വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ഡോക്ടറുടെ കാറിന് മുൻ ജീവനക്കാരൻ തീയിട്ടു; പ്രതിക്കും ഗുരുതര പരിക്ക്

കോട്ടയം: ഗാന്ധിനഗറിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ റിട്ട.ഡോക്ടറുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനു മുൻ കേർ ടേക്കർ തീ വച്ചു. കോട്ടയം മെഡിക്കൽ കോളേജ് ഗാന്ധിനഗർ പെട്രോൾ പമ്പിന് എതിർവശം അഞ്ചേരി ഗാർഡൻസിൽ ഡോ.ജയകുമാറിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനാണ് തീ വച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം. നേരത്തെ ഇവിടെ ജോലി ചെയ്തിരുന്ന കാർ ടേക്കറായ ചെങ്ങളം സ്വദേശിയാണ് രാവിലെ വീട്ടിലെത്തി കാറിനു തീ വച്ചതെന്നാണ് പൊലീസ് പറയുന്നത്. തീയും പുകയും കണ്ട് വീട്ടുകാർ വിവരം ഗാന്ധിനഗർ പൊലീസിലും അഗ്നിരക്ഷാ സേനയെയും അറിയിച്ചു. ഇവർ എത്തി തീ വച്ചപ്പോഴാണ് കാറിനു സമീപത്തു പൊള്ളലേറ്റ നിലയിൽ മുൻ കേർ ടേക്കറായ ചെങ്ങളം സ്വദേശിയെ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ചെങ്ങളം സ്വദേശിയായ മുൻ കേർ ടേക്കർ മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.

കോട്ടയം

മതനേതാക്കൾക്ക് എതിരായ അധിക്ഷേപം പൊതുപ്രവർത്തകർ മാന്യത പാലിക്കണം ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

കോട്ടയം: സഭയോടും മേലധ്യക്ഷന്മാരോടും ചേർന്ന് പ്രവർത്തിക്കുന്ന വിശ്വാസി സമൂഹത്തിന്റെ ശബ്ദമായ ദീപിക പത്രത്തെ ആക്ഷേപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സത്യം വിളിച്ചുപറയുന്ന പത്രത്തെ തകർക്കാനുള്ള ശ്രമങ്ങൾ ഭീഷണിയുടെ ഭാഗമാണ്. വൈദികരും മെത്രാന്മാരും നിശബ്ദരായി ഇരിക്കണമെന്ന വാദം ജനാധിപത്യ വിരുദ്ധമാണ്. വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ ചാനൽ ചർച്ചകളിൽ മതനേതാക്കളെ അധിക്ഷേപിക്കുന്നത് അനുവദിക്കാനാവില്ല. നമ്മുടെ ഐഡന്റിറ്റി സംരക്ഷിക്കാനും സത്യം വിളിച്ചുപറയാനും സഭ എന്നും മുൻപന്തിയിലുണ്ടാകും. രാജ്യത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന സഭയെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ സധൈര്യം നേരിടുമെന്ന് നേതൃത്വം വ്യക്തമാക്കി. മതനേതാക്കൾക്കെതിരായ അധിക്ഷേപം: പൊതുപ്രവർത്തകർ മാന്യത പാലിക്കണമെന്ന് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് മതമേലധ്യക്ഷന്മാരെ മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ച് പൊതുരംഗത്തുള്ളവർ വിമർശിക്കുന്നത് വലിയ തെറ്റാണെന്ന് പ്രസ്താവന. ഇത്തരം നീക്കങ്ങൾ വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാത്തതാണ്. എല്ലാകാലത്തും വൈദികർ ന്യൂട്രൽ ആയിരിക്കണം എന്ന വാദം നമ്മുടെ ഐഡന്റിറ്റി നഷ്ടപ്പെടുത്താനേ സഹായിക്കൂ. ഭീഷണിയുടെ സ്വരം തിരിച്ചറിയാൻ സഭയ്ക്കറിയാം. സത്യം സധൈര്യം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത് തുടരും. രാജ്യത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന സഭയെയും സത്യം മാത്രം പറയുന്ന ദീപിക പോലുള്ള മാധ്യമങ്ങളെയും ആക്ഷേപിക്കുന്ന രീതി അവസാനിപ്പിക്കേണ്ടതാണ്. ദൈവഭക്തിയിലും സഭാസ്നേഹത്തിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ തകർക്കാൻ ഇത്തരം നീക്കങ്ങൾക്കാവില്ല.

