വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റ്: മതേതര ഇന്ത്യക്ക് അപമാനം - പി.ഡി.പി

കോട്ടയം: മനുഷ്യകടത്ത് എന്ന വ്യാജ ആരോപണം ഉന്നയിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസികളായ കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത സംഭവം ജനാധിപത്യ മതേതര ഇന്ത്യക്ക് അപമാനമാണെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം.എസ്. നൗഷാദ് പറഞ്ഞു. ആരോഗ്യപരമായും വിദ്യാഭ്യസപരമായും വളരെ പിന്നോക്കാവസ്ഥയും അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട് ദുരിതത്തിൽ കഴിയുന്ന വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മനുഷ്യത്വത്തിന്റെ പേരിൽ വീടും നാടും മറന്ന് പ്രവർത്തിക്കുന്ന കന്യാസ്ത്രീകളെ വർഗ്ഗീയതയുടെയും മത വിദ്വേഷത്തിന്റെയും അധികാര ഭ്രാന്തിന്റെയും പേരിൽ അപമാനിക്കുന്നതും ആക്ഷേപിക്കുന്നതും കള്ളകേസുകൾ സൃഷ്ടിച്ച് അറസ്റ്റു ചെയ്യുന്നതും അംഗീകരിക്കാൻ ആവില്ല. ഇതിനെതിരെ രാജ്യവ്യാപകമായി പൊതു സമൂഹം പ്രതിഷേധം തീർക്കണമെന്നും നൗഷാദ് അഭ്യർഥിച്ചു. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മത സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റ മാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും നൗഷാദ് ചൂണ്ടിക്കാട്ടി. പി.ഡി.പി കോട്ടയം ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് നിഷാദ് നടക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒ.എ. സക്കരിയാ, എം.എ. അക്ബർ, പി.കെ. അസിം, സക്കീർ കളത്തിൽ, അൻസർഷാ കുമ്മനം എന്നിവർ പ്രസംഗിച്ചു.

കോട്ടയം

വാഗമൺ ചാത്തൻപാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി

വാഗമണ്ണിന് സമീപം ചാത്തൻ പാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അരുൺ എസ് നായരാണ് കാൽവഴുതി കൊക്കയിലേക്ക് വീണത്. അധികം താഴ്ചയിലേക്ക് പതിക്കുന്നതിന് മുൻപ് യുവാവ് പുല്ലിൽ പിടിച്ചു നിൽക്കുകയായിരുന്നു. തൊടുപുഴ ,മൂലമറ്റം എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ എത്തിയാണ് യുവാവിനെ സാഹസികമായി പുറത്തെത്തിച്ചത്. സാരമായി പരിക്കേറ്റ വിഷ്ണുവിനെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി.ഏതാനും ദിവസങ്ങൾക്കു മുമ്പ് എറണാകുളം സ്വദേശിയായ റിട്ടയേഡ് കെഎസ്ഇബി എൻജിനീയർ ഇതേ ഇടത്ത് വീണ് മരിച്ചിരുന്നു.

കോട്ടയം

താഴ്ച്ചയുള്ള കൊക്കയിൽ വീണു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

വാഗമൺ റോഡിൽ കൊക്കയിൽ വീണ് വിനോദസഞ്ചാരി മരിച്ചു. എറണാകുളം തോപ്പുംപടി സ്വദേശി തോബിയാസ് (58) ആണ് മരിച്ചത്. ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ 200 അടി താഴ്ച‌യിലേക്ക് കാൽവഴുതി വീഴുകയായിരുന്നു. രാത്രി എട്ടരയോടെയാണ് ഇയാൾ കൊക്കയിൽ വീണത്. വാഗമൺ സന്ദർശിക്കാനായാണ് തോബിയാസും സംഘവും എറണാകുളത്തുനിന്ന് എത്തിയത്. തിരികെ മടങ്ങുന്നതിനിടെ കാഞ്ഞാർ വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇവർ വാഹനം നിർത്തി ഇറങ്ങുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്നവർ ഉടൻ മൂലമറ്റം ഫയർഫോഴ്സിൽ വിവരം അറിയിച്ചു. തുടർന്ന്മൂലമറ്റം,തൊടുപുഴഅഗ്നിരക്ഷാസേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.പുലർച്ചെ മൂന്നു മണിയോടെ തോബിയാസിന്റെ മൃതേദേഹം പുറത്തെത്തിച്ചു. തുടർന്ന് ഇടുക്കി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

