കോട്ടയം

ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ടിന്”” ഐക്യദാർഢ്യവുമായി പാലാ നഗരസഭ.

ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ രമേശ് ചെന്നിത്തല നടത്തിയ ഏറ്റവും ശ്രദ്ധേയമായ ചടുല നീക്കമാണ് ലഹരി വിരുദ്ധ പോരാട്ടത്തിന് വേണ്ടി ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചത് എന്നും യുവജനങ്ങളുടെ ജീവിതം തകർക്കുന്ന ലഹരിയുടെ വ്യാപനത്തിനെതിരെ കർശന നടപടികളുമായി പുതിയ സർക്കാർ മുന്നോട്ടുപോകുന്നു എന്നതിന്റെ കൃത്യമായ സൂചനയായിട്ടാണ് ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത് എന്നും പാലാ നഗരസഭ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടം അഭിപ്രായപ്പെട്ടു.സംസ്ഥാന സർക്കാരിൻ്റയും, ആഭ്യന്തര വകുപ്പിൻ്റെയും ഈ നീക്കത്തിന് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് പാലാ നഗരസഭആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ടാണ് പാലാ നഗരസഭയുടെ ഈ പദ്ധതിയോടുള്ള ഐക്യദാർഢ്യം ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കണ്ടം പ്രഖ്യാപിച്ചത്.

ഏറ്റവും മാതൃകായോഗ്യമായ രീതിയിൽ പദ്ധതിയിലെ പൊതുജന പങ്കാളിത്തവും, റസിഡൻസ് അസോസിയേഷൻ സ്‌കൂൾ പിടിഎ ഉൾപ്പെടെയുള്ള സംഘടനകളുടെ സജീവ പങ്കാളിത്തവും ഉറപ്പുവരുത്തുവാൻ നഗരസഭ പ്രത്യേക കർമ്മ പദ്ധതി ആവിഷ്കരിക്കുവാൻ ഉദ്ദേശിക്കുന്നതിനെക്കുറിച്ച് ആഭ്യന്തരമന്ത്രിയോട് ചെയർപേഴ്‌സൺ ഉപദേശം ചോദിച്ചു..

ആഭ്യന്തര മന്ത്രി പദ്ധതിയുടെ പ്രാധാന്യം വിശദീകരിച്ച് ചർച്ച ചെയ്‌തു.പുതുതലമുറയെ ലഹരിയുടെ കരങ്ങളിൽ നിന്നും മോചിപ്പിക്കുവാനും അവരെ സംരക്ഷിച്ച് ചേർത്ത് നിർത്താനുമുള്ള ഉള്ള സർക്കാരിൻ്റെ പദ്ധതി ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും, യുവതലമുറയുടെ പ്രതിനിധി എന്ന നിലയിൽ ഈ പ്രവർത്തനങ്ങളിൽ ഏതെങ്കിലും നിലയിൽ ഭാഗമാകുവാൻ ലഭിക്കുന്ന അവസരം ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു എന്നും ദിയ ബിന്ദു വ്യക്തമാക്കി. പദ്ധതി നടത്തിപ്പിൽ പാലാ നഗരസഭയെ സഹായിക്കുവാൻ പോലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശം നല്‌കുമെന്ന മന്ത്രിയുടെ അറിയിപ്പിൽ ചെയർപേഴ്‌സൺ പാലായുടെ നന്ദി അറിയിച്ചു.