വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ലോകം

ലോകം

ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ അദാനി രണ്ടാമത്, മുന്നിൽ ഇനി മസ്‌ക് മാത്രം

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ തലവനും വ്യവസായിയുമായ ഗൗതം അദാനി ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.എല്‍വിഎംഎച്ച്‌ മൊയ്‌റ്റ് ഹെന്നസി – ലൂയി വിറ്റണിന്റെ സഹസ്ഥാപകനും ചെയര്‍മാനുമായ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെയാണ് അദാനി പിന്തള്ളിയത്. ഫോര്‍ബ്സിന്റെ ഡാറ്റ പ്രകാരമാണിത്. ഫോര്‍ബ്‌സിന്റെ സമ്പന്നരുടെ പട്ടിക പ്രകാരം, അദാനിയുടെയും കുടുംബത്തിന്റെയും ആസ്തി 155.4 ബില്യണ്‍ ഡോളറാണ്. അര്‍നോള്‍ട്ടിന്റെ ആസ്തി 155.2 ബില്യണ്‍ ഡോളറും. നിലവില്‍ 273.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള സ്‌പേസ് എക്‌സിന്റേയും ടെസ്‌ലയുടേയും സിഇഒ എലോണ്‍ മസ്‌കുമാണ് ഫോര്‍ബ്‌സ് പട്ടികയില്‍ ഒന്നാമത്. മസ്കിന് പിന്നിലായി അദാനി, അര്‍നോള്‍ട്ട്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് (149.7 ബില്യണ്‍ ഡോളര്‍) എന്നിവരാണുള്ളത്.

ലോകം

ഫുട്‌ബോള്‍ മത്സരത്തിനിടെ കാണികൾ ഏറ്റുമുട്ടി; 129 പേർ കൊല്ലപ്പെട്ടു

മലങ്: ഇന്‍ഡൊനീഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 129 പേര്‍ കൊല്ലപ്പെട്ടു. ഇന്‍ഡൊനീഷ്യന്‍ ലീഗ് സോക്കര്‍ മത്സരത്തിനിടെയാണ് കാണികള്‍ ഏറ്റുമുട്ടുകയും കൂട്ടക്കുരുതിയില്‍ കലാശിക്കുകയും ചെയ്തത്‌. അരേമ എഫ്.സിയും പെര്‍സേബായ സുരാബായ എഫ്.സിയും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ആരാധകര്‍ ഏറ്റുമുട്ടിയത്. ഈസ്റ്റ് ജാവയിലെ മലങ്ങിലാണ് മത്സരം നടന്നത്.മത്സരത്തില്‍ അരേമ എഫ്.സി 3-2 ന് വിജയം നേടി. പിന്നാലെ തോല്‍വി വഴങ്ങിയ പര്‍സേബായ സുരാബായ ടീമിന്റെ ആരാധകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഇന്‍ഡൊനീഷ്യന്‍ പോലീസ് വ്യക്തമാക്കി. മത്സരശേഷം രോഷാകുലരായ ആരാധകര്‍ ഗ്രൗണ്ട് കയ്യടക്കുകയും ആക്രമണം നടത്തുകയും ചെയ്തതോടെ ഇന്‍ഡൊനീഷ്യന്‍ പോലീസ് കണ്ണീര്‍ വാതകവും മറ്റും പ്രയോഗിച്ചു.

ലോകം

അമേരിക്കയില്‍ ദുരിതം വിതച്ച് ഇയാന്‍; കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 42 ആയി

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ഇയാന്‍ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം നാല്‍പത്തിരണ്ടായി ഉയര്‍ന്നു. കൊടുങ്കാറ്റ് അപകടകാരിയായി തുടരുകയാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. മരണനിരക്ക് വരും ദിവസങ്ങളില്‍ ഉയരാനാണ് സാധ്യത. ഇയാന്‍ കൊടുങ്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങള്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റിന്റെ സഹായം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉറപ്പുവരുത്തി. കൊടുങ്കാറ്റിന്റെ പാതയിലുള്ള ഏകദേശം ഇരുപത്തിയഞ്ച് ലക്ഷത്തോളം ആളുകളോടാണ് ഒഴിഞ്ഞുമാറുവാന്‍ അധികൃതര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. ഒരു ലക്ഷത്തിലധികം ആളുകളാണ് നിലവില്‍ വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടിലാകുന്നത്. ഇതുവരെ കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞ എല്ലാ പ്രവചനങ്ങളും യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടാണ് അപകടകാരിയായ ഇയാന്‍ ഫ്‌ളോറിഡയില്‍ എത്തുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഫ്‌ലോറിഡയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് അതിശക്തമായ കാറ്റും വെള്ളപ്പൊക്കവും ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 1921ന് ശേഷം ഫ്‌ലോറിഡ നേരിടുന്ന ഏറ്റവും വലിയ കൊടുങ്കാറ്റാകും ഇത്. കനത്ത മഴയെ തുടര്‍ന്ന് ഉണ്ടാകുന്ന വെള്ളം ഒഴുകുവാന്‍ മാര്‍ഗങ്ങളില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

ലോകം

യുക്രൈന്റെ തെക്കൻ നഗരങ്ങളിൽ ശക്തമായ ഷെല്ലാക്രമണം; പരസ്പരം പഴിചാരി റഷ്യയും യുക്രൈനും

യുക്രൈന്റെ തെക്കൻ നഗരങ്ങളിൽ ശക്തമായ ഷെല്ലാക്രമണം തുടരുന്നു. ആക്രമണങ്ങളിൽ പരസ്പരം പഴിചാരുകയാണ് റഷ്യയും യുക്രൈനും. തെക്കൻ നഗരങ്ങളിൽ ഇന്നലെ തുടങ്ങിയ മിസൈൽ, ഷെല്ലാക്രമണങ്ങളിൽ ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തി. ( Shelling hits southern Ukraine; Russia and Ukraine blame each other ). ഷ്യയിൽ നിന്ന് തിരിച്ചു പിടിച്ച പ്രദേശത്ത് യുക്രൈൻ സേനാമുന്നേറ്റം തുടരുന്നതാണ് റഷ്യയെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിവിധപ്രദേശങ്ങളിൽ നിന്നുള്ളവർക്ക് റഷ്യയിൽ ചേരുന്നതിന് വെള്ളിയാഴ്ച തുടങ്ങിയ ഹിതപരിശോധന തുടരുകയാണ്. ജനങ്ങൾക്ക് പൂർണസംരക്ഷണം നൽകുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സർജി ലാവ്റോവ് അറിയിച്ചു റഷ്യക്കെതിരായ ഉപരോധങ്ങളിൽ ലാവ്റോവ് യുഎൻ പൊതുസഭയിൽ എതിർപ്പറിയിച്ചു. എന്നാൽ അധിനിവേശത്തെ ന്യായീകരിക്കുകയാണ് റഷ്യയുടെ ലക്ഷമെന്ന് യുക്രൈൻ ആരോപിക്കുന്നു. യുദ്ധക്കുറ്റങ്ങൾ മറച്ചുവക്കുന്നതിനും സൈനികർക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും ആസൂത്രിതനീക്കമാണ് റഷ്യയെടേതെന്നാണ് പാശ്ചാത്യരാജ്യങ്ങളുടെ വിലയിരുത്തൽ. കൂടുതൽ പേരെ സൈന്യത്തിൽ ചേർക്കാനുള്ള റഷ്യയുടെ നിർബന്ധിതശ്രമങ്ങൾക്കെതിരെ കടുത്ത പ്രതിഷേധം തുടരുകയാണ്. നൂറുകണക്കിന് പ്രതിഷേധക്കാരെ റഷ്യൻ സൈന്യം അറസ്റ്റ് ചെയ്തു നീക്കി.

