വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം ശുചീകരിച്ചു.

ഈരാറ്റുപേട്ട .ഗാന്ധിജയന്തി ദിനത്തിൽ  എം ഇ എസ് കോളജ്‌ എൻ. എസ്  എസ് യൂണിറ്റും നേച്ചർ ക്ലബ്ബും ചേർന്ന് ഈരറ്റുപേട്ട മുനിസിപ്പാലിറ്റിയുടെസഹകരണത്തോടെ കുടുംബാരോഗ്യ കേന്ദ്ര പരിസരം വൃത്തിയാക്കി .  പരിസരശുചിത്വം പരിസ്ഥിതി  സംരക്ഷണം ,എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത് .  പൊതു ആരോഗ്യ സംവിധാന കേന്ദ്ര മെന്ന നിലയിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ വിദ്യാർത്ഥികൾ നടത്തിയ  സേവനംമഹത്തരമാണ്  എന്ന് പരിപാടിഉദ്ഘാടനം ചെയ്ത പേഴ്സൺ സുഹുറഅബ്ദുൽ ഖാദർ പറഞ്ഞു   . കൺസിലർ പി.എം അബ്ദൽ ഖാദർഅധ്യക്ഷനായിരുന്നു  ഹെൽത്ത്സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ ഡോ. സഹല ഫിർദൗസ് , ഹെൽത്ത്ഇൻസ്പെക്ടർ നാസർ സിഎ , മഹ്റൂഫ് , അധ്യാപകരായ മുംതാസ് കബീർ,ഹൈമ കബീർ , നസീംസിത്താര സക്കീർ  എന്നിവർനേതൃത്വം നൽകി.

മരണം

ഈരാറ്റുപേട്ട പുത്തൻപറമ്പിൽ മുഹമ്മദാലി (73) വയസ്സ്

  ഈരാറ്റുപേട്ട  പുത്തൻപറമ്പിൽ മുഹമ്മദാലി  (73) വയസ്സ് മരണപ്പെട്ടു .കബറടക്കം ഇന്ന് (01/10/2022) വൈകുന്നേരം 5 മണിക്ക് ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

പ്രാദേശികം

ലോകവയോജനദിനത്തിൽ എം.ഇ.എസ് കോളേജ് വിദ്യാർത്ഥികൾ കരുണ അഭയകേന്ദ്രത്തിൽ

  ഈരാറ്റുപേട്ട. എം ഇഎസ് കോളജ് എൻഎസ്എസ് വാളണ്ടിയർമാർ ഈ ദിവസം സാർത്ഥകമാക്കിയത് കരുണ അഭയകേന്ദ്രത്തിലെ വൃദ്ധരോടൊപ്പം ഒരു ദിവസം ചെലവഴിച്ചാണ് . അവരോടോപ്പംഭക്ഷണം കഴിച്ചും വർത്തമാനം പറഞ്ഞുംവിദ്യാർത്ഥികൾ സമയം ചെലവഴിച്ചു . അഗതികളുടെ ഏകാന്തതക്ക് ഒരു ദിവസത്തേക്കെങ്കിലും വിദ്യാർത്ഥികൾ ആശ്വാസമായി  . നോക്കാളില്ലാതെ  പ്രായമാകുമ്പോൾ വുദ്ധർ അനുഭവിക്കുന്ന ഒറ്റപ്പെടലിൻറെ ആഴം വിദ്യാർത്ഥികൾ നേരിട്ടറിഞ്ഞു  . തങ്ങളുടെ സ്വന്തക്കാരോബന്ധുക്കളോഅല്ലാതിരുന്നിട്ടും ഉപേക്ഷിക്കപ്പെട്ടവരെ പൊന്നുപോലെ നോക്കുന്ന കരുണ പ്രവർത്തകരുടെ ത്യാഗം വിദ്യാർത്ഥികൾക്ക് മാതൃകയായി  . ഒരവധിദിവസം മഹത്തായകാര്യത്തിനായി ചെലവഴിച്ചതിൻ്റെ ചാരിതാർത്ഥ്യത്തോടെയാണ് വിദ്യാർത്ഥികൾ മടങ്ങിയത്  . എൻഎസ് എസ് പ്രോഗ്രാംഓഫീസർമാരായ മുംതാസ് കബീർ  , ഹൈമഎന്നിവർ നേതൃത്വം നൽകി  

ജനറൽ

'ലൂസിഫറി'നെ കടത്തിവെട്ടുമോ ​'ഗോഡ്ഫാദർ' ? ചിരഞ്ജീവി ചിത്രം നാളെ തിയറ്ററുകളിൽ

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് ലൂസിഫർ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രം മലയാളത്തിലെ ബ്ലോക് ബസ്റ്ററുകളിൽ ഒന്നാണ്. 'സ്റ്റീഫന്‍ നെടുമ്പള്ളി' എന്ന കഥാപാത്രമായി മോഹൻലാൽ തകർത്തഭിനയിച്ച ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആണ്  ​'ഗോഡ്ഫാദർ'. പ്രഖ്യാപന സമയം മുതൽ തെന്നിന്ത്യൻ സിനിമാസ്വാദകർ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് മെ​ഗാസ്റ്റാർ ചിരഞ്ജീവിയാണ്. മലയാളികളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ​ഗോഡ് ഫാദർ നാളെ തിയറ്ററുകളിൽ എത്തും.  ഒക്ടോബർ 5ന് രാവിലെ മുതൽ ​ഗോഡ് ഫാദറിന്റെ ഷോ തുടങ്ങും. ചിത്രത്തിന്റെ ഹിന്ദി വെർഷനും നാളെ തന്നെ റിലീസ് ചെയ്യും. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ഏകദേശം 80,000ത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. ഡിജിറ്റൽ റൈറ്റ്സ് (ഹിന്ദി+തെലുങ്ക്) വഴി ഇതിനോടകം 57 കോടി രൂപ ചിത്രം നേടിയെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  90 കോടി ബജറ്റിലാണ് ഗോഡ്ഫാദർ നിർമ്മിച്ചിരിക്കുന്നതെന്നാണ് വിവരം. മൊത്തം ബജറ്റിൽ നിന്നും 45 കോടിയാണ് ചിരഞ്ജീവി പ്രതിഫലമായി വാങ്ങിയതെന്ന് പറയപ്പെടുന്നു. അതേസമയം, ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൽമാൻ ഖാൻ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.  ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് 'ഗോഡ്ഫാദർ'. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. നയൻതാരയാണ് നായികയായി എത്തുന്നത്.   മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് ലൂസിഫർ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രം മലയാളത്തിലെ ബ്ലോക് ബസ്റ്ററുകളിൽ ഒന്നാണ്. 'സ്റ്റീഫന്‍ നെടുമ്പള്ളി' എന്ന കഥാപാത്രമായി മോഹൻലാൽ തകർത്തഭിനയിച്ച ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആണ്  ​'ഗോഡ്ഫാദർ'. പ്രഖ്യാപന സമയം മുതൽ തെന്നിന്ത്യൻ സിനിമാസ്വാദകർ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് മെ​ഗാസ്റ്റാർ ചിരഞ്ജീവിയാണ്. മലയാളികളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ​ഗോഡ് ഫാദർ നാളെ തിയറ്ററുകളിൽ എത്തും.  ഒക്ടോബർ 5ന് രാവിലെ മുതൽ ​ഗോഡ് ഫാദറിന്റെ ഷോ തുടങ്ങും. ചിത്രത്തിന്റെ ഹിന്ദി വെർഷനും നാളെ തന്നെ റിലീസ് ചെയ്യും. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ഏകദേശം 80,000ത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. ഡിജിറ്റൽ റൈറ്റ്സ് (ഹിന്ദി+തെലുങ്ക്) വഴി ഇതിനോടകം 57 കോടി രൂപ ചിത്രം നേടിയെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  90 കോടി ബജറ്റിലാണ് ഗോഡ്ഫാദർ നിർമ്മിച്ചിരിക്കുന്നതെന്നാണ് വിവരം. മൊത്തം ബജറ്റിൽ നിന്നും 45 കോടിയാണ് ചിരഞ്ജീവി പ്രതിഫലമായി വാങ്ങിയതെന്ന് പറയപ്പെടുന്നു. അതേസമയം, ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൽമാൻ ഖാൻ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.  ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് 'ഗോഡ്ഫാദർ'. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. നയൻതാരയാണ് നായികയായി എത്തുന്നത്.  

