അഖില ഭാരത അയ്യപ്പ സേവാ സംഘം
പൂഞ്ഞാർ തെക്കേക്കര ശാഖയും ഈരാറ്റുപേട്ട എമെർജ് മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി പൂഞ്ഞാർ മങ്കുഴി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്തിയാലിൽ ഉത്ഘാടനം ചെയ്യുന്നു
പൂഞ്ഞാർ തെക്കേക്കര ശാഖയും ഈരാറ്റുപേട്ട എമെർജ് മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി പൂഞ്ഞാർ മങ്കുഴി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്തിയാലിൽ ഉത്ഘാടനം ചെയ്യുന്നു
പൂഞ്ഞാർ : സംസ്ഥാന കൃഷിവകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന ഊർജിത കാർഷിക വികസന പദ്ധതിയുടെ പ്രചരണാർത്ഥം ആധുനിക കൃഷി രീതികളെ കുറിച്ചുള്ള ഒരു കർഷക സെമിനാർ പൂഞ്ഞാർ നിയോജകമണ്ഡല തല അടിസ്ഥാനത്തിൽ ഈ മാസം 21ആം തീയതി ഉച്ചകഴിഞ്ഞ് 2.30 ഈരാറ്റുപേട്ട ലയൺസ് ക്ലബ് ഹാളിൽ വച്ച് നടത്തപ്പെടും. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന സെമിനാർ സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കുര്യൻ നെല്ലുവേലി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹറ അബ്ദുൽ ഖാദർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത നോബിൾ , ജോർജ് മാത്യു അത്യാലിൽ, കെ. സി ജെയിംസ്, വിജി ജോർജ്, സിന്ധു മോഹൻ, രേഖ ദാസ്, തങ്കമ്മ ജോർജുകുട്ടി, സിന്ധു മുരളീധരൻ, സി.സി തോമസ്, കോട്ടയം ജില്ല പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ഗീത വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും. കുമരകം കൃഷി വിജ്ഞാന കേന്ദ്രo അസിസ്റ്റന്റ് പ്രൊഫസർ ഡോ. മാനുവൽ അലക്സ് സെമിനാറിൽ ക്ലാസ് നയിക്കും. കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായ കിഷോർ കുമാർ എസ്, അശ്വതി വിജയൻ, നിയോജകമണ്ഡലത്തിലെ കൃഷി ഓഫീസർമാരായ രമ്യ ആർ, എബ്രഹാം സ്കറിയ, അശ്വതി എസ്, സുബാഷ് എസ് എസ് , അജ്മൽ പി. എം, വേണുഗോപാൽ പി. ആറ്, ആർദ്ര ജസ്റ്റിൻ, സബീന , തസ്നിമോൾ, അഞ്ജന എസ് എന്നിവർ സെമിനാറിന് നേതൃത്വം നൽകും. സെമിനാറിൽ നിയോജക മണ്ഡലത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉള്ള പ്രമുഖ കർഷകരും, സമ്മിശ്ര കൃഷികളിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരും പങ്കെടുക്കും. സെമിനാറിൽ വച്ച് മാതൃകാ കർഷകരെ മന്ത്രി ആദരിക്കും.
