വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

മരണം

മരണം

പുതുപറമ്പിൽ (കല്ലോലിയിൽ) പി സി. നാസറുദ്ദീൻ (73) നിര്യാതനായി

ഈരാറ്റുപേട്ട . തെക്കേക്കര പുതുപറമ്പിൽ (കല്ലോലിയിൽ) പി സി. നാസറുദ്ദീൻ (73) നിര്യാതനായി.ഭാര്യ. ഫാത്തിമ. നടയ്ക്കൽ വലിയവീട്ടിൽ കുടുംബാംഗം.മക്കൾ അൻസർ,അൻസിൽ (പ്രൊഫസർ ടി. കെ .എം .കോളേജ് കൊല്ലം)മരുമക്കൾ.ആയിഷ അൻസർ,ജസീറ അൻസിൽ. ഖബറടക്കം ഇന്ന്‌ അസര്‍ നമസ്കാര ശേഷം ഈരാറ്റുപേട്ട മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

മരണം

ഈരാറ്റുപേട്ട സ്വദേശി വനിതാ ഡോക്ടർ ഫ്ലാറ്റിൽ മരിച്ച നിലയിൽ

ഈരാറ്റുപേട്ട സ്വദേശി വനിതാ ഡോക്ടറെ പെരുമ്പാവൂരിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ യുവ ഡോക്ടർ മീനാക്ഷി വിജയകുമാർ ആണ് മരിച്ചത്.ഇന്നലെ രാവിലെ ഡോക്ടറെ കാണാതെ വന്നതോടെ ഫ്ലാറ്റിൽ മറ്റു താമസക്കാർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമിതമായ അളവിൽ മരുന്നു കുത്തിവെച്ച് ഡോക്ടർ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ ജോലി ചെയ്യുന്ന ഡോ. മീനാക്ഷിയെ രാവിലെ ആശുപത്രിയിൽ നിന്ന് ഫോൺ വിളിച്ചിട്ടും എടുത്തില്ല. ഫ്ലാറ്റിലുള്ളവർ ശ്രമിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഡോക്ടറെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തയത്. ഇവർ ഒറ്റയ്ക്കാണ് ഫ്ലാറ്റിൽ താമസം. പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

മരണം

വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന അന്തരിച്ചു

കോട്ടയം പേരൂർ തച്ചനയിൽ പരേതനായ പ്രശസ്‌ത സിനിമാ താരം വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന.ടി( 69) അന്തരിച്ചു. കോട്ടയം ജനറൽ ആശുപത്രി മുൻ ഹെഡ് നഴ്സ് ആയിരുന്നു. സംസ്ക്കാരം ഇന്ന് (ആഗസ്റ്റ് 14) വൈകുന്നേരം അഞ്ച് മണിക്ക് പേരൂരുള്ള വീട്ടു വളപ്പിൽ. മക്കൾ : രാജേഷ്.ആർ (ക്ലറിക്കൽ അസിസ്റ്റന്റ്,എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം) രാജീവ്. ആർ (മാക്സ് ഹോസ്‌പിറ്റൽ, ഡൽഹി)മരുമക്കൾ : മഞ്ജുഷ, വി.രാജു,അനുമോൾ.ആർ (എ ഐ എം എസ് ഹോസ്പിറ്റൽ ഡൽഹി).

മരണം

സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തു കുരുങ്ങി വിദ്യാർത്ഥി മരിച്ചു

കോട്ടയം : കാഞ്ഞിരപ്പള്ളിയിലെ മഞ്ഞപ്പള്ളിയിൽ സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്ത് കുരങ്ങി ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മഞ്ഞപ്പള്ളി വേലിത്താനത്തു കുന്നാൽ സുനീഷ് - റോഷ്നി ദമ്പദികളുടെ മകൻ വിഎസ് കിരൺ (14 )ആണ് മരിച്ചത് . അമ്മ റോഷിനിയോടൊപ്പം വാടകക്ക് താമസിക്കുകയായിരുന്നു കുട്ടികൾ. തുണിയിടുന്ന അയലിൽ തോർത്ത് കെട്ടിയാടുന്നതിനിടക്ക് തോർത്ത് കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഉടനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചു. ഭരണങ്ങാനം സെൻ്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് കിരൺ.കൃഷ്ണപ്രിയ യാണ് സഹോദരി . കിരണിന്റെ മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് അന്വേഷിക്കണമെന്ന് സുനീഷിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.  

മരണം

മീനച്ചിലാറ്റിൽ ഒഴുക്കിൽപെട്ട് മരിച്ച കൊണ്ടൂർ സ്വദേശിനി ഐറിൻ ജിമ്മി (18) യുടെ സംസ്‌കാരം ശനിയാഴ്‌ച നടക്കും.

മീനച്ചിലാറ്റിൽ ഒഴുക്കിൽപെട്ട് മരിച്ച കൊണ്ടൂർ സ്വദേശിനി ഐറിൻ ജിമ്മി (18) യുടെ സംസ്കാരം ശനിയാഴ്‌ച നടക്കും. ഭൗതികശരീരം വെള്ളിയാഴ്‌ച വൈകിട്ട് 4ന് വീട്ടിൽ കൊണ്ടുവരും.സംസ്കാരകർമങ്ങൾ ശനിയാഴ്ച രാവിലെ 11ന് വീട്ടിലാരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ നടക്കും. ബുധനാഴ്ച വൈകുന്നേരമാണ് ആറ്റിൽ ഇറങ്ങുന്നതിനിടെ കാൽവഴുതി ഐറിൻ കയത്തിൽ അകപ്പെട്ടത്. രക്ഷാപ്രവർത്തകരെത്തി പുറത്തെടുക്കുമ്പോഴേക്കും 20 മിനുട്ടോളം വൈകിയിരുന്നു. പുറത്തെടുക്കുമ്പോൾ ജീവന്റെ കണികകൾ അവശേഷിച്ചിരുന്നത് പ്രതീക്ഷ നല്കിയിരുന്നു. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ഐറിൻ വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിൻ.അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി എഡ്വിൻ, പ്ലസ്ട വിദ്യാർത്ഥിനിയായ മെറിൻ എന്നിവരാണ് സഹോദരങ്ങൾ.

മരണം

മൂഴിയാങ്കൽ മേരി ജോർജ് 85 നിര്യാതയായി

പൂഞ്ഞാർ , മറ്റയ്ക്കാട്, മൂഴിയാങ്കൽ മേരി ജോർജ് 85 നിര്യാതയായി സംസ്ക്കാര ശുശ്രൂഷകൾ നാളെ  [വെള്ളി ] രാവിലെ 11 മണിക്ക് വീട്ടിൽ ആരംഭിച്ച് തുടർന്ന് അരുവിത്തുറ സെ. ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയിൽഭർത്താവ് പരേതനായ ജോസഫ് വർക്കി മക്കൾ ജോയി ജാൻസി, ജോഷി (കേരളാ കോൺഗ്രസ് എം പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ] ജിമ്മി [യു.എസ്.എ ] ജൂബി[ ജെ.ജെ. ഇൻഡസ്ടി ] മരുമക്കൾ ബീന ജോയി.  [ വരിക്കയിൽ പാല, ബേബി [പനയ്ക്കക്കുഴിയിൽ അമ്പാറനിരപ്പേൽ , മേഴ്സി\ജോഷി [കാവുങ്കൽ കാഞ്ഞിരപ്പള്ളി ] പ്രജീത [ ചെറുകര നെല്ലിയാനി

മരണം

കെട്ടിപ്പിടിച്ച് മരണത്തിലും ഒന്നിച്ച്; കൈകൾ ടേപ്പ് ഉപയോഗിച്ച് കെട്ടി ഇരുവരും, സമീപം സിറിഞ്ച്, നഴ്സിങ് സൂപ്രണ്ടും ഭർത്താവും മരിച്ച നിലയിൽ

കോട്ടയം: ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനിൽ വിഷ്ണു, ഭാര്യ രശ്മി എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായിരുന്നു രശ്മി. വിഷ്ണു കരാർ പണികൾ എടുത്ത് നടത്തി വരികയായിരുന്നു. ആറുമാസമായി ദമ്പതികൾ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.ഇന്നു രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല. പിന്നാലെ മാതാവ് വീട്ടിലേക്ക് എത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. എന്നാൽ ഇവരുടെ കിടപ്പുമുറി ഉള്ളിൽനിന്നും പൂട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിനു സമീപത്തുനിന്നു സിറിഞ്ച് കണ്ടെത്തി.ദമ്പതികളുടെ കൈകൾ ടേപ്പ് ഉപയോഗിച്ച് കെട്ടിയനിലയിലായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ യുവാക്കൾ ഇന്നലെ രാവിലെ ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും വിഷ്ണുവിനെ മർദിച്ചെന്നുമാണ് വിവരം. ജോലിയുടെ ഭാഗമായി ഹോസ്റ്റലിൽ താമസിക്കുന്ന രശ്മിയെ അവിടെയെത്തി അവഹേളിച്ചെന്നും കുടുംബാംഗങ്ങൾ പറയുന്നു. കെട്ടിട നിർമാണ കരാറുകാരനായ വിഷ്ണുവിന് കോവിഡിനു ശേഷമാണ് സാമ്പത്തിക ബാധ്യതയുണ്ടായത്. ബ്ലേഡ് മാഫിയയുടെ കെണിയിൽപ്പെട്ട ഇവർ നിരന്തരം ഭീഷണി നേരിട്ടിരുന്നു. ചെറുകിട കരാർ ഏറ്റെടുത്ത് തന്നാലാവും വിധം ബ്ലേഡ് മാഫിയ സംഘങ്ങൾക്ക് പലിശ നൽകി മുന്നോട്ട് പോകുന്നതിനിടെയാണ് ഇന്നലെ കടുത്തുരുത്തി സംഘത്തിന്റെ ഭീഷണിയും മർദനവും ഉണ്ടായത്. യൂത്ത് കോൺഗ്രസിന്റെ രാമപുരം മുൻ മണ്ഡലം പ്രസിഡന്റായിരുന്നു വിഷ്ണു. ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ ആരോപണം അന്വേഷിക്കുന്നതിന്റെ ഭാഗമായി വീട്ടിലെ സിസിടിവി പരിശോധിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്.

മരണം

മലപ്പുറത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം.

മലപ്പുറം : മലപ്പുറത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം.കുട്ടിയുടെ ദേഹത്ത് കാർ കയറിയിറങ്ങുകയായിരുന്നു. മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ്‌ സഹിൻ ആണ് മരിച്ചത്.അരീക്കോടുള്ള ബന്ധുവിന്റെ വീട്ടിൽ വിരുന്നു വന്നതായിരുന്നു സഹീനും കുടുംബവും. എന്നാൽ അയൽവാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി അപകടം സംഭവിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു