വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

പുതുപ്പള്ളി റബർ ബോർഡ് ക്വാർട്ടേഴ്സിൽ വൻ മോഷണം; 100 പവനോളം സ്വർണം കവർന്നു

കോട്ടയം പുതുപ്പള്ളിയിൽ 100 പവനോളം സ്വർണം കവർന്നു. റബർ ബോർഡ് ആസ്ഥാനത്തെ നാല് കോർട്ടേഴ്സിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് മുറികൾ കുത്തി തുറന്ന് മോഷണം നടന്നത്. രണ്ട് കോട്ടേഴ്സിൽ നിന്നാണ് സ്വർണം നഷ്ടമായിരിക്കുന്നത്. റബർ ബോർഡിന്റെ ഉദ്യോഗസ്ഥർ മാത്രം താമസിക്കുന്ന സ്ഥലമാണിത്. മൂന്ന് ക്വാർട്ടേഴ്സ് കുത്തിത്തുറന്നു. നാലാമത്തേത് തുറക്കാൻ ശ്രമിച്ചു. ഒരു ക്വോട്ടേഴ്സിൽ നിന്ന് 70 പവനും. രണ്ടാമത്തെ ക്വോട്ടേഴ്സിൽ നിന്ന് 40 പവനും മോഷണം പോയതായാണ് സൂചന. മോഷണം നടന്ന ക്വാർട്ടേഴ്‌സുകളിൽ സംഭവസമയത്ത് ആളുകൾ ഉണ്ടായിരുന്നില്ല. മോഷണവിവരമറിഞ്ഞ് കോട്ടയം ഈസ്റ്റ് പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. കോട്ടയം ഈസ്റ്റ് പൊലീസ് വിശദമായ പരിശോധന ആരംഭിച്ചു. സിസിടിവി കേന്ദീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കവർച്ചയ്ക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന് സംശയിക്കുന്നതായി കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് ഷാഹുൽ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് അടുത്തിടെ നടന്ന സമാന മോഷണക്കേസുകളടക്കം പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികൾക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

കോട്ടയം

മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനവും ഇടവക ദിനാചരണവും നടന്നു

വേലത്തുശ്ശേരി:- മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനവും ഇടവക ദിനാചരണവും നടന്നു. . യോബേല 2026 എന്ന പേരിൽ വേലത്തുശ്ശേരി സെന്റ്. തോമസ് എൽ. പി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം മാർ. ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.മാവടി പള്ളി വികാരി ഫാ. ജോർജ് അമ്പഴത്തിനാൽഅധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം. പി.മുഖ്യപ്രഭാഷണവും സുവനീർ പ്രകാശനവും നിർവഹിച്ചു. “മാവടി പള്ളി, മലയോരത്തിന്റെ മകുടം” എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ. നിർവഹിച്ചു.. ആശംസകൾ നേർന്നുകൊണ്ട് കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ, തീക്കോയി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബിക എം. എസ്., പൂഞ്ഞാർ സെന്റ്. മേരീസ് പള്ളി സീനിയർ അസിസ്റ്റന്റ് ഫാ. ജോബിൻ വിളക്കുന്നേൽ, ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മോഹനൻ കുട്ടപ്പൻ, തീക്കോയി ഗ്രാമപഞ്ചായത്ത്‌ അംഗം സോളി സണ്ണി,,വേലത്തുശ്ശേരി എഫ്. സി. കോൺവെൻറ് മദർ സുപ്പീരിയർ ലിൻസ് മേരി, ടോമി മാത്യു മുത്തനാട്ട്, ബിനു ഒട്ടലാങ്കൽ, സാജൻ പെരുന്നിലത്ത്, സന്തോഷ്‌ ടോം അമ്പഴത്തിനാക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഡോക്യുമെന്ററി പ്രദർശനവും ഇടവകയിലെ കുട്ടികൾ അവതരിപ്പിച്ച കലാസന്ധ്യയും സ്നേഹവിരുന്നും നടന്നു.

കോട്ടയം

പാലാ തൊടുപുഴ റൂട്ടിൽ പിഴക് പാലം ജംഗ്ഷനിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പാലാ തൊടുപുഴ റൂട്ടിൽ പിഴക് പാലം ജംഗ്ഷനിൽ  ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ജംഗ്ഷനിൽ കടനാട് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് പ്രവേശിച്ച കാറും തൊടുപുഴയിൽ നിന്നും പാലായ്ക്ക് പോയ ബൈക്കും ഇടിക്കുകയായിരുന്നു.കാറിൽ ബൈക്ക് ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്‌ടപ്പെട്ട കാർ റോഡിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പുറകിൽ പോയി ഇടിച്ചു നിന്നു. ബൈക്ക് യാത്രികൻ മാനത്തൂർ കളപ്പുരയ്ക്കൽ ആരോമലിന് ഗുരുതര പരിക്ക്. കാർ ഓടിച്ചിരുന്ന വ്യക്തിക്കും പരിക്കുകൾ ഉണ്ട്. അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് അമിത വേഗത എല്ലാം അപകടത്തിലേക്ക് നയിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. പാലം ജംഗ്ഷനിലെ ഓട്ടോറിക്ഷ തൊഴിലാളികൾ പരിക്കേറ്റ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയം

ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസിൽ സർക്കാരിന് തിരിച്ചടി.

ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസിൽ സർക്കാരിന് തിരിച്ചടി. സർക്കാറിന്റെ ഹർജി പാലാ കോടതി തള്ളി. ചെറുവള്ളി എസ്റ്റേറ്റ്‌സർക്കാർ ഭൂമിയല്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു .ഉടമസ്ഥതാവകാശം സംബന്ധിച്ച് അനയ ചാരിറ്റബിൾ ട്രസ്റ്റിന് എതിരേ സർക്കാൻ ഉന്നയിച്ച വാദങ്ങൾ കോടതി അംഗീകരിച്ചില്ല. വിമാനത്താവളം സംബദ്ധിച്ച് പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകവെയാണ് ഇത്തരത്തിൽ തിരിച്ചടി നേരിട്ടത്. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായി സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന 2263 ഏക്കർ ഭൂമിയുടെ കാര്യത്തിൽ ഈ വിധി ഏറെ നിർണായകമാണ്. ഇതോടെ പദ്ധതിയുടെ മുന്നോട്ട് പോക്ക് വീണ്ടും അനിശ്ചിതത്വത്തിലായി. ഇനി അയന ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നും സർക്കാർ ഈ ഭൂമി വാങ്ങുകയോ അല്ലെങ്കിൽ സ്ഥലം ട്രസ്റ്റ് വിട്ടുനൽകുകയോ ചെയ്യേണ്ടിവരും.അയന ചാരിറ്റബിൾ ട്രസ്റ്റ് , ഹാരിസൺസ് മലയാളം ലിമിറ്റഡ്, ഡോ. സിനി പുന്നൂസ്, അന്തരിച്ച ബിഷപ്പ് കെ പി യോഹന്നാൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് സർക്കാർ കോടതിയെ സമീപിച്ചത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഈ ഭൂമി. 1910ലെ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം ഈ ഭൂമി സർക്കാർ വക പാട്ടം വിഭാഗത്തിൽപ്പെട്ടതാണെന്ന് സർക്കാർ വാദിച്ചത്.

