വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

യുവാക്കളെ ഇവിടെ തന്നെ തൊഴിൽ ദായകരാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ

തൊഴിൽ തേടി നാടുവിടാനിരിക്കുന്ന യുവാക്കളെ ഇവിടെ തന്നെ തൊഴിൽ ദായകരാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ.ചേർപ്പുങ്കൽ ബി വി എം കോളേജിൽ വിജയവീഥി പഠന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുതു തലമുറയുടെ ബൗദ്ധിക നിലവാരത്തെയും സർഗപ്രതിഭയെയും പൂർണ തോതിൽ പ്രയോജനപ്പെടുത്തുന്നതിനും അതുവഴി തൊഴിൽ തേടി നാടുവിടാനിരിക്കുന്ന യുവാക്കളെ ഇവിടെ തന്നെ തൊഴിൽ ദായകരാക്കി മാറ്റുന്നതിനുമുള്ള കർമ്മ പരിപാടികളാണ് സർക്കാർ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള സ്റ്റേറ്റ് റൂട്രോണിക്സ് വിജയവീഥി പദ്ധതി ആവിഷക്കരിച്ച് നടപ്പിലാക്കുന്നത്. കിടങ്ങൂർ പഞ്ചായത്തിലെ അംഗീകൃത പഠന കേന്ദ്രമായി ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പ്രദേശത്തെ അഭ്യസ്ഥ വിദ്യരായ യുവജനങ്ങൾക്ക് മത്സരപരീക്ഷ കളിൽ ഉന്നത വിജയം കരസ്ഥമാക്കുവാൻ പ്രാപ്തമായ പഠനപരിശീലന പദ്ധതിയാണ് വിജയവീഥിയിലൂടെ നടപ്പിലാക്കുന്നത്. പ്രാഥമിക ഘട്ടമെന്ന നിലയിൽ പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം എന്നിവ അടിസ്ഥാന യോഗ്യതകളായി കണക്കാക്കി, കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ നടത്തുന്ന പ്രാഥമിക പരീക്ഷ കളുടെ ശാസ്ത്രീയാടിത്തറയുള്ള പഠനപരിശീലനങ്ങളാണ് വിജയവീഥി പദ്ധതിയിലൂടെ പ്രാവർത്തികമാക്കുക. ചടങ്ങിൽ കോളേജ് മാനേജർ റവ ഫാ ജോസഫ് പനാമ്പുഴ അധ്യക്ഷനായിരുന്നു. കിടങ്ങൂർ പഞ്ചായത്തു പ്രസിഡന്റ് ബോബി മാത്യു കീക്കോലിൽ, , പ്രിൻസിപ്പൽ റവ ഡോ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, ബർസാർ ഫാ സ്കറിയ മലമാക്കൽ, തുടങ്ങിയവർ സംസാരിച്ചു. ആറുമാസക്കാലം ദൈർഘ്യമുള്ള പരിശീലന പദ്ധതി ഏവർക്കും താങ്ങാവുന്ന തരത്തിലുള്ള ഫീസ് ഘടനയോടെ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. പട്ടികവർഗ്ഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പഠിതാക്കൾക്ക് പരിശീലനം തികച്ചും സൗജന്യമാണ്. പ്രവേശനം നേടുന്ന മുഴുവൻ പഠിതാക്കൾക്കും, പഠനോപാധികൾ, മാതൃകാ പരീക്ഷകൾ നിരന്തരമായി എഴുതി പരിശീലിക്കുവാനുള്ള സൗകര്യം, വിദഗ്ദ്ധ പരിശീലകരാൽ സജ്ജമാക്കിയിട്ടുള്ള വീഡിയോ ക്ലാസ്സുകൾ, മാതൃകാ ചോദ്യപ്പേപ്പറുകൾ, എന്നിവ സൗജന്യമായി ലഭ്യമാക്കും.

കോട്ടയം

*സാമൂഹിക തിന്മകൾക്കെതിരെ പ്രതിരോധം ധാർമിക ബാധ്യത.മുഹമ്മദ്‌ പറവൂർ

വൈക്കം:ലഹരി ,മയക്കുമരുന്ന്,ഫ്രീ സെക്സ് തുടങ്ങി വർധിച്ചു വരുന്ന സാമൂഹിക തിന്മകൾക്കെതിരെ ധാർമിക പ്രതിരോധം യുവ സമൂഹത്തിന്റെ ബാധ്യത ആണെന്ന് എസ് വൈ എസ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി മുഹമ്മദ്‌ പറവൂർ അഭിപ്രായപ്പെട്ടു.വിദ്യാർത്ഥികൾക്കിടയിൽ പോലും ലഹരി ഉപയോഗം വ്യാപകമാവുകയാണ് .സ്റ്റിക്കർ പോലെ ലഹരിയുടെ പുതിയ രൂപങ്ങൾ സൃഷ്ടിക്കപ്പെടുന്നു.ലഹരിയുടെ വ്യാപനം വർധിക്കുമ്പോഴും നിയമ സംവിധാനങ്ങൾ കാര്യക്ഷമമാകുന്നില്ല.ഒപ്പം കൗമാര പ്രായക്കാർക്കിടയിൽ ലൈംഗിക അരാജകത്വം വർധിക്കുന്നു.തിന്മകളുടെ വിപാടനത്തിന് പകരം സാഹചര്യങ്ങൾ അനുകൂലമാക്കപ്പെടുകയാണ്.ഇതിനെതിരെ സമൂഹവും ഭരണ സംവിധാനങ്ങളും ശക്തമായ പ്രതിരോധം തീർക്കുകയും ആവശ്യമായ ബോധവത്കരണം നടത്തുകയും വേണം.അദ്ദേഹം പറഞ്ഞു.  SYS കോട്ടയം  ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം നക്കം തുരുത്ത് ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ നടന്ന സ്ട്രൈറ്റ് ലൈൻ ക്യാമ്പ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ല പ്രസിഡന്റ് പിഎം അനസ് മദനി അധ്യക്ഷത വഹിച്ചു.വൈകുന്നേരം 5 മണിക്ക് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഫിനാൻസ് സെക്രട്ടറി നൗഷാദ് ഹാജി പതാക ഉയർത്തി.ചരിത്ര പഠനം,സംഘടനാ വ്യാപനം,ആത്മീയം ക്‌ളാസുകൾക്ക്,അബൂബക്കർ മാസ്റ്റർ പടിക്കൽ,ഫിറോസ് അഹ്‌സനി നേതൃത്വം നൽകി.പി ടി നാസർ ഹാജി ജനറൽ സെക്രട്ടറി ലബീബ് സഖാഫി,,സിയാദ് അഹ്‌സനി,ലിയാഖത്ത് സഖാഫി ചർച്ചകൾക്ക് തേതൃത്വം നൽകി.ആരിഫ് ഇൻസാഫ് ,സുബൈർ നക്കംതുരുത്ത്,ശിഹാബ് കാട്ടിക്കുന്ന്,നൗഷാദ് മുസ്‌ലിയാർ,യഅക്കൂബ് നഈമി, അൻവർ മദനി,സിനാജ്,ഉനൈസ്,അഷ്‌റഫ്,സംസാരിച്ചു. സംഘടനാ  പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതിനും, യുവതലമുറയ്ക്ക് ധർമികാവബോധം നൽകുന്നതും ലക്ഷ്യം വെച്ചുള്ളതാണ് ക്യാമ്പ് .നിസാർ തിരുവാതുക്കൽ സ്വാഗതവും സോൺ പ്രസിഡന്റ് കബീർ മഹ്‌ളരി നന്ദിയും പറഞ്ഞു

