വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

എല്ലാ പഞ്ചായത്തിലും കായിക മത്സരങ്ങൾ, കായിക കേരളം പദ്ധതി നടപ്പാക്കും : മന്ത്രി വി. അബ്ദുറഹിമാൻ

കോട്ടയം: എല്ലാ പഞ്ചായത്തിലും കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്ന കായിക കേരളം പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് കായിക- ന്യൂനപക്ഷക്ഷേമ -വഖഫ് ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാന കായിക വകുപ്പിന്റെ 'ഒരു പഞ്ചായത്ത് ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായി വൈക്കം ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ അക്കരപ്പാടം ഗവൺമെൻറ് യു.പി. സ്‌കൂളിൽ നിർമാണം പൂർത്തിയായ ഫുട്‌ബോൾ ടർഫിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ലഹരിക്കെതിരെയുള്ള രണ്ടാംഘട്ട പോരാട്ടത്തിന്റെ ഭാഗമായാണ് കായിക കേരളം പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി നൂറിലധികം കളിക്കളങ്ങൾ പൂർത്തിയായി. 365 പഞ്ചായത്ത് ഇതര കളിക്കളങ്ങളുടെ നിർമാണവും പൂർത്തിയായി. ചടങ്ങിൽ സി.കെ. ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും സി.കെ. ആശ എം.എൽ.എ.യുടെ ഫണ്ടിൽ നിന്നുള്ള 60 ലക്ഷം രൂപയും ചെലവഴിച്ചാണ് ടർഫ് നിർമാണം പൂർത്തീകരിച്ചത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് .ബിജു, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. ആനന്ദവല്ലി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.പി. അനൂപ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യസ്ഥിരം സമിതി അധ്യക്ഷൻ ഗോപിനാഥൻ കുന്നത്ത്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.എം. ശോഭിക, ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷൻ കെ.ദീപേഷ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ.എം. ഉദയപ്പൻ, സുലോചന പ്രഭാകരൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ഡി. ജോർജ് ,ജിനു ബാബു, രേവതി മനീഷ്, ടി. പ്രസാദ്, ദീപാ മോൾ, മിനി മനയ്ക്കപറമ്പിൽ ,രാജലക്ഷ്മി, ശരത് ടി. പ്രകാശ്, ടി.പി രാധാമണി , സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനിയർ പി.കെ. അനിൽകുമാർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് ബൈജു വർഗീസ് ഗുരുക്കൾ, സ്‌കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ. നടേശൻ, പി.ടി.എ. പ്രസിഡൻറ് കിഷോർ , സംഘാടകസമിതി പ്രസിഡൻറ് എ.പി നന്ദകുമാർ, സെക്രട്ടറി പി.ഡി. ബാബു,ബ്ലോക്ക് പഞ്ചായത്ത് യൂത്ത് കോഡിനേറ്റർ ബിനു ചന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. ശശിധരൻ, സാബു പി. മണലോടി ,അക്കരപ്പാടം ശശി, വർഗീസ് നീന്തുകടവിൽ എന്നിവർ പങ്കെടുത്തു.

