വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

മേലുകാവ് പഞ്ചായത്തിലെ കാഞ്ഞിരം കവലയ്ക്ക സമീപം എള്ളും പുറത്ത് ഉണ്ടായ മണ്ണിടിച്ചിൽ.

ഈരാറ്റുപേട്ട .മേലുകാവ് പഞ്ചായത്തിലെ കാഞ്ഞിരം കവല യ്ക്ക് സമീപം എള്ളും പുറത്ത് ഉണ്ടായ  മണ്ണിടിച്ചിൽ.അപ്രതീക്ഷിത മഴയിൽ മണ്ണിടിച്ചിൽ.ഒപ്പം വലിയ കല്ല്  ഉരുണ്ടുവീണ് വഴിയിൽ ഗതാഗത തടസ്സം രാത്രിയിൽ ഉണ്ടായ കനത്ത മഴയിൽ മാന്തോട്ടം പുരയിടത്തോട് ചേർന്ന് മണ്ണിടിച്ചിലിൽ വലിയ പാറക്കല്ല് ഉരുണ്ടുവീണ് റോഡിൽ പതിച്ചു.ഇതിൻ്റെ ആഘാതത്തിൽ  റോഡ് വിണ്ട് കീറിയിട്ടുണ്ട്.ചെറു വാഹനങ്ങൾക്ക്  കടന്നുപോകാം എന്നാൽ വലിയ വാഹനങ്ങൾക്ക് പ്രയാസമാണ്.വഴിയാത്രക്കാർ ഈ സമയം വരാതിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവായി.

കോട്ടയം

ടീം നന്മക്കൂട്ടം അംഗങ്ങൾ സ്കൂബ ഡൈവിംഗ് പരിശീലനം പൂർത്തിയാക്കി

ഈരാറ്റുപേട്ട: നന്മക്കൂട്ടം റാപിഡ് റെസ്ക്യൂ ഫോഴ്‌സ് ടീമിലെ പത്തോളം വരുന്ന അംഗങ്ങൾ പ്രാഥമിക സ്കൂബ ഡൈവിംഗ് പരിശീലനം പൂർത്തിയാക്കി. കൊല്ലം ഡി ഫോർട്ടിന്റെ സ്വിമ്മിംഗ് പൂളിലായിരുന്നു പ്രാഥമിക പരിശീലനം.കൊല്ലം ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാദമി ഡയറക്ടർമാരായ റിനോൾട്ട് ബേബി (കൊല്ലം), അബ്ദുൽ കലാം ആസാദ് (കോട്ടയം), ഉമ്മർ റഫീഖ് (കോഴിക്കോട്) എന്നിവരുടെ നേതൃത്വത്തിൽ കൊല്ലം തങ്കശ്ശേരി ഡി ഫോർട്ട് റസിഡൻസിയുമായി സഹകരിച്ച്ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാദമി നീന്തൽ പരിശീലനം നൽകിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ള നീന്തൽ താരങ്ങൾക്കും റെസ്ക്യൂ ടീമുകൾക്കുമാണ് പരിശീലനം നൽകിയത്.സ്കൂബ ഡൈവിംഗ് അക്കാദമി ചീഫ് ട്രെയിനർ ആദർശ് (പാലക്കാട്‌), പോലീസ് ഓഫിസറും സർട്ടിഫയ്ഡ് സ്നേക്ക് റെസ്ക്യൂർ കൂടിയായ മുഹമ്മദ്‌ ഷെബിനും പരിശീലനത്തിൽ പങ്കാളികളായി.

കോട്ടയം

ഈരാറ്റുപേട്ട -വാഗമൺ റോഡിലെ അപകടം തുടർക്കഥയാകുന്നു

ഈരാറ്റുപേട്ട:വെള്ളികുളം: ഈരാറ്റുപേട്ട – വാഗമൺ റോഡിലെ അപകടം തുടർക്കഥയാകുന്നു. ഇടുങ്ങിയ റോഡും അപകടകരമായ വളവുകളും ആണ് വാഹനാപകടം വർധിക്കുവാനുള്ള കാരണം .നൂറുകണക്കിന് വളവുകൾ മൂലം അകലെയുള്ള വാഹനങ്ങൾ ഡ്രൈവർമാർ കാണാതെവരുന്ന സാഹചര്യമാണുള്ളത്.ഈ അടുത്ത നാളിലെ റോഡിലെ ടാറിങ്ങും അശാസ്ത്രീയമായ ഓട നിർമ്മാണവും വാഹനാപകടത്തിൻ്റെ എണ്ണം ഏറെ വർധിപ്പിച്ചിട്ടുണ്ട്. ‘പലസ്ഥലങ്ങളിലും വീതി കുറവായതുകൊണ്ട് വാഹനത്തിന് സൈഡ് കൊടുക്കുവാൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. അശാസ്ത്രീയമായി നിർമ്മിച്ച ഓടകൾ നിരവധി അപകടങ്ങളാണ് വിളിച്ചുവരുത്തുന്നത്. യാതൊരു സുരക്ഷിതത്വമോ മാനദണ്ഡമോ ഇല്ലാത്ത ഓടകളാണ് നിർമ്മിച്ചിരിക്കുന്നത്.ഈ അടുത്ത നാളിൽ കോടിക്കണക്കിന് രൂപയാണ് റോഡ് വികസനത്തിന്റെ പേരിൽ മുടക്കിയിട്ടുള്ളത്.എങ്കിലും വാഹനാപകടത്തിന് യാതൊരു കുറവുമില്ല. വേലത്തുശ്ശേരിയിൽ ഇന്നലെ ഉണ്ടായ വാഹനാപകടം ഇതിനു തെളിവാണ്. കുമരകം സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞ് ഒരു സ്ത്രീ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത് ഇടുങ്ങിയ റോഡും അപകടകരമായ വളവുമാണ് . നാട്ടുകാരുടെ സമയോചിതമായ ഇടപെടലും രക്ഷാപ്രവർത്തനവുമാണ് അപകട മരണം കുറയ്ക്കാൻ സാധിച്ചത്. നൂറുകണക്കിന് വിനോദസഞ്ചാരികൾ വാഗമണ്ണിലേക്ക് യാത്ര ചെയ്യുന്ന ഈരാറ്റുപേട്ട – വാഗമൺ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്ന് വെള്ളികുളം എ കെ. സി സി .യൂണിറ്റ് ആവശ്യപ്പെട്ടു.മനുഷ്യജീവനു പുല്ലുവില കൽപ്പിക്കുന്ന അധികാരികളുടെ സമീപനത്തെ യോഗം കുറ്റപ്പെടുത്തി. ഈ വേനൽ അവധിക്കാലത്ത് ആയിരക്കണക്കിന് വാഹനങ്ങളാണ് വാഗമണ്ണിലേക്ക് ദിനം പ്രതി എത്തിക്കൊണ്ടിരിക്കുന്നത്.പക്ഷേ റോഡിന് യാതൊരു പുരോഗതിയും ഇന്നേ വരെ ഉണ്ടായിട്ടില്ല.റോഡിന് വീതികൂട്ടിയും അപകടകരമായ വളവുകൾ നിവർത്തിയും ശാസ്ത്രീയമായ രീതിയിൽ റോഡ് നിർമ്മിച്ചും ഉചിതമായ നടപടികൾ ജനപ്രതിനിധികൾ കൈക്കൊള്ളണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.വികാരി ഫാ.സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ സണ്ണി കണിയാംകണ്ടത്തിൽ, സാജൻ തോട്ടപ്പള്ളിൽ, സജി താന്നിപ്പൊതിയിൽ, ഷിബു കിഴക്കേമുറിയിൽ,സുനിൽ മുതുകാട്ടിൽ, ജിജി വളയത്തിൽ, ബേബി പുള്ളോലിൽ തുടങ്ങിയവർ പ്രസംഗിച്ചു.

കോട്ടയം

ഈരാറ്റുപേട്ട വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ, കുമരകം സ്വദേശിനിക്ക് ദാരുണാന്ത്യം

ഈരാറ്റുപേട്ട വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ, കുമരകം സ്വദേശിനിക്ക് ദാരുണാന്ത്യം. കുമരകം കമ്പിച്ചിറയിൽ ധന്യ (43) ആണ് മരിച്ചത്. തീക്കോയി വേലത്തുശേരിക്ക് സമീപം ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. അവധി ആഘോഷത്തിനായി 12 അംഗ സംഘമാണ് ബുധനാഴ്‌ച വാഗമണ്ണിൽ എത്തിയത് . തിരികെ പോകും വഴിയായിരുന്നു അപകടം. ഇറക്കം ഇറങ്ങി വരുന്നതിനിടെ ബ്രേക്ക് നഷ്ട‌പ്പെട്ട ട്രാവലർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. വാഹനത്തിനും മതിലിനും ഇടയിൽ പെട്ടാണ് ധന്യ മരിച്ചത്. അപകട വിവരം അറിഞ്ഞ ഉടനെ ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സും ടീം എമർജൻസിയും നന്മക്കൂട്ടം അംഗങ്ങളും ഈരാറ്റുപേട്ട പോലീസും സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ ആംബുലൻസിൽ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു.

കോട്ടയം

സമ്മർ ഫെസ്റ്റ് 2025 ന് കോട്ടയത്ത് തുടക്കം.

കോട്ടയം : 'നമ്മുടെ മക്കളെ നല്ല മനുഷ്യരാക്കാം' എന്ന പ്രമേയത്തിൽ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി)യുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ ക്യാമ്പായ സമ്മർ ഫെസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. എഴുത്തുകാരനും തിരക്കഥാകൃത്തുമായ  ശ്രീ. ബെന്യാമിൻ മുഖ്യാതിഥിയായി പങ്കെടുത്തു. കോട്ടയം ജില്ലയിലെ പാലാ ഓശാന മൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ സിജി ക്ലസ്റ്റർ 3 ചെയർമാൻ പ്രൊഫ. റഷീദ് എം എം അധ്യക്ഷത വഹിച്ചു. ടി എൻ സി ഡിപ്പാർട്മെന്റ് ഡയറക്ടർ ഷാഹിദ് എളേറ്റിൽ ക്യാമ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചു. സ്റ്റുഡന്റസ് വർക്ക്ഷോപ്പ് പ്രൊജക്റ്റ്‌ ഡയറക്ടർ ഷബീറ പി ടി,എച്ച്.ആർ.ഡയറക്ടർ നിഷ എം.എം, ക്യാമ്പ് ഡയറക്ടർ.പി.പി.എം. നൗഷാദ്, ഫാക്കൽറ്റി ലീഡർ അൻഷാദ് അതിരമ്പുഴ, അമീൻ മുഹമ്മദ്,അമീർ പി. ചാലിൽ, ഷറഫ് പി.ഹംസ,അബിൻ സി. ഉബൈദ്,ആസിം അഹമ്മദ്, മാഹീൻ എ കരിം, മുഹമ്മദ് ഷബീബ് ഖാൻ, തസ്നി മാഹീൻ എന്നിവർ  സംസാരിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് എം എഫ് അബ്ദുൽ ഖാദർ സ്വാഗതവും ജില്ലാ ട്രഷറർ മുഹമ്മദ്‌ ഷുഹൈബ് നന്ദിയും പറഞ്ഞു.

കോട്ടയം

തീക്കോയി വാഗമൺ റോഡിൽ വേലത്ത് ശേരിക്ക് സമീപം ട്രാവലർ റോഡിൽ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു

ഈരാറ്റുപേട്ട: വാഗമൺ റോഡിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് ഒരാൾ മരിച്ചു. കമ്പിച്ചിറയിൽ ധന്യ (43) ആണ് മരിച്ചത്. ആറോളം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇന്നലെ വൈകുന്നേരം കുമരകത്തുനിന്ന് വന്ന 12 പേരടങ്ങുന്ന സംഘം തിരിച്ചുപോകുമ്പോഴാണ് ഒറ്റയീട്ടിയിൽ അപകടത്തിൽപെട്ടത്. പരിക്കേറ്റവരിൽ ആറു പേരെ സൺറൈസ് ആശുപത്രിയിലും രണ്ടു പേരെ പി.എം.സി ആശുപത്രിയിലും പ്രവേശിപ്പിച്ചു.  ഈരാറ്റുപേട്ട ഫയർഫോഴ്സ്, പോലീസ് എന്നിവരോടൊപ്പം ഈരാറ്റുപേട്ടയിൽനിന്നുള്ള നന്മക്കൂട്ടം, ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും രക്ഷാ പ്രവർത്തനത്തിന് രംഗത്തുണ്ട്.

കോട്ടയം

ഷൈനിയും മക്കളും ഒരു തവണയെങ്കിലും ഞങ്ങളെ വന്നു കണ്ടിരുന്നെങ്കിൽ; ഫേസ്ബുക്ക് പോസ്റ്റുമായി ഏറ്റുമാനൂർ എസ് ഐ

ഷൈനിയും മക്കളും ഒരു തവണയെങ്കിലും ഞങ്ങളെ വന്നു കണ്ടിരുന്നെങ്കിൽ; ഫേസ്ബുക്ക് പോസ്റ്റുമായി ഏറ്റുമാനൂർ എസ് ഐ   ഒരു തവണയെങ്കിലും സ്റ്റേഷനിൽ ഷൈനിയും മക്കളും വന്നു തങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയി. ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും രണ്ട് കുട്ടികളും…ആ കുട്ടികളുടെ മുഖം മനസ്സിൽ നിന്ന് പോകുന്നില്ലെന്നും എസ്എച്ച്ഒ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ 2025, ജനുവരി 1മുതൽ മാർച്ച്‌ 30 വരെ 700 പരാതികൾ. (കോട്ടയം ജില്ല യിൽ തന്നെ കൂടുതൽ,അതിൽ 500അടുത്ത് കുടുംബ പ്രശ്നങ്ങൾ).ഇതിൽ ഒരു 10ശതമാനം അടുത്ത് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ല എന്ന് പറഞ്ഞു വിലപിക്കുന്നവർ.. ഇത്തരത്തിൽ മദ്യപിച്ചു കുടുംബങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്ന ആളുകൾ കുടുംബങ്ങളിൽ പോയി വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വന്നു രാത്രി 8മണിക്ക് ശേഷം ഒപ്പിടൽ. ദിവസവും 100 ആളുകൾ അടുത്ത് വിവിധ ദിവസങ്ങളിൽ ഒപ്പിടുന്ന ഒരു സ്റ്റേഷൻ ആണ് ettumanoor. ഒപ്പിടാൻ വന്നില്ല എങ്കിൽ വളരെ കൃത്യമായി അവരെ വിളിച്ചു ചോദിക്കും എന്താണ് വരാത്തത് എന്ന്. ഒപ്പിടൽ നിർത്തണം എങ്കിൽ ഭാര്യ പറയണം ചേട്ടൻ ഇപ്പോൾ കുഴപ്പം ഇല്ല sir, ഒപ്പിടിൽ നിർത്തിക്കോ. ഇതു പോലെ വളരെ കൃത്യം ആയിട്ടു മേൽനോട്ടവും ആത്മാർത്ഥമായ സേവനവും നടത്തി ആണ് നടത്തി ആണ് ഏറ്റുമാനൂർ പോലീസ് കാർ 100കണക്കിന് ആത്‍മഹകൾ തടഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ 2 മാസംമുൻപ് ചിതറി തെറിച്ച ഷൈനിയും 2 കുഞ്ഞു ശരീരങ്ങളും, മെഡിക്കൽ കോളേജ് inquest ടേബിളിൽ പെറുക്കി വെച്ച് inquest നടത്തുമ്പോൾ എന്റെ sidru വിന്റെ യും ayana യുടയും മുഖങൾ മനസ്സിൽ മാറി വന്നു. ഒരു തവണ എങ്കിലും സ്റ്റേഷനിൽ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയ നിമിഷം ഒരു തരം യാന്ത്രികമായി ആ ജോലി കഴിഞു ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും 2കുട്ടികളും carithas ഹോസ്പിറ്റലിൽ ആ ചെറിയ മകളുടെ ചേതന അറ്റ കുഞ്ഞു മുഖം മനസ്സിൽ നിന്നും പോകുന്നില്ല ഇന്നലെ രാത്രി കണ്ണ് കൂട്ടി അടക്കാൻ പറ്റാത്ത അവസ്ഥ….

കോട്ടയം

കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; കുടുംബാംഗങ്ങളുടെ വിശദമായ മൊഴി രേഖപ്പെടുത്താൻ പൊലീസ്

കോട്ടയം നീർക്കാട് അഭിഭാഷകയായ ജിസ്മോളും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ മൊഴി രേഖപ്പെടുത്താൻ പൊലീസ്. ഭർത്താവ് ജിമ്മിയുടെയും കുടുംബാംഗങ്ങളുടെയും മൊഴി വിശദമായി രേഖപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കുടുംബ പ്രശ്നമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നകാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല ഭർത്താവിൻറെ വീട്ടിൽ കടുത്ത മാനസിക സമ്മർദ്ദം ജിസ്മോൾ അനുഭവിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഈ പശ്ചാത്തലത്തിലാണ് ഭർത്താവ് ജിമ്മിയുടെയും വീട്ടിലുള്ളവരുടെയും മൊഴി വിശദമായി രേഖപ്പെടുത്താൻ ഏറ്റുമാനൂർ പൊലീസ് തീരുമാനിച്ചത്. ജിസ്മോളുടെ കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും.ബന്ധുക്കളിൽ ചിലരുടെ മൊഴി ഇതിനോടകം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷം മുൻപ് ഉണ്ടായ പ്രശ്നം വീട്ടുകാർ പറഞ്ഞു തീർത്തിരുന്നു എന്നാണ് വിവരം.