കോട്ടയം

‘സ്ട്രോങ് റൂം താക്കോൽ പൂട്ടിനൊപ്പംവെച്ച് സീൽചെയ്യണം’; എതിർത്ത ഉദ്യോഗസ്ഥനുനേരെ തോക്കുചൂണ്ടി സൈനികൻ

കോ‌ട്ടയം: വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമിന്‍റെ സുരക്ഷയെ ചൊല്ലിയുള്ള തർക്കത്തിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ സിഐഎസ്എഫ് സൈനികർ തോക്ക് ചൂണ്ടി. കോട്ടയം ബസേലിയസ് കോളജിലാണ് സംഭവം. സ്ട്രോംഗ് റൂമിന്‍റെ താക്കോൽ പൂട്ടിനൊപ്പംവെച്ച് സീൽചെയ്യണമെന്ന കേന്ദ്ര നിരീക്ഷകന്‍റെ ആവശ്യം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അനുസരിക്കാതിരുന്നതാണ് പ്രശ്‌നങ്ങൾക്കിടയാക്കിയത്. സാധാരണ നിലയിൽ സ്ട്രോംഗ് റൂമുകൾക്ക് രണ്ട് പൂട്ടുകളാണുണ്ടാവുക. ഇതിന്‍റെ ഒരു താക്കോൽ റിട്ടേണിംഗ് ഓഫീസർക്കും മറ്റൊന്ന് അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർക്കുമാണ് നൽകുന്നത്. എന്നാൽ ബംഗാളിലും ആസാമിലുമൊക്കെ ചെയ്യുന്നതുപോലെ രണ്ട് താക്കോലുകളും ഒന്നിച്ച് സീൽ ചെയ്‌തു വെക്കണമെന്ന് കേന്ദ്ര നിരീക്ഷകനായ രഞ്ജൻ കുമാർ സിൻഹ നിർദേശിച്ചതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. ഇതിനെതിരെ ഏറ്റുമാനൂരിലെ സ്ഥാനാർഥിയും ഡിസിസി അധ്യക്ഷനുമായ നാട്ടകം സുരേഷ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കളക്ടർക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും പരാതി നൽകി. പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ കളക്‌ടർ പഴയ രീതിയിൽത്തന്നെ താക്കോലുകൾ ഉദ്യോഗസ്ഥർക്ക് കൈമാറാൻ നിർദേശിച്ചു. +6 കളക്ടറുടെ ഈ നിർദേശം നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ കോളജിലെത്തിയപ്പോഴാണ് സിഐഎസ്എഫ് സൈനികർ അവർക്കുനേരെ തോക്ക് ചൂണ്ടിയത്. ഇത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഒടുവിൽ കളക്ടറും കേന്ദ്ര നിരീക്ഷകനും നേരിട്ട് ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

കോട്ടയം

ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടിൽ മാറ്റമില്ല; പി സി ജോർജിന് മറുപടിയുമായി ദീപിക

