വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

കാണാതായ കാരുണ്യ പൊതുപ്രവർത്തകൻ സന്മനസ് ജോർജിനെ ഓർമ്മയില്ലാത്ത നിലയിൽ പാലായിൽ കണ്ടെത്തി

പഴയ പരിചയക്കാരെ കാണുമ്പോൾ ഓർത്തെടുക്കുന്നുണ്ട്.ഇപ്പോൾ ജോർജ് പാലാ മരിയൻ സെന്റർ ആശുപത്രിയിൽ  ചികിത്സയിലാണ്.ഇന്നലെ രാവിലെ 9.30 നു പൈക റൂട്ടിലുള്ള പുതിയിടം ആശുപത്രിയിൽ, മുറിവ് ഉണ്ടായതിനെ തുടർന്ന് ചികിത്സയ്ക്കായി എത്തിയതായിരുന്നു.അവസാനമായി മൊബൈലിൽ സംസാരിച്ചതും അവിടെ വച്ചാണ്. തുടർന്ന് ഫോൺ വിളിച്ചവർക്ക് ബെൽ അടിക്കുന്നുണ്ടെങ്കിലും ഫോൺ എടുക്കുന്നില്ലായിരുന്നു.തുടർന്ന് ഭാര്യ ലിസി പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.ലോക്കോഷന് നോക്കിയ പോലീസ് ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ കാഞ്ഞിരപ്പള്ളി ആനക്കല്ല് ഭാഗത്ത് സിഗ്നൽ ലഭിച്ചിരുന്നു.അത് പ്രകാരം മരിയ സദനം സന്തോഷ് ഉൾപ്പെടെ ആ ഭാഗങ്ങളിൽ അരിച്ചു പരിശോധിക്കവെയാണ് പാലായിൽ നിന്ന് സന്മനസ് ജോർജിനെ കിട്ടിയതായി സന്ദേശം ലഭിച്ചത്. പഴയ പരിചയക്കാരെ കാണുമ്പോൾ മനസിലാക്കുന്ന ജോർജ് പക്ഷെ ഇന്നലെ ഞാൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് ഓർമ്മയിൽ പറയുന്നത്.കടുത്ത പ്രമേഹവും,രക്ത സമ്മർദ്ദവും ഉള്ള സന്മനസ് ജോർജിന്റെ ഷ്യുഗർ ഇപ്പോൾ 60 ആയി കുറഞ്ഞിട്ടുണ്ട്.അതാണ് ഓർമ്മ കുറവ് വരുന്നത് എന്നാണ് ഡോക്റ്റർമാർ പറയുന്നത്.ഇപ്പോൾ മരിയൻ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ് സന്മനസ് ജോർജ്.പാലായിൽ കാരുണ്യത്തിന്റെ കൈത്തിരി തെളിച്ചു കൊണ്ട് മരിയസദനം  സന്തോഷ് തുടങ്ങി വച്ച ജീവ കാരുണ്യ പ്രവർത്തനത്തിന്റെ പിന്തുടർച്ചയായിരുന്നു സന്മനസ് ജോർജ്.അദ്ദേഹത്തിന്റെ സന്മനസ് കൂട്ടായ്മ്മ പാലായുടെ തന്നെ സ്പന്ദനമായി മാറിയിരുന്നു.ജനമൈത്രി പോലീസുമായി ചേർന്ന് കൊണ്ട് അദ്ദേഹം നടത്തിയ കാരുണ്യ പ്രവർത്തികൾ ഇന്നും പലരും നന്ദിയോടെയാണ് സ്മരിക്കുന്നത്.

കേരളം

ലോറിയിൽ കൊണ്ടുപോയ കമ്പികൾ കുത്തിക്കയറി ബൈക്ക് യാത്രക്കാരനു ദാരുണാന്ത്യം

തൃശൂർ : ലോറിയിൽ കൊണ്ടുപോയ കമ്പികൾ കുത്തിക്കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു. പട്ടിക്കാട് ദേശീയപാതയിൽ ചെമ്പൂത്രയിലാണ് കമ്പി കയറ്റിയ ലോറിയിൽ ബൈക്കിടിച്ച് അപകടമുണ്ടായത്. പാലക്കാട്‌ പുതുക്കോട് മണപ്പാടം സ്വദേശി ശ്രദേഷ് ( 21 ) ആണ് മരിച്ചത്.കഴുത്തിലും നെഞ്ചിലും കമ്പികൾ കുത്തി കയറിയാണ് മരണം. ലോറി പെട്ടെന്ന് നിർത്തിയപ്പോൾ ബൈക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.യുവാവ് അമിത സ്പീഡിൽ ആയിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.

