വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

വിവാഹ പാർട്ടി കഴിഞ്ഞ് സാധനങ്ങളുമായി മടങ്ങിയ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ലോറി തീ പിടിച്ചു കത്തി നശിച്ചു*

പാലാ :വിവാഹ പാർട്ടി കഴിഞ്ഞ് സാധനങ്ങളുമായി മടങ്ങിയ ഇവന്റ് മാനേജ്മെൻ്റ് കമ്പനിയുടെ ലോറി തീ പിടിച്ചു കത്തി നശിച്ചു. പാലാ കത്തീഡ്രൽ പള്ളിക്ക് സമീപം രാത്രി 8:45 ഓടേ ആയിരുന്നു സംഭവം.   ഇവന്റ് മാനേജ്മെൻ്റ് ടീമിൻ്റെ സാധനങ്ങളുമായി പോന്ന ടോറസിൽ വൈദ്യുതി കമ്പിയിൽ നിന്ന് തീ പടർന്ന് ടോറസിലെ സാധനങ്ങൾ പൂർണമായി കത്തിനശിച്ചു കത്തീഡ്രൽ പാരീഷ് ഹാളിൽ നടന്ന വിവാഹ സത്കാരം കഴിഞ്ഞ് കുഷ്യൻ കസേര ഉൾപ്പടെയുള്ള സാധനങ്ങളുമായി മടങ്ങിയ ഇവന്റ് മാനേജ്മെന്റ് ടീമിന്റെ വാഹനത്തിലാണ് അഗ്നി പടർന്നത്. ഫയർഫോഴ്സിൻ്റെ രണ്ട് യൂണിറ്റുകൾ എത്തി അണച്ചു. ലോറി പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു

കോട്ടയം

ജോമി ബെന്നി തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌

തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ് കോൺഗ്രസ്സിലെ ജോമി ബെന്നി കൊച്ചെട്ടൊന്നിൽ തെരെഞ്ഞെടുക്കപ്പെട്ടു. കളത്തൂക്കടവ് വാർഡിന്റെ ജനപ്രതിനിധിയാണ് ജോമി ബെന്നി. തെരെഞ്ഞെടുപ്പിന് ശേഷം നടന്ന യോഗത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റെടുത്തു. 14 അംഗ ഭരണസമിതിയിൽ യുഡിഫ് – 7, ബി ജെ പി – 4, എൽഡിഫ് – 3 എന്നിങ്ങനെയാണ് കക്ഷി നില. കളത്തൂക്കടവ് വാർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധിയെ തുടർച്ചയായ് രണ്ടാം തവണ തെരെഞ്ഞെടുക്കപ്പെടുന്നത്. തലപ്പലം സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് കമ്മറ്റി അംഗം, സമുദായിക സംഘടനയായ മാതൃവേദി യുടെ പ്രസിഡന്റ്‌, കളത്തൂക്കടവ് സെന്റ് : ജോൺ വിയാനി പള്ളി സൺ‌ഡേ സ്കൂൾ അധ്യാപിക എന്നിങ്ങനെ സാമൂഹിക-സാമൂദായിക-സാംസ്‌കാരിക തലങ്ങളിൽ സേവനമനുഷ്ഠിച്ച ജോമി ബെന്നി മികച്ച നേതൃപാഠവുമുള്ള വ്യക്തിയാണ്

കോട്ടയം

ബിന്ദു സെബാസ്റ്റ്യന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കോട്ടയം: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തലനാട് ഡിവിഷനില്‍നിന്നുള്ള ബിന്ദു സെബാസ്റ്റ്യന്‍ തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച ഉച്ചകഴിഞ്ഞു നടന്ന തെരഞ്ഞെടുപ്പില്‍ ബിന്ദു സെബാസ്റ്റ്യന് 16 വോട്ടും എതിര്‍ സ്ഥാനാര്‍ഥി കുറിച്ചി ഡിവിഷന്‍ പ്രതിനിധി സുമ ടീച്ചര്‍ക്ക് ഏഴു വോട്ടുമാണ് ലഭിച്ചത്. പ്രസിഡന്റ് ജോഷി ഫിലിപ്പ് വൈസ് പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

കോട്ടയം

ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ജോഷി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു.ഇന്നു(ഡിസംബര്‍ 27 ശനി) രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ വാകത്താനം ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ ജോഷി ഫിലിപ്പിന് 16 വോട്ടും എതിര്‍ സ്ഥാനാര്‍ഥി ഭരണങ്ങാനം ഡിവിഷന്‍ പ്രതിനിധി പെണ്ണമ്മ ജോസഫിന് ഏഴ് വോട്ടും ലഭിച്ചു.  വരണാധികാരിയായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ മുന്‍പാകെ പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്തു. എ.ഡി.എം എസ്.ശ്രീജിത്തും തെരഞ്ഞെടുപ്പ് നടപടികളില്‍ പങ്കുചേര്‍ന്നു.

കോട്ടയം

റീ ടാറിംഗ് നടത്തിയ കരിനിലം-പശ്ചിമ റോഡ് ഉദ്ഘാടനം ഇന്ന്

മുണ്ടക്കയം: റീ ടാറിംഗ് പൂർത്തിയാക്കിയ കരിനിലം-പശ്ചിമ റോഡിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകുന്നേരം നാലിന് കരിനിലം പോസ്റ്റോഫീസ് ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.  കോരുത്തോട്, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകളിലെ 6 വാർഡുകളിലൂടെ കടന്നുപോകുന്ന  കരിനിലം- പശ്ചിമ -കുഴിമാവ് റോഡ് 1.25 കോടി രൂപ വിനിയോഗിച്ചാണ് റീ ടാറിങ് നടത്തിയത്.   റോഡ് ഏറെ തകർന്നതിനെ തുടർന്ന് ജനങ്ങൾ വലിയ പ്രതിഷേധത്തിലായിരുന്നു. വിവിധ പ്രകാരങ്ങളിലുള്ള സമരമാർഗ്ഗങ്ങളും അരങ്ങേറിയിരുന്നു. റോഡ് പുനരുദ്ധാരണത്തിനായി നേരത്തെ ഒരു കോടി രൂപ അനുവദിച്ചിരുന്നു എങ്കിലും പ്രവർത്തി ആരംഭിച്ച ശേഷം കരാറുകാരൻ പണി ഉപേക്ഷിച്ച്  പോയിരുന്നു. തുടർന്ന് കാലവർഷക്കെടുതിയിൽ റോഡ് കൂടുതൽ തകർന്നതിനാൽ അധിക തുക ആവശ്യമായി വന്നിരുന്നു. ഇക്കാര്യം ഗവൺമെന്റിന്റെ മുൻപാകെയും, നിയമസഭയിലും ഉന്നയിച്ച് അധിക തുക അനുവദിപ്പിക്കുകയായിരുന്നു എന്നും എം.എൽ.എ അറിയിച്ചു. ഇപ്പോൾ 1.25 കോടി രൂപ വിനിയോഗിച്ചാണ് റീ ടാറിങ് പ്രവർത്തികൾ നടത്തിയത്.  രണ്ടാംഘട്ടമായി സൈഡ് കോൺക്രീറ്റിംഗ്, ഓട നിർമ്മാണം, റോഡ് സുരക്ഷാക്രമീകരണങ്ങൾ ഇവ നടപ്പിലാക്കുന്നതാണ്. അടുത്തഘട്ടത്തിൽ റോഡ് ബി.എം & ബി.സി നിലവാരത്തിലേക്ക് ഉയർത്തുമെന്നും എം.എൽ.എ അറിയിച്ചു. ഈ റോഡിന്റെ സമാന്തര പാതയായ കരിനിലം- പുഞ്ചവയൽ -504- കുഴിമാവ് റോഡ് ബി എം &ബി സി നിലവാരത്തിലേക്ക് മാറ്റുന്നതിന് 5 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.  

കോട്ടയം

പാലാ നഗരസഭയുടെ ചെയര്‍പേഴ്‌സണായി ദിയ ബിനു പുളിക്കക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടു

പാലാ:പാലാ നഗരസഭയുടെ ചെയര്‍പേഴ്‌സണായി സ്വതന്ത്ര കൂട്ടായ്മയിലെ ദിയ ബിനു പുളിക്കക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര കൂട്ടായമയുടെ പിന്തുണ UDF ന് നല്‍കാന്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ചകളില്‍ തീരുമാനമായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച കോണ്‍ഗ്രസ് റിബല്‍ മായാ രാഹുലിന്റെ പിന്തുണയും UDF ന് ലഭിച്ചു. UDF ന് 14 സീറ്റുകളാണ് കൗണ്‍സിലിലുള്ളത്. കേരള കോണ്‍ഗ്രസ് Mലെ ബെറ്റി ഷാജു എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. ദിയ ബിനുവിന് 14 വോട്ടുകളും ബെറ്റി ഷാജുവിന് 12 വോട്ടുകളും ലഭിച്ചു.പാലാ നഗരസഭയില്‍ നടന്ന ചെയര്‍മാര്‍ തെരഞ്ഞെടുപ്പില്‍ DEO സി സത്യപാലന്‍ വരണാധികാരിയായിരുന്നു. പാലാ നഗരസഭയിലെ 15-ാം വാര്‍ഡില്‍നിന്നും 91 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ദിയ ബിനു പുളിക്കക്കണ്ടം വിജയിച്ചത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയര്‍പേഴ്‌സണായി ദിയ പുളിക്കക്കണ്ടം മാറി.

കോട്ടയം

പാലായിൽ യു ഡി എഫ് ഭരണത്തിലേക്ക് ; പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ UDFന്

പാലാ : പാലായിൽ പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ UDFന്. ആദ്യ ടേമിൽ ബിനുവിന്റെ മകൾ ദിയ പുളിക്കകണ്ടം ചെയർസൺ ആവും. കോൺഗ്രസ്സ് വിമത മായ രാഹുൽ വൈസ് ചെയർപേഴ്സൺ ആവും. നഗരസഭയുടെ ചരിത്രത്തിപേഴ്‌ൽ ആദ്യമായി കേരള കോൺഗ്രസ്‌ എം പ്രതിപക്ഷ സ്ഥാനത്ത് എത്തുന്നത്. പാലായെ നയിക്കാൻ 21 വയസുകാരി ദിയ. ദിയ പുളിക്കക്കണ്ടം ചെയർപേഴ്‌സൺ സ്ഥാനാർത്ഥി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുൻസിപ്പൽ ചെയര്പേഴ്സണാണ് ദിയ.അവസാന മണിക്കൂറിലും ആർക്ക് പിന്തുണ നൽകുമെന്ന കാര്യത്തിൽ പുളിക്കക്കണ്ടം നിലപാട് വ്യക്തമാക്കിയിരുന്നില്ല. 26 അംഗ നഗരസഭയിൽ 2 പേരുടെ പിന്തുണ ലഭിച്ചാൽ എൽഡിഎഫിന് ഭരിക്കാനാകുമായിരുന്നു. പാലാ ന​ഗരസഭ ആരു ഭരിക്കുമെന്നതിൽ പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് അം​ഗങ്ങളുടെ നിലപാടാണ് മുനിസിപ്പാലിറ്റി ആരു ഭരിക്കുമെന്നതിൽ നിർണായകമാകുക. എൽഡിഎഫും യുഡിഎഫും പുളിക്കക്കണ്ടം കുടുംബവുമായി ചർച്ച നടത്തിയിരുന്നു.നഗരസഭയില്‍ ആർക്കൊപ്പം നിൽക്കുമെന്ന് ഇന്ന് വ്യക്തമാക്കുമെന്നാണ് പുളിക്കക്കണ്ടം കുടുംബം അറിയിച്ചിരുന്നത്. പാലാ നഗരസഭയില്‍ പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേരാണ് സ്വതന്ത്രരായി ജയിച്ചത്. ബിനു പുളിക്കക്കണ്ടം, മകൾ ദിയ പുളിക്കക്കണ്ടം, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടും എന്നിവരാണ് ന​ഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ദിയ പുളിക്കക്കണ്ടത്തിലിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.ഈ മൂന്ന് പേരുടെയും പിന്തുണ കൂടാതെ മുന്നണികള്‍ക്ക് ഭരണം നേടാന്‍ സാധിക്കില്ലെന്ന അവസ്ഥയായിരുന്നു പാലാ നഗരസഭ

കോട്ടയം

*ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

മുണ്ടക്കയം :ദേശീയപാതയിൽ കൊടുകുത്തിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു.വ്യാഴാഴ്ച രാവിലെ 9 മണിയോടുകൂടിയായിരുന്നു അപകടം. ബ്രേക്ക് നഷ്ടപ്പെട്ട മിനി ബസ് നിയന്ത്രണം വിട്ട് റോഡിന്റെ വശത്ത് തിട്ടയിൽ ഇടിച്ച് മറിയുകായായിരുന്നു. കൊടുത്തികുത്തി ജംഗ്ഷനിൽ ബസ് നിർത്തി തീർഥാടകർ പുറത്ത് ഇറങ്ങി വിശ്രമം കഴിഞ്ഞ് വീണ്ടും തീർഥാടകർ കയറുന്നതിതിനിടെ ബസ് ഉരുണ്ട് നീങ്ങി നിയന്ത്രണ വിട്ട് റോഡിന്റെ വശത്തെ തിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു. 26- തീർഥാടകരിൽ 4 തീർത്ഥാടകർ കയറി മാത്രമാണ് വാഹനത്തിൽ കയറിരുന്നുള്ളു. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. പരിക്ക് ഗുരതരമല്ല.തമിഴ്നാട് സേലത്ത് നിന്ന് ശബരിമല ദർശത്തിന് പോയ തീർഥാടകരാണ് ബസ്സിൽ ഉണ്ടായിരുന്നത്