കോട്ടയം

കോഴാ ​സയൻസ് സിറ്റി​ സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോട്ടയം: ശാസ്ത്രത്തിന്റെ വിസ്മയലോകത്തേക്ക് വാതിലുകൾ തുറന്നിട്ട് കോഴാ ​സയൻസ് സിറ്റി. ഇനി പ്രപഞ്ചസത്യങ്ങളുടെ വിശാലവിസ്മയങ്ങളിലേക്ക് കൗതുകപ്രവേശനം. ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിൽ സ്ഥാപിക്കുന്ന സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായ സയൻസ് സെന്റർ യാഥാർഥ്യമായി. ഉദ്ഘാടനം ജൂലൈ മൂന്ന് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അധ്യക്ഷത വഹിക്കും.  സമൂഹത്തിൽ ശാസ്ത്രാവബോധം വളർത്താനും ശാസ്ത്ര വിഷയങ്ങളിൽ കുട്ടികൾക്കുള്ള ആഭിമുഖ്യം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോഴായിൽ എം.സി. റോഡരിൽ സർക്കാർ അനുവദിച്ച  30  ഏക്കർ ഭൂമിയിൽ സയൻസ് സിറ്റി സ്ഥാപിച്ചത്.  ശാസ്ത്ര ഗ്യാലറികൾ, തൃമാന പ്രദർശന തിയേറ്റർ, ശാസ്ത്ര പാർക്ക്, സെമിനാർ ഹാൾ, ഇന്നവേഷൻ ഹബ്ബ് എന്നിവ ഉൾക്കൊള്ളുന്ന  സയൻസ് സെന്റർ  ആണ് ഇതിലെ പ്രധാന ഭാഗം . പദ്ധതി പ്രദേശത്ത് 47,147 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമിച്ചിരിക്കുന്ന സയൻസ് സെന്റർ കെട്ടിടത്തിൽ പല വിഭാഗങ്ങളിലായിട്ടാണ് പ്രദർശനം സജ്ജമാക്കിയിട്ടുള്ളത്. ഇതിനുപുറമേ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ അപൂർവയിനം വനസുഗന്ധവ്യഞ്ജനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് പൊതുജനങ്ങൾക്കായി ഒരു ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിർമാണോദ്ഘാടനം ഉടൻ നടക്കും. സയൻസ് സെന്റർ   ഫൺ സയൻസ് ഗാലറി, എമെർജിങ് ടെക്നോളജി, മറൈൻ സയൻസ്, സയൻസ് പാർക്ക്, ആക്ടിവിറ്റി സെന്റർ എന്നിവയും ഒരുത്രീ ഡി തീയറ്റർ, എക്സിബിഷൻ ഹാൾ എന്നിവയുമാണ് സയൻസ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്.   1. ഫൺ സയൻസ് ഗാലറി  ശാസ്ത്രതത്വങ്ങളും അതിന്റെ പ്രായോഗിക വശങ്ങളും പ്രതിപാദിക്കുന്ന ഫൺ സയൻസ് ഗാലറി ശാസ്ത്രതൽപരരെ ഏറെ ആകർഷിക്കും. ഇവിടെ അമ്പതോളം ഇനങ്ങൾ വിവിധ ശാസ്ത്ര ശാഖയുടെ കീഴിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഇലക്ട്രോ മാഗ്‌നറ്റിക് തിയറിയെ അടിസ്ഥാനമാക്കിയുള്ള പ്രദർശനങ്ങൾ, സൗണ്ട് ഓഫ് മ്യൂസിക്, ബ്രെയിൻ ഗെയിംസ്, ഗണിതമാതൃകകൾ  എന്നീ വിഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. 2.എമെർജിങ് ടെക്നോളജി മാറിയ കാലത്തിന്റെ ശാസ്ത്രപുരോഗതി വ്യക്തമാക്കുന്ന കാര്യങ്ങളാണിവിടെ കാണാനാകുന്നത്. ഈ വിഭാഗത്തിൽ കാർഷിക വിഭാഗം, ആരോഗ്യ വിഭാഗം, മെറ്റീരിയൽ സയൻസ് വിഭാഗം, ഊർജ്ജം, വിവര സാങ്കേതിക വിദ്യ, കമ്മ്യൂണിക്കേഷൻ, സ്പെയ്സ് സയൻസ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രദർശനം ഒരുക്കിയിട്ടുണ്ട്. 3. മറൈൻ സയൻസ് ഈ വിഭാഗത്തിൽ കടലിനടിയിലെ കാഴ്ചകളാണ് ആളുകളെ ആകർഷിക്കുന്നത്. വിവിധയിനം കടൽസസ്യങ്ങൾ, അവയുടെ സമുദ്രാന്തർഭാഗത്തെ വിന്യാസം, കടൽ ജീവികളുടെ മാതൃകകളും ചിത്രങ്ങളും, ഓരോ ജീവികളും കാണപ്പെടുന്ന ആഴങ്ങളുടെ അടയാളപ്പെടുത്തൽ എന്നിവയെല്ലാം ഇവിടെ കാണാം. അമ്പതോളം പ്രദർശന വസ്തുക്കളാണുള്ളത്.  4. ത്രീ ഡി തിയറ്റർ  ത്രീ ഡി  തിയറ്റർ ആണ് മറ്റൊരു ആകർഷണം. സമുദ്രാന്തർഭാഗത്തെ കാഴ്ചകളും  ആകാശകാഴ്ചകളും ത്രിമാന വീഡിയോ പ്രദർശനത്തിലൂടെ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പഴയകാല മനുഷ്യർ എങ്ങനെ ജീവിച്ചുവെന്നും പതിയെപതിയെയുണ്ടായ പരിവർത്തനങ്ങളും ത്രീ ഡി ദൃശ്യാനുഭവത്തിൽ കണ്ടു മനസ്സിലാക്കാം. 20 മിനിട്ട് നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ രണ്ട് വീഡിയോകളാണുള്ളത്.    5.സയൻസ് പാർക്ക് ഇവിടെ 32 കാഴ്ചകൾ ഉണ്ട്. ഫിസിക്സ് പ്രവർത്തന തത്വം ആധാരമാക്കി പ്രവർത്തിക്കുന്ന ഉപകാരണങ്ങളാണേറെയും.  6. ആക്ടിവിറ്റി സെന്റർകുട്ടികൾക്കു പരീക്ഷണങ്ങൾ നടത്താനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്. അതിനുവേണ്ട സാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്.  7. ടെമ്പററി എക്സിബിഷൻ ഹാൾഇവിടെ സ്റ്റിൽ മോഡലുകളുടെ പ്രദർശനം ആണ് ഒരുക്കിയിട്ടുള്ളത്. വിവിധ ശാസ്ത്രതത്വങ്ങളുടെ തിയറികളും പ്രസന്റേഷനും ഉണ്ട്. പ്രധാന ആകർഷണങ്ങൾ കാണുന്നതെല്ലാം വിശ്വസിക്കാമോ? ശാസ്ത്രം പറയുന്നത് വിശ്വസിക്കുന്നതിനു പകരം പിന്നിലുള്ള ശാസ്ത്ര രഹസ്യങ്ങൾ മനസ്സിലാക്കണമെന്നാണ്. ഇത് കൃത്യമായി മനസ്സിലാക്കിത്തരുന്നവയാണ് സയൻസ് സെന്ററിലെ സ്പിന്നങ് ഇറേസർ, മാജിക് വാട്ടർ ടാപ്, ഇല്യൂഷൻ വിത്ത് റിങ്സ്, സ്‌കാനിമേഷൻ തുടങ്ങിയവ. കാഴ്ച തലച്ചോറിനെ എങ്ങനെ തെറ്റിധരിപ്പിക്കുന്നുവെന്ന് തിരിച്ചറിയുന്നത് ഫൺ മിറർ, കർവിങ് ടണൽ, ഫ്രോസൺ ഷാഡോ, കളർ ഷാഡോ തുടങ്ങിയവ കാണുമ്പോഴാണ്. രണ്ടാം ഘട്ടം മോഷൻ സിമുലേറ്റർ, ഓഗ്മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി തീയറ്ററുകൾ, പ്രകാശ ശബ്ദസമന്വയ പ്രദർശനം, ജലധാര ,വാനനിരീക്ഷണ സംവിധാനം എന്നിവയാണ് രണ്ടാം ഘട്ടത്തിൽ  വിഭാവനം ചെയ്തിരിക്കുന്നത്.                                 പ്രവേശനം നാലു മുതൽ സയൻസ് സിറ്റിയിലേക്ക് ഉദ്ഘാടനപ്പിറ്റേന്നു മുതൽ പ്രവേശനം അനുവദിക്കും. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് പൊതുജനങ്ങൾക്ക് സന്ദർശിക്കാവുന്നത്. തിങ്കളാഴ്ചകളിൽ അവധിയായിരിക്കും. 30 രൂപയാണ് പ്രവേശന ഫീസ്. വിദ്യാർഥികൾക്ക് 20 രൂപയും.

