വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

വോട്ടെണ്ണൽ ദിനത്തിൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം

കോട്ടയം :04.05.2026-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനെ തുടർന്ന് രാവിലെ 06.00 മണി മുതൽ കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളിലും പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നു.വോട്ടെണ്ണൽ നടപടികൾ സുരക്ഷിതവും സുതാര്യവുമായി നടത്തുന്നതിനും നഗരത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് ഈ ക്രമീകരണങ്ങൾ. 1, കഞ്ഞിക്കുഴി ജംഗ്ഷനിൽ നിന്ന് കെ.കെ. റോഡ് വഴി കോട്ടയം ടൗണിലേക്ക് എത്തുന്ന വാഹനങ്ങൾ കളക്ട്രേറ്റ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ലോഗോസ് ജംഗ്ഷനിലെത്തി ശാസ്ത്രി റോഡ് വഴി പോകണം.  2, പ്രൈവറ്റ് ബസുകൾ ടി.എം.എസ്. ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് കുര്യൻ ഉതുപ്പ് റോഡ് വഴി നാഗമ്പടം ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കണം. 3, കോട്ടയം ടൗണിൽ നിന്ന് കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ശാസ്ത്രി റോഡ് വഴി ലോഗോസ് ജംഗ്ഷനിലെത്തി, പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം കൂടി പോലീസ് ക്ലബ് ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഭാഗം വഴി പോകേണ്ടതാണ്. 4, ജില്ലാ ആശുപത്രി, മാമ്മൻ മാപ്പിള ഹാൾ ഭാഗങ്ങളിൽ നിന്ന് കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ (ആംബുലൻസുകൾക്ക് ഒഴികെ) സെൻട്രൽ ജംഗ്ഷൻ, ആർ.ആർ. ജംഗ്ഷൻ വഴി ശീമാട്ടി റൗണ്ടിലെത്തി ശാസ്ത്രി റോഡിലൂടെ യാത്ര തുടരേണ്ടതാണ്. 5, മണിപ്പുഴ ഭാഗത്ത് നിന്ന് കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മണിപ്പുഴ ബൈപാസ് ജംഗ്ഷനിൽ നിന്ന് കടുവാക്കുളം, കൊല്ലാട് വഴിയോ, അല്ലെങ്കിൽ മണിപ്പുഴ ബൈപാസ് വഴി ഈരേക്കടവ് ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞോ പോകേണ്ടതാണ്. കൂടാതെ, രാവിലെ 6.00 മണി മുതൽ വോട്ടെണ്ണൽ നടപടികൾ അവസാനിക്കുന്നതുവരെ കളക്ട്രേറ്റ് ജംഗ്ഷൻ മുതൽ മനോരമ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് കൗണ്ടിംഗ് ഉദ്യോഗസ്ഥർ ഒഴികെയുള്ള വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. കൗണ്ടിംഗ് സെന്ററുകളില്‍ എത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കളക്ട്രേറ്റ് ഭാഗത്ത് ആളെയിറക്കിയ ശേഷം നാഗമ്പടം സ്റ്റേഡിയം, പോപ്പ് മൈതാനം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്

കോട്ടയം

വിവാഹ പാർട്ടിയുടെ കാറും കെഎസ്ആർടിസി ബസും ഇടിച്ചു

മേലുകാവുമറ്റം ദീപ്‌തി ജംഗ്ഷൻ കഴിഞ്ഞുള്ള കയറ്റത്തിൽ നിന്നു പോയ എറണാകുളം കാക്കനാട് കെഎസ്ആർടിസി ബസ് പിന്നോട്ട് ഉരുണ്ടുവന്ന് തൊട്ടുപിന്നാലെ വരികയായിരുന്ന വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ച് അപകടം ഉണ്ടായി. ആർക്കും പരിക്കുകൾ ഇല്ല. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.

