വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച പതിനഞ്ചോളം പേർക്ക് ഭക്ഷ്യവിഷബാധ. 26ആം മൈലിലെ 'ഫാസ്'എന്ന കട പൂട്ടിച്ച് ആരോഗ്യവകുപ്പ്

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ഇരുപത്തിയാറാം മൈലിൽ ഫാസ് എന്ന സ്ഥാപനത്തിൽ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു പരാതിക്ക് പിന്നാലെ പഞ്ചായത്തും ആരോ​ഗ്യവകുപ്പും ഹോട്ടലിൽ പരിശോധന നടത്തി. ശുചിത്വമില്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്നും ഹെൽത്ത് കാർഡില്ലാതെയാണ് ജീവനക്കാർ ജോലി ചെയ്യുന്നതെന്നും പരിശോധനയിൽ കണ്ടെത്തിയതോടെ ഹോട്ടൽ താത്കാലികമായ അടച്ചുപൂട്ടുന്നതിന് അധികൃതർ നിർദേശം നൽകി.

കോട്ടയം

ചേനപ്പാടി -എരുമേലി റോഡ് 1.12 കോടി രൂപ അനുവദിച്ച് റീ ടാറിങ് ടെൻഡറായി

എരുമേലി: പഴയിടം- ചേനപ്പാടി - എരുമേലി റോഡിൽ അവസാന റീച്ചായ കാരിത്തോട് പാലം മുതൽ എരുമേലി ടൗൺ വരെയുള്ള 3 കിലോമീറ്ററോളം ദൂരം റോഡ് റീടാർ ചെയ്യുന്നതിന് 1 കോടി 12 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് ടെൻഡർ നടപടികൾ സ്വീകരിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. എരുമേലി പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒരു പി.ഡബ്ല്യു.ഡി റോഡ് ആയ പഴയിടം -ചേനപ്പാടി -എരുമേലി റോഡിൽ പഴയിടം മുതൽ ചേനപ്പാടി കടന്ന് കാരിത്തോട് പാലം വരെയുള്ള 10 കിലോമീറ്ററോളം ദൂരം മൂന്നു ഘട്ടങ്ങളായി അഞ്ചു കോടിയോളം രൂപ അനുവദിച്ച് റീ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയിരുന്നു. ഇതോടൊപ്പം ഓടകൾ, കലുങ്കുകൾ, സംരക്ഷണഭിത്തികൾ, റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയും ഒരുക്കിയിരുന്നു. ഇപ്പോൾ വീണ്ടും 1 കോടി 12 ലക്ഷം രൂപ കൂടി അനുവദിച്ച് അവശേഷിക്കുന്ന മൂന്നു കിലോമീറ്റർ ഭാഗവും കൂടി മികച്ച നിലയിൽ റീ ടാർ ചെയ്യുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് എന്നും എം.എൽ.എ കൂട്ടിച്ചേർത്തു. റീ ടാറിങ്ങിനോടൊപ്പം മികച്ച രീതിയിൽ റോഡ് ഉപയോഗത്തിന് ആവശ്യമായ മറ്റ് റോഡ് വികസന പ്രവർത്തികളും നടപ്പിലാക്കുമെന്നും എം.എൽ.എ അറിയിച്ചു.കാരിത്തോട് മുതൽ എരുമേലി ടൗൺ വരെ റോഡ് തകർന്നു കിടന്നതിനാൽ എരുമേലി ഗ്രാമപഞ്ചായത്ത് 4,5 വാർഡുകളിലെ ജനങ്ങളും കൂടാതെ ശബരിമല തീർത്ഥാടന കാലത്ത് അയ്യപ്പഭക്തരും ഏറെ ദുരിതമനുഭവിച്ചിരുന്നു. കാരിത്തോട് മുതൽ എരുമേലി ടൗൺ വരെ റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതോടുകൂടി പഴയിടം മുതൽ എരുമേലി വരെ റോഡ് പൂർണമായും മികച്ച നിലയിൽ ഗതാഗതയോഗ്യമാകുമെന്നും ഇതോടുകൂടി എരുമേലി ഗ്രാമപഞ്ചായത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളുടെയും റീ ടാറിങ്- പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.ഈ മാസം 21 വരെ ടെൻഡർ സമർപ്പിക്കാവുന്നതാണ്. 24 ന് ടെൻഡർ ഓപ്പൺ ചെയ്യും. ടെൻഡർ നടപടികൾക്ക് ശേഷം എത്രയും വേഗം റോഡ് പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തീകരിച്ച് ഗതാഗതയോഗമാക്കുമെന്നും എം.എൽ.എ പറഞ്ഞു.

കോട്ടയം

കോട്ടയം നഴ്സിങ് കോളജ് റാഗിങ്: പ്രതികൾക്ക് ജാമ്യം, തീരുമാനം വിദ്യാർഥികളുടെ പ്രായം പരിഗണിച്ച്

കോട്ടയം ;സർക്കാർ നഴ്സിങ് കോളജിലെ റാഗിങ് കേസിൽ പ്രതികൾക്ക് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. 50 ദിവസത്തിലേറെയായി ജയിലിൽ കിടക്കുന്ന വിദ്യാർഥികളുടെ പ്രായമടക്കം പരിഗണിച്ച് ജാമ്യം നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂർ കരുമാറപ്പറ്റ കെ.പി.രാഹുൽ രാജ് (22),‌ മൂന്നിലവ് വാളകം കരയിൽ കീരിപ്ലാക്കൽ വീട്ടിൽ സാമുവൽ ജോൺസൺ (20), വയനാട് നടവയലിൽ പുൽപ്പള്ളി ഞാവലത്ത് എൻ.എസ്.ജീവ (19),മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടിൽ സി.റിജിൽ ജിത്ത് (20), കോരിത്തോട് മടുക്ക നെടുങ്ങാട്ട് എൻ.വി.വിവേക് (21) എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

കോട്ടയം

വെള്ളികുളത്ത് നാളെ മോക്ഡ്രിൽ

ദേശീയ ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന് നാളെ (ഏപ്രിൽ 11)മോക്ക്ഡ്രിൽ നടത്തും. കോട്ടയം ജില്ലയിൽ മുണ്ടക്കയം പഞ്ചായത്തിലെ കോസ്‌വേ ബ്രിഡ്ജ്, തീക്കോയി പഞ്ചായത്തിലെ വെള്ളികുളം എന്നിവിടങ്ങളിൽ യഥാക്രമം വെള്ളപ്പൊക്കം, ഉരുൾ പൊട്ടൽ എന്നിവ ആസ്പദമാക്കിയാണ് മോക്ക്ഡ്രിൽ നടത്തുന്നത്. രാവിലെ എട്ടിന് ആരംഭിച്ച് 12 മണിയോടെ സമാപിക്കും. ഉച്ചകഴിഞ്ഞ് വിലയിരുത്തൽ നടത്തും. മോക്ഡ്രില്ലിനു മുന്നോടിയായുള്ള ടേബിൾ ടോപ്പ് യോഗം ചൊവ്വാഴ്ച സംസ്ഥാന- ജില്ലാ- താലൂക്ക് തല അടിയന്തിരഘട്ട കാര്യനിർവഹണ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ നടത്തി. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം, കൺട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, സൈറണുകളുടെ പ്രവർത്തനം, അപകടസ്ഥലത്ത് നടത്തുന്ന പ്രതികരണ- രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തി. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള പ്രത്യേക നിരീക്ഷകർ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് ടേബിൾ ടോപ്പ് എക്സർസൈസ് നടപടികൾ ഓൺലൈനായി നിരീക്ഷിച്ചു. ദുരന്ത പ്രതികരണ തയാറെടുപ്പിൽ നിലവിൽ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കാനുംപോരായ്മകൾ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ വിലയിരുത്താനും മോക് ഡ്രിൽ സഹായിക്കും.

കോട്ടയം

സാഹോദര്യ കേരള പദയാത്ര: ജില്ലാ നേതൃസംഗമം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: നാടിൻ്റെ നൻമയ്ക്ക് നമ്മളൊന്നാകണം എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന ഏപ്രിൽ 19 മുതൽ മെയ് 30 വരെ തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് വരെയുള്ള സാഹോദര്യ കേരള പദയാത്രയുടെ ജില്ലാതല സംഘാടക സമിതിയുടെ നേതൃസംഗമം ഈരാറ്റുപേട്ട അൽമനാർ പബ്ലിക് സ്ക്കൂളിൽ നടന്നു. ജില്ലാ പ്രസിഡണ്ട് KKM സാദിഖ് ഉത്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി PA നിസാം അധ്യക്ഷത വഹിച്ചു.പദയാത്രയുടെ ജില്ലാ കൺവീനർ വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് സുനിൽ ജാഫർ പരിപാടികൾ വിശദീകരിച്ച് സംസാരിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും FlTU സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സണ്ണി മാത്യു ,ജില്ലാ ജനറൽ സെക്രട്ടറി അർച്ചന പ്രജിത് എന്നിവർ പ്രഭാഷണങ്ങൾ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി അൻവർ ബാഷ സ്വാഗതവും,ജില്ലാ ട്രഷറർ PK മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.VA ഹസീബ് (പ്രചരണo)അർച്ചന പ്രജിത് (പ്രോഗ്രാം)അൻവർ ബാഷ (മീഡിയ)സാജിദ് ഈരാറ്റുപേട്ട ( സോഷ്യൽ മീഡിയ)നിസാർ അഹമ്മദ് ( ട്രാൻസ്പോർട്ടേഷൻ)KH ഫൈസൽ (ഫുഡ് & അക്കോമഡേഷൻ)PA നിസാം (പ്രതിനിധിPK മുഹമ്മദ് ഷാഫി ( സാമ്പത്തികം )ഷിയാസ് ഈരാറ്റുപേട്ട ( പദയാത്ര)ബൈജു സ്റ്റീഫൻ (ഭൂസമര പോരാളികളുടെ സംഗമം)എന്നിവർ കൺവീനർമാരായി സംഘാടക സമിതി രൂപവത്കരിച്ചു.  

കോട്ടയം

കേന്ദ്ര -സംസ്ഥാന സർക്കാർ ജനദ്രോഹം: യു.ഡി.എഫ് രാപ്പകൽ സമരം നടത്തി

മൂന്നിലവ്. രൂക്ഷമായ വില കയറ്റം മൂലം നട്ടം തിരിയുന്ന സാധരണ ജനത്തിന്മേൽ പാചക വാതക വില അടിച്ചേൽപ്പിച്ച കേന്ദ്ര സർക്കാരും . ഭൂനികുതി വർ ദ്ധിപ്പിച്ചും .വൈദുതി ചാർജും. സേവന നികുതിയും. വർദ്ധിപിച്ചും സാധാരണ മനുഷ്യരുടെ ജീവിതം ദുരിതപൂർണമാക്കുന്ന രണ്ട് സർക്കാരുകൾ . ഇവർക്കെതിരെ ജനകിയ സമരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കണം. യു.ഡി.എഫ് ജില്ലാ ചെയർമാൻ ഫിൽസൺ മാത്യൂസു അഭിപ്രായപ്പെട്ടു. മൂന്നിലവ് മണ്ഡലം യു.ഡി.എഫ് സംഘടിപ്പിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു. അദ്ദേഹം മണ്ഡലം പ്രസിഡണ്ട് . പയസ് തോമസ് ചൊവാറ്റു കുന്നേൽ അദ്യക്ഷത വഹിച്ച യോഗത്തിൽ . ഷാബു. മുണ്ടാ നാട്ട് . ടോമിച്ചൻ കുരിക്കപറമ്പിൽ . ജോയി കുളത്തിനാൽ . അൻ വിൻ മധു. ജോസ് ചേമ്പളാ നിക്കൽ. ജോയി പുത്തൻ വീട്ടിൽ . ജോയിഎബ്രാഹം. സബാസ്റ്റ്യൻ ചേ ബ്ലെ നിക്കൽ . ബാബു കൊടി പാകത്ത്. എന്നിവർ സംസാരിച്ചു.

കോട്ടയം

വേദനയുടെ തീരാക്കയത്തിൽ രണ്ടു വയസ്സുകാരി ജിയാന; സഹായം തേടി കുടുംബം

ഈരാറ്റുപേട്ട :ജനിച്ചു വീണപ്പോൾ മുതലുള്ള വേദനയുടെ തീരാക്കയത്തിലാണ് രണ്ടു വയസുകാരി ജിയാന ജിജോ. വാകക്കാട് ഉപ്പിടുപാറയിൽ ഷെറിൻ ആന്റണിയുടെ കുട്ടിയാണ് ജിയാന. മുച്ചൊടിയുമായാണ് ജനനം. മുച്ചൊടിമൂലം മുലപ്പാൽ കുടിക്കാൻ ആയില്ല. പിന്നീട് ട്യൂബിലൂടെയായിരുന്നു ഭക്ഷണം. ഒന്നരമാസം പ്രായമുള്ളപ്പോൾ ന്യുമോണിയ ബധിച്ചു മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കേണ്ടി വന്നു ഹൃദയത്തെയും ബാധിച്ചിരുന്നു തുടർന്ന് നടത്തിയ പരിശോധനയിൽ ഹൃദയത്തിന് ദ്വാരം ഉള്ളതായി കണ്ടെത്തി.ഇതിന് ഓപ്പറേഷനും കഴിഞ്ഞു. എന്നാൽ തുടർച്ചയായി ഉണ്ടാകുന്ന ശ്വാസംമുട്ടൽ മൂലം ആശുപത്രിയിൽ നിന്നും ഇറങ്ങാൻ ആവാത്ത അവസ്ഥയിലാണ്. ട്യൂബിലൂടെ ആയിരുന്നു ഭക്ഷണം. ഇപ്പോൾ ഭക്ഷണം കഴിക്കുമ്പോൾ ചുമയുള്ളതിനാൽ നല്ല രീതിയിൽ ഭക്ഷണം കഴിക്കാൻ ആവുന്നില്ല ഇതിനിടയിലാണ് മുഖത്തിന്റെവലതു പേശികൾക്ക് ബലക്കുറവുള്ളതായി കണ്ടെത്തിയത്. ചെവിയുടെ കേൾവി ശക്തിക്കും ഇത് കുറവ് വരുത്തും പരിശോധനയിൽ കണ്ണിന്റെ ഒരു ഗ്രന്ഥിയിൽ മുഴയും കണ്ടെത്തി മുഴ നീക്കം ചെയ്തില്ലെങ്കിൽ കാഴ്ചശക്തി കുറയും എന്നാണ് ഡോക്ടർമാർ പറഞ്ഞത്.ഈ മാസം 14ന് ഓപ്പറേഷൻ ചെയ്യാൻ നിശ്ചയിച്ചിരിക്കുകയാണ് എന്നാൽ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയും അതിനേക്കാൾ ഉപരി സാമ്പത്തിക അവസ്ഥയും ഇതിന് തടസ്സമായി നിൽക്കുകയാണ് മേലുകാവ് പഞ്ചായത്തിലെ വാകക്കാട് പുറമ്പോക്കിലാണ് ഇവരുടെ താമസം. കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. ഇതിനിടയിൽ ആശുപത്രി ചെലവ് കൂടി താങ്ങാൻ ഇവർക്ക് ആവുന്നില്ല സന്മനസ്സുള്ളവരുടെ സഹായം തേടുകയാണ് ജിയാന ജിജോ എന്ന രണ്ടു വയസ്സുകാരി സഹായിക്കാൻ സന്മനസ്സുള്ളവർ ഇവരുടെ മാതാവ് ഷെറിൻ ആന്റണിയുടെ അക്കൗണ്ടിലേക്ക് പണം അയക്കണമെന്ന് അപേക്ഷിക്കുകയാണ് ഈ കുടുംബം. ഫോൺ നമ്പർ: 9188737825 അക്കൗണ്ട് പേര് : ഷെറിൻ ആന്റണി ഫെഡറൽ ബാങ്ക്, അരുവിത്തുറ ബ്രാഞ്ച് അക്കൗണ്ട് നമ്പർ : 99980109893680 ഐഎഫ്എസ്‌സി കോഡ് : FDRL0001144

കോട്ടയം

കുടുംബശ്രീയുടെ പ്രീമിയം രുചിക്കു തുടക്കം; കെ.എം. മാണി തണൽ വിശ്രമകേന്ദ്രം നാടിനു സമർപ്പിച്ചു

കോട്ടയം: കുടുംബശ്രീയുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് അതിന്റെ കൈപ്പുണ്യമാണെന്നു തദ്ദേശ സ്വയം ഭരണ എസൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കുറവിലങ്ങാട് കോഴായിൽ കെ.എം. മാണി തണൽ വിശ്രമകേന്ദ്രത്തിൽ ആരംഭിച്ച കോട്ടയം ജില്ലയിലെ കുടുംബശ്രീ പ്രീമിയം കഫേയുടെ ഉദ്ഘാടനവും കുടുംബശ്രീ പ്രീമിയം കഫേകളുടെ സംസഥാനതല ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീയുടെ മികവുകണ്ടാണ് സർക്കാർ കോവിഡ് കാലത്ത് അവരിലൂടെ ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. ഇപ്പോൾ അത് പ്രീമിയം കഫേയിലേക്കു കടന്നിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ടേക്ക് എ ബ്രേക്ക് പദ്ധതിയാണു കെ.എം. മാണി തണൽ വിശ്രമകേന്ദ്രം വഴി യാഥാർഥ്യമായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തണൽ വിശ്രമകേന്ദ്രത്തിൽ സ്ഥാപിച്ച മുൻമന്ത്രി കെ.എം. മാണിയുടെ ഫോട്ടോ അനാച്ഛാദനവും മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ 3.22 കോടി രൂപ മുടക്കി നിർമിച്ച കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ജോസ് കെ. മാണി എം.പി. നാടിന് സമർപ്പിച്ചു. ആദ്യഘട്ട നിർമാണമാണ് പൂർത്തിയായിട്ടുള്ളത്. എം.സി. റോഡരികിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തോഫീസിനു സമീപമാണ് വിശ്രമകേന്ദ്രം. കോട്ടയം ജില്ലാ പഞ്ചായത്ത് 2.52 കോടി രൂപയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 70 ലക്ഷം രൂപയുമാണു നിർമാണത്തിനായി വകയിരുത്തിയത്. മൂന്നുനിലകളിലായി 13,046 ചതുരശ്രയടി വിസ്‌തീർണത്തിലാണ് കെട്ടിടം. ബ്ലോക്ക് പഞ്ചായത്തിന്റെ 19.589 സെന്റ് സ്ഥലം കെട്ടിടത്തിനും പാർക്കിംഗ് സൗകര്യത്തിനുമായി വിനിയോഗിച്ചിട്ടുണ്ട് രണ്ടാം നിലയിൽ ഡോർമിറ്ററിയും 150 പേർക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ കോൺഫറൻസ് ഹാളുമാണുള്ളത്. രണ്ടാം ഘട്ടമായി മൂന്നാം നില പൂർത്തിയാക്കി വനിതകൾക്കുള്ള ഷീ ലോഡ്‌ജ് സജ്ജമാക്കും. താഴത്തെ നിലയിലാണ് പ്രീമിയം കഫേ. കുടുംബശ്രീ വനിതകളെ ഉൾപ്പെടുത്തിയുള്ള കൺസോർഷ്യത്തിനാണു നടത്തിപ്പുചുമതല. ജീവനക്കാരായി ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽനിന്ന് 40 വനിതകളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. വിശ്രമകേന്ദ്രത്തിലെ ആധുനിക രീതിയിലുള്ള ടേക്ക് എ ബ്രേക്കിന്റെ ചുമതലയും കുടുംബശ്രീ വഹിക്കും. ജില്ലയിലെ ആദ്യത്തേയും സംസ്ഥാനത്തെ എട്ടാമത്തേയും പ്രീമിയം കഫേയാണ് കോഴായിൽ ആരംഭിച്ചത്.