വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കോട്ടയത്ത് പശ്ചിമബംഗാള്‍ സ്വദേശിനിയെ കൊലപ്പെടുത്തി കുഴിച്ചുമൂടി; ഭര്‍ത്താവ് പിടിയില്‍

കോട്ടയത്ത് പശ്ചിമബംഗാള്‍ കോട്ടയം അയര്‍ക്കുന്നത്ത് പശ്ചിമബംഗാള്‍ സ്വദേശിനിയെ ഭര്‍ത്താവ് കൊലപ്പെടുത്തി കുഴിച്ചുമൂടി. ഭര്‍ത്താവ് സോണിയുമായി നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്ത് പൊലീസ് പരിശോധനയില്‍ മൃതദേഹം കണ്ടെടുത്തു. മൂര്‍ഷിദാബാദ് സ്വദേശി അല്പനയെ തല ഭിത്തിയില്‍ ഇടിപ്പിച്ചും, കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കി.അല്‍പനയെ കൊലപ്പെടുത്തിയ ശേഷം ഇളപ്പാനി ജങ്ഷന് സമീപം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിനോട് ചേര്‍ന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ആ സ്ഥലത്ത് പൊലീസ് കുഴിച്ചു നോക്കിയപ്പോള്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പ്രതി മൂന്ന് ദിവസം വീട്ടില്‍ ജോലിക്ക് വന്നെന്നും, ഒരാളെ കൂടി വേണമെന്ന് പറഞ്ഞ് ഭാര്യയേയും കൊണ്ടുവന്നെന്ന് വീട്ടുടമ ജോമോള്‍ ട്വന്റിഫോറിനോട് പറഞ്ഞു. കൊലപാതക ദിവസം സംഭവമുണ്ടായ സ്ഥലത്ത് സോണിയും അല്‍പനയും എത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. നാട്ടിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സോണി കൊച്ചിയില്‍ നിന്നാണ് പിടിയിലായത്. കഴിഞ്ഞ 14ാം തിയതി മുതല്‍ അല്‍പനയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് ഭര്‍ത്താവ് പരാതി നല്‍കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ പ്രദേശത്ത് ജോലി ചെയ്ത് വരികയാണ്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഒരു വീട് വാടകയ്‌ക്കെടുത്ത് താമസിച്ച് പല ജോലികളും ചെയ്ത് വരികയായിരുന്നു.

കോട്ടയം

കാമുകനോട് പിണങ്ങി യുവതി കായലിൽ ചാടി;

കൊല്ലം: കാമുകനോട് പിണങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിക്കും രക്ഷിക്കാന്‍ ശ്രമിച്ച് മുങ്ങിത്താഴ്ന്ന യുവാവിനും രക്ഷകനായി ജലഗതാഗത വകുപ്പിലെ ജീവനക്കാര്‍. ഇന്നലെ രാവിലെ 11.15ന് കൊല്ലം ആശ്രാമം ലിങ്ക് റോഡ് പാലത്തിന് സമീപമാണ് സംഭവം നടന്നത്. കൊല്ലത്ത് ബാങ്ക് കോച്ചിങ്ങിന് പഠിക്കുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 22കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയെ രക്ഷിക്കാനായി കായലില്‍ ചാടിയ യുവാവ് മുങ്ങിത്താഴ്ന്നതോടെയാണ് ആ ഭാഗത്തുകൂടി പോകുകയായിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാര്‍ രക്ഷയ്‌ക്കെത്തിയത് പ്രദേശവാസിയായ രാജേഷാണ് യുവതി കായലിലേയ്ക്ക് ചാടുന്നത് ആദ്യം കാണുന്നത്. ഈ സമയം രാജേഷിന്റെ സുഹൃത്ത് മുനീര്‍ അവിടേയ്ക്ക് എത്തി. യുവതി ചാടിയ കാര്യം രാജേഷ് പറഞ്ഞതോടെ മുനീര്‍ കായലിലേയ്ക്ക് എടുത്തുചാടി. യുവതിയുടെ മുടിയില്‍ പിടിച്ച് പാലത്തിന്റെ തൂണിലേയ്ക്ക് കയറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ സമയം ജലാഗതാഗത വകുപ്പിന്റെ ബോട്ട് അതുവഴി കടന്നുപോകുന്നുണ്ടായിരുന്നു. രാജേഷും മറ്റുള്ളവരും ബോട്ട് കൈകാട്ടി വിളിച്ചു. ഉടന്‍ തന്നെ ബോട്ട് അവിടേയ്ക്ക് എത്തി. ഈ സമയം മുനീര്‍ തളര്‍ന്നിരുന്നു ബോട്ട് ജീവനക്കാരില്‍ ഒരാള്‍ കായലിലേയ്ക്ക് ചാടി യുവതിയെ പിടിച്ചുകയറ്റി. തുടര്‍ന്ന് മുനീറിനായി കയര്‍ ഇട്ടുനല്‍കി. തൊട്ടുപിന്നാലെ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈരാറ്റുപോട്ട സ്വദേശിയാണ് യുവാവ് . കാമുകനുമായി പിണങ്ങിയതിനെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. പള്ളിത്തോട്ടം ഗാന്ധി നഗര്‍ സ്വദേശിയാണ് യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച മുനീര്‍. വെള്ളത്തില്‍ വീഴുന്നവരെ രക്ഷിക്കുന്നതിനായി മുനീര്‍ മുന്‍പ് പരിശീലനം നേടിയിട്ടുണ്ട്. മുന്‍പ് തമിഴ്‌നാട്ടില്‍ കടലില്‍ വീണ ആളെ മുനീര്‍ രക്ഷിച്ചിട്ടുണ്ട്.

കോട്ടയം

മുണ്ടക്കയം-വാഗമൺ റോഡിന്റെ നിർമാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു

മുണ്ടക്കയം: മുണ്ടക്കയം-വാഗമൺ റോഡിന്റെ നിർമാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. നിലവിൽ വല്യേന്ത വരെ എത്തിനിൽക്കുന്ന റോഡ് തുടർന്ന് 7 കിലോമീറ്റർ പൂർത്തീകരിച്ചാണ് മുണ്ടക്കയം- വാഗമൺ റോഡ് നിർമ്മിക്കുന്നത്. ഇതിനായി 2022-23 ലെ സംസ്ഥാന ബഡ്ജറ്റിൽ 12 കോടി രൂപയും 2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ 5 കോടി രൂപയും വകയിരുത്തിയിരുന്നു. ഇപ്രകാരം ലഭ്യമായ 17 കോടി രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മാണം നടത്തുന്നത്. റോഡ് നിർമ്മാണത്തിന്റെ ഔപചാരിക ഉദ്ഘാടനം പൊതുമരാമത്ത്- ടൂറിസം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ഇളംകാട്ടിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു.  ഈ റോഡ് യാഥാർത്ഥ്യമാകുന്നതോടുകൂടി മുണ്ടക്കയത്തു നിന്നും 22 കിലോമീറ്റർ മാത്രം സഞ്ചരിച്ച് വിനോദ സഞ്ചാരികൾക്ക് വാഗമണ്ണിൽ എത്തിച്ചേരാൻ കഴിയും. കൂടാതെ വാഗമൺ മലനിരകളുടെ ഇനിയും സഞ്ചാരികൾ കാര്യമായി കടന്നു ചെന്നിട്ടില്ലാത്ത പുതിയ പ്രദേശങ്ങളിലൂടെ ഈറോഡ് കടന്നുപോകുന്നു എന്നുള്ളത് വാഗമണ്ണിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനും റോഡ് നടന്നുപോകുന്ന ഒറ്റമരം, കോലാഹലമേട്, തങ്ങൾപാറ തുടങ്ങിയ പ്രദേശങ്ങളുടെ എല്ലാം സമഗ്രമായ വികസനത്തിനും ഉപകരിക്കും. ഈ പ്രദേശങ്ങളിൽ നൂറുകണക്കിന് ഏക്കർ റവന്യൂ ഭൂമി ഉള്ളതിനാൽ ടൂറിസം അധിഷ്ഠിതവും, മറ്റിതരവുമായ നിരവധിയായ പുതിയ സംരംഭങ്ങളും പ്രസ്ഥാനങ്ങളും സർക്കാർ ഉടമസ്ഥതയിൽ തന്നെ ആരംഭിക്കുന്നതിനും കഴിയും. ഇപ്പോൾ തന്നെ ഡിടിപിസിയുടെ നേതൃത്വത്തിൽ സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ ഇളങ്കാട് കേന്ദ്രീകരിച്ചും, കോലാഹലമേട് കേന്ദ്രീകരിച്ചും പുതിയ ടൂറിസം പദ്ധതികൾ ആവിഷ്കരിച്ച് വരികയാണ്. കൂടാതെ ഭാവിയിൽ എരുമേലി ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട് യാഥാർത്ഥ്യമാകുമ്പോൾ ദേശീയ- അന്താരാഷ്ട്ര തലങ്ങളിൽ നിന്നും എത്തിച്ചേരുന്ന വിനോദസഞ്ചാരികൾക്ക് 36 കിലോമീറ്റർ മാത്രം സഞ്ചരിച്ച് ഇതുവഴി വാഗമണ്ണിൽ എത്തിച്ചേരാൻ കഴിയും എന്നുള്ളതും ഭാവിയിൽ വാഗമണ്ണിന്റെ ടൂറിസം സാധ്യതകൾ കൂടുതൽ വർദ്ധിപ്പിക്കുന്നതാണ്. പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ പൊതുവായ വികസനത്തിനും, പ്രത്യേകമായി മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, എരുമേലി, പാറത്തോട് ഗ്രാമപഞ്ചായത്തുകളുടെയും സമഗ്ര പുരോഗതിക്കും ഈ പാത ഉപകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

കോട്ടയം

കിടങ്ങൂരിൽ കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

കോട്ടയം:കിടങ്ങൂരിൽ കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കിടങ്ങൂർ സൗത്ത് മാന്താടി കവലയ്ക്ക് സമീപം ഏലക്കോടത്ത് വീട്ടിൽ രമണി (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സോമനെ (74) കിടങ്ങൂർ പോലീസ് കസ്റ്റഡിയിലെടുത്തു. വെളുപ്പിന് ഒന്നരയോടെയാണ് സംഭവം. കിടപ്പുരോഗിയായ ഭാര്യയെയും ഇളയ മകനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു മേസ്തിരിപ്പണിക്കാരനായ സോമൻ ശ്രമിച്ചത്. ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭിന്നശേഷിക്കാരനായ ഇളയമകനെ കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിക്കുന്നതിനിടെ, നിലവിളി കേട്ട് മൂത്തമകൻ ഓടിയെത്തി കൊലപാതകശ്രമം തടയുകയായിരുന്നു. കൊലപാതകത്തിനു ശേഷം നിർവികാരനായി വീട്ടിൽ തന്നെ ഇരിക്കുകയായിരുന്ന സോമൻ. കൊലപാതകം നടന്ന വിവരം മൂത്തമകൻ സമീപവാസിയായ പഞ്ചായത്തംഗം പി. ടി. സനിൽകുമാറിനെ അറിയിച്ചു. തുടർന്ന് കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി സോമനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം: പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം 23 ന്

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് തീക്കോയി ടൗണിൽ നിലവിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിനോട് ചേർന്ന് പുതിയതായി പണിപൂർത്തിയാക്കിയ ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 23 വ്യാഴാഴ്ച ഉച്ചക്ക് 12:30ന് നടക്കും. ഇതിനോടനുബന്ധിച്ച് നടക്കുന്ന യോഗത്തിൽ വെച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി (എഫ്.എച്ച്.സി) പ്രഖ്യാപിക്കും. കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിക്കൊണ്ടാണ് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി  മാറുന്നതോടുകൂടി പൊതുജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും ചികിൽസാ സൗകര്യങ്ങളും ലഭ്യമാകും ഗ്രാമപഞ്ചായത്ത് 42 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് 13 ലക്ഷം,  ജില്ലാ പഞ്ചായത്ത് 10 ലക്ഷം, നാഷണൽ ഹെൽത്ത് മിഷൻ 15 ലക്ഷം ഉൾപ്പെടെ 80 ലക്ഷം രൂപയുടെ കെട്ടിടമാണ് നിർമ്മിച്ചിട്ടുള്ളത്. ജില്ല നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. ആശുപത്രിയുടെ ചുറ്റുമതിൽ, കിണർ നവീകരണം, റോഡ്, സോക് പിറ്റ്, ഫർണിച്ചർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായി ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപ കൂടി ചെലവഴിച്ചിരുന്നു.  തീക്കോയി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അങ്കണത്തിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിക്കും. കുടുംബാരോഗ്യ കേന്ദ്രമാക്കിക്കൊണ്ടുള്ള പ്രഖ്യാപനവും കെട്ടിടത്തിന്റെ ഉദ്ഘാടനവും ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ മുഖ്യപ്രഭാഷണവും നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ഷോൺ ജോർജ്,  പി.ആർ. അനുപമ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാമിങ്ങ് മാനേജർ ഡോ. വ്യാസ് സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.റ്റി. കുര്യൻ, ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസ് കുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിറിൾ റോയി, സിബി റ്റി.ആർ, മാളു ബി. മുരുകൻ, രതീഷ് പി.എസ്, ദീപാ സജി, അമ്മിണി തോമസ്, നജീമ പരിക്കൊച്ച്, സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഡി. ജോർജ്, വ്യാപാരി വ്യവസായി പ്രസിഡന്റ് എ.ജെ. ജോർജ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിന്ധുമോൾ കെ.കെ, രാഷ്ട്രീയ പാർട്ടി   പ്രതിനിധികളായ ഹരി മണ്ണുമഠം, പയസ് കവളംമാക്കൽ, ഐസക് ഐസക്,  വിനോദ് ജോസഫ്, പി.എം. സെബാസ്റ്റ്യൻ, ലാലി പി.വി, മെഡിക്കൽ ഓഫീസർ ഡോ. ലിറ്റി തോമസ് തുടങ്ങിയവർ പങ്കെടുക്കും.  

കോട്ടയം

മുണ്ടക്കയത്തുനിന്ന് വാഗമണ്ണിലേക്ക് പുതിയ റോഡ്; നിർമ്മാണ ഉദ്ഘാടനം 18 ന്

മുണ്ടക്കയം: നാഷണൽ ഹൈവേ 183 ൽ മുണ്ടക്കയത്തുനിന്ന് ആരംഭിച്ച് വാഗമണ്ണിലേക്ക് പുതിയ റോഡ് യാഥാർത്ഥ്യമാകുന്നു. നിലവിൽ ഇളംകാടിന് സമീപം വല്യേന്ത വരെ എത്തിനിൽക്കുന്ന റോഡ് തുടർന്ന് പുതുതായി 7 കിലോമീറ്റർ നിർമ്മിച്ചാണ് വാഗമണ്ണിൽ എത്തിച്ചേരുക.ഇതിനായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് സംസ്ഥാന ബഡ്ജറ്റിൽ രണ്ട് ഘട്ടമായി 17 കോടി രൂപ അനുവദിപ്പിച്ചിരുന്നു. ടി തുക വിനിയോഗിച്ചാണ് ഇപ്പോൾ റോഡ് നിർമ്മാണം നടത്തുന്നത്. നിർമ്മാണത്തിന്റെ ഔപചാരിക ഉദ്ഘാടനം 18 ശനിയാഴ്ച 4 മണിക്ക് ഇളങ്കാട് ബസ്റ്റാൻഡിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. ആന്റോ എം.പി മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് സ്വാഗതം ആശംസിക്കും. കെ.ജെ തോമസ് എക്സ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് , ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ആർ അനുപമ, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സുധീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനു ഷിജു, പി. എസ് സജിമോൻ, കെ.എൻ വിനോദ്, ജെസ്സി ജോസ്, ജേക്കബ് ചാക്കോ, എം.വി ഹരിഹരൻ, രജനി സലീലൻ, സിന്ധു മുരളീധരൻ, ആൻസി അഗസ്റ്റിൻ, മായ റ്റി. എൻ, സൗമ്യ ഷമീർ, കെ.എസ് മോഹനൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരും, സാമൂഹ്യ സാംസ്കാരിക നേതാക്കളുമായ പി.കെ സണ്ണി, ജിജോ കാരക്കാട്, ടി. പി റഷീദ്, പി.സി സൈമൺ, കൊപ്ളി ഹസൻ , സജീവ് കെ. എൻ, സജിമോൻ കൈപ്പൻ പ്ലാക്കൽ, കെ.എം അഷറഫ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ ജയരാജ് ടി എസ്, രാഗിണി എൽ തുടങ്ങിയവർ പ്രസംഗിക്കും.

കോട്ടയം

സി.ബി.എസ്.ഇ സഹോദയ കലോത്സവം: ഈരാറ്റുപേട്ട അൽമനാർ സ്കൂളിന് മികച്ച വിജയം

ഈരാറ്റുപേട്ട: ചങ്ങനാശ്ശേരിയിൽ നടന്ന കോട്ടയം ജില്ലാ സി.ബി.എസ്.ഇ സഹോദയ കലോത്സവത്തിൽ ഈരാറ്റുപേട്ട അൽമനാർ സ്കൂളിന് മികച്ച വിജയം. മൂന്നു കാറ്റഗറികളിലായി 52 കുട്ടികൾ 77 സ്കൂളുകളുമായി മാറ്റുരച്ച മത്സരത്തിൽ മിന്നും വിജയം നേടി അൽമനാർ ചരിത്രം സൃഷ്ടിച്ചതായി അധികൃതർ അറിയിച്ചു. പങ്കെടുത്ത 60 ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളടക്കം 36 എ ഗ്രേഡും, 17 ബി ഗ്രേഡും 5 സി ഗ്രേഡും നേടി കാറ്റഗറി ഒന്നിലും സെക്കന്ററി ലെവലിലും അൽമനാർ സെക്കന്റ് റണ്ണറപ്പ് സ്ഥാനം നേടി.മൂന്ന് ഇനങ്ങളിൽ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടി.ജനപ്രിയ ഇനമായ ഒപ്പനയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാനും സ്കൂളിന് കഴിഞ്ഞതായി സ്കൂൾ അധികൃതർ അറിയിച്ചു.ഉന്നത വിജയം നേടിയ കുട്ടികളേയും അതിന് അവരെ പ്രാപ്തരാക്കിയ അധ്യാപകരേയും മാനേജ്മെന്റ് കമ്മിറ്റിയും പി.ടി.എയും അനുമോദിച്ചു. ട്രസ്റ്റ് ചെയർമാൻ എ.എം.എ. സമദ്, സെക്രട്ടറി സക്കീർ കറുകാഞ്ചേരി, പ്രിൻസിപ്പൽ റസിയ ടീച്ചർ, വൈസ് പ്രിൻസിപ്പൽ മിനി ടീച്ചർ, ഷാനവാസ് പാലയംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

കോട്ടയം

19ഗ്രാമപഞ്ചായത്തുകളില്‍കൂടി സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലയിലെ 19 ഗ്രാമപഞ്ചായത്തുകളില്‍കൂടി സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു. ഉഴവൂര്‍, ളാലം, മാടപ്പള്ളി ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച കളക്ടേറ്റില്‍ നടന്നത്. ഇതോടെ ജില്ലയിലെ 37 ഗ്രാമപഞ്ചായത്തുകളില്‍ സംവരണ വാര്‍ഡ് നിര്‍ണയം പൂര്‍ത്തിയായി. ചൊവ്വാഴ്ച്ച നിര്‍ണയിച്ച സംവരണ വാര്‍ഡുകളുടെ വിശദാംശങ്ങള്‍ ചുവടെ. (സംവരണ വിഭാഗം, സംവരണ നിയോജക മണ്ഡലത്തിന്‍റെ നമ്പരും പേരും എന്ന ക്രമത്തില്‍) *1.വാഴപ്പള്ളി* പട്ടികജാതി സംവരണം:22-പറാല്‍ സ്ത്രീ സംവരണം: 1-മുളയ്ക്കാംതുരുത്തി, 4-പുന്നമൂട്,8-പുതുച്ചിറക്കുഴി,9-ഏനാച്ചിറ,10-ലിസ്യു, 11-ചീരംചിറ, 12-പുതുച്ചിറ, 14-ഐ.ഇ. നഗര്‍, 15-കടമാന്‍ചിറ,16-വലിയകുളം,20-പുത്തന്‍കുളങ്ങര 2.പായിപ്പാട് പട്ടികജാതി സ്ത്രീ സംവരണം:5 - ഹോമിയോഹോസ്പിറ്റല്‍ പട്ടികജാതി സംവരണം: 8 - മച്ചിപ്പളളി സ്ത്രീ സംവരണം:1 - അംബേദ്കര്‍, 2 - വേഷ്ണാല്‍, 3 - നാലുകോടി, 4 - പി എച്ച് സി, 7 - സി.എം.എസ്.എല്‍.പി.എസ്,10 - ബൈബിള്‍ കോളേജ്, 12 - മാര്‍ക്കറ്റ്, 17 - പൂവം 3 മാടപ്പള്ളി* പട്ടികജാതി സ്ത്രീ സംവരണം: 13 - പങ്കിപ്പുറം, 16 - കല്ലുവെട്ടം പട്ടികജാതി സംവരണം: 6 - കണിച്ചുകുളം സ്ത്രീ സംവരണം:5 - ചൂരനോലി, 8 - ഇല്ലിമൂട്, 9 - മാമ്മൂട്, 12 - വെങ്കോട്ട, 14 - കരിക്കണ്ടം, 15 - ചിറക്കുഴി, 17 - മാടപ്പള്ളി, 19 - തലക്കുളം, 20 - തെങ്ങണ 4 തൃക്കൊടിത്താനം* പട്ടികജാതി സ്ത്രീ സംവരണം: 2 - ചേരിക്കല്‍ പട്ടികജാതി സംവരണം: 16 - ആശുപത്രി വാര്‍ഡ് സ്ത്രീ സംവരണം: 5 - കൊടിനാട്ടുകുന്ന്, 11 - കോട്ടമുറി,12 - ചെമ്പുംപുറം, 14 - അമരപുരം തെക്ക്, 15 - ചാഞ്ഞോടി, 18- കിളിമല, 19- ഓഫീസ് വാര്‍ഡ്, 20- ആരമല, 21- മുക്കാട്ടുപടി, 22-കൊട്ടശ്ശേരി 5 വാകത്താനം* പട്ടികജാതി സംവരണം: 4 - ഞാലിയാകുഴി സ്ത്രീ സംവരണം: 2 - കൊടൂരാര്‍വാലി, 3 - കാടമുറി, 8 - അമ്പലക്കവല, 10 - ഇരവുചിറ, 12 - മുടിത്താനം, 14 - ഉണ്ണാമറ്റം, 15 - പാണ്ടന്‍ചിറ, 16- കാരക്കാട്ടുകുന്ന്, 17 -നാലുന്നാക്കല്‍, 18- പുത്തന്‍ചന്ത, 19-ജറുസലേം മൗണ്ട് 6 മുത്തോലി* പട്ടികജാതി സംവരണം: 3 - അള്ളുങ്കല്‍ക്കുന്ന് സ്ത്രീ സംവരണം: 1. പടിഞ്ഞാറ്റിന്‍കര, 6 - കടപ്പാട്ടൂര്‍, 7 - വെള്ളിയേപ്പള്ളി, 8 - മീനച്ചില്‍, 9 - പന്തത്തല, 10 - മുത്തോലി,11 - മുത്തോലി സൗത്ത് 7 കടനാട് പട്ടികജാതി സംവരണം: 5 - മേരിലാന്റ് സ്ത്രീ സംവരണം: 3 - നീലൂര്‍, 7 - എലിവാലി, 9 - വാളികുളം, 10 - കൊല്ലപ്പളളി, 11 - ഐങ്കൊമ്പ്, 12 - കടനാട്, 13 - കാവുംകണ്ടം, 14-വല്യാത്ത് *8 മീനച്ചില്‍* പട്ടികജാതി സംവരണം: 3 - വിലങ്ങുപാറ സ്ത്രീ സംവരണം: 2 - കിഴപറയാര്‍, 4 - ഇടമറ്റം, 6 - ചാത്തന്‍കുളം, 8 - പൈക, 9 - പൂവരണി,11 - കൊച്ചുകൊട്ടാരം, 12 - പാലാക്കാട് 9 കരൂര്‍* പട്ടികജാതി സ്ത്രീ സംവരണം: 12 - ചെറുകര പട്ടികജാതി സംവരണം: 6 - അന്തീനാട് വെസ്റ്റ് സ്ത്രീ സംവരണം: 1 - കുടക്കച്ചിറ ഈസ്റ്റ്, 4 - പയപ്പാര്‍,8 - പോണാട്, 10 - വള്ളിച്ചിറ ഈസ്റ്റ്, 11 - വള്ളിച്ചിറ വെസ്റ്റ്, 15 - വലവൂര്‍ ഈസ്റ്റ്, 16 - വലവൂര്‍ വെസ്റ്റ്, 17- കുടക്കച്ചിറ വെസ്റ്റ് 10 കൊഴുവനാല്‍* പട്ടികജാതി സംവരണം: 7- മൂലേത്തുണ്ടി സ്ത്രീ സംവരണം: 1 - ചേര്‍പ്പുങ്കല്‍, 3 - മേവട ഈസ്റ്റ്, 4 - മോനിപ്പള്ളി, 5 - മേവിട, 8 - തോടനാല്‍ ഈസ്റ്റ്, 12 - കൊഴുവനാല്‍ ടൗണ്‍, 14 - കെഴുവംകുളം വെസ്റ്റ് 11 ഭരണങ്ങാനം* പട്ടികജാതി സംവരണം: 2 - ഉളളനാട് സ്ത്രീ സംവരണം: 6 - വേഴങ്ങാനം, 7 - ചൂണ്ടച്ചേരി, 9 - ഭരണങ്ങാനം വെസ്റ്റ്, 10 - ഇടപ്പാടി, 11 - അരീപ്പാറ, 12 - പാമ്പൂരാംപാറ, 13 - ഇളംന്തോട്ടം 12 മാഞ്ഞൂര്‍* പട്ടികജാതി സംവരണം: 14 - ചാമക്കാല സ്ത്രീ സംവരണം: 2 - ഇരവിമംഗലം,4 - കാഞ്ഞിരത്താനം,5 - സ്ലീവാപുരം,6 - ഓമല്ലൂര്‍, 8 - നമ്പ്യാകുളം, 9 - കോതനല്ലൂര്‍ ടൗണ്‍, 10 - കോതനല്ലൂര്‍, 11- മാഞ്ഞൂര്‍, 12- റെയില്‍വേ സ്റ്റേഷന്‍, 13- മാഞ്ഞൂര്‍ സെന്‍ട്രല്‍ *13 വെളിയന്നൂര്‍* പട്ടികജാതി സംവരണം: 10 - അരീക്കര സ്ത്രീ സംവരണം: 1 - കാഞ്ഞിരമല, 2 - പന്നപ്പുറം, 3 - വെളിയന്നൂര്‍, 4 - ചൂഴികുന്നുമല, 5 - താമരക്കാട്,9 - കീരിപ്പേല്‍മല, 11 - വന്ദേമാതരം 14 കുറവിലങ്ങാട്* പട്ടികജാതി സംവരണം: 10 - കളത്തൂര്‍ സ്ത്രീ സംവരണം: 1 - ജയ്ഗിരി,7 - ക്ലാരറ്റ് ഭവന്‍,8 - കാളികാവ്,11 - നസ്രത്ത് ഹില്‍,12 - പകലോമറ്റം,13 - പള്ളിയമ്പ്,14 - തോട്ടുവ,15 - കാളിയാര്‍തോട്ടം 15 ഉഴവൂര്‍* പട്ടികജാതി സംവരണം: 7 - പുല്‍പ്പാറ സ്ത്രീ സംവരണം:1 - ആച്ചിക്കല്‍, 2 - കുടുക്കപ്പാറ, 4 - അരീക്കര,5 - നെടുമ്പാറ,8 - ഉഴവൂര്‍ ടൗണ്‍, 11 - ചേറ്റുകുളം, 14 - മോനിപ്പള്ളി ടൗണ്‍ 16 രാമപുരം* പട്ടികജാതി സംവരണം: 8 - ജി.വി. സ്‌കൂള്‍ വാര്‍ഡ് സ്ത്രീ സംവരണം: 1 - മേതിരി, 3 - കിഴതിരി, 4 - മുല്ലമറ്റം, 5 - രാമപുരം ബസാര്‍,6 - മരങ്ങാട്,7 - ടൗണ്‍ ഈസ്റ്റ് വാര്‍ഡ്, 11 - ചിറകണ്ടം,14-വെള്ളിലാപ്പിള്ളി, 15 -പാലവേലി, 17- ചേറ്റുകുളം 17 കടപ്ലാമറ്റം* പട്ടികജാതി സ്ത്രീ സംവരണം: 6 - കിഴക്കേ മാറിയിടം പട്ടികജാതി സംവരണം: 1 - നെച്ചിമറ്റം സ്ത്രീ സംവരണം:2 - ഇലയ്ക്കാട്, 3 - കുണുക്കുംപാറ, 8 - മാറിയിടം, 10 - എല്‍.പി.സ്‌കൂള്‍ വാര്‍ഡ്, 13 - വയലാ ടൗണ്‍, 14- നെല്ലിക്കുന്ന്. *18കാണക്കാരി* പട്ടികജാതി സംവരണം: 4 - വട്ടുകുളം സ്ത്രീ സംവരണം: 2 - വെമ്പള്ളി, 8 - പട്ടിത്താനം, 9 - ആശുപത്രിപ്പടി, 10 - ചിറക്കുളം, 11 - കാണക്കാരി ഗവണ്‍മെന്‍റ് സ്‌കൂള്‍, 14 - കല്ലമ്പാറ, 15 - കദളിക്കവല,16- ചാത്തമല, 17-കാണക്കാരി 19 മരങ്ങാട്ടുപിള്ളി* പട്ടികജാതി സംവരണം: 8 - ആലയ്ക്കാപ്പിള്ളി സ്ത്രീ സംവരണം: 3 - കുറിച്ചിത്താനം ഈസ്റ്റ്, 4 - നെല്ലിത്താനത്തുമല,5 - ഇരുമുഖം,9 - മരങ്ങാട്ടുപള്ളി ടൗണ്‍, 11 - മണ്ണയ്ക്കനാട്, 12 - വലിയപാറ, 14 - വളകുളി, 15- പാവയ്ക്കല്‍. സംവരണ വാര്‍ഡുകള്‍; ബുധനാഴ്ച്ചത്തെ നറുക്കെടുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഈരാറ്റുപേട്ട, പാമ്പാടി ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളുടെ സംവരണ ക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ബൂധനാഴ്ച്ച(ഒക്ടോബര്‍ 154) നടക്കും. കോട്ടയം കളക്ടറേറ്റിലെ വിപഞ്ചിക ഹാളില്‍ രാവിലെ പത്തു മുതലാണ് നറുക്കെടുപ്പ്.