കോട്ടയം

തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് സി പി എം അജണ്ട ബി ജെ പി

മീനച്ചിൽ ഈസ്റ്റ്‌ അർബൻ കോ - ഓപ്പറേറ്റീവ് ബാങ്കിന്റെ ഭരണസമിതി തിരഞ്ഞെടുപ്പ് മാറ്റിവെച്ച സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സി പി എം ന്റെ രാഷ്ട്രീയ അജണ്ട യാണെന്ന് ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റി അരോപ്പിച്ചു. കേരളത്തിലെ നിരവധി സഹകരണ സംഘങ്ങൾ തകർത്ത് സാധാരണക്കാരെ വഴയാധാരമാക്കിയ സി പി എം  വളരെ നന്നായി പ്രവർത്തിക്കുകയും കേരളത്തിലെ തന്നെ മികച്ച ബാങ്കെന്ന് പേരെടുത്തിട്ടുള്ള മീനച്ചിൽ ഈസ്റ്റ്‌ അർബൻ ബാങ്കിനെ കൂടി സ്വന്തമാക്കി നശിപ്പിക്കാൻ ശ്രമിക്കുന്നത് അനുവദിക്കില്ലെന്ന് ബി ജെ പി പ്രസ്താവിച്ചു.ബി ജെ പി മണ്ഡലം പ്രസിഡന്റ്‌ അഡ്വ പി രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ഉപാധ്യക്ഷ മിനർവ്വ മോഹൻ, ജില്ലാ കമ്മിറ്റി യംഗം പൂഞ്ഞാർ മാത്യു, മണ്ഡലം നേതാക്കളായ ആർ സുനിൽകുമാർ, സുരേഷ് ഇഞ്ചയിൽ, ദീപ സന്തോഷ്‌, മഞ്ജു സജീവ്, ബിൻസ് മാളിയേക്കൽ, സാബുജി മറ്റത്തിൽ, മാനി അടിവാരം, തുടങ്ങിയവർ സംസാരിച്ചു

കോട്ടയം

മീനച്ചിൽ ഈസ്റ്റ് ബാങ്ക് തെരഞ്ഞെടുപ്പ് ഞായറാഴ്ച

പൂഞ്ഞാർ: വർഷങ്ങളായി ജനപക്ഷം പാർട്ടിയുടെ നിയന്ത്രണത്തിലുള്ള  പൂഞ്ഞാർ മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്കിന്റെ ഭരണസമിതിയിലയ്ക്കുളള തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. രാവിലെ ഒൻപത് മുതൽ നാല് വരെ മീനച്ചിൽ താലൂക്കിൽപ്പെട്ട ബ്രാഞ്ചുകളിൽ മെമ്പർഷിപ്പുള്ള അംഗങ്ങൾക്ക് പൂഞ്ഞാർ തെക്കക്കരയിലുള്ള സെന്റ് ആന്റണീസ് ഹൈസ്കൂളിലെ ബൂത്തിലും, കാഞ്ഞിരപ്പളളി താലൂക്കിൽപ്പെട്ട ബ്രാഞ്ചുകളിൽ മെമ്പർഷിപ്പുള്ള അംഗങ്ങൾക്ക് മുണ്ടക്കയം സി.എം.എസ്. ഹൈസ്കൂളിലെ ബൂത്തിലും വോട്ട് ചെയ്യാം. .വോട്ടവകാശ വിനിയോഗത്തിന് അംഗങ്ങൾ ബാങ്കിൽ നിന്നും നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡിന് പുറമെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, സഹകര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുളള തിരിച്ചറിയൽ കാർഡ് ഇവയിൽ ഏതെങ്കിലും കൂടി കൈയ്യിൽ കരുതേണ്ടതാണ്

കോട്ടയം

നരിയുടെ കടിയേറ്റ് പരിക്കേറ്റു.

പൂഞ്ഞാർ: നരിയുടെ കടിയേറ്റ് പാതാമ്പുഴ ആക്കത്തകിടിയേൽ റെജി (48) കോട്ടയിൽ ശ്രീജിത്ത് (29) എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ ചേന്നാട് മാളിക പാലച്ചുവട് ഭാഗത്തുനിന്നാണ് ഇവർക്ക് നരിയുടെ കടിയേറ്റത്. റെജിയുടെ കൈക്ക് സാരമായ പരിക്കുണ്ട്. ചേന്നാട് മാളികയിലുള്ള പൈനാപ്പിൾ തോട്ടത്തിലേക്ക് പോകുന്ന വഴിയാണ് ഇരുവർക്കും കടിയേറ്റത്.

കോട്ടയം

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കളത്തുക്കടവ്: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറിഞ്ഞിപ്ലാവ് കല്ലുങ്കൽ ജോൺസന്റ മകൻ പ്രിൻസ് ജോൺസൺ (26) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ഇടമറുകിന് സമീപമാണ് അപകടമുണ്ടായത്. ബന്ധുവീട്ടിൽ പോയി മടങ്ങിയ പ്രിൻസ് സഞ്ചരിച്ച ബൈക്ക് ഇടമറിന് സമീപം നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ  ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ പ്രിൻസിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരിക്കുകയായിരുന്നു. മാതാവ് ഡെയ്‌സി എള്ളുമ്പുറം കൊച്ചുപൂണിശേരിൽ കുടുമ്പങ്ങാഗം. സംസ്‌കാരം ഞായറാഴ്ച ഒന്നിന് കുറിഞ്ഞിപ്ലാവ് സെന്റ് തോമസ് സി.എസ്.ഐ. പള്ളി സെമിത്തേരിയിൽ

കോട്ടയം

എം എസ് എസ് അദ്ധ്യാപക ദിനചാരണം നടത്തി

ചങ്ങനാശ്ശേരി:  മുസ്‌ലിം സർവീസ് സൊസൈറ്റി അദ്ധ്യാപക ദിനചരണം നടത്തി.  മുനിസിപ്പൽ ചെയർ പേഴ്സൻ സന്ധ്യ മനോജ്‌ പി എം അഹമ്മദ് റാവുത്തറെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ പ്രസിഡന്റ് കെ എം രാജ അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി കെ എസ് ഹലീൽ റഹിമാൻ, ജില്ലാ സെക്രട്ടറി എൻ ഹബീബ്,  മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സാബു മുല്ലശ്ശേരി, പി എ സാദിക്ക്, പി എ സാലി, എ ജലാലു കുട്ടി എന്നിവർ പ്രസംഗിച്ചു.

കോട്ടയം

കനത്ത മഴ ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി. എറണാകുളം, കോട്ടയം ജില്ലകളിലാണ് കളക്ടര്‍മാകര്‍ അവധി പ്രഖ്യാപിച്ചത്.  ശക്തമായ മഴക്ക് സാധ്യതയുള്ളതിനാലും വെള്ളപ്പൊക്കം കണക്കിലെടുത്തും കോട്ടയം ജില്ലയിൽ അങ്കണവാടികളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി നല്‍കുന്നതായി അധികൃതര്‍ അറിയിച്ചു. അതേസമയം, മുൻ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് അവധി ബാധകമല്ല. കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച  ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്. എറണാകുളം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്.  സംസ്ഥാനത്ത് പല ജില്ലകളിലും മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് തീവ്ര മഴയ്ക്ക് സാധ്യതയെന്ന്  ഐഎംഡി മുതിർന്ന ശാസ്ത്രജ്ഞൻ ആര്‍ കെ ജനമണി. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം , പത്തനംതിട്ട ജില്ലകൾകളിലാണ് മഴക്ക് സാധ്യത. ഈ ജില്ലകളില്‍ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നല്‍കി. 100 മില്ലിമീറ്റർ മുതൽ 200 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒന്നോ രണ്ടോ ജില്ലകളിൽ ചില സ്ഥലങ്ങളിലെ അതിതീവ്ര മഴക്കും സാധ്യതയുണ്ട്. 200 മില്ലി മീറ്ററിൽ കൂടുതൽ മഴ എവിടെയും കിട്ടിയിട്ടില്ല. ചില ഇടങ്ങളിൽ പെട്ടെന്ന് വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്. അതിനു വേറെയും കാരണങ്ങൾ ഉണ്ടാകാം. മഴ നിശ്ചിത അളവിൽ തന്നെ ആണ് പെയ്യുന്നത്. ഐഎംഡി കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്, കളർകോഡ് സഹിതം, കേരളം വിദേശ കമ്പനികളുടെ സഹായം കൂടി തേടുന്നു എന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ് പാളുന്നുവെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി.