വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

പൊൻകുന്നത്ത് നിയന്ത്രണം വിട്ട വാൻ സ്‌കൂട്ടർ ഇടിച്ചുതകർത്ത് പച്ചക്കറി കടയിലേക്ക് ഇടിച്ചു കയറി

പൊൻകുന്നം : ദേശീയ പാതയിൽ, പൊൻകുന്നം KSEB ഓഫീസിന് സമീപത്തുള്ള പച്ചക്കറി കടയിലേക്ക് മാരുതി ഓമ്നി വാൻ നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനും വാനിൽ ഉണ്ടായിരുന്ന കുട്ടികൾക്കും സ്ത്രീകളടക്കമുള്ളവർക്കും പരിക്കുപറ്റി .     കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വന്ന കുമളി സ്വദേശികൾ സഞ്ചരിച്ച വാൻ ആണ് അപകടത്തിൽപ്പെട്ടത്. ദേശിയ പാതയിലൂടെ വരുകയായിരുന്ന വാൻ നിയന്ത്രണം വിട്ട് ആദ്യം മുൻപിൽ ഉണ്ടായിരുന്ന സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയും തുടർന്ന് മറ്റൊരു കാറിലിടിച്ച ശേഷം റോഡരികിലെ പച്ചക്കറി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പൊൻകുന്നം ശാന്തി ആശുപത്രി പടിക്കൽ ഉള്ള കോഴിക്കടയിലെ ജീവനക്കാരൻ ജമാലിനാണ് സ്കൂട്ടറിൽ സഞ്ചരിക്കവേ വാൻ ഇടിച്ചു പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ഇരു കാലുകൾക്കും ഒടിവുണ്ട്. ജമാലിനെ ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

