വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

പാലാ ഏറ്റുമാനൂര്‍ റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

പാലാ ഏറ്റുമാനൂർ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഏറ്റുമാനൂർ പട്ടിത്താനം മാലേിയപറമ്പിൽ അഭിജിത്ത് (24) ആണ് മരിച്ചത്. പാലാ ഏറ്റുമാനൂർ റോഡിൽ കുമ്മണ്ണൂർ കുരിശുപള്ളികവലയ്ക്ക് സമീപത്തെ ഇറക്കത്തിലായിരുന്നു അപകടം. രാവിലെ എട്ടരയോടെയായിരുന്നു അപകടം. കൊഴുവനാലിൽ വെൽഡിംഗ് വർക്ക്ഷോപ്പ് ജീവനക്കാരനായ അഭിജിത്ത് രാവിലെ ജോലിസ്ഥലത്തേയ്ക്ക് പോകുംവഴിയായിരുന്നു അപകടം. അഭിജിത്ത് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. അപകടത്തിൽ കാറിന്റെ മുൻവശവും ബൈക്കും തകർന്നു. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം കിടങ്ങൂർ എൽഎൽഎം ആശുപത്രിയിലേയ്ക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റും. നിരവധി അപകടങ്ങളാണ് ഇതിനിടോകം ഈ ഭാഗത്ത് ഉണ്ടായിട്ടുള്ളത്.  

കോട്ടയം

പാലായുടെ നൊമ്പരമായി അന്നമോൾ; സംസ്കാരം തിങ്കളാഴ്ച

പാലാ: മുണ്ടാങ്കലിൽ ഉണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ പാലാ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോളുടെ സംസ്കാരം തിങ്കളാഴ്ച(11 ആഗസ്റ്റ് 2025) നടക്കും.തിങ്കളാഴ്ച  9.30 ന് അന്നമോൾ പഠിച്ചിരുന്ന സെന്റ് മേരീസ് സ്‌കൂളിൽ പൊതു ദർശനത്തിനു വയ്ക്കും . തുടർന്ന് വീട്ടിൽ എത്തിക്കുന്ന മൃതദേഹം 11.00 മണി മുതൽ പ്രവിത്താനം സെന്റ് അഗസ്റ്റിൻ ഫൊറോനാ  പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് സംസ്ക്കാര ശുശ്രൂഷകൾ. ഇടമറുക് സ്വദേശിനി ധന്യ അന്നമോളുടെ അമ്മ ജോമോൾ എന്നിവരടക്കം പാലാ തൊടുപുഴ റൂട്ടിലെ മുണ്ടാങ്കൽ ഉണ്ടായ വാഹന അപകടത്തിൽ മൂന്നു പേരാണ് മരിച്ചത്.

കോട്ടയം

പ്രാർത്ഥനകൾ വിഫലമായി മുണ്ടാങ്കൽ വാഹനാപകടത്തിൽ പരിക്കേറ്റ അന്ന മോളും യാത്രയായി

പാലാ മുണ്ടാങ്കൽ ഉണ്ടായ അപകടത്തെ തുടർന്ന് ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അന്നമോൾ മരിച്ചു. ഇന്ന് രാത്രി 8.37 ഓടുകൂടിയായിരുന്നു മരണം സ്ഥിരീകരിച്ചത്. പാലാ തൊടുപുഴ റൂട്ടിൽ മുണ്ടാങ്കൽ വാഹനാപകടത്തിൽ പരിക്കേറ്റ അന്നമോൾ മരണപ്പെട്ടു .വാഹന അപകടമുണ്ടായ ദിവസം തന്നെ അമ്മ ജോമോൾ മരിച്ചിരുന്നു. ഇന്നലെയായിരുന്നു അമ്മ ജോമോളുടെ സംസ്കാരം .മുണ്ടാങ്കൽ നടന്ന വാഹനാപകടത്തിൽ ഇപ്പോൾ അന്ന മോളും മരണമടഞ്ഞതോടെ മരണം മൂന്നായി. ഇടമറുക് സ്വദേശിനി ധന്യയും മരണപ്പെട്ടിരുന്നു.നാല് ചെറുപ്പക്കാർ അമിത സ്പീഡിൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇവർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.പാലാ സെൻ്റ് മേരീസ് സ്കൂളിലെ ആറാം തരം വിദ്യാർത്ഥിനി ആയിരുന്നു അന്ന മോൾ ,അന്ന മോൾക്കായി സ്കൂളിൽ പ്രത്യേക വ്യർത്ഥനകളും നടത്തിയിരുന്നെങ്കിലും അന്ന മോൾ ദൈവ സന്നിധിയിലേക്ക് യാത്രയാവുകയായിരുന്നു