നിര്യാതനായി ഈരാറ്റുപേട്ട: അരയത്തി നാൽകണിയാംപള്ളിൽ കുഞ്ഞു മൈതീൻ 87 നിര്യാതനായി കബറടക്കം ഇന്ന് രാവിലെ 10 ന് പുത്തൻ പള്ളിയിൽ ഭാര്യ : ഐഷ കാഞ്ഞിരം ആറ്റത്തറയിൽ കുടുംബാംഗം മക്കൾ സിയാദ്, സഫിയ, ജമീല, നസീമ മരുമക്കൾ : സൽമ, യൂസുഫ്, പരേതരായ ബഷീർ, അൻസാദ്
സംഗമം മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ഓഹരി നിക്ഷേപ സഹകരണ കാമ്പയിന്റെ സംസ്ഥാന തല സമാപനം ഈരാറ്റുപേട്ട ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്നു ഈരാറ്റുപേട്ട വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ് ചെയ്തു. സംഗമം വൈസ് പ്രസി. T K ഹുസൈൻ അധ്യക്ഷതവഹിച്ചു. ഈരാറ്റുപേട്ട നഗരസഭാചെയ്യർ പേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ, പ്രോഗ്രാം കൺവീനറും ഡയറക്ടറുമായ A M A ഖാദർ, വി.കെ മുഹമ്മദ് അഷറഫ്, വിനോദ് ബി നായർ, പി.എ. അബ്ദുൾ ഹക്കിം, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
ഈരാറ്റുപേട്ട ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 113 ് മത് വാർഷികവും ഹയർ സെക്കണ്ടറി സിൽവർ ജൂബിലിയും പൂർവ്വ വിദ്യാർത്ഥി സംഗമവും നടന്നു സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ സുഹ്റാ അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA വാർഷികാഘോഷങ്ങൾ ഉദ് ചെയ്തു.നഗരസഭാ കൗൺസിലർ റിസ്വാന സവദ്, കൗസിലറും പിടിഎ പ്രസിഡണ്ടുമായ അനസ് പാറയിൽ ഷൈജു ടി എസ്, നഗരസഭാ കൗൺസിലർമാർ, അധ്യാപകർ, തുടങ്ങിയവർ പങ്കെടുത്തു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ചടങ്ങിൽ നടന്നു.
ജമ്മു കാശ്മീരില്‍ ഇന്ന് പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായെന്ന് സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.പുലര്‍ച്ചെ 5:15നാണ് ഭൂചലനമുണ്ടായത് . കത്രയില്‍ നിന്ന് 97 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനത്തില്‍ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത. വെള്ളിയാഴ്ച രാത്രി 8.30 വരെ കടലാക്രമണ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രമാണ് (INCOIS) ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.1.4 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.\ ജാഗ്രതാ നിർദ്ദേശങ്ങൾ ഇപ്രകാരം *കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. *മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. *വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. *ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.
അരലക്ഷം രൂപക്ക് ഒരു പൂവൻ കോഴി ലേലത്തിൽ പോയെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുന്നുണ്ടോ? എന്നാൽ സംഭവം സത്യമാണ് . ഒരു പൂവൻ കോഴി ലേലത്തിൽ പോയത് അരലക്ഷം രൂപയ്ക്കാണ് . പാലക്കാട് ജില്ലയിലെ മണ്ണാർക്കാടാണ് വാശിയേറിയ ലേലത്തിനൊടുവിൽ അര ലക്ഷം രൂപക്ക് ലേലമുറപ്പിച്ചത്. വെറും പത്ത് രൂപയിൽ തുടങ്ങിയ ലേലം അവസാനിച്ചത് 50,000 രൂപയിലാണ്. തച്ചമ്പാറ കുന്നത്തുകാവ് പൂരത്തോടനുബന്ധിച്ചുള്ള ഗാനമേളക്ക് ഫണ്ട് ശേഖരിക്കാനായിരുന്നു വാശിയേറിയ ലേലം വിളി നടന്നത്. വിട്ടുകൊടുക്കാൻ വിവിധ വേല കമ്മിറ്റികൾ തയ്യാറാകാതിരുന്നതോടെ ലേലം മുറുകി. അവസാനം അമ്പതിനായിരം രൂപയ്ക്ക് കൂൾബോയ്സ് എന്ന കമ്മിറ്റിയാണ് പൂവനെ സ്വന്തമാക്കിയത്. പരിധിവിട്ടതോടെ ലേലം വിളി നിർബന്ധപൂർവം അവസാനിപ്പിക്കേണ്ടിവന്നു എന്നാണ് സംഘാടകർ പറയുന്നത്. അല്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ എത്തിയേനെയെന്ന് സംഘാടകർ വ്യക്തമാക്കി. വിവിധ വേല കമ്മിറ്റികളായ, കൂൾ ബോയ്സ്, പഞ്ചമി കൂറ്റംമ്പാടം, കൊമ്പൻസ് തെക്കുംപുറം എന്നിവരാണ് വാശിയോടെ ലേലത്തിൽ പങ്കെടുത്തത്. ഗാനമേളയ്ക്കുള്ള ഫണ്ട് ശേഖരിക്കാൻ ഓരോ ദിവസവും ഓരോ സാധനങ്ങളാണ് ലേലം വിളിക്കുന്നത് . ലേലത്തിനായി പൂവൻകോഴി എത്തിയപ്പോഴാണ് സംഗതി കളറായത്.