വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ഹജ്ജ് 2023 ന് ഓൺലൈൻ അപേക്ഷാ സമർപ്പണം കോട്ടയം ജില്ലയിൽ തുടങ്ങി

ഈരാറ്റുപേട്ട:സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവർക്കുള്ള  അപേക്ഷ സമർപ്പണം ഓൺലൈൻ മാത്രമായതുകൊണ്ട് ജില്ലയിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും  ട്രൈനർന്മാരുടെ നേതൃത്വത്തിൽ സൗജന്യമായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 2023 മാർച്ച് 10 വരെയാണ് അപേക്ഷ സമർപ്പിക്കുവാനുള്ള സമയം.  അപേക്ഷ സമർപ്പിക്കുവാൻ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലുള്ളവർ അതാത് മണ്ഡലങ്ങളിലെ ട്രൈനർന്മാരെ വിളിച്ച് സൗജന്യ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ ട്രൈനർ ഷിഹാബ് പുതുപ്പറമ്പിൽ അറിയിച്ചു. 9447548580 കൂടുതൽ വിവരങ്ങൾക്ക്  എൻ പി ഷാജഹാൻ മാസ്റ്റർ ട്രെയിനർ 9447914545 ജില്ലയിൽ വിവിധ മണ്ഡലങ്ങളുടെ ചാർജുള്ള ട്രെനർമാരുടെ പേരും ഫോൺ നമ്പറും :- കാഞ്ഞിരപ്പള്ളി: ഖമറുദ്ദീൻ തോട്ടത്തിൽ  9447507956 മീനച്ചിൽ താലൂക്ക്: ഷിഹാബ് പുതുപ്പറമ്പിൽ 9447548580 സഫറുള്ള ഖാൻ 9447303979 കോട്ടയം : അജി കെ മുഹമ്മദ് 9447763091 ചെങ്ങനാശ്ശേരി: സിയാദ് ഖാലിദ് 8157929681 വൈക്കം: നാസിർ ദാറുസ്സലാം 9447781311 ഏറ്റുമാനൂർ : മിസാബ് ഖാൻ: 9446858758

കോട്ടയം

കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടുത്തം

കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്‌സ് തീയണയ്ക്കാന്‍ ശ്രമിക്കുന്നു. ക്യാന്‍സര്‍ വാര്‍ഡിന് പിന്നില്‍ പുതിയതായി നിര്‍മ്മാണം നടക്കുന്ന സര്‍ജിക്കല്‍ ബ്ലോക്കിലാണ് തീപിടിച്ചത്. സമീപ വാര്‍ഡുകളില്‍ നിന്നും രോഗികളെ ഒഴിപ്പിച്ചു.കോട്ടയത്ത് നിന്നും നാല് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ചങ്ങനാശ്ശേരിയില്‍ നിന്നടക്കം കൂടുതല്‍ അഗ്‌നിശമന യൂണിറ്റുകളോട് ഇവിടേക്ക് എത്തിച്ചേരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപകടത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ടതായാണ് അഗ്നിരക്ഷാ സേന നല്‍കുന്ന വിവരം. തീപിടിച്ച കെട്ടിടത്തില്‍ തൊഴിലാളികള്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും

കോട്ടയം

കോട്ടയത്ത് നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞ് അപകടം; ഇതര സംസ്ഥാന തൊഴിലാളി മണ്ണിനടിയിൽ, രക്ഷാപ്രവർത്തനം തുടരുന്നു

കോട്ടയം: മറിയപ്പള്ളിയിൽ വീടിനു സമീപത്തെ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി. മറിയപ്പള്ളി പൊൻകുന്നത്തുകാവ് ക്ഷേത്രത്തിനു സമീപത്തെ വീടിനു പിന്നിലാണ് അപകടം ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ 10 മണിയോടെയാണ് മതിലിന്റെ അറ്റകുറ്റപണികൾക്കായി ഇതര സംസ്ഥാന തൊഴിലാളി എത്തിയത്. ഇതിനിടെ മതിലിടിഞ്ഞ് ഇയാൾ മണ്ണിനടിയിൽ കുടുങ്ങുകയായിരുന്നു. സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇയാൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്.

കോട്ടയം

കോട്ടയത്ത് കനത്ത മഴ മെഡിക്കൽ കോളേജ് ആശുപത്രി ഒപിയിൽ വെള്ളം കയറി ദുരിതത്തിലായി രോഗികളും കൂട്ടിരിപ്പുകാരും

കോട്ടയം: കനത്ത മഴയിൽ കോട്ടയം മെഡിക്കൽ കോളേജില്‍ വെള്ളം കയറി . ഒപി വിഭാ​ഗത്തിൽ മുട്ടോളം വെള്ളമുണ്ട്. രോ​ഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. കോട്ടയം ന​ഗരത്തിൽ ഏറെ നേരെ മഴ പെയ്തിരുന്നു.  വെള്ളം കയറിയിരിക്കുന്നത് പഴയ അത്യാഹിത വിഭാ​ഗത്തിലാണ് . ഇപ്പോൾ വിവിധ വിഭാ​ഗങ്ങളുടെ ഒപി പ്രവർത്തിക്കുന്നിടമാണിത്. ഇവിടുത്തേക്ക് ഒരു റോഡ്  അടുത്ത കാലത്ത് നിർമ്മിച്ചിരുന്നു.  റോഡ് നിർമ്മാണത്തെ തുടർന്ന് വെള്ളം ഒഴുകി പോകാനുള്ള ഓടകളെല്ലാം അടഞ്ഞു പോയിരുന്നു. നിർമ്മാണത്തിൽ അശാസ്ത്രീയത ഉണ്ടെന്ന് നാട്ടുകാരിൽ‌ പലരും ചൂണ്ടിക്കാട്ടിയിരുന്നു.  വെള്ളം ഒഴുകിപ്പോകാൻ മറ്റ് മാർ​ഗങ്ങളൊന്നുമില്ലാതെ ഒപി വിഭാ​ഗത്തിലേക്ക് വെള്ളം കയറിയതാകാം. വെള്ളം നീക്കാനുള്ള നടപടികൾ തുടങ്ങിയിട്ടില്ല .  ഒപിയിൽ ആളുകളുടെ തിരക്ക് കുറവുണ്ടെങ്കിലും വാർഡുകളിൽ കഴിയുന്ന രോ​ഗികളും കൂട്ടിരിപ്പുകാരും പുറത്തേക്ക് പോകാനും അകത്തേക്ക് വരാനും ഒക്കെ ഉപയോ​ഗിക്കുന്ന പ്രധാനപ്പെട്ട മേഖലയാണിത്.  വെള്ളം കയറിയിരിക്കുന്നത് ആളുകളെ വള‌രെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്. എങ്ങനെ ഒഴുക്കി കളയണമെന്നതിനെക്കുറിച്ച് ആശുപത്രി അധികൃതരുടെ മുന്നിൽ തെളിയുന്നില്ല.  അതിനാൽ മഴ കുറയുമ്പോൾ വെള്ളം കുറയുമെന്ന പ്രതീക്ഷയിലാണ് ഇവർ. സമീപകാലത്തൊന്നും കോട്ടയം മെഡിക്കൽ കോളേജിൽ ഇത്തരത്തിൽ വെള്ളം കയറിയതിനെക്കുറിച്ച് അറിവില്ല.

കോട്ടയം

പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം: സിപിഐഎമ്മും കേരള കോണ്‍ഗ്രസ് എമ്മും തമ്മില്‍ തര്‍ക്കം

കോട്ടയം: പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി സിപിഐഎമ്മും കേരള കോണ്‍ഗ്രസ് എമ്മും തമ്മില്‍ തര്‍ക്കം. ചെയര്‍മാന്‍ സ്ഥാനം കൈമാറാനുള്ള ധാരണ കേരള കോണ്‍ഗ്രസ് എം പാലിച്ചില്ലെന്ന് സിപിഐഎം ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ ധാരണ അനുസരിച്ച് അടുത്ത ഒരു വര്‍ഷക്കാലം ചെയര്‍മാന്‍ സ്ഥാനം സിപിഐഎമ്മിനാണ് കിട്ടേണ്ടത്. തല്‍ക്കാലം ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കില്ലെന്ന് കേരള കോണ്‍ഗ്രസ് എം തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ ഭരണത്തിലുള്ള ഏക നഗരസഭയുടെ ഭരണം ഉടന്‍ വിട്ടുതരുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ജോസ് കെ മാണി സിപിഐഎം നേതാക്കളെ അറിയിച്ചതായി നേരത്തെ സൂചനകളുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷമുണ്ടാക്കിയ ധാരണ പ്രകാരം, ചെയര്‍മാന്‍ സ്ഥാനം ആദ്യ രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിനും പിന്നീട് ഒരു വര്‍ഷം സിപിഐഎമ്മിനും അവസാന രണ്ട് വര്‍ഷം വീണ്ടും കേരള കോണ്‍ഗ്രസിനുമാണ്. നഗരസഭാ ഭരണം വിട്ടുനല്‍കില്ലെന്ന കേരള കോണ്‍ഗ്രസ് നിലപാട് സിപിഐഎം ജില്ലാ നേതൃത്വത്തിന് സ്വീകാര്യമായെങ്കിലും പാലാ പ്രാദേശിക നേതൃത്വം ചെയര്‍മാന്‍ സ്ഥാനം ഉടന്‍ കിട്ടണമെന്ന നിലപാട് സ്വീകരിച്ചതാണ് നിലവിലെ പ്രതിന്ധിക്ക് കാരണം.  

കോട്ടയം

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു, ദ്രുതകർമ്മ സേന രൂപീകരിച്ചു, ജില്ലയിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ

കോട്ടയം: സംസ്ഥാനത്ത് ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കോട്ടയം പാലാ മീനച്ചിൽ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.  പാലാ പൈകയിലെ സ്വകാര്യ പന്നി ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച ഫാമുകൾക്കു ചുറ്റുമുള്ള ഒരു കിലോമീറ്റർ മേഖല രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു.  രോഗബാധ സ്ഥിരീകരിച്ച ഫാമിന് ചുറ്റുമുള്ള 10 കിലോമീറ്റർ മേഖല രോഗബാധിത നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചതായും ഈ മേഖലകളിൽ പന്നി മാംസ വിതരണം നിരോധിച്ചും വിതരണം നടത്തുന്ന വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വെയ്ക്കാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്പേഴ്സണായ ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ പറഞ്ഞു.  രോഗബാധ സ്ഥിരീകരിച്ച മേഖലയിൽ നിന്നും പന്നികളെയും പന്നി മാംസവും മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ട് പോകുന്നതും മറ്റു സ്ഥലങ്ങളിൽ നിന്നും ഇവിടേയ്ക്ക് എത്തിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.  പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലേയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമിലെ പന്നികളെയും കൊന്നു സംസ്കരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

കോട്ടയം

ടൂറിസത്തിന് ഗൈഡാവാന്‍ കോട്ടയം ജില്ലയ്ക്ക് സ്വന്തം ‘കോട്ടയം ടൂറിസം ആപ്പ്’

കോട്ടയം: കോട്ടയം ജില്ലയിലെ വിനോദ സഞ്ചാരമേഖലയ്ക്ക് ശക്തിപ്പെടുത്തുന്നതിനും സഞ്ചാരികള്‍ക്ക് സഹായമാകുന്നതിനുമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ആപ്ലിക്കേഷന്‍ തയാറായി. കോട്ടയം ടൂറിസം എന്ന പേരില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ തയാറാക്കിയിട്ടുള്ള ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്യാം.  ബാക്ക് വാട്ടേഴ്സ്, പിക്നിക്ക് സ്പോട്ട്സ്, ഹെറിട്ടേജസ്, ഹില്‍ സ്റ്റേഷന്‍സ്, പില്‍ഗ്രിം സെന്റേഴ്സ്, ആയുര്‍വേദ സെന്റേഴ്സ്, ഗൃഹസ്ഥലീസ്, പൊതുമരാമത്ത് വകുപ്പ്് റസ്റ്റ് ഹൗസുകളും ഗസ്റ്റ് ഹൗസുകളും, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, സര്‍വീസ്ഡ് വില്ലകള്‍ തുടങ്ങിയവയാണ് ആപ്ലിക്കേഷനില്‍ ഉള്ളത്. ഓരോ വിനോദസഞ്ചാര കേന്ദ്രത്തില്‍ ക്ലിക്ക് ചെയ്യുമ്പോഴും ആ വിനോദ സഞ്ചാരകേന്ദ്രത്തിന്റെ മനോഹരമായ ചിത്രവും അവയെ ചെറു വിവരണകുറിപ്പും അവിടെ എത്തുന്നതിനുള്ള ഗൂഗിള്‍ മാപ്പും സമീപപ്രദേശങ്ങളിലെ താമസസ്ഥലവും ലഭിക്കും.  വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്ന് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം അവിടേക്കുള്ള ദൂരം എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. കോട്ടയത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണമായ കുമരകത്തെ കുറിച്ച് വിവരണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. എക്സ്പ്ലോര്‍ കുമരകം എന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് ക്ലിക്ക് ചെയ്താല്‍ കുമരകത്തെ ബോട്ട് റേസുകള്‍, സ്പോട്ട് ലൈറ്റുകള്‍, ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങള്‍, ഫെറി സമയം, മോട്ടോര്‍ ബോട്ട് ഓപ്പറേട്ടര്‍മാരുടെ ഫോണ്‍ നമ്പറുകള്‍ എന്നിവ ലഭിക്കുമെന്ന് ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ബീന സിറിള്‍ പൊടിപ്പാറ പറഞ്ഞു.  ടൂറിസം കേന്ദ്രങ്ങള്‍ കൂടാതെ കോട്ടയത്തിന്റെ തനത് ഭക്ഷ്യ വിഭവങ്ങള്‍, ഉത്പന്നങ്ങള്‍, ഉത്സവങ്ങള്‍, കലാരൂപങ്ങള്‍, ഭക്ഷണശാലകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍ തുടങ്ങിയവയും അടിയന്തരഘട്ടങ്ങളില്‍ വിളിക്കുന്നതിന് പൊലീസ് സ്റ്റേഷനുകള്‍, ഫയര്‍ സ്റ്റേഷനുകള്‍, സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയവയുടെ ഫോണ്‍ നമ്പറുകളും ചേര്‍ത്തിട്ടുണ്ട്. കോട്ടയം ടൂറിസം ആപ്പ് ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്നും ആപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉടന്‍ നടക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.

കോട്ടയം

കുട്ടിക്കലിൽ ദുരന്തം പെരുമഴയായി പെയ്തിറങ്ങിയിട്ട് ഒരാണ്ട്

കോട്ടയം ; ജില്ലയിലെ കുട്ടിക്കലും, ഇടുക്കി ജില്ലയിലെ കൊക്കയാറി‍ലും ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായിട്ട് ഇന്നേക്ക് ഒരാണ്ട്. കൃഷിയിടവും, കിടപ്പാടവും ഉരുളെടുത്ത് കൊണ്ടുപോയപ്പോൾ മലയോര മേഖലയ്ക്ക് നഷ്ടമായത് 22 വിലപ്പെട്ട ജീവനുകളാണ്. ആ സങ്കട കണ്ണീരിനിടയിലും ജീവിതം തിരിച്ച്‌ പിടിക്കാനുള്ള ഓട്ടത്തിലാണ് മലയോര ജനത. ദുരന്തം പെരുമഴയായി പെയ്തിറങ്ങിയപ്പോൾ കുട്ടിക്കൽ, കൊക്കയാർ ഉൾപ്പെടുന്ന മലയോര മേഖലയ്ക്ക് നഷ്ടമായത് ഉറ്റവരെയാണ്. കൂട്ടിക്കലിലെ പ്ലാപ്പള്ളി, കാവാലി, കൊക്കയാർ പ്രദേശങ്ങളിലാണ് ഏറ്റവും വലിയ ഉരുൾ ഏറ്റവുമധികം നാശം വിതച്ചത്. കാവാലിയിൽ ഒറ്റലാങ്കൽ മാർട്ടിന്റെ 6 പേരടങ്ങുന്ന കുടുംബം ഒന്നാകെ മലവെള്ളത്തിൽ ഒലിച്ചുപോയി. ഇവരുടെ ജീവനും ജീവിതവും ഇല്ലാതായി മണ്ണിടിഞ്ഞും ഒഴുക്കിൽപെട്ടും ഉറ്റവരെ നഷ്ട്ടപെട്ടവർ നിരവധിയാണ്. ആ ദുരന്തദിനത്തെ കണ്ണീരോടെ യാണ് ഈ മലയോരഗ്രാമം ഓർത്തെടുക്കുന്നത്. പുല്ലകയാർ കരകവിഞ്ഞപ്പോൾ മുണ്ടക്കയവും കൂട്ടിക്കൽ മേഖലയിലെ നിരവധി വീടുകളാണ് വെള്ളത്തിനടിയിലായത്. പല വീടുകളും ഒലിച്ചുപോയി. ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ് കൂട്ടിക്കൽ ഗ്രാമം. പാലങ്ങളും, റോഡുകളും അടക്കം പുനഃസ്ഥാപിച്ചു തുടങ്ങിയെങ്കിലും മലയോരമേഖലയുടെ നെഞ്ചിൽ ഇന്നും ആ ദുരന്തം ഒരു നീറ്റലാണ്.