ജനറൽ

Kerala Trip : 'വണ്‍ ഡേ ട്രിപ്പിംഗിന്' പറ്റിയ കേരളത്തിലെ അവിശ്വസനീയമായ സ്ഥലങ്ങള്‍

പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട സ്ഥലങ്ങളില്‍ ഒന്നാണ് 'ദൈവത്തിന്റെ സ്വന്തം നാട്'. അതുക്കൊണ്ട് തന്നെയാണ് ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ കേരളത്തിലേക്ക് ഒഴുകുന്നത്. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും സംസ്‌കാരവും ചരിത്രവും ഒക്കെക്കൊണ്ട് മലയാളനാട്ടിലെ ഓരോ പ്രദേശങ്ങളും അത്ഭുതപ്പെടുത്തുന്നവയാണ്. ഈ വ്യത്യസ്തയാണ്, ലോകത്തില്‍ തീര്‍ച്ചയായും സന്ദര്‍ശനം നടത്തേണ്ട അമ്പത് പ്രദേശങ്ങളുടെ പട്ടികയില്‍ കേരളത്തെ (Kerala Tourism) നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ മാഗസിന്‍ ഉള്‍പ്പെടുത്താന്‍ കാരണം പ്രകൃതിയോട് അലിഞ്ഞ് ചേരാന്‍ ഇതിലും മനോഹരമായ മറ്റൊരുപ്രദേശമുണ്ടെന്ന് തോന്നുന്നില്ല. കാടും മലയും കടലും ഒക്കെക്കൊണ്ട് അനുഗ്രഹീതമായ നമ്മുടെ പ്രദേശം പലപ്പോഴും നമ്മള്‍ക്ക് തന്നെ അത്ഭുതങ്ങള്‍ സമ്മാനിക്കാറുണ്ട്. വാരന്ത്യങ്ങളിലോ അല്ലെങ്കില്‍ ഒന്നോ രണ്ടോ ദിവസങ്ങളിലോ ചുറ്റിക്കറങ്ങാന്‍ പറ്റിയ കേരളത്തിലെ ഏറ്റവും മനോഹരവും അവിശ്വസനീയവുമായ ചില സ്ഥലങ്ങള്‍ പങ്കുവയ്ക്കുന്നു കുമരകം കുട്ടനാട് മേഖലയുടെ ഭാഗമായി വേമ്പനാട് കായലിന്റെ കിഴക്കേ അറ്റത്ത് ചിതറിക്കിടക്കുന്ന ഒരു ദ്വീപസമൂഹമാണ് കുമരകം. അതിമനോഹരമായ ഈ പ്രദേശത്തെ ചെറിയ തുരുത്തുകള്‍ അവിസ്മരണീയ അനുഭവങ്ങളാകും സമ്മാനിക്കുക. പ്രസിദ്ധമായ നെഹ്രു ട്രോഫി വള്ളംകളിക്ക് ആതിഥേയത്വം വഹിക്കുന്ന വേമ്പനാട് കായലിന്റെ ഏറ്റവും സുന്ദരമായ ഭാഗങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നയിടമാണ് കുമരകം. രുചികരമായ കായല്‍ വിഭവങ്ങളും സമുദ്രവിഭവങ്ങളും മറ്റ് തനത് ഭക്ഷണങ്ങളും ഒക്കെ ഇവിടെ അനുഭവിക്കാം. ഉന്മേഷകരമായ കടല്‍ത്തീരങ്ങളും പ്രകൃതിഭംഗി ആസ്വദിച്ചുള്ള അലസ നടത്തങ്ങള്‍, സൈക്കിളിംഗ് അല്ലെങ്കില്‍ ബോട്ടിംഗ് എന്നിവയ്‌ക്കൊക്കെ ഇവിടെ അവസരമുണ്ട്. ആലപ്പുഴ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ ഒന്നാണ് ആലപ്പുഴ. കൈത്തോടുകളും നദികളും വേമ്പനാട് കായലിനും അറബിക്കടലിനും ഇടയിലുള്ള ആലപ്പി, ഒരു ക്യാന്‍വാസിലെ ചിത്രമെന്നപ്പോലെ അഥിമനോഹരമാണ്. സര്‍റിയല്‍ ദ്വീപുകള്‍, ഉഷ്ണമേഖലാ പച്ചപ്പ്, കാറ്റിലുയുന്ന തെങ്ങിന്‍ തലപ്പുകള്‍, സുന്ദരമായ തുരുത്തുകളിലെ ഗ്രാമങ്ങള്‍, ചുറ്റിപിണഞ്ഞു കിടക്കുന്ന ജലപാതകള്‍, ശാന്തവും മനോഹരവുമായ കടല്‍ത്തീരങ്ങള്‍, ആഡംബര ഹൗസ് ബോട്ടുകള്‍ എന്നിവയാല്‍ ഇവിടം അതിശയപ്പെടുത്തും. വയനാട് പ്രകൃതിയോട് അലിഞ്ഞ് ചേരാന്‍ ഇതിലും മികച്ചയൊരുയിടമുണ്ടോ എന്നത് സംശയമാണ്. പച്ചപ്പ് നിറഞ്ഞ ഈ സുന്ദരപ്രദേശം പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. നിഗൂഢമായ ഗുഹകള്‍ പര്യവേക്ഷണം ചെയ്യാം, ആകാശം തൊട്ടുനില്‍ക്കുന്ന മലകളില്‍ ട്രെക്കിംഗ് നടത്താം, വന്യജീവിജാലങ്ങള്‍ അവരുടെ സ്വഭാവികതയോടെ സൈ്വര്യവിഹാരം നടത്തുന്നതിന് സാക്ഷിയാകാം, തടാകങ്ങളിലും നദികളിലും ബോട്ടിംഗ്ും കയാക്കിംഗുകളും ആസ്വദിക്കാം, ഗംഭീര വെള്ളച്ചാട്ടളും പുരാതന മനുഷ്യരുടെ കലകളും ഒക്കെ കണ്ടറിയാം ഇങ്ങനെ ഒരു സഞ്ചാരിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ആവേശകരമായ കാര്യങ്ങളാണ് ഇവിടെയുള്ളത്. കോഴിക്കോട് മലബാറിന്റെ സംസ്‌കാരം അറിയാന്‍ പറ്റിയോരുയിടമാണ് കോഴിക്കോട്. ഈ തീരദേശ നഗരം ചരിത്രപരമായ സ്ഥലങ്ങള്‍ക്കും സംസ്‌കാരത്തിനും പാചക അനുഭവങ്ങള്‍ക്കും പേരുകേട്ടതാണ്. മലബാര്‍ ഭക്ഷണവും സൗഹൃദവും അവിസ്മരണിയമായിരിക്കും. ആധികാരികമായ മലബാര്‍ ഭക്ഷണവും പലഹാരങ്ങളായ കല്ലുമ്മക്കായ, ചട്ടി പത്തിരി എന്നിവയും മറ്റും പരീക്ഷിച്ചു നോക്കണം. ഇവിടുത്തെ പഴയ വിളക്കുമാടവും, മനോഹരമായ സൂര്യാസ്തമയത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിയുന്ന കോഴിക്കോട് ബീച്ചും ഒരിക്കലും ഒഴിവാക്കരുത്.  

കേരളം

പനി നിസാരമായി കാണല്ലേ ! സംസ്ഥാനത്ത് കൊവിഡ് കൂടുന്നു, പരിശോധന നടത്തണം

  സെപ്തംബര്‍ മാസം 336 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചതായി സ്ഥിരീകരിച്ചു  പകര്‍ച്ചപ്പനി ബാധിച്ച് ആയിരങ്ങളാണ് ഓരോ ദിവസവും ആശുപത്രികളില്‍ എത്തുന്നത്  തിങ്കളാഴ്ച മാത്രം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 12,443 പേരാണ് തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നു. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം വര്‍ധിക്കുന്നുതായി കണക്കുകള്‍. പനിയുള്ളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുതെന്നും കൊവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചു.

കേരളം

സ്വര്‍ണവില കൂടി; ഇന്നത്തെ വിപണിനിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ച് വിപണിവില 37,880 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 50 രൂപ കൂടി ഗ്രാമിന് 4735 രൂപയായി. ഇന്നലെയും സ്വര്‍ണത്തിന്റെ വില സംസ്ഥാനത്ത് 280 രൂപ കൂടിയിരുന്നു. ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിനും 45 രൂപ ഉയര്‍ന്ന് ഗ്രാമിന്റെ വിപണിവില 3920 രൂപയായി. അതേസമയം സംസ്ഥാനത്ത് വെള്ളിവിലയിലും മാറ്റമുണ്ട്. സാധാരണ വെള്ളി ഗ്രാമിന് നാല് രൂപ കൂടി 64 രൂപയിലെത്തി. ഹാള്‍മാള്‍ക്ക് വെള്ളിക്ക് നിലവില്‍ 90 രൂപയാണ്.  

പ്രവാസം

UAE: ദുബായിൽ പെട്രോൾ വില വീണ്ടും കുറഞ്ഞു​

ദുബായിൽ ​ഒക്​ടോബറിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചപ്പോൾ കഴിഞ്ഞ മാസത്തേതിനെ അപേക്ഷിച്ച്​ വീണ്ടും വില കുറഞ്ഞു. തുടർച്ചയായി മൂന്നാം മാസമാണ്​ വിലയിൽ കുറവു വരുന്നത്​  പെട്രോൾ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹമാണ് പുതിയ നിരക്ക്​​. സെപ്റ്റംബറിൽ 3.41 ദിർഹമായിരുന്നു. സെപ്റ്റംബറിൽ 3.30 ദിർഹമായിരുന്ന സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.92 ദിർഹമായിട്ടുണ്ട്​. കഴിഞ്ഞ മാസം ലിറ്ററിന് 3.22 ദിർഹം ആയിരുന്ന ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.85 ആയി കുറഞ്ഞു. സെപ്റ്റംബറിൽ 3.87 ദിർഹമായിരുന്ന ഡീസൽ ലിറ്ററിന് 3.76 ദിർഹമാണ്​ ഒക്​ടോബറിലെ നിരക്ക്​.