കോട്ടയം

സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള ഇറുമ്പയം പെരുന്തട്ട് സ്റ്റേഡിയം നിർമാണം അവസാനഘട്ടത്തിൽ

കോട്ടയം: വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ഇറുമ്പയം പെരുന്തട്ടിൽ മൂന്നു കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന സ്‌റ്റേഡിയം അവസാനഘട്ടത്തിലേക്ക്. സംസ്ഥാന സർക്കാർ 2020-21 ലെ ബജറ്റിൽ  കായികവകുപ്പിന് പ്ലാൻ ഫണ്ട് വഴിയാണ് സ്‌റ്റേഡിയം നിർമാണത്തിന് തുക അനുവദിച്ചത്. ഗാലറിയുടെ നവീകരണം, മഡ്ഫുട്ബോൾ കോർട്ട്, ഫ്ളഡ് ലൈറ്റിംഗ്, എൽ.ഇ.ഡി ലൈറ്റിംഗ് സംവിധാനത്തോടുകൂടിയ ഇൻഡോർ ബാഡ്മിന്റൺ കോർട്ട്,  ശുചിമുറി, ഗേറ്റ്, ഡ്രെയ്നേജ്, ഫെൻസിംഗ് എന്നീ സൗകര്യങ്ങളാണ് സ്‌റ്റേഡിയം സമുച്ചയത്തിൽ ഒരുക്കുന്നത്. 85 ശതമാനം പ്രവൃത്തികൾ നിലവിൽ പൂർത്തികരിച്ചിട്ടുണ്ട്. സ്‌റ്റേഡിയത്തിൽ സോളാർ ലൈറ്റിംഗ് സിസ്റ്റവും ഓപ്പൺ ജിം അടക്കമുള്ള സൗകര്യങ്ങൾ ചെയ്യുവാനുള്ള നടപടികൾ പൂർത്തിയായി വരുകയാണ്. കായിക ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദു റഹ്‌മാനാണ് സ്റ്റേഡിയത്തിന്റെ നിർമാണ ഉദ്ഘാടനം നിർവ്വഹിച്ചത്. സ്പോർട്സ് കേരള ഫൗണ്ടേഷനാണ്  സ്റ്റേഡിയത്തിന്റെ നിർവഹണ ഏജൻസി.  സെപ്റ്റംബർ അവസാനത്തോടെ സ്‌റ്റേഡിയം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുക എന്ന രീതിയിലാണ് നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. വൈക്കം നിയോജക മണ്ഡലത്തിൽ പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുളള അക്കരപ്പാടം ടർഫ് സ്റ്റേഡിയം കഴിഞ്ഞ മാസമാണ് തുറന്നുകൊടുത്തത്. കൂടാതെ വൈക്കം തെക്കേനട ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിലും ഗവൺമെന്റ് വൈക്കം വെസ്റ്റ് വൊക്കേണൽ ഹയർ സെക്കൻഡറി സ്‌കൂളിലും രണ്ട് സ്റ്റേഡിയങ്ങൾ കൂടി നിർമാണം ആരംഭിക്കാനുളള നടപടികളും പൂർത്തിയായിവരികയാണെന്ന് സി.കെ. ആശ എം.എൽ.എ. പറഞ്ഞു.

കോട്ടയം

പാലാ മുണ്ടാങ്കലിൽ രണ്ട് സ്ത്രീകൾ മരിക്കാനിടയായ അപകടം ; കാർ ഡ്രൈവറുടെ ജാമ്യം നിഷേധിച്ച് കോടതി

പാലാ: 5-ാം തീയതി രാവിലെ 09.00 മണിക്ക് പാലാ മുണ്ടാങ്കൽ ഭാഗത്ത് വച്ച് ഉണ്ടായ വാഹന അപകടത്തിൽ രണ്ട് സ്ത്രീകൾ മരണപ്പെടുകയും പാലാ സെന്‍റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ ആകുന്നതിനും ഇടയായ സംഭവത്തിൽ പാലാ പോലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് റിമാന്‍റിലായിരുന്ന, അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്ന നെടുങ്കണ്ടം ചെറുവിള ചന്ദൂസ് (24) എന്നയാൾ സമർപ്പിച്ചിരുന്ന ജാമ്യാപേക്ഷയിൽ വാദം കേട്ട ബഹു. പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ ഇന്നേ ദിവസം(07.08.2025) തള്ളി.

കോട്ടയം

മുണ്ടാങ്കലിൽ വാഹനാപകടത്തിൽ മരിച്ച ജോമോളുടെ മൃതസംസ്കാരം നാളെ നടക്കും

പാലാ: മുണ്ടാങ്കലിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ജോമോളുടെ മൃതസംസ്കാരം നാളെ(ഓഗസ്റ്റ് 7) നടക്കും.രാവിലെ 9 മണിക്ക് പ്രവിത്താനം സെൻറ് അഗസ്റ്റിൻസ് ഫൊറോന പള്ളിയങ്കണത്തിൽ പൊതുദർശനത്തിന് വെച്ചതിനുശേഷം 10 .30 ന് ദേവാലയത്തിലെ മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം സെമിത്തേരിയിൽ സംസ്കരിക്കും. പാലാ ഇളംതോട്ടം അമ്മയാനിക്കൽ ബെന്നിയുടെയും ഐഷയുടെയും മകളാണ് ജോമോൾ. ഭർത്താവ് : അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിൽ. ളാലം പാലം ജംഗ്ഷനിലെ പിക്കപ്പ് ജീപ്പ് ഡ്രൈവറാണ് സുനിൽ. ഏക മകൾ അന്നമോളെ പാലായിലെ സ്കൂളിൽ എത്തിക്കുന്നതിനായിരുന്നു ജോമോൾ സ്കൂട്ടറിൽ പുറപ്പെട്ടത്. ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശൂപത്രറയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച മകൾ അന്നയുടെ നിലയിൽ നേരിയ പുരോഗതി കാണിക്കുന്നുണ്ടെന്ന് കുടുംബ വൃത്തങ്ങൾ പറഞ്ഞു

കോട്ടയം

മഴ പെയ്യുമോ? കൃത്യമായി അറിയാൻ 'ഐ ഇൻ ദി സ്‌കൈ

കോട്ടയം: രണ്ടു മണിക്കൂർ മുമ്പേ കൃത്യമായി മഴസാധ്യത അറിയാനാകുന്ന തരത്തിൽ നിർമിതബുദ്ധിയുടെ പിന്തുണയോടെ കാലാവസ്ഥാ പ്രവചനം മാറുന്നു. അതും പ്രാദേശികമായ വിശദാംശങ്ങൾ സഹിതം. കോട്ടയത്തെ കാലാവസ്ഥാ വ്യതിയാന പഠനങ്ങൾക്കുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് (ഐ.സി.സി.എസ്) തത്സമയ മഴപ്രവചനങ്ങൾ നൽകുന്നതിനായി രൂപം കൊടുത്ത എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോമായ 'ഐ ഇൻ ദി സ്‌കൈ' ഐ.സി.സി.എസ.് നൗകാസ്റ്റിംഗ് സിസ്റ്റം സംസ്ഥാനത്തെ കാലാവസ്ഥ വെല്ലുവിളികളെ നേരിടാൻ തുണയേകും. മൊബൈൽ ആപ് വഴി ആളുകൾക്ക് വിവരങ്ങൾ അറിയാൻ കഴിയുന്ന രീതിയിലാണിത് തയ്യാറാക്കുന്നത്.   മഴ കൃത്യമായി പ്രവചിക്കാനാകുന്ന ഈ സംവിധാനത്തിനു പെട്ടെന്നുള്ളതും തീവ്രവുമായ മഴയെ നേരിടുന്നതിന് ജനങ്ങളെ സജ്ജരാക്കാൻ കഴിയും. തീവ്രമഴ സംബന്ധിച്ചും മണ്ണിടിച്ചിൽ സംബന്ധിച്ചും സമയബന്ധിതമായ മുന്നറിയിപ്പുകൾ നൽകാൻ ദുരന്ത നിവാരണ അതോറിറ്റിക്കടക്കം ഇത് ഏറെ പ്രയോജനം ചെയ്യും.ഓഗസ്റ്റ് ഏഴിനു തിരുവനന്തപുരത്ത് നടക്കുന്ന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ(കെ.എസ്.സി.എസ്.ടി.ഇ) ഗവേഷണ വികസന ഉച്ചകോടിയിൽ ഐ.സി.സി.എസ് ഈ പദ്ധതി അവതരിപ്പിക്കുന്നുണ്ട്. കെ.എസ്.സി.എസ്.ടി.ഇ. കീഴിൽ കോട്ടയത്തു കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന ഐ.സി.സി.എസ് കാലാവസ്ഥാമാറ്റങ്ങൾ കേരളത്തിന്റെ പരിസ്ഥിതി, നദീതടങ്ങൾ, തീരദേശം തുടങ്ങിയ വിവിധ രംഗങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച ഗവേഷണപ്രവർത്തനങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. കണ്ണൂർ സർവകലാശാലയുമായി സഹകരിച്ച മിനി-പോർട്ടബിൾ വെതർ സ്‌റ്റേഷന്റെ വികസനത്തിനും പദ്ധതിയുണ്ട്. ഇതു സംബന്ധിച്ച കരാറിൽ ഐ.സി.സി.എസ.് ഉടൻ ഒപ്പുവെക്കും.കാലാവസ്ഥാ നിരീക്ഷണത്തിലും പ്രവചനത്തിലും ദേശീയ, അന്തർദ്ദേശീയ സ്ഥാപനങ്ങളും സംഘടനകളും സർവകലാശാലകളും ഉൾപ്പെടെയുള്ളവരുടെ ശാസ്ത്ര സാങ്കേതിക വിജ്ഞാനങ്ങൾക്കൂടിപ്രയോജനപ്പെടുത്തി കൃത്യമായ പദ്ധതികളാവിഷ്‌കരിക്കുന്നതിനും ഐ.സി.സി.എസിന് കഴിയുന്നുവെന്ന്ഐ.സി.സി.എസ്. ഡയറക്ടർ ഡോ. കെ. രാജേന്ദ്രൻ പറഞ്ഞു.  കാലാവസ്ഥാശാസ്ത്ര മേഖലയിൽ സഹകരണ ഗവേഷണം, അക്കാദമിക് കൈമാറ്റം, ശേഷി വർദ്ധിപ്പിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മഹാത്മാഗാന്ധി സർവകലാശാല, കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (കുഫോസ്) എന്നിവയുമായി ഐ.സി.സി.എസ്. ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്. യുവ ശാസ്ത്രജ്ഞർക്കും ഗവേഷണ വിദ്യാർഥികൾക്കും വേണ്ടി ജലശാസ്ത്ര പഠനത്തിൽ പ്രായോഗിക പരിശീലനം ഉൾപ്പെടെ നിരവധി സാങ്കേതിക ശിൽപശാലകളും ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. വിദ്യാർഥികൾക്കിടയിൽ കാലാവസ്ഥാ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും ഐ.സി.സി.എസ്. മുൻകൈയെടുക്കുന്നുണ്ട്. കാലാവസ്ഥാ ഗവേഷണത്തിനുള്ള മുൻനിരകേന്ദ്രമാക്കി ഐ.സി.സി.എസിനെ മാറ്റുന്നതിനുള്ള ശ്രമങ്ങൾക്ക് കിഫ്ബി വഴി സംസ്ഥാനസർക്കാർ പിന്തുണ നൽകുന്നുണ്ട്. നിലവിൽ കഞ്ഞിക്കുഴി ദീപ്തിനഗർ റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനം സെപ്റ്റംബറോടെ ഗാന്ധിനഗറിലേക്ക് മാറും.        

കോട്ടയം

മുണ്ടാങ്കലിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ കാർ അപകടത്തിൽ ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു

പാലാ : പാലായിൽ അശ്രദ്ധമായി വാഹനം ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പാലാ പോലീസ്.മുണ്ടാങ്കൽ ഭാഗത്ത് വച്ച് ദിവസം രാവിലെ  ഉണ്ടായ വാഹന അപകടത്തിൽ രണ്ട് സ്ത്രീകളുടെ മരണത്തിനും, 11 വയസ്സുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുന്നതിനും  ഇടയാക്കിയ വാഹനം ഓടിച്ച ഇടുക്കി  നെടുംകുന്നം ചെറുവിള വീട്  ചന്ദൂസിനെ അറസ്റ്റ് ചെയ്യ്തു. ഇയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് പാലാ പോലീസ് കേസെടുത്തു.