കോട്ടയം

ഡ്രൈവറുടെയും കണ്ടക്ട‌റുടെയും ലൈസൻസ് 6 മാസത്തേക്കു സസ്പെ‌ൻഡ് ചെയ്തു

കാഞ്ഞിരപ്പള്ളി: ബസിൽ നിന്നും വിദ്യാർഥിനി റോഡിലേക്ക് തെറിച്ചു വീണ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ട‌റുടെയും ലൈസൻസ് 6 മാസത്തേക്കു സസ്പെ‌ൻഡ് ചെയ്തു. മോട്ടർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ ഡ്രൈവർ അർജുൻ പി.ചന്ദ്രൻ, കണ്ടക്‌ടർ റോജി പോൾ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ലൈസൻസ് സസ്പെൻഡ് ചെയ്‌തത്. ഇരുവരും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയ്നിങ് ആൻഡ് റിസർച് സെന്ററിൽ റിഫ്രഷ്മെന്റ് പരിശീലനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റും, ഏതെങ്കിലും ഗവ.മെഡിക്കൽ കോളജിൽ 7 ദിവസം സാമൂഹിക സേവനം നടത്തിയതിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കിയ ശേഷമേ ലൈസൻസ് തിരികെ നൽകുകയെന്നും ജോയിന്റ്റ് ആർടിഒ കെ.ശ്രീജിത്ത് അറിയിച്ചു കഴിഞ്ഞ 11ന് കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ആനിത്തോട്ടം ബസ് സ്റ്റോപ്പിലാണ് അപകടം നടന്നത്. ഏഴാം ക്ലാസ് വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.സ്റ്റോപ്പിൽ ആളെ ഇറക്കിയ ശേഷം വാതിൽ അടയ്ക്കാതെ ഡ്രൈവർ അശ്രദ്ധമായി ബസ് മുന്നോട്ടെടുത്തതാണ് അപകട കാരണമായി കണ്ടത്തിയത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായി രുന്ന കണ്ടക്ടർ ശ്രദ്ധിക്കാതിരുന്നതും അപകടത്തിന് കാരണമായതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു

കോട്ടയം

മടങ്ങുന്നു, പുന്നപ്രയുടെ സമരനായകന്‍; പിറന്ന മണ്ണില്‍ അവസാനമായി വിഎസ്,

ആലപ്പുഴ: പിറന്ന നാടിന്റെ കണ്ണീർ പൂക്കൾ ഏറ്റുവാങ്ങി വിഎസ് അച്യുതാനന്ദന്‍റെ മൃതദേഹം പുന്നപ്രയിലെ ‘വേലിക്കകത്ത്‘ വീട്ടിലെത്തിച്ചു. ജനസാഗരത്തിന് നടുവിലൂടെ 22 മണിക്കൂര്‍ നേരമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് പുന്നപ്രയിലെ വീട്ടിലേക്ക് വിലാപയാത്ര എത്തിയത്. വിഎസിനെ അവസാനമായി ഒരുനോക്ക് കാണാൻ പുന്നപ്രയിലെ വീട്ടിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേര്‍ രാവിലെ മുതല്‍ വീട്ടിലെത്തി കാത്തുനില്‍ക്കുകയാണ്. എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളിൽ കേരളം സാക്ഷ്യംവഹിച്ചത്. പേമാരിയേയും സമയത്തെയും അവഗണിച്ച് ആയിരങ്ങളാണ് പ്രിയ നേതാവിനെ കാണാൻ വഴിയരികിൽ ഒഴുകിയെത്തിയത്. വിഎസിന്‍റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. കനത്ത മഴയെ പോലും അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് പ്രിയസഖാവിനെ ഒരുനോക്കുകാണാനായി വഴിനീളെ കാത്തുനിന്നത്. പിന്നിട്ട സമരവഴികളിലെ വി എസിന്‍റെ അവസാന യാത്രയിൽ ഒരു നൂറ്റാണ്ടിന്‍റെ ചരിത്രമാണ് രേഖപ്പെടുത്തിയത്. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാവും. സമയക്രമം വൈകിയതിനെ തുടര്‍ന്ന് ഡിസിയിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രമുഖ നേതാക്കൾ ഡിസിയിലെത്തിയിട്ടുണ്ട്. അതേസമയം, സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്. അതുകൊണ്ടുതന്നെ സംസ്കാരത്തിന്റെ അടക്കമുള്ള സമയക്രമത്തിൽ മാറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

