വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സാംസ്കാരിക ക്ഷേമനിധി എൽ.ഡി.എഫ് പ്രകടന പത്രികയിൽ ഉണ്ടെങ്കിൽ അത് നടന്നിരിക്കും: മന്ത്രി ജി. അനിൽ

തിരുവനന്തപുരം: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സാംസ്കാരിക ക്ഷേമനിധി എൽ.ഡി.എഫ് പ്രകടന പത്രികയിൽ ഉണ്ടെങ്കിൽ അത് നടന്നിരിക്കുമെന്ന് മന്ത്രി ജി. അനിൽ പറഞ്ഞു. കേരളത്തിൽ ക്ഷേമനിധിയിൽ ഉൾപെടുത്താത്ത തൊഴിലാളി വിഭാഗം ഉണ്ടാകില്ലെന്നതാണ് വസ്തുത. തൊഴിലുറപ്പ് തൊഴിലാളികൾക്കും ക്ഷേമനിധി ഏർപ്പെടുത്തി. കേരളത്തിലെ ഒട്ടുമിക്ക ക്ഷേമനിധി പദ്ധതികളിലും സർക്കാരിന് സാമ്പത്തിക ഭാരം ഇല്ലാത്തവയാണ്. പ്രാദേശിക ലേഖകർക്ക് ക്ഷേമനിധി ഏർപ്പെടുത്താൻ സാധ്യമായ മാർഗങ്ങൾ ആരാഞ്ഞ് ക്ഷേമനിധി സാധ്യമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക മാധ്യമ പ്രവർത്തകർ മുഖ്യധാരയിൽ നിന്ന് പിന്നോട്ടു പോകരുത്. നിർഭയമായി മാധ്യമപ്രവർത്തനം നടത്താൻ കഴിയുന്ന സാഹചര്യം ഇന്ന് കേരളത്തിലുണ്ട്. പലപ്പോഴും മാധ്യമപ്രവർത്തനം ഏകപക്ഷീയമായി പോകുന്നുവെന്നും ഇവ തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരള 'ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ജി. അനിൽ. കേരളത്തിൽ നെഗറ്റീവ് വാർത്തകൾക്ക് പ്രാധാന്യമേറുന്ന രീത നിലനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.വി സതീഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജനാധിപത്യത്തിൻ്റെ നാലാം തൂണായ മാധ്യമ പ്രവർത്തനത്തെ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്നത് പ്രാദേശിക മാധ്യമ പ്രവർത്തകരാണന്ന് എം.എ.എ പറഞ്ഞു.  ഇൻഡ്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശീയ സെക്രട്ടറി ജനറൽ എസ്. സബാനായകൻ വിശിഷ്ട അതിഥിയായി പങ്കെടുത്തു.   സംസ്ഥാന പ്രസിഡൻ്റ് അനിൽ ബിശ്വാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി സ്മിജൻ, ഐ.ജെ.യു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ്, സംസ്ഥാന ട്രഷറാർ ഇ.പി രാജീവ്, വൈസ് പ്രസിഡൻ്റ്മാരായ സനിൽ അടൂർ, എം.എ ഷാജി,  മണിവസന്തം ശ്രീകുമാർ, പ്രകാശൻ പയ്യന്നൂർ, സെക്രട്ടറിമാരായ ജോഷി അറക്കൽ, പ്രമോദ് കാസർകോട്, ദേശീയ സമിതി അംഗങ്ങളായ ആഷിക് മണിയംകുളം, ജോസ് താടിക്കാരൻ, വനിതാ കമ്മിറ്റി കൺവീനർ ആഷ കുട്ടപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു.

പ്രാദേശികം

അംഗൻവാടികൾക്ക് ഫർണിച്ചറും കളിപ്പാട്ടങ്ങളും നൽകി

ഈരാറ്റുപേട്ട :അംഗൻവാടികൾക്ക് ഫർണിച്ചറും കളിപ്പാട്ടങ്ങളും ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽഖാദർ വിതരണം ചെയ്തു.ഈ വർഷത്തെ പ്രോജെക്ടിൽ ഉൾപ്പെടുത്തിയാണ് മുഴുവൻ അംഗൻവാടികൾക്കും ഫർണിച്ചറും കളിപ്പാട്ടങ്ങളും അനുവദിച്ചതെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അബ്ദുൽ ഖാദർ സ്വാഗതം ആശംസിച്ചു.നഗരസഭ വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഫാസില അബ്സാർ, പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫസിൽ റഷീദ്, കൗൺസിലർമാരായ , നാസ്സർ വെള്ളൂപ്പറമ്പിൽ,ഷൈമ റസാഖ്, അനസ് പാറയിൽ, സജീർ ഇസ്മായിൽ അംഗൻവാടി പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.വിതരണ ചടങ്ങിൽ ICDS സൂപ്പർവൈസർ ആര്യ കൃതജ്ഞത അറിയിച്ചു .

മരണം

പാലായിൽ ഡോക്ടർ ഷാജു സെബാസ്റ്റ്യൻ ആത്മഹത്യ ചെയ്തതിന് പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് സൂചന.

