വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

വാഗമണ്ണിൽ ചാർജിങ് സ്റ്റേഷനിൽ കാറടിച്ചു കയറി കുഞ്ഞു മരിച്ച കേസിൽ കാർ ഡ്രൈവറുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി

കോട്ടയം: വാഗമണ്ണിൽ ചാർജിങ് സ്റ്റേഷനിൽ കാറടിച്ചു കയറി കുഞ്ഞു മരിച്ച കേസിൽ കാർ ഡ്രൈവറുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണൻ ഓടിച്ച കാറാണ് കഴിഞ്ഞ പന്ത്രണ്ടിന് അപകടമുണ്ടാക്കിയത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സസ്മെന്റ്റ് വിഭാഗത്തിന്റെ റിപ്പോർട്ട്. സ്റ്റേഷനിൽ ഉണ്ടായ അപകടത്തിന്റെറെ ഡമ്മി പരീക്ഷണം പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തി. തിരുവനന്തപുരം നേമം സ്വദേശി ശബരീനാഥ്-ആര്യ ദമ്പതികളുടെ മകൻ നാലു വയസുള്ള അയാൻഷ്‌നാഥ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്മ ആര്യ ചികിൽസയിലാണ്.

കോട്ടയം

രാമപുരത്ത് ബിസിനസ്‌ പങ്കാളി പെട്രോൾ ഒഴിച്ച് തീ കത്തിച്ച് പൊള്ളലേറ്റ അശോകൻ മരണമടഞ്ഞു

രാമപുരം :ഇന്നലെ രാമപുരത്ത് വച്ച് തീപ്പൊള്ളലേറ്റ രാമപുരത്തെ ജ്വല്ലറി ഉടമ കണ്ണനാട്ട് കെ പി അശോകൻ അല്പം മുമ്പ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.ഇന്നലെ രാവിലെ 10 മണിക്ക് ആണ് രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെ, സാമ്പത്തിക തർക്കത്തെ തുടർന്ന് ബിസിനസ് പങ്കാളി ഇളംതുരുത്തിയിൽ തുളസീദാസ് എന്ന് വിളിക്കുന്ന ഹരി കടയിലെത്തി പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് തുളസീദാസ് രാമപുരം പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അശോകൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരണമടഞ്ഞത്.

കോട്ടയം

രാമപുരത്ത് ജ്വല്ലറി ഉടമയെ കടയ്ക്കുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി.

കോട്ടയം: രാമപുരത്ത് ജ്വല്ലറി ഉടമയെ കടയ്ക്കുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി. രാമപുരം ബസ്റ്റാൻഡിന് സമീപത്തുള്ള കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെയാണ് കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശോകന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു കടയുടമ മോഹൻദാസ് ആണ് ആക്രമണം നടത്തിയത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.സംഭവത്തിന് പിന്നാലൊ മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോട്ടയം

അൽഫോൻസാമ്മയുടെ പെരുന്നാളിന് ഭരണങ്ങാനത്ത് കൊടിയേറി

  പാലാ: ഭരണങ്ങാനം:അൽഫോൻസാമ്മയുടെ പെരുന്നാളിന് ഭരണങ്ങാനത്ത് കൊടിയേറി ,അൽഫോൻസാമ്മ ജീവിതത്തിൽ സുവിശേഷം പ്രാവർത്തികമാക്കിയെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു അൽഫോൻസാമ്മയുടെ പെരുന്നാളിന് കൊടി ഉയർത്തൽ ചടങ്ങിൽ ഭരണങ്ങാനം പള്ളിയങ്കണത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു കല്ലറങ്ങാട്ട് പിതാവ്. ജൂലൈ 19ന് തുടങ്ങി പ്രധാന തിരുനാൾ ദിവസമായ ജൂലൈ 28 വരെ എല്ലാ ദിവസവും രാവിലെ 5.30 മുതൽ വൈകുന്നേരം 7 വരെ തുടർച്ചയായി വിശുദ്ധ കുർബാനകൾ ഉണ്ട്. ചങ്ങനാശ്ശേരി അതിരൂപതാ അധ്യക്ഷൻ മാർ തോമസ് തറയിൽ, കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, കോട്ടയം രൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്. ആലപ്പുഴ രൂപതാ അധ്യക്ഷൻ മാർ ജെയിംസ് റാഫേൽ ആനാപറമ്പിൽ. താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ, കാഞ്ഞിരപ്പിള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ, പത്തനംതിട്ട രൂപത അധ്യക്ഷൻ സാമുവൽ മാർ ഐറേനിയസ്, ഉജ്ജയിൻ രൂപതാ അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ചിക്കാഗോ മുൻ രൂപത അധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, ഷംഷാബാദ് രൂപതാ സഹായ മെത്രാൻ മാർ ജോസഫ് കൊല്ലം പറമ്പിൽ എന്നീ പിതാക്കന്മാർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. കൂടാതെ തിരുന്നാൾ ദിവസങ്ങളിൽ 140 ൽ അധികം വൈദികർ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്. ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ (റെക്ടർ) ഫാ.സക്കറിയാസ് ആട്ടപ്പാട്ട് (വികാരി സെന്റ് മേരീസ് ഫൊറോനാ പള്ളി, ഭരണങ്ങാനം) ഫാ.മാത്യു കുറ്റിയാനിക്കൽ (അഡ്‌മിനിസ്ട്രേറ്റർ) ഫാ. ജോസഫ് അമ്പാട്ട് (വൈസ് റെക്‌ടർ) ഫാ. ആൻ്റണി തോണക്കര (വൈസ് റെക്‌ടർ) ഫാ.അബ്രാഹം കണിയാംപടിയ്ക്കൽ (സ്‌പിരിച്വൽ ഫാദർ ) ഫാ.അലക്സ‌ാണ്ടർ മൂലക്കുന്നേൽ (സ്‌പിരിച്വൽ ഫാദർ ,ഫാ.സെബാസ്റ്റ്യൻ നടുത്തടത്തിൽ ഫാ.അബ്രാഹം ഏരിമറ്റത്തിൽ ഫാ.ജോർജ് ചീരാംകുഴി ഫാ. തോമസ് തോട്ടുങ്കൽ ഫാ. കുരുവിള തുടിയൻപ്ലാക്കൽ ഡീക്കൻ ഡോൺ മേനാച്ചേരി CMI എന്നിവർ കൊടിയേറ്റ് തിരുകർമ്മങ്ങൾക്ക് നേതൃത്വം

കോട്ടയം

അതിശക്തമായ മഴ സാധ്യത: കോട്ടയംജില്ലയിൽ ഞായറാഴ്ച ഓറഞ്ച് അലെർട്ട്

കോട്ടയം: അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ഞായറാഴ്ച (ജൂലൈ 20) ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജില്ലയിൽ ജൂലൈ 18, 19(വെള്ളി, ശനി) തിയതികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥാവകുപ്പ് അർഥമാക്കുന്നത്.

കോട്ടയം

എരുമേലി മാസ്റ്റർ പ്ലാൻ പ്രാഥമിക പദ്ധതി രേഖ പ്രകാശനം ചെയ്തു

എരുമേലി: ശബരിമല തീർത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിൽ കേരളത്തിലെ ഏറ്റവും വലിയ എയർപോർട്ട് സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുപ്പിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. അതേപോലെതന്നെ കിഫ്ബി മുഖേന 15 കോടി രൂപ അനുവദിച്ച് തീർത്ഥാടക സഹായകേന്ദ്രമായ ഇടത്താവളത്തിന്റെ പണിയും അന്തിമഘട്ടത്തിൽ എത്തിയിരിക്കുകയാണ്. കൂടാതെ എരുമേലിയിൽ ഡിടിപിസിയുടെ കീഴിലുള്ള പിൽഗ്രിം അമിനിറ്റി സെന്ററിൽ 1 കോടി രൂപ അനുവദിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ വീണ്ടും ഒന്നരക്കോടി രൂപ കൂടി പുനരുദ്ധാരണത്തിന് അനുവദിച്ചിട്ടുണ്ട്. 5 കോടി രൂപ അനുവദിച്ച് BM&BC നിലവാരത്തിൽ എരുമേലിക്ക് പുതിയ ബൈപ്പാസും (ഓരുങ്കൽ കടവ് – കരിമ്പിൻ തോട് റോഡ് ) നിർമ്മിച്ചു. എരുമേലി ടൗണിൽ സ്ഥിതിചെയ്യുന്ന സൗത്ത് വില്ലേജ് ഓഫീസിന് 50 ലക്ഷം രൂപ അനുവദിച്ച് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചു. നിയമ തടസ്സങ്ങൾ പരിഹരിച്ച് ഉദ്ഘാടനത്തിന് സജ്ജമായി വരുന്നു. എരുമേലി ടി.ബി ക്കും 1.70 കോടി രൂപയുടെ പുതിയ കെട്ടിടം നിർമ്മിച്ചു. ഇപ്രകാരമുള്ള വികസന പ്രവർത്തനങ്ങളോടപ്പം എരുമേലി മാസ്റ്റർ പ്ലാനിന് ഒന്നാം ഘട്ടമായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.ഈ തുക ഉപയോഗിച്ച് താഴെപ്പറയുന്ന പ്രവർത്തികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. വലിയമ്പലം കോമ്പൗണ്ടിൽ വിപുലമായ പുതിയ ശുചിമുറി സമുച്ചയം. തീർത്ഥാടകർക്ക് സ്നാനത്തിനുള്ള പ്രത്യേക ബാത്തിങ് ഏരിയ. ( ഒരേസമയം 260 ഓളം പേർക്ക് കുളിക്കാനുള്ള സൗകര്യം)ഓവർഹെഡ് വാട്ടർ ടാങ്ക്. കൊച്ചമ്പലവും വാവര് പള്ളിയും തമ്മിൽ ബന്ധിപ്പിച്ച് ഫ്ലൈ ഓവർ. കൊച്ചമ്പലത്തിന്റെ പിൻഭാഗത്തുനിന്നും പേരൂർത്തോട് വരെ പരമ്പരാഗത തീർത്ഥാടക പാതയുടെ നവീകരണം. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാൻ 5 റിംഗ് റോഡുകളുടെ വികസനം.(താഴെപ്പറയുന്ന റോഡുകളാണ് റിങ് റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്): 1.എരുമേലി ബസ് സ്റ്റാൻഡ്- നേർച്ചപ്പാറ – ആനിക്കുഴി- ഉറുമ്പിൽ പാലം റോഡ് 2.ചെമ്പകത്തുങ്കൽ പാലം- ഓരുങ്കൽ കടവ് റോഡ് 3.എം.ടി എച്ച്എസ് – എൻ.എം എൽപിഎസ് -, കാരിത്തോട് റോഡ്4.പാട്ടാളിപ്പടി- കരിങ്കല്ലുംമൂഴി റോഡ് 5.എരുമേലി പോലീസ് സ്റ്റേഷൻ- ബിഎസ്എൻഎൽ പടി -ചരള റോഡ്) മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടിട്ടുള്ള പദ്ധതികളുടെ പ്രാഥമിക രൂപരേഖകൾ ഉൾപ്പെടുത്തിയ പദ്ധതി രേഖ എരുമേലി പഞ്ചായത്ത് ഹാളിൽ വച്ച് പ്രകാശനം ചെയ്തു.

കോട്ടയം

ശുചിത്വ റാങ്കിംഗ്: ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകൾക്ക് സിംഗിൾ സ്റ്റാർ പദവി

* ദേശീയതലത്തിൽ ശുചിത്വ റാങ്കിംഗ് തിളക്കത്തിൽ ജില്ലയിലെ നഗരസഭകൾ * അഞ്ച് നഗരസഭകൾക്ക് ഒ.ഡി.എഫ്. പ്ലസ് പദവി കോട്ടയം: ദേശീയതലത്തിൽ നഗരസഭകൾക്കുള്ള ശുചിത്വ സർവേയായ സ്വച്ഛ് സർവേഷനിൽ ജില്ലയിൽനിന്ന് ആദ്യമായി സിംഗിൾ സ്റ്റാർ പദവി നേടി ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകൾ. തുറസായ മലമൂത്ര വിസർജ്ജന രഹിത പ്രദേശങ്ങളാക്കി നിലനിർത്തിയതിലൂടെ ജില്ലയിലെ അഞ്ചു നഗരസഭകൾ ഒ.ഡി.എഫ്. പ്ലസ് പദവിയും കരസ്ഥമാക്കി. ശുചിത്വ മിഷനും നഗരസഭകളും സംയുക്തമായി പ്രവർത്തിച്ചതിൽ ഹരിത കർമ്മസേന, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ സജീവമായ പ്രവർത്തനവും ചങ്ങനാശ്ശേരി നഗരസഭയിലും കുമരകത്തുമുള്ള മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റിന്റെ പ്രവർത്തനവും റാങ്കിംഗ് മുൻ വർഷത്തേക്കാൾ മെച്ചപ്പെടാൻ കാരണമായി. ഉറവിടമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, എം.സി.എഫ്., മിനി എം.സി.എഫുകൾ, ബോട്ടിൽ ബൂത്തുകൾ, പൊതുശൗചാലയങ്ങൾ, ഹരിതടൗൺ, ഹരിതസ്ഥാപനങ്ങൾ, ഇ-മാലിന്യ ശേഖരണം എന്നിവയും റാങ്കിംഗ് ഉയർത്തി.ചങ്ങനാശ്ശേരി നഗരസഭയിൽ ജൈവമാലിന്യ സംസ്‌കരണത്തിനായി പ്രതിദിനം 30 ടൺ ശേഷിയുള്ള സി.എൻ.ജി. പ്ലാന്റ് സ്ഥാപിക്കൽ, സാനിറ്ററി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള ഡബിൾ ചേമ്പർ ഇൻസിനറേറ്ററുകൾ, സെപ്റ്റേജ് മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള എഫ്.എസ്.ടി.പി. പദ്ധതി, ഹരിതകർമസേന വഴി നഗരസഭാതലത്തിൽ ഇ-മാലിന്യം ശേഖരണം മുതലായവയാണ് തുടർന്നുവരുന്ന പ്രവർത്തനങ്ങൾ.

കോട്ടയം

മുസ്ലിം സമുദായത്തിനെതിരായ വിദ്വേഷ പ്രസംഗം; പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി

തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. തൊടുപുഴ പൊലീസിനോടാണ് കേസെടുക്കാൻ കോടതി നിർദ്ദേശം നൽകിയത്. പി സി ജോർജിന്റെ പരാമർശത്തിൽ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പി സി ജോർജിന്റെ വിദ്വേഷ പ്രസംഗം. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് ആർഎസ്എസ് സഹയാത്രികനായ അജിത് കൃഷ്ണൻ സെക്രട്ടറിയായ എച്ച്ആർഡിഡിഎസ് ഇന്ത്യ തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് പിസി ജോർജ് മുസ്ലീം സമുദായത്തിനെതിരെ വർഗീയ പരാമർശങ്ങൾ നടത്തിയത്. ജോർജിനെയും സന്നദ്ധസംഘടനയായ എച്ച്.ആർ.ഡി.എസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണനെയും പ്രതിയാക്കി കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് അനീഷ് കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നു. കേസെടുക്കാത്തതിനെ തുടർന്നാണ് അനീഷ് കാട്ടാക്കട കോടതിയെ സമീപിച്ചത്