വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ഷാനിമോൾ ഉസ്മാൻ കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

പതിനാറാം കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ തെരഞ്ഞെടുത്തു. ചൊവ്വാഴ്ച നിയമസഭയിൽ നടന്ന വോട്ടെടുപ്പിലാണ് പ്രതിപക്ഷ സ്ഥാനാർത്ഥിയായ ഷാനിമോൾ ഉസ്മാൻ വിജയം വരിച്ചത്. ഇന്ന് രാവിലെ നടന്ന വോട്ടെടുപ്പിൽ 99 അംഗങ്ങൾ ഷാനിമോൾ ഉസ്മാന് വോട്ട് ചെയ്തപ്പോൾ എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്‌സിന് 34 വോട്ടാണ് ലഭിച്ചത്. രാവിലെ നിയമസഭാ സമ്മേളനം ആരംഭിച്ച ഉടൻ തന്നെ വോട്ടെടുപ്പ് നടപടികൾ ആരംഭിച്ചിരുന്നു

കോട്ടയം

വിവാഹദിനത്തിൽ ഹെലികോപ്റ്റർ അപകടം; മൂവാറ്റുപുഴ സ്വദേശിയായ നവവരന് യുഎസിൽ ദാരുണാന്ത്യം

മൂവാറ്റുപുഴ: അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ വിവാഹ ദിവസം വധൂവരന്മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റർ തകര്‍ന്ന് അപകടം.വരനും പൈലറ്റും മരിച്ചു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മൂവാറ്റുപുഴ വീട്ടൂര്‍ കടുവാക്കുഴിയില്‍ ഫിജി ജോര്‍ജിന്റെയും ഫേബയുടെയും മകന്‍ ഡേവ് ഫിജിയാണ് മരിച്ചത്.ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റാണ് ഡേവ്. 26 വയസായിരുന്നു. വധു തിരുവല്ല ഭരണിക്കാവ് തലവടി ചുടുകാട്ടില്‍ സാമിന്റെയും ഷീലയുടെയും മകള്‍ ജെസ്‌നി പരിക്കേറ്റ് ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് ജെസ്‌നി ബോധരഹിതയായി. അഞ്ച് മണിക്കൂറിന് ശേഷം ഉണര്‍ന്നപ്പോഴാണ് ഹെല്‍പ്പ്‌ലൈനില്‍ വിവരം വിളിച്ചറിയിച്ചത്.

കോട്ടയം

ഭരണകര്‍ത്താക്കള്‍ വിമര്‍ശനത്തിന് അതീതരല്ല -മുഖ്യമന്ത്രി വി.ഡി. സതീശന്‍

കോട്ടയം: താന്‍ ഉള്‍പ്പെടെയുള്ള ഭരണകര്‍ത്താക്കള്‍ വിമര്‍ശനത്തിന് അതീതരല്ലെന്നും നാടിന്റെ നന്മയും പുരോഗതിയും ലക്ഷ്യമിട്ടുള്ള വിമര്‍ശനങ്ങള്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ദീപിക ദിനപ്പത്രത്തിന്റെ 140-ാം വാര്‍ഷികാഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  രാജ്യത്ത് മാധ്യമ സ്വാന്ത്ര്യം കുറഞ്ഞുവരുന്നതായാണ് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. എല്ലാവര്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദ്രര്യം. അതുകൊണ്ടുതന്നെ മാധ്യമ സ്വാന്ത്ര്യം ഉറപ്പാക്കപ്പെടേണ്ടതുണ്ട്. വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ തെറ്റുതിരുത്താന്‍ തയ്യാറാകണം. അത്തരമൊരു തിരുത്തല്‍ ശക്തിയായി മുന്നോട്ടുപോകാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കഴിയട്ടെ. അതില്‍ നിര്‍ണായ പങ്കുവഹിക്കാന്‍ ദീപികയ്ക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.  പ്രവര്‍ത്തനമാരംഭിച്ച കാലത്തു പ്രഖ്യാപിച്ച ദൗത്യം ഇന്നും തുടരുന്ന ദീപിക ന്യൂനപക്ഷങ്ങള്‍ക്കും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുംവേണ്ടി ശക്തമായ നിലപാട് സ്വീകരിക്കുന്നു. മുഖപ്രസംഗങ്ങളിലൂടെ ദീപിക അവതരിപ്പിച്ചിട്ടുള്ള കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കും എന്ന് വാക്കു നല്‍കുന്നു-മുഖ്യമന്ത്രി വ്യക്തമാക്കി.ദീപിക ദിനപ്പത്രത്തിന്റെ 140 -ാം വാര്‍ഷികാഘോഷച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും മുഖ്യമന്ത്രി വി.ഡി. സതീശനും ചേര്‍ന്ന് സ്വീകരിച്ചു. നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,ജലവിഭവ വകുപ്പുമന്ത്രി മോന്‍സ് ജോസഫ്, ഫ്രാന്‍സീസ് ജോര്‍ജ് എം.പി. ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ്, നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, അഡീഷണല്‍ സ്റ്റേററ് പ്രോട്ടോക്കോള്‍ ഓഫീസര്‍ സി. ബിനു എന്നിവരും സന്നിഹിതരായിരുന്നു.  

കോട്ടയം

സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐയുടേയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

പൂഞ്ഞാർ: 2026-27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കുന്നോന്നി ഗവ. എച്ച്.ഡബ്ല്യു.എൽ.പി സ്കൂളും പരിസരവും ശുചീകരിച്ചു. സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ കുന്നോന്നി യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് എട്ടാം വാർഡ് മെമ്പർ സുജിത്ത് പി.സി നേതൃത്വം നൽകി. സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ യൂണിറ്റ് അംഗങ്ങൾ ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി പ്രവേശനോത്സവത്തിന് മുന്നോടിയായി വിദ്യാർത്ഥികൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കി.

കോട്ടയം

സ്‌കൂൾ പ്രവേശനോത്സവം: ജില്ലാതല ഉദ്ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും

കോട്ടയം :സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂൺ ഒന്നിന് കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അധ്യക്ഷത വഹിക്കും. അഡ്വ. ഫ്രാൻസീസ് ജോർജ് എം.പി. മുഖ്യ പ്രഭാഷണം നടത്തും.   എം.എൽ.എമാരായ ചാണ്ടി ഉമ്മൻ, മാണി സി. കാപ്പൻ, കെ. ബിനിമോൻ, നാട്ടകം സുരേഷ്, വിനു ജോബ് കുഴിമണ്ണിൽ, റോണി കെ.ബേബി, എം.ജെ. സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, നഗരസഭാ അധ്യക്ഷൻ എം.പി. സന്തോഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.വൈശാഖ്, മുനിസിപ്പൽ കൗൺസിലർമാരായ ബിൻസി സെബാസ്റ്റ്യൻ, എസ്. ഗോപകുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ എന്നിവർ പങ്കെടുക്കും. ഒന്നാം ക്ലാസ്സിലേക്ക് 8010 കുട്ടികൾ ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്‌കൂളുകളിൽ ഈ വർഷം ഒന്നാം ക്ലാസ്സിലേക്ക് 8010 കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയത് ഈരാറ്റുപേട്ട ഗവൺമെന്റ് എം.എൽ.പി സ്‌കൂളിലാണ്(145 കുട്ടികൾ). ആറാം പ്രവൃത്തി ദിനം വരെ പ്രവേശനം നേടാനാകുമെന്നതിനാൽ പ്രവേശന നിരക്ക് കൂടുമെന്നാണ് വിദ്യാഭ്യാസ വകുപ്പധികൃതരുടെ പ്രതീക്ഷ. പഠന നിലവാരം ഉയർത്താൻ വിവിധ പദ്ധതികൾ ജില്ലയിൽ പഠന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി വിവിധ അക്കാദമിക പദ്ധതികളും വിദ്യാഭ്യാസ വകുപ്പ് ഈ വർഷം നടപ്പിലാക്കും. പ്രതിഭാധനരായ കുട്ടികൾക്കായി ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം, ട്രൈബൽ വിദ്യാർഥികൾ ( ഇരുപതി ൽ കൂടുതൽ കുട്ടികൾ)ഉള്ള വിദ്യാലയങ്ങൾക്കായി പ്രത്യേക എൻറിച്ച്‌മെന്റ് പ്രോഗ്രാം, പ്രൈമറി വിദ്യാലയങ്ങളിലെ പ്രതിഭാധനരായ കുട്ടികൾക്കായി ലിറ്റിൽ മാസ്റ്റേഴ്‌സ് പ്രോഗ്രാം, പഠനനിലവാരത്തിൽ പിറകിൽ നിൽക്കുന്ന കുട്ടികളെ ഉയർത്തികൊണ്ടുവരാനായി ശ്രദ്ധ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി, അതിഥി തൊഴിലാളികളുടെ മക്കൾക്കായി 'നമുക്കൊന്നിച്ചു പഠിക്കാം' പ്രത്യേക വിദ്യാഭ്യാസ പദ്ധതി, സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്‌മെന്റ് പ്രോഗ്രാം, കൗമാര പ്രശ്നങ്ങളെ നേരിടാനായി കൗമാര വിദ്യാഭ്യാസ പദ്ധതി, ടീൻസ് ക്ലബ്, വിവിധ അധ്യാപക പരിശീലന പരിപാടികൾ, ഭിന്നശേഷി സൗഹൃദ വിദ്യാലയങ്ങൾ, മോഡൽ ഇൻക്ലൂസീവ് സ്‌കൂളുകൾ, സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം, ഇൻസ്പെയർ എന്നിങ്ങനെ വിവിധ പദ്ധതികളും ഈ വർഷം നടപ്പാക്കുന്നുണ്ട്. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും വിവിധ പദ്ധതികൾ ഈ വർഷം നടപ്പാക്കും.

കോട്ടയം

കാഞ്ഞിരപ്പള്ളിയിൽ H1N1 പനി മരണം ; എരുമേലിയിൽ അമീബിക് മസ്തിഷ്ക ജ്വരം പനി മരണം

കാഞ്ഞിരപ്പള്ളി :  ബുധനാഴ്ച   മരണപ്പെട്ട കാഞ്ഞിരപ്പള്ളി  കപ്പാട്‌ സ്വദേശിയായ  ജൂവലറി ജീവനക്കാരന്റെ  മരണം H1N1 പനി മൂലം ആണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി . അടുത്തിടപഴകിയ ഏഴ് പേർ നിരീക്ഷണത്തിലാണ്.  പനി ബാധിച്ച് ചികിത്സയിലായിരുന്ന എരുമേലി മുട്ടപ്പള്ളി സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസം  മരണപ്പെട്ടത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതാണ് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. മഴ തുടങ്ങിയതോടെ പനി ബാധിതരുടെ എണ്ണം പ്രദേശത്ത്  നാൾതോറും ഇരട്ടിക്കുകയാണ്.  സൂക്ഷിച്ചില്ലെങ്കിൽ  പല പനികളും  മാരകമായേക്കാം .   

കോട്ടയം

ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ടിന്”” ഐക്യദാർഢ്യവുമായി പാലാ നഗരസഭ.

ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ രമേശ് ചെന്നിത്തല നടത്തിയ ഏറ്റവും ശ്രദ്ധേയമായ ചടുല നീക്കമാണ് ലഹരി വിരുദ്ധ പോരാട്ടത്തിന് വേണ്ടി ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചത് എന്നും യുവജനങ്ങളുടെ ജീവിതം തകർക്കുന്ന ലഹരിയുടെ വ്യാപനത്തിനെതിരെ കർശന നടപടികളുമായി പുതിയ സർക്കാർ മുന്നോട്ടുപോകുന്നു എന്നതിന്റെ കൃത്യമായ സൂചനയായിട്ടാണ് ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത് എന്നും പാലാ നഗരസഭ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടം അഭിപ്രായപ്പെട്ടു.സംസ്ഥാന സർക്കാരിൻ്റയും, ആഭ്യന്തര വകുപ്പിൻ്റെയും ഈ നീക്കത്തിന് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് പാലാ നഗരസഭആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ടാണ് പാലാ നഗരസഭയുടെ ഈ പദ്ധതിയോടുള്ള ഐക്യദാർഢ്യം ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കണ്ടം പ്രഖ്യാപിച്ചത്. ഏറ്റവും മാതൃകായോഗ്യമായ രീതിയിൽ പദ്ധതിയിലെ പൊതുജന പങ്കാളിത്തവും, റസിഡൻസ് അസോസിയേഷൻ സ്‌കൂൾ പിടിഎ ഉൾപ്പെടെയുള്ള സംഘടനകളുടെ സജീവ പങ്കാളിത്തവും ഉറപ്പുവരുത്തുവാൻ നഗരസഭ പ്രത്യേക കർമ്മ പദ്ധതി ആവിഷ്കരിക്കുവാൻ ഉദ്ദേശിക്കുന്നതിനെക്കുറിച്ച് ആഭ്യന്തരമന്ത്രിയോട് ചെയർപേഴ്‌സൺ ഉപദേശം ചോദിച്ചു.. ആഭ്യന്തര മന്ത്രി പദ്ധതിയുടെ പ്രാധാന്യം വിശദീകരിച്ച് ചർച്ച ചെയ്‌തു.പുതുതലമുറയെ ലഹരിയുടെ കരങ്ങളിൽ നിന്നും മോചിപ്പിക്കുവാനും അവരെ സംരക്ഷിച്ച് ചേർത്ത് നിർത്താനുമുള്ള ഉള്ള സർക്കാരിൻ്റെ പദ്ധതി ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും, യുവതലമുറയുടെ പ്രതിനിധി എന്ന നിലയിൽ ഈ പ്രവർത്തനങ്ങളിൽ ഏതെങ്കിലും നിലയിൽ ഭാഗമാകുവാൻ ലഭിക്കുന്ന അവസരം ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു എന്നും ദിയ ബിന്ദു വ്യക്തമാക്കി. പദ്ധതി നടത്തിപ്പിൽ പാലാ നഗരസഭയെ സഹായിക്കുവാൻ പോലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശം നല്‌കുമെന്ന മന്ത്രിയുടെ അറിയിപ്പിൽ ചെയർപേഴ്‌സൺ പാലായുടെ നന്ദി അറിയിച്ചു.

കോട്ടയം

നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് അപകടം

പാലാ: നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങളും ബന്ധുക്കളുമായ വാഴൂർ പുളിക്കൽ കവല 14 -ാം സ്വദേശികളായ തോമസ് കുട്ടി (66) സിബി തോമസ് (61) മോഹൻ ജോസഫ് (71) ഗീത മോഹൻ (64) എന്നിവർക്കാണ് പരുക്കേറ്റത്. രാത്രി 10.15 ഓടെ പാലാ ബൈപാസ് റോഡിലായിരുന്നു അപകടം. വിവാഹ വിരുന്നിൽ പങ്കെടുത്തു മടങ്ങിയ സംഘം സബരിച്ച കാറാണ് അപകടത്തിൽ പെട്ടത്.