വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

നാടിനെ നടുക്കിയ ഐങ്കൊമ്പ് ബസ് ദുരന്തത്തിന് ഇന്ന് 27 വർഷം

കോട്ടയം/ പാലാ: നാടിനെ നടുക്കി ഒരു പിഞ്ചുകുഞ്ഞടക്കം 22 ജീവനുകൾ ബസ്സിലിരുന്നു കത്തിയെരിഞ്ഞിട്ട് ഇന്ന് 27 വർഷം തികയുന്നു.1998 ഒക്ടോബർ 22നാണ് നാടിനെ നടുകിയ ഐങ്കൊമ്പ് ബസ് ദുരന്തം ഉണ്ടാവുന്നത്.പാലാ -തൊടുപുഴ റൂട്ടിൽ സർവീസ് നടത്തിയിരുന്ന പ്രശാന്ത് എന്ന സ്വകാര്യ ബസിന് തീ പിടിച്ചാണ് യാത്രക്കാർക്ക് ദാരുണമായ അന്തൃ० സംഭവിച്ചത്.ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. റോഡിന്റെ ഇടതുവശത്തുണ്ടായിരുന്ന ടെലഫോൺ തൂണിലിടിച്ചശേഷം വലതുവശത്തെ തിട്ടയിലിടിച്ചു മറിഞ്ഞ ബസിനു പെട്ടെന്നു തീപിടിക്കുകയായിരുന്നു. രാവിലെ 11.15ന് ഐങ്കൊമ്പിന സമീപം ആറാം മെെലിലാണ് അപകടം സംഭവിച്ചത്. 16 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു.അപകടത്തിൽ 34 പേർക്കു പരുക്കേറ്റിരുന്നു. സംസ്ഥാനത്തെ വലിയ ബസപകടങ്ങളിൽ ഒന്നായിരുന്നു ഐങ്കൊമ്പ് ദുരന്തം.   ബസിനുള്ളിൽ കന്നാസിൽ സൂക്ഷിച്ചിരുന്ന പെട്രോളിനു തീപിടിച്ചതാണ് അപകടകാരണമെന്നു പിന്നീടു കണ്ടെത്തി. ഇതേത്തുടർന്ന് കൊല്ലപ്പള്ളിയിൽ പെട്രോൾ പമ്പ് അനുവദിച്ചു. ഒരു പിഞ്ചുകുഞ്ഞും അപകടത്തിൽ മരണമടഞ്ഞു. ഒട്ടേറെപ്പേർ ഗുരുതരമായി പൊള്ളലേറ്റു ചികിത്സ തേടി. മൃതദേഹങ്ങൾ പലതും ദിവസങ്ങളെടുത്താണു തിരിച്ചറിഞ്ഞത്.തുടർന്നാണ് ബസുകളിൽ എമർജൻസി വാതിലുകൾ നിർബന്ധമാക്കിയത്. അന്ന് മരിച്ചവരിൽ 19 പേരും സ്‌ത്രീകളായിരുന്നതിനാൽ സ്‌ത്രീകളുടെ സീറ്റ് ബസിന്റെ പിൻവശത്തേക്കു മാറ്റി. സ്‌ത്രീകളുടെ എതിർപ്പിനെ തുടർന്ന് പിന്നീട് സീറ്റ് മുന്നിലേക്കുതന്നെ മാറ്റുകയായിരുന്നു. ദുരന്ത കാരണങ്ങളെക്കുറിച്ചും മറ്റും പിന്നീടു വിശദമായ അന്വേഷണങ്ങളും നിയമനടപടികളുമുണ്ടായി. 15 വർഷത്തോളം കോടതിയിൽ കേസ് നടന്നു. മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും സർക്കാർ സഹായങ്ങളും നഷ്ടപരിഹാരവും വിതരണം ചെയ്തു. മരിച്ചവരുടെ ആഭരണങ്ങൾ കൈപ്പറ്റാൻ ഉടമകളാരും എത്താത്തതിനെ തുടർന്ന് ഏറെക്കാലം സൂക്ഷിച്ചശേഷം സർക്കാരിലേക്കു കണ്ടുകെട്ടി. 100 ഗ്രാമിനു മുകളിൽ സ്വർണവും നാലിരട്ടിയോളം വെള്ളി ആഭരണങ്ങളുമാണ് ഉണ്ടായിരുന്നത്.