കോട്ടയം

കോട്ടയത്തെ കോടിമത പാലത്തിനരികെ പിക്കപ്പും ബൊലേറോയും കൂട്ടിയിടിച്ച് 2 മരണം; ഡ്രൈവറെ പുറത്തെടുത്തത് ജീപ്പ് വെട്ടിപ്പൊളിച്ച്

കോട്ടയം: കോടിമത പാലത്തിനു സമീപം വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൊലേറോയിൽ സഞ്ചരിച്ചിരുന്ന കൊല്ലാട് സ്വദേശികളായ ജെയ്മോൻ (43), അർജുൻ (19) എന്നിവരാണ് മരിച്ചത്. ഇവർക്ക് ഒപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത് ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണമായും തകർന്നു. നാട്ടുകാർ ഉടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പക്ഷേ ഡ്രൈവറെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഫയർഫോഴ്സെത്തി ജീപ്പ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങളും കോട്ടയം മെഡിക്കൽ കോളജിലാണ്.

കോട്ടയം

വിഭാഗീയ രാഷ്ട്രീയത്തിന് പിടിച്ചുനിൽക്കാൻ കഴിയില്ല - റസാഖ് പാലേരി

ഈരാറ്റുപേട്ട: കപട മതേതരത്തത്തോടെ തിരഞ്ഞെടുപ്പുകളെ നേരിട്ടാൽ ജനം തള്ളികളയുമെന്നതിൻ്റെ ഉദാഹരണമാണ് കേരളത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പറഞ്ഞു. പാർട്ടി ജില്ലാ കമ്മിറ്റി ഇല്ലിക്കല്ല് സംസ്കാരിക നിലയത്തിൽ നടത്തിയ നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ .കെ.എം സാദിഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ ഷെഫീഖ് മുഖ്യപ്രഭാഷണം നിർവഹിച്ചു. വിവിധ സെക്ഷനുകളിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഇർഷാദ് സംസ്ഥാന സെക്രട്ടറി ഡോ. അൻസാർ അബൂബക്കർ ,സണ്ണി മാത്യു , സുനിൽ ജാഫർ, എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.എ നിസാം സ്വാഗതവും ജില്ല ജനറൽ സെക്രട്ടറി അർച്ചന പ്രജിത് നന്ദിയും പറഞ്ഞു.

കോട്ടയം

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ; 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്തദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 28 ശനിയാഴ്ചത്തേക്ക് അഞ്ച് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകള്‍ക്ക് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതിശക്തമായ മഴയ്ക്ക് ഇവിടങ്ങളില്‍ സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ പറയുന്നു. മഴക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. നദീതീര പ്രദേശങ്ങളിലും പാറമാതലുകളിലും ജാഗ്രത പാലിക്കണമെന്നും മഴ ശക്തമായ സാഹചര്യത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് ഒഴിവാകണമെന്നും ദുരന്ത നിവാരണ അതോറിറ്റിയും ജനങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ട്. മഴയെ തുടര്‍ന്ന് കൃഷിയിടങ്ങളിലും നഗരപ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ വെച്ച് ജില്ലാ ഭരണകൂടങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കുകയാണ്. തീരദേശ മേഖലകളിലും ഒറ്റപ്പെട്ട മേഖലകളിലും ശക്തമായ നിരീക്ഷണമാണെന്നാണ് അധികൃതരുടെ നിലപാട്.

