വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

രസതന്ത്ര വിസ്മയങ്ങളുടെ ചെപ്പു തുറന്ന് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ കെമിസോൾ 2023 എക്സിബിഷൻ .

അരുവിത്തുറ: ദേശീയ ശാസ്ത്ര ദിനത്തോടനുബദ്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ രസതന്ത്രത്തിന്റെ നിറക്കൂട്ടുകളുമായി കെമിസോൾ രസതന്ത്ര പ്രദർശനം സംഘടിപ്പിച്ചു സ്ക്കൂൾ കുട്ടികൾക്കായി തയ്യാറാക്കിയ പ്രദർശനത്തിൽ വിവിധ തരം ശാസ്ത്ര വിസ്മയങ്ങളാണ് ഒരുക്കിയത്. ഡാൻസിങ്ങ് ഫ്ലെയിം , കെമിക്കൽ വോൾക്കാനോ , ഗ്രീൻ ഫയർ , കെമിക്കൽ ജ്യൂസ് തുടങ്ങി ആകർഷകമായ നിരവധി പരീക്ഷണങ്ങളിലൂടി  വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം സൃഷ്ടിച്ചു. രാവിലെ 10.30 തിന് ആരംഭിച്ച പ്രദർശനം  കോളേജ്‌ പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ കോളജ് വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ , കെമിസ്ട്രി വിഭാഗം മേധാവി ഡോ:ഗ്യാബിൾ ജോർജ് , പ്രോഗ്രാം കോർഡിനേറ്റർ ട്രിസാ സൂസൻ ജി.എസ്സ് തുടങ്ങിയവർ സംസാരിച്ചു. കെമിസ്ടീ വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ്  പ്രദർശനം സംഘടിപ്പിച്ചത്.

പ്രാദേശികം

സായാഹ്ന ജന സദസ്സ് നടത്തി

ഈരാറ്റുപേട്ട. സംസ്ഥാന സർക്കാരിൻ്റെ നികുതി കൊള്ളയ്ക്ക് എതിരെ കെ.പി സി.സി യുടെ നിർദ്ദേശം അനുസരിച്ചുള്ള സായാഹ്ന ജന സദസ്സ് ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ വെച്ച് നടത്തിയ പ്രതിഷേധം  'പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അഡ്വ. മുഹമ്മദ് ഇല്യാസ്  ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അനസ് നാസർ അധ്യക്ഷത വഹിച്ചുഡി.സി.സി മെമ്പർ പി.എച്ച് നൗഷാദ്  ,ബ്ലോക്ക് ഭാരവാഹികളായ കെ.ഇ.എ ഖാദർ ,സജിമോൻ തൈത്തോട്ടം ,മുഹമ്മദ് ഖാൻ, ഷിബു ചെഞ്ചികം പറമ്പിൽ ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിയാസ് മുഹമ്മദ് , കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡൻ്റ് അഭിരാം ബാബു ,മണ്ഡലം നേതാക്കളായ അബ്ദുൽ കെ രീം ,എസ്.എം. കെബീർ ,ഖലീൽ പുളിത്തോട്ടിയിൽ ,റഷീദ് വടയാർ  എന്നിവർ സംസാരിച്ചു.  

പ്രാദേശികം

ഈരാറ്റുപേട്ടയിൽ വൻ തീപിടുത്തം

ഈരാറ്റുപേട്ടയിൽ വൻ അഗ്നിബാധ. കാഞ്ഞിരപ്പള്ളി റോഡിൽ ജീലാനി പടിയ്ക്ക് സമീപമാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു തീപിടുത്തം.ഇവിടെയുണ്ടായിരുന്ന ഒരു തടിമിൽ പൂർണമായും കത്തി നശിച്ചു. ഈരാറ്റുപേട്ടയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയെങ്കിലും തീ കെടുത്താനായില്ല. കാഞ്ഞിരപ്പള്ളിയിൽ നിന്നും കൂടി ഫയർഫോഴ്സ് എത്തി തീ അണച്ചു

പ്രാദേശികം

നേച്ചർ ക്യാമ്പ്

ഈരാറ്റുപേട്ട .എം ഇ എസ് കോളജിലെ എൻഎസ്എസ് വളണ്ടിയർമാർ തേക്കടി പെരിയാർ ടൈഗർ റിസർവ്വിൽ  വനം വകുപ്പ് നടത്തിയ നേച്ചർക്യാമ്പിൽ പങ്കെടുത്തു. വനത്തെയും വന്യജീവികളെയും അടുത്തറിയാനുള്ള അപൂർവ്വ അവസരമായി  മാറി ഈ ക്യാമ്പ്. 34 വിദ്യാർത്ഥികൾപങ്കെടുത്തു. ഹലീൽമുഹമ്മദ് , മുംതാസ്കബീർ എന്നീ അദ്ധ്യാപകർ നേതൃത്വം നൽകി .  

ജനറൽ

വേനൽക്കാലം കരുതലോടെ മറികടക്കാം

വേനല്‍ക്കാലം അതിരൂക്ഷമാകുന്നു. താപനില കൂടുന്നതിനാല്‍ വേനലില്‍ നിര്‍ജ്ജലീകരണത്തിനുള്ള സാധ്യതയും കൂടുതലാണ്. ദാഹിക്കുന്നതിന് കാത്തിരിക്കാതെ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. ദിവസം രണ്ടര മുതല്‍ മൂന്നു ലിറ്റര്‍ വരെ വെള്ളം കുടിക്കാം. നാരങ്ങവെള്ളം, കഞ്ഞിവെള്ളം, മോരിന്‍വെള്ളം, കരിക്കിന്‍വെള്ളം, ജീരകവെള്ളം തുടങ്ങിയ പോഷക ഗുണങ്ങള്‍ ഏറെയുള്ള വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അമിതമായി ഭക്ഷണം കഴിക്കാതെ കുറഞ്ഞ അളവില്‍ ഭക്ഷണം ഇടവേളകളിട്ട് കഴിക്കുന്നതാണ് നല്ലത്. വെള്ളം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ചര്‍മ്മരോഗങ്ങളില്‍ നിന്നും വിറ്റമിന്റെ അഭാവത്തിലുള്ള രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ പഴങ്ങള്‍ കഴിക്കാം. നാരങ്ങ വര്‍ഗ്ഗത്തില്‍പ്പെട്ട പഴങ്ങള്‍ (ഓറഞ്ച്, ചെറുനാരങ്ങ, മുസമ്പി), തണ്ണിമത്തന്‍, മാതളനാരങ്ങ, മസ്‌ക്മെലന്‍ എന്നിവ ഉള്‍പ്പെടുത്തുക. വിറ്റാമിനുകളുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ് പൈനാപ്പിള്‍. മാമ്പഴത്തില്‍ ബീറ്റാ കരോട്ടീന്‍, വിറ്റമിന്‍ എ, സി എന്നിവ ധാരാളമായിട്ടുണ്ട്. ഇത് വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കും. സൂര്യപ്രകാശം കൊണ്ട് ചര്‍മ്മത്തിനുണ്ടാക്കുന്ന കരുവാളിപ്പ് മാറാന്‍ പപ്പായ സഹായിക്കും. ഇടനേരങ്ങളില്‍ പച്ചക്കറി സാലഡ് കഴിക്കുന്നത് നിര്‍ബന്ധമാക്കണം. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കണം. ഫാസ്റ്റ് ഫുഡുകള്‍, പായ്ക്കറ്റ് ആഹാരസാധനങ്ങള്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. എരിവ്, പുളി, മസാല എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഇവയുടെ അമിത ഉപയോഗം ദഹനക്കേടിന് കാരണമാകും. ചായ, കാപ്പി എന്നിവയ്ക്ക് പകരം ഫ്രൂട്ട് ജ്യൂസുകളോ ഉപ്പ് കുറച്ചുള്ള പച്ചക്കറിസൂപ്പുകളോ ഉള്‍പ്പെടുത്താം. വേനലില്‍ ഊര്‍ജ്ജസ്വലതും ഉന്‍മേഷവും ലഭിക്കാന്‍ ഉത്തമമായ പാനീയമാണ് ഇളനീര്‍. ഇത് ദാഹവും ക്ഷീണവും അകറ്റുന്നു. ഇറച്ചി, മുട്ട വറുത്തത് എന്നത് കഴിവതും കുറയ്ക്കണം. അധികം മധുരമുള്ള പലഹാരങ്ങള്‍, ഉപ്പ് കൂടുതലുള്ള പലഹാരങ്ങള്‍ എന്നിവ കുറയ്ക്കണം.  

ജനറൽ

ഒരുപക്ഷെ ആദ്യമായി എന്റെ ചിത്രം അച്ചടിച്ച് വന്നത് ഇതിലായിരിക്കാം, കലാലയത്തില്‍ വീണ്ടുമെത്തി മമ്മൂട്ടി

“സിനിമാ നടനല്ലാത്ത മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയുമെല്ലാം അടുത്തറിയുകയും സ്വപ്നാടനം ചെയ്യുകയും ചെയ്ത സ്ഥലം”, മഹാനടന്‍ മമ്മൂട്ടിയുടെ മനസില്‍ മഹാരാജാസ് കോളേജും ലൈബ്രറിയും നിറയുന്നത് ഇങ്ങനെയാണ്.സിനിമാ ഷൂട്ടിങ്ങിനായി താന്‍ പഠിച്ചിരുന്ന കലാലയത്തിലേക്ക് വീണ്ടും എത്തിയപ്പോള്‍ മമ്മൂക്ക ആ പഴയ പൊടിമീശക്കാരനെ ഓര്‍ത്തെടുത്തു. എന്നെങ്കിലും ഒരിക്കല്‍ സിനിമാ ഷൂട്ടിങ്ങിന് ഇവിടെ വരുമെന്ന് കരുതിയിരുന്നില്ലെന്നും വര്‍ഷങ്ങള്‍ക്കിപ്പുറം അതും സംഭവിച്ചുവെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ നടന്‍ പറയുന്നു. പുതിയ ചിത്രമായ ‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ ചിത്രീകരണത്തിനായി മഹാരാജാസ് കോളേജിലെത്തിയതായിരുന്നു അദ്ദേഹം. മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. കോളേജ് കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ മമ്മൂട്ടിയുടെ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു ഫീലാണെന്ന് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. മഹാരാജാസ് കോളേജ് ലൈബ്രറിയിലെ പഴയ മാഗസിനില്‍ അച്ചടിച്ച് വന്ന തന്റെ ചിത്രവും മമ്മൂട്ടി പരിചയപ്പെടുത്തുന്നുണ്ട്. ഒരുപക്ഷെ ആദ്യമായി തന്റെ ചിത്രം അച്ചടിച്ച് വന്നത് ഈ കോളേജ് മാഗസിനിലായിരിക്കുമെന്നും നടന്‍ പറയുന്നു. മമ്മൂട്ടിയുടെ വാക്കുകള്‍… ‘എന്നെങ്കിലും ഒരിക്കല്‍ സിനിമാ ഷൂട്ടിങ്ങിന് ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം അതും സംഭവിച്ചു. മഹാരാജാസ് കോളേജ് ലൈബ്രറി.. സിനിമാ നടനല്ലാത്ത മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയുമെല്ലാം അടുത്തറിയുകയും സ്വപ്നാടനം ചെയ്യുകയും ചെയ്ത സ്ഥലം. ഒരു കൗതുകത്തിന് പഴയ കോളേജ് മാഗസിനുകള്‍ അന്വേഷിച്ചു. നിറംപിടിച്ച ഓര്‍മകളിലേക്ക് ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം അവരെടുത്തു തന്നു. ഒരുപക്ഷെ ആദ്യമായി എന്റെ ചിത്രം അച്ചടിച്ച് വന്നത് എന്റെ കോളേജ് മാഗസിനിലായിരിക്കും. കാലം മാറിയാലും കലാലയത്തിന്റെ ആവേശം ഒട്ടും മാറില്ല…’

മരണം

ഇന്നാലില്ലാഹി.....കുഞ്ഞു ഫാത്തിമ (93) വയസ്സ് മരണപ്പെട്ടു

മർഹും PA മു ഹമ്മദ് സാഹിബിൻ്റെ (അമീൻ ജുവല്ലറി ) ഭാര്യ.. കുഞ്ഞു ഫാത്തിമ (93) വയസ്സ് മരണപ്പെട്ടു.. കബറടക്കം നാളെ പുത്തൻപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

പ്രാദേശികം

മുസ്ലിം ഗേൾസിൽ നിന്ന് വിരമിച്ചവർ സംഗമിച്ചു.

ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിവിധ കാലങ്ങളിൽ വിരമിച്ചവർ ഒത്തുകൂടി. സ്ക്കൂളിന്റെ ആരംഭത്തിലുണ്ടായിരുന്ന അധ്യാപക ശ്രേഷ്ടരെ  ആദരിച്ചു.  മുൻ സംഗീത അധ്യാപിക വിജയമ്മ ടീച്ചറിന്റെ പ്രാർത്ഥന വരികളോടെ യോഗം ആരംഭിച്ചു. മുൻ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പ്രഫ.എം.കെ. ഫരീദ് യോഗം ഉദ്ഘാടനം ചെയ്തു. മുൻ  ഹെഡ്മിസ്ട്രസുമാരായ ശ്യാമളക്കുട്ടി അന്തർജ്ജനം, ആലീസ് ജോസ്, ശ്രീദേവി, അധ്യാപകരായ ത്രസ്യാമ്മ തോമസ്, വനജാക്ഷിയമ്മ, സുഹുറാബീവി, സോഫി പി.കെ. തുടങ്ങിയവർ പ്രസംഗിച്ചു. 80 വയസ് കഴിഞ്ഞ   ഗൂരുവര്യരായ ആനന്തവല്ലികുഞ്ഞമ്മ, മേരിക്കുട്ടി റ്റി.സി., ലക്ഷ്മിക്കുട്ടിയമ്മ  എന്നിവരെ ഹെഡ്മിസ്ട്രസ്  ലീന എം.പി. ആദരിച്ചു. മുൻ അധ്യാപിക രമണി ടീച്ചർ രചിച്ച കവിത ലീലാമ്മ എം.ജി. ആലപിച്ചു.മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ചവരെ ഉൾപ്പെടുത്തിക്കൊണ്ട് സൗഹൃദകൂട്ടായ്മ രൂപീകരിക്കാൻ തീരുമാനിച്ചു. ഗ്രേസിക്കുട്ടി ജോസഫ് സ്വാഗതവും സാറാഉമ്മ നന്ദിയും പറഞ്ഞു.