കോട്ടയം

ചിറക്കടവ് മാതൃകാ റബ്ബർ ഉൽപാദക സംഘത്തിൽ(ആർ.പി.എസ്) വൻ തീപിടുത്തം

കോട്ടയം ;  ചിറക്കടവ് മാതൃകാ റബ്ബർ ഉൽപാദക സംഘത്തിൽ(ആർ.പി.എസ്) വൻ തീപിടുത്തം.ഇന്നു പുലർച്ചെയായിരുന്നു സംഭവം. കെട്ടിടത്തിനുളളിൽ സൂക്ഷിച്ചിരുന്ന റബ്ബർ ഷീറ്റ്, ഒട്ടുപാൽ, പശ, പ്ലാസ്റ്റിക്ക് തുടങ്ങിയവ പൂർണമായും കത്തിനശിച്ചു .കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ടയിൽ നിന്നും അഗ്നിശമന സേന യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. തീ പിടുത്തം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.

കോട്ടയം

മനം മയക്കും മലരിക്കൽ ആമ്പൽ ടൂറിസം കാണാൻ മന്ത്രി മുഹമ്മദ് റിയാസ് ചൊവ്വാഴ്ച എത്തും

കോട്ടയം ; മലരിക്കലിലെ മനം നിറയ്ക്കും കാഴ്ച കാണാൻ ടൂറിസം മന്ത്രിയെത്തുന്നു.  നോക്കെത്താ  ദൂരത്തോളം  പിങ്ക് നിറം നിറച്ച് പരന്നു കിടക്കുന്ന ആമ്പൽപ്പൂവസന്തം  കാണാനും ടൂറിസം സാധ്യതകൾ വിലയിരുത്താനുമാണ് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി. എ മുഹമ്മദ് റിയാസ് ചൊവ്വാഴ്ച രാവിലെ ഏഴിന് മലരിക്കലിൽ എത്തുന്നത്. ജൂൺ,ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായാണ്  മലരിക്കലിലെ  പാടശേഖരങ്ങളിൽ ആമ്പൽ വിരിയുന്നത്. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിലേക്ക് വെള്ളം കയറ്റുന്നതോടെ ആമ്പലുകൾ  പൂക്കാൻ  തുടങ്ങും. 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്തിന്റെ മലരിക്കൽ ഭാഗത്തും 820 ഏക്കറുള്ള തിരുവായിക്കരി പാടത്തുമായാണ് ആമ്പൽ പൂക്കൾ വസന്തം ഒരുക്കുന്നത്. രാത്രി വിരിയുന്ന പൂക്കൾ രാവിലെ പത്തോടെ വാടിത്തുടങ്ങും. സന്ദർശകർക്ക് വള്ളങ്ങളിൽ ആമ്പലുകൾക്കിടയിലൂടെ യാത്ര ചെയ്ത്  കാഴ്ചകൾ കാണാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനസംയോജന പദ്ധതി,തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്,മലരിക്കൽ ടൂറിസം സൊസൈറ്റി, കാഞ്ഞിരം സർവ്വീസ് സഹകരണ ബാങ്ക്, തിരുവാർപ്പ് വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക്, ജെ-ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവർ സംയുകതമായാണ് ആമ്പൽ ഫെസ്റ്റ് നടത്തുന്നത്.   ആമ്പൽവസന്തത്തിലേക്ക് അതിവേഗമെത്താം   ആധുനിക നിലവാരത്തിൽ മലരിക്കലേയ്ക്കുള്ള വഴിയൊരുങ്ങി. കാഞ്ഞിരം പാലം മുതൽ മലരിക്കൽ വരെ 1.4 കിലോമീറ്റർ നീളത്തിലുള്ള റോഡ് ബി.എം.ബി.സി. നിലവാരത്തിൽ അഞ്ചുകോടി രൂപ ചെലവിട്ടാണ് നവീകരിച്ചത്. നബാർഡ് ഫണ്ടുപയോഗിച്ചാണ് റോഡ് നവീകരണം. മലരിക്കലെ ആമ്പൽ വസന്തത്തിന്റെ പ്രശസ്തിക്കൊപ്പം ഗ്രാമീണ ടൂറിസം സാധ്യതകളും ചടുലവേഗത്തിൽ വളർന്നതോടെ റോഡ് സൗകര്യം വികസിപ്പിക്കണമെന്ന ആവശ്യം പ്രദേശവാസികളിൽനിന്ന് ഉയർന്നിരുന്നു. ഇതേത്തുടർന്നാണു സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ സർക്കാരിനു പദ്ധതി സമർപ്പിച്ചത്. എങ്ങനെയെത്താം  കോട്ടയം - കുമരകം റോഡിൽ  ഇല്ലിക്കൽ കവലയിൽ നിന്ന് തിരുവാർപ്പ് റോഡിലൂടെ തിരിഞ്ഞു പോകണം.  കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണ് മലരിക്കൽ. കുമരകത്ത് നിന്ന് 9 കിലോമീറ്ററും കോട്ടയത്തുനിന്ന് ഏഴര കിലോമീറ്ററും സഞ്ചരിച്ചാൽ കാഞ്ഞിരം മലരിക്കലിൽ എത്തിച്ചേരാം. പാർക്കിങ് സൗകര്യം  പുത്തൻ റോഡിൻ്റെ വശങ്ങളിൽ ഇരുനൂറിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാം. ആമ്പൽ ഫെസ്റ്റ് നടക്കുന്ന പ്രധാന ടൂറിസം പ്രദേശങ്ങളിൽ 640 മീറ്റർ ദൂരം റോഡിന്റെ വശങ്ങളിൽ മണ്ണിട്ടുയർത്തി 12 മീറ്റർ വീതിയിൽ റോഡിന് സ്ഥലലഭ്യത ഉറപ്പുവരുത്തി. ഈ ഭാഗം പാർശ്വഭിത്തി കെട്ടി സംരക്ഷിച്ചുമാണ് പുതിയ റോഡ് നിർമിച്ചിരിക്കുന്നത്. കൂടാതെ സമീപ പ്രദേശങ്ങളിലെ വീടുകളിൽ 30 രൂപ പാർക്കിങ് ഫീസോടെ വാഹനങ്ങൾ പാർക്ക് ചെയ്യാം.    എപ്പോൾ എത്തണം  രാത്രിയാണ് ആമ്പൽ പൂക്കൾ വിരിയുന്നത്. രാവിലെ 10 ആവുമ്പോൾ പൂക്കൾ വാടിത്തുടങ്ങും. രാവിലെ ആറു മുതൽ ഏഴുവരെയുള്ള സമയങ്ങളിൽ എത്തിയാൽ കൂടുതൽ ദൃശ്യഭംഗിയോടെ പൂക്കൾ കാണാം. സെപ്റ്റംബർ പകുതിവരെ ആമ്പൽപ്പൂവസന്തം ഉണ്ടാവും.  160 വള്ളങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. ആമ്പൽപ്പാടം ചുറ്റിക്കാണാൻ ഒരാൾക്ക് 100 രൂപയാണ് വള്ളത്തിന് ഫീസ്.    ഒരു മണിക്കൂറിന് ആയിരം രൂപ നൽകി  വള്ളം വാടകയ്ക്കുമെടുക്കാം.  പ്രധനമായും ഫോട്ടോ ഷൂട്ട് നടത്താനാണ് ആളുകൾ ഇത് ഉപയോഗിക്കുന്നത്.  വരുമാനത്തിലും ഹിറ്റ്  പ്രാദേശിക ടൂറിസത്തിലൂടെ നാലു കോടി രൂപയുടെ വരുമാനം ഒരു സീസണിൽ പ്രദേശവാസികൾക്ക് ലഭിക്കുന്നതായാണ് അനൗദ്യോഗിക കണക്ക്. ഈ വർഷം നേരത്തേതന്നെ ആമ്പൽ വിരിഞ്ഞതോടെ  അതിൽ കൂടുതൽ വരുമാനമാണ് പ്രതീക്ഷിക്കുന്നത് . അവധി ദിവസങ്ങളിൽ 5,000 അധികം ആളുകൾ മലരിക്കൽ സന്ദർശിക്കുന്നുണ്ട്. പാർക്കിങ്, പൂവിൽപന, വള്ളങ്ങളുടെ വരുമാനം, കോഫി ഷോപ്പുകൾ,കടകൾ,ഹോംസ്റ്റേകൾ എന്നിവയിലൂടെയാണ് പ്രദേശവാസികൾക്ക് കൂടുതലും വരുമാനം ലഭിക്കുന്നത്.  ഇനി കർഷകർക്കും വരുമാനം  മലരിക്കൽ ആമ്പൽ ടൂറിസം കർഷകർക്ക് വരുമാനം നൽകുന്ന മാതൃകയാകും. തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്തിലെ 1800 ഏക്കർ വരുന്ന ജെ- ബ്ലോക്ക്, 850 ഏക്കർ വിസ്തൃതിയുള്ള തിരുവായ്ക്കരി പാടശേഖരസമിതികളും ഈപാടശേഖരങ്ങളിൽ വളർന്ന ആമ്പലുകൾക്കിടയിൽ സഞ്ചാരികളെ വള്ളങ്ങളിൽ എത്തിക്കുന്നവരും ചേർന്നാണ് ധാരണയുണ്ടാക്കിയത്. ടൂറിസം സീസൺ കഴിയുന്നതോടെ വള്ളങ്ങളുടെ ഉപയോഗത്താൽ കേടുസംഭവിച്ച വരമ്പുകൾ നന്നാക്കാനും പാടശേഖരങ്ങളുടെ പുറംബണ്ടുകൾ ശക്തിപ്പെടുത്താനും ഈ തുക കർഷകർക്ക് ഉപയോഗിക്കാം. ഓരോ പാടശേഖരത്തിലും ഉപയോഗിക്കുന്ന വള്ളങ്ങൾ അതത് പാടശേഖരസമിതികളുമായി ചേർന്ന് സഞ്ചാരികൾക്ക് കടവുകൾ ക്രമീകരിക്കും. ഊഴം അടിസ്ഥാനത്തിൽ വള്ളങ്ങൾ ക്രമീകരിക്കും. ലൈഫ് ജാക്കറ്റ് ഉറപ്പാക്കും. വള്ളങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കി. വള്ളങ്ങൾ പ്രവർത്തിപ്പിക്കുന്നവർ യൂണിഫോം ധരിക്കും. ഗ്രാമപ്പഞ്ചായത്ത്, മലരിക്കൽ ടൂറിസം സൊസൈറ്റി, ജെ. ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവർചേർന്നാണ് തീരുമാനങ്ങളെടുത്തത്.

