വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

മീനച്ചിൽ നദീതട പദ്ധതി ഡി.പി' ആർ തയ്യാറാക്കുന്നു

ഈരാറ്റുപേട്ട. മൂലമറ്റത്ത് വൈദ്യുതോത്പാദനത്തിന് ശേഷം വരുന്ന അധികജലം മീനച്ചിലാറിൽ എത്തിച്ച് കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതിനുള്ള മീനച്ചിൽ നദീതട പദ്ധതിയുടെ ഡിപിആർ തയാറാക്കുന്നതിന് കേന്ദ്ര ഏജൻസിയായ വാപ്കോസുമായി ജലസേചന വകുപ്പ് ധാരണാപത്രം ഒപ്പിട്ടു. മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ ജലസേചന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് സംസ്ഥാനത്തിന് വേണ്ടി ഒപ്പുവച്ചത്. ഡിപിആർ ലഭിച്ചാൽ ഉടൻ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് മന്ത്രി റോഷി അറിയിച്ചു. നേരത്തേ പദ്ധതിയുടെ പഠന റിപ്പോർട്ട് മന്ത്രി റോഷി അഗസ്റ്റിന് വാപ്കോസ് പ്രതിനിധി അമിതാഭ് ത്രിപാഠി കൈമാറിയിരുന്നു. മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനത്തിനുശേഷം അധികമുള്ള ജലം മീനച്ചിലാറ്റിലേക്കു തിരിച്ചുവിട്ട് വർഷം മുഴുവനും സുസ്ഥിരമായ ഒഴുക്ക് നിലനിർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സംസ്ഥാന ബജറ്റിൽ 3 കോടി രൂപ അനുവദിച്ചിരുന്നു. കുടിവെള്ളത്തിനു പുറമേ മീനച്ചിൽ കോട്ടയം ചങ്ങനാശേരി താലൂക്കുകളിൽ കൃഷിക്കായുള്ള ജലസേചനവും പദ്ധതി ലക്ഷ്യമിടുന്നു. മീനച്ചിലാറിൽ വർഷം മുഴുവൻ ജലസമൃദ്ധമാകുന്നതോടെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും കഴിയും. താഴ്ന്ന‌ മേഖലയിൽ വേനൽ കാലത്ത് ഓരു വെള്ളം കയറുന്നതു തടയാനും പദ്ധതി ഉപകരിക്കും. അറക്കുളം മൂന്നുങ്കവയലിൽ ചെക്‌ഡാം പണിത് ഇവിടെനിന്നു 500 മീറ്റർ കനാൽ നിർമിച്ച് അതിലൂടെ എത്തുന്ന വെള്ളം 6.5 കിലോമീറ്റർ ടണൽ നിർമിച്ച് അതിലൂടെ കോട്ടയം ജില്ലയിൽ മൂന്നിലവ് പഞ്ചായത്തിൽ എത്തിക്കും. ഇവിടെനിന്നു 200 മീറ്റർ ചാലു കീറി വെള്ളം കടപുഴയിലേക്ക് എത്തിക്കുന്നതാണ് പദ്ധതി.മുൻ മന്ത്രി കെ.എം. മാണി വിഭാവനം ചെയ്ത സ്വ‌ന പദ്ധതിയാണിത്.

കോട്ടയം

ബാബു മണര്‍കാടിന് അനുശോചനം. ബുധനാഴ്ച രാവിലെ പത്തര വരെ പാലായിലെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടും വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ്

പാലായിൽ വ്യാപാര സ്ഥാപനങ്ങൾ നാളെ 10.30 വരെ അടച്ചിടും മുൻ നഗരസഭ ചെയർമാൻ ബാബു മണർകാട്ടിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് 13/11/2024 രാവിലെ 10.30 വരെ പാലായിലെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുമെന്ന് കേരള  വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ അറിയിച്ചു. വ്യാപാരഭവനിൽ ചേർന്ന അനുശോചന യോഗത്തിൽ  പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ,  ജനറൽ സെക്രട്ടറി വി.സി ജോസഫ്, ജോസ് ജോസഫ്  ചെറുവള്ളി,ബൈജു കൊല്ലംപറമ്പിൽ, ആന്റണി അഗസ്റ്റിൻ കുറ്റിയങ്കൽ, അനൂപ് ജോർജ്, ജോൺ മൈക്കിൾ ദർശന,  എബിസൺ ജോസ് തുടങ്ങിയവർ സംസാരിച്ചു.

കോട്ടയം

കിടങ്ങൂരില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം : കിടങ്ങൂരിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്‌ചയാണ് കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയെ (26) കിടങ്ങൂർ ചെക്ക് ഡാമിന് സമീപം ഒഴുക്കിൽപ്പെട്ട് കാണാതായത് ഞായറാഴ്ച രാവിലെയാണ് സുഹൃത്തിനൊപ്പം ചെക്ക് ഡാമിൽ കുളിക്കാൻ ധനേഷ് ഇറങ്ങിയത്. വെള്ളപ്പാച്ചിിൽപെട്ട ധനേഷിനെ കാണാതാവുകയായിരുന്നു. ഫയർഫോഴ്സിനും കിടങ്ങൂർ പോലീസിനും ഒപ്പം ഈരാറ്റുപേട്ടയിൽ നിന്നെത്തിയ ടീം നന്മക്കൂട്ടവും രണ്ടുദിവസമായി തിരച്ചിൽ നടത്തി വരികയായിരുന്നു. ഞായറാഴ്‌ച ടീം എമർജൻസിയും തെരച്ചിലിനെത്തിയിരുന്നു.മൂന്നാംദിവസമാണ് മൃതദേഹം കണ്ടെടുത്തത്ട്ട കോട്ടയത്തുനിന്നുള്ള സ്കൂബ ടീമും ഫയർഫോഴ്സും കിടങ്ങൂർ പോലീസും, ടീം നന്മ കൂട്ടവും ചേർന്നാണ് തിരച്ചിൽ നടത്തിയത്.

കോട്ടയം

പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയെ (26) യെയാണ്  ഒഴുക്കിൽപ്പെട്ട് കാണാതായി.ഇന്നലെ  പതിനൊന്നരയോടെ സുഹൃത്തിനൊപ്പം ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയതാണ് ധനേഷ്. ടീം നന്മക്കൂട്ടം അംഗങ്ങൾ തിരച്ചിൽ നടത്തുന്നു   

കോട്ടയം

ഏറ്റുമാനൂരിൽനിന്നു കാണാതായ കോളജ് വിദ്യാർഥിയുടെ മൃതദേഹം മൂന്നു ദിവസത്തിനു ശേഷം മീനച്ചിലാറ്റിൽ കണ്ടെത്തി

കോട്ടയം ∙ ഏറ്റുമാനൂരിൽനിന്നു കാണാതായ കോളജ് വിദ്യാർഥിയുടെ മൃതദേഹം മൂന്നു ദിവസത്തിനു ശേഷം മീനച്ചിലാറ്റിൽ കണ്ടെത്തി. ഏറ്റുമാനൂർ ജനറൽ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകൻ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലെ ഒന്നാം വർഷം എൻജിനീയറിങ് വിദ്യാർഥി സുഹൈൽ നൗഷാദി(18)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. പേരൂരിൽ മീനച്ചിലാറിന്റെ പൂവത്തുമ്മൂട് കടവിലാണ് മൃതദേഹം പൊങ്ങിയത്. സുഹൈലിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടാണ് സുഹൈലിനെ കാണാതാവുന്നത്. ഏറ്റുമാനൂരിൽ ഇറങ്ങേണ്ട സുഹൈൽ, കോളജ് ബസ്സിൽ പൂവത്തുമ്മൂട് ഭാഗത്ത് ഇറങ്ങുകയായിരുന്നു. പിന്നീട് സുഹൈലിനെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചില്ല. വിദ്യാർഥി പൂവത്തുമ്മൂട് ഭാഗത്ത് കൂടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം തടസപ്പെട്ടിരുന്നു. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

കോട്ടയം

കോട്ടയം സമ്പൂർണ ഡിജിറ്റൽ സാക്ഷര ജില്ല; പ്രഖ്യാപനം നടത്തി

കോട്ടയം: ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയെ സമ്പൂർണ ഡിജിറ്റൽ സാക്ഷര ജില്ലയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പ്രഖ്യാപിച്ചുജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, ഹരിത കർമസേന, ആശാ വർക്കർമാർ, സാക്ഷരത മിഷൻ പ്രവർത്തകർ ഉൾപ്പെടെ 19664 സന്നദ്ധ പ്രവർത്തകരാണ് 72350 പഠിതാക്കളെ കണ്ടെത്തിയതും പരിശീലനം നൽകിയതും. മാമ്മൻ മാപ്പിള ഹാളിൽ നടന്ന യോഗത്തിൽ കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് മുകേഷ് കെ മണി, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ,തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഡിജി കേരളം നോഡൽ ഓഫീസർ സി.ആർ പ്രസാദ്, പ്രോജക്റ്റ് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ ദിവാകർ, ആർ.ജി.എസ്.എ. വിജയ്‌ഘോഷ് എന്നിവർ പ്രസംഗിച്ചു.

കോട്ടയം

കൊടകര കുഴല്‍പ്പണം: കേസ് അട്ടിമറിക്കപ്പെട്ടതിനു പിന്നില്‍ ഇടതു സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം- എസ്ഡിപിഐ

കോട്ടയം :  ജനാധിപത്യത്തെ അട്ടിമറിക്കാന്‍ തിരഞ്ഞൈടുപ്പ് വേളയില്‍ ബിജെപി നേതാക്കള്‍ കോടികളുടെ കുഴല്‍പ്പണം കേരളത്തിലൊഴുക്കിയ കേസ് അട്ടിമറിക്കപ്പെട്ടതിനു പിന്നില്‍ ഇടതു സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പ് രാഷ്്ട്രീയമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി 41 കോടിയും പഞ്ചായത്ത് തിരഞ്ഞെടുപ്പിന് 12 കോടി രൂപയും ബിജെപി കേരളത്തിലേക്കെത്തിച്ചതായി വ്യക്തമായിരിക്കുന്നു. സംസ്ഥാന വ്യാപകമായി കള്ളപ്പണമൊഴുക്കിയതു സംബന്ധിച്ച് അന്നത്തെ ബിജെപി ഓഫീസ് സെക്രട്ടറി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. പാര്‍ട്ടിക്ക് 35 സീറ്റ് ലഭിച്ചാല്‍ കേരളം ഭരിക്കുമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ഈ കള്ളപ്പണം ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളിലെ പോലെ ജനപ്രതിനിധികളെ വിലയ്‌ക്കെടുക്കാനാവുമെന്ന അമിത മോഹമായിരുന്നു.     2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 41.40 കോടി രൂപ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ കാറുകള്‍, പാഴ്‌സല്‍ ലോറി, ലോറി എന്നിവയാണ് ഉപയോഗിച്ചതെന്നും 2021 ആഗസ്ത് 8 ന് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണര്‍ വി കെ രാജു എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അറിവോടെയാണ് എല്ലാ കള്ളപ്പണ ഇടപാടുകളും നടന്നിട്ടുള്ളതെന്നും 33.50 കോടി രൂപയുടെ സ്രോതസ് കണ്ടെത്തണമെന്നും ഇഡി അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘത്തലവന്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.    കേസിലെ പ്രധാന സാക്ഷിയും സുരേന്ദ്രന്റെ വിശ്വസ്തനുമായ ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. സ്വിച്ച് ഇട്ടാല്‍ തുറക്കുന്ന രണ്ട് വീതം രഹസ്യ അറകള്‍ വാഹനങ്ങളില്‍ ഒരുക്കിയാണ് ധര്‍മ്മരാജന്‍ കുഴല്‍പ്പണം കടത്തിയതെന്ന് ധര്‍മ്മരാജന്‍ പറഞ്ഞതായും അത് അന്വേഷണത്തില്‍ കണ്ടെത്തിയതായും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മൂന്നുലക്ഷം രൂപ ചെലവാക്കിയാണ് വാഹനത്തില്‍ അറകള്‍ ഉണ്ടാക്കിയത് കോഴിക്കോട് ആണ് ഇവ നിര്‍മ്മിച്ചു നല്‍കിയത്. 'ഇന്നോവ, എര്‍ട്ടിഗാ, റിറ്റ്‌സ്, പാഴ്‌സല്‍ ലോറികള്‍, ലോറികള്‍ എന്നിങ്ങനെ 10 വാഹനങ്ങള്‍ ധര്‍മ്മരാജന് കുഴല്‍പ്പണ ഇടപാടുകള്‍ നടത്താന്‍ ഉണ്ടായിരുന്നെന്നും ഈ വാഹനങ്ങളില്‍ എല്ലാം രഹസ്യ അറകളും ഉണ്ടായിരുന്നെന്നും ഇതുവഴിയാണ് കുഴല്‍ പണം കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും വ്യക്തമായിരിക്കുന്നു.     2021 ല്‍ അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരോ ഉന്നത പോലീസ് മേധാവികളോ എന്തുകൊണ്ട് അറിഞ്ഞില്ല. അഥവാ അറിഞ്ഞിരുന്നെങ്കില്‍ എന്തുകൊണ്ട് മൂടിവെച്ചു തുടങ്ങിയ ഒട്ടേറെ ദുരൂഹതകളാണ് ഇപ്പോള്‍ ഉയരുന്നത്. ബിജെപി നേതാക്കള്‍ പ്രതിയായ കുഴല്‍പ്പണ ഇടപാടില്‍ ഇടതു സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് നടത്തിയിട്ടുണ്ടെന്ന് സംശയിക്കത്തക്ക വിധം പല സൂചനകളും പുറത്തുവരുന്നുണ്ട്.    ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസ് അന്വഷിക്കണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ടി നാസര്‍, കോട്ടയം ജില്ലാ പ്രസിഡന്റ് സി ഐ മുഹമ്മദ് സിയാദ് സംബന്ധിച്ചു.  

കോട്ടയം

മുണ്ടക്കയം സബ് ട്രഷറി കെട്ടിട നിർമ്മാണം 1.75 കോടി രൂപ അനുവദിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

മുണ്ടക്കയം : ദീർഘകാലമായി  മുണ്ടക്കയത്തെയും സമീപ പഞ്ചായത്തുകളിലെയും  ജനങ്ങളുടെ ഒരു പ്രധാന ആവശ്യമായിരുന്ന മുണ്ടക്കയം സബ് ട്രഷറി നിർമ്മിക്കുന്നതിന് 1.75 കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കുന്നതിന് സജ്ജമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇപ്പോൾ തികച്ചും അസൗകര്യങ്ങളോടെ വാടക കെട്ടിടത്തിൽ  രണ്ടാം നിലയിൽ ട്രഷറി പ്രവർത്തിക്കുന്നത് മൂലം പ്രായാധിക്യമുള്ള പെൻഷൻകാർ ഉൾപ്പെടെ ഏറെ ദുരിതമനുഭവിച്ചിരുന്നു. റോഹാസ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്,  തിരുവനന്തപുരം എന്ന സ്ഥാപനമാണ് ടെൻഡർ പിടിച്ച് കരാർ ഒപ്പു വച്ചിട്ടുള്ളത്.  സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ HLL ലൈഫ് കെയർ ലിമിറ്റഡ് എന്ന കമ്പനിക്കാണ് നിർമ്മാണ മേൽനോട്ട ചുമതല. മുണ്ടക്കയം ബസ് സ്റ്റാൻഡിന് സമീപം നിലവിൽ തിലകൻ സ്മാരക സാംസ്കാരിക നിലയം നിർമ്മിച്ചു കൊണ്ടിരിക്കുന്ന സ്ഥലത്തിന് സമീപം മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വിട്ടു നൽകിയ 10 സെന്റ് സ്ഥലത്താണ് രണ്ട് നിലകളിലായി   ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ സബ് ട്രഷറി കെട്ടിടം നിർമ്മിക്കുക