വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

അരുവിക്കച്ചാൽ വെള്ളച്ചാട്ടം: അടിസ്ഥാന സൗകര്യ വികസനത്തിന് 43 ലക്ഷം

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴ അരുവിക്കച്ചാൽ വെള്ളച്ചാട്ടം വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനും, ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിനുമായി സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും 43 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടവും ഏറ്റവും പ്രകൃതിരമണീയമായ വെള്ളച്ചാട്ടവും ആണ് അരുവിക്കച്ചാൽ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നിവേദനം നൽകുകയും വിനോദ സഞ്ചാരവകുപ്പിനെ കൊണ്ട് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് ഭരണാനുമതി ലഭ്യമായത്. സുരക്ഷിതത്വത്തിനു വേലി, ഹാൻഡ് റെയിലുകൾ, വ്യൂ പോയിന്റ്, ശുചിത്വ സംവിധാനങ്ങൾ, വിനോദസഞ്ചാരികൾക്ക് ഇരിക്കുന്നതിനു ബെഞ്ചുകൾ, വെള്ളച്ചാട്ടത്തിലേക്കു എത്തുന്നതിനുള്ള വഴിയുടെ നവീകരണം ഇവ ഉൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതി പൂർത്തീകരിക്കുന്നതോടെ വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കാനും, അവർക്കു മെച്ചപ്പെട്ട സൗകര്യം ഒരുക്കാനും കഴിയുമെന്നും എംഎൽഎ പറഞ്ഞു. പരമാവധി വേഗത്തിൽ കരാർ ക്ഷണിച്ചു നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ ഇത് ഏറെ ആകർഷണീയമായ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറും. മുൻപ് പാറത്തോട് പഞ്ചായത്തിലെ വേങ്ങത്താനം അരുവിയിലും ഇപ്രകാരം തന്നെ 28 ലക്ഷം രൂപ അനുവദിപ്പിച്ച് വികസന പദ്ധതി നടപ്പാക്കിയിരുന്നു

കോട്ടയം

NMMSE സ്കോളർഷിപ്പ് പരീക്ഷാ പരിശിലനം

*അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ എ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർ എഡ്യൂക്കേഷൻ പ്രൊജക്ടിൻ്റെ നേതൃത്വത്തിൽ സൈലം ലേർണിംഗ് പ്ളാറ്റ്ഫോമിൻ്റെ സഹകരണത്തോടെ  നാഷണൽ മീൻസ് കം  മെറിറ്റ് സ്കോളർഷിപ്പിപ് പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് ഒരു ദിവസത്തെ സമഗ്ര പരിശീലനം നല്കുന്നു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും തുടർ പരിശീലനവും നല്കുന്ന പരിപാടി  നവംബർ 2 ന് മുണ്ടക്കയം സി.എം എസ് ഹൈസ്കൂളിൽ വച്ച് നടക്കും. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിൽ  8 -ാം സ്റ്റാൻഡാർഡിൽ  പഠിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് സ്കൂൾ അധികൃതതരുടെ അനുമതിയോടെ അപേക്ഷിക്കാം. കുടുതൽ വിവരങ്ങൾക്ക് ഡോ. ആൻസി ജോസഫ് ഡയറക്ടർ ഫ്യൂച്ചർ സ്റ്റാർ എഡ്യൂക്കേഷൻ പ്രൊജക്ട്. ഫോൺ 9288028977

കോട്ടയം

കടനാട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം കടനാട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കടനാട് കണംകൊമ്പിൽ റോയി (60), ഭാര്യ ജാൻസി (55) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം. ജാൻസിയെ നിലത്തു മരിച്ച നിലയിലും റോയിയെ തൂങ്ങിമരിച്ച നിലയിലുമാണു കണ്ടത്. മകൻ സ്കൂളിലായിരുന്നു. കുടുംബ കലഹമാണ് മരണകാരണമെന്നാണ് സൂചന. മരിക്കാൻ പോകുകയാണെന്നു റോയി സഹോദരനോടു വിളിച്ചു പറഞ്ഞിരുന്നെന്നും ഇതിനുശേഷമാണ് മരണമെന്നും നാട്ടുകാർ പറഞ്ഞു. ഇടുക്കിയിലുള്ള സഹോദരൻ അയൽവീട്ടിൽ വിളിച്ച് റോയിയുടെ വീട്ടിൽ നോക്കാൻ പറഞ്ഞതിനെ തുടർന്ന് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത് 

കോട്ടയം

കോട്ടയം ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയും, മലയോരമേഖലയിൽ രാത്രിയാത്രകളും നിരോധിച്ചു

*കോട്ടയം ജില്ലയിൽ ഖനനം നിരോധിച്ചു* കോട്ടയം ജില്ലയിൽ വരും  ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാൽ ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ഒക്ടോബർ 26 വരെ നിരോധിച്ചു.  .................................................. *വിനോദസഞ്ചാരകേന്ദ്രങ്ങളിൽ  പ്രവേശന വിലക്ക്* ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി കേന്ദ്രങ്ങളായ എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനം ഒക്ടോബർ 26 വരെ നിരോധിച്ചു. .................................................. *മലയോരമേഖലയിൽ രാത്രിയാത്ര നിരോധിച്ചു* ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്രയും ഒക്ടോബർ 26 വരെ നിരോധിച്ചു.

കോട്ടയം

മാർമല അരുവിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

    മാർമല അരുവി വികസനം പ്രത്യേകിച്ചും പൂഞ്ഞാർ ഡിവിഷനിലെ വിനോദസഞ്ചാരമേഖലയിൽ ഏറ്റവും അധികം ആളുകൾ വരുന്ന ഒരു പ്രദേശമാണ് മാർമല അരുവി. അങ്ങോട്ടേക്കുള്ള പാത വളരെയേറെ ദുർഘടം പിടിച്ചതാണ്. മാത്രവുമല്ല സുരക്ഷാ കാര്യങ്ങൾ കൊണ്ട് തന്നെ അരുവിയിലെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കാൻ വരുന്ന വിനോദ സഞ്ചാരികൾക്ക് കഴിയാതെ പോകുന്നു. അതുകൊണ്ട് തന്നെ അരുവിയുടെ സൗന്ദര്യം ആസ്വദിക്കാൻ സുരക്ഷിതമായി അവിടേക്ക് എത്താനും വേണ്ട ക്രമീകരണങ്ങൾക്കായി ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ അനുവദിച്ചു. അങ്ങോട്ടേക്കുള്ള പാതയുടെ നവീകരണവും അതുപോലെ തന്നെ അരുവിയുടെ അടുത്ത് അരുവിയുടെ മുകളിലായി ബാൽക്കണിയിൽ നിന്ന് 100 കണക്കിന് ആളുകൾക്ക് അരുവിയുടെ സൗന്ദര്യം ആസ്വദിക്കാൻ തക്ക രീതിയിൽ ഒരു എലിവേറ്റഡ് ഗാലറി  ആണ്  വിഭാവനം  ചെയ്യുന്നത്. A.X.E  ഷിജു,തീക്കോയി പഞ്ചായത്ത്  AE യും സ്ഥലം  സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി.

കോട്ടയം

കാഞ്ഞിരപ്പള്ളിയിൽ മാതാപിതാക്കളെ വെട്ടിക്കൊന്ന് മകൻ ജീവനൊടുക്കി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാറത്തോടിൽ  ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി, മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായാണ് സംശയം. പാറത്തോട് ചിറഭാഗത്ത് റിട്ട. എസ്.ഐ സോമനാഥൻ നായർ (84) ഭാര്യ സരസമ്മ (70) മകൻ ശ്യാംനാഥ് (31) എന്നിവരാണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സപ്ലെ ഓഫിസിലെ എൽഡി ക്ലർക്കാണ് ശ്യാംനാഥ്.  ദമ്പതികളുടെ മൃതദേഹം രക്തം വാർന്ന നിലയിലും ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

കോട്ടയം

കൂട്ടിക്കൽ ഉരുൾപൊട്ടൽ ദുരന്തത്തിന് മൂന്നു വയസ്

കോട്ടയം: കൂട്ടിക്കൽ ഉരുൾപൊട്ടൽ ദുരന്തത്തിന് മൂന്നു വയസ്. 2021 ഒക്ടോബർ 16നാണ് കോട്ടയം കൂട്ടിക്കലും സമീപ പഞ്ചായത്തായ ഇടുക്കി ജില്ലയിൽ ഉൾപ്പെട്ട കൊക്കെയാറിലും ഉരുൾപൊട്ടിയത് . 21 പേരാണ് അപകടത്തിൽ മരിച്ചത്.അപകടത്തിനു പിന്നാലെ നൂറിലധികം കുടുംബങ്ങൾ പ്രദേശത്ത് നിന്നും പലായനം ചെയ്തു. മൂന്നു വർഷം പിന്നിടുമ്പോഴും ഇവിടെ പാലങ്ങളുടെയും റോഡുകളുടെയും പുനർനിർമാണം എങ്ങുമെത്തിയിട്ടില്ല. -അന്ന് അതിരാവിലെ മുതൽ പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു .പിന്നാലെ ദുരന്തവും .2021 ഒക്ടോബർ 16 മഴയുണ്ടാക്കിയ മുറിവ് കുട്ടിക്കലിലും കൊക്കയാറിലും ഉണങ്ങിയിട്ടില്ല ഇന്നും. പ്ലാപ്പള്ളി കാവാലിയിൽ ഒരു കുടുംബത്തിലെ മൂന്നു കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് ജീവൻ നഷ്ടമായി .ഇളംകാട്ടിലും കൊക്കയാറിലുമായി നിരവധി ജീവനുകൾ പ്രളയം കവർന്നു. നൂറിലധികം വീടുകൾ വാസയോഗ്യമല്ലാതായി. ഉടുതുണി മാത്രമായി ക്യാമ്പുകളിൽ ഒരുപാട് ജീവിതങ്ങൾ ഓടിക്കയറി കോട്ടയം ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം, വെബ്ലി കമ്മ്യൂണിറ്റി പാലം, കൊക്കെയാർ പാലം എന്നിങ്ങനെ പ്രളയം തകർത്തെറിഞ്ഞത് 44 പാലങ്ങൾ. ഇളങ്കാട്- വാഗമൺ റോഡ് ,ഏന്തിയാർ - വടക്കേമല റോഡ് എന്നിങ്ങനെ നിരവധി റോഡുകളും ഇപ്പോഴും പ്രളയത്തിൻ്റെ അവശേഷിപ്പുകളിലേക്ക് വിരൽ ചൂണ്ടുന്നു.വിവിധ മത സാമുദായിക സംഘടനകൾ വീട് നഷ്ടപ്പെട്ടവർക്ക് 15 ഓളം വീടുകൾ നിർമ്മിച്ചു നൽകി. സിപിഎം 25 വീടുകളുടെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്.ഡീൻ കുര്യാക്കോസ് എ. പി നിർമിച്ചു നൽകിയ 20 വീടുകളും ഉടൻ കൈമാറും. ഇവയൊക്കെ ആശ്വാസം പകരുന്ന കാര്യങ്ങളാണ്. എന്നാൽ റോഡുകളും പാലങ്ങളും പുനർനിർമിക്കുന്നതിലുണ്ടായ കാലതാമസം ദുരന്തബാധിതരായ ജനതയെ ഒരു പാട് വേദനിപ്പിക്കുന്നുണ്ട്.

കോട്ടയം

മദ്റസകൾക്കെതിരെ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഭരണഘടനയോടുള്ള വെല്ലുവിളി. മുസ്‌ലിം ജമാഅത്ത്

ഈരാറ്റുപേട്ട :ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്യത്തോടുള്ള വെല്ലുവിളിയും, മദ്റസാ സംവിധാനത്തെ കുറിച്ചുള്ള അജ്ഞതയും ആണ്  രാജ്യത്തെ മദ്രസ അടച്ചുപൂട്ടണം എന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് എന്ന് കേരള മുസ്‌ലിം ജമാഅത്ത് ഈരാറ്റുപേട്ട സോൺ പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. പ്രസ്തുത ഉത്തരവ് ബാലാവകാശകമ്മീഷൻ പിൻവലിച്ചു ഭരഘടന ഉറപ്പുനൽകുന്ന സുരക്ഷിതത്വവും മത സ്വാതത്ര്യവും ഉറപ്പ് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളം ഉൾകൊള്ളുന്ന നിരവധി സംസ്ഥാനങ്ങളിൽ സർക്കാർ സാമ്പത്തിക സഹായങ്ങൾ ഒന്നുമില്ലാതെ സ്വാതന്ത്രമായാണ് ആയിരക്കണക്കിന് മദ്റസകൾ പ്രവർത്തിച്ചു വരുന്നത്. സമൂഹത്തിൽ ധാർമിക മൂല്യങ്ങൾ വളർത്തുന്നതിനും സൗഹാർദ്ദ അന്തരീക്ഷം നിലനിർത്തുന്നതിനും ഏറെ സംഭാവനകൾ മദ്റസകൾ നൽകുന്നുണ്ട്. വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തിൽ മികച്ച പങ്ക്  വഹിക്കുന്ന ആത്മീയ കലാലയങ്ങൾ ആണ് അവ. വിദ്യാഭ്യാസപരമായി പാർശ്വവത്കരിക്കപ്പെട്ട ന്യുനപക്ഷ വിഭാഗങ്ങൾക്ക് സ്കൂൾ വിദ്യാഭ്യാസതോടൊപ്പം പ്രഥമിക മതപഠനവും നൽകുന്ന തരത്തിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മദ്രസ വിദ്യാഭ്യാസം നടപ്പിൽ വരുത്തിയിട്ടുള്ളത്. ഇത്തരം പാഠശാലകളിൽ സഹോദരസമുദായത്തിലുള്ള വിദ്യാർത്ഥികളും പഠിക്കുന്നുണ്ട് എന്നത് നാടിന്റെ ഐക്യത്തെ വിളംബരം ചെയ്യുന്നുണ്ട്. ഇത്തരം സൗഹാർദ്ദകേന്ദ്രങ്ങൾക്ക് ബാലാവകാശക്കമ്മീഷന്റെ മറവിൽ പൂട്ടിടാനുള്ള കേന്ദ്ര സർക്കാർ നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതും, പൗരബോധത്തിനും, മത സ്വാതന്ത്ര്യതിന്നു നേരെയുള്ള കടന്നാക്രമണവും ആണ്.    അന്യായമായ രൂപത്തിൽ മുഴുവൻ അവകാശങ്ങളെയും ഇല്ലായ്മ ചെയ്തു സമുദായിക ചേർത്തിരിവുണ്ടാക്കി ന്യുനപക്ഷ വിഭാഗങ്ങളെ അരക്ഷിതാവസ്ഥയിൽ ആക്കാമെന്ന മോഹം ബാലിശമാണ്. ഇത്തരം ഗൂഢ നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു. സോൺ പ്രസിഡന്റ് ഈ എസ് സഅദുദ്ധീൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ സമസ്ത ജില്ലാ സെക്രട്ടറി പിഎം അനസ് മദനി ഉൽഘാടനം നിർവഹിച്ചു. അബ്ദുൽറഹ്മാൻ സഖാഫി, ഇയാസ് സഖാഫി, പരിക്കുട്ടി പൊന്തനാൽ, നവാസ് മുസ്‌ലിയാർ, ഹാരിസ് മഹബൂബ്, ഷുക്കൂർ, ഹാരിസ് പേരകത്തുശേരി സംസാരിച്ചു.