കോട്ടയം: ബിജെപി നേതാവ് പി സി ജോര്‍ജിന് മറുപടിയുമായി ദീപിക ദിനപത്രം. ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ലെന്നാണ് ദീപിക ദിനപത്രം മുഖപ്രസംഗത്തില്‍ പറയുന്നത്. മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ഇനിയും പറയേണ്ടി വരുമെന്നും ദീപിക പറയുന്നു. കേരളത്തിലെ കവല ചട്ടമ്പിമാര്‍ അധികാരമുണ്ട് കാണിച്ചു തരാമെന്നാണ് പറയുന്നതെന്നും രാഷ്ട്രീയം ദുഷിപ്പുകാര്‍ തട്ടിപ്പറിക്കരുതെന്നും ദീപിക പറഞ്ഞു. എല്ലാവര്‍ക്കും വേണ്ടി എന്ന് പറയുന്ന നിയമങ്ങള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഉദാഹരണങ്ങളുണ്ടെന്നും എഫ്‌സിആര്‍എയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ദീപിക വ്യക്തമാക്കി.

കോട്ടയം

പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വാഗമൺ കുരിശുമലയിൽ പുതുഞായർ തിരുനാൾ ഏപ്രിൽ 12-ന് ആഘോഷിക്കും.

വാഗമൺ: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വാഗമൺ കുരിശുമലയിൽ പുതുഞായർ തിരുനാൾ ഏപ്രിൽ 12-ന് ആഘോഷിക്കും. തിരുനാൾ ദിനത്തിൽ മലമുകളിലെ ദേവാലയത്തിൽ  വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാനയും വചനസന്ദേശവും ഉണ്ടായിരിക്കും. രാവിലെ 06:30: ഫാ. പോൾ ചിറപ്പുറത്ത് (OFM Cap.) രാവിലെ 08:30: ഫാ. രനീഷ് (ലത്തീൻ ക്രമം) ഉച്ചയ്ക്ക് 12:00: ഫാ. ജോസഫ് ചെറുകരക്കുന്നേൽ ഉച്ചകഴിഞ്ഞ് 02:30: ഫാ. സെബാസ്റ്റ്യൻ എട്ടുപാറയിൽ വൈകുന്നേരം 04:00: ഫാ. ആന്റണി വാഴയിൽ അന്നേദിവസം രാവിലെ 10 മണിക്ക് കല്ലില്ലാകവലയിൽ പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കുകയും വചനസന്ദേശം നൽകുകയും ചെയ്യും.തീർത്ഥാടകർക്കുള്ള നിർദ്ദേശങ്ങൾ: പുതുഞായർ തിരുനാളിനോടനുബന്ധിച്ച് കുരിശുമലയിൽ എത്തുന്ന തീർത്ഥാടകർ തിരക്ക് നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള വോളിന്റേഴ്സിന്റെയും പോലീസ് അധികാരികളുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

കോട്ടയം

പി. സി. ജോർജിന്റെയും, ഷോൺ ജോർജിൻ്റെയും ക്രൈസ്തവ മത മേലധ്യക്ഷന്മാർക്ക് ക്കെതിരായ പ്രസ്താവനകൾ അപലപനീയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

ഈരാറ്റുപേട്ട : പരാജയ ഭീതി മൂലം ക്രൈസ്തവ മത മേലധ്യക്ഷന്മാരെ അധിക്ഷേപിക്കാനുള്ള പി സി ജോർജിന്റെയും, ഷോൺ ജോർജിന്റെയും പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. ബിജെപി നേതാക്കളായ ഇരുവരുടെയും പ്രസ്താവനകൾ ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിൻ്റെ ഭാഗമായി കാണേണ്ടി വരുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ ചൂണ്ടിക്കാട്ടി. മത മേലധ്യക്ഷന്മാർ ആർക്കും വഴിയിലിട്ട് തട്ടാനുള്ള ചെണ്ടകളാണെന്ന് ധരിക്കരുതെന്നും അത്തരം സമീപനവുമായി കടന്നു വരുന്നവർക്ക് എതിരെ അതിശക്തമായി പ്രതികരിക്കാനുള്ള ആർജ്ജവം ക്രൈസ്തവ സഭ അംഗങ്ങൾക്ക് ഉണ്ട് എന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. എല്ലാ വിഭാഗക്കാരെയും ആക്ഷേപിക്കുകയും, വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന പി. സി. ജോർജിന്റെയും, മകന്റെയും സമീപനം തിരുത്തിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും പൊതു സമൂഹം പ്രതികരിക്കണമെന്നും ഇത്തരം സാമൂഹിക സ്പർദ്ധ വളർത്തുന്ന പ്രവണതകൾ വച്ചു പൊറുപ്പിക്കാൻ ആവില്ല എന്നും എംഎൽഎ പറഞ്ഞു. പിസി ജോർജിനെയും, മകനെയും കേരളത്തിൻ്റെ പൊതുസമൂഹം അവജ്ഞയോടെയാണ് നോക്കിക്കാണുന്നതെന്നും കേരള സമൂഹം ഇവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം

ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ ഏറ്റവും കൂടുതൽ വോട്ടർമാർ പൂഞ്ഞാറിൽ

കോട്ടയം: ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടർമാർ പൂഞ്ഞാറിൽ. 184122 വോട്ടർമാരാണ് പൂഞ്ഞാർ നിയോജക മണ്ഡലത്തിലുള്ളത്. വിശദ വിവരങ്ങൾ: 1. പാലാ-175747 (പുരുഷൻമാർ-85585, സ്ത്രീകൾ-90162, ട്രാൻസ് ജെൻഡർ-0) 2. കടുത്തുരുത്തി -175466 (പുരുഷൻമാർ-85561, സ്ത്രീകൾ-89904, ട്രാൻസ് ജെൻഡർ-1) 3. വൈക്കം-155557 (പുരുഷൻമാർ-75777, സ്ത്രീകൾ- 79777, ട്രാൻസ് ജെൻഡർ-3) 4. ഏറ്റുമാനൂർ -157788 (പുരുഷൻമാർ-77140, സ്ത്രീകൾ-80647, ട്രാൻസ് ജെൻഡർ-1) 5. കോട്ടയം -148745 (പുരുഷൻമാർ-71588, സ്ത്രീകൾ-77156, ട്രാൻസ് ജെൻഡർ-1) 6. പുതുപ്പള്ളി-169844 (പുരുഷൻമാർ-82717, സ്ത്രീകൾ-87122, ട്രാൻസ് ജെൻഡർ-5) 7. ചങ്ങനാശേരി -161816 (പുരുഷൻമാർ-78038, സ്ത്രീകൾ-83776, ട്രാൻസ് ജെൻഡർ-2) 8. കാഞ്ഞിരപ്പള്ളി -176900 (പുരുഷൻമാർ-85866, സ്ത്രീകൾ-91034, ട്രാൻസ്‌ജെൻഡർ -0) 9. പൂഞ്ഞാർ-184122 (പുരുഷൻമാർ 91113, സ്ത്രീകൾ-93009, ട്രാൻസ് ജെൻഡർ-0)

കോട്ടയം

കലാശക്കൊട്ട് ഒഴിവാക്കി ആ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവനയായി നൽകും: മാണി സി കാപ്പൻ

യുഡിഎഫിന് ഇത്തവണ ആഡംബരപൂർവ്വമായ കലാശക്കൊട്ട് ഉണ്ടാവില്ല എന്ന പ്രഖ്യാപനവുമായി സ്ഥാനാർത്ഥി മാണി സി കാപ്പൻ.  കലാശക്കൊട്ടിനു വേണ്ടി ഉപയോഗിക്കേണ്ടിയിരുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രവർത്തനങ്ങൾക്ക് സംഭാവനയായി നൽകുമെന്നും എംഎൽഎ അറിയിച്ചു.   കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലും താൻ ഇതേ കാര്യം തന്നെയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കലാശക്കൊട്ട് ഒഴിവാക്കിയ ശേഷം ആ തുക ജപ്തി ഭീഷണി നേരിട്ടിരുന്ന സ്കൂൾ ബസിന്റെ കടം തീർക്കാനായി മേലുകാവിലെ ഒരു സ്കൂളിന് സംഭാവനയായി നൽകുകയായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി