വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

വേദനയുടെ തീരാക്കയത്തിൽ രണ്ടു വയസ്സുകാരി ജിയാന; സഹായം തേടി കുടുംബം

ഈരാറ്റുപേട്ട :ജനിച്ചു വീണപ്പോൾ മുതലുള്ള വേദനയുടെ തീരാക്കയത്തിലാണ് രണ്ടു വയസുകാരി ജിയാന ജിജോ. വാകക്കാട് ഉപ്പിടുപാറയിൽ ഷെറിൻ ആന്റണിയുടെ കുട്ടിയാണ് ജിയാന. മുച്ചൊടിയുമായാണ് ജനനം. മുച്ചൊടിമൂലം മുലപ്പാൽ കുടിക്കാൻ ആയില്ല. പിന്നീട് ട്യൂബിലൂടെയായിരുന്നു ഭക്ഷണം. ഒന്നരമാസം പ്രായമുള്ളപ്പോൾ ന്യുമോണിയ ബധിച്ചു മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കേണ്ടി വന്നു ഹൃദയത്തെയും ബാധിച്ചിരുന്നു തുടർന്ന് നടത്തിയ പരിശോധനയിൽ ഹൃദയത്തിന് ദ്വാരം ഉള്ളതായി കണ്ടെത്തി.ഇതിന് ഓപ്പറേഷനും കഴിഞ്ഞു. എന്നാൽ തുടർച്ചയായി ഉണ്ടാകുന്ന ശ്വാസംമുട്ടൽ മൂലം ആശുപത്രിയിൽ നിന്നും ഇറങ്ങാൻ ആവാത്ത അവസ്ഥയിലാണ്. ട്യൂബിലൂടെ ആയിരുന്നു ഭക്ഷണം. ഇപ്പോൾ ഭക്ഷണം കഴിക്കുമ്പോൾ ചുമയുള്ളതിനാൽ നല്ല രീതിയിൽ ഭക്ഷണം കഴിക്കാൻ ആവുന്നില്ല ഇതിനിടയിലാണ് മുഖത്തിന്റെവലതു പേശികൾക്ക് ബലക്കുറവുള്ളതായി കണ്ടെത്തിയത്. ചെവിയുടെ കേൾവി ശക്തിക്കും ഇത് കുറവ് വരുത്തും പരിശോധനയിൽ കണ്ണിന്റെ ഒരു ഗ്രന്ഥിയിൽ മുഴയും കണ്ടെത്തി മുഴ നീക്കം ചെയ്തില്ലെങ്കിൽ കാഴ്ചശക്തി കുറയും എന്നാണ് ഡോക്ടർമാർ പറഞ്ഞത്.ഈ മാസം 14ന് ഓപ്പറേഷൻ ചെയ്യാൻ നിശ്ചയിച്ചിരിക്കുകയാണ് എന്നാൽ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയും അതിനേക്കാൾ ഉപരി സാമ്പത്തിക അവസ്ഥയും ഇതിന് തടസ്സമായി നിൽക്കുകയാണ് മേലുകാവ് പഞ്ചായത്തിലെ വാകക്കാട് പുറമ്പോക്കിലാണ് ഇവരുടെ താമസം. കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. ഇതിനിടയിൽ ആശുപത്രി ചെലവ് കൂടി താങ്ങാൻ ഇവർക്ക് ആവുന്നില്ല സന്മനസ്സുള്ളവരുടെ സഹായം തേടുകയാണ് ജിയാന ജിജോ എന്ന രണ്ടു വയസ്സുകാരി സഹായിക്കാൻ സന്മനസ്സുള്ളവർ ഇവരുടെ മാതാവ് ഷെറിൻ ആന്റണിയുടെ അക്കൗണ്ടിലേക്ക് പണം അയക്കണമെന്ന് അപേക്ഷിക്കുകയാണ് ഈ കുടുംബം. ഫോൺ നമ്പർ: 9188737825 അക്കൗണ്ട് പേര് : ഷെറിൻ ആന്റണി ഫെഡറൽ ബാങ്ക്, അരുവിത്തുറ ബ്രാഞ്ച് അക്കൗണ്ട് നമ്പർ : 99980109893680 ഐഎഫ്എസ്‌സി കോഡ് : FDRL0001144