പാലായിൽ ഡോക്‌ടർ ഷാജു സെബാസ്റ്റ്യൻ ആത്മഹത്യ ചെയ്തതിന് പിന്നിൽ കുടുംബ പ്രശ്‌നങ്ങളെന്ന് സൂചന. നിലവിൽ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. വിവാഹമോചന കേസും നിലവിലുണ്ട്. പാലാ ഈരാറ്റുപേട്ട റൂട്ടിലുള്ള സ്വന്തം ക്ലിനിക്കിൽ വൈകുന്നേരങ്ങളിൽ സ്ഥിരമായി രോഗികളെ പരിശോധിച്ചു വരികയായിരുന്നു. ഇന്നലെയും വൈകുന്നേരം വരെ ഡോക്ട‌ർ ക്ലിനിക്കിൽ ഉണ്ടായിരുന്നു. ഇതിനുശേഷമാണ് രാത്രി പാലാ ചെത്തിമറ്റത്തുള്ള തറവാട്ട് വീട്ടിൽ ഏഴരയോടെ ഡോക്‌ടർ ആത്മഹത്യ ചെയ്തത്. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് . പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും.

മരണം

പാലായിലെ പ്രശസ്ത ഡോക്ടർ ഷാജു സെബാസ്റ്റ്യനെ മരിച്ച നിലയിൽ കണ്ടെത്തി*

പാലായിലെ പ്രശസ്ത ഡോക്ടർ ഷാജു സെബാസ്റ്റ്യനെ മരിച്ച നിലയിൽ കണ്ടെത്തി. ചേർപ്പുങ്കലിലാണ് വീട് .മൃതദേഹം ഇപ്പോൾ കാർമ്മൽ ഹോസ്പിറ്റലിലാണ് ഉള്ളത്

കോട്ടയം

കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച പതിനഞ്ചോളം പേർക്ക് ഭക്ഷ്യവിഷബാധ. 26ആം മൈലിലെ 'ഫാസ്'എന്ന കട പൂട്ടിച്ച് ആരോഗ്യവകുപ്പ്

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ഇരുപത്തിയാറാം മൈലിൽ ഫാസ് എന്ന സ്ഥാപനത്തിൽ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു പരാതിക്ക് പിന്നാലെ പഞ്ചായത്തും ആരോ​ഗ്യവകുപ്പും ഹോട്ടലിൽ പരിശോധന നടത്തി. ശുചിത്വമില്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്നും ഹെൽത്ത് കാർഡില്ലാതെയാണ് ജീവനക്കാർ ജോലി ചെയ്യുന്നതെന്നും പരിശോധനയിൽ കണ്ടെത്തിയതോടെ ഹോട്ടൽ താത്കാലികമായ അടച്ചുപൂട്ടുന്നതിന് അധികൃതർ നിർദേശം നൽകി.

പ്രാദേശികം

നാൽപ്പതാം വെള്ളി ആചരണവും വല്യച്ഛൻ മലയിലേക്ക് കുരിശിന്റെ വഴിയും

അരുവിത്തുറ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ്.ജോർജ് ഫൊറോനാ പള്ളിയിൽ പിതൃവേദി രൂപതാ സമിതിയുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തുകൊണ്ട് നാല്പതാം വെള്ളി ആചരണവും വല്യച്ഛൻ മലയിലേക്ക് കുരിശിന്റെ വഴിയും നടത്തി. കുരിശിന്റെ വഴി മലമുകളിൽ എത്തിച്ചേർന്നപ്പോൾ രൂപത ഡയറക്ടർ റവ.ഫാ.ജോസഫ് നരിതൂക്കിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. രൂപതയിലെ വിവിധ ഇടവകകളിലെ പിതൃവേദിയുടെയും, മാതൃവേദിയുടെയും അംഗങ്ങൾ നേതൃത്വം നൽകി.

കോട്ടയം

ചേനപ്പാടി -എരുമേലി റോഡ് 1.12 കോടി രൂപ അനുവദിച്ച് റീ ടാറിങ് ടെൻഡറായി

എരുമേലി: പഴയിടം- ചേനപ്പാടി - എരുമേലി റോഡിൽ അവസാന റീച്ചായ കാരിത്തോട് പാലം മുതൽ എരുമേലി ടൗൺ വരെയുള്ള 3 കിലോമീറ്ററോളം ദൂരം റോഡ് റീടാർ ചെയ്യുന്നതിന് 1 കോടി 12 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് ടെൻഡർ നടപടികൾ സ്വീകരിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. എരുമേലി പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒരു പി.ഡബ്ല്യു.ഡി റോഡ് ആയ പഴയിടം -ചേനപ്പാടി -എരുമേലി റോഡിൽ പഴയിടം മുതൽ ചേനപ്പാടി കടന്ന് കാരിത്തോട് പാലം വരെയുള്ള 10 കിലോമീറ്ററോളം ദൂരം മൂന്നു ഘട്ടങ്ങളായി അഞ്ചു കോടിയോളം രൂപ അനുവദിച്ച് റീ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയിരുന്നു. ഇതോടൊപ്പം ഓടകൾ, കലുങ്കുകൾ, സംരക്ഷണഭിത്തികൾ, റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയും ഒരുക്കിയിരുന്നു. ഇപ്പോൾ വീണ്ടും 1 കോടി 12 ലക്ഷം രൂപ കൂടി അനുവദിച്ച് അവശേഷിക്കുന്ന മൂന്നു കിലോമീറ്റർ ഭാഗവും കൂടി മികച്ച നിലയിൽ റീ ടാർ ചെയ്യുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് എന്നും എം.എൽ.എ കൂട്ടിച്ചേർത്തു. റീ ടാറിങ്ങിനോടൊപ്പം മികച്ച രീതിയിൽ റോഡ് ഉപയോഗത്തിന് ആവശ്യമായ മറ്റ് റോഡ് വികസന പ്രവർത്തികളും നടപ്പിലാക്കുമെന്നും എം.എൽ.എ അറിയിച്ചു.കാരിത്തോട് മുതൽ എരുമേലി ടൗൺ വരെ റോഡ് തകർന്നു കിടന്നതിനാൽ എരുമേലി ഗ്രാമപഞ്ചായത്ത് 4,5 വാർഡുകളിലെ ജനങ്ങളും കൂടാതെ ശബരിമല തീർത്ഥാടന കാലത്ത് അയ്യപ്പഭക്തരും ഏറെ ദുരിതമനുഭവിച്ചിരുന്നു. കാരിത്തോട് മുതൽ എരുമേലി ടൗൺ വരെ റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതോടുകൂടി പഴയിടം മുതൽ എരുമേലി വരെ റോഡ് പൂർണമായും മികച്ച നിലയിൽ ഗതാഗതയോഗ്യമാകുമെന്നും ഇതോടുകൂടി എരുമേലി ഗ്രാമപഞ്ചായത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളുടെയും റീ ടാറിങ്- പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.ഈ മാസം 21 വരെ ടെൻഡർ സമർപ്പിക്കാവുന്നതാണ്. 24 ന് ടെൻഡർ ഓപ്പൺ ചെയ്യും. ടെൻഡർ നടപടികൾക്ക് ശേഷം എത്രയും വേഗം റോഡ് പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തീകരിച്ച് ഗതാഗതയോഗമാക്കുമെന്നും എം.എൽ.എ പറഞ്ഞു.

കേരളം

സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ.

തിരുവനന്തപുരം: സബ്‌സിഡിസാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ സബ്‌സിഡി സാധനങ്ങളുടെ വില ഇന്നുമുതൽ (ഏപ്രിൽ 11) സപ്ലൈകോ വില്പന ശാലകളിൽ കുറയും. നാലു മുതൽ 10 രൂപ വരെയാണ് കിലോഗ്രാമിന് ഈ ഇനങ്ങൾക്ക് കുറയുക. ഉഴുന്ന് 90 രൂപ, വൻപയർ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക് 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് സപ്ലൈകോ വില്പനശാലകളിൽ ജിഎസ്ടി അടക്കമുള്ള സബ്‌സിഡി സാധനങ്ങളുടെ ഇന്നു (ഏപ്രിൽ 11) മുതലുള്ള വില. നേരത്തെ ഇത് യഥാക്രമം 69, 95, 79, 115, 68.25 എന്നിങ്ങനെ ആയിരുന്നു. സബ്‌സിഡി സാധനങ്ങളുടെ ഏപ്രിൽ 11 മുതൽ ഉള്ള വിലയും, അവയുടെ വിപണി വിലയും ക്രമത്തിൽ: വൻകടല (ഒരു കിലോഗ്രാം) - 65 -110.29 ചെറുപയർ (ഒരു കിലോഗ്രാം) -- 90 -126.50 ഉഴുന്ന് (ഒരു കിലോഗ്രാം) - 90 --132.14 വൻപയർ (ഒരു കിലോഗ്രാം) -- 75-109.64 തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) -- 105 -- 139.5 മുളക് (500ഗ്രാം ) -- 57.75 -- 92.86 മല്ലി (500ഗ്രാം ) -- 40.95 -- 59.54 പഞ്ചസാര (ഒരു കിലോഗ്രാം) -- 34.65 45.64 വെളിച്ചെണ്ണ ഒരു ലിറ്റർ പാക്കറ്റ് (സബ്‌സിഡി 500 എം എൽ+ നോൺ លល័ល 500 ml) -- 240.45. 289.77 ജയ അരി (ഒരു കിലോഗ്രാം) -- 33 --47.42 കുറുവ അരി( ഒരു കിലോഗ്രാം) -- 33 46.33 മട്ട അരി (ഒരു കിലോഗ്രാം) -- 33 -51.57 57 പച്ചരി (ഒരു കിലോഗ്രാം) -- 29 - 42.21 (പൊതു വിപണി വില എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ ഏപ്രിൽ പത്തിലെ കണക്കനുസരിച്ച്)  സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ.