വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിന് അവസരം ലഭിച്ച ഹജിമാർക്കുള്ള വാക്സിനേഷൻക്യാമ്പും മൂന്നാംഘട്ട പഠന പരിശീലന ക്ലാസും ചെവ്വാഴ്ച കോട്ടയത്ത്

ഈരാറ്റുപേട്ട- വിരശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കോട്ടയം ജില്ലയിൽ നിന്നും അവസരം ലഭിച്ച ഹാജിമാർക്കുള്ള മൂന്നാംഘട്ട ഹജ്ജ് പഠന പരിശീലന ക്ലാസും വാക്സിനേഷന്‍ ക്യാമ്പും (മെനിഞ്ചറ്റിസ് വാക്സിനും പോളിയോ തുള്ളിമരുന്നും) 29.4.2025 തീയതി ചെവ്വാഴ്ച രാവിലെ 9 മണി മുതൽ കോട്ടയം  അറുപുഴ ഹിദായത്തുൽ ഇസ്ലാം കമ്മ്യൂണിറ്റി  ഹാളിൽ വച്ച് നടത്തപ്പെടും* കുത്തിവെപ്പിന് വരുമ്പോൾ വെള്ള പ്രതലമുള്ള കളർ ഫോട്ടോ ചെറുത് (Size 3.5 x 3.5 cm), സ്ഥിരമായി രാവിലെ കഴിച്ചുകൊണ്ടിരിക്കുന്ന മെഡിസിൻ  കഴിച്ചിട്ട് വരികയും മരുന്നിന്റെ കുറിപ്പടിയും  കൊണ്ടുവരേണ്ടതാണ് എന്ന് ഹജ്ജ് കമ്മിറ്റി ട്രെയിനർമാർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് 9447548580 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്

കോട്ടയം

വാക്ക് തർക്കം; പാലായിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു*

കോട്ടയം: കോട്ടയം പാലായിൽ ഒരാൾ കുത്തേറ്റ് മരിച്ചു. പാലാ വള്ളിച്ചിറയിലാണ് സംഭവം. വള്ളിച്ചിറ സ്വദേശി വലിയകാലായിൽ ബേബിയാണ് സുഹൃത്തിന്‍റെ കുത്തേറ്റ് മരിച്ചത് വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. ബേബിയെ കുത്തിയ ഫിലിപ്പോസ് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.

കോട്ടയം

മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ പ്രശംസനീയം - സെബാസ്ററ്യൻ കുളത്തുങ്കൽ എം എൽ എ

പാലാ: കഴിഞ്ഞ 30 വർഷമായി പാലായിലെയും മീനച്ചിൽ താലൂക്കിലെയും കലാ സാംസ്കാരിക മേഖലകളിൽ നിറഞ്ഞ് നിൽക്കുന്ന ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയവും മറ്റ് കൂട്ടായ്മകൾക്ക് മാതൃകയാക്കാവുന്നതാണെന്നും അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു.മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഈ വർഷത്തെ പ്രവർത്തനോൽഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അന്യം നിന്ന് കൊണ്ടിരിക്കുന്ന കലകളെ സമൂഹ മധ്യത്തിൽ എത്തിക്കുന്ന ഫൈൻ ആർട്സ് സൊസൈറ്റി പോലുള്ള കൂട്ടായ്മകൾക്ക് ജനങ്ങൾ കൂടുതൽ പ്രോത്സാഹനങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നഗരസഭാ ചെയർമാൻ തോമസ് പീറ്റർ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് അഡ്വ.രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ബെന്നി മൈലാടൂർ,നഗരസഭാ വൈസ് ചെയർപേഴ്സൺ ബിജി ജോജോ,ബൈജു കൊല്ലംപറമ്പിൽ,കെ. കെ.രാജൻ,ഷിബു തേക്കേമറ്റം, വി. എം.അബ്ദുള്ള ഖാൻ,ഉണ്ണി കുളപ്പുറം,ബേബി വലിയകുന്നത്ത്,ഐഷാ ജഗദീഷ്,വിജി ആർ.നായർ,വിനയകുമാർ മാനസ,ജോണി വെട്ടിക്കുഴിച്ചാലിൽ, മോനി വി ആദ്കുഴി എന്നിവർ പ്രസംഗിച്ചു. എം എൽ എ യെയും നഗരസഭാ ചെയർമാനേയും പൊന്നാട അണിയിച്ച് ആദരിച്ചു.തുടർന്ന് ഈ വർഷത്തെ ആദ്യ പരിപാടി അമ്പലപ്പുഴ അക്ഷര ജ്വാല അവതരിപ്പിച്ച  അനന്തരം എന്ന നാടകം അരങ്ങേറി.

കോട്ടയം

കോട്ടയത്ത് 'എന്റെ കേരളം' പ്രദർശന-വിപണനമേള മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി കോട്ടയത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണനമേള ഇന്നലെ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. നാഗമ്പടം മൈതാനത്ത് ഏപ്രിൽ 30 വരെ നടക്കുന്ന മേളയിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്.45,000 ചതുരശ്രയടി ശീതീകരിച്ച പവിലിയൻ ഉൾപ്പെടെ 69,000 ചതുരശ്രയടിയിലാണ് പ്രദർശന വിപണനമേള നടക്കുന്നത്. എല്ലാദിവസവും രാവിലെ 9.30 മുതൽ വൈകീട്ട് 9.30 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. മേളയിൽ കലാസാംസ്‌കാരിക പരിപാടികളും വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന സംഗമങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഗ്രൂവ് ബാൻഡ് ലൈവ് മ്യൂസിക് ഷോ, മിമിക്രിയും ഗാനമേളയും ഡാൻസ് ഫ്യൂഷനുമുള്ള അക്മ മെഗാഷോ,സൂരജ് സന്തോഷ് ലൈവ് ബാൻഡ്, രൂപ രേവതിയുടെ വയലിൻ ഫ്യൂഷൻ സംഗീതപരിപാടി, അൻവർ സാദത്ത് മ്യൂസിക് നൈറ്റ്, പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും എന്നീ പരിപാടികളാണ് അവതരിപ്പിക്കപ്പെടുന്നത്. കൂടാതെ കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രദർശനം കാഴ്ചവയ്ക്കുന്ന വിവര – പൊതുജന സമ്പർക്ക വകുപ്പിന്റെ പ്രദർശനം, ആധുനിക സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന പ്രദർശനം, കാർഷിക പ്രദർശന വിപണമേള, മെഗാ ഭക്ഷ്യമേള, വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവരുടെയും സവിശേഷ പരിഗണന അർഹിക്കുന്നവരുടെയും സംഗമങ്ങൾ, കായിക വിനോദ പരിപാടികൾ, ടൂറിസം പദ്ധതികളുടെ പരിചയപ്പെടുത്തലുകൾ, ടൂറിസം – ക്യാരവൻ ടൂറിസം പ്രദർശനം, സ്റ്റാർട്ടപ് മിഷൻ പ്രദർശനം, ശാസ്ത്ര സാങ്കേതിക പ്രദർശനങ്ങൾ, സ്‌കൂൾ മാർക്കറ്റ്, കായിക വിനോദ പരിപാടികൾ, പോലീസ് ഡോഗ് ഷോ, മിനി തിയേറ്റർ ഷോ എന്നിവയും മേളയുടെ ഭാഗമാണ്. വിവിധ വകുപ്പുകൾ സൗജന്യമായി സർക്കാർ സേവനങ്ങൾ ലഭ്യമാക്കും.

കോട്ടയം

വാഗമണിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; വിദ്യാർത്ഥികളുൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ഇടുക്കി വാഗമൺ പുള്ളിക്കാനത്തിന് സമീപം നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞു പുള്ളിക്കാനം ഡി.സി കോളേജിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ തമിഴ്നാട് സ്വദേശികളായ വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇരുപതിലധികം വിദ്യാർത്ഥികൾ വാഹനത്തിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ട എല്ലാവരെയും ഓടിയെത്തിയ നാട്ടുകാർ രക്ഷപെടുത്തി വാഹനത്തിന് പുറത്തെത്തിച്ചു. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണം വിട്ട ബസ് 35 അടിയോളം താഴേക്ക് പതിച്ചു.    

കോട്ടയം

യാത്രയയപ്പ് നൽകി.

പാലാ : വയനാട് ജില്ലാ പ്രിൻസിപ്പൽ ജഡ്ജിയായി സ്ഥലം മാറിപ്പോകുന്ന പാലാ കുടുംബക്കോടതി ജഡ്ജി ഇ.അയ്യൂബ് ഖാന് പാരാ ലീഗൽ വോളണ്ടിയർമാരുടയും പാനൽ അഭിഭാഷകരുടെയും ഓഫീസ് സ്റ്റാഫിൻ്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. റിട്ട.ജില്ലാ ജഡ്ജിഎ. എൻ.ജനാർദനൻ ഉദ്ഘാടനം ചെയ്തു. വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു . ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.ഡൊമിനിക് ജോർജ്,സെക്രട്ടറി അഡ്വ.റോജൻ ജോർജ്,ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ്,അഡ്വ.ഹരിമോഹൻ,ജോസ് അഗസ്റ്റിൻ,സുധാ ഷാജി,പ്രകാശ് എം. യു,ജയിംസ് മാത്യു,ജ്യോതി മുജീബ് എന്നിവർ പ്രസംഗിച്ചു. നുസൈഫ മജീദ്,വിജയകുമാരി ,സുഷമ  എന്നിവർ പങ്കു എടുത്തു. കുടുംബക്കോടതി ജഡ്ജി ഇ.അയ്യൂബ് ഖാൻ മറുപടി പ്രസംഗം നടത്തി.ജഡ്ജിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

കോട്ടയം

എന്റെ കേരളം പ്രദ‌ർശന മേള- സാംസ്കാരിക ഘോഷയാത്രാ സംബന്ധമായി കോട്ടയത്‌ ഗതാഗത നിയത്രണം

1.⁠ ⁠M.C റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങൾ സിമന്റെ് കവലയില്‍ നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാല്‍ ബൈപ്പാസ്, തിരുവാതുക്കല്‍, കുരിശുപള്ളി, അറുത്തൂട്ടി ജംഗ്ഷനില്‍ എത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കല്‍കോളേജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങള്‍  തിരുവാതുക്കല്‍,    അറുത്തൂട്ടി വഴി പോവുക.  2.⁠ ⁠M.C റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴ നിന്നും    വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡ്‌, ഈരയില്‍ക്കടവ് വഴി മനോരമ    ജംഗ്ഷനിലെത്തി കിഴക്കോട്ടുപോവുക.  വലിയ വാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോവുക.  3.⁠ ⁠MC റോഡെ നാഗമ്പടത്തുനിന്നും വരുന്ന വാഹനങ്ങള്‍ സിയേഴ്സ് ജംഗ്ഷന്‍, റെയില്‍വേ സ്റ്റേഷന്‍, ലോഗോസ് വഴി ചന്തക്കവലയിലെത്തി മാര്‍ക്കറ്റ് വഴി M L റോഡെ കോടിമത ഭാഗത്തേക്ക്   പോവുക. കഞ്ഞിക്കുഴി പോകേണ്ട വാഹനങ്ങൾ റെയിവേ സ്റ്റേഷൻ വഴി ലോഗോസിലെത്തി പോവുക. 4 ഏറ്റുമാനൂർ നിന്നും വരുന്ന വലിയ വാഹനങ്ങൾ ഗാന്ധിനഗറിൽ നിന്ന് തിരിഞ്ഞ് ചുങ്കം, ചാലുകുന്ന്, അറുത്തുട്ടി വഴി തിരുവാതുക്കൽ എത്തി സിമന്റെ കവല വഴി പോവുക 5 കുമരകം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി സിയേഴ്സ്     ജംഗ്ഷന്‍ വഴി വലത്തോട്ടു തിരിഞ്ഞ് ബസ് സ്റ്റാന്‍ഡിലേക്ക് പോവുക.  6.⁠ ⁠നാഗമ്പടം സ്റ്റാന്റില്‍ നിന്നും കാരാപ്പുഴ, തിരുവാതുക്കല്‍ ഭാഗത്തേക്ക് പോകേണ്ട ബസ്സുകള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കല്‍ ഭാഗത്തേക്കുപോവുക  7.⁠ ⁠കെ. കെ റോഡിലൂടെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങള്‍      കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ്  ബസ്സുകള്‍ കളക്ട്രേറ്റ്, ലോഗോസ്,ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പു റോഡുവഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് പോകേണ്ടതാണ്.  8.⁠ ⁠R R JUCTION – നിൽ നിന്നും  എല്ലാ വാഹനങ്ങളും തിരുനക്കര സ്റ്റാൻറ്റുവഴി ചിത്രാ സ്റ്റുഡിയോയുടെ മുൻവശത്തുകൂടി ബേക്കർ ജംഗ്ഷനിലെത്തി പോവുക.  9.⁠ ⁠കുമരകം റോഡേ വരുന്ന എല്ലാ വാഹനങ്ങളും ബേക്ക‍‌ർ ജംഗഷനിൽ നിന്നും M C റോഡേ സീയേസ് ജംഗ്ഷനിലെത്തി നാഗമ്പടം വഴി പോവുക. 10.⁠ ⁠K K റോഡേ വരുന്ന KSRTC ഒഴികെയുള്ള ബസ്സുകൾ കളക്ട്രേറ്റ് ജംഗഷനിൽ നിന്ന് തിരി‍‍ഞ്ഞ് ലോഗോസ് വഴി നാഗമ്പടം സ്റ്റാൻറ്റിലേക്കും അവിടെ നിന്നും തിരിഞ്ഞ് മുൻസിപ്പൾ പാ‍ർക്കിനു മുൻവശത്തുവന്ന് ഇടതു തിരിഞ്ഞ് ലോഗോസ് ജംഗഷൻ വഴി പോകേണ്ടതാണ്

കോട്ടയം

അമിത്തിന് ഉണ്ടായിരുന്നത് കടുത്ത പക; കോട്ടയത്തെ കൊലപാതകത്തിൽ നിർണായക റിപ്പോർട്ട്‌

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസ് പ്രതി അമിത് പൊലീസിന് നൽകിയ മൊഴിയിലെ നിർണായക വിവരങ്ങൾ . കൊല്ലപ്പെട്ട വ്യവസായി വിജയകുമാറിനോട് പ്രതിക്കുണ്ടായിരുന്ന കടുത്ത വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിലും അദ്ദേഹത്തിന്റെ വീട്ടിലും പ്രതി ജോലി ചെയ്തിരുന്നു. വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്ടിച്ച കേസിലും, സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലും ഇയാൾ മുൻപ് അറസ്റ്റിലായിരുന്നു. തുടർന്ന് അഞ്ചര മാസത്തോളം ജയിലിൽ കഴിഞ്ഞു. ഈ സമയത്ത് ഗർഭിണിയായിരുന്ന ഭാര്യ പ്രതിയിൽ നിന്നും അകന്നു. എന്നാൽ പ്രസവത്തിൽ കുഞ്ഞിനെ നഷ്ടപ്പെടുകയായിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമാണ് ഇയാൾ കുഞ്ഞിനെ നഷ്ടമായ വിവരം അറിയുന്നത്. ഇതോടെ താൻ കുടുംബവുമായി അകന്നുവെന്നും പക മൂർച്ഛിച്ച് കൊലപാതകം നടത്തിയെന്നും അമിത് പോലീസിനോട് പറഞ്ഞു.