വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

അദാലത്തും നേത്രപരിശോധന ക്യാമ്പും നടത്തി

േലുകാവ്: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെയും തിരുവല്ല ഐ മൈക്രോ സർജറി ആശുപത്രിയുടെയും സഹകരണത്തോടെ മേലുകാവ് ഗ്രാമപഞ്ചായത്തിൽ അദാലത്തും നേത്രപരിശോധന ക്യാമ്പും സംഘടിപ്പിച്ചു.മേലുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജിയുമായ ജി. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.  കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ഗോത്രവർദ്ധൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിൽ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ് സ്വാഗത പ്രസംഗം നടത്തി. നിയമാവബോധം ഗോത്രജനതയിലേക്ക് എത്തേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും അതുകൊണ്ട് തന്നെ സൗജന്യ നിയമസേവനവും നിയമസഹായവും പൊതുജനങ്ങളിലേക്കെത്തിക്കാൻ ലീഗൽ സർവ്വീസസ് കമ്മറ്റികളുടെ പങ്കിനെ കുറിച്ചും  ജി. പ്രവീൺ കുമാർ, ജഡ്ജ് ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. പരാതി പരാഹാരങ്ങൾക്കായി നടത്തിയ അദാലത്തിന് റിട്ട. ജില്ലാ ജഡ്ജി എ.എൻ. ജനാർനൻ, അഡ്വ. പി. രാജേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. അനുരാഗ് കെ.ആർ. വാർഡ് മെമ്പർ 5, അജി.പി (ടി.ഇ. ഒ മേലുകാവ്) അജ്ഞു (ITDP ആഫീസർ), ജോസ് അഗസ്റ്റൻ പി.എൽ. വി തുടങ്ങിയവർ പ്രസംഗിച്ചു. സുധ, നുസൈഫ, റാണി, ജെയിംസ് (പി.എൽ.വി.)  എന്നിവർ അദാലത്തിനും ക്യാമ്പിനും നേതൃത്വം നൽകി.  മറ്റു വാർഡ് മെമ്പർമാർ, ഊരുമൂപ്പന്മാർ എന്നിവർ സന്നിഹിതരായിരുന്നു. രാവിലെ 10.30 ന് ആരംഭിച്ച അദാലത്ത് വൈകിട്ട് നാലിന് അവസാനിച്ചു. പരിഗണിച്ച 30 -ഓളം പരാതികളിൽ 10 എണ്ണം തീർപ്പാക്കി. 13 - ഓളം പുതിയ പരാതികൾ ഫയലിൽ സ്വീകരിച്ചു.  പട്ടിക വർഗ്ഗ വികസന വകുപ്പ്, രജിസ്ട്രേഷൻ വകുപ്പ്, LSGD, ഇറിഗേഷൻ വകുപ്പ് ,റവന്യു വകുപ്പ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ പങ്കെടുത്തു.  150 - ഓളം പേർ ഗുണഭോക്താക്കളായി.  

കോട്ടയം

പി സി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകി; ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി ഹർജി വ്യാഴാഴ്ച പരി​ഗണിക്കും

കോട്ടയം: മത വിദ്വേഷ പരാമർശ കേസിൽ റിമാന്‍റിലുള്ള പി സി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യപേക്ഷ നൽകിയത്. കോടതി വ്യാഴാഴ്ച ഹർജി പരിഗണിക്കും. അതേസമയം പി.സി. ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി ഐസിയുവിൽ തുടരുകയാണ്. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നിലവിൽ ആരോഗ്യ നില തൃപ്തികരമാണ്. ‍ഡോക്ടർമാരുടെ നിർദേശം കൂടി കണക്കിലെടുത്താകും ജയിലിലേക്ക് മാറ്റുന്നതിലടക്കം തീരുമാനം ഉണ്ടാവുക.     ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.   ഇന്നലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പിസി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.

കോട്ടയം

*ലീഗൽ സർവ്വിസ്സിൻ്റെ അദാലത്തിൽ പങ്കെടുക്കാനെത്തിയ പഞ്ചായത്ത് മെമ്പറെ വെട്ടി പരിക്കേൽപ്പിച്ചു

