വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കാഞ്ഞിരപ്പള്ളി ടൗണിൽ വാഹനാപകടം; നിയന്ത്രണം നഷ്ടമായ കാർ സിഗ്നൽ പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു

കാഞ്ഞിരപ്പള്ളി: കെ.കെ റോഡിൽ കാഞ്ഞിരപ്പള്ളി ടൗണിൽ വാഹനാപകടം. നിയന്ത്രണം നഷ്ടമായ കാർ ട്രാഫിക് സിഗ്നൽ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെ ആയിരുന്നു സംഭവം.കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ മൂന്നുപേർ ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. നിസ്സാര പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതേസമയം വാഹനത്തിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ ഇത് പോലീസ് ഉദ്യോഗസ്ഥരോ, ആശുപത്രി വൃത്തങ്ങളോ സ്ഥിരീകരിച്ചിട്ടില്ല.

കോട്ടയം

സ്ഫോടക വസ്തുക്കൾ നിയമപരമല്ലാതെ കൈവശം വച്ച യുവാവിനെ തിടനാട് പോലീസ് അറസ്റ്റ് ചെയ്തു

പാലാ:നോബി തോമസ് (30), കരോട്ട്എംബ്രയിൽ, പിണ്ണാക്കനാട് എന്നയാളെയാളാണ് നിയമപ്രകാരമുള്ള അനുമതിയില്ലാതെ 148 ഡിറ്റണേറ്ററുകളും 85 ജലാറ്റിൻ സ്റ്റിക്കും 1 എക്സ്പ്ളോഡറും കൈവശം വച്ചതിന് അറസ്റ്റിൽ ആയത്. 10.06.25 തീയതി പിണ്ണാക്കനാട് ഭാഗത്തുവച്ച് തിടനാട് പോലീസ് നടത്തിവന്ന വാഹന പരിശോധനയ്ക്കിടെയാണ് പ്രതിയുടെ സ്കൂട്ടറിൽ കൊണ്ടുവന്ന സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. അനധികൃതമായാണ് സ്ഫോടക വസ്തുക്കൾ കൈവശം വച്ചതെന്ന് കണ്ടെത്തിയതിനെ തുട‍ർന്ന് തിടനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.

കോട്ടയം

അടുക്കത്ത് കാണാതായയാളുടെ മൃതദേഹം 200 അടി താഴ്ചയിൽനിന്ന് പുറത്തെടുത്തു

തലനാട്: തലനാട് പഞ്ചായത്തിലെ മേലടുക്കത്ത് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. 80 വയസുള്ള വില്ലന്താനത്ത് തോമസ് സക്കറിയ (തൊമ്മച്ചൻ) എന്നയാളുടെ മൃതദേഹമാണ് ഇന്നലെ വൈകിട്ടോടെ കണ്ടെത്തിയത്. 12 ദിവസം മുമ്പാണ് ഇദ്ദേഹത്തെ കാണാതായത്. കാണാതായെന്ന പരാതിയെ തുടർന്ന് പോലീസും ഇദ്ദേഹത്തെ അന്വേഷിച്ചു വരികയായിരുന്നു.അടുത്ത് വീടുകളില്ലാത്ത ഒറ്റപ്പെട്ട സ്ഥലത്തുള്ള വീട്ടിൽ ഇദ്ദേഹം തനിച്ചാണ് താമസിച്ചിരുന്നത്. കാണാതായതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തി വരികയായിരുന്നു.സ്ഥിരം നടപ്പു വഴിയിൽ നിന്നും മാറി കണ്ടെത്തിയ ശരീരം അഴുകിയ നിലയിലായിരുന്നു. ഈരാറ്റുപേട്ട എസ്.ഐയുടെ മേൽനോട്ടത്തിൽ ഈരാറ്റുപേട്ടയിൽനിന്നുള്ള സന്നദ്ധ പ്രവർത്തകരായ ടീം എമർജൻസിയുടെ പ്രവർത്തകരാണ് 200 അടി താഴ്ചയിൽ കണ്ടെത്തിയ മൃതദേഹം പുറത്തെത്തിച്ചത്. ഈരാറ്റുപേട്ട പോലീസ് മേൽനടപടികാൾ സ്വീകരിച്ചു.

കോട്ടയം

സമസ്ത ജില്ലാ പണ്ഡിത ക്യാമ്പ് നാളെ ; തലയോലപ്പറമ്പിൽ

കോട്ടയം, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ജൂബിലിയുടെ ഭാഗമായി നൂറ് പ്രകാശ വർഷങ്ങൾ എന്ന പ്രമേയത്തിൽ ജില്ലകളിൽ നടക്കുന്ന സംഗമത്തിന്റ ഭാഗമായി കോട്ടയം ജില്ലാ പണ്ഡിത ക്യാമ്പ്  ഇന്ന് (വ്യാഴാഴ്ച) തലയോലപ്പറമ്പ്  ഖുറാ തങ്ങൾ നഗറിൽ നടക്കും.കോട്ടയം ജില്ലയിലെ അഞ്ചു സോണുകളിൽ നിന്നായി 150 പണ്ഡിതന്മാർ പങ്കെടുക്കും.രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ വിവിധ സെഷനുകളിൽ ആയി പഠന ക്‌ളാസുകൾക്ക് സമസ്ത കേന്ദ്ര മുശാവറ മെമ്പർമാരായ എ ത്വാഹാ മുസ്‌ലിയാർ കായംകുളം, ചെറുശോല അബ്ദുൽ ജലീൽ സഖാഫി എന്നിവർ നേതൃത്വം നൽകും. മണകുന്നം ഉമ്മർ മുസ്‌ലിയാർ പതാക ഉയർത്തും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എസ് എം റഫീഖ് അഹ്‌മദ്‌ സഖാഫിയുടെ അധ്യക്ഷതയിൽ സമസ്ത ജില്ലാ പ്രസിഡണ്ട് അബ്ദുൽ അസീസ് സഖാഫി എന്തയാർ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.  അബ്ദുൽ ലത്തീഫ് മുസ്‌ലിയാർ ആപാഞ്ചിറ,വിഎച്ച് അബ്ദുൽ റഷീദ് മുസ്ലിയാർ( ചെയർമാൻ ജം ഇയ്യതുൽ മുഅല്ലിമീൻ സതേൺ കേരള ),അജ്നാസ് സഖാഫി (sjm),പിടി നാസർ ഹാജി (മുസ്‌ലിം ജമാഅത്ത്), ലബീബ് സഖാഫി (എസ് വൈ എസ്),അബ്ദുൽ ഹക്കീം ഹാദി (എസ് എം എ),യാസീൻ നുസരി (ssf),പി എസ് നൗഷാദ് ഹാജി തലയോലപറമ്പ്.എന്നിവർ സംസാരിക്കും.ചടങ്ങിൽ മുണ്ടക്കയം ഏ കെ അബ്ദുറഹ്മാൻ മുസ്ലിയാരെ ആദരിക്കും.വൈകുന്നേരം മൂന്ന് മണി മുതൽ നടക്കുന്ന പ്രാസ്ഥാനിക സമ്മേളനത്തിൽ സമസ്തയുടെ കീഴ്ഘടകങ്ങളിൽ നിന്നുള്ള ക്യാബിനറ്റ് അംഗങ്ങൾ പങ്കെടുക്കും.

കോട്ടയം

മേലമ്പാറ ധർമ്മശാസ്ത ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

പാലാ : മേലമ്പാറ ധർമ്മശാസ്‌ത ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്‌ടിച്ച കേസിൽ പ്രതി തമിഴ്‌നാട് സംസ്ഥാനത്ത് ഉത്തമ പാളയം സ്വദേശി ശരവണ പാണ്ഡ്യൻ പിടിയിലായി. പനയ്ക്കപ്പാലത്ത നിന്നും റോഡ് മാർഗ്ഗം നടന്ന് എത്തി പ്രതി ക്ഷേത്രത്തിന് സമീപം ഇരുന്ന ഇരുമ്പ് കോവിണി ഉപയോഗിച്ച ക്ഷേത്രത്തിന് ഉളളിൽ പ്രവേശിച്ച മോഷണം നടത്തുക ആയിരുന്നു. ക്ഷേത്രത്തിൽ നിന്നും നഷ്‌ടപ്പെട്ട മൂന്ന് പവൻ സ്വർണ്ണമാല പ്രതിയിൽ നിന്നും പോലീസ് കണ്ടെത്തി. 20 കേസുകളിൽ ശിക്ഷിക്കപ്പെട്ട ശരവണ പാണ്ഡ്യൻ പബ്ലിക് പ്രോസിക്യൂട്ടർ എന്ന പേരിൽ മധുരയിൽ താമസിക്കുകയായിരുന്നു വെന്നു പൊലീസ് പറഞ്ഞു. സ്‌കൂൾ വിദ്യാഭ്യാസ കാല ത്ത് ചിറക്കടവിൽ താമസിച്ചിരു ന്ന ഇയാൾ 10 വർഷം മുൻപ് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, പാലാ എന്നീ പൊലീസ് സ്‌റ്റേഷനുകളിൽ 20 മോഷണക്കേസുകളിൽ പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് ജയിൽ മോചനത്തിന് ശേഷം, വ്യാജ മേൽവിലാസം ഉണ്ടാക്കി ആധാർ കാർഡ് തരപ്പെടുത്തി മധുരയിൽ നിന്നും രാമകൃഷ്‌ണൻ എന്ന വ്യാജപ്പേ രിൽ വിവാഹം കഴിച്ച് കഴിയുകയാ യിരുന്നു. മധുരയിൽ വിവിധ സ്‌റ്റേഷനുകളിൽ അഭിഭാഷകൻ എന്ന നിലയിൽ ഇയാൾ 100 കേസുകൾക്കു മുകളിൽ ഒത്തുതീർപ്പാക്കിയിയരുന്നതായും പൊലീസ് പറഞ്ഞു.   പാലാ ഡിവൈഎസ് സ്‌പി എസ്. സദൻ കെ യുടെ നേതൃ ത്വത്തിൽ ഈരാറ്റുപേട്ട എസ്എച്ച്ഒ കെ. ജെ തോമസ്സ്, എസ് ഐ. ബിനു വി എൽ, ഗോകുൽ ജീ. പാലാ ഡി വൈ എസ്സ് പി SQUAD എസ്സ്. സി. പി. ഒ. ജോബി ജോസഫ്, രഞ്ജിത്ത് സി എന്നിവരടങ്ങുന്ന സംഘമാണ് തമിഴ്‌നാട്ടിൽ നിന്നും മോഷ്‌ടാവിനെ പിടികൂടിയത്.

കോട്ടയം

പാലായിലും സ്റ്റേഷൻ വേണം; ശബരി റെയിൽ പദ്ധതിയിൽ പാലാ ന​ഗരത്തെയും ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കി പ്രദേശവാസികൾ