കോട്ടയം

അതിദരിദ്രരില്ലാത്ത ആദ്യജില്ല കോട്ടയം; പ്രഖ്യാപനം ഇന്ന്

കോട്ടയം: അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയത്തെ ഇന്നു  (ശനിയാഴ്ച, ജൂൺ 28) പ്രഖ്യാപിക്കുമെന്ന് സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ അറിയിച്ചു. രാവിലെ 11.00 മണിക്ക് ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.അതിദാരിദ്ര്യനിർമാർജനം സംസ്ഥാന സർക്കാർ മുൻഗണനാ പദ്ധതിയായി പ്രഖ്യാപിച്ച പിന്നാലെ ജില്ലയിൽ സർവേ നടത്തി 1071 അതിദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. മരണപ്പെട്ടവർ, ഇതര സംസ്ഥാനങ്ങളിൽ/ ജില്ലകളിൽ കുടിയേറിയവർ എന്നിവരെ ഒഴിവാക്കിയ ശേഷം 903 കുടുംബങ്ങളാണ് അന്തിമപട്ടികയിലുണ്ടായിരുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തിൽ തയാറാക്കിയ മൈക്രോപ്ലാൻ പ്രകാരം ഭക്ഷണവും മരുന്നുകൾ, പാലിയേറ്റീവ് കെയർ, ആരോഗ്യ സഹായ ഉപകരണങ്ങൾ എന്നിങ്ങനെയുള്ള ആരോഗ്യസേവനങ്ങളും ആവശ്യമുള്ള മുഴുവൻ കുടുംബങ്ങൾക്കും  ലഭ്യമാക്കി. ഭക്ഷണത്തിനു ബുദ്ധിമുട്ടു നേരിട്ട കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യൽ, ആഹാരം പാകം ചെയ്യാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് പാകം ചെയ്ത് ഭക്ഷണം നൽകൽ തുടങ്ങിയവ ലഭ്യമാക്കി തുടർന്നുവരുന്നുണ്ട്. ഇത്തരത്തിൽ 605 കുടുംബങ്ങൾക്കാണു സേവനം നൽകുന്നത്.  മരുന്നുകൾ ആവശ്യമുള്ള 693 കുടുംബങ്ങൾക്ക് അവ ലഭ്യമാക്കി. പാലിയേറ്റീവ് കെയർ സേവനങ്ങൾ ആവശ്യമായിരുന്ന 206 കുടുംബങ്ങൾക്കും സേവനം നൽകിയിട്ടുണ്ട്. ആരോഗ്യ സുരക്ഷാ സാമഗ്രികൾ ആവശ്യമായിരുന്ന ആറു കുടുംബങ്ങൾക്കും ലഭ്യമാക്കി.   വരുമാനമാർഗം ഒരുക്കിക്കൊടുക്കേണ്ടിയിരുന്ന 155 കുടുംബങ്ങൾക്ക് അതിനുള്ള സൗകര്യമൊരുക്കി. കുടുംബശ്രീ- ഉജ്ജീവനം പദ്ധതി വഴി 140 കുടുംബങ്ങൾക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ  വഴി ആറു കുടുംബങ്ങൾക്കും  മറ്റ് വകുപ്പുകൾ വഴി നാലു കുടുംബങ്ങൾക്കും  സ്വകാര്യ സ്ഥാപനങ്ങൾ വഴി അഞ്ചു കുടുംബങ്ങൾക്കും വരുമാന മാർഗങ്ങൾ ലഭ്യമാക്കി.   ഭവനരഹിതരും, ഭൂരഹിത ഭവനരഹിതരും ആയ മുഴുവൻ പേർക്കും സുരക്ഷിത വാസസ്ഥലങ്ങൾ ഉറപ്പാക്കി. അതിദരിദ്ര്യ കുടുംബങ്ങളിലെ വീട് മാത്രം ആവശ്യമായ 67 കുടുംബങ്ങൾക്കും വീടും വസ്തുവും വീടും ആവശ്യമായിട്ടുള്ള 50 കുടുംബങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കി. 22 കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റി. ലൈഫ് പദ്ധതി, പി.എം.എ.വൈ പദ്ധതി, സ്‌പോൺസർഷിപ്പ്, മറ്റ് സന്നദ്ധ സംഘടനകളുടെ സഹായം വഴിയാണ് ഇവ യാഥാർഥ്യമാക്കിയത്. അവശേഷിച്ച ഒരാൾക്ക് വീടുനിർമിക്കുന്നതിനായി മന്ത്രി വി.എൻ. വാസവൻ ഇടപെട്ട് വൈക്കത്ത് നാലുസെന്റ് ഭൂമി ലഭ്യമാക്കിയതോടെയാണു ജില്ല അതിദാരിദ്ര്യമുക്തമെന്ന ലക്ഷ്യം പൂർത്തീകരിച്ചത്. പദ്ധതിയുടെ ഭാഗമായി അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർ, മാനസികവെല്ലുവിളി നേരിടുന്നവർ എന്നിവരെ പുനരധിവസിപ്പിക്കാനും, ചികിത്സയ്ക്കുമുള്ള നടപടികൾ സ്വീകരിച്ചു. 490 ഗുണഭോക്താക്കൾക്ക് ആധാർ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, മറ്റു തിരിച്ചറിയൽ കാർഡുകൾ അടക്കമുള്ള അവകാശ രേഖകൾ ലഭ്യമാക്കി. 55 വിദ്യാർത്ഥികൾക്കു സൗജന്യ ബസ്പാസും ലഭ്യമാക്കി. ഈ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനൊപ്പം പഠനമാർഗ നിർദേശ പരിപാടികളും ഒരുക്കി. ജില്ലയെ അതിദാരിദ്ര്യമുക്തമാക്കാനുള്ള പ്രവർത്തനത്തിൽ സജീവമായി പങ്കാളികളായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരെയും പദ്ധതിക്കു നേതൃത്വം നൽകിയ ജില്ലാ ഭരണകൂടത്തെയും തദ്ദേശ സ്വയം ഭരണവകുപ്പിന്റെ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തെയും മന്ത്രി വി.എൻ. വാസവൻ അഭിനന്ദനം അറിയിച്ചു. പ്രഖ്യാപന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായിരിക്കും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ റിപ്പോർട്ട് അവതരിപ്പിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.പിമാരായ  അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, എം.എൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ, അഡ്വ. മോൻസ് ജോസഫ്, സി.കെ. ആശ, അഡ്വ. ജോബ് മൈക്കിൾ, മാണി സി. കാപ്പൻ, അഡ്വ. ചാണ്ടി ഉമ്മൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മേനാൻ, ബ്‌ളോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് മുകേഷ് കെ. മണി, അഡീഷണൽ ഡയറക്ടർ പി.സി. ബാലഗോപാൽ, ഡെപ്യൂട്ടി ഡയറക്ടർ, വി.ആർ. രാജീവ്, തദ്ദേശ സ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ് എന്നിവർ ചടങ്ങിൽ പ്രസംഗിക്കും.

കോട്ടയം

സമസ്ത നൂറാം സ്ഥാപക ദിനം ആചരിച്ചു.

കോട്ടയം, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം സ്ഥാപക ദിനം ജില്ലയിൽ വിപുലമായി ആചരിച്ചു. "100 പ്രകാശവർഷങ്ങൾ "എന്ന പ്രമേയാടിസ്ഥാനത്തിൽ പ്രഖ്യാപിച്ച സെന്റിനറി ജൂബിലി യുടെ ഭാഗമായി സമാധാനപ്രതിജ്ഞയും, സമസ്ത രൂപീകരണ പശ്ചാത്തലം, ആദർശം, ബഹുമുഖ പദ്ധതികൾ, അനുസ്മരണം എന്നിവ സ്ഥാപകദിനത്തിന്റെ ഭാഗമായി നടന്നു.ജില്ലാതലത്തിൽ ചങ്ങനാശ്ശേരി മർക്കസുൽ ഹുദയിൽ ജില്ലാ ട്രഷറർ കെ എസ് എം റഫീഖ് അഹമ്മദ് സഖാഫി പതാക ഉയർത്തി സംസാരിച്ചു. അബ്ദുസ്സലാം ബാഖവി അധ്യക്ഷനായിരുന്നു. ഷാഫി ഹിമമി സിറാജുദ്ദീൻ നൂറാനി സംസാരിച്ചു. എന്തെയാർബദരിയ്യ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ചീഫ് ഇമാം സുലൈമാൻ സഅദി പതാക ഉയർത്തി, മുഹമ്മദ് കുട്ടി മിസ്‌ബാഹി, അബ്ദു ആലസം പാട്ടിൽ, ഷിയാസ് അംജദി, ജമാഅത്ത് ഭാരവാഹികൾ പങ്കെടുത്തു,  ഈരാറ്റുപേട്ട സഈദിയ സുന്നീ മദ്രസയിൽ  പ്രസിഡണ്ട് ഇ എസ് സഅദ്ദ്ദീൻ അൽ ഖാസിമി പതാക ഉയർത്തി, മദ്രസ സദർ മുഅല്ലിം അബ്ദുറഹ്മാൻ സഖാഫി സന്ദേശം നൽകി.മദ്രസ അസംബ്ലി നടത്തി, തീക്കോയി തർബിയത്തുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ ജമാഅത്ത് പ്രസിഡണ്ട് സലീം യാക്കിരി പതാക ഉയർത്തി. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി അജ്നാസ് സഖാഫി മുഖ്യ പ്രഭാഷണം നടത്തി, ഷംസുദ്ദീൻ അഷ്റഫി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ഈരാറ്റുപേട്ട സോൺ ൺ  സെക്രട്ടറി ഷിനാസ് തീകോയി സംസാരിച്ചു, മുണ്ടക്കയം ഇർഷാദിയ അക്കാദമിയിൽ ലിയഖത്ത് സഖാഫി, തലയോലപ്പറമ്പ് യൂണിറ്റിൽ അബ്ദുല്ലത്തീഫ് മുസ്ലിയാർ ആപ്പാഞ്ചിറയും വൈക്കം യൂണിറ്റിൽ സുബൈർ നക്കം തുരുത്തും പതാക ഉയർത്തി.അൻവർ മദനി, യഅഖൂബ് നഈമി സംസാരിച്ചു..

കോട്ടയം

കോട്ടയം ജില്ലയിൽ കനത്ത മഴ, മലയോര മേഖലയിൽ അതിശക്തമായ തീവ്ര മഴ, മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു, ജാഗ്രത പാലിക്കണം.

കോട്ടയം: ഇന്നലെ മുതൽ തുടരുന്ന അതിശക്തമായ തീവ്ര മഴയിൽ കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നു. അതിശക്തമായ മഴയാണ് ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ പെയ്യുന്നത്. ഇന്നലെ രാവിലെ മുതൽ പെയ്യാൻ ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.അതിശക്തമായ മഴയിൽ ജില്ലയിലെ നദികളിലും തോടുകളിലും ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. പ്രധാന നദികളായ മണിമല,മീനച്ചിൽ ആറുകളിൽ ജലനിരപ്പ്ഉയർന്നിരിക്കുകയാണ്. മണിമലയാറ്റിൽ മുണ്ടക്കയം,എരുമേലി-ഓരുങ്കൽ കടവ് മേഖലകളിൽ ജലനിരപ്പ് അപകടകരമായനിലയിൽ ഉയർന്നു നിൽക്കുകയാണ്. കനത്ത മഴയുടെ സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപെട്ടതായും പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ വടക്കൻ ഒഡിഷ, ഗംഗ തട പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു