വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

അതുൽ മോനു വേണം കരുണയുള്ളവരുടെ കരുതൽ

മുണ്ടക്കയം: ഇന്ന് മെയ് 26 അതുൽ മോൻ്റ പതിമൂന്നാം പിറന്നാൾ ദിനമാണ് ഇന്ന് എല്ലാ കുട്ടികളും തങ്ങളുടെ പിറന്നാൾ ദിനം കേക്ക് മുറിച്ചും ,പുതിയ വസ്ത്രങ്ങൾ ധരിച്ചും, കൂട്ടുകാർക്കും മറ്റും മധുരപലഹാരങ്ങൾ വിതരണം ചെയ്തു മാതാപിതാക്കൾക്കൊപ്പം പുറത്തുനിന്ന് ഭക്ഷണം കഴിച്ചും ,യാത്ര ചെയ്തും മറ്റു ആഘോഷിക്കുമ്പോൾ ഇന്ന് തൻ്റ പിറന്നാളാണ് എന്ന് ഒന്നുമറിയാതെ ഒരു ലോകത്ത് അതുൽ മോൻ ജീവിക്കുകയാണ് ഒരു നേരത്തെ മരുന്നിനും മറ്റുമായി അതുൽ മോൻ കരുണയുള്ളവരുടെ കരുതലിനായി കാത്തിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി പാറത്തോട് പഞ്ചായത്തിൽ ബെന്നി ,അനു മാത്യു ദമ്പതികളുടെ മകനായ അതുൽ എന്ന(13)കാരനാണ് ബ്രെയിൻ ഡാമേജ് ഉണ്ടായതു മൂലം ഇനി ഒരിക്കലും എഴുനേൽക്കാനോ, സ്വന്തം അമ്മയെ പോലും തിരിച്ചറിയാണോ കഴിയാതെ തളർന്നു കിടപ്പായിട്ടു ഒന്നര വർഷത്തോളമായി. ട്യൂബിലൂടെയാണ് ഭക്ഷണം നൽകുന്നത്. ഭക്ഷണമായി നൽകുന്ന പ്രോട്ടീൻ പൗഡർനു തന്നെ ഒരു ബോട്ടിലിന് ആയിരം രൂപയോളം വില വരും, മരുന്നുകൾക്കും മറ്റുമായി ദിവസേന ആയിരത്തിനടുത്ത് രൂപ വീണ്ടും വേണം ഒരു ബോട്ടിൽ ഏകദേശം മൂന്ന് ദിവസതേക്ക് മാത്രമേ തികയുകയുള്ളു. മിടുക്കനായി പഠിച്ചിരുന്ന ഓടിച്ചാടി നടന്നിരുന്ന അതുൽ ഹൃദരോഗമുണ്ടാകുകയും തുടർന്ന് ഓപ്പറേഷനു വിധേയനാവുകയും ശേഷം ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടയിൽ പെട്ടെന്ന് ഫിക്സ് ഉണ്ടാവുകയും തുടർന്ന് ബ്രെയിൻ ഡാമേജ് ആവുകയുമായിരുന്നു സുമനസുകളുടെ സഹായത്താലും , കടം വാങ്ങിയും മറ്റും ആയിരുന്നു ഇതുവരെ ചികിത്സ നടത്തിയിരുന്നത്. കുഞ്ഞിനെ എപ്പോഴും ഇരുന്നു പരിചരിക്കേണ്ടി വരുന്നതിനാൽ മാതാവായ അനുവിന് ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥ ആണ്‌. അനുവിന്റെ പ്രായമായ മാതാപിതാക്കൾ തൊഴിലുറപ്പ് പണിക്കും മറ്റും പോയാണ് ചികിത്സക്ക് പണം കണ്ടെത്തുന്നത്. പിതാവിന്റെ പേരിൽ ഉള്ള വീട് പണയം വെച്ച് ചികിത്സ നടത്തുകയും തുടർന്ന് കടം തിരിച്ചു അടയ്ക്കാൻ പറ്റാതെ വന്നതിനാൽ വീടും നഷ്ടപ്പെടും എന്ന അവസ്ഥയിൽ ആണ് കുംടുംബം കഴിയുന്നത്. ഈ അവസ്ഥയിൽ ജീവിക്കുന്ന അമ്മയെയും മകനെയും സഹായിക്കാൻ കഴിയുന്നവർ സഹായിക്കണം എന്ന് അപേക്ഷിക്കുന്നു. അനു മാത്യു ഇന്ത്യൻ ഓവർസീസ് ബാങ്ക് കാഞ്ഞിരപ്പള്ളി ബ്രാഞ്ച് അക്കൗണ്ട് നമ്പർ , 126101000012782. ഐഎഫ്എസ് സി കോഡ് IOBA0001261 ഗൂഗിൾ പേനമ്പർ 6238390633

കോട്ടയം

അതുൽ മോനു വേണം കരുണയുള്ളവരുടെ കരുതൽ

മുണ്ടക്കയം: ഇന്ന് മെയ് 26 അതുൽ മോൻ്റ പതിമൂന്നാം പിറന്നാൾ ദിനമാണ് ഇന്ന് എല്ലാ കുട്ടികളും തങ്ങളുടെ പിറന്നാൾ ദിനം കേക്ക് മുറിച്ചും ,പുതിയ വസ്ത്രങ്ങൾ ധരിച്ചും, കൂട്ടുകാർക്കും മറ്റും മധുരപലഹാരങ്ങൾ വിതരണം ചെയ്തു മാതാപിതാക്കൾക്കൊപ്പം പുറത്തുനിന്ന് ഭക്ഷണം കഴിച്ചും ,യാത്ര ചെയ്തും മറ്റു ആഘോഷിക്കുമ്പോൾ ഇന്ന് തൻ്റ പിറന്നാളാണ് എന്ന് ഒന്നുമറിയാതെ ഒരു ലോകത്ത് അതുൽ മോൻ ജീവിക്കുകയാണ് ഒരു നേരത്തെ മരുന്നിനും മറ്റുമായി അതുൽ മോൻ കരുണയുള്ളവരുടെ കരുതലിനായി കാത്തിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി പാറത്തോട് പഞ്ചായത്തിൽ ബെന്നി ,അനു മാത്യു ദമ്പതികളുടെ മകനായ അതുൽ എന്ന(13)കാരനാണ് ബ്രെയിൻ ഡാമേജ് ഉണ്ടായതു മൂലം ഇനി ഒരിക്കലും എഴുനേൽക്കാനോ, സ്വന്തം അമ്മയെ പോലും തിരിച്ചറിയാണോ കഴിയാതെ തളർന്നു കിടപ്പായിട്ടു ഒന്നര വർഷത്തോളമായി. ട്യൂബിലൂടെയാണ് ഭക്ഷണം നൽകുന്നത്. ഭക്ഷണമായി നൽകുന്ന പ്രോട്ടീൻ പൗഡർനു തന്നെ ഒരു ബോട്ടിലിന് ആയിരം രൂപയോളം വില വരും, മരുന്നുകൾക്കും മറ്റുമായി ദിവസേന ആയിരത്തിനടുത്ത് രൂപ വീണ്ടും വേണം ഒരു ബോട്ടിൽ ഏകദേശം മൂന്ന് ദിവസതേക്ക് മാത്രമേ തികയുകയുള്ളു. മിടുക്കനായി പഠിച്ചിരുന്ന ഓടിച്ചാടി നടന്നിരുന്ന അതുൽ ഹൃദരോഗമുണ്ടാകുകയും തുടർന്ന് ഓപ്പറേഷനു വിധേയനാവുകയും ശേഷം ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടയിൽ പെട്ടെന്ന് ഫിക്സ് ഉണ്ടാവുകയും തുടർന്ന് ബ്രെയിൻ ഡാമേജ് ആവുകയുമായിരുന്നു സുമനസുകളുടെ സഹായത്താലും , കടം വാങ്ങിയും മറ്റും ആയിരുന്നു ഇതുവരെ ചികിത്സ നടത്തിയിരുന്നത്. കുഞ്ഞിനെ എപ്പോഴും ഇരുന്നു പരിചരിക്കേണ്ടി വരുന്നതിനാൽ മാതാവായ അനുവിന് ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥ ആണ്‌. അനുവിന്റെ പ്രായമായ മാതാപിതാക്കൾ തൊഴിലുറപ്പ് പണിക്കും മറ്റും പോയാണ് ചികിത്സക്ക് പണം കണ്ടെത്തുന്നത്. പിതാവിന്റെ പേരിൽ ഉള്ള വീട് പണയം വെച്ച് ചികിത്സ നടത്തുകയും തുടർന്ന് കടം തിരിച്ചു അടയ്ക്കാൻ പറ്റാതെ വന്നതിനാൽ വീടും നഷ്ടപ്പെടും എന്ന അവസ്ഥയിൽ ആണ് കുംടുംബം കഴിയുന്നത്. ഈ അവസ്ഥയിൽ ജീവിക്കുന്ന അമ്മയെയും മകനെയും സഹായിക്കാൻ കഴിയുന്നവർ സഹായിക്കണം എന്ന് അപേക്ഷിക്കുന്നു. അനു മാത്യു ഇന്ത്യൻ ഓവർസീസ് ബാങ്ക് കാഞ്ഞിരപ്പള്ളി ബ്രാഞ്ച് അക്കൗണ്ട് നമ്പർ , 126101000012782. ഐഎഫ്എസ് സി കോഡ് IOBA0001261 ഗൂഗിൾ പേനമ്പർ 6238390633

കോട്ടയം

കോട്ടയം ജില്ലയിൽ 69 വീടുകൾക്ക് ഭാഗീക നാശനഷ്ടം: ജില്ലയിൽ അമ്പാറ നിരപ്പേൽ ക്യാമ്പിൽ രണ്ട് പേർ മാത്രം

കോട്ടയം ജില്ലയിലെ എല്ലാ താലൂക്കുകളിലും മിതമായ മഴ ഉള്ളതായാണ് അവസാനം ലഭിച്ച വിവരം. കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കിൻ്റെ പല ഭാഗത്തും താഴ്ന്ന ഭാഗങ്ങളില്‍ വെളളം കയറിയിട്ടുണ്ട് നിലവില്‍ നിയന്ത്രണവിധേയമാണ് കഴിഞ്ഞ രാത്രിയിലുണ്ടായ കാറ്റിലും മഴയിലും ജില്ലയില്‍ 69 വീടുകള്‍ക്ക് ഭാഗീകമായി നാശം ഉണ്ടായിട്ടുണ്ട് ജില്ലയില്‍ ഒരു ക്യാമ്പ് മാത്രം പ്രവർത്തിക്കുന്നു. മീനച്ചില്‍ താലൂക്കില്‍ കൊണ്ടൂര്‍ വില്ലേജിൽ സെൻ്റ് ജോൺസ് എൽ.പി സ്കൂൾ അമ്പാറ നിരപ്പേലിലാണത്.ഇവിടെ ആകെ 2 അംഗങ്ങള്‍ പുരുഷന്‍ 1, സ്ത്രീ 1

കോട്ടയം

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധന; കോട്ടയത്ത് 82 കേസുകൾ |

തിരുവനന്തപുരം: കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകി. മഞ്ഞപ്പിത്തം ബാധിക്കുന്നവര്‍. രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും രോഗമുള്ളവർ ഭക്ഷണ ശാലകളിൽ ജോലിചെയ്യാൻ പാടില്ലെന്നും മന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാരുടേയും യോഗം ഇന്ന് ചേര്‍ന്നിരുന്നു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി ആരോഗ്യ വകുപ്പ് പറയുന്നു. സംസ്ഥാനത്ത് എവിടെയെങ്കിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ജില്ലകള്‍ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. 273 കോവിഡ് കേസുകളാണ് മേയ് മാസത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 82, തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂര്‍ 26 എന്നിങ്ങനെയാണ് ഈ മാസത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.'   കോവിഡിന് സ്വയം പ്രതിരോധം പ്രധാനമാണെന്നും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലത്.പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിർദേശമുണ്ട്. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കുടിവെള്ളം മലിനമാക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കണം. അവബോധം ശക്തമാക്കണം. ഹെപ്പറ്റൈറ്റിസ് എ ബാധിക്കുന്നവര്‍ രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

കോട്ടയം

കനത്ത കാറ്റിൽ വെള്ളാനി ഗവൺമെൻറ് എൽ പി സ്കൂൾ കെട്ടിടം തകർന്നു

കോട്ടയം :കനത്ത കാറ്റിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായി തകർന്നു. കോട്ടയം തലനാട് പഞ്ചായത്തിലെ വെള്ളാനി ഗവൺമെൻറ് എൽ പി സ്കൂൾ കെട്ടിടമാണ് തകർന്നത്. പുലർച്ചെ നാലുമണിയോടെ വീശിയടിച്ച ശക്തമായ കാറ്റിൽ മേൽക്കൂര അപ്പാടെ തകരുകയായിരുന്നു. ഓടുകൾ പൂർണമായും പറന്നുപോയി. കഴുക്കോലും പട്ടികയും നിലംപൊത്തി.  രണ്ട് തൂണുകൾക്കും തകരാർ സംഭവിച്ചതോടെ  കെട്ടിടം അപകടാവസ്ഥയിലായി. കെട്ടിടത്തിൽ ഉണ്ടായിരുന്ന ഫാനുകൾ, പ്രൊജക്ടർ, കുട്ടികളുടെ പഠനോപകരണങ്ങൾ എന്നിവയെല്ലാം നശിച്ചു. തീർത്തും സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന വെള്ളാനി മേഖലയിലെ പ്രാഥമിക പഠന സൗകര്യമാണ് പ്രതിസന്ധിയിലായത്. 22 കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. സ്കൂൾ തുറക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കെട്ടിടം തകർന്നതോടെ പുതിയ അധ്യായന വർഷവും പ്രതിസന്ധിയിൽ ആയി.  ഈ പ്രദേശത്തുണ്ടായ ശക്തമായ കാറ്റിൽ വീടുകൾക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണ നിലയിലാണ് . എത്രയും വേഗം സ്കൂൾ കെട്ടിടം പുനരുദ്ധരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശാ റിജു പറഞ്ഞു.

കോട്ടയം

സംസ്ഥാനത്ത് കാലവർഷം എത്തുന്നു: ശക്തമായ മഴയ്ക്ക് സാധ്യത, കോട്ടയം ജില്ലയിൽ നാളെ മുതൽ മൂന്നു ദിവസം ഓറഞ്ച് അലേർട്ട്.

കോട്ടയം :കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം രണ്ടുദിവസത്തിനുള്ളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 24 മുതൽ ഏഴു ദിവസം വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ മേയ് 24, 25, 26 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.115.6 മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കാവുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മേയ് 27 ന് മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക -ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി. വടക്കോട്ടു നീങ്ങുന്ന ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 27 ന് മധ്യ പടിഞ്ഞാറൻ -വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാനും സാധ്യതയുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണം.

കോട്ടയം

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഗ്രാമീണ റോഡുകൾക്ക് 40 ലക്ഷം രൂപ ഫണ്ട് അനുവദിച്ചു

ഈരാറ്റുപേട്ട.പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുന്നതിനായി സംസ്ഥാന റവന്യു വകുപ്പ് മുഖേന വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിൽ നിന്നും വിവിധ ഗ്രാമീണ റോഡുകളുടെ റീടാറിങ്, റീകോൺക്രീറ്റിംഗ്, മറ്റ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി 40 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. താഴെപ്പറയുന്ന റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.  മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ ഇഞ്ചിയാനി - വെള്ളനാടി -പുളിക്കൽകട റോഡ് -10 ലക്ഷം, എരുമേലി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ എരുത്വാപ്പുഴ- വെണ്ടയ്ക്കൽ കോളനി - ചീനി മരം റോഡ് - 5 ലക്ഷം, തീക്കോയി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ അറമത്ത് പടി - വളവനാർ കുഴി റോഡ്- 4 ലക്ഷം, തിടനാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ കാവുംകുളം - അമ്പലം ആറാട്ടുകടവ് റോഡ്- 9 ലക്ഷം, തീക്കോയി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ മംഗളഗിരി -ആച്ചുകാവ് അമ്പലം റോഡ്-5 ലക്ഷം, തിടനാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ പിണ്ണാക്കനാട് - കരിപ്പാപ്പറമ്പ് റോഡ്- 7 ലക്ഷം എന്നീ പ്രകാരമാണ് 40 ലക്ഷം രൂപ അനുവദിക്കപ്പെട്ടിട്ടുള്ളത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ റോഡ് നിർമ്മാണ പ്രവർത്തികൾ നടപ്പിലാക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

കോട്ടയം

പ്ലസ്‌ടു ഫലം അറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചു

കോട്ടയം ചന്തക്കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കൽ അബിത (18) മരിച്ചു.അബിതയുടെ മാതാവ് നിഷ (47)യെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് ഏഴു മണിയ്ക്ക് ആണ് സംഭവം.പ്ലസ് ടു പരീക്ഷയില്‍ വിജയിച്ചതിന് അമ്മയില്‍നിന്ന് സമ്മാനം വാങ്ങാനും സഹോദരിക്ക് സ്‌കൂളിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുമായി അമ്മയ്‌ക്കൊപ്പം ടൗണില്‍ എത്തിയതായിരുന്നു അബിദ. റോഡ് മുറിച്ച് കടന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് വരികയായിരുന്നു അമ്മയും മകളും. ഈ സമയം ജില്ലാ ആശുപത്രി ഭാഗത്ത് നിന്നും നിയന്ത്രണം വിട്ട് എത്തിയ കാർ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .ആശുപത്രിയിൽ എത്തിച്ചെങ്കിലും അബിതയുടെ മരണം സംഭവിച്ചിരുന്നു.ഇന്നലെ  വന്ന പ്ലസ് ടു പരീക്ഷാ ഫലത്തിൽ അബിത മികച്ച വിജയം നേടിയിരുന്നു.ഫലം അറിഞ്ഞു മണിക്കൂറുകൾക്കുള്ളിലാണ് അപകടത്തിൽ വിദ്യാർത്ഥിനി മരിക്കുന്നത്. ഗുരതരമായി പരിക്കേറ്റ അമ്മ നിഷയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുറുമ്പനാടം സെയ്ന്റ് ആന്റണീസ് സ്‌കൂളില്‍ അധ്യാപികയാണ് നിഷ. സഹോദരി: അബിജ. അബിതയുടെ സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ.