വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

വിദ്യാഭ്യാസം

വിദ്യാഭ്യാസം

ഹയർ സെക്കന്ററിയിൽ റോഡ് നിയമങ്ങൾ പഠിക്കാൻ പാഠപുസ്തകം

ഹയർ സെക്കന്ററി വിദ്യാർഥികളിൽ റോഡ് നിയമങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പുസ്തകം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് നൽകി പ്രകാശനം ചെയ്യും. സെപ്റ്റംബർ 28നു  രാവിലെ 10ന് സെക്രട്ടേറിയറ്റിലെ പി.ആർ. ചേമ്പറിലാണ് ചടങ്ങ്. റോഡ് നിയമങ്ങൾ, മാർക്കിംഗുകൾ, സൈനുകൾ എന്നിവയും വാഹന അപകട കാരണങ്ങളും നിയമപ്രശ്‌നങ്ങളും റോഡ് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടെ മോട്ടോർ വാഹന സംബന്ധമായി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകമാണ് ഹയർ സെക്കന്ററി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. പുസ്തകം പാഠ്യപദ്ധതിയിലുൾപ്പെടുത്തുന്നതിനാൽ ഹയർ സെക്കന്ററി പരീക്ഷ പാസ്സായി ഡ്രൈവിംഗ് ലൈസൻസ് നേടാൻ പ്രായപൂർത്തിയാകുമ്പോൾ പ്രത്യേക ലേണേഴ്‌സ് ലൈസൻസ് എടുക്കേണ്ടി വരില്ല. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വരുത്താൻ ഗതാഗത വകുപ്പ് നടപടി സ്വീകരിക്കും. ഇത്തരത്തിൽ രാജ്യത്തുതന്നെ ആദ്യമായി തയ്യാറാക്കിയിട്ടുള്ള പുസ്തകം പഠിപ്പിക്കുന്നതിനാവശ്യമായ പരിശീലനം അദ്ധ്യാപകർക്ക് നൽകുന്നതിനും മോട്ടോർ വാഹന വകുപ്പ് സംവിധാനം ഒരുക്കും. പുസ്തകം കൈമാറുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ എന്നിവർ പങ്കെടുക്കും.

