വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

തുഷാർ ഗാന്ധി മേലുകാവുമറ്റം സെൻ്റ് തോമസ് യു. പി. സ്കൂളിൽ ദേശീയതയുടെ സന്ദേശവുമായി.

േലുകാവ്:  കുട്ടികൾക്കിടയിൽ ദേശീയതാഭാവം ഉണർത്തുന്നതിനും ഗാന്ധിയൻ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനും അവസരമേകുന്ന "ഇന്ത്യയെ സ്നേഹിക്കുക ഗാന്ധിജിയിലൂയുടെ..." എന്ന വിഷയത്തെ ആസ്പദമാക്കി മഹാത്മാഗാന്ധിയുടെയും കസ്തൂർബാഗാന്ധിയുടെയും കൊച്ചുമകൻ തുഷാർ ഗാന്ധി മേലുകാവ്മറ്റം സെൻ്റ് തോമസ് യു. പി. സ്കൂൾ സന്ദർശിച്ച് കുട്ടികളുമായി സംവദിച്ചു.സ്കൂൾ മാനേജർ ഫാ. ഡോ. ജോർജ് കാരാംവേലിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസുകുട്ടി കോനുക്കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ജോയ്സ് ജേക്കബ്, പി. ടി. എ. പ്രസിഡന്റ് ജിസ്മോൻ തോമസ് നെല്ലൻകുഴിയിൽ എന്നിവർ  നേതൃത്വം നൽകി.

കോട്ടയം

വന്യമൃഗ ആക്രമണം ; പ്രതിരോധ സംവിധാനം പൂർത്തിയാക്കുന്ന ആദ്യ നിയോജകമണ്ഡലം പൂഞ്ഞാർ: മന്ത്രി എ.കെ ശശീന്ദ്രൻ

മുണ്ടക്കയം : മനുഷ്യ- വന്യജീവി സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ പ്രവേശിക്കാതിരിക്കാൻ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിന് ഗവൺമെന്റ് മുൻഗണന കൊടുക്കുന്നതായും, ഇക്കാര്യത്തിൽ വനാതിർത്തിയിൽ പൂർണമായും ഫെൻസിംഗ് പൂർത്തീകരിക്കുന്ന കേരളത്തിലെ ആദ്യ നിയോജകമണ്ഡലം പൂഞ്ഞാർ ആണെന്നും വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കോരുത്തോട്, എരുമേലി മുണ്ടക്കയം പഞ്ചായത്തുകളിലായി വനം വകുപ്പിന്റെ കോട്ടയം ഡിവിഷന് കീഴിലും, പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷന് കീഴിലുമായി 30 കിലോമീറ്ററോളം വനാതിർത്തിയാണുള്ളത്. ഈ വനാതിർത്തി പൂർണമായും 7.34 കോടി രൂപ വിനിയോഗിച്ച് കിടങ്ങ്, ഹാങ്ങിങ് ഫെൻസിങ്, സോളാർ ഫെൻസിങ് എന്നീ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി സമ്പൂർണ്ണ പ്രതിരോധ സംവിധാനം ഒരുക്കുന്നത് അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. പരമാവധി രണ്ടുമാസത്തിനുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടെ കേരളത്തിൽ ആദ്യമായി ഒരു നിയോജകമണ്ഡല അതിർത്തി പൂർണ്ണമായും സമ്പൂർണ സുരക്ഷാ വേലികൾ ഒരുക്കപ്പെടുകയാണ്. നബാർഡ് ഫണ്ട് , RKVY ഫണ്ട്, വനം വകുപ്പിന്റെ പ്ലാൻ ഫണ്ട് എന്നീ ധനസ്രോതസ്സുകൾ ഉപയോഗിച്ചതാണ് നിർമ്മാണ പ്രവർത്തികൾ നടത്തുന്നത്. ഗവൺമെന്റ് ഏജൻസിയായ പോലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് പ്രവർത്തി നടപ്പിലാക്കുന്നത്.

കോട്ടയം

വീണ്ടും മതവിദ്വേഷം: പി സി ജോര്‍ജിൻ്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണം - എസ്ഡിപിഐ

