വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

മുണ്ടക്കയം പോലീസ് സ്റ്റേഷൻ പുതിയ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം : മാർച്ച് ഒന്നിന് മുഖ്യമന്ത്രി നിർവഹിക്കും

മുണ്ടക്കയം : മുണ്ടക്കയം പോലീസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിട നിർമ്മാണത്തിന് 2.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപന ചടങ്ങ് മാർച്ച് ഒന്നാം തീയതി ശനിയാഴ്ച 4 പി.എം ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. എൻ വാസവൻ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഐപിഎസ്, എഡിജിപി മനോജ് എബ്രഹാം ഐപിഎസ്, സൗത്ത് സോൺ ഐജി ശ്യാം സുന്ദർ ഐപിഎസ്, എറണാകുളം റെയിഞ്ച് ഡിഐജി സതീഷ് ബിനോ ഐപിഎസ്, ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസ്, ഡിവൈഎസ്പി എം. അനിൽകുമാർ തുടങ്ങി പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരും, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും. മൂന്ന് നിലകളിലായി ആകെ 7000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ ലോ ആൻഡ് ഓർഡർ വിഭാഗവും, എസ് എച്ച് ഒ റൂം, എസ് ഐ റൂം, റൈറ്റർ റൂം, കമ്പ്യൂട്ടർ റൂം എന്നിവയും, ട്രാൻസ്ജെൻഡർ ലോക്കപ്പ് ഉൾപ്പെടെ മൂന്ന് ലോക്കപ്പുകളും, വിസിറ്റേഴ്സ് റൂം, പാർക്കിംഗ് ഏരിയ, വിസിറ്റേഴ്സ് ടോയ്‌ലറ്റ് , അംഗ പരിമിതർക്ക് വേണ്ടിയുള്ള ടോയ്ലറ്റ്, ആംസ് റൂം മുതലായവയുമാണ് ഉള്ളത്. ഒന്നാമത്തെ നിലയിൽ ക്രൈം സെക്ഷൻ വിഭാഗം പ്രവർത്തിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരിക്കിയിരിക്കുന്നത്.

കോട്ടയം

പി.സി. ജോർജിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ

ഈരാറ്റുപേട്ട: ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പി.സി. ജോർജ്​ഈരാറ്റുപേട്ട കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ്​ക്ലാസ്​ മജിസ്ട്രേറ്റ്​കോടതിയിലായിരുന്നു അപേക്ഷ സമർപ്പിച്ചിരുന്നത്. വാദം കേട്ട ശേഷം വിധി പറയാൻ നാളേക്ക് മാറ്റുകയായിരുന്നു. ഇ.സി.ജിയിലെ വ്യതിയാനം, മെഡിക്കൽ കോളജ്​ ആശുപത്രിയിലെ ചികിത്സ ഉൾപ്പെടെ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ജാമ്യാപേക്ഷയാണ്​ ജോർജ്​സമർപ്പിച്ചിരുന്നത്. നിലവിൽ പി.സി. ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി ഐ.സി.യുവിൽ തുടരുകയാണ്.തിങ്കളാഴ്ച രാവിലെ ഈരാറ്റുപേട്ട കോടതിയിൽ നാടകീയമായി കീഴടങ്ങിയ പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷ തള്ളി അദ്ദേഹത്തെ 14 ദിവസത്തേക്ക്​ കോടതി റിമാൻഡ്​ ചെയ്യുകയായിരുന്നു. ജോർജിനെ പൊലീസ്​ കസ്റ്റഡിയിൽ വിടരുതെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ആവശ്യം കോടതി തള്ളിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ട് കോടതികൾ നടത്തിയ പരാമർശങ്ങളും പി.സി. ജോർജിന്​എതിരാണ്.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി.സി. ജോർജ് മുസ്‍ലിം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി നൽകിയപരാതിയിലാണ് പൊലീസ് കേസെടുത്തത്.

കോട്ടയം

അദാലത്തും നേത്രപരിശോധന ക്യാമ്പും നടത്തി

േലുകാവ്: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെയും തിരുവല്ല ഐ മൈക്രോ സർജറി ആശുപത്രിയുടെയും സഹകരണത്തോടെ മേലുകാവ് ഗ്രാമപഞ്ചായത്തിൽ അദാലത്തും നേത്രപരിശോധന ക്യാമ്പും സംഘടിപ്പിച്ചു.മേലുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജിയുമായ ജി. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.  കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ഗോത്രവർദ്ധൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിൽ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ് സ്വാഗത പ്രസംഗം നടത്തി. നിയമാവബോധം ഗോത്രജനതയിലേക്ക് എത്തേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും അതുകൊണ്ട് തന്നെ സൗജന്യ നിയമസേവനവും നിയമസഹായവും പൊതുജനങ്ങളിലേക്കെത്തിക്കാൻ ലീഗൽ സർവ്വീസസ് കമ്മറ്റികളുടെ പങ്കിനെ കുറിച്ചും  ജി. പ്രവീൺ കുമാർ, ജഡ്ജ് ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. പരാതി പരാഹാരങ്ങൾക്കായി നടത്തിയ അദാലത്തിന് റിട്ട. ജില്ലാ ജഡ്ജി എ.എൻ. ജനാർനൻ, അഡ്വ. പി. രാജേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. അനുരാഗ് കെ.ആർ. വാർഡ് മെമ്പർ 5, അജി.പി (ടി.ഇ. ഒ മേലുകാവ്) അജ്ഞു (ITDP ആഫീസർ), ജോസ് അഗസ്റ്റൻ പി.എൽ. വി തുടങ്ങിയവർ പ്രസംഗിച്ചു. സുധ, നുസൈഫ, റാണി, ജെയിംസ് (പി.എൽ.വി.)  എന്നിവർ അദാലത്തിനും ക്യാമ്പിനും നേതൃത്വം നൽകി.  മറ്റു വാർഡ് മെമ്പർമാർ, ഊരുമൂപ്പന്മാർ എന്നിവർ സന്നിഹിതരായിരുന്നു. രാവിലെ 10.30 ന് ആരംഭിച്ച അദാലത്ത് വൈകിട്ട് നാലിന് അവസാനിച്ചു. പരിഗണിച്ച 30 -ഓളം പരാതികളിൽ 10 എണ്ണം തീർപ്പാക്കി. 13 - ഓളം പുതിയ പരാതികൾ ഫയലിൽ സ്വീകരിച്ചു.  പട്ടിക വർഗ്ഗ വികസന വകുപ്പ്, രജിസ്ട്രേഷൻ വകുപ്പ്, LSGD, ഇറിഗേഷൻ വകുപ്പ് ,റവന്യു വകുപ്പ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ പങ്കെടുത്തു.  150 - ഓളം പേർ ഗുണഭോക്താക്കളായി.  

കോട്ടയം

പി സി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകി; ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി ഹർജി വ്യാഴാഴ്ച പരി​ഗണിക്കും

കോട്ടയം: മത വിദ്വേഷ പരാമർശ കേസിൽ റിമാന്‍റിലുള്ള പി സി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യപേക്ഷ നൽകിയത്. കോടതി വ്യാഴാഴ്ച ഹർജി പരിഗണിക്കും. അതേസമയം പി.സി. ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി ഐസിയുവിൽ തുടരുകയാണ്. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നിലവിൽ ആരോഗ്യ നില തൃപ്തികരമാണ്. ‍ഡോക്ടർമാരുടെ നിർദേശം കൂടി കണക്കിലെടുത്താകും ജയിലിലേക്ക് മാറ്റുന്നതിലടക്കം തീരുമാനം ഉണ്ടാവുക.     ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.   ഇന്നലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പിസി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.

കോട്ടയം

*ലീഗൽ സർവ്വിസ്സിൻ്റെ അദാലത്തിൽ പങ്കെടുക്കാനെത്തിയ പഞ്ചായത്ത് മെമ്പറെ വെട്ടി പരിക്കേൽപ്പിച്ചു

മേലുകാവ് : മീനച്ചിൽലിഗൽ സർവ്വിസ്സ് അധോറിറ്റിയുടെ അദാലത്തിൽ പങ്കൊടുത്തു മടങ്ങിയ മൂന്നിലവ് പഞ്ചായത്ത് 12-ാം വാർഡ് മെമ്പറും LDF മൂന്നിലവ് മണ്ഡലം കൺവിനറുമായ അജിത് ജോർജിനെ പരാതിയുമായി എത്തിയ ജോൺസൻ പാറക്കൻ വാക്കത്തിക്ക് വെട്ടി പരിക്കേൽപ്പിച്ചു. ജോൺസൻ മൂന്നിലവ് പഞ്ചാത്തിനെതിരെ നൽകിയ 6 പരാതികളിലാണ് പഞ്ചായത്ത് സെക്രട്ടറിയേയും, പ്രസിഡണ്ടിനെയും, മെമ്പർമാരെയും അദാലത്തിൻ വിളിപ്പിച്ചിരുന്നത്. അദാലത്തിൽ റിട്ട. ജഡ്ജി ഉൾപ്പെടെയുള്ള മദ്ധ്യസ്ഥർ പരാതികളിൽ കഴമ്പില്ലാ എന്നും പരാതികൾ പിൻവലിക്കുന്നതാണ് നല്ലത് എന്നും ഉപദേശിച്ചിരുന്നു തുടർന്ന് പുറത്ത് ഇറങ്ങി റോഡ് സൈഡിലൂടെ നടന്ന് പോവുകയായിരുന്ന പഞ്ചായത്ത് മെമ്പർ അജിത്തിനെ ജോൺസൺ വാഹനം ഇടിപ്പിക്കുവാൻ ശ്രമിക്കുകയും ഓടയിൽചാടി രക്ഷപെട്ട അജിത്തിനെ വാഹനത്തിൽ കരുതിയിരുന്ന വാക്കത്തിയുമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കൈയ്യിൽ വെട്ടേറ്റ അജിത്തിനെ ഈരാറ്റുപേട്ട Pmc ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കൈയുടെ അസ്ഥിക്ക് പൊട്ടൽ ഉള്ളതായി പരിശോധനയിൽ വ്യക്തമായി. പ്രതിയേ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരളാ കോൺഗ്രസ്സ ജില്ലാ പ്രിസിഡണ്ട് പ്രൊഫ. ലോപ്പസ്സ് മാത്യു, മണ്ഡലം പ്രസിഡണ്ട് ടൈറ്റസ് പുന്നപ്ലാക്കൽ എന്നിവർ ആവശ്യപ്പെട്ടു

കോട്ടയം

*മതേതര കേരളം കാത്തിരുന്ന വിധി -ഇ.എം.സി.സി

ഈരാറ്റുപേട്ട.നിരന്തരം വർഗീയ വിഷം ചീറ്റി സാമുദായിക ദ്രുവീകരണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന പി.സി.ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു എന്നത് അങ്ങേയറ്റം സന്തോഷകരവും , നാടിൻറെ മതേതര ജനാധിപത്യ മൂല്യങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതുമാണന്ന് ഈരാറ്റുപേട്ട മുസ്‌ലിം കോഓർഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു . . രാജ്യത്തിന്റെ നിയമ വ്യസ്ഥയെയും പോലീസ് നെയും വെല്ലിവിളിച്ചു കൊണ്ട് മുന്നോട്ടുപോയി കൊണ്ടിരിക്കുന്ന അഹങ്കാരത്തിന്റെ ആൾരൂപത്തിനേറ്റ തിരിച്ചടി ഇത്തരം വർഗീയ വാദികൾക്കും , വിധ്വേഷ പ്രചാരകർക്കുമുള്ള താക്കീതു കൂടിയാണ്. ഇതിനായി നിയമപരമായി പോരാടിയ മുസ്‌ലിം യൂത്ത് ലീഗിന്റെ പ്രവർത്തനം ഏറ്റവും അഭിനന്ദീയമാണ് . ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തങ്ങൾക്കും ഈരാറ്റുപേട്ടയിലെ വിവിധ മഹല്ലുകളുടെയും , സംഘടനകളുടെയും കൂട്ടായ്മയായ ഇ എം സി സി യുടെ പൂർണ പിന്തുണ ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു

കോട്ടയം

പി സി ജോർജ്ജ് കോട്ടയം മെഡിക്കൽ കോളജിലേക്ക്! ഇസിജി യിൽ വേരിയേഷൻ

കോട്ടയം: മതവിദ്വേഷ പരാമർശത്തിൽ പി സി ജോർജിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് പിസി ജോർജിനെ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്‌. പാലാ ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇസിജി വ്യതിയാനം കണ്ടത്തിയിരുന്നു. തുടർന്ന് ജോർജിനെ മെഡിക്കൽ കോളേജ് സെല്ലിലേക്ക് മാറ്റാൻ തീരുമാനിച്ചു പി സി ജോർജിൻ്റെ ജാമ്യാപക്ഷേ കോടതി തള്ളിക്കൊണ്ടാണ് കോടതി റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതിന് ശേഷം പാലാ സബ് ജയിലിൽ റിമാൻഡ് ചെയ്യും. പി സി ജോ‍ർജിനെ കസ്റ്റഡയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു  

കോട്ടയം

ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെ കൈവിട്ട് ബിജെപി സംസ്ഥാന നേതൃത്വം.

കോട്ടയം: ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെ കൈവിട്ട് ബിജെപി സംസ്ഥാന നേതൃത്വം. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി സി ജോര്‍ജ് പിന്തുണ തേടി ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ ഫോണില്‍ വിളിച്ചായിരുന്നു ജോര്‍ജ് പിന്തുണ തേടിയത്. ഇതോടെ ജാവദേക്കര്‍ സംസ്ഥാന നേതൃത്വത്തെ ബന്ധപ്പെടുകയും നേതാക്കളോട് അഭിപ്രായം തേടുകയും ചെയ്തു. എന്നാല്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് സംസ്ഥാന നേതൃത്വം മറുപടി നല്‍കിയത്.