കോട്ടയം

പി.സി.ജോര്‍ജിന്‍റെ വിദ്വേഷ പ്രസംഗം; മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി.

മതവിദ്വേഷം ഒരു ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. ബിജെപി നേതാവ് പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഈ കാര്യം വ്യക്തമാക്കിയത്. കൂടാതെ മതവിദ്വേഷ പരാമർശം ഒരു ഗുരുതര കുറ്റമാണെന്നും അത് കൊണ്ട് ശിക്ഷ വർദ്ധിപ്പിക്കണമെന്നും വ്യക്തമാക്കി. നിലവിൽ മതവിദ്വേഷ പരാമർശം നടത്തിയ ഒരു വ്യക്തിക്ക് പരമാവധി 3 വർഷം വരെ തടവ് മാത്രമാണ് ശിക്ഷയായി ലഭിക്കുക. കൂടാതെ പുതിയ ക്രിമിനൽ നിയമത്തിലും ഇതുവരെ ശിക്ഷ വർദ്ധിപ്പിച്ചിട്ടില്ല.

കൂടാതെ കുറ്റകൃത്യത്തിനുള്ള ശിക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നും മതവിദ്വേഷ പരാമർശ കുറ്റത്തിന് പിഴയടച്ച് രക്ഷപെടാൻ അവസരമുണ്ടെന്നും വ്യക്തമാക്കി എന്നാൽ ഈ കുറ്റത്തിന് നിർബന്ധമായും ജയിൽ ശിക്ഷ ഉറപ്പുവരുത്തണമെന്നും ഇതൊരു മതേതര രാജ്യമാണെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് അറിയിക്കുകയും ചെയ്തു. കഴിഞ്ഞ മാസം നടന്ന ചാനൽ ചർച്ചയിലായിരുന്നു പിസി ജോർജ് മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയത്. തുടർന്ന് പിസി ജോർജിനെതിരെ മതസ്പർദ്ധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അതേസമയം തൻ്റെ അതേസമയം തൻ്റെ പരാമർശം ഒരബദ്ധമായിരുന്നുവെന്നും, മാപ്പ് പറയുന്നതായും പി സി ജോർജ് പ്രതികരിച്ചിരുന്നു.