കോട്ടയം

നിരോധിത മയക്കു മരുന്നുമായി യുവാവിനെ പാലാ എക്സൈസ് പിടികൂടി

പാലാ :നിരോധിത മയക്കു മരുന്നുമായി യുവാവിനെ പാലാ എക്സൈസ് പിടികൂടി :പുലിയന്നൂർ വില്ലേജിൽ തെക്കുംമുറി ഭാഗത്ത് മഴുവൻ ചേരിവീട്ടിൽ തങ്കച്ചൻ മകൻ ധനേഷ് 24 ആണ് അറസ്റ്റിലായത് .രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിന്തുടർന്നാണ് യുവാവിനെ പിടികൂടിയത്  20 ബോട്ടിലുകളിലായി മെഫെന്റർമൈൻ സൾഫേറ്റാണ് പിടികൂടിയത് കൂടെ ഏതാനും സിറിഞ്ചുകളും പിടികൂടിയിട്ടുണ്ട് .ഇത് കുത്തിവച്ചാണ് മണിക്കൂറുകളോളം ലഹരി ലഭിക്കുമെന്നാണ് പറയപ്പെടുന്നത് . എക്സൈസ് ഇൻസ്പെക്ടർ രാംപ്രസാദ് K R, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജയചന്ദ്രൻ ആർ, പ്രിവന്റി ഓഫീസർ രതീഷ് കുമാർ പി, സിവിൽ എക്സൈസ് ഓഫീസർമാരായ അച്ചു ജോസഫ്, ധനുരാജ് പി സി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജാത സി ബി, എക്സൈസ് ഡ്രൈവർ മുഹമ്മദ് ഹാരിസ്.പ്രതി,:- പുലിയന്നൂർ വില്ലേജിൽ തെക്കുംമുറി ഭാഗത്ത് മഴുവൻ ചേരിവീട്ടിൽ തങ്കച്ചൻ മകൻ ധനേഷ് 24 വയസ്സ്.

കോട്ടയം

ഈരാറ്റുപേട്ടയിൽ ട്രാഫിക് പരിഷ്കാരം കർശനമാക്കുന്നു, നിയമലംഘകർക്ക് മെയ് 1 മുതൽ പിഴ

ഈരാറ്റുപേട്ട: നഗരത്തിൽ ദിനംപ്രതി വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ഏർപ്പെടുത്തിയ പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ വെള്ളിയാഴ്ച മുതൽ കർശനമായി നടപ്പിലാക്കുന്നു. വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും നഗരത്തിലെ ഗതാഗതം കൂടുതൽ സുഗമമാക്കാനും ലക്ഷ്യമിട്ടാണ് അധികൃതർ നടപടികൾ ശക്തമാക്കിയിരിക്കുന്നത്.ട്രാഫിക് പരിഷ്കരണത്തിന്റെ പ്രധാന ഭാഗമായി നഗരത്തിലെ തിരക്കേറിയ മേഖലകളിൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി കൂടുതൽ ഡിവൈഡറുകൾ സ്ഥാപിച്ചു കഴിഞ്ഞു.  അതനുസരിച്ച്, മാർക്കറ്റ് റോഡിൽ നിന്നും ഈരാറ്റുപേട്ട മുനിസിപ്പൽ റോഡിൽ നിന്നും കുരിക്കൽ റോഡിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം പൂർണ്ണമായും നിരോധിച്ചു.​യു-ടേൺ പാടില്ല: കുരിക്കൽ നഗർ ഭാഗത്ത് പുതുതായി സ്ഥാപിച്ചിട്ടുള്ള ഡിവൈഡറുകൾക്ക് സമീപത്തുനിന്ന് ഇരുവശങ്ങളിലേക്കുമുള്ള യു-ടേണുകൾ (U-Turn) കർശനമായി വിലക്കിയിട്ടുണ്ട്. അപ്രതീക്ഷിതമായ അപകടങ്ങളും ഗതാഗത തടസ്സങ്ങളും ഒഴിവാക്കാനാണിത്.മെയ് ഒന്നാം തീയതി മുതൽ നിയമലംഘകരിൽ നിന്നും കർശനമായി പിഴ ഈടാക്കി തുടങ്ങാനാണ് അധികൃതരുടെ തീരുമാനം. ഈരാറ്റുപേട്ടയുടെ ട്രാഫിക് പ്രശ്‌നങ്ങൾക്ക് ശാശ്വതമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള തീവ്ര പരിശ്രമത്തിലാണ് നിലവിൽ ഭരണസമിതി. ഇതിന്റെ ഭാഗമായി ഈരാറ്റുപേട്ടയ്ക്കായി പ്രത്യേക ട്രാഫിക് യൂണിറ്റ് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ, നഗരത്തിലെ പ്രധാന റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതിനായി കൂടുതൽ ബൈപ്പാസുകൾ, റിവർവ്യൂ റോഡുകൾ, മറ്റ് പ്രധാന പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ ലിങ്ക് റോഡുകൾ എന്നിവ സമയബന്ധിതമായി നടപ്പിലാക്കാനുള്ള വിപുലമായ പദ്ധതികളും ഭരണസമിതി ആവിഷ്കരിച്ചുവരികയാണ്.​നാടിന്റെ വികസനത്തിനും സുഗമമായ യാത്രാനുഭവത്തിനും പുതിയ ട്രാഫിക് പരിഷ്കാരങ്ങളോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് നഗരസഭ ചെയർപേഴ്സൻ അഡ്വ. വി.പി. നാസർ  അഭ്യർത്ഥിച്ചു.

കോട്ടയം

ഗ്യാസ് സിലിണ്ടർ ബുക്കിങ്ങിൽ വമ്പൻ മാറ്റങ്ങൾ വരുന്നു;

രാജ്യത്തെ ആഗോള ഊർജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എൽപിജി സിലിണ്ടർ ബുക്കിങ് നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ വരുന്നു. പശ്ചിമേഷ്യൻ യുദ്ധം സൃഷ്ട്‌ടിച്ച വിതരണ തടസ്സങ്ങളും വിലക്കയറ്റവും കണക്കിലെടുത്ത് വിതരണ ശൃംഖല കാര്യക്ഷമമാക്കാനാണ് എണ്ണക്കമ്പനികളുടെ നീക്കം. രണ്ട് ബുക്കിങ്ങുകൾക്കിടയിലുള്ള നിലവിലെ 25 ദിവസത്തെ ഇടവേളയിൽ മാറ്റം വന്നേക്കാം. നഗരപ്രദേശങ്ങളിൽ ഇത് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർധിപ്പിക്കാനാണ് ആലോചന. കൂടാതെ, വിതരണത്തിൽ സുതാര്യത ഉറപ്പാക്കാൻ ഒടിപി (OTP) അല്ലെങ്കിൽ ഡെലിവറി ഓതന്റിക്കേഷൻ കോഡ് (DAC) അടിസ്ഥാനമാക്കിയുള്ള സംവിധാനം കൂടുതൽ കർശനമാക്കും. ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ആധാർ അധിഷ്ഠിത കെവൈസി (eKYC) സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. പിഎൻജി (PNG) സൗകര്യമുള്ള സ്ഥലങ്ങളിൽ വാണിജ്യ ഉപഭോക്താക്കൾ നിർബന്ധമായും അതിലേക്ക് മാറണമെന്നും അല്ലാത്തപക്ഷം എൽപിജി വിതരണം നിർത്തലാക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ഗാർഹിക സിലിണ്ടറുകളുടെ വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും ഓൺലൈൻ ബുക്കിങ് 98 ശതമാനമായി ഉയർന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

കോട്ടയം

പാലായിൽ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു

പാലാ: പാലായിൽ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു. കാലിൽ പാമ്പിൻ്റെ കടിയേറ്റ രാമപുരം സ്വദേശിനി അനിത ബാബുവിനെ ( 54 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. വീട്ടുമുറ്റത്ത് ഇരുന്ന ജാറിൽ നിന്നു വെള്ളം ശേഖരിക്കുന്നതിനിടെയാണ് കാലിൽ പാമ്പിൻ്റെ കടിയേറ്റത്.

കോട്ടയം

വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി വലിയപള്ളി

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ ആഹ്വാനം കണക്കിലെടുത്ത് വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളിയും. മെയ് മാസം നടക്കുന്ന പ്രധാന പെരുന്നാളിൽ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിച്ചു. മുണ്ടത്തിക്കോട് അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. മെയ് മാസം 5 നടക്കേണ്ട വെടിക്കെട്ട് ആണ് വേണ്ടെന്ന് വച്ചത്. ഇതിനായുള്ള പണം കാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കുമെന്ന് പുതുപ്പള്ളി പള്ളി മുഖ്യ വികാരി അറിയിച്ചു. ഓർത്തഡോക്സ് സഭാധ്യക്ഷന്‍റെ ആഹ്വാനം കോട്ടയം പുതുപ്പള്ളി ആഗോള തീർത്ഥാടന കേന്ദ്രവും ഏറ്റെടുത്തത്. കാതോലിക്കാ ബാവയുടെ ആഹ്വാനം കണക്കിലെടുത്ത് പ്രശസ്തമായ ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചിട്ടുണ്ട്. വെടിക്കെട്ടിനായി നീക്കി വെച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും.മേയ് 7, 8 തീയതികളിലാണ് പ്രധാന പെരുന്നാള്‍. ബോധവത്കരണത്തിലൂടെ എല്ലാ പള്ളികളിലും വെടിക്കെട്ട് ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കുമെന്ന് കാതോലിക്കാ ബാവ പറഞ്ഞു. മുണ്ടത്തിക്കോട് ദുരന്ത പശ്ചാത്തലത്തില്‍ മലങ്കര സഭയുടെ പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍ദേശിച്ചിരുന്നു. നമ്മുടെ സന്തോഷത്തിനായി ഒരുപാട് പാവങ്ങളുടെ ജീവന്‍ കുരുതി കൊടുക്കുന്നത് ഒഴിവാക്കേണ്ടതാണെന്ന് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പ്രതികരിച്ചു

കോട്ടയം

പമ്പാനദിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മുണ്ടക്കയം: ഇടകടത്തി ഭാഗത്ത് പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സുനിലിന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ഫയർഫോഴ്സും പ്രാദേശിക തിരച്ചിൽ സംഘവും നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.കഴിഞ്ഞ ദിവസമാണ് സുനിലിനെ നദിയിൽ കാണാതായത്. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ രാവിലെ മുതൽ തന്നെ പുഴയിൽ തെരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് അപകടം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു.പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം ഇപ്പോൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.