വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

സ്ത്രീകളുടെ തിരോധാനം, സെബാസ്റ്റ്യന്‍റെ വീട്ടിലെ മൂടിയ കിണർ തുറന്ന് പരിശോധിക്കും

കോട്ടയം ; ചേർത്തലയിലെ മൂന്ന് സ്ത്രീകളുടെ തിരോധാനത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.സംഭവത്തില്‍ പ്രതിയായ സെബാസ്റ്റ്യന്‍ കസ്റ്റഡിയിലുണ്ടെങ്കിലും ഇയാള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടു എന്ന് കരുതുന്ന സ്ത്രീകളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.ജെയ്‌നമ്മയെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയതായി അയാളില്‍ നിന്ന് തന്നെ സൂചനകള്‍ ലഭിച്ചെങ്കിലും ബിന്ദു പത്മനാഭന്റെയും ഐഷയുടെയും തിരോധാനത്തില്‍ ഇതുവരെ തുമ്പ് ലഭിച്ചിട്ടില്ല. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ രണ്ടുതവണ തിരച്ചില്‍ നടത്തിയപ്പോളും കാണാതിരുന്ന ഒരു കിണര്‍ നിലവില്‍ മൂടിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

കോട്ടയം

മോഷണത്തിനു പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച് പൊലീസ്

കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്ന സംഭവംമോഷണത്തിനു പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച് പൊലീസ്ട്രെയിനിൽ എത്തി കവർച്ച നടത്തി മടക്കുന്ന സംഘമെന്നും നിഗമനംപ്രതികളുടെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് റെയിൽവേ പൊലീസിനു കൈമാറിശനിയാഴ്ച പുലർച്ചെയാണ് അമ്പുങ്കയത്ത് അന്നമ്മ തോമസിൻ്റെ വീട്ടിൽ കവർച്ച നടന്നത്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.  

കോട്ടയം

കിടങ്ങൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. മരിച്ചത്, ഇടുക്കി ബൈസണ്‍ വാലി സ്വദേശി

കോട്ടയം: കോട്ടയം കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി ബൈസൺവാലി സ്വദേശി സാജി സെബാസ്റ്റ്യൻ (58) ആണ് മരിച്ചത്. ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്. പാലാ ഭാഗത്ത് നിന്ന് ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ വന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. സെബാസ്റ്റ്യൻ്റെ ഭാര്യക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

കോട്ടയം

പൂഞ്ഞാർ എരുമേലി സംസ്ഥാന പാതയിൽ കണ്ണിമല കയറ്റത്തിൽ ലോറി മറിഞ്ഞു

എരുമേലി : പൂഞ്ഞാർ എരുമേലി സംസ്ഥാന പാതയിൽ കണ്ണിമല കയറ്റത്തിൽ ലോറി മറിഞ്ഞു. കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പുറകോട്ട് ഉരുണ്ട് മറിയുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടുകൂടിയായിരുന്നു അപകടം. കൊല്ലത്ത് നിന്നും കുമളിയിലേക്ക് കശുവണ്ടി തോടുമായി പോയ ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. കഴിഞ്ഞദിവസം കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് റബർ തോട്ടത്തിലേക്ക് ഇടിച്ചു കയറിയിരുന്നു..

കോട്ടയം

പാലാ ഏറ്റുമാനൂര്‍ റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

പാലാ ഏറ്റുമാനൂർ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഏറ്റുമാനൂർ പട്ടിത്താനം മാലേിയപറമ്പിൽ അഭിജിത്ത് (24) ആണ് മരിച്ചത്. പാലാ ഏറ്റുമാനൂർ റോഡിൽ കുമ്മണ്ണൂർ കുരിശുപള്ളികവലയ്ക്ക് സമീപത്തെ ഇറക്കത്തിലായിരുന്നു അപകടം. രാവിലെ എട്ടരയോടെയായിരുന്നു അപകടം. കൊഴുവനാലിൽ വെൽഡിംഗ് വർക്ക്ഷോപ്പ് ജീവനക്കാരനായ അഭിജിത്ത് രാവിലെ ജോലിസ്ഥലത്തേയ്ക്ക് പോകുംവഴിയായിരുന്നു അപകടം. അഭിജിത്ത് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. അപകടത്തിൽ കാറിന്റെ മുൻവശവും ബൈക്കും തകർന്നു. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം കിടങ്ങൂർ എൽഎൽഎം ആശുപത്രിയിലേയ്ക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റും. നിരവധി അപകടങ്ങളാണ് ഇതിനിടോകം ഈ ഭാഗത്ത് ഉണ്ടായിട്ടുള്ളത്.  

കോട്ടയം

പാലായുടെ നൊമ്പരമായി അന്നമോൾ; സംസ്കാരം തിങ്കളാഴ്ച

പാലാ: മുണ്ടാങ്കലിൽ ഉണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ പാലാ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോളുടെ സംസ്കാരം തിങ്കളാഴ്ച(11 ആഗസ്റ്റ് 2025) നടക്കും.തിങ്കളാഴ്ച  9.30 ന് അന്നമോൾ പഠിച്ചിരുന്ന സെന്റ് മേരീസ് സ്‌കൂളിൽ പൊതു ദർശനത്തിനു വയ്ക്കും . തുടർന്ന് വീട്ടിൽ എത്തിക്കുന്ന മൃതദേഹം 11.00 മണി മുതൽ പ്രവിത്താനം സെന്റ് അഗസ്റ്റിൻ ഫൊറോനാ  പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് സംസ്ക്കാര ശുശ്രൂഷകൾ. ഇടമറുക് സ്വദേശിനി ധന്യ അന്നമോളുടെ അമ്മ ജോമോൾ എന്നിവരടക്കം പാലാ തൊടുപുഴ റൂട്ടിലെ മുണ്ടാങ്കൽ ഉണ്ടായ വാഹന അപകടത്തിൽ മൂന്നു പേരാണ് മരിച്ചത്.

കോട്ടയം

പ്രാർത്ഥനകൾ വിഫലമായി മുണ്ടാങ്കൽ വാഹനാപകടത്തിൽ പരിക്കേറ്റ അന്ന മോളും യാത്രയായി

പാലാ മുണ്ടാങ്കൽ ഉണ്ടായ അപകടത്തെ തുടർന്ന് ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അന്നമോൾ മരിച്ചു. ഇന്ന് രാത്രി 8.37 ഓടുകൂടിയായിരുന്നു മരണം സ്ഥിരീകരിച്ചത്. പാലാ തൊടുപുഴ റൂട്ടിൽ മുണ്ടാങ്കൽ വാഹനാപകടത്തിൽ പരിക്കേറ്റ അന്നമോൾ മരണപ്പെട്ടു .വാഹന അപകടമുണ്ടായ ദിവസം തന്നെ അമ്മ ജോമോൾ മരിച്ചിരുന്നു. ഇന്നലെയായിരുന്നു അമ്മ ജോമോളുടെ സംസ്കാരം .മുണ്ടാങ്കൽ നടന്ന വാഹനാപകടത്തിൽ ഇപ്പോൾ അന്ന മോളും മരണമടഞ്ഞതോടെ മരണം മൂന്നായി. ഇടമറുക് സ്വദേശിനി ധന്യയും മരണപ്പെട്ടിരുന്നു.നാല് ചെറുപ്പക്കാർ അമിത സ്പീഡിൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇവർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.പാലാ സെൻ്റ് മേരീസ് സ്കൂളിലെ ആറാം തരം വിദ്യാർത്ഥിനി ആയിരുന്നു അന്ന മോൾ ,അന്ന മോൾക്കായി സ്കൂളിൽ പ്രത്യേക വ്യർത്ഥനകളും നടത്തിയിരുന്നെങ്കിലും അന്ന മോൾ ദൈവ സന്നിധിയിലേക്ക് യാത്രയാവുകയായിരുന്നു

കോട്ടയം

സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള ഇറുമ്പയം പെരുന്തട്ട് സ്റ്റേഡിയം നിർമാണം അവസാനഘട്ടത്തിൽ

കോട്ടയം: വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ഇറുമ്പയം പെരുന്തട്ടിൽ മൂന്നു കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന സ്‌റ്റേഡിയം അവസാനഘട്ടത്തിലേക്ക്. സംസ്ഥാന സർക്കാർ 2020-21 ലെ ബജറ്റിൽ  കായികവകുപ്പിന് പ്ലാൻ ഫണ്ട് വഴിയാണ് സ്‌റ്റേഡിയം നിർമാണത്തിന് തുക അനുവദിച്ചത്. ഗാലറിയുടെ നവീകരണം, മഡ്ഫുട്ബോൾ കോർട്ട്, ഫ്ളഡ് ലൈറ്റിംഗ്, എൽ.ഇ.ഡി ലൈറ്റിംഗ് സംവിധാനത്തോടുകൂടിയ ഇൻഡോർ ബാഡ്മിന്റൺ കോർട്ട്,  ശുചിമുറി, ഗേറ്റ്, ഡ്രെയ്നേജ്, ഫെൻസിംഗ് എന്നീ സൗകര്യങ്ങളാണ് സ്‌റ്റേഡിയം സമുച്ചയത്തിൽ ഒരുക്കുന്നത്. 85 ശതമാനം പ്രവൃത്തികൾ നിലവിൽ പൂർത്തികരിച്ചിട്ടുണ്ട്. സ്‌റ്റേഡിയത്തിൽ സോളാർ ലൈറ്റിംഗ് സിസ്റ്റവും ഓപ്പൺ ജിം അടക്കമുള്ള സൗകര്യങ്ങൾ ചെയ്യുവാനുള്ള നടപടികൾ പൂർത്തിയായി വരുകയാണ്. കായിക ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദു റഹ്‌മാനാണ് സ്റ്റേഡിയത്തിന്റെ നിർമാണ ഉദ്ഘാടനം നിർവ്വഹിച്ചത്. സ്പോർട്സ് കേരള ഫൗണ്ടേഷനാണ്  സ്റ്റേഡിയത്തിന്റെ നിർവഹണ ഏജൻസി.  സെപ്റ്റംബർ അവസാനത്തോടെ സ്‌റ്റേഡിയം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുക എന്ന രീതിയിലാണ് നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. വൈക്കം നിയോജക മണ്ഡലത്തിൽ പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുളള അക്കരപ്പാടം ടർഫ് സ്റ്റേഡിയം കഴിഞ്ഞ മാസമാണ് തുറന്നുകൊടുത്തത്. കൂടാതെ വൈക്കം തെക്കേനട ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിലും ഗവൺമെന്റ് വൈക്കം വെസ്റ്റ് വൊക്കേണൽ ഹയർ സെക്കൻഡറി സ്‌കൂളിലും രണ്ട് സ്റ്റേഡിയങ്ങൾ കൂടി നിർമാണം ആരംഭിക്കാനുളള നടപടികളും പൂർത്തിയായിവരികയാണെന്ന് സി.കെ. ആശ എം.എൽ.എ. പറഞ്ഞു.