വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ചാനൽ ചർച്ചയിലെ വിദ്വേശ പരാമർശം; പി.സി ജോർജിന് മുൻകൂർ ജാമ്യമില്ല

കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേശ പരാമർശക്കേസിൽ പി.സി ജോർജിന് മുൻകൂർജാമ്യമില്ല. ഹൈകോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

കോട്ടയം

പൂഞ്ഞാർ ഗവ.എൽ.പി സ്കൂൾ പുതിയ മന്ദിരം ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ശിവൻകുട്ടി നിർവ്വഹിക്കും

ഈരാറ്റുപേട്ട .പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ 125 വർഷം പഴക്കമുള്ള സ്‌കൂളായ പൂഞ്ഞാർ ഗവ. എൽ.പി. സ്‌കൂളിൻ്റെ പുതിയ മന്ദിരത്തിൻ്റെയും വർണ്ണകൂടാരത്തിൻ്റെയും ഉദ്ഘാടനം  ശനിയാഴ്‌ച  ഉച്ചകഴിഞ്ഞ് 2 .ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ. യുടെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേ ഇനത്തിൽ വെച്ച് കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിക്കുമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ  എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു  പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ, ജില്ലാ പഞ്ചായത്ത് മെമ്പറന്മാരായ അഡ്വ.ഷോൺ ജോർജ്,  പി.ആർ അനുപമ, രമാ മോഹൻ,എൻ.കെ.സജിമോൾ, കെ.ജെ. പ്രസാദ് എന്നിവർ സംസാരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ  പങ്കെടുത്ത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമാ മേഹൻ പറഞ്ഞു

കോട്ടയം

മുണ്ടക്കയത്ത് വാഹനാപകടത്തിൽ ഒരു മരണം; പരിക്കേറ്റവർ ചികിത്സയിൽ

മുണ്ടക്കയം : ദേശീയ പാതയിൽ  35-ാം മൈലിൽ  ദമ്പതികൾ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം. ചങ്ങനാശ്ശേരി സ്വദേശി വിജയകുമാർ (66 ) ആണ് അപകടത്തിൽ  മരണപ്പെട്ടത്. ഭാര്യ മിനിയെ ഗുരുതര പരിക്കുകളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ചങ്ങനാശ്ശേരിയിൽ നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന കാറും എതിരെ വരികയായിരുന്ന ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന്   രാവിലെ  പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാറിൻറെ മുൻഭാഗം പൂർണ്ണമായും തകർന്നു.

കോട്ടയം

നികുതിക്കൊള്ളക്കെതിരെ മേലുകാവിൽ കോൺഗ്രസ് പ്രതിഷേധ ധർണ

മേലുകാവ്: നികുതിക്കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും, ഭൂനികുതി 50% വർധിപ്പിച്ചതിനുമെതിരെ മേലുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മേലുകാവ് വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ജോയി സ്കറിയ ഉദ്ഘാടനം ചെയ്തു.മേലുകാവ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ടി.ജെ. ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു. ഭരണങ്ങാനം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോസുകുട്ടി വട്ടക്കാവുങ്കൽ, മോഹനൻ, മാമച്ചൻ, പ്രേം ജോസഫ്, ജയിംസ്, തോമസ് സി വടക്കേൽ എന്നിവർ പ്രസംഗിച്ചു.

കോട്ടയം

പി.സി.ജോര്‍ജിന്‍റെ വിദ്വേഷ പ്രസംഗം; മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി.

മതവിദ്വേഷം ഒരു ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. ബിജെപി നേതാവ് പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഈ കാര്യം വ്യക്തമാക്കിയത്. കൂടാതെ മതവിദ്വേഷ പരാമർശം ഒരു ഗുരുതര കുറ്റമാണെന്നും അത് കൊണ്ട് ശിക്ഷ വർദ്ധിപ്പിക്കണമെന്നും വ്യക്തമാക്കി. നിലവിൽ മതവിദ്വേഷ പരാമർശം നടത്തിയ ഒരു വ്യക്തിക്ക് പരമാവധി 3 വർഷം വരെ തടവ് മാത്രമാണ് ശിക്ഷയായി ലഭിക്കുക. കൂടാതെ പുതിയ ക്രിമിനൽ നിയമത്തിലും ഇതുവരെ ശിക്ഷ വർദ്ധിപ്പിച്ചിട്ടില്ല. കൂടാതെ കുറ്റകൃത്യത്തിനുള്ള ശിക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നും മതവിദ്വേഷ പരാമർശ കുറ്റത്തിന് പിഴയടച്ച് രക്ഷപെടാൻ അവസരമുണ്ടെന്നും വ്യക്തമാക്കി എന്നാൽ ഈ കുറ്റത്തിന് നിർബന്ധമായും ജയിൽ ശിക്ഷ ഉറപ്പുവരുത്തണമെന്നും ഇതൊരു മതേതര രാജ്യമാണെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് അറിയിക്കുകയും ചെയ്തു. കഴിഞ്ഞ മാസം നടന്ന ചാനൽ ചർച്ചയിലായിരുന്നു പിസി ജോർജ് മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയത്. തുടർന്ന് പിസി ജോർജിനെതിരെ മതസ്പർദ്ധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അതേസമയം തൻ്റെ അതേസമയം തൻ്റെ പരാമർശം ഒരബദ്ധമായിരുന്നുവെന്നും, മാപ്പ് പറയുന്നതായും പി സി ജോർജ് പ്രതികരിച്ചിരുന്നു.

കോട്ടയം

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന മൂന്നുവയസ്സുകാരി മരിച്ചു; ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന മൂന്നുവയസ്സുകാരി മരിച്ചു. മരണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ചികിത്സാപ്പിഴവ് സംഭവിച്ചെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. കട്ടപ്പന കളിയിക്കല്‍ ആഷാ അനിരുദ്ധന്റെയും വിഷ്ണു സോമന്റെയും മകള്‍ ഏകഅപര്‍ണികയാണ് മരിച്ചത്.  ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. കഠിനമായ വയറുവേദനയെത്തുടര്‍ന്ന് ഒരാഴ്ചമുമ്പ് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെ പ്രാഥമിക ചികിത്സയും പരിശോധനയും നടത്തി. കാര്യമായ കുഴപ്പമില്ലെന്ന് നിര്‍ദേശിച്ച് ആശുപത്രി അധികൃതര്‍ മടക്കിയതായി മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍, വീട്ടിലെത്തി മരുന്നുകഴിച്ചിട്ടും അസുഖത്തിന് കുറവുണ്ടായില്ല. തുടര്‍ന്ന് ഞായറാഴ്ചയും തിങ്കളാഴ്ചയും വീടിന് സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി.   സ്ഥിതി ഗുരുതരമായതോടെ തിങ്കളാഴ്ച വൈകീട്ട് കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇവിടെ എത്തിച്ചശേഷം പരിശോധന നടത്തിയെങ്കിലും മതിയായ ചികിത്സ നല്‍കിയില്ലെന്ന് കുട്ടിയുടെ അമ്മ പറയുന്നു. രാത്രി ഒരുമണിക്ക് കുട്ടിക്ക് ഡ്രിപ്പ് ഇട്ടെങ്കിലും രാവിലെ ഏഴുമണിയായിട്ടും ഡ്രിപ്പിന്റെ പാതിപോലും ശരീരത്തില്‍ കയറിയില്ല. ഇതേത്തുടര്‍ന്ന് നഴ്സിങ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുള്ളവരോട് പരാതിപ്പെട്ടെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്നും പറയുന്നു. സ്ഥിതി ഗുരുതരമാണെന്ന് കണ്ടതോടെ ചൊവ്വാഴ്ച രാവിലെയോടെയാണ് കുട്ടിയെ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചത്. പക്ഷേ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിക്ക് ഹൃദയാഘാതമാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍, ഭക്ഷ്യ വിഷബാധയേറ്റതായി തങ്ങളോട് ആശുപത്രി അധികൃതര്‍ അനൗദ്യോഗികമായി സമ്മതിക്കുന്നതായി മാതാപിതാക്കള്‍ പറയുന്നു. നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. കട്ടപ്പന പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബുധനാഴ്ച വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കും.  

കോട്ടയം

KSRTC ബസില്‍ വച്ച് LIC ഏജന്റ് ആയ വീട്ടമ്മയുടെ പക്കല്‍നിന്നും LIC ഓഫീസില്‍ അടയ്ക്കുവാന്‍ കൊണ്ടുപോയ ഒരു ലക്ഷം രൂപ നഷ്ട്ടപ്പെട്ടു |

മൂലമറ്റം തൊടുപുഴ റൂട്ടിൽ KSRTC ബസിൽ വച്ച് LIC ഏജന്റ് ആയ വീട്ടമ്മയുടെ പക്കൽനിന്നും LIC ഓഫീസിൽ അടയ്ക്കുവാൻ കൊണ്ടുപോയ ഒരു ലക്ഷം രൂപ നഷ്ട്ടപ്പെട്ടു. ചിത്രത്തിൽ കാണുന്ന തമിഴ് സംസാരിക്കുന്ന 2 യുവതികളാണ് മോഷണം നടത്തിയത് എന്നാണ് പോലിസിന് ലഭിക്കുന്ന സൂചന. ഇവർ മുട്ടത്ത് നിന്നും ബസിൽ കയറി കോടതിപ്പടിയിൽ ഇറങ്ങി, തുടർന്ന് ഓട്ടോയിൽ കയറി മുട്ടത്ത് വന്ന് ഈരാറ്റുപേട്ട റൂട്ടിൽ പോയതായാണ് വിവരം. ഇവരെ കാണുന്നവർ ദയവായി മുട്ടം പോലീസ് സ്റ്റേഷനിൽ അറിയിക്കുക... 9446221704, 04862257777

കോട്ടയം

ഇൻസ്റ്റഗ്രാം പോസ്റ്റിലെ കമന്റിൽ അക്ഷരത്തെറ്റ്; തെറ്റ് ചൂണ്ടിക്കാട്ടിയ പ്ലസ്ടു വിദ്യാർഥിയെ സുഹൃത്തുക്കൾ ചേർന്നു ക്രൂരമായി മർദിച്ചു

മൂന്നിലവ് : ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ കമന്റുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പ്ലസ്ടു വിദ്യാർഥിയെ സുഹൃത്തുക്കൾ ചേർന്നു ക്രൂരമായി മർദിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3നാണു സംഭവം. വിദ്യാർഥി ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സഹപാഠികളായ 2 പേർക്കു പുറമേ മറ്റു 2 പേരും മർദിച്ച സംഘത്തിലുണ്ടായിരുന്നുവെന്നു വിദ്യാർഥി പറഞ്ഞു. മേലുകാവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. മർദനത്തിനു നേതൃത്വം കൊടുത്തവരിലൊരാൾ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിനു മറ്റൊരു വിദ്യാർഥി കമന്റിട്ടു. ഈ കമന്റിലെ ഒരു അക്ഷരത്തെറ്റ്, അടി കിട്ടിയ വിദ്യാർഥി പോസ്റ്റിട്ട സുഹൃത്തിന്റെ ശ്രദ്ധയിൽപെടുത്തി. ഇതിനെച്ചൊല്ലിയുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചെന്നാണു പറയുന്നത്. പ്രശ്നം സംസാരിച്ചുതീർക്കാമെന്നു പറഞ്ഞ് സഹപാഠികൾ, അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടിയ വിദ്യാർഥിയെ വിളിച്ചുവരുത്തി. പ്രദേശത്തെ ഒഴിഞ്ഞ വീടിനു സമീപം കാറിലെത്തിയ സംഘത്തിൽ സഹപാഠികളായ 2 പേർക്കൊപ്പം പുറത്തുനിന്നുള്ള 2 പേർ കൂടി ഉണ്ടായിരുന്നു. കാറിൽ കരുതിയിരുന്ന പിവിസി പൈപ്പ് കൊണ്ടു തലയ്ക്കടിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു. ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ചുനിർത്തിയും മർദിച്ചു. നിലത്തുവീണപ്പോൾ ചവിട്ടി. ശബ്ദം കേട്ടു സമീപവാസികൾ എത്തിയപ്പോൾ സംഘം കാറിൽ കടന്നുകളഞ്ഞു. സംഭവമറിഞ്ഞെത്തിയ വീട്ടുകാരാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.