വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

വിദ്യാഭ്യാസം

വിദ്യാഭ്യാസം

അരുവിത്തുറ സെന്റ്‌.ജോര്‍ജസ്‌ കോളേജില്‍ ഗസ്റ്റ്‌ അദ്ധ്യാപക ഒഴിവ്‌

അരുവിത്തുറ സെന്റ്‌.ജോര്‍ജസ്‌ കോളേജില്‍ സ്വാശ്രയ വിഭാഗത്തില്‍ ഇംഗ്ലീഷ്‌, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ താല്‍ക്കാലിക ഒഴിവിലേക്ക്‌ ഗസ്റ്റ്‌ അദ്ധ്യാപകരെ ആവശ്യമുണ്ട്‌. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമോ ഉപരിയോഗ്യതയോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ 2024 സെപ്‌തംബര്‍ മാസം 3-ാം തീയതിക്ക്‌ മുമ്പ്‌ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം ബയോഡേറ്റ bursarandcc@sgcaruvithura.ac.in എന്ന ഇ-മെയില്‍ വിലാസത്തിലോ കോളേജ്‌ ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്‌    വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI  ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw

വിദ്യാഭ്യാസം

സ്പോട്ട് അഡ്മിഷൻ

ഈരാറ്റുപേട്ട.കേരള സർക്കാർ സ്ഥാപനമായ IHRD യുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ 2024 അദ്ധ്യയന വർഷത്തെ ഒന്നാം വർഷ ഡിപ്ലോമ (ഓട്ടോമൊബൈൽ   എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്) കോഴ്സുകളിലേക്ക് നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ കോളേജിൽ വച്ച് നടത്തപ്പെടുന്നു. ഓൺലൈൻ അപേക്ഷ സമർപ്പിക്കാത്തവർക്കും പങ്കെടുക്കാവുന്നതാണ്. ഇതോടൊപ്പം, പോളിടെക്‌നിക്‌ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള (കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്) രണ്ടാം വർഷ ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള സ്പോട്ട് അഡ്‌മിഷനും സൗകര്യമുണ്ടായിരിക്കും. SC/ST/OEC എന്നീ വിഭാഗത്തിലുള്ളവർക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്.  പങ്കെടുക്കുവാൻ താത്പര്യം ഉള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.    

വിദ്യാഭ്യാസം

എം ഇ എസ് കോളജിൽ സീറ്റൊഴിവ്

ഈരാററുപേട്ട എം ഇ എസ് കോളജിൽ ബിബിഎ, ബി.സി എ, ബി കോം ( ഫിനാൻസ് ആൻറ് ടാക്സേഷൻ ) , ബികോം ( ലോജിസ്റ്റിക്സ്) കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. അവസാനതീയതി 24/8/24 . ഫോൺ 9446409795

വിദ്യാഭ്യാസം

സംസ്ഥാനത്തെ ഇക്കൊല്ലത്തെ ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ ഇക്കൊല്ലത്തെ ഓണപരീക്ഷയുടെയടക്കം തിയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്.ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്. എട്ടാം ക്‌ളാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തുമെന്നും അറിയിപ്പിലുണ്ട്. രണ്ടാഴ്ചക്കുള്ളിൽ ഇവർക്ക് വീണ്ടും പരീക്ഷ നടത്തുമെന്നാണ് അറിയിപ്പ്. കൂടാതെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെയും സ്കൂൾ ഒളിമ്പിക്സിന്‍റെയും ശാസ്ത്ര മേളയുടെയും തിയതിയും സ്ഥലവും വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ 3 മുതൽ 7 വരെ തിരുവനന്തപുരത്താകും നടക്കുക. സ്കൂൾ ഒളിമ്പിക്സ് നവംബർ 4 മുതൽ 11 വരെ എറണാകുളം ജില്ലയിലാകും നടക്കുക. ശാസ്ത്ര മേളയാകട്ടെ നവംബർ 14 മുതൽ 17 വരെ ആലപ്പുഴ ജില്ലയിലാകും അരങ്ങേറുക.