വിദ്യാഭ്യാസം

കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ബാര്‍ കോഡിംഗ് സിസ്റ്റത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ഇനി മുതല്‍ ബാര്‍ കോഡിംഗ് സിസ്റ്റത്തില്‍. മൂല്യനിര്‍ണയ ജോലികള്‍ വേഗത്തിലാക്കാനാണ് സര്‍വകലാശാല പുതിയ ആശയം പരീക്ഷിക്കുന്നത്. അടുത്ത മാസം നടക്കുന്ന ബിഎഡ് രണ്ടാം സെമസ്റ്റര്‍ ഉത്തരക്കടലാസികളാണ് ബാര്‍ കോഡിംഗ് സിസ്റ്റം നടപ്പിലാക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകളെ ചൊല്ലി വിവാദങ്ങളില്ലാത്ത സമയം ചുരുക്കമാണ്. ഈ വിവാദങ്ങള്‍ക്ക് ഒരു പരിധി വരെ അറുതി വരുത്താമെന്ന പ്രതീക്ഷയിലാണ് സര്‍വകാശാലയിപ്പോള്‍. ഉത്തരക്കടലാസുകള്‍ പരീക്ഷാ ഭവനിലെത്തിച്ച് ഫാള്‍സ് നമ്പരിടേണ്ട ജോലി ഒഴിവാകും. പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് നേരിട്ട് മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് തപാല്‍ വകുപ്പ് മുഖേനയാകും ഉത്തര കടലാസുകള്‍ കൊണ്ടുപോകുക. മൂല്യനിര്‍ണയ ക്യാമ്പില്‍ മേല്‍നോട്ടത്തിന് പരീക്ഷാ ഭവന്‍ ഉദ്യോഗസ്ഥരുണ്ടാകും. ഓരോ ഉത്തരക്കടലാസിന്റെയും ബന്ധപ്പെട്ട ബാര്‍ കോഡ് പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് തന്നെ സര്‍വകലാശാല സോഫ്റ്റ്‌വെയറിലേക്ക് കൈമാറും. പരീക്ഷ കഴിയുന്നതിന് മുന്‍പ് തന്നെ ആകെ എത്ര പേപ്പര്‍ പരീക്ഷയെഴുതി, അറ്റന്‍ഡ് ചെയ്യാത്തവര്‍ ആരെല്ലാം തുടങ്ങിയ വിവരങ്ങളെല്ലാം ഇതില്‍ നിന്ന് വ്യക്തമാകും. മൂല്യനിര്‍ണയ ക്യാമ്പില്‍ നിന്ന് മാര്‍ക്ക് കൂടി സോഫ്റ്റ്‌വെയറിലേക്ക് നല്‍കുന്നതോടെ ഫലപ്രഖ്യാപനം വേഗത്തിലാകും. പുനര്‍മൂല്യനിര്‍ണയത്തിനായി ഉത്തരക്കടലാസുകള്‍ പരീക്ഷാ ഭവനിലെത്തിച്ച് സൂക്ഷിക്കുകയും ചെയ്യും. നേരത്തെ ചോദ്യക്കടലാസുകള്‍ ഓണ്‍ലൈനായി വിതരണം ചെയ്യുന്നത് വിജയകരമായി തുടങ്ങിയത് ബിഎഡ് പരീക്ഷയ്ക്കായിരുന്നു. സര്‍വകലാശാലയ്ക്ക് കീഴില്‍ 72 ബിഎഡി കോളജുകളാണുള്ളത്. പുതിയ പരീക്ഷാ രീതി പരിചയപ്പെടുത്തുന്നതിനായി ബിഎഡ് കോളജുകളിലെ അധ്യാപകര്‍ക്കായി സര്‍വകലാശാല പരിശീലനം നല്‍കി.

വിദ്യാഭ്യാസം

അവസരങ്ങൾ ഒട്ടും കുറവല്ല; കൊമേഴ്സ് പഠിക്കാം, മികച്ച കരിയർ സ്വന്തമാക്കാം

പഠിക്കാൻ ഒരു വിഷയം തെരഞ്ഞെടുക്കുമ്പോൾ എന്തൊക്കെയാണ് മാനദണ്ഡങ്ങൾ? ഒരുപാട് ശമ്പളം ലഭിക്കുന്ന ജോലി കിട്ടാൻ സാധ്യതയുള്ള, വളരെ കുറച്ചുമാത്രം പഠിക്കാനുള്ള, അല്ലെങ്കിൽ അത്ര കാര്യമായിട്ടു പഠിക്കാനില്ലാത്ത, അങ്ങനെ ഓരോരുത്തർക്കും ഓരോ മുൻഗണനകളാവും ഉണ്ടാവുക. ( You can study commerce and get a great career ). ഉയർന്ന ജോലി സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് പഠിക്കുന്ന കോഴ്സുകളിൽ പലതും വിദ്യാർത്ഥികൾക്ക് നാട്ടിൽ പ്രീതീക്ഷിക്കുന്ന ശമ്പളമോ ജോലിയോ ലഭ്യമാക്കുന്നില്ല. മികച്ചൊരു കരിയറിന്റെ അഭാവം കൊണ്ട് തന്നെ എഞ്ചിനീയറിംഗ് പോലെയുള്ള നിരവധി കോഴ്സുകൾ വിദ്യാർത്ഥികൾ ഒഴിവാക്കുന്ന സാഹചര്യമാണിപ്പോൾ. ഇത്തരത്തിൽ ഒട്ടനവധി കാരണങ്ങളാൽ, പ്ലസ് ടു പഠനം കഴിഞ്ഞാലുടൻ വിദേശപഠനം തെരഞ്ഞെടുക്കുകയാണ് മിക്ക വിദ്യാർത്ഥികളും. വലിയ തുകയുടെ ലോൺ സഹായത്തോടെയാണ് പല വിദ്യാർത്ഥികളും മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത്. പഠനശേഷം വിദേശ രാജ്യങ്ങളിൽ തന്നെ തുടരുന്നു എന്നതാണ് ഇതിൽ പ്രാധാന്യമർഹിക്കുന്ന കാര്യം. ഉന്നത വിദ്യാഭ്യാസത്തിന് ഇത്രയധികം പ്രാധാന്യം നൽകുന്നിടത്ത്, കൊമേഴ്‌സ് മേഖലയുടെയും പ്രൊഫഷണൽ ഡിഗ്രിയുടെയും സാധ്യതകളെപ്പറ്റി കുട്ടികൾക്ക് ഇപ്പോഴും പൂർണമായ അറിവ് ലഭിക്കുന്നില്ല. പ്ലസ് ടു പൂർത്തിയാക്കിയ ഒരു വിദ്യാർത്ഥിക്ക്, 21 ആം വയസ്സിൽ ഇന്ത്യക്കകത്തും പുറത്തും ദിനംപ്രതി വർധിക്കുന്ന ജോലി സാധ്യതകളും 50000 മുതൽ 70000 വരെ തുടക്ക ശമ്പളവും കേരളത്തിൽ തന്നെ നേടിയെടുക്കാം. നിരവധി കോഴ്സുകളാണ് കൊമേഴ്‌സ് മേഖലയിൽ ഉള്ളത്. 4 -5 വർഷത്തിൽ പൂർത്തിയാക്കാവുന്ന കോഴ്‌സാണ് ഇന്ത്യൻ ചാർട്ടേർഡ് അക്കൗണ്ടൻസി. ഗ്ലോബൽ ചാർട്ടേർഡ് അക്കൗണ്ടൻസി 2 – 3 വർഷത്തിൽ പൂർത്തിയാക്കാവുന്നതാണ്. കൂടാതെ സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടൻസി 12-18 മാസത്തിലും കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി 3.5 വർഷത്തിൽ പൂർത്തിയാക്കാവുന്നതാണ്. കമ്പനി സെക്രട്ടറി കോഴ്‌സാകട്ടെ 3.5 വർഷത്തിൽ പൂർത്തിയാക്കാൻ കഴിയുന്നതും. അത്തരത്തിൽ ഒട്ടനവധി കോഴ്സുകളാണ് ലക്ഷ്യ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സിലുള്ളത്. നിരവധി വിദ്യാർത്ഥികളാണ് ലക്ഷ്യയുടെ മികച്ച കോച്ചിംഗിലൂടെ ലക്ഷ്യത്തിലെത്തിയത്. ലക്ഷ്യ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സിലെ പരിശീലനം നിങ്ങളുടെ പ്രതീക്ഷകൾക്കും സാധ്യതകൾക്കും വഴി തുറക്കുന്നു. കൃത്യമായ പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ആ കടമ്പ മറികടക്കാൻ ലക്ഷ്യ നിങ്ങളെ പ്രാപ്തരാക്കുന്നു. 180-തിലധികം രാജ്യങ്ങളിൽ അംഗീകൃതമായ ഗ്ലോബൽ ചാർട്ടേർഡ് അക്കൗണ്ടൻസി കോഴ്‌സും 140-തിൽപരം രാജ്യങ്ങളിലെ സി എം എ കോഴ്സുകളുമൊക്കെ തുറക്കുന്നത് സാധ്യതകളുടെ വലിയ വാതിലുകളാണ്. കൊമേഴ്‌സ് മേഖലയിൽ പഠിച്ചിറങ്ങുന്ന ഒരു വിദ്യാർത്ഥിയ്ക്ക് കോർപ്പറേറ്റ് മേഖലയിൽ ഉയർന്ന ജോലി സ്വന്തമാക്കാം. മാത്രമല്ല പ്രൊഫഷണൽ ഡിഗ്രി ആയതുകൊണ്ട് തന്നെ എക്കാലവും ഉറപ്പുള്ള ഒരു കരിയർ നിങ്ങൾക്ക് സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ; 9061277777. 

വിദ്യാഭ്യാസം

2025ഓടെ 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ഫ്രാന്‍സിലെ വിദ്യാഭ്യാസ മേഖല

2025ഓടെ 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉന്നത സ്ഥാപനങ്ങളില്‍ ചേര്‍ക്കാന്‍ ലക്ഷ്യമിട്ട് ഫ്രാന്‍സ്. സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം വഴിയാണ് ഇത് നടപ്പാക്കുന്നത്. ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറന്‍ കൊളോണ ആണ് ഇക്കാര്യം അറിയിച്ചത്. 2025ഓടെ ഫ്രാന്‍സില്‍ 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ചേര്‍ക്കാനാണ് ആഗ്രഹിക്കുന്നത്. നിലവില്‍ 5000ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഫ്രാന്‍സിലുള്ളത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ ബന്ധങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നവീകരണത്തിനും തീരുമാനം അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദേശാകാര്യമന്ത്രി പറഞ്ഞു. ഫ്രാന്‍സിലെ ബിസിനസ് സ്‌കൂളുകള്‍ ഉയര്‍ന്ന റാങ്കിലുള്ളവയാണ്. വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിന് കൂടുതല്‍ പദ്ധതികള്‍ നടത്തിവരികയാണ്. ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയിലാണ് ഫ്രാന്‍സ് വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 2021 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ പങ്കാളിത്ത ഉടമ്പടി നടപ്പിലാക്കാന്‍ ഇന്ത്യയും ഫ്രാന്‍സും പൂര്‍ണ പ്രതിജ്ഞാബദ്ധരാണെന്നും കാതറന്‍ കൊളോണ കൂട്ടിച്ചേര്‍ത്തു. മെയില്‍ യൂറോപ്പിലേക്ക് നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച നടത്തിയിരുന്നു. 

വിദ്യാഭ്യാസം

പ്ലസ്‌ വൺ പ്രവേശനം: രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രവേശനം ഇന്നും നാളെയും

പ്ലസ്‌ വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർക്ക്‌ തിങ്കളാഴ്ച 10നും ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനും ഇടയിൽ സ്കൂളിൽ ചേരാം. ഇതോടെ ഇത്തവണത്തെ പ്ലസ്‌ വൺ പ്രവേശനവുമായി ബന്ധപ്പെട്ട അലോട്മെന്റ് പൂർത്തിയായി. ഏകജാലകം വഴി മെറിറ്റിലും കായികമികവ് അടിസ്ഥാനമാക്കിയും പ്രവേശനം ലഭിച്ചവർക്ക് ആവശ്യമെങ്കിൽ സംസ്ഥാനത്തെ ഏതു സ്കൂളിലേക്കും വിഷയത്തിലേക്കും മാറാനുള്ള അവസരം നൽകും. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഇതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങും. പിന്നീട് മിച്ചമുള്ള സീറ്റുകളിലേക്ക്‌ തത്സമയ പ്രവേശനം നടക്കും. 

വിദ്യാഭ്യാസം

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് 26, 27 തീയതികളിൽ

തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് വഴിയുള്ള പ്രവേശനം 26, 27 തീയതികളിൽ നടക്കും. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് 26ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. https://chat.whatsapp.com/IzAmgNO9LY1E8sB58IpluK പ്ലസൺ (വോക്കഷണൽ) ഏകജാലക പ്രവേശനത്തിന്റെ മുഖ്യ സപ്ലിമെന്ററി ഘട്ട അലോട്ട്മെന്റുകൾക്ക് ശേഷം വന്ന ഒഴിവുകളിലേക്കും, പുതിയ ഒഴിവുകളിലേക്കും വെയ്റ്റിങ് ലിസ്റ്റ് പ്രകാരം പ്രവേശനം നൽകും.http://vhscap.kerala.gov.in എന്ന വെബ്സൈറ്റിലെ Create Candidate Login ലിങ്ക് വഴി റജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം. നേരത്തെ അപേക്ഷ നൽകിയവർ ലോഗിൻ ചെയ്ത് അപേക്ഷ പുതുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അവസാന തീയതി 27. ഏകജാലകത്തിലൂടെ മെറിറ്റ്, സ്പോർട്സ് ക്വാട്ട വഴി പ്രവേശനം നേടിയവർക്ക് സ്കൂൾ ട്രാൻസ്ഫറിനും അപേക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട വിശദ നിർദേശങ്ങളും 28-ന് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

വിദ്യാഭ്യാസം

ജോലി സാധ്യതകള്‍ പഠിച്ച ശേഷം കോഴ്‌സുകള്‍ തിരഞ്ഞെടുക്കണം: പി.എസ്.സി. ചെയര്‍മാന്‍

സര്‍ക്കാര്‍ മേഖലയിലായാലും സ്വകാര്യ മേഖലയിലായാലും ജോലി സാധ്യതകള്‍ കൂടി പഠിച്ചു മാത്രമേ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാവൂ എന്ന് പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയിലെ ഭാഷാ പഠനവിഭാഗങ്ങള്‍ ചേര്‍ന്ന് സംഘടിപ്പിച്ച 'പി.എസ്.സി. ചെയര്‍മാനോടൊപ്പം ഒരു സായാഹ്നം ' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ സര്‍വകലാശാലകളുടെ പേരില്‍ സ്വാശ്രയ മേഖലയില്‍ നടക്കുന്ന അംഗീകാരമില്ലാത്ത കോഴ്‌സുകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു. നാനൂറോളം പേരാണ് സംശയ നിവാരണത്തിനും നേരിട്ടുള്ള മറുപടി കേള്‍ക്കാനുമായി എത്തിയത്. ചടങ്ങ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ. എ.ബി. മൊയ്തീന്‍കുട്ടി അധ്യക്ഷനായി. ഡോ. പി. സോമനാഥന്‍, ഡോ. പ്രമോദ് കൊവ്വപ്രത്ത്, ഡോ. കെ.കെ. ഗീതാകുമാരി, ഡോ. നകുലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ➖➖.➖➖➖➖➖➖➖➖ 

വിദ്യാഭ്യാസം

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. 2022 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്കാണ് അർഹത. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ക്ഷേമനിധി കാർഡ്, ബാങ്ക് പാസ്ബുക്ക്, അംശദായ കുടിശികയില്ലാതെ അടച്ചത് തെളിയിക്കുന്നതിനായി ക്ഷേമനിധി പാസ് ബുക്കിന്റെ ബന്ധപ്പെട്ട പേജ് തുടങ്ങിയവയുടെ പകർപ്പുകളും ഫോൺ നമ്പറും സഹിതം ഒക്ടോബർ 31 ന് വൈകിട്ട് അഞ്ചിനകം അങ്കമാലിയിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. അപേക്ഷ ഫോം അങ്കമാലിയിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുടെ കാര്യാലയത്തിൽ നിന്ന് ലഭിക്കും. തപാലിൽ ആവശ്യമുള്ളവർ 5 രൂപ സ്റ്റാമ്പ് പതിച്ച സ്വന്തം വിലാസമെഴുതിയ കവർസഹിതം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്, അങ്കമാലി സൗത്ത് പി.ഒ- 683573 വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: bamboo.worker@gmail.com, 0484 2454443.