കോട്ടയം

കുടുംബശ്രീയുടെ പ്രീമിയം രുചിക്കു തുടക്കം; കെ.എം. മാണി തണൽ വിശ്രമകേന്ദ്രം നാടിനു സമർപ്പിച്ചു

കോട്ടയം: കുടുംബശ്രീയുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് അതിന്റെ കൈപ്പുണ്യമാണെന്നു തദ്ദേശ സ്വയം ഭരണ എസൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കുറവിലങ്ങാട് കോഴായിൽ കെ.എം. മാണി തണൽ വിശ്രമകേന്ദ്രത്തിൽ ആരംഭിച്ച കോട്ടയം ജില്ലയിലെ കുടുംബശ്രീ പ്രീമിയം കഫേയുടെ ഉദ്ഘാടനവും കുടുംബശ്രീ പ്രീമിയം കഫേകളുടെ സംസഥാനതല ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീയുടെ മികവുകണ്ടാണ് സർക്കാർ കോവിഡ് കാലത്ത് അവരിലൂടെ ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. ഇപ്പോൾ അത് പ്രീമിയം കഫേയിലേക്കു കടന്നിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ടേക്ക് എ ബ്രേക്ക് പദ്ധതിയാണു കെ.എം. മാണി തണൽ വിശ്രമകേന്ദ്രം വഴി യാഥാർഥ്യമായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തണൽ വിശ്രമകേന്ദ്രത്തിൽ സ്ഥാപിച്ച മുൻമന്ത്രി കെ.എം. മാണിയുടെ ഫോട്ടോ അനാച്ഛാദനവും മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ 3.22 കോടി രൂപ മുടക്കി നിർമിച്ച കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ജോസ് കെ. മാണി എം.പി. നാടിന് സമർപ്പിച്ചു. ആദ്യഘട്ട നിർമാണമാണ് പൂർത്തിയായിട്ടുള്ളത്. എം.സി. റോഡരികിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തോഫീസിനു സമീപമാണ് വിശ്രമകേന്ദ്രം. കോട്ടയം ജില്ലാ പഞ്ചായത്ത് 2.52 കോടി രൂപയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 70 ലക്ഷം രൂപയുമാണു നിർമാണത്തിനായി വകയിരുത്തിയത്. മൂന്നുനിലകളിലായി 13,046 ചതുരശ്രയടി വിസ്‌തീർണത്തിലാണ് കെട്ടിടം. ബ്ലോക്ക് പഞ്ചായത്തിന്റെ 19.589 സെന്റ് സ്ഥലം കെട്ടിടത്തിനും പാർക്കിംഗ് സൗകര്യത്തിനുമായി വിനിയോഗിച്ചിട്ടുണ്ട് രണ്ടാം നിലയിൽ ഡോർമിറ്ററിയും 150 പേർക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ കോൺഫറൻസ് ഹാളുമാണുള്ളത്. രണ്ടാം ഘട്ടമായി മൂന്നാം നില പൂർത്തിയാക്കി വനിതകൾക്കുള്ള ഷീ ലോഡ്‌ജ് സജ്ജമാക്കും. താഴത്തെ നിലയിലാണ് പ്രീമിയം കഫേ. കുടുംബശ്രീ വനിതകളെ ഉൾപ്പെടുത്തിയുള്ള കൺസോർഷ്യത്തിനാണു നടത്തിപ്പുചുമതല. ജീവനക്കാരായി ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽനിന്ന് 40 വനിതകളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. വിശ്രമകേന്ദ്രത്തിലെ ആധുനിക രീതിയിലുള്ള ടേക്ക് എ ബ്രേക്കിന്റെ ചുമതലയും കുടുംബശ്രീ വഹിക്കും. ജില്ലയിലെ ആദ്യത്തേയും സംസ്ഥാനത്തെ എട്ടാമത്തേയും പ്രീമിയം കഫേയാണ് കോഴായിൽ ആരംഭിച്ചത്.  

കോട്ടയം

തിടനാട് പള്ളിക്ക് സമീപം ബൈക്കിൽ കെഎസ്ആർടിസി ബസ് തട്ടി ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

ബൈക്കിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് ഗൃഹനാഥൻ മരിച്ചു. തിടനാട് മൂന്നാനപ്പള്ളിൽ ജോസഫ് സെബാസ്റ്റ്യൻ (ബേബി 63 )ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ചെമ്മലമറ്റം പള്ളിക്ക് മുൻവശത്ത് ആയിരുന്നു അപകടം. പിണ്ണാക്കനാടുനിന്നും തിടനാട്ടേക്ക് പോകുകയായിരുന്നു ബേബി സഞ്ചരിച്ചിരുന്ന ബൈക്കും തെങ്കാശിയിൽ നിന്നും പാലായിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.ഗുരുതരമായി പരിക്കേറ്റ ബേബിയെ തള്ളകത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ഈട്ടിതോപ്പ് നിരപ്പേൽ വത്സമ്മ. മക്കൾ എബിൻ (ന്യൂസിലൻഡ്) സുബിൻ (ഓസ്ട്രേലിയ)

കോട്ടയം

പൂഞ്ഞാർ നിയോജകമണ്ഡലം : സമ്പൂർണ്ണ മാലിന്യനിർമാർജന പ്രഖ്യാപനം നടത്തി

പൂഞ്ഞാർ നിയോജകമണ്ഡലത്തെ സമ്പൂർണ്ണ മാലിന്യരഹിത നിയോജകമണ്ഡലമായി പ്രഖ്യാപിക്കൽ ചടങ്ങ് തിടനാട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നടത്തി. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനി അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് മാലിന്യ നിർമ്മാർജ്ജന പ്രതിജ്ഞ ചൊല്ലി കൊടുത്തു. അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ അനീസ്. ജി ശുചിത്വ ബോധവൽക്കരണ സന്ദേശം നൽകുകയും ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുകയും ചെയ്തു.പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രേഖാ ദാസ്,ബിജോയ് ജോസ്, ജാൻസി സാബു, ഗീത നോബിൾ, ജോർജ് മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായ സോഫി ജോസഫ്, മാജി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസഫ് ജോർജ് വെള്ളൂകുന്നേൽ, മിനി സാവിയോ , അജിത് കുമാർ ബി, അഡ്വ. സാജൻ കുന്നത്ത്, പി.കെ പ്രദീപ്, ജൂബി അഷറഫ്, ഷക്കീല നസീർ നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ശുചിത്വമിഷൻ ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. നിയോജകമണ്ഡലം ഒട്ടാകെ ശുചിത്വ പരിപാലനം ഉറപ്പാക്കുന്നതിനും, അതിനായി മുഴുവൻ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവമാലിന്യങ്ങളുടെ ശേഖരണം ഉറപ്പാക്കുന്നതിനും, വീടുകൾ ഉൾപ്പെടെ എല്ലായിടത്തും ജൈവമാലിന്യങ്ങൾ ഉറവിട മാലിന്യ സംസ്കരണ പ്രവർത്തനത്തിലൂടെ സംസ്കരിക്കപ്പെടുമെന്ന് ഉറപ്പാക്കുന്നതിനും, മുഴുവൻ പൊതു ഇടങ്ങളിലും ശുചിത്വ പരിപാലനം ഉറപ്പാക്കുന്നതിനും യോഗം തീരുമാനമെടുത്തു. ഹരിത ചട്ടങ്ങൾ പാലിച്ച് മാത്രം ചടങ്ങുകൾ നടത്തണമെന്ന് യോഗം നിർദ്ദേശിക്കുകയും അത് ഉറപ്പുവരുത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നത് അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതിനും അവ കർശനമായി നടപ്പാക്കുന്നതിനും യോഗം തീരുമാനിച്ചു. ശുചിത്വ പരിപാലനത്തോടൊപ്പം പാതയോര സൗന്ദര്യവൽക്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതിന് നിശ്ചയിച്ചു. ക്ലീൻ പൂഞ്ഞാർ ഗ്രീൻ പൂഞ്ഞാർ എന്ന സന്ദേശം മുൻനിർത്തി നിയോജകമണ്ഡലം ആകെ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും നിശ്ചയിച്ചു

കോട്ടയം

പൂഞ്ഞാർ തെക്കേക്കരയിൽ രാപ്പകൽ സമരം നടത്തി

പൂഞ്ഞാർ: ത്രിതല പഞ്ചായത്ത്‌കളുടെ ഫണ്ടുകൾ വെട്ടികുറച്ച്, കേരളത്തിലെ പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന LDF സർക്കാരിന്റെ പ്രവർത്തങ്ങൾക്കെതിരെയും, ആശ വർക്കർമാരുടെ സമരം ഒത്തു തീർപ്പാക്കാത്തതിനെതിരെയും, നികുതികൾ കുത്തനെ കൂട്ടുന്ന, പിണറായി വിജയൻ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായും, യുഡിഫ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ ടൗണിൽ രാപ്പകൽ സമരം നടത്തി. യുഡിഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ : ഫിൽസൺ മാത്യൂസ് ഉൽഘാടനവും ഡിസിസി ജനറൽ സെക്രട്ടറി അഡ്വ : ജോമോൻ ഐക്കര സമാപന പ്രസംഗവും നടത്തി. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റോജി തോമസ് അദ്ധ്യക്ഷത വഹിച്ചു. യുഡിഫ് നിയോജക മണ്ഡലം കൺവീനർ പ്രകാശ് പുളിക്കൻ, ചെയർമാൻ മജു പുളിക്കൻ, അഡ്വ : സതീഷ് കുമാർ, ജോർജ് സെബാസ്റ്റ്യൻ, M C വർക്കി, ടോമി മാടപള്ളി, പൂഞ്ഞാർ മാത്യു,ഡോ : തോമസ് പുളിക്കൻ, ജിജോ കാരക്കാട്ട്, ജോബിൻ കല്ലംമാക്കൽ, മധു പൂതകുഴി, അഡ്വ : ബോണി മാടപള്ളി, അനീഷ്‌ കീച്ചേരി, P G ജനാര്ധനൻ, C K കുട്ടപ്പൻ, മേരി തോമസ്, സണ്ണി കല്ലറ്റ്, ജോഷി പള്ളിപറമ്പിൽതുടങ്ങിയവർ പ്രസംഗിച്ചു. ജോയി കല്ലാറ്റ്, മോഹനൻ കൊഴുവും മാക്കൽ, മാത്യു തുരുതേൽ, വിനോദ് പുലിയല്ലും പുറത്ത്, സുനിൽ പറയരുതോട്ടം, ജോയി ഉറുമ്പിൽ, ജോസ് ഇളം തുരുത്തി, ഷാജു ചേലക്കപ്പള്ളി, അഭിലാഷ് വെള്ളമുണ്ട,ബേബി കുന്നിൻപുരയിടം, ജോർജ് കുന്നേൽ, സുഭാഷ് പുതുപുരക്കൽ, ജോജോ വാളിപ്ലാക്കൽ, ജെയിംസ്മോൻ വള്ളിയാംതടം, ജോർജ് തുരുതേൽ, സാജൻ വാഴ, ജോർജ്കുട്ടി വയലിൽകരോട്ട്, ബേബി വടക്കേൽ, റെമി കുളത്തിനാൽ, സജി പാറടി, ഡെന്നിസ് കൊച്ചുമാത്തൻകുന്നേൽ,ഷാജി ചാലിൽ, മനു നടുപറമ്പിൽ, സിജു എബ്രഹാം, തമ്പിച്ചൻ വാണിയപ്പുര, നോബിൾ കല്ലാചേരി, ജിസ് മോൻ പെരിങ്ങുളം, ആൽബർട്ട് തടവനാൽ, അപ്പച്ചൻ നീറനാനി, സന്തോഷ്‌ തുടങ്ങിയവർ സമര പരിപാടികൾക്ക് നേതൃത്വം നൽകി.

കോട്ടയം

മേലുകാവിന് സമീപം പാണ്ഡ്യൻമാവിൽ തകരാറിലായതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു

മേലുകാവിൽ ഗതാഗത തടസം : ഈരാറ്റുപേട്ട - തൊടുപുഴ റോഡിൽ മേലുകാവ് മറ്റം പാണ്ഡ്യൻമാവ് രണ്ടാം വളവിൽ ട്രക്ക് ബ്രേക്ക് ഡൗൺ ആയി.. പുലർച്ചെ അഞ്ചുമണിയോടെയാണ് തൊടുപുഴ ഭാഗത്ത് നിന്നും വന്ന ട്രക്ക് റോഡിൽ നിലച്ചുപോയത്. ഇതേ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ബൈക്ക് യാത്രക്കാർക്ക് കഷ്ടിച്ചു പോകാവുന്ന അവസ്ഥയാണുള്ളത്. ഭാരവാഹനമായതിനാൽ ഇത് മാറ്റി ഗതാഗതം പുനസ്ഥാപിക്കുന്നതിന് സമയമെടുക്കും എന്ന് കരുതുന്നു.   അതിനാൽ തൊടുപുഴ ഭാഗത്തു നിന്നും മേലുകാവ് മറ്റത്തു നിന്നും വരുന്നവർ - കുളത്തിക്കണ്ടം വഴിയാണ് മേലുകാവ് മറ്റത്തേയ്ക്ക് പോകേണ്ടത്. നിരവധി അപകടങ്ങൾ നടന്ന ആദ്യ വളവിൽ സ്പീഡ് ബ്രേക്കറുകളും സിഗ്നലുകളും അപായ സൂചനകളും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ, നടപടികൾ പാലിച്ചതിനാൽ വാഹനാപകടങ്ങൾ തീരെ കുറഞ്ഞിരുന്നു. ഒരു ഇടവേളയ്ക്കു ശേഷമാണ് ഈ ഭാഗത്ത് അതി ഭാര വാഹനം കുടുങ്ങുന്നത്.

കോട്ടയം

കോട്ടയം ജില്ലയെ നാളെ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കും

കോട്ടയം: കോട്ടയം ജില്ലയെ മാലിന്യമുക്തമായി നാളെ (ഏപ്രിൽ ഏഴ്) പ്രഖ്യാപിക്കും. തിരുനക്കര മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് പ്രഖ്യാപനം നടത്തുക. ഇതോടനുബന്ധിച്ച് നടത്തുന്ന മാലിന്യമുക്ത ഉപാധികളുടെ പ്രദർശനവും ചിത്രരചന മൽസരവും രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റ് വളപ്പിൽ നിന്നാരംഭിച്ച് തിരുനക്കര മൈതാനത്ത് അവസാനിക്കുന്ന വിളംബരറാലി ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് ഫ്ളാഗ് ഓഫ് ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന മാലിന്യമുക്ത പ്രഖ്യാപനസമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ശുചിത്വ സന്ദേശം നൽകും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സ്റ്റാറ്റസ് റിപ്പോർട്ട് പ്രകാശനം ചെയ്യും. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ സ്റ്റാറ്റസ് റിപ്പോർട്ട് അവതരിപ്പിക്കും. ചടങ്ങിൽ എം.പിമാരായ ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ. മാണി, എം.എൽ.എമാരായ സി.കെ. ആശ, അഡ്വ. മോൻസ് ജോസഫ്, മാണി സി. കാപ്പൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, ചാണ്ടി ഉമ്മൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഹൈമി ബോബി, പി.ആർ. അനുപമ, മഞ്ജു സുജിത്, ജില്ലാ പഞ്ചായത്തംഗം സുധാ കുര്യൻ, മാലിന്യമുക്തം നവകേരളം ജില്ലാ ക്യാമ്പയിൻ കോ ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, നവകേരളം കർമപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ എസ്.ഐസക്ക്, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ അഭിലാഷ് ദിവാകർ, സി.കെ.സി.എൽ. ജില്ലാ കോ ഓർഡിനേറ്റർ ജിഷ്ണു ജഗൻ, കെ.എസ്. ഡബ്ല്യു.എം.പി. ജില്ലാ ഡെപ്യൂട്ടി കോ ഓർഡിനേറ്റർ റീനു ചെറിയാൻ, കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി പി.വി. സുനിൽ എന്നിവർ പങ്കെടുക്കും.

കോട്ടയം

അന്താരാഷ്ട്ര വിപണികളിൽ താരമായി തലനാട് ഗ്രാമ്പു

ഈരാറ്റുപേട്ട.സുഗന്ധവിളകളിൽ പ്രധാനിയും പാചക മസാലക്കൂട്ടുകളിൽ ഒഴിച്ചുകൂടാനാവാത്തതുമായ കരയാമ്പൂ എന്ന തലനാടൻ ഗ്രാമ്പുവിന് കൃഷി വകുപ്പിന്റെയും കേരള കാർഷിക സർവ്വകലാശാലയുടെയും സംയുക്ത ഇടപെടലിലൂടെ സവിശേഷ വിളകൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഭൗമസൂചിക പദവി ലഭിച്ചു. പ്രാദേശികമായ പ്രത്യേകതകളാൽ ഉന്നത ഗുണനിലവാരത്തിലും ഔഷധഗുണങ്ങളാൽ സമ്പുഷ്‌ടവുമായ തലനാടൻ ഗ്രാമ്പുവിന് ഇനി ദേശിയ-അന്തർദേശിയ വിപണികളിൽ പ്രീയമേറും. കോട്ടയം മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട നഗരസഭയിൽ 10   കിലോമീറ്റർ അകലെയുള്ള മലമ്പ്രദേശ ഗ്രാമ പഞ്ചായത്തായ തലനാട്പഞ്ചായത്ത്, സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ ഗ്രാമ്പു കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയോട് കൂടിയ സ്ഥിതിചെയ്യുന്ന പ്രദേശമാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ തലനാടിന്റെ മണ്ണിലേക്ക് അതിഥിയായി എത്തിയ ഗ്രാമ്പുവിനെ ഇവിടത്തുകാർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.  ഡിസംബർ-ജനുവരി മാസങ്ങളിലാണ് വിളവെടുപ്പ് നടക്കുന്നത്. ഗ്രാമ്പൂ മരത്തിന്റെ  (സിസൈജിയം അരോമാറ്റിക്കം) സുഗന്ധമുള്ള മുകുളമാണ് ഗ്രാമ്പൂ. മലയാളത്തിൽ 'ഗ്രാമ്പു' എന്നും 'കാ-രായംപൂ' എന്നും വിളിക്കപ്പെടുന്ന ഈ മുകുളങ്ങൾ ഒരു രുചിവർദ്ധക ഘടകമായും, സുഗന്ധവ്യഞ്ജനമായും, മരുന്നുകളിലും ഉപയോഗിക്കുന്നു. മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള ഗ്രാമ്പൂകളെ അപേക്ഷിച്ച് തലനാട് ഗ്രാമ്പൂയിൽ യൂജെനോൾ, കരിയോഫിലീൻ എന്നിവയുടെ അളവ് കൂടുതലാണെന്ന് കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെപഠനം വെളിപ്പെടുത്തിയിരുന്നു.   ക്ലോവ് ഗ്രോവേഴ്സ് ആൻഡ് പ്രോസസ്സിംഗ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഗ്രാമ്പുവിന്റെ സംഭരണം, സംസ്കരണം, ഗ്രേഡിംഗ്, വിപണനം തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വിളവെടുക്കുന്ന ഗ്രാമ്പു മൊട്ടിന്റെ ആകർഷകമായ നിറം, ഗുണമേന്മയിലെയും വലിപ്പത്തിലെയും സവിശേഷതകൾ എന്നിവയാണ് തലനാടൻ ഗ്രാമ്പുവിനെ വിപണിയിൽ വ്യത്യസ്തനാക്കുന്നത്. വിളവെടുക്കുന്ന മൊട്ടിന്റെ ഗുണമേന്മയും വിപണിയിലെ സ്വീകാര്യതയും മനസിലാക്കി മികച്ച വില നൽകി സംഭരിക്കാൻ സ്ഥിരം ഉപഭോക്താക്കളും ഇവിടത്തെ ഗ്രാമ്പുവിന് ഉണ്ട്.