കോട്ടയം

വെള്ളാപ്പള്ളിയുടെ പ്രസ്‌താവന നിരുത്തരവാദിത്വപരം -മുഹമ്മദ് നദീർ മൗലവി

ഈരാറ്റുപേട്ട: വെള്ളാപ്പള്ളി നടേശൻ കോട്ടയത്ത് നടത്തിയ പ്രസ്‌താവന അപഹാസ്യവും നിരുത്തര വാദിത്വപരവും കേരളത്തിൻ്റെ സാമൂഹ്യഘടനയുടെ കടയ്ക്കൽ കത്തിവെക്കുന്നതുമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി പറഞ്ഞു. അടുത്തകാലം വരെ മത ന്യൂനപക്ഷങ്ങളോട് ചേർന്ന് നിന്ന് അവകാശങ്ങൾക്ക് വേണ്ടി പടപൊരുതിയ വെള്ളാപ്പള്ളി നടേശന് ഒന്നുറങ്ങി വെളുത്തപ്പോൾ നിലപാടിൽ മാറ്റം സംഭവിച്ചത് അത്ഭുതകരമാണ്. വർഗീയ ഫാസിസ്റ്റുകൾക്ക് ചുട്ടു പിടിക്കുന്ന ഈ നിലപാടിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മത സാമൂഹിക സാഹചര്യത്തിന് നിരക്കാത്ത പ്രയോഗങ്ങളാണ് അദ്ദേഹം നടത്തിയിട്ടു ള്ളത്. കേരളത്തിൽ ഒരു മുസ്ലിം മുഖ്യമന്ത്രി വന്നാൽ ആകാശം ഇടിഞ്ഞുവീഴുന്നതുപോലെ എന്തോ പ്രത്യാഘാതം ഉണ്ടാകും എന്ന മട്ടിലാണ് പ്രതികരിച്ചിട്ടുള്ളത്. ഇവിടെ മുഖ്യമന്ത്രി ആവാനും മന്ത്രി ആവാനും ആർക്കും അവകാശമുണ്ട്. ആരും ആരുടെയും വോട്ട്, തോക്ക് ചുണ്ടി വാങ്ങിച്ചിട്ടൊന്നുമില്ല. എം.എൽ.എയും എം.പിയും ഒക്കെ ആവുന്നതിന് നമ്മുടെ സാമൂഹികാന്തരീക്ഷത്തിൽ കൃത്യമായ വ്യവസ്ഥിതിയുണ്ട്. വെള്ളാപ്പള്ളി നടേശന് അറിയില്ലെങ്കിലും കേരളത്തിലെ പൊതുസമൂഹത്തിന് അത് ബോധ്യമുള്ള കാര്യങ്ങളാണ്. തീർച്ചയായും ഒരു സമുദായത്തെ മുഴുവൻ അടച്ചാക്ഷേപിച്ച് രക്ഷപ്പെടാമെന്ന് കരുതുന്നത് മഹാവിഡ്ഢിത്തമാണ്. മുസ്ലിംകൾ വളരെ കൃത്യതയോടു കൂടി തന്നെ ഇത് നോക്കിക്കാണുന്നുണ്ട്. ഈഴവരുടെ നേതാവായിരിന്നിട്ടും മുസ്ലിംകളുടെ അംഗസംഖ്യ വർധിക്കുന്നത് കൊണ്ട് കേരളത്തിലെ മുസ്ലിം ഭൂരിപക്ഷ മേഖല മുഴുവൻ വർഗീയതയുടെ ആസ്ഥാനങ്ങൾ ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് സി.പി.എമ്മിനും ബി.ജെ.പിക്കും ഗുണമുണ്ടാക്കാൻ വേണ്ടി സമുദായീകരണം ഉണ്ടാക്കുന്ന വെള്ളാപ്പള്ളിയുടെ നിലപാട് തിരുത്തണമെന്നും സാമൂഹ്യ അന്തരീക്ഷത്തിന് ഇണങ്ങുന്ന നിലയിൽ പ്രസ്താവനകൾ ഇറക്കണമെന്നും അതല്ലാത്ത പക്ഷം വളരെ അവജ്ഞയോടുകൂടി പൊതു സമൂഹം തള്ളിക്കളയുമെന്നും ഞാൻ ഓർക്കുകയാണ്. സമുദായത്തിൻ്റെ സമുദായിക സൗഹാർദ്ദവും പാരസ്‌പര ഐക്യവും നിലനിൽക്കുന്ന നല്ല നല്ല അന്തരീക്ഷം നിലനിർത്താൻ നമ്മളെല്ലാവരും കൂട്ടായി പ്രവർത്തിക്കണം എന്നും പ്രസ്‌താവനയിൽ പറഞ്ഞു.