വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കോട്ടയം നഴ്സിങ് കോളജ് റാഗിങ്: പ്രതികൾക്ക് ജാമ്യം, തീരുമാനം വിദ്യാർഥികളുടെ പ്രായം പരിഗണിച്ച്

കോട്ടയം ;സർക്കാർ നഴ്സിങ് കോളജിലെ റാഗിങ് കേസിൽ പ്രതികൾക്ക് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. 50 ദിവസത്തിലേറെയായി ജയിലിൽ കിടക്കുന്ന വിദ്യാർഥികളുടെ പ്രായമടക്കം പരിഗണിച്ച് ജാമ്യം നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂർ കരുമാറപ്പറ്റ കെ.പി.രാഹുൽ രാജ് (22),‌ മൂന്നിലവ് വാളകം കരയിൽ കീരിപ്ലാക്കൽ വീട്ടിൽ സാമുവൽ ജോൺസൺ (20), വയനാട് നടവയലിൽ പുൽപ്പള്ളി ഞാവലത്ത് എൻ.എസ്.ജീവ (19),മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടിൽ സി.റിജിൽ ജിത്ത് (20), കോരിത്തോട് മടുക്ക നെടുങ്ങാട്ട് എൻ.വി.വിവേക് (21) എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

കോട്ടയം

വെള്ളികുളത്ത് നാളെ മോക്ഡ്രിൽ

ദേശീയ ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന് നാളെ (ഏപ്രിൽ 11)മോക്ക്ഡ്രിൽ നടത്തും. കോട്ടയം ജില്ലയിൽ മുണ്ടക്കയം പഞ്ചായത്തിലെ കോസ്‌വേ ബ്രിഡ്ജ്, തീക്കോയി പഞ്ചായത്തിലെ വെള്ളികുളം എന്നിവിടങ്ങളിൽ യഥാക്രമം വെള്ളപ്പൊക്കം, ഉരുൾ പൊട്ടൽ എന്നിവ ആസ്പദമാക്കിയാണ് മോക്ക്ഡ്രിൽ നടത്തുന്നത്. രാവിലെ എട്ടിന് ആരംഭിച്ച് 12 മണിയോടെ സമാപിക്കും. ഉച്ചകഴിഞ്ഞ് വിലയിരുത്തൽ നടത്തും. മോക്ഡ്രില്ലിനു മുന്നോടിയായുള്ള ടേബിൾ ടോപ്പ് യോഗം ചൊവ്വാഴ്ച സംസ്ഥാന- ജില്ലാ- താലൂക്ക് തല അടിയന്തിരഘട്ട കാര്യനിർവഹണ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ നടത്തി. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം, കൺട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, സൈറണുകളുടെ പ്രവർത്തനം, അപകടസ്ഥലത്ത് നടത്തുന്ന പ്രതികരണ- രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തി. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള പ്രത്യേക നിരീക്ഷകർ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് ടേബിൾ ടോപ്പ് എക്സർസൈസ് നടപടികൾ ഓൺലൈനായി നിരീക്ഷിച്ചു. ദുരന്ത പ്രതികരണ തയാറെടുപ്പിൽ നിലവിൽ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കാനുംപോരായ്മകൾ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ വിലയിരുത്താനും മോക് ഡ്രിൽ സഹായിക്കും.

കോട്ടയം

സാഹോദര്യ കേരള പദയാത്ര: ജില്ലാ നേതൃസംഗമം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: നാടിൻ്റെ നൻമയ്ക്ക് നമ്മളൊന്നാകണം എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന ഏപ്രിൽ 19 മുതൽ മെയ് 30 വരെ തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് വരെയുള്ള സാഹോദര്യ കേരള പദയാത്രയുടെ ജില്ലാതല സംഘാടക സമിതിയുടെ നേതൃസംഗമം ഈരാറ്റുപേട്ട അൽമനാർ പബ്ലിക് സ്ക്കൂളിൽ നടന്നു. ജില്ലാ പ്രസിഡണ്ട് KKM സാദിഖ് ഉത്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി PA നിസാം അധ്യക്ഷത വഹിച്ചു.പദയാത്രയുടെ ജില്ലാ കൺവീനർ വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് സുനിൽ ജാഫർ പരിപാടികൾ വിശദീകരിച്ച് സംസാരിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും FlTU സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സണ്ണി മാത്യു ,ജില്ലാ ജനറൽ സെക്രട്ടറി അർച്ചന പ്രജിത് എന്നിവർ പ്രഭാഷണങ്ങൾ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി അൻവർ ബാഷ സ്വാഗതവും,ജില്ലാ ട്രഷറർ PK മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.VA ഹസീബ് (പ്രചരണo)അർച്ചന പ്രജിത് (പ്രോഗ്രാം)അൻവർ ബാഷ (മീഡിയ)സാജിദ് ഈരാറ്റുപേട്ട ( സോഷ്യൽ മീഡിയ)നിസാർ അഹമ്മദ് ( ട്രാൻസ്പോർട്ടേഷൻ)KH ഫൈസൽ (ഫുഡ് & അക്കോമഡേഷൻ)PA നിസാം (പ്രതിനിധിPK മുഹമ്മദ് ഷാഫി ( സാമ്പത്തികം )ഷിയാസ് ഈരാറ്റുപേട്ട ( പദയാത്ര)ബൈജു സ്റ്റീഫൻ (ഭൂസമര പോരാളികളുടെ സംഗമം)എന്നിവർ കൺവീനർമാരായി സംഘാടക സമിതി രൂപവത്കരിച്ചു.  

കോട്ടയം

കേന്ദ്ര -സംസ്ഥാന സർക്കാർ ജനദ്രോഹം: യു.ഡി.എഫ് രാപ്പകൽ സമരം നടത്തി

മൂന്നിലവ്. രൂക്ഷമായ വില കയറ്റം മൂലം നട്ടം തിരിയുന്ന സാധരണ ജനത്തിന്മേൽ പാചക വാതക വില അടിച്ചേൽപ്പിച്ച കേന്ദ്ര സർക്കാരും . ഭൂനികുതി വർ ദ്ധിപ്പിച്ചും .വൈദുതി ചാർജും. സേവന നികുതിയും. വർദ്ധിപിച്ചും സാധാരണ മനുഷ്യരുടെ ജീവിതം ദുരിതപൂർണമാക്കുന്ന രണ്ട് സർക്കാരുകൾ . ഇവർക്കെതിരെ ജനകിയ സമരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കണം. യു.ഡി.എഫ് ജില്ലാ ചെയർമാൻ ഫിൽസൺ മാത്യൂസു അഭിപ്രായപ്പെട്ടു. മൂന്നിലവ് മണ്ഡലം യു.ഡി.എഫ് സംഘടിപ്പിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു. അദ്ദേഹം മണ്ഡലം പ്രസിഡണ്ട് . പയസ് തോമസ് ചൊവാറ്റു കുന്നേൽ അദ്യക്ഷത വഹിച്ച യോഗത്തിൽ . ഷാബു. മുണ്ടാ നാട്ട് . ടോമിച്ചൻ കുരിക്കപറമ്പിൽ . ജോയി കുളത്തിനാൽ . അൻ വിൻ മധു. ജോസ് ചേമ്പളാ നിക്കൽ. ജോയി പുത്തൻ വീട്ടിൽ . ജോയിഎബ്രാഹം. സബാസ്റ്റ്യൻ ചേ ബ്ലെ നിക്കൽ . ബാബു കൊടി പാകത്ത്. എന്നിവർ സംസാരിച്ചു.

കോട്ടയം

വേദനയുടെ തീരാക്കയത്തിൽ രണ്ടു വയസ്സുകാരി ജിയാന; സഹായം തേടി കുടുംബം

ഈരാറ്റുപേട്ട :ജനിച്ചു വീണപ്പോൾ മുതലുള്ള വേദനയുടെ തീരാക്കയത്തിലാണ് രണ്ടു വയസുകാരി ജിയാന ജിജോ. വാകക്കാട് ഉപ്പിടുപാറയിൽ ഷെറിൻ ആന്റണിയുടെ കുട്ടിയാണ് ജിയാന. മുച്ചൊടിയുമായാണ് ജനനം. മുച്ചൊടിമൂലം മുലപ്പാൽ കുടിക്കാൻ ആയില്ല. പിന്നീട് ട്യൂബിലൂടെയായിരുന്നു ഭക്ഷണം. ഒന്നരമാസം പ്രായമുള്ളപ്പോൾ ന്യുമോണിയ ബധിച്ചു മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കേണ്ടി വന്നു ഹൃദയത്തെയും ബാധിച്ചിരുന്നു തുടർന്ന് നടത്തിയ പരിശോധനയിൽ ഹൃദയത്തിന് ദ്വാരം ഉള്ളതായി കണ്ടെത്തി.ഇതിന് ഓപ്പറേഷനും കഴിഞ്ഞു. എന്നാൽ തുടർച്ചയായി ഉണ്ടാകുന്ന ശ്വാസംമുട്ടൽ മൂലം ആശുപത്രിയിൽ നിന്നും ഇറങ്ങാൻ ആവാത്ത അവസ്ഥയിലാണ്. ട്യൂബിലൂടെ ആയിരുന്നു ഭക്ഷണം. ഇപ്പോൾ ഭക്ഷണം കഴിക്കുമ്പോൾ ചുമയുള്ളതിനാൽ നല്ല രീതിയിൽ ഭക്ഷണം കഴിക്കാൻ ആവുന്നില്ല ഇതിനിടയിലാണ് മുഖത്തിന്റെവലതു പേശികൾക്ക് ബലക്കുറവുള്ളതായി കണ്ടെത്തിയത്. ചെവിയുടെ കേൾവി ശക്തിക്കും ഇത് കുറവ് വരുത്തും പരിശോധനയിൽ കണ്ണിന്റെ ഒരു ഗ്രന്ഥിയിൽ മുഴയും കണ്ടെത്തി മുഴ നീക്കം ചെയ്തില്ലെങ്കിൽ കാഴ്ചശക്തി കുറയും എന്നാണ് ഡോക്ടർമാർ പറഞ്ഞത്.ഈ മാസം 14ന് ഓപ്പറേഷൻ ചെയ്യാൻ നിശ്ചയിച്ചിരിക്കുകയാണ് എന്നാൽ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയും അതിനേക്കാൾ ഉപരി സാമ്പത്തിക അവസ്ഥയും ഇതിന് തടസ്സമായി നിൽക്കുകയാണ് മേലുകാവ് പഞ്ചായത്തിലെ വാകക്കാട് പുറമ്പോക്കിലാണ് ഇവരുടെ താമസം. കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. ഇതിനിടയിൽ ആശുപത്രി ചെലവ് കൂടി താങ്ങാൻ ഇവർക്ക് ആവുന്നില്ല സന്മനസ്സുള്ളവരുടെ സഹായം തേടുകയാണ് ജിയാന ജിജോ എന്ന രണ്ടു വയസ്സുകാരി സഹായിക്കാൻ സന്മനസ്സുള്ളവർ ഇവരുടെ മാതാവ് ഷെറിൻ ആന്റണിയുടെ അക്കൗണ്ടിലേക്ക് പണം അയക്കണമെന്ന് അപേക്ഷിക്കുകയാണ് ഈ കുടുംബം. ഫോൺ നമ്പർ: 9188737825 അക്കൗണ്ട് പേര് : ഷെറിൻ ആന്റണി ഫെഡറൽ ബാങ്ക്, അരുവിത്തുറ ബ്രാഞ്ച് അക്കൗണ്ട് നമ്പർ : 99980109893680 ഐഎഫ്എസ്‌സി കോഡ് : FDRL0001144

കോട്ടയം

കുടുംബശ്രീയുടെ പ്രീമിയം രുചിക്കു തുടക്കം; കെ.എം. മാണി തണൽ വിശ്രമകേന്ദ്രം നാടിനു സമർപ്പിച്ചു