പാലാ: രണ്ട് പതിറ്റാണ്ട് മുൻപ് വിഭാവനം ചെയ്ത് പ്രാഥമിക നടപടികൾ സ്വീകരിച്ച ശേഷം മന്ദീഭവിപ്പിച്ച ശബരി റെയിൽ പ്രൊജക്ടിന് കേന്ദ്രം പച്ചക്കൊടി വീശിയതോടെ പുനർജന്മം ലഭിക്കുന്ന സാഹചര്യത്തിൽ വളരുന്ന പാലാ നഗരത്തെയും റെയിൽ കണക്ടിവിറ്റി സാദ്ധ്യമാക്കുന്നതിന് രാഷ്ട്രീയ ഇടപെടൽ ഉണ്ടാവണമെന്ന് ശബരി റെയിൽ ആക്ഷൻ കൗൺസിൽ പ്രാദേശിക സമിതി കൺവീനർ ജയ്സൺ മാന്തോട്ടം ആവശ്യപ്പെട്ടു.ന്യൂഡൽഹിയിൽ മുഖ്യമന്ത്രി കേന്ദ്ര റയിൽ വകുപ്പു മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് മരവിപ്പിച്ചിരുന്ന ശബരി റെയിൽ പദ്ധതി പുനരാരംഭിക്കുന്നത് തീരുമാനമായത്.തുടക്കത്തിലെ അലൈൻമെൻ്റ് പ്രകാരം പാലാ നഗരപ്രദേശത്ത് റെയിൽവേ സ്റ്റേഷനും ഉൾപ്പെടുത്തിയിരുന്നു. പിന്നീട് നടന്ന ഏരിയൽ സർവ്വേ പ്രകാരം നഗരത്തിൽ നിന്നും വളരെ അകലെ ഗതാഗത സൗകര്യങ്ങൾ പരിമിതമായതും ചെന്നെത്തുവാൻ കൂടുതൽ സമയം എടുക്കേണ്ടി വരികയും ചെയ്യുന്ന പ്രദേശമായ മേലമ്പാറ വഴി യാക്കി മാറ്റുകയാണ് ഉണ്ടായത്.ഇപ്രകാരം മേലമ്പാറ സ്റ്റേഷൻ ഉണ്ടായാൽ അത് ഒരു ഏറ്റുമാനൂർ, പിറവം റോഡ് സ്റ്റേഷൻ കൾ പോലെ നിർജ്ജീവ അവസ്ഥയിലാകുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ന്യരക്ഷിതവും സുഗമവുമായ ഗതാഗത സൗകര്യം ഏപ്പോഴും ലഭ്യമായതിനാൽഏറ്റുമാനൂർ സ്വദേശികൾ പോലും കോട്ടയം സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.പാലാ നഗരത്തിൻ്റെ ഭാവി വളർച്ചയ്ക്കും സാമ്പത്തികാഭിവൃദ്ധിക്കും വാണിജ്യ മുന്നേറ്റത്തിനുംറെയിൽ കണക്ടിവിറ്റി അനിവാര്യമാണ്. നിലവിലെ സർവ്വേ പ്രകാരം പാലായ്ക്ക് അടുത്ത സ്റ്റേഷൻ സൗകര്യം രാമപുരം എന്ന് പേർ ഇട്ടിരിക്കുന്ന തൊടുപുഴ റോഡിനോട് ചേർന്നു വരുന്ന പിഴക് സ്റ്റേഷനാണ്. 'റെയിൽവേ ചട്ടം അനുസരിച്ച് 10 കിമീ അകലത്തിലാണ് സ്റ്റേഷനുകൾ നിശ്ചയിക്കുക. ഗ്രാമീണ സ്റ്റേഷനുകളിൽ പാസഞ്ചർ വണ്ടികൾ മാത്രമാണ് നിർത്തുക എക്സ്പ്രസ് വണ്ടികൾക്ക് സ്റ്റോപ്പ് ഉണ്ടാവില്ല.പിഴക് വരെ കല്ലിട്ട് വർഷങ്ങൾ മുന്നേ അതിർ തിരിച്ചിരുന്നു. ബാക്കി മേഖലയിൽ കടനാട്, കരൂർ പഞ്ചായത്ത് മേഖലയിൽ ഭൂമി ഏറ്റെടുക്കലിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നുവെങ്കിലും എതിർപ്പുകളെ തുടർന്ന് കല്ലിടീൽ നിർത്തിവയ്ക്കുകയാണ് ഉണ്ടായത്. തൊടുപുഴ റോഡിലെ അന്തീനാട് നിന്നും മേലമ്പാറയിലേക്കാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന റൂട്ട്. ഭൂമി ഏറ്റെടുക്കലിനായി പാലാ സിവിൽ സ്റ്റേഷനിൽ പ്രത്യേക തഹസിൽദാർ ഓഫീസും പ്രത്യേകം അനുവദിച്ച് പ്രവർത്തിച്ചിരുന്നു. രാജ്യത്ത് ലഭ്യമായ ഏറ്റവും യാത്രാ നിരക്ക് കുറഞ്ഞ ഗതാഗത മാർഗ്ഗം കൂടിയാണ് റെയിൽ യാത്രാ സൗകര്യം.കോട്ടയത്തുനിന്നും ബാംഗ്ലരുവിലേയ്ക്ക് അഞ്ഞൂറ് രൂപയിൽ താഴെ മാത്രമെ ഇപ്പോഴും നിരക്കുള്ളൂ.എറണാകുളത്തുനിന്നും ചെങ്ങനാശ്ശേരി വരെ മെമു വിൽ യാത്ര ചെയ്യുവാൻ 20 രൂപ മാത്രമാണ് നിരക്ക്.ദിവസേന യാത്ര ചെയ്യുന്നവർക്ക് സീസ്സൺ ടിക്കറ്റിലൂടെ നാലിൽ ഒന്ന് നിരക്ക് മാത്രമെ നൽകേണ്ടതുള്ളൂ.വാഹന പെരുപ്പം മൂലം റോഡ് ഗതാഗതം വളരെ സങ്കീർണ്ണമാകുന്ന ഈ കാലഘട്ടത്തിൽ റെയിൽ യാത്രാ സൗകര്യം പട്ടണ മേഖലയിൽ അത്യന്താപേക്ഷിതമാണ്‌.കേരള റെയിൽ ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ പദ്ധതിയിൽ ഏറ്റുമാനൂർ -പാലാ റെയിൽ കണക്ടിവിറ്റി അംഗീകരിച്ചിട്ടുള്ളതുമാണ്. രാഷ്ട്രീയ സമ്മർദ്ദം ഇല്ലാതെ വന്നതാണ് നഗരവളർച്ചയ്ക്ക് ഉതകുന്ന റെയിൽ കണക്ടിവിറ്റി സ്വകര്യങ്ങൾ ലഭിക്കാതെ ഇന്നും ഇവിടം തുടരുന്നതെന്ന് ജയ്സൺമാന്തോട്ടം പറഞ്ഞു. റയിൽ കണക്ടിവിറ്റി നഷ്ടമാകുന്ന സാഹചര്യം ഉണ്ടായാൽ അത് ഭാവിതലമുറയ്ക്ക് വലിയ നഷ്ടമാകും വരുത്തി വയ്ക്കപ്പെടുക. കേന്ദ്ര തീരുമാനത്തോടെ അളന്ന് തിരിച്ച് കല്ലിട്ട ഭൂഉടമകളുടെ കാത്തിരിപ്പിന് വിരാമമാകും എന്നും ചൂണ്ടി കാണിക്കപ്പെടുന്നു.കഴിഞ്ഞ 20 വർഷമായി ഈ ഭൂമിയിൽ ദ്വീർഘകാല വിളകൾ കൃഷി ചെയ്യുവാനോ, ഭൂമി വിൽക്കുവാനോ ഈടു നൽകി വായ്പ എടുക്കുവാനോ വീട് പുതിക്കി പണിയുന്നതിനോ കഴിയാത്ത സ്ഥിതിയിലായിരുന്നു. പാലാക്കാർക്ക് അതിവേഗ ട്രയിനുകളിൽ പാലായിൽ നിന്നും യാത്ര സാദ്ധ്യമോ

