വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

മാനസികാരോഗ്യത്തിന്റെ ദുർബലതയാണ് വർദ്ധിച്ചുവരുന്ന വിഷാദ രോഗികളുടെ എണ്ണത്തെ സൂചിപ്പിക്കുന്നത്; മാനസികാരോഗ്യം നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ശാരീരിക ആരോഗ്യം നിലനിർത്തണമെങ്കിൽ മാനസികാരോഗ്യത്തെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ശാരീരിക പ്രവർത്തനങ്ങൾ കൃത്യമായി നടക്കാൻ മനസ് ശാന്തമായിരിക്കണം. ഇന്ന് വർദ്ധിച്ചുവരുന്ന വിഷാദ രോഗികളുടെ എണ്ണം സൂചിപ്പിക്കുന്നത് മാനസികാരോഗ്യത്തിന്റെ ദുർബലത തന്നെയാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. മനസിനും ശരീരത്തിനും അനിവാര്യമായ ഒന്നാണ് ഉറക്കം. ഉറക്കക്കുറവും ഉറക്കക്കൂടുതലും വിവിധതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ ഒരു വ്യക്തി ശരാശരി 6 മണിക്കൂർ മുതൽ 8 മണിക്കൂർ വരെ ഉറങ്ങേണ്ടത് അനിവാര്യമാണ്. ഇത് മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. അടുത്തതാണ് സോഷ്യൽ മീഡിയകളുടെ അമിത ഉപയോഗം. ദീർഘ നേരം സോഷ്യൽ മീഡിയയിൽ സമയം ചിലവഴിക്കുന്നത് മാനസികാരോഗ്യം ദുർബലമാക്കാൻ സാധ്യതയുണ്ട്. അതിനാൽ, സോഷ്യൽ മീഡിയകളുടെ അമിത ഉപയോഗം പെട്ടെന്ന് തന്നെ കുറയ്ക്കാൻ ശ്രദ്ധിക്കുക. നാം ചെയ്യുന്ന പ്രവർത്തികളും വ്യക്തിജീവിതവും തമ്മിൽ കൃത്യമായ അതിർവരമ്പ് സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ജോലിക്കും വ്യക്തിഗത ജീവിതത്തിനും ഒരുപോലെ പ്രാധാന്യം നൽകിയതിനു ശേഷം മാത്രം മുന്നോട്ടുപോകുക. ഇത് സാധിക്കാത്ത പക്ഷം മാനസിക സംഘർഷങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടും.

ജനറൽ

എത്ര ശ്രമിച്ചാലും കൊതുക് നിങ്ങളെ തിരഞ്ഞ് പിടിച്ച് കടിക്കുന്നുണ്ടെന്ന തോന്നൽ നിങ്ങൾക്കുണ്ടോ? കാരണമിതാണ്

അപകടകാരിയായ ജീവിയാണ് കൊതുക്. അവപരത്തുന്ന രോഗങ്ങളും ചില്ലറയല്ല. കൊതുക് കടിച്ചാലുണ്ടാകുന്ന അസഹനീയമായ ചൊറിച്ചിൽ വേറേയും. അത് കൊണ്ട് കൊതുക് വളരാനുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുകയും കൊതുകിന്റെ കടിയേൽക്കാതിരിക്കാനുമാണ് ശ്രമിക്കേണ്ടത്. എന്നാൽ എത്ര ശ്രമിച്ചാലും കൊതുക് നിങ്ങളെ തിരഞ്ഞ് പിടിച്ച് കടിക്കുന്നുണ്ടെന്ന തോന്നൽ നിങ്ങൾക്കുണ്ടോ? ആൾക്കൂട്ടത്തിലായാലും നിങ്ങൾക്ക് മാത്രം കൊതുക് കടിയേൽക്കുന്നുണ്ടെന്ന് തോന്നലുണ്ടോ? എന്നാലിത് നിങ്ങളുടെ മാത്രം തോന്നലല്ല. സത്യമാണ്. അതിന് പല ശാസ്ത്രീയ വിശദീകരണങ്ങളും നൽകുന്നുണ്ട്. വസ്ത്രത്തിന്റെ നിറം ഇരുണ്ട വസ്ത്രങ്ങളാണ് ധരിക്കുന്നതെങ്കിൽ കൊതുകുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. ഗന്ധം കാഴ്ച കഴിഞ്ഞാൽ പിന്നെ ഗന്ധമായിരിക്കും കൊതുകുകൾ നിങ്ങളെ ലക്ഷ്യമിടുന്നതിനുള്ള കാരണം. നിശ്വാസത്തിലൂടെ പുറത്തുവിടുന്ന കാർബൺഡയോക്‌സൈഡിന്റെ അളവ് കൊതുകുകൾ ആകർഷിക്കപ്പെടാനുള്ള ഒരു ഘടകമാണ്. ശരീരത്തിന്റെ താപനില ശരീരത്തിന്റെ താപനില കൂടുന്നതിന് അനുസരിച്ച് കൊതുകുകൾ ശരീരത്തിലേക്കെത്തും. ഗർഭിണിയായിരിക്കുമ്പോൾ മെറ്റാബോളിക് നിരക്ക് കൂടുന്നത് മൂലം സ്വതന്ത്രമാക്കപ്പെടുന്ന കാർബൺഡയോക്‌സൈഡിന്റെ അളവ് വർദ്ധിക്കുന്നതിനൊപ്പം ശരീരത്തിന്റെ ചൂട് അല്പം കൂടുകയും ചെയ്യുന്നത് കൊതുകുകളെ ആകർഷിക്കാൻ കാരണമാകുന്നു. രക്തഗ്രൂപ്പ് നിങ്ങളുടെ രക്തഗ്രൂപ്പ് ‘ഒ’ ആണെങ്കിൽ കൊതുകുകൾ ആകർഷിക്കപ്പെടാനുള്ള സാധ്യത ‘എ’, ‘എബി’ അല്ലെങ്കിൽ ‘ബി’ ഗ്രൂപ്പിൽ ഉള്ളവരെക്കാൾ അധികമായിരിക്കും. രക്ത ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കപ്പെടുന്ന ഒരു രാസ സ്രവമായിരിക്കാം ഇതിനു കാരണമാകുന്നതെന്ന് ജപ്പാനിൽ നിന്ന് പുറത്തുവന്ന ഒരു പഠനത്തിൽ പറയുന്നു. ചർമ്മത്തിലെ ബാക്ടീരിയ ചർമ്മത്തിൽ കാണപ്പെടുന്ന ബാക്ടീരിയകൾ പുറപ്പെടുവിപ്പിക്കുന്ന ഗന്ധം കൊതുകുകളെ ആകർഷിച്ചേക്കാമെന്ന് നെതർലാൻഡിൽ നിന്നുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നു. ചർമ്മത്തിലെ ബാക്ടീരിയകളും കൊതുകുകൾ ആകർഷിക്കപ്പെടുന്നതും തമ്മിൽ ബന്ധമുള്ളതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ജനറൽ

50 കോടി ക്ലബ്ബിൽ ഇടംപിടിച്ച് 'സീതാരാമൻ' ; നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ

ബോക്‌സ് ഓഫീസിൽ 50 കോടി ക്ലബ്ബിൽ ഇടം നേടി ദുൽഖർ സൽമാൻ ചിത്രം സീതാരാമൻ. 50 കോടി കളക്ഷൻ ലഭിച്ച വിവരം പുറത്ത് വിട്ടത് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ്. 30 കോടിക്ക് മുകളിലാണ് ഇന്ത്യയിൽ നിന്ന് മാത്രമായി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. യുഎസിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ യു.എസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളി താരം എന്ന റെക്കോഡ് സീതാരാമത്തിലൂടെ ദുൽഖർ സ്വന്തമാക്കിയിരുന്നു. യുഎസിൽ, മില്യൺ ഡോളർ ക്ലബ്ബിൽ കയറുന്ന മൂന്നാമത്തെ ചത്രമാണ് നിലവിൽ സീതാരാമൻ. ഇന്ത്യൻ ആർമിയിലെ ലഫ്റ്റനന്റ് ഓഫീസറുടെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. 1960 കളിലെ കശ്മീർ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. കൂടാതെ മൃണാൾ താക്കൂർ , സുമന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . 25 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 50 കോടി ക്ലബ്ബിൽ ഇടം നേടിയത് ആരാധകരും ആഘോഷമാക്കിയിട്ടുണ്ട്. ചിത്രത്തിന് ലഭിക്കുന്ന മികച്ച പിന്തുണയ്‌ക്ക് നന്ദി അറിയിച്ച് ദുൽഖർ സൽമാനും രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് ഇത് സംബന്ധിച്ച കുറിപ്പ് അദ്ദേഹം പങ്കുവച്ചത്.  ദുൽഖർ സൽമാൻ പങ്കുവെച്ച കുറിപ്പ്... തെലുങ്കിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്ത എന്റെ ആദ്യ ചിത്രം ‘ഓകെ ബംഗാരം’ ആണ്. ആ ചിത്രത്തിൽ അവസരം നൽകിയതിന് മണി സാറിന് നന്ദി, നിങ്ങൾ എല്ലാവരും ആ ചിത്രത്തിലൂടെ എനിക്കൊരു അവസരം നൽകി, അതിലൂടെ എനിക്ക് മറ്റൊരു ഭാഷയിൽ നിന്ന് അളവറ്റ സ്നേഹവും ലഭിച്ചു. പിന്നീട്, നാഗിയും വൈജയന്തിയും എനിക്കൊരു അവസരം തന്നു. ‘മഹാനടി’ യിൽ ജെമിനിയായി അഭിനയിക്കാൻ. ഗ്രേ ഷേഡുകൾ ഉണ്ടായിരുന്നിട്ടും ആ വേഷത്തിനും നിങ്ങൾ എനിക്ക് സ്നേഹവും ബഹുമാനവും നൽകി. സിനിമ ഞാൻ പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഞാൻ പോകുന്നിടത്തെല്ലാം ‘അമ്മഡി’ എന്ന വിളികൾ സ്ഥിരമായി. കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ് എന്നീ ചിത്രങ്ങൾ ഡബ്ബ് ചെയ്ത ചിത്രങ്ങളായിരുന്നിട്ടും ആ ചിത്രങ്ങൾക്ക് നിങ്ങൾ നൽകിയ സ്നേഹം എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നാണ്. സീതാരാമന് ലഭിക്കുന്ന പ്രതികരണങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.  

ജനറൽ

തെലുങ്ക് ഹൊറര്‍ ചിത്രം 'അരുന്ധതി'യിലെ രംഗം 20 തവണ അനുകരിച്ച് യുവാവ് ആത്മഹത്യ ചെയ്തു

സിനിമയില്‍ കാണുന്ന തെറ്റുകളും സാമൂഹിക- സദാചാര സങ്കല്‍പങ്ങളും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പലരും യഥാര്‍ത്ഥ ജീവിതത്തിലേക്ക് പകര്‍ത്തിയെടുക്കാൻ സാധ്യത വളരെ കൂടുതലാണ്. സിനിമയെ ജനകീയ മാധ്യമമെന്ന് വിളിക്കുന്നത് തന്നെ അത് വലിയ രീതിയില്‍ ആളുകളെ സ്വാധീനിക്കുന്നു എന്നതിനാലാണ്.  എന്നാല്‍ സിനിമ 'പൊളിറ്റിക്കലി കറക്ട്' ആയാല്‍ പോലും വികലമായി സിനിമയെ അനുകരിക്കുന്നവര്‍ തീര്‍ച്ചയായും അതിന്‍റെ പരിണിതഫലങ്ങള്‍ അനുഭവിക്കാം. അത്തരത്തില്‍ ദാരുണമായൊരു സംഭവമാണ് കഴിഞ്ഞ ദിവസം കര്‍ണാടകയിലെ തുമാകുരുവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.  തെലുങ്ക് ഹൊറര്‍ സിനിമയായ 'അരുന്ധതി'യിലെ രംഗം അനുകരിച്ചുകൊണ്ട് ഒരു യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തുവെന്നതാണ് വാര്‍ത്ത. ഇരുപത്തിമൂന്ന് വയസ് മാത്രമുള്ള രേണുക പ്രസാദ് എന്ന യുവാവാണ് അതിദാരുണമായി മരിച്ചത്.  പൊതുവെ സിനിമകളോട് ഭ്രമമുള്ള യുവാവ് ഈ സിനിമ,  ഇരുപത് തവണയെങ്കിലും കണ്ടിട്ടുണ്ടെന്നാണ് വീട്ടുകാര്‍ അറിയിക്കുന്നത്. ഇതെക്കുറിച്ച് മാതാപിതാക്കള്‍ അടക്കം പലരോടും മുമ്പ് പറഞ്ഞിട്ടുമുണ്ടത്രേ. സിനിമയിലെ രംഗത്തിലുള്ളത് പോലെ 20 ലിറ്റര്‍ പെട്രോള്‍ ശരീരത്തിലൊഴിച്ച് തീ കൊളുത്തിയാണ് രേണുക പ്രസാദ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രേണുക പ്രസാദിനെ വഴിയാത്രക്കാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും 60 ശതമാനത്തോളം പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സ ഫലം കണ്ടില്ല. ഇന്നലെയോടെ മരണം സംഭവിക്കുകയും ചെയ്തു.  എസ്എസ്എല്‍സിക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസായ ശേഷം ഉന്നത പഠനം നടത്തുന്നതിനിടെ സിനിമാഭ്രമം മൂത്ത് പഠനം ഉപേക്ഷിച്ചതായിരുന്നുവത്രേ രേണുക പ്രസാദ്. പിന്നീട് പല സ്ഥലങ്ങളിലും മാറിമാറി താമസിക്കുന്ന രീതിയായി. സിനിമ കാണല്‍ തന്നെയായിരുന്നു പ്രധാന വിനോദം. ഏറെ പ്രാധാന്യമുള്ളൊരു വിഷയത്തിലേക്കാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നത്. സിനിമയും ഗെയിമുമെല്ലാം ആസ്വാദനത്തിനുള്ളതാണെന്നും, അറിവ് സമ്പാദിക്കുന്നതിനോ സര്‍ഗാത്മകതയെ വളര്‍ത്തുന്നതിനോ അവ പ്രയോജനപ്പെടുത്തുന്നതില്‍ അധികം മറ്റൊരു തലത്തിലേക്ക് അവയിലേക്ക് ഇറങ്ങിപ്പോകുന്നത് എത്രമാത്രം അപകടം പിടിച്ച മാനസികാവസ്ഥയാണെന്നാണ് ഇതോര്‍മ്മപ്പെടുത്തുന്നത്.  പ്രത്യേകിച്ചും ചെറുപ്പക്കാരാണ് ഇത്തരത്തില്‍ സിനിമകളോടോ സീരീസുകളോടോ എല്ലാം 'അഡിക്ഷൻ' ( ലഹരിയോടുള്ളത് പോലെ വിധേയത്വം) മൂലം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുക. സിനിമകളില്‍ കാണുന്ന ക്രൈം സന്ദര്‍ഭങ്ങള്‍, സാഹസികതകള്‍ എല്ലാം അനുകരിക്കാൻ ഒരുപക്ഷേ യുവാക്കള്‍ക്ക് ആവേശം തോന്നിയേക്കാം. എന്നാല്‍ അത് യഥാര്‍ത്ഥ ജീവിതത്തിലേക്ക് പകര്‍ത്തുന്നത് മാനസിക പാകതയില്ലായ്മ തന്നെയാണെന്ന് മനസിലാക്കണം. ഇങ്ങനെയുള്ള ചിന്തകള്‍ തോന്നുന്നപക്ഷം തന്നെ സ്വയം മനസിനെ തിരുത്താനുള്ള ശ്രമമാണ് വേണ്ടത്. അല്ലാത്തപക്ഷം കൗണ്‍സിലിംഗ് അടക്കമുള്ള സഹായം തേടാവുന്നതാണ്.  ഇങ്ങനെയുള്ള സംഭാഷണങ്ങള്‍ യുവാക്കള്‍ പറയുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത് നിരുത്സാഹപ്പെടുത്തുന്നതിനും സ്നേഹപൂര്‍വം അവരെ പിന്തിരിപ്പിച്ച് കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കുന്നതിനും മാതാപിതാക്കള്‍ അടക്കമുള്ള മുതിര്‍ന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്.  നേരത്തെ മോഹൻ ലാല്‍ പ്രധാന വേഷത്തിലെത്തിയ 'ദൃശ്യം' എന്ന സിനിമ ഇത്തരത്തില്‍ കുറ്റകൃത്യങ്ങളെ ന്യായീകരിക്കുമെന്നും ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യാൻ പ്രേരിപ്പിക്കുമെന്നും കാണിച്ച് നിരവധി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ദൃശ്യം മോഡലില്‍ പല കൊലപാതകങ്ങളും പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇവിടെ സിനിമകളെ ശുദ്ധീകരിക്കുക എന്ന ഉദ്യമത്തെക്കാളുപരി സിനിമ കാണുന്ന പ്രേക്ഷകര്‍ സ്വയം പാകതപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യമാണ് ചര്‍ച്ചയ്ക്ക് വരേണ്ടത്. ഇനിയും ഇത്തരം ദാരുണമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ ഈ കരുതല്‍ ഏറെ ആവശ്യമാണ്.

ജനറൽ

തെലുങ്ക് ഹൊറര്‍ ചിത്രം 'അരുന്ധതി'യിലെ രംഗം 20 തവണ അനുകരിച്ച് യുവാവ് ആത്മഹത്യ ചെയ്തു

സിനിമയില്‍ കാണുന്ന തെറ്റുകളും സാമൂഹിക- സദാചാര സങ്കല്‍പങ്ങളും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പലരും യഥാര്‍ത്ഥ ജീവിതത്തിലേക്ക് പകര്‍ത്തിയെടുക്കാൻ സാധ്യത വളരെ കൂടുതലാണ്. സിനിമയെ ജനകീയ മാധ്യമമെന്ന് വിളിക്കുന്നത് തന്നെ അത് വലിയ രീതിയില്‍ ആളുകളെ സ്വാധീനിക്കുന്നു എന്നതിനാലാണ്.  എന്നാല്‍ സിനിമ 'പൊളിറ്റിക്കലി കറക്ട്' ആയാല്‍ പോലും വികലമായി സിനിമയെ അനുകരിക്കുന്നവര്‍ തീര്‍ച്ചയായും അതിന്‍റെ പരിണിതഫലങ്ങള്‍ അനുഭവിക്കാം. അത്തരത്തില്‍ ദാരുണമായൊരു സംഭവമാണ് കഴിഞ്ഞ ദിവസം കര്‍ണാടകയിലെ തുമാകുരുവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.  തെലുങ്ക് ഹൊറര്‍ സിനിമയായ 'അരുന്ധതി'യിലെ രംഗം അനുകരിച്ചുകൊണ്ട് ഒരു യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തുവെന്നതാണ് വാര്‍ത്ത. ഇരുപത്തിമൂന്ന് വയസ് മാത്രമുള്ള രേണുക പ്രസാദ് എന്ന യുവാവാണ് അതിദാരുണമായി മരിച്ചത്.  പൊതുവെ സിനിമകളോട് ഭ്രമമുള്ള യുവാവ് ഈ സിനിമ,  ഇരുപത് തവണയെങ്കിലും കണ്ടിട്ടുണ്ടെന്നാണ് വീട്ടുകാര്‍ അറിയിക്കുന്നത്. ഇതെക്കുറിച്ച് മാതാപിതാക്കള്‍ അടക്കം പലരോടും മുമ്പ് പറഞ്ഞിട്ടുമുണ്ടത്രേ. സിനിമയിലെ രംഗത്തിലുള്ളത് പോലെ 20 ലിറ്റര്‍ പെട്രോള്‍ ശരീരത്തിലൊഴിച്ച് തീ കൊളുത്തിയാണ് രേണുക പ്രസാദ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രേണുക പ്രസാദിനെ വഴിയാത്രക്കാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും 60 ശതമാനത്തോളം പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സ ഫലം കണ്ടില്ല. ഇന്നലെയോടെ മരണം സംഭവിക്കുകയും ചെയ്തു.  എസ്എസ്എല്‍സിക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസായ ശേഷം ഉന്നത പഠനം നടത്തുന്നതിനിടെ സിനിമാഭ്രമം മൂത്ത് പഠനം ഉപേക്ഷിച്ചതായിരുന്നുവത്രേ രേണുക പ്രസാദ്. പിന്നീട് പല സ്ഥലങ്ങളിലും മാറിമാറി താമസിക്കുന്ന രീതിയായി. സിനിമ കാണല്‍ തന്നെയായിരുന്നു പ്രധാന വിനോദം. ഏറെ പ്രാധാന്യമുള്ളൊരു വിഷയത്തിലേക്കാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നത്. സിനിമയും ഗെയിമുമെല്ലാം ആസ്വാദനത്തിനുള്ളതാണെന്നും, അറിവ് സമ്പാദിക്കുന്നതിനോ സര്‍ഗാത്മകതയെ വളര്‍ത്തുന്നതിനോ അവ പ്രയോജനപ്പെടുത്തുന്നതില്‍ അധികം മറ്റൊരു തലത്തിലേക്ക് അവയിലേക്ക് ഇറങ്ങിപ്പോകുന്നത് എത്രമാത്രം അപകടം പിടിച്ച മാനസികാവസ്ഥയാണെന്നാണ് ഇതോര്‍മ്മപ്പെടുത്തുന്നത്.  പ്രത്യേകിച്ചും ചെറുപ്പക്കാരാണ് ഇത്തരത്തില്‍ സിനിമകളോടോ സീരീസുകളോടോ എല്ലാം 'അഡിക്ഷൻ' ( ലഹരിയോടുള്ളത് പോലെ വിധേയത്വം) മൂലം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുക. സിനിമകളില്‍ കാണുന്ന ക്രൈം സന്ദര്‍ഭങ്ങള്‍, സാഹസികതകള്‍ എല്ലാം അനുകരിക്കാൻ ഒരുപക്ഷേ യുവാക്കള്‍ക്ക് ആവേശം തോന്നിയേക്കാം. എന്നാല്‍ അത് യഥാര്‍ത്ഥ ജീവിതത്തിലേക്ക് പകര്‍ത്തുന്നത് മാനസിക പാകതയില്ലായ്മ തന്നെയാണെന്ന് മനസിലാക്കണം. ഇങ്ങനെയുള്ള ചിന്തകള്‍ തോന്നുന്നപക്ഷം തന്നെ സ്വയം മനസിനെ തിരുത്താനുള്ള ശ്രമമാണ് വേണ്ടത്. അല്ലാത്തപക്ഷം കൗണ്‍സിലിംഗ് അടക്കമുള്ള സഹായം തേടാവുന്നതാണ്.  ഇങ്ങനെയുള്ള സംഭാഷണങ്ങള്‍ യുവാക്കള്‍ പറയുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത് നിരുത്സാഹപ്പെടുത്തുന്നതിനും സ്നേഹപൂര്‍വം അവരെ പിന്തിരിപ്പിച്ച് കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കുന്നതിനും മാതാപിതാക്കള്‍ അടക്കമുള്ള മുതിര്‍ന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്.  നേരത്തെ മോഹൻ ലാല്‍ പ്രധാന വേഷത്തിലെത്തിയ 'ദൃശ്യം' എന്ന സിനിമ ഇത്തരത്തില്‍ കുറ്റകൃത്യങ്ങളെ ന്യായീകരിക്കുമെന്നും ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യാൻ പ്രേരിപ്പിക്കുമെന്നും കാണിച്ച് നിരവധി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ദൃശ്യം മോഡലില്‍ പല കൊലപാതകങ്ങളും പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇവിടെ സിനിമകളെ ശുദ്ധീകരിക്കുക എന്ന ഉദ്യമത്തെക്കാളുപരി സിനിമ കാണുന്ന പ്രേക്ഷകര്‍ സ്വയം പാകതപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യമാണ് ചര്‍ച്ചയ്ക്ക് വരേണ്ടത്. ഇനിയും ഇത്തരം ദാരുണമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ ഈ കരുതല്‍ ഏറെ ആവശ്യമാണ്.

ജനറൽ

അനുപംഖേർ വീണ്ടും മലയാളത്തിൽ; ദിലീപിന്റെ പുതിയ ചിത്രമായ ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ മുംബൈയിൽ ചിത്രീകരണം പുരോഗമിക്കുന്നു

ബോളിവുഡ് താരം അനുപം ഖേറും ദിലീപും ചേർന്ന് അഭിനയിക്കുന്ന ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ എന്ന സിനിമയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അനുപം ഖേര്‍ മലയാള സിനിമയിലേയ്ക്ക് വീണ്ടും എത്തുന്നത്. ദിലീപിനെ നായകനാക്കി റാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിനെ നായകനാക്കി 1990ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലം എന്ന ചിത്രത്തിലൂടെയാണ് അനുപം ഖേര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ജോഷി സംവിധാനം ചെയ്ത പ്രജയിലും മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. ബ്ലെസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘പ്രണയ’ത്തിലാണ് അനുപം ഖേര്‍ വീണ്ടും അഭിനയിച്ചത്. പ്രണയത്തില്‍ ശ്രദ്ധേയമായ വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്. ദിലീപ്, അനുപം ഖേര്‍ എന്നിവര്‍ക്കൊപ്പം ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വലിയ പ്രതീക്ഷകളോടെ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സംവിധാനത്തോടൊപ്പം റാഫി തന്നെയാണ് ‘വോയ്സ് ഓഫ് സത്യനാഥ’ന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്.