കോട്ടയം

കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം. ജോബ് മൈക്കിൾ എംഎൽഎ.

പൂഞ്ഞാർ ; പട്ടയം ലഭിച്ച ഭൂമിയുടെ സമ്പൂർണ്ണ വിനിയോഗ അവകാശം, വന്യജീവി ആക്രമണം നേരിടുന്നതിനു ഉള്ള നിയമഭേദഗതി എന്നിവ കേരള കോൺഗ്രസ് (എം) പാർട്ടിയുടെ ആവശ്യപ്രകാരം ഇടതുപക്ഷ ജനാധിപത്യമുന്നണി നടപ്പിലാക്കിയ നിയമ നിർമ്മാണങ്ങൾ ആണെന്ന് അഡ്വ ജോബ് മൈക്കിൾ എംഎൽഎ. വനമേഖലയോട് അനുബന്ധിച്ചുള്ള ബഫർ സോണിൽ സമ്പൂർണ്ണ നിർമ്മാണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ ഫലപ്രദമായി ഇടപെട്ട് അവ മാറ്റിയെടുക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ച ഏക രാഷ്ട്രീയ പാർട്ടി കേരള കോൺഗ്രസ് (എം) ആണ്. കേരള കോൺഗ്രസ് (എം) ൻറെ ഇടതുപക്ഷ മുന്നണി പ്രവേശനം മധ്യതിരുപതാംകൂറിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റിമറിച്ചു. വഞ്ചിച്ച് പുറത്താക്കിയ മുന്നണിയിലേക്ക് ഇനി തിരികെയില്ലെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ കേരള കോൺഗ്രസിന് പ്രബലമായ സ്ഥാനവും അംഗീകാരവും ഉണ്ടെന്നും പാർട്ടി പ്രതിനിധാനം ചെയ്യുന്ന കർഷകരുടെയും അധ്വാന വർഗ്ഗത്തിന്റെയും താൽപര്യങ്ങൾ ഇടതുമുന്നണി ഉയർത്തിപ്പിടിക്കും എന്നും കേരള കോൺഗ്രസ് (എം) തീക്കോയി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ.ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷക്കാലം കൊണ്ട് പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഉണ്ടായിട്ടുള്ള വികസന പ്രവർത്തനങ്ങൾ  സമാനതകൾ ഇല്ലാത്തതാണ്  മുഖ്യ പ്രഭാഷണം നടത്തിയ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ പറഞ്ഞു.   വികസന കാര്യത്തിൽ പരസ്യ സംവാദത്തിന് നുണയും വിദ്വേഷപ്രചരണവും തൊഴിലാക്കിയവർ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.  കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻറ് പി എം സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ സാജൻ കുന്നത്ത്, സണ്ണി വടക്കേ മുളഞ്ഞാൽ, അഡ്വ ജസ്റ്റിൻ ജേക്കബ്,കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി  സോജൻ ആലക്കുളം, അമ്മിണി തോമസ്,  ബാബു വർക്കി മേക്കാട്ട്, ഡേവിസ് പാംമ്പ്ലാനിയിൽ, ജോസ് കാനാട്ട്, ജോസഫ് ചെങ്ങഴേരിൽ, ജോസുകുട്ടി കലൂർ, ജോസുകുട്ടി വെട്ടിക്കൽ, ടി കെ ബാലകൃഷ്ണൻ, ജോസ് മുത്തനാട്ട്, ജോജോ പുന്നപ്ലാക്കൽ, രോഷ്നി ടോമി, ജോളി സെബാസ്റ്റ്യൻ, സണ്ണി കണിയാംകണ്ടം, ബിനോയി ഇലവുങ്കൽ, വർക്കിച്ചൻ മാന്നത്ത്, സണ്ണി മണ്ണാറകം, സജി വടക്കേൽ, അഡ്വ ഷെൽജി തോമസ്, എന്നിവർ പ്രസംഗിച്ചു

കോട്ടയം

ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു

കോട്ടയം ; രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഒക്ടോബർ 23ന് ഉച്ചയ്ക്ക് 12 മുതൽ 24ന് ഉച്ചയ്ക്ക് 12 വരെ ഹെലികോപ്റ്ററുകളും ഡ്രോണുകളും, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകളും യുഎവികളും പറത്തുന്നതിന് നിരോധം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. കോട്ടയം പോലീസ് പരേഡ്  ഗ്രൗണ്ട്, പാലാ സെന്റ് തോമസ് കോളജ്, പാലാ മുനിസിപ്പൽ സ്റ്റേഡിയം,   കോട്ടയം സി.എം.എസ് കോളജ് ഗ്രൗണ്ട്, കോട്ടയം നെഹ്റു സ്റ്റേഡിയം, കുമരകം താജ് ഹോട്ടൽ എന്നിവയുടെയും  കോട്ടയം ജില്ലയിലെ മറ്റ് ഹെലിപ്പാഡുകളുടെയും സമീപ സ്ഥലങ്ങളുടെയും വ്യോമ മേഖലയിലാണ് നിരോധനം. വ്യോമസേനയ്ക്കും എസ്.പി.ജിക്കും സംസ്ഥാന പോലീസിനും രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് ഏജൻസികൾക്കും നിരോധനം ബാധകമല്ല. ഹെലികോപ്റ്ററുകളോ നിരോധന പരിധിയിൽ വരുന്ന മറ്റ് ഉപകരണങ്ങളോ അടിയന്തര സാഹചര്യത്തിൽ പറത്തേണ്ടതുണ്ടെങ്കിൽ ജില്ലാ കളക്ടറുടെ മുൻകൂർ അനുമതി വാങ്ങണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.

കോട്ടയം

രാഷ്ട്രപതിയുടെ സന്ദർശനം: സ്‌കൂളുകളുടെ പ്രവർത്തനസമയത്തിൽ ക്രമീകരണം

കോട്ടയം ; രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 23,24 തീയതികളിൽ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ സുരക്ഷാ, ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനാൽ സ്‌കൂളുകളുടെ പ്രവർത്തന സമയത്തിൽ ക്രമീകരണം വരുത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.23 വ്യാഴാഴ്ച ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്‌കൂളുകളും ഉച്ചകഴിഞ്ഞ് മൂന്നിനു മുൻപായി പ്രവർത്തനം അവസാനിപ്പിക്കണം. 24 വെള്ളിയാഴ്ച കോട്ടയം താലൂക്കിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്‌കൂളുകളും രാവിലെ 8.30ന് മുമ്പായി പ്രവർത്തനം ആരംഭിക്കുകയും വേണം. ഇതുസംബന്ധിച്ച് രക്ഷിതാക്കൾക്ക് സ്‌കൂൾ അധികൃതർ കൃത്യമായ അറിയിപ്പ് നൽകണം

കോട്ടയം

പാലായിൽ രുചിയുടെ മഹാമേള: പാലാ ഫുഡ് ഫെസ്റ്റ്-2025', ഡിസംബർ 5 മുതൽ

പാലാ: രുചിപ്രേമികൾക്ക് ആഘോഷരാവുകൾ സമ്മാനിച്ച് 'പാലാ ഫുഡ് ഫെസ്റ്റ്-2025' ന് ഡിസംബർ 5-ന് പാലായിൽ തുടക്കമാകും. നഗരത്തിന്റെ സാംസ്കാരിക-വ്യാപാര രംഗത്തെ സജീവസാന്നിധ്യമായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിംഗാണ് പ്രശസ്തമായ പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ച് ഈ മഹാമേള സംഘടിപ്പിക്കുന്നത്.ഡിസംബർ 5 മുതൽ 8 വരെ, പാലായുടെ ഹൃദയഭാഗമായ പുഴക്കര മൈതാനത്താണ് രുചിയുടെയും കലയുടെയും ഈ മഹോത്സവം അരങ്ങേറുക. 50-ൽ പരം സ്റ്റാളുകളിലായി കേരളീയ, ഇന്ത്യൻ, ചൈനീസ്, അറബിക്, കോണ്ടിനെന്റൽ ഉൾപ്പെടെയുള്ള ലോകോത്തര വിഭവങ്ങൾ അണിയിച്ചൊരുക്കുന്നു.ഹോം ബേക്കേഴ്‌സ് കോർണർ: വൈവിധ്യമാർന്ന മധുരപലഹാരങ്ങളും വീട്ടിലുണ്ടാക്കിയ സ്നേഹത്തിന്റെ രുചിക്കൂട്ടുകളും ഈ വിഭാഗത്തിൽ ലഭ്യമാകും. ഫുഡ് ഫെസ്റ്റിൽ രുചിവൈവിധ്യങ്ങൾ ആസ്വദിക്കുന്നതോടൊപ്പം തന്നെ എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതൽ ആവേശകരമായ കലാവിരുന്നും ഉണ്ടായിരിക്കും. ഡിസംബർ 5 (ആദ്യ ദിനം): ഡിജെ ആഞ്ജിൻ & ചാർമിനാർ (Aanjin & Charminar) ടീമിന്റെ മ്യൂസിക്കൽ ഡിജെ നൈറ്റ്. ഡിസംബർ 6 (രണ്ടാം ദിനം): പ്രശസ്ത ഗായകൻ, പാല പള്ളി തിരുപള്ളി ഫ്രെയിം അതുൽ നറുകര നയിക്കുന്ന ഫോക് ഗ്രാഫർ ലൈവ് (folk grapher Live). ഡിസംബർ 7 (മൂന്നാം ദിനം): അശ്വിൻ & ടീം നയിക്കുന്ന ഡിജെ നൈറ്റ്. ഡിസംബർ 8 (അവസാന ദിനം): Mr. ചെണ്ടക്കാരൻ & ടീം അണിയിച്ചൊരുക്കുന്ന ഡിജെ വിത്ത് മ്യൂസിക്കൽ ഫ്യൂഷൻ. എല്ലാ ദിവസവും രാഷ്ട്രീയ സമൂഹിക സാംസ്കാരിക നേതാക്കന്മാരും പാചക മേഖലയിലെ വിദഗ്ദ്ധരും പങ്കെടുക്കുന്നു. ദിവസേന വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ഫുഡ് ഫെസ്റ്റിലേക്ക് പ്രവേശനം പാസ്സ് മൂലം നിയന്ത്രിതമായിരിക്കും. അഞ്ചാം തീയതി വൈകിട്ട് അഞ്ചുമണിക്ക് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. പാലാ എം.എൽ.എ മാണി സി. കാപ്പൻ മുഖ്യാതിഥിയായിരിക്കും. ഏകോപന സമിതി പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ, സെക്രട്ടറി വി.സി. ജോസഫ് എന്നിവരും യൂത്ത് വിംഗ് ഭാരവാഹികളായ ജോൺ ദർശന (പ്രസിഡന്റ്), എബിസൺ ജോസ്, ജോസ്റ്റിൻ വന്ദന, പ്രോഗ്രാം കൺവീനർമാരായ ഫ്രെഡി ജോസ്, സിറിൽ ട്രാവലോകം, ബൈജു കൊല്ലംപറമ്പിൽ, അനൂപ് ജോർജ്, ആന്റണി കുറ്റിയാങ്കൽ, സിറിൽ കുറുമുണ്ടയിൽ, ദീപു പീറ്റർ എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

കോട്ടയം

പാല സബ് ഡിവിഷനിലേക്ക് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ റിക്രൂട്ട് ചെയ്യുന്നു.

മണ്ഡല മകരവിളക്ക് കാലത്തേക്ക് മുൻവർഷത്തെ പോലെ പാലാ സെക്ടറിലേക്ക്( പാലാ പോലീസ് സബ് ഡിവിഷൻ പരിധിക്കുള്ളിൽ ) നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും  SPO(Special Police Officer) മാരുടെ അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ 25-10-2025 ന് മുൻപായി പാലാ Dysp ഓഫീസിൽ നിശ്ചിത അപേക്ഷാഫോമിൽ അപേക്ഷ നൽകേണ്ടതാണ്.NCC, SPC, EX. MILITARY ആളുകൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.SPO മാരായി മുൻപ് സേവനമനുഷ്ഠിച്ചിട്ടുള്ളവർക്കും അപേക്ഷയിൽ മുൻഗണന ലഭിക്കുന്നതാണ്.25 വേക്കൻസിയാണ് റിപ്പോർട്ട് ആയിട്ടുള്ളത്. മണ്ഡല മകരവിളക്ക് കാലയളവിലേക്ക് ആയിരിക്കും നിയമനം. പ്രധാനമായും ട്രാഫിക് ഡ്യൂട്ടികളാണ് SPO മാർക്ക് നിശ്ചയിച്ചിട്ടുള്ളത്.

കോട്ടയം

ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് 23-10-2025, തീയതി (1.00 pm മുതൽ 7.00 pm) വരെ വിവിധ ഭാഗങ്ങളിൽ നിന്നും കോട്ടയം ടൗൺ വഴി പോകേണ്ട ആംബുലൻസ്, മറ്റ് ഹോസ്പിറ്റൽ എമർജൻസി വാഹനങ്ങൾക്കായി നിർണ്ണയിച്ചിരിക്കുന്ന റൂട്ട്

🚑 23-10-2025 തീയതി 1.00 പി. എം മുതൽ 7.00 പി.എം വരെ വിവിധ ഭാഗങ്ങളിൽ നിന്നും കോട്ടയം ടൗൺ വഴി പോകേണ്ട ആംബുലൻസ്, മറ്റ് ഹോസ്‌പിറ്റൽ എമർജൻസി വാഹനങ്ങൾക്കായി നിർണ്ണയിച്ചിരിക്കുന്ന റൂട്ട് ⛔ എം.സി റോഡിലൂടെ തിരുവല്ല ഭാഗത്ത് നിന്നും വരുന്ന ആംബുലൻസുകളും മറ്റ് ആശുപത്രി സംബന്ധമായ എമർജൻസി വാഹനങ്ങളും ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ പ്രവേശിച്ച് തെങ്ങണ പുതുപ്പള്ളി, മണർകാട്, പൂവത്തുംമൂട്, സംക്രാന്തി വഴി MCH ൽ എത്തേണ്ടതാണ്. ⛔ ആലപ്പുഴ ചേർത്തല ഭാഗത്തുനിന്നും വരുന്ന ആംബുലൻസുകളും മറ്റ് ആശുപത്രി സംബന്ധമായ എമർജൻസി വാഹനങ്ങളും ഇടയാഴം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കല്ലറ വഴി MCH എത്തേണ്ടതാണ്. ⛔ കെ. കെ റോഡിൽ നിന്നും വരുന്ന ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും മണർകാട് എത്തി പൂവത്തുംമൂട് പാലം വഴി MCH ൽ എത്തേണ്ടതാണ്. ⛔ പാലാ, കുറവിലങ്ങാട്, എറണാകുളം ഭാഗങ്ങളിൽ നിന്നും വരുന്ന ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ എത്തി അതിരമ്പുഴ യൂണിവേഴ്‌സിറ്റി വഴി MCH ൽ എത്തേണ്ടതാണ്.  23-10-2025 ൽ 01.00 പി.എം മുതൽ 07.00 പി. എം വരെയും, 24-10-2025 ൽ 06.00 എ.എം മുതൽ 11.00 എ. എം വരെയും കോട്ടയം ടൗൺ വഴി പോകേണ്ട വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണം. ⛔ മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളിൽനിന്നുംവരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പട്ടിത്താനം ജംക്ഷനിൽ നിന്നും തിരിഞ്ഞ് ഏറ്റുമാനൂർ-മണർകാട് ബൈപ്പാസ്, പുതുപ്പള്ളി വഴി പോകേണ്ടതാണ്. ⛔ ചങ്ങനാശ്ശേരി ഭാഗത്തുനിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചങ്ങനാശ്ശേരി ടൗണിൽനിന്നും കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണർകാട്- ഏറ്റുമാനൂർ ബൈപ്പാസ് വഴി പോകേണ്ടതാണ്. ⛔ മെഡിക്കൽ കോളേജ് ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്ക് പോകേണ്ട പ്രൈവറ്റ് ബസുകൾ വട്ടമൂട് പാലം കയറി തിരുവഞ്ചൂർ വഴി പോകേണ്ടതാണ്. തിരുവഞ്ചൂർ മുതൽ വട്ടമൂട് വരെയുള്ള ഭാഗം One Way ആയിരിക്കും. ⛔. ചിങ്ങവനം ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങൾ മാവിളങ്ങ് ജംക്ഷനിൽ നിന്നും തിരിഞ്ഞ് പാക്കിൽ, പൂവൻതുരുത്ത്, കടുവാക്കുളം, നാൽക്കവല വഴി പുതുപ്പള്ളിയെത്തി പോകേണ്ടതാണ്. ⛔ ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കോട്ടയത്തേക്ക് വരുന്ന KSRTC ബസുകൾ പുളിമൂട് ജംക്ഷനിൽനിന്നും തിരിഞ്ഞ് KSRTC സ്‌റ്റാൻ്റിലേക്ക് പോകാവുന്നതാണ്. ⛔ പൊൻകുന്നം, കാഞ്ഞിരപ്പള്ളി മുണ്ടക്കയം ഭാഗങ്ങളിലേക്ക് പോകേണ്ട KSRTC ബസുകൾ ഐഡ ജംഗ്ഷൻ, പുളിമൂട് ജംഗ്ഷൻ വഴി ശീമാട്ടി റൗണ്ട് ചുറ്റി സെൻട്രൽ ജംക്ഷനിലെത്തി അവിടെനിന്നും KK റോഡെ കളക്ടറേറ്റ് ജംഗ്ഷൻ കഞ്ഞിക്കുഴി, മണർകാട് വഴി പോകേണ്ടതാണ്. ⛔ എറണാകുളം, തൃശൂർ ഭാഗങ്ങളിലേക്ക് പോകേണ്ട KSRTC ബസുകൾ ഐഡ ജംഗ്ഷൻ, പുളിമൂട് ജംഗ്ഷൻ വഴി ശീമാട്ടി റൗണ്ട് ചുറ്റി സെൻട്രൽ ജംക്ഷനിലെത്തി അവിടെനിന്നും KK റോഡെ കളക്റ്ററേറ്റ് ജംക്ഷൻ, കുഞ്ഞിക്കുഴി മണർകാട്, ഏറ്റുമാനൂർ വഴി പോകേണ്ടതാണ്. ⛔ ആലപ്പുഴ, ചേർത്തല ഭാഗങ്ങളിൽനിന്നും കോട്ടയംടൗണിലേക്ക് പോകേണ്ട വാഹനങ്ങൾ ബണ്ട് റോഡിൽനിന്നും തിരിഞ്ഞ് ഇടയാഴം, കല്ലറ, നീണ്ടുർ വഴി പോകേണ്ടതാണ്. ⛔ ചേർത്തല ഭാഗത്തുനിന്നും കുമരകത്തേക്ക് വരുന്ന ബസുകൾ മണിയാപറമ്പ് റോഡ് ജംഗ്ഷനിൽ സർവീസ് നിർത്തി തിരികെ പോകേണ്ടതാണ്. ⛔ വൈക്കം-കുമരകം റോഡിലൂടെ വരുന്ന കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇടയാഴം ജംഗ്ഷനിൽനിന്നും തിരിഞ്ഞ് കല്ലറ നീണ്ടൂർ വഴി പോകേണ്ടതാണ്. ⛔ കല്ലറ നീണ്ടൂർ ഭാഗങ്ങളിൽനിന്നും പനമ്പാലം വഴികോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങൾ കുടമാളൂർ കുരിശുപള്ളി ജംഗ്ഷനിൽനിന്നും തിരിഞ്ഞ് പുളിഞ്ചുവട്, കുമാരനല്ലൂർ മേൽപ്പാലം വഴി പോകേണ്ടതാണ്. ⛔ ചിങ്ങവനം ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്ക് വരുന്ന പ്രൈവറ്റ് ബസുകൾ കോടിമത സ്‌റ്റാന്റിൽ സർവീസ് അവസാനിപ്പിച്ച് തിരികെ പോകേണ്ടതാണ്. ⛔ ദിവാൻ കവലയിൽ നിന്നും കുഞ്ഞിക്കുഴി ഭാഗത്തേക്ക് വാഹനങ്ങൾ പോകുവാൻ പാടില്ല. ⛔ മെഡിക്കൽ കോളേജ് ഭാഗത്തുനിന്നുംഎറണാകുളം, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മെഡിക്കൽ കോളേജ് കുരിശുപള്ളി ജംക്ഷനിൽനിന്നും അമ്മഞ്ചേരി, യൂണിവേഴ്‌സിറ്റി, അതിരമ്പുഴ വഴി അതിരമ്പുഴ ഉപ്പുപുര ജംക്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് കോട്ടമുറി, ആനമല വഴി കാണക്കാരി അമ്പലം ജംഗ്ഷനിലെത്തി പോകേണ്ടതാണ്. 🟥 ഒക്ടോബർ 23, 12.00 പി. എം മുതൽ 07.00 പി.എം വരെയും ഒക്ടോബർ 24, 12.30 എ. എം മുതൽ 12.00 പി.എം വരെയും റോഡ് അരികുകളിലും ജംഗ്ഷനുകളിലും പാർക്കിംങ്ങും തട്ടുകട ഉൾപ്പടെയുള്ള വഴിയോര വാണിഭങ്ങളും, ഓട്ടോ, ടാക്‌സി സ്‌റ്റാൻഡുകളും, കർശനമായി നിരോധിച്ചിരിക്കുന്നു. 🟥  23-10-2025 തീയതി പാലായിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണം. ⛔ പാലാ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാലാ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും  പൊൻകുന്നം പാലം കയറി പൊൻകുന്നം റോഡിൽ പൈക ജംഗ്ഷനിൽ നിന്നു വലത്തോട്ട് തിരിഞ്ഞ് കൊഴുവനാൽ -മറ്റക്കര അയർക്കുന്നത്തെത്തി കോട്ടയം ഭാഗത്തേക്കും പോകേണ്ടതാണ്. ⛔ തൊടുപുഴ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ നിന്നോ കൊല്ലപ്പള്ളിയിൽ നിന്നോ വലത്തോട്ട് തിരിഞ്ഞ് രാമപുരം, വഴി എം. സി റോഡിലെത്തി കോട്ടയം ഭാഗത്തേക്ക് പോകേണ്ടതാണ്. ⛔ പാലാ ഭാഗത്തു നിന്നും ഏറ്റുമാനൂർ, കോട്ടയം മെഡിക്കൽ കോളേജ്, എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാലാ- സിവിൽസ്‌റ്റേഷൻ - ആർ. വി ജംഗ്ഷൻ തിരിഞ്ഞ് മരങ്ങാട്ടുപള്ളി-കോഴ, കുറവിലങ്ങാട് വഴി എം.സി റോഡിലെത്തി പോകേണ്ടതാണ്. ⛔ ഈരാറ്റുപേട്ട ഭാഗത്തു നിന്നും കോട്ടയം, പൊൻകുന്നം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തിടനാട് കാഞ്ഞിരപ്പള്ളി വഴി കെ കെ റോഡിലെത്തിയോ ഭരണങ്ങാനം പള്ളി ഭാഗത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടമറ്റം, പൈക - വഴി പൊൻകുന്നം ഭാഗത്തേക്കും പൈക ജംഗ്ഷനിൽ നിന്നു തിരിഞ്ഞ് കൊഴുവനാൽ മറ്റക്കര- അയർക്കുന്നത്തെത്തി കോട്ടയം ഭാഗത്തേക്കും പോകേണ്ടതാണ്.    

കോട്ടയം

വാഗമൺ ഈരാറ്റുപേട്ട റോഡിൽ കാരികാട് ടോപ്പിന് സമീപം പിക്കപ്പ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം

വാഗമൺ ഈരാറ്റുപേട്ട റോഡിൽ പിക്കപ്പ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. കാരികാട് ടോപ്പിന് സമീപം എട്ടാം മൈലിൽ മൂന്നരയോടെയാണ് അപകടമുണ്ടായത്. 50 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ പിക്കപ്പ് ആൾതാമസം ഇല്ലാത്ത വീടിന് മുകളിലേക്കാണ് പതിച്ചത്. ജീപ്പിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.