വിദ്യാഭ്യാസം

8ാം ക്ലാസിൽ ഇനി ഓൾ പാസ് ഇല്ല; ജയിക്കാൻ മിനിമം മാർക്ക് നിർബന്ധം; അടുത്ത വർഷം മുതൽ 9ാംക്ലാസിലും മിനിമം മാർക്ക്

തിരുവനന്തപുരം: എട്ടാം ക്ലാസിൽ ഇത്തവണ മുതൽ‌ ഓൾപാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും നിർബന്ധമാക്കും. 2026-2027 വർഷത്തിൽ മിനിമം മാർക്ക് പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശ അംഗീകരിച്ചാണ് മന്ത്രിസഭ യോഗത്തിലെ ഈ തീരുമാനം. വാരിക്കോരി മാർക്ക് നൽകുന്നുവെന്നും എല്ലാവർക്കും എപ്ലസ്  നൽകുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നുമെന്നുമുള്ള ആക്ഷേപം വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ എഡ്യൂക്കേഷൻ കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു. ഈ കോൺക്ലേവിലുയർന്ന നിർദേശമാണ് മന്ത്രിസഭ യോഗം അംഗീകരിച്ചിരിക്കുന്നത്. അതിലേറ്റവും പ്രധാനപ്പെട്ട കാര്യം ഈ വർഷം എട്ടാം ക്ലാസിൽ ഓൾപാസ് ഒഴിവാക്കുന്നു എന്നതാണ്. ഓരോ വിഷയത്തിനും മിനിമം 30 ശതമാനം മാർക്ക് നിർബന്ധമാക്കും.  നിലവിൽ നിരന്തര മൂല്യനിർണയത്തിനും ഒപ്പം തന്നെ വിഷയങ്ങൾക്കും കൂടി 30 ശതമാനം മതി. അതുകൊണ്ട് തന്നെ എല്ലാവരും പാസാകുന്ന സാഹചര്യമാണുള്ളത്. ഇത് മാറ്റിയിട്ടാണ് ഓരോ വിഷയങ്ങൾക്കും 30 ശതമാനം നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം. ഇത് കൂടാതെ എഴുത്തുപരീക്ഷക്കും വേറെ മാർക്ക് വേണം. പഠിക്കാതെ പാസാകാൻ പറ്റില്ലെന്ന രീതിയാണ് നിലവിൽ വരാൻ പോകുന്നത്. ഘട്ടഘട്ടമായിട്ടാണ് ഇത് നടപ്പിലാക്കുക. അടുത്ത വർഷം ഒൻപതാം ക്ലാസിലും പിന്നീട് 2026-27 വർഷങ്ങളിൽ പത്താം ക്ലാസിലും ഈ നിബന്ധന കൊണ്ടുവരാനാണ് തീരുമാനം.

വിദ്യാഭ്യാസം

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം; സ്‌കൂളുകളിലെ പഠനസമയം മാറ്റാന്‍ നിര്‍ദേശം

തിരുവനന്തപുരം: സ്‌കൂളുകളിലെ പഠനസമയത്തില്‍ മാറ്റം കൊണ്ടുവരണമെന്നതുള്‍പ്പെടെയുള്ള സുപ്രധാന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം. സ്‌കൂളുകളിലെ പഠനസമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാക്കണമെന്ന നിര്‍ദേശമാണ് ഡോ.എം.എ. ഖാദര്‍ അധ്യക്ഷനായി സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ രണ്ടാം റിപ്പോര്‍ട്ടിലെ നിര്‍ദേശം. അതേസമയം പ്രാദേശിക ആവശ്യങ്ങള്‍ പരിഗണിച്ച് സ്‌കൂളുകള്‍ക്കു സമയം ക്രമീകരിക്കാമെന്നും റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഓരോന്നും പ്രത്യേകമായി പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാവൂ എന്ന വ്യവസ്ഥയോടെയാണു റിപ്പോര്‍ട്ടിനു മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കിയത്. പ്രീ സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവയുടെ പഠനസമയം പ്രാദേശിക സമൂഹം തീരുമാനിക്കുന്നതായിരിക്കും ഉചിതമെന്നാണു നിര്‍ദേശം. നാലു-നാലര മണിക്കൂര്‍ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിച്ചാല്‍ മതി. പഠനസമയത്തിനു പുറമേ രണ്ടു മുതല്‍ നാലുവരെ കലാകായിക അഭിരുചി പ്രവര്‍ത്തനങ്ങള്‍ക്കും ലൈബ്രറി, ലബോറട്ടറി, തൊഴില്‍ വിദ്യാഭ്യാസം തുടങ്ങിയവയ്‌ക്കുമാ യി വിനിയോഗിക്കാം. എന്നാല്‍, നിലവിലെ സാമൂഹിക സാഹചര്യം ഇത്തരമൊരു സമയമാറ്റത്തിനു പരുവപ്പെട്ടിട്ടുണ്ടോയെന്ന് വിശദമായി പരിശോധിച്ച്‌ ആവശ്യമായ ചര്‍ച്ചകള്‍ക്കു ശേഷമേ തീരുമാനമെടുക്കാവൂ എന്നും ശനിയാഴ്ചകള്‍ കുട്ടികളുടെ സ്വാതന്ത്ര്യദിനമായി മാറണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപകരുടെ സ്ഥാനക്കയറ്റം സീനിയോറിറ്റി അടിസ്ഥാനത്തില്‍ നടത്തുന്നതിനു പകരം കഴിവും അഭിരുചിയും പരിഗണിച്ചു നടത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതു നടപ്പാക്കുമ്പോള്‍ സുതാര്യമായി വേണമെന്നും അതിനു കഴിയുന്ന തരത്തിലുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. അധ്യാപക തസ്തികനിര്‍ണയം കാലോചിതമായി പരിഷ്‌കരിക്കണം, പഠനമാധ്യമം മാതൃഭാഷയാകണം, ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. പാഠ്യേതര മേഖലയിലെ മികവിനു നല്‍കുന്ന ഗ്രേസ് മാര്‍ക്ക് തുടരണമെന്നു നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടില്‍ ഗ്രേസ് മാര്‍ക്കിനു നിയന്ത്രണം കൊണ്ടുവരണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ള നിര്‍ദേശങ്ങള്‍ പലതും വിവാദമാകാനിടയുള്ളതിനാല്‍ പരിശോധിച്ചു മാത്രമേ നടപ്പിലാക്കാവൂ എന്നാണ് തത്വത്തില്‍ അംഗീകരിച്ചിട്ടുള്ളത്. അതിനാല്‍ ഓരോ നിര്‍ദേശവും നടപ്പാക്കുന്നതിനു മന്ത്രിസഭയുടെ ഉള്‍പ്പെടെ പ്രത്യേക അംഗീകാരം ആവശ്യമായി വരും.

വിദ്യാഭ്യാസം

പ്ലസ്‌ വൺ സ്കൂൾ മാറ്റത്തിന് ബുധനാഴ്ച കൂടി അപേക്ഷിക്കാം

ഏകജാലകം വഴി മെറിറ്റ്, സ്പോർട്‌സ് ക്വാട്ട വിഭാഗങ്ങളിൽ പ്ലസ്‌ വൺ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ജില്ല, ജില്ലാന്തര സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് ബുധനാഴ്ച വൈകീട്ട് നാല് വരെ അപേക്ഷിക്കാം. ഹയർ സെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് ലോഗിൻ വഴിയാണ് അപേക്ഷിക്കേണ്ടത്. പഠിക്കുന്ന സ്കൂളിൽ തന്നെ മറ്റൊരു വിഷയത്തിലോ മറ്റൊരു സ്കൂളിൽ അതേ വിഷയത്തിലോ മറ്റൊരു വിഷയത്തിലേക്കോ അപേക്ഷ നൽകാം. ജില്ലക്ക് പുറത്തെ സ്കൂളുകളിലേക്കും അപേക്ഷ സമർപ്പിക്കാം. ഒന്നിലധികം സ്കൂളുകളിലേക്ക് മാറ്റത്തിന് അപേക്ഷിക്കാൻ തടസ്സമില്ല. മുൻഗണന ക്രമത്തിലാണ് ഓപ്ഷൻ നൽകേണ്ടത്. സീറ്റ് ഒഴിവിന്റെ വിശദാംശം വെബ്‌സൈറ്റിലുണ്ട്.

വിദ്യാഭ്യാസം

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു.

87.98 ആണ് ആകെ വിജയശതമാനം. 99.9% വിജയത്തോടെ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 98.47 ശതമാനവുമായി ചെന്നൈ രണ്ടാമതും 96.95 ശതമാനത്തോടെ ബെംഗളൂരു മൂന്നാം സ്ഥാനത്തുമാണ്. cbseresults.nic.in, cbse.gov.in എന്ന വെബ്സൈറ്റുകളില്‍ ഫലം അറിയാം. ഡിജിലോക്കറിലും ഫലം ലഭ്യമാണ്. പത്താംക്ലാസ് പരീക്ഷഫലം വൈകുന്നേരത്തോടെ പ്രസിദ്ധീകരിക്കും