കോട്ടയം

എന്ന് വരും മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്ജ്

ഈരാറ്റുപേട്ട: മീനച്ചിലാർ വറ്റിവരണ്ടതോടുകൂടി ഈ രാറ്റുപേട്ട നഗരസഭയിലും സമീപ പഞ്ചായത്തുകളി ലും കടുത്ത  ജലക്ഷാമം അനുഭവപ്പെടുന്നു.ഇതിന് ശാശ്വത പരിഹാരമായി മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്‌ജ് പണിയണമെന്ന ആവശ്യം ശക്തമാവുകയാണ്. .ഇതുസംബന്ധിച്ച് സംസ്ഥാന ജലവിഭവ വകുപ്പ് പഠനം നടത്തുകയും നഗരസഭ പാലത്തിന് അപ്രോച്ച് റോഡിന് സ്ഥലം കണ്ടെത്തി നൽകുമെന്ന് ഒരു വർഷം മുമ്പ് നഗരസഭാ കൗൺസിൽ പ്രമേയം മുഖേന ജലവിഭവ വകുപ്പിനെ അറീയിച്ചിട്ടുള്ളതാണ്എന്നാൽ ഇതുവരെയും സംസ്ഥാന ജലവിഭവ വകപ്പ് ഇതിന് വേണ്ടി ഫണ്ട് കണ്ടെത്തീയിട്ടില്ല. കഴിഞ്ഞ വർഷം സംസ്ഥാന ബഡ്ജറ്റിൽ ഈരാറ്റുപേട്ട വടക്കേക്കരയിൽ മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്‌ജ് പണിയാൻ വേണ്ടി ടോക്കൻ പ്രൊവിഷൻ വച്ചതാണ്. മലങ്കര ഡാമിലെ വെള്ളം മീനച്ചിൽ താലൂക്കിൽ എത്തിക്കാനുള്ള പദ്ധതിയായ മലങ്കര ജലസേചന പദ്ധതി പൈപ്പ് റോഡിൽ ഇട്ടതല്ലാതെ പിന്നീട് പദ്ധതി തുടർന്ന് പോകാൻ ജലവിഭവ വകുപ്പ് തുടർ നടപടി സ്വീകരിച്ചിട്ടില്ലാത്തതു കൊണ്ട് മീനച്ചിലാറ്റിലെ പ്രയോജനപ്പെടുത്തി റഗുലേറ്റർ ബിഡ്ജ് പോലുള്ള പദ്ധതികൾ നടപ്പിലാക്കി ഈരാറ്റുപേട്ട നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജലക്ഷാമത്തിന് പരിഹാര കണ്ടെത്താനാവുമെന്ന് വിദഗ്ദർ ചൂണ്ടി കാണിക്കുന്നു. മഴക്കാലത്ത് നഗരസഭ പ്രദേ ശത്ത് കൂടി ഒഴുകുന്ന ആറു കളിലെ ജലം സംഭരിച്ച് നിർത്താൻ സാധിക്കുന്ന വിധത്തിലും വടക്കേക്കര യേയും അരുവിത്തുറയേയും ബന്ധിപ്പിച്ചു കൊണ്ട് ജീനച്ചിലാറ്റിൽ ഈരാറ്റപേട്ട മുക്കടയിൽ റഗുലേറ്റ് ർ കം ബ്രിഡ്‌ജ്‌പണിയണ മെന്ന ആവശ്യമാണ് വർഷങ്ങളായി നാട്ടുകാർ ഉന്നയിക്കുന്നത്. മഴക്കാലത്ത്  ഇലക്ട്രിക് സംവിധാനത്തിൽ റഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യാൻ സാധിക്കുമെന്ന തിനാൽ നദിയിലെ ജലനിര പ്പ് ക്രമീകരിക്കാൻ സാധിക്കും.ബ്രിഡ്‌ജ് പണി പൂർത്തി യാകുന്നതോടുകൂടി വേനൽ ക്കാലത്ത് അൽമനാർ സ്കൂ ൾ ഭാഗം, തെക്കനാറിൽ മറ്റ ക്കാട് ഉൾപ്പെടുന്ന പ്രദേശങ്ങ ളിൽ നദിയിൽ ഒന്നര മീറ്റർ ലവിതാനം ഉയരുമെന്ന് ചൂണ്ടി ക്കാണിക്കുന്നു.ഇതുമൂലം ഇരു നദികളിലെയും കരയിലെ കിണറുകളിൽ ജല സമൃദ്ധി വർദ്ധിക്കുവാൻ സാധിക്കും. കൂടാതെ ഇരു ന ദികളെയും ആശ്രയിച്ചിട്ടുള്ള ജനകീയ ജലസേചന പദ്ധ തികളിലെ കിണറുകളിൽ ധ രാളം വെള്ളം ലഭിക്കും. ഈ പദ്ധതി നടപ്പിലാകുന്നതോടുകൂടി നഗരസഭ പ്രദേശത്തുള്ള ജല ക്ഷാമത്തിന് പരിഹാരമാകും അതു കൂടാതെ സമീപ പഞ്ചായത്തുകളിലെ ജലക്ഷാമത്തിന് ഈ പദ്ധതി ഉപകരിക്കും. പദ്ധതി പ്രകാരമുള്ള ജലം പൈപ്പിലൂടെ ശേഖരിച്ച് മറ്റയ്ക്കാട്. തേവരുപാറ, കൊട്ടുകാപ്പള്ളി ,വഞ്ചാങ്കൽ ,നടയ്ക്കൽ ,കരിയാ തോട്ടം, ഈറ്റി ലക്കയം, വാക്കാപറമ്പ്, അരു വിത്തുറ .മുത്താരം കുന്ന് വല്ല്യച്ചൻമല ,മുരിക്കോലി  എന്നി പ്രദേശങ്ങളിൽ ടാങ്കുകൾ നിർമ്മിച്ച് ഇതിലൂടെ വീടുകളിൽ വെള്ളം എത്തിക്കാൻ സാധിക്കും കൂടാതെ ഇ ബ്രിഡ്ജിലുടെ ഈരാറ്റുപേട്ട ടൗണിലെ ഗതാഗതം തിരിച്ച് വിടാൻ സാധിക്കും. ഇതോടെ ടൗണിൽ ഉണ്ടാകുന്ന ഗതാഗത കുരു ക്കിന് പരിഹാരമുണ്ടാകുകയുംവർഷ തോറും ഉണ്ടാകുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കാനും കഴിയും.

കോട്ടയം

കേരളോത്സവത്തിന് തുടക്കമായി

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് തുടക്കമായി. എം.ടി. സെമിനാരി സ്‌കൂൾ ഓഡിറ്റോറിയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷരായ അജിത് മുതിരമല, പി.കെ. വൈശാഖ്, അംഗങ്ങളായ ശ്രീലേഖ ആർ. എളൂക്കുന്നേൽ, അഭിലാഷ് ചന്ദ്രൻ, ആൻ മരിയ ജോർജ്, വിജയമ്മ ബാബു, എം.കെ. രാജേഷ്, സിനി മാത്യു, സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ വി.വി മാത്യു, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം സന്തോഷ് കാലാ, ജില്ലാ യൂത്ത് കോഡിനേറ്റർ കെ. രഞ്ജിത്ത് കുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ബൈജു വർഗീസ് ഗുരുക്കൾ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ എന്നിവർ പങ്കെടുത്തു. ജില്ലയിൽ ഏഴ് വേദികളിലായി നടക്കുന്ന കലാ-കായിക മത്സരങ്ങൾ ഞായറാഴ്ച സമാപിക്കും. ഫെബ്രുവരി നാലിന് (ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന ചടങ്ങിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.  

കോട്ടയം

ഇൻഷുറൻസ് തീർന്നിട്ട് മണിക്കൂറുകൾ മാത്രം...കാഞ്ഞിരപ്പള്ളിയിൽ വച്ച് കാറിടിച്ചു മരിച്ച യുവാവിന്റെ കുടുബത്തിന് കാറുടമയും ഡ്രൈവറും 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കാഞ്ഞിരപ്പള്ളി : തലേദിവസം അർധരാത്രി വരെ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്ന കാർ, അടുത്ത ദിവസം അപകടത്തിൽപ്പെട്ടതോടെ, മുഴുവൻ ഇൻഷുറൻസ് തുകയും കാറുടമയും ഡ്രൈവറും നൽകണമെന്ന് കോടതിവിധി . അപകടത്തിൽപെട്ടപ്പോൾ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത ഇന്നോവ കാർ ബൈക്കിൽ ഇടിച്ച് വിദ്യാർഥി മരിച്ച കേസിൽ വാഹന ഉടമസ്ഥയും ഡ്രൈവറും കൂടി 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി ഉത്തരവായി. 2023 മാർച്ച് 27നു വൈകിട്ട് 4.25 നാണ് കേസിനാസ്പദമായ അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിനു മുൻപിൽ ദേശീയ പാതയിൽ വച്ചാണ് അപകടം സംഭവിച്ചത് . കാഞ്ഞിരപ്പള്ളി സ്വദേശി ഓടിച്ച കാറിടിച്ചു നട്ടാശേരി സ്വദേശി, 19 വയസ്സുകാരനായ യുവാവ് മരണപ്പെട്ട കേസിലാണ് അഡിഷനൽ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി ഉത്തരവിട്ടിരിക്കുന്നത് .

കോട്ടയം

ഗാന്ധിയൻ ദർശനങ്ങളോട് യുവജനങ്ങൾക്കു ആഭിമുഖ്യമില്ല: ദിയ ബിനു

പാലാ: അനുദിനം പ്രസക്തമാകുന്ന ഗാന്ധിയൻ ദർശനങ്ങളോട് ഇന്ന് യുവജനങ്ങൾ  ആഭിമുഖ്യം പുലർത്തുന്നില്ലെന്നു പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പറഞ്ഞു. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ. അക്രമരാഹിത്യത്തിൻ്റെ വക്താവായ ഗാന്ധിജിയെ യുവജനങ്ങൾ അടുത്തറിയാൻ ശ്രമിക്കണമെന്നും ദിയ ബിനു നിർദ്ദേശിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടോണി തൈപ്പറമ്പിൽ, കൗൺസിലർ ബിജു വരിക്കയാനി, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

കോട്ടയം

കാരുണ്യ പദ്ധതിയെ തകർത്ത ഇടതു സർക്കാരിന് ജനം മാപ്പു കൊടുക്കില്ല: സജി മഞ്ഞക്കടമ്പിൽ

ഈരാറ്റുപേട്ട: കഴിഞ്ഞ 9 വർഷമായി ഇടതു സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റുകളിലെ പത്തിലൊന്ന് കാര്യങ്ങൾ പോലും നടപ്പാക്കാതെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടായി വാഗ്ദാനപെരുമഴ മാത്രമാണ് സംസ്ഥാന ബഡ്ജറ്റ് എന്ന്ത്യണമുൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന കെ എം മണിസാർ തുടക്കം കുറിച്ച് കേരളത്തിലെ ലക്ഷോപലക്ഷം സാധാരണക്കാർക്ക് ലഭ്യമാക്കിയിരുന്ന കാരുണ്യ ചികിത്സാ സഹായ പദ്ധതി അട്ടിമറിച്ച ഇടതു സർക്കാരിന് കേരളത്തിലെ പാവപ്പെട്ടവർ മാപ്പ് നൽകില്ല എന്നും സജി കൂട്ടിച്ചേർത്തു.എൽഡിഎഫ് മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരം ഏറ്റെടുത്തപ്പോൾ കെഎം മാണി ആവശ്യപ്പെട്ട ഒരേയൊരു കാര്യം കാരുണ്യ പദ്ധതിയെ കൊല്ലരുത് എന്നതായിരുന്നു എന്നും സജി പറഞ്ഞു .മാണി സാറിന്റെ മരണശേഷം എൽഡിഎഫ് മന്ത്രിസഭയിൽ കേരളാ കോൺഗ്രസ് (എം) പ്രതിനിധിയായ മന്ത്രി റോഷി അഗസ്റ്റ്യൻ ക്യാബിനറ്റിൽ ഈ വിഷയം അവതരിപ്പിക്കാനോമാണിസാർ തുടക്കം കുറിച്ച കാര്യണ്യ ചികിൽസ സഹായ പദ്ധതി പുനർ ആരംഭിക്കുവാനോ ഉളള ശ്രമം പോലും നടത്താത്ത മന്ത്രി കെ.എം.മാണിയോട് മാപ്പ് പറഞ്ഞ്  രാജി വെക്കുകയാണ് വേണ്ടതെന്നും സജി ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കാർഷിക വിളകളുടെ വില തകർച്ചയും അഴിമതിയും ശബരിമല സ്വർണ്ണ കൊള്ളയും ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ വിലയിരുത്തി കഴിഞ്ഞ 10 വർഷമായി നടക്കുന്ന ദുർഭരണം അവസാനിപ്പിക്കുമെന്നും  പറഞ്ഞു.  തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം നേതൃയോഗം ഇരറ്റുപേട്ട പാർട്ടി ഓഫീസിൻ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ധേഹം. നിയോജകമണ്ഡലം പ്രസിഡണ്ട് നൗഷാദ് കീഴേടം അധ്യക്ഷത വഹിച്ചു.നോബി ജോസ്, റഷീദ് കെ.എം, അബ്ദുൾ നിയാസ്, ഹാഷിം മേത്തർ, കെ.എം. കുര്യൻ, നിസ്സാർ കെ.പി , സക്കീർ ചെമ്മരപ്പള്ളിൽ, ജോയി സെബാസ്റ്റ്യൻ, റ്റി.എം.ഇബ്രാഹിം, നിസ്സാർ എം.എസ്, റെജി ജോർജ്, എം.കെ. റഷീദ്, ഷിഹാബുദിൻ , ജോയി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