കോട്ടയം

പാലാ മാരത്തോൺ: റത്തോട് അനിൽ, അഞ്ജു മുരുകൻ ജേതാക്കൾ

പാലാ: പാലാ സെന്റ് തോമസ് കോളേജിന്റെയും എൻജിനീയർസ് ഫോറം പാലയുടെയും ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ബിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ രണ്ടാമത് പാലാ മാരത്തോണിൽ പുരുഷ വിഭാഗത്തിൽ റാത്തോട് അനിലും വനിതാ വിഭാഗത്തിൽ അഞ്ജു മുരുകനും ജേതാക്കളായി.ഞായറാഴ്ച രാവിലെ അഞ്ചു മണിക്ക് ആരംഭിച്ച 21കിലോമീറ്റർ ഹാഫ് മാരത്തോൺ പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ സിബി ജെയിംസ് ഫ്ലാഗ് ഓഫ് ചെയ്തു.പുരുഷ വനിത വിഭാഗങ്ങളിലായി 21 കിലോമീറ്റർ ഹാഫ് മരത്തൺ, 10 കിലോമീറ്റർ, മൂന്ന് കിലോമീറ്റർ ഫൺ റേസ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തിയത്. പുരുഷൻമാരുടെ ഹാഫ് മാരത്തൺ (21കി. മി) ജേതാക്കൾ റാത്തോട് അനിൽ സജിത്ത് കെ എം സുരേഷ് കുമാർ വനിതകളുടെ ഹാഫ് മാരത്തൺ (21കി. മി) അഞ്ജു മുരുകൻ സരിത സിജോ ശിൽപ ബാലകൃഷ്ണൻ അൻപതു വയസ്സിന് മുകളിലുള്ള പുരുഷൻമാരുടെ ഹാഫ് മാരത്തൺ (21കി. മി) ബാലകൃഷ്ണ സാബു ജി ചേരുവിൽ ഗിരീഷ് ബാബു അൻപതു വയസ്സിന് മുകളിലുള്ള വനിതകളുടെ ഹാഫ് മാരത്തൺ (21കി. മി) ലൗലി ജോൺസൻ പുരുഷ വിഭാഗം 10 കിലോമീറ്റർ ഓട്ടം ബെഞ്ചമിൻ ബാബു റിജിൻ ബാബു ഹബാറ്റുമു നിഗുയ വനിതാ വിഭാഗം 10 കിലോമീറ്റർ ഓട്ടം റീബാ അന്നാ ജോർജ് ജിൻസി നിജിതാ സി ആർ അൻപതു വയസ്സിൽ മുകളിലുള്ള പുരുഷ വിഭാഗം 10 കിലോമീറ്റർ ഓട്ടം 1.രാജേന്ദ്ര പ്രസാദ് 2.ജോൺ മാത്യു 3.ബിൻസ് മാളിയേക്കൽ അൻപതു വയസ്സിൽ മുകളിലുള്ള വനിതാ വിഭാഗം 10 കിലോമീറ്റർ ഓട്ടം 1.എൽസമ്മ ചെറിയാൻ 2.ജാസ്മിൻ തോമസ് 3.പുഷ്പലതാ കെ എസ്, തുടങ്ങിയവർ ജേതാക്കളായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും ടീഷർട്ടും മെഡലുകളും സമ്മാനിച്ചു. ജേതാക്കൾക്ക് കാനറാ ബാങ്ക് പാലാ മാനേജർ ശുഭ പ്രജു, പാലാ സെന്റ് തോമസ് കോളേജ് ബർസർ ഫാ. മാത്യു ആലപ്പാട്ട്മേടയിൽ, മാഗ്ഗി ജോസ് മേനംപറമ്പിൽ, ക്യാപ്റ്റൻ ബാബു ജോസഫ് തുടങ്ങിയവർ ട്രോഫികളും ക്യാഷ് അവാർഡുകളും സമ്മാനിച്ചു. മുന്നൂറോളം കായിക താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ എല്ലാവരും മത്സരം പൂർത്തിയാക്കി.