കോട്ടയം

ബാങ്ക് ബോര്‍ഡ് അംഗങ്ങളും യുഡിഎഫ് തല്പരകക്ഷികളും ചേര്‍ന്ന് കോടിക്കണക്കിന് രൂപ കട്ട് മാറ്റിയ പൂഞ്ഞാര്‍ സര്‍വീസ് സഹകരണബാങ്കില്‍ അടിയന്തരമായി ഇലക്ഷന്‍ നടത്തുക. എംജി ശേഖരന്‍

പൂഞ്ഞാർ: ബാങ്ക് ഭരണാധികാരികളും യു.ഡി.എഫ് നേതാക്കന്മാരും ജീവനക്കാരും ചേർന്ന് ഏഴ് വർഷങ്ങൾക്കു മുമ്പ് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ സംഭവത്തിൽ അടിയന്തര നടപടി വേണമെന്ന് സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം എം.ജി. ശേഖരൻ. നിക്ഷേപകരുടെ പണം കട്ട് മാറ്റി കൊണ്ടുപോയതാണ്. പണം ലഭിക്കേണ്ടവർ ഇന്നും നിസ്സഹായരായി പെരുവഴിയിൽ നിൽക്കുന്നു. സഹകരണ ബാങ്കുകളിൽ ജനങ്ങൾ വിശ്വസിച്ചിട്ട പണം തട്ടിപ്പ് നടത്തിയും ഇഷ്ടക്കാരായ അനർഹർക്ക് പരിധിവിട്ട് വായ്പ കൊടുത്ത് ബാങ്ക് തകർക്കുകയും ചെയ്ത കുറ്റവാളികളായ കള്ളന്മാരെ മോഷണക്കുറ്റം ചുമത്തി കേസെടുത്ത് ജയിലിൽ അടയ്ക്കണമെന്നും സ്വത്തുക്കൾ കണ്ടുകെട്ടി വിറ്റ് ജനങ്ങളുടെ പണം തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടപടികൾ സ്വീകരിക്കാത്തത് ആരാണ് തടസ്സമെന്ന് അധികാരികൾ ഉത്തരം പറയണം. മൂന്നിലവ് സഹകരണ ബാങ്കിലെ എൽ.ഡി.എഫ് ഭരണസമിതി എടുത്ത നടപടികൾ എങ്കിലും പൂഞ്ഞാറിൽ എടുക്കാൻ എന്താണ് തടസ്സമെന്ന് അദ്ദേഹം ചോദിച്ചു. കർശന നടപടികൾ കള്ളന്മാരായ കുറ്റവാളികൾക്കെതിരെ സ്വീകരിച്ചേ പറ്റൂ. ജനങ്ങൾ സത്യങ്ങളും കള്ളന്മാരെയും തിരിച്ചറിയട്ടെ. മാന്യന്മാരുടെ മുഖംമൂടി മാറ്റി ജനങ്ങളെ കാണിക്കണം -എം.ജി. ശേഖരൻ ആവശ്യപ്പെട്ടു.

കോട്ടയം

കൂടെയുണ്ട് കരുത്തേകാൻ... ഹയർ സെക്കന്ററി അധ്യാപക പരിശീലനം തുടങ്ങി

കാളകെട്ടി :കേരള സർക്കാർ പൊതു വിദ്യാഭ്യാസവകുപ്പ് ഹയർ സെക്കന്ററി വിഭാഗം ദ്വി-ദിന അധ്യാപക പരിശീലനം "കൂടെയുണ്ട് കരുത്തേകാൻ "ജില്ലാ തല ഉദ്ഘാടനം കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എം എൽ എ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ സഹാനുഭൂതിയുടെയും സർഗ്ഗാത്മകതയുടെയും വഴിയിൽ തിരിച്ചു വരണം എന്നു പറഞ്ഞു.10 - 11 തിയതികളിലാണ് പരിശീലനം.നാഷണൽ സർവീസ് സ്കീം ജില്ലാ കോർഡിനേറ്റർ, രാഹുൽ ആർ,പദ്ധതി വിശദീകരണം നടത്തി.കാളകെട്ടി എ എം എച്ച് എസ് എസ്  പ്രിൻസിപ്പാൾ ,ഡോ. ബിനോയ് എം ജേക്കബ് അധ്യക്ഷത വഹിച്ചു.കാളകെട്ടി എ എം എച്ച് എസ് എസ് മാനേജർ, റവ. ഫാ., ആൻറ്റണി മണിയങ്ങാട്ട്അനുഗ്രഹ പ്രഭാഷണം നടത്തി.കരിയർ ഗൈഡൻസ് & അഡോൾസന്റ് കൗൺസിലിംഗ് സെൽ,ജില്ലാ കോർഡിനേറ്റർ,ജ്യോതിഷ് കുമാർ ബി.,എൻ എസ് എസ് ക്ലസ്റ്റർ കൺവീനർ, ബിനോ കെ തോമസ്,വിദ്യാഭ്യാസ ജില്ലാ  കരിയർ ഗൈഡൻസ് & അഡോൾസന്റ് കൗൺസിലിംഗ് സെൽ കൺവീനർ,സോണി ജോസഫ്, എന്നിവർ പ്രസംഗിച്ചു.