വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ലോകം

ലോകം

ഗാസയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഇസ്രയേല്‍ ആക്രമണം: 45 പലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗാസ സിറ്റി: വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ ഗാസയിൽ വീണ്ടും രൂക്ഷമായ ആക്രമണം നടത്തി. ഇന്നലെ മാത്രം ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 45 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. നുസൈറത്തിലെ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിക്കുന്ന ഒരു സ്കൂളിനു നേരെയാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. ഇസ്രയേൽ സൈനികർക്കു നേരെ ഹമാസ് ആക്രമണം നടത്തിയെന്നും, ഇതിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടുവെന്നും ആരോപിച്ചാണ് ഇസ്രയേൽ തിരിച്ചടിച്ചത്. എന്നാൽ, ഈ ആരോപണം ഹമാസ് നിഷേധിച്ചു. ആക്രമണം ന്യായീകരിക്കാൻ ഇസ്രയേൽ പതിവായി ഇത്തരം കള്ളാരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് ഹമാസിന്റെ പക്ഷം. വെടിനിർത്തൽ നിലവിൽ വന്നതിനു ശേഷം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 97 പേർ കൊല്ലപ്പെടുകയും 230 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ, ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിൻ്റെ ഭാവിയെക്കുറിച്ച് വലിയ ആശങ്കകളാണ് ഉയരുന്നത്. വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചു എന്ന് ആരോപിച്ച്, ഹമാസിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇസ്രയേലിൻ്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് ഹമാസ് വെടിയുതിർത്തു എന്നാരോപിച്ചാണ് റഫ ഉൾപ്പെടെയുള്ള ഗാസയിലെ നിരവധി മേഖലകളിൽ ഇസ്രയേൽ ആക്രമണം നടത്തിയത്.

ലോകം

പ്രതീക്ഷയേകി ഹമാസ്: വെടിനിർത്തൽ കരാർ അംഗീകരിച്ചു, ബന്ദികളെ വിട്ടയക്കും.

ജെറുസലേം: ഇസ്രയേൽ-ഗാസ യുദ്ധത്തിന് വിരാമമിടാനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സമാധാന പദ്ധതിയിലെ ചില പ്രധാന ഉപാധികൾക്ക് ഹമാസ് ഭാഗികമായി അംഗീകാരം നൽകിയതായി റിപ്പോർട്ട്. ഇസ്രയേലി ബന്ദികളെ മുഴുവനായും മോചിപ്പിക്കാനും ഗാസയുടെ ഭരണം കൈമാറാനും സംഘടന സമ്മതിച്ചതോടെ, മാസങ്ങൾ നീണ്ട സംഘർഷത്തിൽ ഒരു നിർണ്ണായക വഴിത്തിരിവുണ്ടായി. ട്രംപിന്റെ അന്ത്യശാസനം നിലനിൽക്കെയാണ് ഹമാസിന്റെ ഈ സുപ്രധാന നീക്കം. ഞായറാഴ്ച വൈകുന്നേരം ആറിന് മുമ്പ് കരാർ അംഗീകരിക്കണമെന്നും, അല്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നുമുള്ള ട്രംപിൻ്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഹമാസ് പ്രതികരണം അറിയിച്ചത്. മറ്റ് വിഷയങ്ങളെക്കുറിച്ച് കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും ഹമാസ് വ്യക്തമാക്കി. ട്രംപ് മുന്നോട്ട് വെച്ച സമാധാന പദ്ധതി പ്രകാരം ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ എല്ലാ ഇസ്രായേലി ബന്ദികളെയും വിട്ടയക്കാൻ ഹമാസ് സന്നദ്ധത പ്രകടിപ്പിച്ചു. 2023 ഒക്ടോബറിലെ ആക്രമണത്തിൽ ബന്ദികളാക്കപ്പെട്ടവരുടെ മോചനം ഉറപ്പാക്കുന്നതിനുള്ള മാസങ്ങളായുള്ള ശ്രമങ്ങൾക്ക് ഇത് വലിയ പ്രതീക്ഷ നൽകുന്നു. കൂടാതെ, ഗാസയുടെ ഭരണച്ചുമതല 'സ്വതന്ത്ര ടെക്നോക്രാറ്റുകൾ' ഉൾപ്പെടുന്ന ഒരു പലസ്തീൻ സമിതിക്ക് കൈമാറാനും ഹമാസ് സമ്മതിച്ചിട്ടുണ്ട്. ഇതോടെ, ഹമാസിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള ഗാസയുടെ ഭരണരീതിയിൽ മാറ്റം വരുമെന്നാണ് സൂചന. ട്രംപിൻ്റെ പദ്ധതിയിൽ അടിയന്തര വെടിനിർത്തൽ, ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റം, അന്താരാഷ്ട്ര മേൽനോട്ടത്തിലുള്ള ഒരു ഇടക്കാല സർക്കാർ രൂപീകരണം തുടങ്ങിയ നിർദ്ദേശങ്ങൾ ഉൾപ്പെടുന്നുണ്ട്. എന്നാൽ, പദ്ധതിയിലെ പ്രധാന വ്യവസ്ഥകളിലൊന്നായ ഹമാസിനെ നിരായുധീകരിക്കണം എന്ന ആവശ്യത്തോട് സംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ മൗനം സമഗ്രമായ സമാധാന ചർച്ചകൾക്ക് തടസ്സമായേക്കാം.ഈ ഭാഗിക അംഗീകാരത്തിനോടുള്ള ഇസ്രായേലിൻ്റെ ഔദ്യോഗിക പ്രതികരണം ഇനി നിർണ്ണായകമാകും.

ലോകം

ലോകത്തെ അതിസമ്പന്നരിൽ ഒന്നാമനായി ലാറി എലിസൺ; ഇലോൺ മസ്‌കിനെ മറികടന്നു.

ന്യൂയോർക്ക്:അതിസമ്പന്നരുടെ പട്ടികയിൽ ലോകത്ത് ഒന്നാം സ്ഥാനം നേടി ഒറാക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ. സ്പേസ് എക്‌സ്, ടെസ്‌ല എന്നീ കമ്പനികളുടെ മേധാവിയായ ഇലോൺ മസ്‌കിനെ പിന്നിലാക്കിയാണ് എലിസൺ ഈ നേട്ടം കൈവരിച്ചത്. ഒറാക്കിളിന്റെ വരുമാന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില കുത്തനെ ഉയർന്നു. ഇതോടെ ഒറ്റ ദിവസം കൊണ്ട് എലിസണിന്റെ ആസ്തി 101 ബില്യൺ ഡോളർ വർധിച്ച് 393 ബില്യൺ ഡോളറിലെത്തി. നിലവിൽ മസ്‌കിന്റെ ആസ്തി 385 ബില്യൺ ഡോളറാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക നേട്ടമാണിത്. ബ്ലൂംബെർഗിന്റെ കണക്കുകളനുസരിച്ച് എലിസൺ തന്നെയാണ് ഒറാക്കിളിന്റെ ഏറ്റവും വലിയ ഓഹരിയുടമ. 2021 മുതൽ അതിസമ്പന്നരുടെ പട്ടികയിൽ മസ്‌ക് ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. ഇതിനിടെ രണ്ട് തവണ അദ്ദേഹത്തിന് ഈ സ്ഥാനം നഷ്ടമായെങ്കിലും തിരികെ പിടിച്ചിരുന്നു.

ലോകം

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം. മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് അന്ത്യവിശ്രമം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാരചടങ്ങുകൾ. കർദിനാൾ സംഘത്തിന്റെ തലവൻ ജൊവാന്നി ബാറ്റിസ്റ്റയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനത്തിൽ പതിനായിരങ്ങളാണ് മാർപാപ്പയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. സംസ്കാര ശ്രൂശ്രൂഷകളിൽ പങ്കെടുക്കുന്നതിന് ലോക നേതാക്കൾ വത്തിക്കാനിലെത്തി. രാഷ്ട്രപതി ദ്രൗപതി മുർമു, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി തുടങ്ങി 180 ഓളം രാഷ്ട്രതലവന്മാർ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. വിശ്വാസി പ്രവാഹം കണക്കിലെടുത്തി റോമിൽ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. മരണാനന്തര നടപടികളുടെയും ശുശ്രൂഷകളുടെയും ക്രമം കഴിഞ്ഞ നവംബറിൽ മാർപാപ്പതന്നെ താൽപര്യമെടുത്ത് പരിഷ്കരിച്ചിരുന്നു. ചടങ്ങുകൾ കൂടുതൽ ലളിതമാക്കി. സൈപ്രസ്, ഓക്, വാക മരത്തടികൾ കൊണ്ടു നിർമിച്ച 3 പെട്ടികൾക്കുള്ളിലായി മാ‍ർപാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.

ലോകം

ഫ്രാൻസിസ് മാർ‌പാപ്പ കാലം ചെയ്തു

വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത് . മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചന പ്രവാഹമാണ്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപ്പാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു. ഇന്ത്യൻ യാത്ര എന്ന ആഗ്രഹം സഫലമാകാതെയാണ് മാർപ്പാപ്പയുടെ വിയോഗം. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മാർപ്പാപ്പ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഫ്രാൻസിസ് മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

ലോകം

മങ്കി പോക്‌സ് രോഗബാധ 116 രാജ്യങ്ങളില്‍; കേരളത്തിലും ജാഗ്രത

തിരുവനന്തപുരം: മങ്കിപോക്‌സ് പകര്‍ച്ചവ്യാധി ലോകത്തെ 116 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളവും ജാഗ്രതയില്‍. ഒട്ടേറെ രാജ്യാന്തര യാത്രക്കാര്‍ എത്തുന്നതു കണക്കിലെടുത്താണ് ജാഗ്രത പുലര്‍ത്തുന്നത്. യാത്ര ചെയ്യുന്നവരും അവരുമായി സമ്പര്‍ക്കത്തിലുള്ളവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു  ഇന്ത്യയില്‍ ആദ്യമായി 2022 ജൂലൈ 14 ന് കേരളത്തിലും മങ്കി പോക്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസ്സുകാരനാണ് രോഗലക്ഷണം കണ്ടെത്തിയത്. ചികിത്സയെത്തുടര്‍ന്ന് ഇയാള്‍ രോഗമുക്തി നേടിയിരുന്നു.മുമ്പ് കെനിയയില്‍ കണ്ടെത്തിയ മങ്കിപോക്‌സിന്റെ ക്ലേഡ്2ബി ലകഭേദം ഭീതി വിതച്ചിരുന്നു. അതിനേക്കാള്‍ തീവ്രവും വ്യാപനശേഷി ഏറിയതുമാണ് നിലവില്‍ പടരുന്ന ക്ലേഡ് 1 വകഭേദം. ലോകത്ത് ഇതിനോടകം ഒരു ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ലോകം

*ജപ്പാനിൽ വൻ ഭൂചലനത്തിന് സാധ്യത; ജനങ്ങൾ എന്തും നേരിടാൻ തയാറാകണമെന്ന് മുന്നറിയിപ്പ്

  ടോക്യോ: ജപ്പാനിൽ വൻ ഭൂചലനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ജനങ്ങൾ എന്തും നേരിടാൻ തയാറാകണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.   ഒമ്പത് വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടാകുമെന്നാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മെഗാപ്രകമ്പനത്തിന് സാധ്യത എന്നാണ് മെറ്റീരോളജിക്കല്‍ ഏജന്‍സിയുടെ മുന്നറിയിപ്പിൽ പറയുന്നത്. ആണവനിലയങ്ങൾക്കും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.   പ്രത്യേക സാഹചര്യത്തിൽ ജാപ്പനീസ് പ്രധാനമന്ത്രി നാല് ദിവസത്തെ മധ്യേഷ്യ യാത്ര റദ്ദാക്കി. ഭൂചലനത്തെ നേരിടാൻ ജപ്പാൻ സർക്കാർ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായാണ് വിവരം.   ജപ്പാനിൽ കഴിഞ്ഞ ദിസം 7.1 തീവ്രതയുള്ള ഭൂചലനം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തീവ്രത കൂടിയ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് വന്നത്

ലോകം

രക്തം കട്ടപിടിക്കും, പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയും; കൊവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍

കൊവിഷീല്‍ഡ് വാക്‌സിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍. ബ്രിട്ടീഷ് ഫാര്‍മ ഭീമനായ ആസ്ട്രസെനകയാണ് തങ്ങളുടെ കൊവിഡ് വാക്‌സിന് അപൂര്‍വ്വമായി പാര്‍ശ്വഫലങ്ങളുണ്ടായേക്കുമെന്ന് വ്യക്തത വരുത്തിയത്.(AstraZeneca admitt Covishield vaccine’s rare side effects) അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ കൊവിഷീല്‍ഡ് എടുത്തവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കാനും സാധ്യതയുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതായി ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. കൊവിഡിനെ പ്രതിരോധിക്കാന്‍ ആസ്ട്രസെനകയും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡ് ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് നിര്‍മിച്ച് വിതരണം ചെയ്തത്. കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച പലര്‍ക്കും ഗുരുതരമായ രോഗാവസ്ഥയുണ്ടായെന്നും മരണം വരെ സംഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ആസ്ട്രസെനകയ്‌ക്കെതിരെ നിരവധി പേരാണ് യുകെയില്‍ പരാതിയുമായി എത്തിയത്. വിവിധ കേസുകളിലായി 51 പരാതികളാണ് കമ്പനിക്കെതിരെയുള്ളത്. 100 ദശലക്ഷത്തോളം പൗണ്ട് വരെ ഇരകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുമുണ്ട്. നിയമനടപടികള്‍ തുടരുമ്പോഴും വിഷയത്തില്‍ ഇതുവരെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. കൊവിഷീല്‍ഡ് മൂലം രക്തം കട്ടപിടിച്ചെന്നും ഇത് തലച്ചോറിന് സ്ഥിരമായ ക്ഷതമുണ്ടാക്കിയെന്നും ആരോപിച്ച് 2021 ഏപ്രിലില്‍ ആദ്യ പരാതിക്കാരനായ ജാമി സ്‌കോട്ടാണ് രംഗത്തെത്തിയത്. അന്ന് ഇത് തള്ളിയആസ്ട്രസെനെക്ക ഫെബ്രുവരിയില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലത്തെ കുറിച്ച് സമ്മതിച്ചത്. കൊവിഷീല്‍ഡ് സൃഷ്ടിക്കുന്ന ടിടിഎസ് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോം) ആണ് മനുഷ്യരില്‍ രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്നത്.