വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

വീണാ ജോർജ് രാജിവെക്കുക; വെൽഫെയർ പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു

കോട്ടയം: ആരോഗ്യ വകുപ്പിനെ ആളെക്കൊല്ലും വകുപ്പാക്കിയ ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്തും മുണ്ടക്കയത്തും പ്രതിഷേധ പ്രകടനം നടത്തി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് ജില്ലാ ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് ഉദ്ഘാടനം ചെയ്തു. ഭരണകൂട അനാസ്ഥയുടെ രക്തസാക്ഷിയാണ് കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരണപ്പെട്ട ബിന്ദുവെന്നും ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്നും അർച്ചന പ്രജിത്ത് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാജുദ്ദീൻ, ഫൈസൽ കെ.എച്ച്, നിസാം കുമ്മനം, ഷഹബാസ് എന്നിവർ നേതൃത്വം നൽകി. മുണ്ടക്കയത്ത് നടന്ന പ്രകടനത്തിന് ജില്ലാ സെക്രട്ടറി അൻവർ ബാഷ, മണ്ഡലം സെക്രട്ടറി ബൈജു സ്റ്റീഫൻ, സെക്രട്ടറി യൂസുഫ് ഹിബ, ട്രഷറർ ഷഹീർ വി.എം എന്നിവർ നേതൃത്വം നൽകി. 

കോട്ടയം

പാലാ തൊടുപുഴ റൂട്ടിൽ പിഴക് ആറാം മൈൽ ഭാഗത്ത് നടന്ന അപകടത്തിൽ സ്ത്രീ മരിച്ചു

പാലാ തൊടുപുഴ റൂട്ടിൽ പിഴക് ആറാം മൈൽ ഭാഗത്ത് നടന്ന അപകടത്തിൽ സ്ത്രീ മരിച്ചു. മൂവാറ്റുപുഴയിൽ നിന്നും പാലാ സൈഡിലേയ്ക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും അതുവഴി നടന്നു പോവുകയായിരുന്ന സ്ത്രീയെ ഇടിക്കുയായിരുന്നു. ആനകല്ല് കോളനി വടക്കേ കുന്നേൽ എലിസബത്തി (68) നെയാണ് വാഹനം ഇടിച്ചത്. എലിസബത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടം രാവിലെ 9 മണിയോടെയായിരുന്നു സംഭവം. രാമപുരം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

കോട്ടയം

ഡ്രൈവർ ഉറങ്ങിപ്പോയി കാർ കിടങ്ങൂരിലെ തട്ടുകടയിലേക്കു പാഞ്ഞു കയറി 5 പേർക്ക് പരിക്ക് ;പരിക്കേറ്റവരിൽ തെക്കുംതല ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ട് വിദ്യാർത്ഥികളും

പാലാ:ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ കിടങ്ങൂരിൽ തട്ടുകടയിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ഇന്നലെ രാത്രിയിലാണ് സംഭവം. പാലാ ഭാഗത്തുനിന്നും വന്ന കാർ നിയന്ത്രണം വിട്ടു തട്ടുകടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരുടെ ഇടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പരുക്കേറ്റവരിൽ തെക്കുംതല ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ 2 വിദ്യാർത്ഥികളും ഉൾപ്പെടുന്നു .. തിരുവനന്തപുരം സ്വദേശി അശ്വിൻ കൃഷ്ണ (23) കോഴിക്കോട് സ്വദേശി ഭവ്യ രാജ് ( 28 ) എന്നിവർക്കാണ് പരുക്കേറ്റത്. പുലർച്ചെ കിടങ്ങൂർ ജംഗ്ഷനു സമീപത്ത് വച്ചാണ് അപകടം

കോട്ടയം

നേതാക്കൾ വീട് സന്ദർശിച്ചു, പുതിയ ബ്ലോക്കിന് ബിന്ദുവിന്റെ പേര് നൽകണം -പി.ഡി.പി

കോട്ടയം: മെഡിക്കൽ കോളേജിലുയ ദുരന്തത്തിൽ മരണപ്പെട്ട ബിന്ദുവിന്റെ വസതിയിൽ പി.ഡി.പി സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം.എസ്. നൗഷാദിന്റെ നേതൃത്ത്വത്തിൽ ജില്ലാ നേതാക്കൾ എത്തി കുടംബത്തെ ആശ്വസിപ്പിച്ചു ബിന്ദുവിന്റെ ആഗ്രഹം പോലെ മകന് സർക്കാർ ജോലി നൽകണമെന്നും മതിയായ നഷ്ടപരിഹാരം ഗവർമെന്റ് നൽകണമെന്നും നേതാക്കൾ ആവശ്യപെട്ടു. പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി ഫോണിലൂടെ ബിന്ദുവിന്റെ ഭർത്താവ് വിശ്രുതന്നെ ആശ്വസിപ്പിക്കുകയും ദു:ഖത്തിൽ പങ്ക് ചേരുകയും ചെയ്തു. പുതിയതായി മെഡിക്കൽ കോളേജിൽ നിർമിക്കുന്ന കെട്ടിടത്തിന് ബിന്ദുവിന്റെ പേര് നൽകണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു. പി.ഡി.പി ജില്ലാ ഭാരവാഹികളായ നിഷാദ് നടക്കൽ, എം.എ. അക്ബർ, സക്കീർ കളത്തിൽ, അൻസർഷാ കുമ്മനം, മുഹമ്മദ് റാസി, അലി തലയോലപ്പറമ്പ് എന്നിവർ പങ്കെടുത്തു

കോട്ടയം

ഈ ഭൂമി മലയാളത്തിൽ ഞമ്മള് മൂന്ന് പേരല്ലാതെ

പാലാ : ഈ ഭൂമി മലയാളത്തിൽ ഞമ്മള് മൂന്ന് പേരല്ലാതെ മറ്റാരും അറിയരുത്.സഹോദരിയുടെ മകൾ ' പാത്തുമ്മയുടെ ആട് ' ലെ കഥാപാത്രം ഖദീജക്ക് വൈക്കം മുഹമ്മദ് ബഷീർ രഹസ്യമായി കമ്മൽ വാങ്ങിച്ച് നൽകിയതും ബഷീർ അവരോട് രഹസ്യമായി പറഞ്ഞതും ഖദീജ ഓർത്തെടുത്തു. അന്ന് തനിക്ക് നാല് വയസായിരുന്നു പ്രായം.സഹോദരങ്ങളിൽ ഉമ്മ പാത്തുമ്മയോടും തന്നോടുമായിരുന്നു മാമാക്ക് ഏറെ വാൽസല്യം. ബഷീറിനെ കാണാൻ വലിയ സാഹിത്യകാരന്മാരും സാധാരണക്കാരുമൊക്കെ ദൂരെ ദിക്കുകളിൽ നിന്നും വരുമായിരുന്നു.വീട്ടിലേക്ക് ആര് വന്ന് കയറിയാലും മാമാ അവരോട് ആദ്യം ചോദിച്ചിരുന്നത് ഭക്ഷണം കഴിച്ചോ എന്നായിരുന്നു.കാണാൻ എത്തുന്നവർക്ക് ചായ നൽകും.കുടിച്ച് കഴിഞ്ഞാൽ ബഷീർ തന്നെ ഗ്ലാസ് കമഴ്ത്തി വെക്കും.എന്തിനാണ് മാമാ ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ അദ്ദേഹം പറയും.ഗ്ലാസ് കഴുകാതെ വെച്ചാൽ അതിൽ ഉറുമ്പുകൾ കയറും. ഓളതെടുത്ത് കഴുകുമ്പോൾ എറുമ്പുകളൊക്കെ ചാകും.ചത്ത എറുമ്പുകളുടെ ഉമ്മയും ബാപ്പയും വേദനിക്കും.സരസവും തത്വചിന്താപരവുമായ മറുപടി കേട്ട് ഞങ്ങളങ്ങ് അമ്പരന്ന് നിൽക്കും. ഇമ്മിണി ബല്യ ഒന്നിൻ്റെ നാട്ടിലേക്ക് എന്ന് പേരിട്ട് വായനോത്സവത്തിനും ബഷീർ അനുസ്മരണത്തിനുമായി തലയോലപ്പറമ്പിലെ തൻ്റെ വീട്ടിലെത്തിയ പാലാ സഫലം 55 പ്ലസ്സിലെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ബഷീർ കഥാപാത്രങ്ങളുടെ വേഷം കെട്ടി വന്ന എറണാകുളം ദാറുൽ ഉലൂം എച്ച് എസ് എസ്. എൽ പി സ്കൂളിലെ കുരുന്നുകളും മുതിർന്നവർക്കൊപ്പം പരിപാടിയിൽ പങ്കെടുത്തു.ബഷീർ ഏറെ ഇഷ്ടപ്പെട്ടിരുന്ന പഴയ ഗാനങ്ങളും ഗസലുകളും എല്ലാവരും ചേർന്ന് ഏറ്റ് പാടി. രവി പാലാ അധ്യക്ഷത വഹിച്ചു.സാഹിത്യകാരൻ ചാക്കോ സി പൊരിയത്ത് ഉദ്ഘാടനം ചെയ്തു.സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,സഫലം മാഗസിൻ എഡിറ്റർ രവി പുലിയന്നൂർ, പി.എസ്.മധുസൂദനൻ, ജോണി പ്ലാത്തോട്ടം, ഉഷാ ശശിധരൻ,ഡോ.ഗ്ലോറി മാത്യു, ബാലകൃഷ്ണൻ നായർ, സജിത് ഇബ്രാഹിം,ജസീർ തലയോലപ്പറമ്പ്,നൗഫിയ ജസീർ എന്നിവർ പ്രസംഗിച്ചു.ബഷീർ കഥാപാത്രങ്ങളായ ഖദീജ, സൈദ് മുഹമ്മദ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

കോട്ടയം

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളിൽ അടിയന്തരമായി സുരക്ഷാ പരിശോധന നടത്താൻ നിർദ്ദേശം.

തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളിൽ അടിയന്തരമായി സുരക്ഷാ പരിശോധന നടത്താൻ നിർദ്ദേശം. ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് നാളെ തന്നെ റിപ്പോർട്ട് നൽകാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശം. സുരക്ഷിതമല്ലാത്ത കെട്ടിടത്തിൽ രോഗികളോ കൂട്ടിരിപ്പുകാരോ ഇല്ലെന്ന് ഉറപ്പാക്കണണമെന്നും ഇന്ന് ചേർന്ന അടിയന്തര യോഗത്തിൽ നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ് ഡയറക്ടറാണ് യോഗം വിളിച്ച് റിപ്പോർട്ട് തേടിയത്. കോട്ടയത്തെ ദാരുണ മരണത്തിന് പിന്നാലെയാണ് വീണ്ടും ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് തേടൽ എന്ന പതിവ് നടപടി.  

കോട്ടയം

മരണപ്പെട്ട യുവതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം: എസ്ഡിപിഐ

കോട്ടയം: മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുവീണു മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും  കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലിയും നൽകണമെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പൂർണ്ണമായും സർക്കാർ അനാസ്ഥയാണ് ഇത്തരമൊരു അപകടം വരുത്തി വെച്ചത്. പരിക്ക് പറ്റിയവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും പൂർണ്ണ ചികിത്സ ചെലവും സർക്കാർ വഹിക്കണം. രക്ഷാപ്രവർത്തനം വൈകിയതാണ് യുവതിയുടെ മരണത്തിലേക്കെത്തിച്ചത്. വൈകിയതിന് ഉത്തരവാദി വകുപ്പ് മന്ത്രിയാണ്. ഇതിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധം നടത്തിയ ജില്ലാ നേതാക്കളെ അടക്കം അകാരണമായി കസ്റ്റഡിയിൽ വച്ചത് അപലപനീയമാണ്. യുവതിയുടെ മൃതദേഹത്തിന് അരികിൽ നിന്ന് പ്രതിഷേധിക്കും എന്ന കാരണം പറഞ്ഞാണ് പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം അവിടുന്ന് മാറ്റിയതിനുശേഷമാണ് നേതാക്കളെ വിട്ടയച്ചത്. ജനാധിപത്യ സമരങ്ങളോടുള്ള ഇടതു സർക്കാരിന്റെ അസഹിഷ്ണുതയാണ് ഇതിലൂടെ ബോധ്യമാകുന്നത്.

കോട്ടയം

ആരോഗ്യവകുപ്പ് മന്ത്രി രാജി വെക്കുക -വെൽഫെയർ പാർട്ടി

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തിൽ വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അനുശോചനം രേഖപ്പെടുത്തി.കേരളത്തിന്റെ ആരോഗ്യ പരിചരണ മേഖല കെടുകാര്യസ്ഥതയുടെ പടുകുഴിയിൽ പെട്ടിരിക്കുകയാണ്. അഹങ്കാരവും അമിത ആത്മ വിശ്വാസവും ആരോഗ്യ വകുപ്പ് മന്ത്രിയുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. ആവശ്യത്തിന് മരുന്നോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒന്നും മെഡിക്കൽ കോളേജുകളിൽ പോലും ഏർപ്പെടുത്താൻ കഴിയുന്നില്ല എന്നത് കേരളം ഇപ്പോൾ ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണ്.അതോടൊപ്പമാണ്, സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ സമയബന്ധിതമായി അറ്റക്കുറ്റപ്പണികൾ പോലും നടത്താതെ ആളെ കൊല്ലുന്ന സംവിധാനം ആയി സർക്കാർ ആശുപത്രികൾ മാറിയിരിക്കുന്ന പശ്ചാത്തലത്തിൽ കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് രാജി വെച്ചൊഴിയണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.കെ. മുഹമ്മദ്‌ സാദിക്ക് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി മാരായ പി.എ. നിസാം, അർച്ചന പ്രിജിത്, വൈസ് പ്രസിഡന്റുമാരായ സുനിൽ ജാഫർ, ഉമ്മൻ കുര്യൻ, ബൈജു സ്റ്റീഫൻ, ഫൈസൽ കെ. എച്ച്. ലത്തീഫ്, ഷാനവാസ്‌ എന്നിവർ പങ്കെടുത്തു.