കോട്ടയം

കോട്ടയത്ത് കമിതാക്കളെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: ശാസ്ത്രി റോഡിന് സമീപത്തെ ലോഡ്ജിൽ കമിതാക്കളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്.ഇവർ എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തി. പ്രണയം വീട്ടുകാർ എതിർത്തെന്നും, ഒരുമിച്ചു ജീവിക്കാൻ അനുവദിക്കാത്തതിനാൽ മരിക്കുന്നു എന്നുമാണ് കുറിപ്പിൽ പറയുന്നത്.കുടയംപടി മര്യാതുരുത്ത് സ്വദേശിനി ആസിയയും (20) പുതുപ്പള്ളി സ്വദേശിയായ നന്ദകുമാറുമാണ് (22) മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെയാണ് ഇരുവരും ഹോട്ടിലിൽ എത്തി മുറിയെടുത്തത്. പിന്നീട് വൈകുന്നേരമായിട്ടും പുറത്തേക്ക് ഇവരെ കാണാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറി തുറന്ന് അകത്തുകയറിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. ഒരു ഫാനിൽ ഇരുവരും തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ജീവനൊടുക്കിയ വിവരം അറിയുന്നത്.

കോട്ടയം

ബഡ്ജറ്റിൽ പൂഞ്ഞാറിന് സമഗ്ര വികസന പദ്ധതികൾ

ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ഉപകരിക്കുന്ന പദ്ധതികൾ അനുവദിച്ചിട്ടുണ്ടെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. അനുവദിക്കപ്പെട്ടിട്ടുള്ള പദ്ധതികൾ താഴെ പറയുന്നു. ശബരിമല തീർത്ഥാടന പാതകൾ നവീകരിക്കൽ - 15 കോടി, പിണ്ണാക്കനാട് - പടിഞ്ഞാറ്റുമല റോഡ് ബി.എം & ബി.സി റീ ടാറിങ്, - 3 കോടി, വെള്ളികുളം- കാരികാട് - കമ്പിപ്പാലം - വാഗമൺ റോഡ് - 1 കോടി, വഴിക്കടവ്- നാട് നോക്കി - മലമേൽ - മാടത്താനി റോഡ് -1 കോടി, എരുമേലി ഗ്രാമപഞ്ചായത്തിലെ കണമല ബൈപ്പാസ് പുനർ നിർമ്മാണം -1 കോടി, പാറത്തോട് ഗ്രാമപഞ്ചായത്തിലെ കൂവപ്പള്ളിയിൽ പഞ്ചായത്ത് സ്റ്റേഡിയം നവീകരണം - 1 കോടി, ചേനപ്പാടി മാടപ്പാട്ട് പഞ്ചായത്ത് സ്റ്റേഡിയം നവീകരണം -1 കോടി, പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ ചേന്നാട് പഞ്ചായത്ത് സ്റ്റേഡിയം നവീകരണം -1 കോടി, തിടനാട് ഗ്രാമപഞ്ചായത്തിൽ സ്ഥലം ഏറ്റെടുത്ത് സ്റ്റേഡിയം നിർമ്മാണം - 1 കോടി, ഈരാറ്റുപേട്ട നഗരസഭയിൽ തടവനാൽ ബൈപ്പാസ് വീതി കൂട്ടി പുനർ നിർമ്മാണം -1 കോടി എന്നീ പദ്ധതികളാണ് ഭരണാനുമതി ലഭ്യമാകുന്ന നിലയിൽ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.  കൂടാതെ താഴെപ്പറയുന്ന പദ്ധതികളും ടോക്കൺ പ്രൊവിഷനോടു കൂടി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാറത്തോട് ഗ്രാമപഞ്ചായത്തിലെ കൂവപ്പള്ളിയിൽ സ്ഥലം ഏറ്റെടുത്ത് നഴ്സിംഗ് കോളേജ് സ്ഥാപിക്കൽ - 2 കോടി, കോരുത്തോട് ഗ്രാമപഞ്ചായത്തിന് പുതിയ ആസ്ഥാന മന്ദിരം -5 കോടി, കെഎസ്ആർടിസി ഈരാറ്റുപേട്ട ഡിപ്പോയിൽ പുതിയ ഡോർമെറ്ററി കം ഷോപ്പിംഗ് കോംപ്ലക്സ് - 5 കോടി, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പനച്ചികപ്പാറയിൽ ജി.വി രാജ പ്രതിമയും പാർക്കും സ്ഥാപിക്കൽ - 1 കോടി, മുണ്ടക്കയം ടൗണിൽ മുണ്ടക്കയം കോസ് വേയ്ക്ക് സമാന്തരമായി മണിമലയാറിന് കുറുകെ പുതിയ പാലവും ഫ്ലൈ ഓവറും -15 കോടി, പൂഞ്ഞാർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ മിനി ഐടി പാർക്ക് -10 കോടി, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ ഇളംകാട് കേന്ദ്രീകരിച്ച് ടൂറിസം സർക്യൂട്ട് -10 കോടി, എരുമേലിയിലെ നിർദ്ദിഷ്ട ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് സ്ഥാപിക്കുന്നതിന് മുന്നോടിയായി പുതിയ റിംഗ് റോഡുകളും, ബൈപ്പാസ് റോഡുകളും ഉൾപ്പെടുത്തി എരുമേലി മാസ്റ്റർ പ്ലാൻ രണ്ടാംഘട്ടം -25 കോടി, മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പുഞ്ചവയലിൽ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പ്രീ എക്സാമിനേഷൻ ട്രെയിനിങ്, സ്കിൽ ഡെവലപ്മെന്റ് , കരിയർ ഗൈഡൻസ് എന്നീ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രം സ്ഥാപിക്കൽ - 5 കോടി, കോട്ടയം ജില്ലയിലെ ഏറ്റവും വലിയ താലൂക്ക് ആയ മീനച്ചിൽ താലൂക്ക് വിഭജിച്ച് ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാർ താലൂക്ക് രൂപീകരണം, കോട്ടയം ജില്ലയിലെ ഭൂമിശാസ്ത്രപരമായ വലിപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും ഏറ്റവും വലിയ ഗ്രാമപഞ്ചായത്ത് ആയ എരുമേലി ഗ്രാമപഞ്ചായത്ത് വിഭജിച്ച് മുക്കൂട്ടുതറ കേന്ദ്രമാക്കി പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരണം, എന്നീ പദ്ധതികൾ ആണ് സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട് അനുവദിച്ചിട്ടുള്ളത്. ടോക്കൺ പ്രൊവിഷൻ ഉള്ള പദ്ധതികളും ഭാവിയിൽ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടത്തും. കഴിഞ്ഞ 5 വർഷക്കാലവും പൂഞ്ഞാർ നിയോജക മണ്ഡലത്തിന് സംസ്ഥാന ബഡ്ജറ്റിലൂടെയും , സംസ്ഥാന ഗവൺമെന്റിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകളിലൂടെയും വലിയ പരിഗണനയാണ് ലഭിച്ചിട്ടുള്ളതെന്നും എംഎൽഎ കൂട്ടിച്ചേർത്തു. പൂഞ്ഞാറിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധമുള്ള വികസന മുന്നേറ്റം കൈവരിക്കുന്നതിന് കഴിഞ്ഞതായും എംഎൽഎ പറഞ്ഞു. അനുവദിക്കപ്പെട്ടിട്ടുള്ള ഫണ്ടുകളിൽ 75% ത്തോളം നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട് എന്നും എംഎൽഎ കൂട്ടിച്ചേർത്തു.