കോട്ടയം

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോട്ടയം ജില്ലാ കമ്മിറ്റി രോഹിത് വെമുല ദിനം ആചരിച്ചു

ഈരാറ്റുപേട്ട: ഫ്രറ്റേണിറ്റി മൂവ്മെന്റ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഹിത് വെമുല ദിനം ആചരിച്ചു. വ്യത്യസ്ത സ്വഭാവത്തിൽ വിവേചനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു നാട്ടിൽ പൂർണ ജനാധിപത്യത്തിലേക്കുള്ള വഴികൾ വെട്ടിത്തന്ന ഒരു ജനാധിപത്യ പോരാളിയായിരുന്നു രോഹിത് വെമുലയെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ പറഞ്ഞു. രോഹിത് വെമുലയുടെ പത്താം ജീവത്യാഗ ദിനമാണ് ജനുവരി 17. അദ്ദേഹത്തിന്റെ ഓർമകൾ സാഹോദര്യത്തിലധിഷ്ഠിതമായ നീതി തേടിയുള്ള പുതിയ സാമൂഹിക സങ്കൽപങ്ങൾക്ക് കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി വൈസ് പ്രസിഡന്റ് അമീൻ റിയാസ്, ജില്ലാ പ്രസിഡന്റ് ഷിയാസ് എന്നിവർ സംസാരിച്ചു.

കോട്ടയം

കാഞ്ഞിരപ്പള്ളി വില്ലണിയിലെ കോഴിഫാമിൽ പക്ഷിപ്പനി സ്ഥീരീകരിച്ചു

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ആനക്കല്ല് വില്ലണിയിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ പക്ഷിപ്പനി (Avian Influenza) സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഫാമിലെ കോഴികളെയും സമീപപ്രദേശങ്ങളിലെ പക്ഷികളെയും ചൊവ്വാഴ്ച മുതൽ കൊന്നൊടുക്കാൻ (Culling) അധികൃതർ തീരുമാനിച്ചു.രോഗം സ്ഥിരീകരിച്ചത് ശനിയാഴ്ച ഏകദേശം രണ്ടേക്കറിലായി വ്യാപിച്ചുകിടക്കുന്ന വില്ലണിയിലെ ഫാമിൽ മൂവായിരത്തോളം കോഴികളാണ് ഉണ്ടായിരുന്നത്. ഇതിൽ 500-ഓളം കോഴികൾ പെട്ടെന്ന് ചത്തു വീണതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. നിലവിൽ 2,500 കോഴികളാണ് ഫാമിലുള്ളത്.

കോട്ടയം

വൈദികനെ വാഹനമിടിപ്പിച്ച് പരിക്കേല്പിച്ചയാള്‍ പോലീസ് പിടിയില്‍

പാലാ :കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ ഡയറക്ടർ റവ. ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേലിനെ വാഹനമിടിപ്പിച്ച് പരിക്കേല്പിച്ച സംഭവത്തിൽ പോലീസ് നടപടി. ഇടിപ്പിച്ച വാഹനവും വാഹനമോടിച്ചിരുന്നയാളും പോലീസ് പിടിയിലായി.മുത്തോലി സ്വദേശി പ്രകാശ് എന്നയാളെയെയാണ് അറസ്റ്റ് ചെയ്തത്. വാഹനവും കസ്റ്റഡിയിലെടുത്തു. പാലാ ഡി വൈ എസ് പി കെ സദൻ,എസ് എച് ഓ പി ജെ കുര്യാക്കോസ്, എസ് ഐ ദിലിപ് കുമാർ, എ എസ് ഐ ജോബി ജോസഫ്, പ്രൊബേഷണൽ എസ്.ഐ ബിജു, മറിയാമ്മ, സി.പി.ഒ അനൂപ്, രഞ്ജിത് എന്നിവർ ചേർന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ജനുവരി 12 ന് പാലാ ബിഷപ് ഹൗസിനു മുന്നിലാണ് വൈദികനെ വാഹനം ഇടിച്ചത്. ഇടിച്ച ശേഷം വാഹനം നിർത്താതെ പോയി. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിക്കാതിരുന്നത് വാഹനം കണ്ടെത്താൻ തടസ്സമായിരുന്നു. ബിജു,മറിയാമ്മ, സി പി ഓ അനൂപ്, രഞ്ജിത് എന്നിവർ ചേർന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ജനുവരി 12-ാം തീയതി പാലാ ബിഷപ് ഹൗസിനു മുമ്പിൽ വച്ചാണ് വൈദികനെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോയത്.