കേരളം

ഇനി ഞാൻ മദ്യപിച്ച് വണ്ടിയോടിക്കില്ല’; പിടിയിലായ 26 ഡ്രൈവർമാർക്കും 1000 വട്ടം ഇംപോസിഷൻ

കൊച്ചി നഗരത്തിൽ നിയമലംഘനം നടത്തിയ 32 ബസുകൾ പൊലീസ് പിടിച്ചെടുത്തു. മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവർമാർ പൊലീസ് പിടിയിലായി. ഇവരിൽ 4 പേർ സ്‌കൂൾ ബസ് ഡ്രൈവർമാരും 2 പേർ കെ എസ് ആർ ടി സി ബസ് ഡ്രൈവർമാരുമാണ്. നിയമ ലംഘനത്തിന് പിടികൂടിയ ഡ്രൈവര്‍മാര്‍ക്ക് ഇംപോസിഷനും പൊലീസ് ശിക്ഷയായി നല്‍കി. ഇന്ന് രാവിലെ നഗരത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവർമാർ പൊലീസിന്‍റെ പിടിയിലായത്. ഇതില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാരും കെ എസ് ആർ ടി സി ബസ് ഡ്രൈവര്‍മാരും ഉൾപ്പെട്ടത് പൊലീസിനെ പോലും അമ്പരിപ്പിച്ചു. നാല് സ്കൂള്‍ ബസ് ഡ്രൈവര്‍മാരില്‍ ഒരാള്‍ കാല് നിലത്തുറക്കാത്ത സ്ഥിതിയിലായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനങ്ങളും പിടിച്ചെടുത്തു. കുട്ടികളെ പൊലീസ് സുരക്ഷിതമായി സ്കൂളുകളിൽ എത്തിച്ചു. സ്കൂള്‍ അധികൃതരില്‍ നിന്നും പൊലീസ് വിശദീകരണം തേടി. സ്വകാര്യ ബസിന്‍റെ മരണപ്പാച്ചിലില്‍ ബൈക്ക് യാത്രികള്‍ മരിച്ചതോടെയാണ് കൊച്ചി നഗരത്തില്‍  വാഹന പരിശോധനയും നടപടികളും പൊലീസ് കര്‍ശനമാക്കിയത്.ഇനി ഒരാളുടെ ജീവൻ കൂടി  നഷ്ടപെടാതിരിക്കാനുള്ള മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതിയും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.ഗതാഗത നിയ ലംഘനങ്ങള്‍ക്കെതിരെ  പൊതുജനങ്ങള്‍ക്ക് പരാതിപെടാനുള്ള മൊബൈല്‍ഫോണ്‍ നമ്പര്‍ പൊലീസ് തയ്യാറാക്കുന്നുണ്ട്.വൈകാതെ തന്നെ ഇത് എല്ലാ സ്വകാര്യ ബസുകളിലും പതിപ്പിക്കും.

ജനറൽ

നിങ്ങള്‍ വെള്ളം കുടിക്കുന്നത് കുറവാണോ? ശരീരത്തിലെ ജലാംശം കുറയുന്നത് മരണത്തിന് വരെ കാരണമായേക്കാം

ശരീരത്തിലെ ജലാംശം കുറയുമ്പോള്‍ സെറം സോഡിയം തോത് മുകളിലേക്ക് പോകുമെന്നും ഇത് മാറാരോഗങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകുമെന്നും പുതിയ പഠനം . ഉയര്‍ന്ന സെറം സോഡിയംതോത് ഉള്ളവരില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഹൃദ്രോഗത്തിനുള്ള സാധ്യതയും കൂടുതലാണ്. കോശങ്ങള്‍ക്ക് പ്രായമേറി പെട്ടെന്ന് മരണപ്പെടാനുള്ള സാധ്യതയും കുറഞ്ഞ സോഡിയം തോതുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്‌സ് ഓഫ് ഹെല്‍ത്ത് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. 11,000ലധികം പേരുടെ 30 വര്‍ഷത്തെ ആരോഗ്യ ഡേറ്റ ഉപയോഗപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്. സെറം സോഡിയം തോത് 142ന് മുകളില്‍ ആണെങ്കില്‍ ഹൃദയാഘാതം, പക്ഷാഘാതം, രക്തധമനികളുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ശ്വാസകോശരോഗം, പ്രമേഹം, മറവിരോഗം എന്നിവയുടെ സാധ്യത അധികമായിരിക്കും. 138-140 എന്ന തോതില്‍ സെറം സോഡിയം നിലനിര്‍ത്തിയാല്‍ മാറാ രോഗങ്ങള്‍ക്കുള്ള സാധ്യത കുറവായിരിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. വെള്ളവും ജ്യൂസുമൊക്കെ കുടിക്കുന്നതിന് പുറമേ ജലാംശം അധികമുള്ള പഴങ്ങളും പച്ചക്കറികളും കഴിച്ചും ശരീരത്തില്‍ ദ്രാവകങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.

ജനറൽ

മഞ്ഞുകാലത്ത് ചര്‍മ്മം വരണ്ട് പോകുന്നുണ്ടോ? പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പരീക്ഷിക്കാം

സൗന്ദര്യത്തില്‍ വലിയ കാര്യമൊന്നുമില്ലെന്ന് പറയുന്നവര്‍ പോലും ചര്‍മ്മസംരക്ഷണത്തിനായി മണിക്കൂറുകളോളം സമയം ചെലവഴിക്കാറുണ്ട്. സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ നല്ല ചര്‍മ്മത്തിന് ആവശ്യം വേണ്ട കാര്യങ്ങളാണെന്നാണ് വിദഗ്ധര്‍ പറയാറുള്ളത്. തിളങ്ങുന്ന ചര്‍മ്മം ആരും കൊതി്ക്കുന്ന ഒന്നാണ്. ശൈത്യകാലത്ത് ചര്‍മ്മത്തിന് പ്രത്യേക സംരക്ഷണം ആവശ്യമാണ്. മഞ്ഞുകാലത്ത് ചര്‍മ്മം വരണ്ട് പോകുന്നതിന് വീട്ടില്‍ തന്നെ ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. * വെളിച്ചെണ്ണ – ചര്‍മ്മത്തിനും മുടിക്കും വെളിച്ചെണ്ണ നല്‍കുന്ന ഗുണങ്ങള്‍ എണ്ണമറ്റതാണ്. വേനല്‍ക്കാലത്ത് ഇത് ഉപയോഗിക്കുന്നത് അല്‍പ്പം ബുദ്ധിമുട്ടായിരിക്കും, പ്രത്യേകിച്ച് നിങ്ങള്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍. എന്നാല്‍ ശൈത്യകാലത്ത് നിങ്ങളുടെ ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും മികച്ച പ്രകൃതിദത്ത ചേരുവകളില്‍ ഒന്നാണ് വെളിച്ചെണ്ണ. കുളി കഴിഞ്ഞ് ഉടന്‍ തന്നെ നിങ്ങള്‍ക്ക് ചര്‍മ്മത്തില്‍ എണ്ണ പുരട്ടാം. * തൈര് – ഏത് കാലാവസ്ഥയിലും നിങ്ങളുടെ ചര്‍മ്മസംരക്ഷണ വ്യവസ്ഥയില്‍ ചേര്‍ക്കേണ്ട ഒരു ഘടകമാണ് തൈര്. ഇതില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മ സുഷിരങ്ങള്‍ ശക്തമാക്കാനും അകാല വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാനും സഹായിക്കുന്നു. തൈരില്‍ വിറ്റാമിന്‍ ഡിയുമുണ്ട്. ഇത് വരണ്ടതും അടരുകളുള്ളതുമായ ചര്‍മ്മത്തിന് ആശ്വാസം നല്‍കുന്നു. തൈര് നിങ്ങളുടെ ചര്‍മ്മത്തിന് ഈര്‍പ്പവും മൃദുത്വവും നല്‍കുന്നു. * ബദാം ഓയില്‍ – ബദാം ഓയിലില്‍ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്ന പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുഖത്തിന് സ്വാഭാവിക തിളക്കവും നല്‍കുന്നു. നിങ്ങളുടെ മുഖം മസാജ് ചെയ്യാന്‍ ബദാം എണ്ണ ഉപയോഗിക്കാം. രാത്രി ഇത് തേച്ച് രാവിലെ കഴുകിക്കളയുക. കുളി കഴിഞ്ഞ ശേഷം ഇത് ശരീരത്തിലും പുരട്ടാം. ചര്‍മ്മത്തിലെ പരുക്കന്‍ പാടുകള്‍ നീക്കാന്‍ സഹായിക്കും. * കറ്റാര്‍ വാഴ – കറ്റാര്‍ വാഴ ജെല്‍ ഒരു മികച്ച മോയ്‌സ്ചുറൈസറായി പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തിലെ മുഖക്കുരുവും ചുളിവുകള്‍ അകറ്റി നിര്‍ത്തുകയും ചര്‍മ്മത്തെ ദൃഢമാക്കി നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. * പാല്‍ – മഞ്ഞുകാലത്തെ വിവിധ ചര്‍മ്മപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രകൃതിദത്ത ഉല്‍പ്പന്നമാണ് പാല്‍. ഇതില്‍ ലാക്റ്റിക് ആസിഡും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ പുറം പാളിയെ മിനുസപ്പെടുത്തുന്നു. കറുത്ത പാടുകള്‍ക്കും ടാനിങ്ങിനും പരിഹാരമാണ് ഇത്. പാല്‍ നിങ്ങള്‍ക്ക് ബദാംപൊടി, മഞ്ഞള്‍, പപ്പായ, തേന്‍, ഓട്സ് എന്നിവയുമായി യോജിപ്പിച്ച് ചര്‍മ്മത്തില്‍ പ്രയോഗിക്കാം. * കക്കിരിക്ക – ഏത് തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച പ്രതിവിധിയാണ് കക്കിരി. ഇതില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് നേരിട്ട് കഴിക്കുകയോ മുഖത്ത് പുരട്ടുകയോ ചെയ്യാം. * മുട്ടയുടെ വെള്ള – ബ്ലാക്ക്‌ഹെഡ്‌സ്, വൈറ്റ്‌ഹെഡ്‌സ് എന്നിവയുള്‍പ്പെടെ ഒന്നിലധികം ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ശൈത്യകാലത്ത് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മറ്റൊരു പ്രകൃതിദത്ത ഘടകമാണ് മുട്ടയുടെ വെള്ള. ഇത് ചര്‍മ്മത്തിന് മോയ്സ്ചറൈസേഷന്‍ നല്‍കുകയും ചുവപ്പ്, തിണര്‍പ്പ് എന്നിവയെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. തേന്‍, നാരങ്ങ, ഓറഞ്ച്, തൈര് മുതലായവയുമായി കൂട്ടിക്കലര്‍ത്തി മുട്ടയുടെ വെള്ള നിങ്ങള്‍ക്ക് ഉപയോഗിക്കാം. * വാഴപ്പഴം – വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായതിനാല്‍ വാഴപ്പഴം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. പരുക്കന്‍ ചര്‍മ്മത്തെ മൃദുവുമാക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യവും ജലാംശവും ഇതിലുണ്ട്. വാഴപ്പഴം പേസ്റ്റ് രൂപത്തിലാക്കി വൈകിട്ട് നിങ്ങളുടെ മുഖത്ത് പുരട്ടാം.

ലോകം

കണ്ണീരുണങ്ങാതെ തുര്‍ക്കി; മരണസംഖ്യ 37,000 കടന്നു

തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട ആളുകള്‍ക്കായുള്ള  തിരച്ചില്‍ തുടരുന്നു. സ്‌നിഫര്‍ ഡോഗ്, തെര്‍മല്‍ ക്യാമറകള്‍ എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നത്. ഇന്ത്യയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് ദുരിതബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ദുരന്തം പാടേ തകര്‍ത്ത തുര്‍ക്കിയിലെ കര്‍മന്‍മറാഷ് പട്ടണത്തില്‍ തകര്‍ന്നടിഞ്ഞ 3 നില കെട്ടിടത്തിനുള്ളില്‍ ഇപ്പോഴും ജീവനോടെ അവശേഷിക്കുന്നവരെ രക്ഷപ്പെടുത്താനുള്ള കഠിനശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഇതിനിടെ തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 37,000 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയില്‍ 31,700 മരണവും സിറിയയില്‍ 5,700 മരണവുമാണ് സ്ഥിരീകരിച്ചത്. ഭൂകമ്പത്തില്‍ 6,589 കെട്ടിടങ്ങളാണ് ഇരുരാജ്യങ്ങളിലുമായി തകര്‍ന്നടിഞ്ഞത്. തുര്‍ക്കിയിലും സിറിയയിലുമായി 8.7 ലക്ഷം പേര്‍ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഭൂകമ്പം 2.6 കോടി ജനങ്ങളെ ബാധിച്ചതായാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. ഭൂകമ്പം ബാധിച്ച സിറിയയില്‍ സഹായമെത്തിക്കുന്നതിനായി രണ്ട് അതിര്‍ത്തി ക്രോസിംഗുകള്‍ കൂടി തുറക്കുമെന്നും യുഎന്‍ അറിയിച്ചിട്ടുണ്ട്. ‘ഞങ്ങള്‍ ഇപ്പോള്‍ ഒരു ക്രോസിംഗ് മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വീണ്ടും ഒരു ക്രോസിംഗ്  കൂടി തുറക്കുമ്പോള്‍ ദുരന്തബാധിത  മേഖലകളിലേക്ക് കടക്കാന്‍ അത്  വലിയ സഹായമായിരിക്കു’മെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.  

ജനറൽ

മഹാറാണി': പ്രണയദിനത്തില്‍ പുതിയ പോസ്റ്റര്‍

എസ്.ബി ഫിലിംസിന്‍റെ ബാനറിലാണ് മഹാറാണി ഒരുങ്ങുന്നത്. സുജിത്ത് ബാലനാണ് നിര്‍മ്മാതാവ്. കൊച്ചി: ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, ബാലു വര്‍ഗീസ് എന്നിങ്ങനെ വലിയ താരനിരയെ അണിനിരത്തി ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാറാണി. രതീഷ് രവിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതുന്നത്. ചിത്രത്തിന്‍റെ രണ്ടാം പോസ്റ്റര്‍ പ്രണയ ദിനത്തില്‍ പുറത്തിറക്കി.  ഈ പ്രണയദിനത്തിൽ പ്രണയത്തിൻറെ കഥ കൂടി പറയുന്ന മഹാറാണിയുടെ രണ്ടാമത്തെ പോസ്റ്റർ എൻറെ പ്രിയപ്പെട്ട പ്രേക്ഷകർക്കു മുന്നിൽ സമർപ്പിക്കുന്നു .മലയാള സിനിമയിലെ മികച്ച അഭിനയ പ്രതിഭകൾ അണിനിരക്കുന്ന പൊട്ടിച്ചിരിയുടെ മഹാറാണി എന്നാണ് പോസ്റ്റര്‍ പങ്കുവച്ച് ജി.മാര്‍ത്താണ്ഡന്‍  ഫേസ്ബുക്കില്‍ കുറിച്ചത്.  എസ്.ബി ഫിലിംസിന്‍റെ ബാനറിലാണ് മഹാറാണി ഒരുങ്ങുന്നത്. സുജിത്ത് ബാലനാണ് നിര്‍മ്മാതാവ്. എംഎം ബാദുഷ ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവാണ്. ലോകനാഥ് ആണ് ഛായഗ്രഹണം.  മുരുകന്‍ കാട്ടാക്കടയുടെയും, അന്‍വര്‍ അലിയുടെയും, രാജീവ് ആലുങ്കലിന്റെയും വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഹരിശ്രീ അശോകന്‍ ജോണി ആന്റണി, ജാഫര്‍ ഇടുക്കി, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍ എന്നിവരും മഹാറാണിയില്‍ അഭിനയിക്കുന്നുണ്ട്.                  

കേരളം

ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

സംസ്ഥാനത്ത് അന്നദാനമായോ പ്രസാദമായോ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്ക്  ലൈസന്‍സോ രജിസ്‌ട്രേഷനോ വേണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഫുഡ് സേഫ്റ്റി കേരള എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഉത്സവകാലം ആരംഭിക്കാനിരിക്കെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിർദ്ദേശവുമായി വകുപ്പ് രംഗത്തെത്തിയത്. കേരളത്തില്‍ നിത്യപൂജയുള്ള ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഒന്നിലധികം ഭക്ഷണ സാധനങ്ങള്‍ പ്രസാദമായി നല്‍കാറുണ്ട്.  അമ്പലപ്പുഴ പാല്‍പ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അരവണ, അപ്പം എന്നിവ ഭക്തര്‍ക്ക് പ്രിയപ്പെട്ട പ്രസാദങ്ങളാണ്. വൈക്കം മഹാദേവക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുര എന്നിവിടങ്ങിലെ അന്നദാനവും ഏറെ പ്രശസ്തമാണ്. കൂടാതെ ദേവാലയങ്ങളില്‍  നേര്‍ച്ചയൂട്ട്, പെരുന്നാള്‍ ചോറ് എന്നിവയും വിതരണം ചെയ്യാറുണ്ട്. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ പരിശോധന ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട് .