കോട്ടയം: കുടുംബശ്രീയുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് അതിന്റെ കൈപ്പുണ്യമാണെന്നു തദ്ദേശ സ്വയം ഭരണ എസൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കുറവിലങ്ങാട് കോഴായിൽ കെ.എം. മാണി തണൽ വിശ്രമകേന്ദ്രത്തിൽ ആരംഭിച്ച കോട്ടയം ജില്ലയിലെ കുടുംബശ്രീ പ്രീമിയം കഫേയുടെ ഉദ്ഘാടനവും കുടുംബശ്രീ പ്രീമിയം കഫേകളുടെ സംസഥാനതല ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീയുടെ മികവുകണ്ടാണ് സർക്കാർ കോവിഡ് കാലത്ത് അവരിലൂടെ ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. ഇപ്പോൾ അത് പ്രീമിയം കഫേയിലേക്കു കടന്നിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ടേക്ക് എ ബ്രേക്ക് പദ്ധതിയാണു കെ.എം. മാണി തണൽ വിശ്രമകേന്ദ്രം വഴി യാഥാർഥ്യമായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തണൽ വിശ്രമകേന്ദ്രത്തിൽ സ്ഥാപിച്ച മുൻമന്ത്രി കെ.എം. മാണിയുടെ ഫോട്ടോ അനാച്ഛാദനവും മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ 3.22 കോടി രൂപ മുടക്കി നിർമിച്ച കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ജോസ് കെ. മാണി എം.പി. നാടിന് സമർപ്പിച്ചു. ആദ്യഘട്ട നിർമാണമാണ് പൂർത്തിയായിട്ടുള്ളത്. എം.സി. റോഡരികിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തോഫീസിനു സമീപമാണ് വിശ്രമകേന്ദ്രം. കോട്ടയം ജില്ലാ പഞ്ചായത്ത് 2.52 കോടി രൂപയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 70 ലക്ഷം രൂപയുമാണു നിർമാണത്തിനായി വകയിരുത്തിയത്. മൂന്നുനിലകളിലായി 13,046 ചതുരശ്രയടി വിസ്‌തീർണത്തിലാണ് കെട്ടിടം. ബ്ലോക്ക് പഞ്ചായത്തിന്റെ 19.589 സെന്റ് സ്ഥലം കെട്ടിടത്തിനും പാർക്കിംഗ് സൗകര്യത്തിനുമായി വിനിയോഗിച്ചിട്ടുണ്ട് രണ്ടാം നിലയിൽ ഡോർമിറ്ററിയും 150 പേർക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ കോൺഫറൻസ് ഹാളുമാണുള്ളത്. രണ്ടാം ഘട്ടമായി മൂന്നാം നില പൂർത്തിയാക്കി വനിതകൾക്കുള്ള ഷീ ലോഡ്‌ജ് സജ്ജമാക്കും. താഴത്തെ നിലയിലാണ് പ്രീമിയം കഫേ. കുടുംബശ്രീ വനിതകളെ ഉൾപ്പെടുത്തിയുള്ള കൺസോർഷ്യത്തിനാണു നടത്തിപ്പുചുമതല. ജീവനക്കാരായി ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽനിന്ന് 40 വനിതകളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. വിശ്രമകേന്ദ്രത്തിലെ ആധുനിക രീതിയിലുള്ള ടേക്ക് എ ബ്രേക്കിന്റെ ചുമതലയും കുടുംബശ്രീ വഹിക്കും. ജില്ലയിലെ ആദ്യത്തേയും സംസ്ഥാനത്തെ എട്ടാമത്തേയും പ്രീമിയം കഫേയാണ് കോഴായിൽ ആരംഭിച്ചത്.  

കോട്ടയം

തിടനാട് പള്ളിക്ക് സമീപം ബൈക്കിൽ കെഎസ്ആർടിസി ബസ് തട്ടി ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

ബൈക്കിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് ഗൃഹനാഥൻ മരിച്ചു. തിടനാട് മൂന്നാനപ്പള്ളിൽ ജോസഫ് സെബാസ്റ്റ്യൻ (ബേബി 63 )ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ചെമ്മലമറ്റം പള്ളിക്ക് മുൻവശത്ത് ആയിരുന്നു അപകടം. പിണ്ണാക്കനാടുനിന്നും തിടനാട്ടേക്ക് പോകുകയായിരുന്നു ബേബി സഞ്ചരിച്ചിരുന്ന ബൈക്കും തെങ്കാശിയിൽ നിന്നും പാലായിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.ഗുരുതരമായി പരിക്കേറ്റ ബേബിയെ തള്ളകത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ഈട്ടിതോപ്പ് നിരപ്പേൽ വത്സമ്മ. മക്കൾ എബിൻ (ന്യൂസിലൻഡ്) സുബിൻ (ഓസ്ട്രേലിയ)

കോട്ടയം

പൂഞ്ഞാർ നിയോജകമണ്ഡലം : സമ്പൂർണ്ണ മാലിന്യനിർമാർജന പ്രഖ്യാപനം നടത്തി

പൂഞ്ഞാർ നിയോജകമണ്ഡലത്തെ സമ്പൂർണ്ണ മാലിന്യരഹിത നിയോജകമണ്ഡലമായി പ്രഖ്യാപിക്കൽ ചടങ്ങ് തിടനാട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നടത്തി. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനി അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് മാലിന്യ നിർമ്മാർജ്ജന പ്രതിജ്ഞ ചൊല്ലി കൊടുത്തു. അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ അനീസ്. ജി ശുചിത്വ ബോധവൽക്കരണ സന്ദേശം നൽകുകയും ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുകയും ചെയ്തു.പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രേഖാ ദാസ്,ബിജോയ് ജോസ്, ജാൻസി സാബു, ഗീത നോബിൾ, ജോർജ് മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായ സോഫി ജോസഫ്, മാജി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസഫ് ജോർജ് വെള്ളൂകുന്നേൽ, മിനി സാവിയോ , അജിത് കുമാർ ബി, അഡ്വ. സാജൻ കുന്നത്ത്, പി.കെ പ്രദീപ്, ജൂബി അഷറഫ്, ഷക്കീല നസീർ നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ശുചിത്വമിഷൻ ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. നിയോജകമണ്ഡലം ഒട്ടാകെ ശുചിത്വ പരിപാലനം ഉറപ്പാക്കുന്നതിനും, അതിനായി മുഴുവൻ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവമാലിന്യങ്ങളുടെ ശേഖരണം ഉറപ്പാക്കുന്നതിനും, വീടുകൾ ഉൾപ്പെടെ എല്ലായിടത്തും ജൈവമാലിന്യങ്ങൾ ഉറവിട മാലിന്യ സംസ്കരണ പ്രവർത്തനത്തിലൂടെ സംസ്കരിക്കപ്പെടുമെന്ന് ഉറപ്പാക്കുന്നതിനും, മുഴുവൻ പൊതു ഇടങ്ങളിലും ശുചിത്വ പരിപാലനം ഉറപ്പാക്കുന്നതിനും യോഗം തീരുമാനമെടുത്തു. ഹരിത ചട്ടങ്ങൾ പാലിച്ച് മാത്രം ചടങ്ങുകൾ നടത്തണമെന്ന് യോഗം നിർദ്ദേശിക്കുകയും അത് ഉറപ്പുവരുത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നത് അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതിനും അവ കർശനമായി നടപ്പാക്കുന്നതിനും യോഗം തീരുമാനിച്ചു. ശുചിത്വ പരിപാലനത്തോടൊപ്പം പാതയോര സൗന്ദര്യവൽക്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതിന് നിശ്ചയിച്ചു. ക്ലീൻ പൂഞ്ഞാർ ഗ്രീൻ പൂഞ്ഞാർ എന്ന സന്ദേശം മുൻനിർത്തി നിയോജകമണ്ഡലം ആകെ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും നിശ്ചയിച്ചു