മേലുകാവ് : മീനച്ചിൽലിഗൽ സർവ്വിസ്സ് അധോറിറ്റിയുടെ അദാലത്തിൽ പങ്കൊടുത്തു മടങ്ങിയ മൂന്നിലവ് പഞ്ചായത്ത് 12-ാം വാർഡ് മെമ്പറും LDF മൂന്നിലവ് മണ്ഡലം കൺവിനറുമായ അജിത് ജോർജിനെ പരാതിയുമായി എത്തിയ ജോൺസൻ പാറക്കൻ വാക്കത്തിക്ക് വെട്ടി പരിക്കേൽപ്പിച്ചു. ജോൺസൻ മൂന്നിലവ് പഞ്ചാത്തിനെതിരെ നൽകിയ 6 പരാതികളിലാണ് പഞ്ചായത്ത് സെക്രട്ടറിയേയും, പ്രസിഡണ്ടിനെയും, മെമ്പർമാരെയും അദാലത്തിൻ വിളിപ്പിച്ചിരുന്നത്. അദാലത്തിൽ റിട്ട. ജഡ്ജി ഉൾപ്പെടെയുള്ള മദ്ധ്യസ്ഥർ പരാതികളിൽ കഴമ്പില്ലാ എന്നും പരാതികൾ പിൻവലിക്കുന്നതാണ് നല്ലത് എന്നും ഉപദേശിച്ചിരുന്നു തുടർന്ന് പുറത്ത് ഇറങ്ങി റോഡ് സൈഡിലൂടെ നടന്ന് പോവുകയായിരുന്ന പഞ്ചായത്ത് മെമ്പർ അജിത്തിനെ ജോൺസൺ വാഹനം ഇടിപ്പിക്കുവാൻ ശ്രമിക്കുകയും ഓടയിൽചാടി രക്ഷപെട്ട അജിത്തിനെ വാഹനത്തിൽ കരുതിയിരുന്ന വാക്കത്തിയുമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കൈയ്യിൽ വെട്ടേറ്റ അജിത്തിനെ ഈരാറ്റുപേട്ട Pmc ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കൈയുടെ അസ്ഥിക്ക് പൊട്ടൽ ഉള്ളതായി പരിശോധനയിൽ വ്യക്തമായി. പ്രതിയേ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരളാ കോൺഗ്രസ്സ ജില്ലാ പ്രിസിഡണ്ട് പ്രൊഫ. ലോപ്പസ്സ് മാത്യു, മണ്ഡലം പ്രസിഡണ്ട് ടൈറ്റസ് പുന്നപ്ലാക്കൽ എന്നിവർ ആവശ്യപ്പെട്ടു

കോട്ടയം

*മതേതര കേരളം കാത്തിരുന്ന വിധി -ഇ.എം.സി.സി

ഈരാറ്റുപേട്ട.നിരന്തരം വർഗീയ വിഷം ചീറ്റി സാമുദായിക ദ്രുവീകരണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന പി.സി.ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു എന്നത് അങ്ങേയറ്റം സന്തോഷകരവും , നാടിൻറെ മതേതര ജനാധിപത്യ മൂല്യങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതുമാണന്ന് ഈരാറ്റുപേട്ട മുസ്‌ലിം കോഓർഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു . . രാജ്യത്തിന്റെ നിയമ വ്യസ്ഥയെയും പോലീസ് നെയും വെല്ലിവിളിച്ചു കൊണ്ട് മുന്നോട്ടുപോയി കൊണ്ടിരിക്കുന്ന അഹങ്കാരത്തിന്റെ ആൾരൂപത്തിനേറ്റ തിരിച്ചടി ഇത്തരം വർഗീയ വാദികൾക്കും , വിധ്വേഷ പ്രചാരകർക്കുമുള്ള താക്കീതു കൂടിയാണ്. ഇതിനായി നിയമപരമായി പോരാടിയ മുസ്‌ലിം യൂത്ത് ലീഗിന്റെ പ്രവർത്തനം ഏറ്റവും അഭിനന്ദീയമാണ് . ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തങ്ങൾക്കും ഈരാറ്റുപേട്ടയിലെ വിവിധ മഹല്ലുകളുടെയും , സംഘടനകളുടെയും കൂട്ടായ്മയായ ഇ എം സി സി യുടെ പൂർണ പിന്തുണ ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു

കോട്ടയം

പി സി ജോർജ്ജ് കോട്ടയം മെഡിക്കൽ കോളജിലേക്ക്! ഇസിജി യിൽ വേരിയേഷൻ

കോട്ടയം: മതവിദ്വേഷ പരാമർശത്തിൽ പി സി ജോർജിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് പിസി ജോർജിനെ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്‌. പാലാ ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇസിജി വ്യതിയാനം കണ്ടത്തിയിരുന്നു. തുടർന്ന് ജോർജിനെ മെഡിക്കൽ കോളേജ് സെല്ലിലേക്ക് മാറ്റാൻ തീരുമാനിച്ചു പി സി ജോർജിൻ്റെ ജാമ്യാപക്ഷേ കോടതി തള്ളിക്കൊണ്ടാണ് കോടതി റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതിന് ശേഷം പാലാ സബ് ജയിലിൽ റിമാൻഡ് ചെയ്യും. പി സി ജോ‍ർജിനെ കസ്റ്റഡയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു  

കോട്ടയം

ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെ കൈവിട്ട് ബിജെപി സംസ്ഥാന നേതൃത്വം.

കോട്ടയം: ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെ കൈവിട്ട് ബിജെപി സംസ്ഥാന നേതൃത്വം. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി സി ജോര്‍ജ് പിന്തുണ തേടി ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ ഫോണില്‍ വിളിച്ചായിരുന്നു ജോര്‍ജ് പിന്തുണ തേടിയത്. ഇതോടെ ജാവദേക്കര്‍ സംസ്ഥാന നേതൃത്വത്തെ ബന്ധപ്പെടുകയും നേതാക്കളോട് അഭിപ്രായം തേടുകയും ചെയ്തു. എന്നാല്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് സംസ്ഥാന നേതൃത്വം മറുപടി നല്‍കിയത്.

കോട്ടയം

ആരോഗ്യപരമായ കാരണങ്ങളാല്‍ ഇന്ന് ഹാജരാകാനാകില്ലെന്നും തിങ്കളാഴ്ച ഹാജരാകാമെന്നും പി.സി ജോര്‍ജ്ജ്. അറസ്റ്റിലൂടെ സംഭവം ലൈവായി നിര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ്ജ്.

ഈരാറ്റുപേട്ട ;  മത വിദ്വേഷ പരാമർശത്തിൽ അറസ്റ്റിനുള്ള സാധ്യത മുന്നിൽകണ്ട് ബിജെപി നേതാവ് പി സി ജോർജ് ഒളിവിലെന്ന് സൂചന. ഇന്ന് രണ്ട് മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് പി സി ജോർജിന്റെ ഈരാറ്റുപേട്ട വീട്ടിലെത്തിയ പൊലീസിന് നോട്ടീസ് നേരിട്ട് കൈമാറാനായില്ല. പി സി ജോർജ് വീട്ടിലില്ലാത്തതിനാൽ മകൻ ഷോൺ ജോർജ് ആണ് നോട്ടീസ് കൈപ്പറ്റിയത്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ ഇന്ന് ഹാജരാകാനാകില്ലെന്നും തിങ്കളാഴ്ച ഹാജരാകാമെന്നും പി.സി ജോർജ്ജ് പാലാ ഡൈിവസ്‌പിയ്ക്ക് നല്കിയ കത്തിൽ വ്യക്തമാക്കി. അതേസമയം, പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ പിറ്റേന്ന് തന്നെ അതിന് ക്ഷമാപണം നടത്തിയതാണെന്ന് മകൻ ഷോൺ ജോർജ്ജ് പറഞ്ഞു. അദ്ദേഹത്തിന്റെ അറസ്റ്റിലൂടെ സംഭവം ലൈവായി നിർത്താനാണ് ചിലർ ശ്രമിക്കുന്നത്. നോട്ടീസ് കൊടുത്ത ഈരാറ്റുപേട്ട സിഐയുടെ ഓഫീസ് പിസി ജോർജ്ജ് ഉണ്ടാക്കിയതാണ്. ഹാജരാവേണ്ട മജിസ്ട്രേറ്റ് കോടതിയും പിസി ജോർജ്ജ് ഉണ്ടാക്കിയതാണ്. ഈരാറ്റുപേട്ടയിലുള്ള എല്ലാവരും തീവ്രവാദികളാണെന്ന് പി.സി ജോർജ്ജ് പറഞ്ഞിട്ടില്ല. ഏറെ സ്നേഹിച്ച നാട് വഴിതെറ്റുമ്പോൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് ഉണ്ടായതെന്നും ഷോൺ ജോർജ്ജ് പറഞ്ഞു

കോട്ടയം

തിങ്കളാഴ്ച ഹാജരാകാമെന്ന് പി. സി. ജോർജ്

മതവിദ്വേഷ പരാമർശത്തിൽ പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടക്കവേ തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജരാകാമെന്ന് അറിയിച്ച് പാലാ ഡിവൈഎസ്പി ക്ക് കത്ത് നൽകി പിസി ജോർജ്. ആരോഗ്യപരമായ കാരണത്താലും സ്ഥലത്തു ഇല്ലാത്തതിനാലും തിങ്കളാഴ്ച ഹാജരാകാമെന്ന് അറിയിച്ചതായി മകൻ ഷോൺ ജോർജ് പറഞ്ഞു. ക്രൈം നമ്പർ 49/ 2025 ആയി ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ രണ്ടു മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസുമായി ഈരാറ്റുപേട്ട പോലീസ് പി സി ജോർജിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ, പി.സി. ജോർജ് വീട്ടിലില്ലായിരുന്നു.