ലോകം

ഹിജാബ് വിരുദ്ധ പ്രതിഷേധം; 10 ദിവസത്തിനിടെ ഇറാനിൽ കൊല്ലപ്പെട്ടവർ 75 പേർ

ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിൽ 10 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 75 പേരെന്ന് പ്രതിഷേധ സംഘടന. മൂന്ന് പതിറ്റാണ്ടോളമായി ഏകാധിപത്യ ഭരണം തുടരുന്ന ആയതൊള്ള ഖമൈനിക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് ഇപ്പോൾ ഹിജാബ് വിരുദ്ധ പ്രതിഷേധം നടക്കുന്നത്. രാജ്യത്തെ വിവിധ ഇടങ്ങളിൽ കടുത്ത പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം നടക്കുന്ന ഇടങ്ങളിലൊക്കെ സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടാവുന്നുണ്ട്. സെപ്തംബർ 17ന് ആരംഭിച്ച പ്രതിഷേധത്തിൽ 1200ലധികം പേർ അറസ്റ്റിലായി. ഔദ്യോഗിക കണക്ക് പ്രകാരം ആകെ മരണം 13 മാത്രമാണ്. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ഇൻസ്റ്റഗ്രാം, ലിങ്ക്ഡിൻ, വാട്സപ്പ് എന്നീ ആപ്പുകളുടെ പ്രവർത്തനം പരിമിതപ്പെടുത്തിയിരിക്കുകയാണ് ഹിജാബിന് പുറത്ത് മുടിയിഴകൾ കണ്ടുവെന്ന് ആരോപിച്ച് ഇറാനിലെ സദാചാര പൊലീസ് അടിച്ചുകൊന്ന മഹ്‌സ അമിനി എന്ന 22കാരിയുടെ മരണത്തിൽ പ്രതിഷേധിച്ച് ആയിരങ്ങളാണ് തെരുവിൽ ഇറങ്ങിയത്. സ്ത്രീകൾ മുടിമുറിച്ചും ഹിജാബ് കത്തിച്ചുമാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ലണ്ടൻ, ഫ്രാൻസ് തുടങ്ങി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്.

ലോകം

ഫ്‌ളോറിഡയില്‍ പ്രതിസന്ധി സൃഷ്ടിച്ച് ഇയാന്‍ ചുഴലിക്കാറ്റ്; ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിക്കും

ഇയാന്‍ ചുഴലിക്കാറ്റ് അമേരിക്കയിലെ ഫ്‌ലോറിഡയെ ലക്ഷ്യമാക്കി നീങ്ങുന്നു. മണിക്കൂറില്‍ 125 മൈല്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു തുടങ്ങി. കാറ്റിന്റെ പാതയിലുള്ള ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഫ്‌ളോറിഡ ഗവണ്‍മെന്റ്. (Hurricane Ian sweeps ashore Florida) കൊടുങ്കാറ്റിന്റെ പാതയിലുള്ള ഏകദേശം ഇരുപത്തിയഞ്ച് ലക്ഷത്തോളം ആളുകളോടാണ് ഒഴിഞ്ഞുമാറുവാന്‍ അധികൃതര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. ഒരു ലക്ഷത്തിലധികം ആളുകളാണ് നിലവില്‍ വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടിലാകുന്നത്. ഇതുവരെ കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞ എല്ലാ പ്രവചനങ്ങളും യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടാണ് അപകടകാരിയായ ഇയാന്‍ ഫ്‌ളോറിഡയില്‍ എത്തുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഫ്‌ലോറിഡയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് അതിശക്തമായ കാറ്റും വെള്ളപ്പൊക്കവും ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 1921ന് ശേഷം ഫ്‌ലോറിഡ നേരിടുന്ന ഏറ്റവും വലിയ കൊടുങ്കാറ്റാകും ഇത്. കനത്ത മഴയെ തുടര്‍ന്ന് ഉണ്ടാകുന്ന വെള്ളം ഒഴുകുവാന്‍ മാര്‍ഗങ്ങളില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

ലോകം

ഇറ്റലിക്ക് ആദ്യ വനിതാ പ്രധാനമന്ത്രി; തീവ്ര വലത് സർക്കാർ അധികാരത്തിലേക്ക്

തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഇറ്റലിയുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോർജിയ മെലോനി അധികാരത്തിലേയ്ക്ക്. രണ്ടാം ലോകയുദ്ധത്തിന് ശേഷം തീവ്രവലതുപക്ഷ പാർട്ടി ഇറ്റലിയിൽ അധികാരത്തിലെത്തുന്നത് ഇതാദ്യമായാണ്.വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുന്‍പേ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി തോല്‍വി സമ്മതിച്ചു. ഇന്ന് അന്തിമഫലം വരുമ്പോള്‍ 400 അംഗ പാര്‍ലമെന്റില്‍ ബ്രദേഴ്സ് ഓഫ് ഇറ്റലി സഖ്യം 227 മുതല്‍ 257 സീറ്റുകള്‍ വരെ നേടുമെന്നാണ് വിലയിരുത്തല്‍. വോട്ടെടുപ്പിനു പിന്നാലെ മാധ്യമങ്ങളെ കണ്ട മെലോനി എല്ലാവർക്കും വേണ്ടി നിലകൊള്ളുന്ന സർക്കാർ ആയിരിക്കും അധികാരത്തിൽ വരികയെന്നു പ്രതികരിച്ചു. ഒക്ടോബറിലാകും പുതിയ സർക്കാർ അധികാരമേറ്റെടുക്കുക. ഫെമിനിസത്തെയും വനിതാ സംവരണത്തെയും നിരാകരിക്കുകയും എൽജിബിടിക്യു സമൂഹത്തോട് രൂക്ഷമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന, ഡോണൾഡ് ട്രംപിന്റെ ആരാധിക കൂടിയാണ് നാൽപത്തിയഞ്ചുകാരിയായ മെലോനി. ഇവരുൾപ്പെടുന്ന മുന്നണി അധികാരത്തിലെത്തിയാൽ ഇറ്റാലിയന്‍ ഫാഷിസ്റ്റ് നേതാവായ ബെനിറ്റോ മുസോളിനിക്ക് ശേഷം ആ രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ തീവ്ര വലതുപക്ഷ നേതാവായിരിക്കും ഭരണത്തിൽ വരികയെന്നാണു വിലയിരുത്തൽ. 15 വയസു മുതൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുകയും ജീവിക്കാനായി കുട്ടികളെ നോക്കുന്ന ആയ മുതൽ റോമിലെ നൈറ്റ്ക്ലബ് ബാറുകളിൽ മദ്യം വിളമ്പുന്ന ജോലിയും പിന്നീട് മാധ്യമ പ്രവർത്തകയുമായൊക്കെ ജോലി ചെയ്താണ് രാഷ്ട്രീയ ജീവിതത്തിന് അടിത്തറയിട്ടത്. അമേരിക്കയിലും യൂറോപ്പിലെ വലതുപക്ഷ നേതൃത്വമുള്ളയിടത്തുമെല്ലാം ഇന്ന് മെലോനിക്ക് ‌ഇടമുണ്ട്. മുസോളിനി സ്ഥാപിച്ച ഫാഷിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടാണ് മെലോനി തന്റെ രാഷ്ട്രീയജീവിതം തുടങ്ങിയതും.        

ലോകം

World Car Free Day 2022: കാറുകൾ ഒന്നും നിരത്തിലിറങ്ങിയില്ലെങ്കിൽ ന​ഗരം എങ്ങനെയുണ്ടാകും? കാർ രഹിത ദിനത്തെക്കുറിച്ച് അറിയാം

സെപ്റ്റംബർ 22 ലോക കാർ രഹിത ദിനമായി ആചരിക്കുന്നു. ബഹുജന ഗതാഗതം, സൈക്ലിംഗ്, നടത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് കാർ രഹിത ദിനം ആചരിക്കുന്നത്. നഗരങ്ങളിലെ ചെറിയ യാത്രകൾക്ക് കാർ ഉപയോഗിക്കുന്നതിനേക്കാൾ സൈക്കിൾ ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിനും പരിസ്ഥിതിക്കും ​ഗുണം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, ലോക കാർ രഹിത ദിനത്തിൽ, ഈ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും നോക്കാം. ഫോസിൽ ഇന്ധന ഉപഭോഗം കുറച്ചുകൊണ്ട് സുസ്ഥിരമായ ഭാവി വിഭാവനം ചെയ്യുന്നതിലേക്കും പരിസ്ഥിതിയുടെ സംരക്ഷിക്കുന്നതിലേക്കും നമുക്കും സംഭാവനകൾ നൽകാം. ലോക കാർ രഹിത ദിനത്തിന്റെ ചരിത്രം: 1970കളിലെ എണ്ണ പ്രതിസന്ധിയുടെ കാലത്ത് തന്നെ കാർ ഫ്രീ ദിനങ്ങൾ സംഘടിപ്പിച്ചിരുന്നു. 1990 കളുടെ തുടക്കത്തിൽ യൂറോപ്യൻ നഗരങ്ങളിൽ നിരവധി കാർ ഫ്രീ ദിനങ്ങൾ സംഘടിപ്പിച്ചിരുന്നു. 1999-ൽ യൂറോപ്പിൽ ഒരു അന്താരാഷ്ട്ര കാർഫ്രീ ദിനം സംഘടിപ്പിച്ചു, ഇത് യൂറോപ്യൻ യൂണിയന്റെ ഇൻ ടൗൺ വിത്തൗട്ട് മൈ കാർ കാമ്പെയ്‌നിന്റെ പൈലറ്റ് പ്രോജക്റ്റായിരുന്നു. ഈ പ്രചാരണം യൂറോപ്യൻ മൊബിലിറ്റി വീക്ക് ആയി തുടരുന്നു. 2000-ൽ, ഇപ്പോൾ വേൾഡ് കാർഫ്രീ നെറ്റ്‌വർക്കായ കാർബസ്റ്റേഴ്‌സ് ആരംഭിച്ച വേൾഡ് കാർ ഫ്രീ ഡേ പ്രോഗ്രാമിലൂടെ, 2000-ൽ കാർ രഹിത ദിനങ്ങൾ ആഗോളതലത്തിൽ ശ്രദ്ധേയമായി. ലോക കാർ രഹിത ദിനത്തിന്റെ പ്രാധാന്യം: ലോക കാർഫ്രീ ദിനം കാറുകളില്ലാതെ നമ്മുടെ നഗരങ്ങൾ എങ്ങനെയിരിക്കും എന്ന് കാണിക്കാനുള്ള ഒരു ഉദ്യമമാണ്. നമ്മുടെ വ്യക്തിഗത ചലനാത്മകതയെയും നാം ജീവിക്കുന്ന നഗര പരിസ്ഥിതിയെയും പുനർവിചിന്തനം ചെയ്യാനും കണ്ടെത്താനുമുള്ള മികച്ച അവസരമാണിത്. കൂടാതെ, കാറുകളുടെ ശബ്ദവും സമ്മർദ്ദവും മലിനീകരണവും ഇല്ലാത്ത നഗരങ്ങളുടെയും പൊതുജീവിതത്തിന്റെയും ആഘോഷമാണ് ലോക കാർ രഹിത ദിനം. ബഹുജന ഗതാഗതത്തിന്റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക നേട്ടങ്ങളെ സംബന്ധിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ഈ ദിനം പ്രാധാന്യം നൽകുന്നു.