കോട്ടയം: വംശീയ വിദ്വേഷ പ്രസ്താവനകള്‍ നിരന്തരം ആവര്‍ത്തിച്ച് സാമൂഹിക സംഘർഷങ്ങൾക്ക് ശ്രമിക്കുന്ന  പി സി ജോര്‍ജിൻ്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണമെന്ന് എസ്ഡി പി ഐ കോട്ടയം ജില്ലാപ്രസിഡൻ്റ് സിഐ മുഹമ്മദ് സിയാദ്. സംസ്ഥാനത്ത് വർഗീയ കലാപത്തിന് ശ്രമിക്കുന്ന ജോർജിനെ കയറൂരിവിട്ടിരിക്കുന്നത് ഇടതു സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കുന്നതിൽ ബിരുദധാരിയാണ് ജോർജ്. ഗീബൽസ് പോലും ജോർജിനെ കണ്ടാൽ സല്യൂട്ട് ചെയ്യും. കോടതികളും അന്വേഷണ ഏജൻസികളും തെളിവില്ലെന്ന് കണ്ട് എഴുതി തള്ളിയ ലൗ ജിഹാദ് ഉയർത്തിയാണ് കേരളം കത്തിക്കാൻ ഇപ്പോൾ ജോർജ് ശ്രമിക്കുന്നത്. കോട്ടയം മീനച്ചില്‍ താലൂക്കില്‍ 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ട്ടപ്പെട്ടു എന്നാണ് ജോർജിൻ്റെ നുണക്കഥ. വംശീയ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന ജാമ്യ വ്യവസ്ഥ ഇതോടെ ലംഘിച്ചിരിക്കുകയാണ്. സംസ്ഥാന ആഭ്യന്തര വകുപ്പിനെയും പോലീസിനെയും നീതിന്യായ സംവിധാനത്തെ പോലും അവഹേളിക്കുകയാണ്  പി സി ജോർജ്. ജോർജിനെ അറസ്റ്റു ചെയ്ത് തടവിലാക്കാത്ത പക്ഷം കേരളത്തെ തന്നെ അപകടപ്പെടുത്തും. ഇടതു സർക്കാർ ഭരണത്തിൽ കേരളത്തെ അപകീർത്തിപ്പെടുത്താൻ ബി ജെ പി നേതാവ് ജോർജ് നടത്തുന്ന ശ്രമം തിരിച്ചറിയാൻ കഴിയാത്തത് ഖേദകരമാണ്. നീതിവ്യവസ്ഥയെ പരിഹസിച്ച് കലാപത്തിന് കോപ്പ് കൂട്ടി കേരളത്തെ മറ്റൊരു യു.പി ആക്കാനാണ് ജോർജ് ശ്രമിക്കുന്നത്. ജോർജിനെ അറസ്റ്റ്ചെയ്ത് തടവിലാക്കാത്തപക്ഷം സംസ്ഥാനത്ത് ഉണ്ടാകാനിടയുള്ള വർഗീയ സംഘർഷങ്ങൾക്ക് പൂർണ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വാർത്താ സമ്മേളനത്തിൽ എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡൻ്റ് യു നവാസ്, ജില്ല ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ പങ്കെടുത്തു.

കോട്ടയം

കടന്നല്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ഇല്ലിക്കല്‍കല്ലിന്റെ പിന്‍ഭാഗത്തുള്ള വ്യൂപോയിന്റിലേയ്ക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. |

പെരുംതേനീച്ച കടന്നൽ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഇല്ലിക്കൽകല്ലിൻറെ പിൻഭാഗത്തുള്ള വ്യൂപോയിന്റിലേയ്ക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. തലനാട് പഞ്ചായത്താണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. കഴിഞ്ഞ ഞായാറാഴ്‌ച ഇവിടെയെത്തിയ നിരവധി പേരെ കടന്നലുകൾ കുത്തി പരിക്കേൽപ്പിച്ചിരുന്നു. പിൻവശത്തെ പാർക്കിംഗ് ഭാഗത്ത് നിന്നും നടന്നുകയറിയ സംഘത്തിലെ ഒരാൾ കല്ലെറിഞ്ഞതാണ് കടന്നലുകൾ ഇളകാൻ കാരണമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ദിവസങ്ങൾക്കു ശേഷവും കടന്നലുകളുടെ ശല്യം ഒഴിവായിട്ടില്ല. തിങ്കളാഴ്ച വൈകിട്ടും ഇവിടെയെത്തിയവർക്ക് കുത്തേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവേശനം നിരോധിച്ച് കൊണ്ട് പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചത്. എവിടെയാണ് കടന്നുകളുടെ കൂട് എന്ന് കണ്ടെത്താനാകാത്തതിനാൽ ഇവയെ നശിപ്പിക്കാനായിട്ടില്ല. കിഴക്കാംതൂക്കായ ഭാഗത്ത് കൂടി നടക്കുന്നതിനിടെ കടന്നലാക്രമണം ഉണ്ടായാൽ അപകടം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് നിരോധനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ പറഞ്ഞു.

കോട്ടയം

ലവ് ജിഹാദ് പരാമർശം; പിസി ജോർജിന്റെ നാവിന്റെ താക്കോൽ പൂട്ടി പൊലീസിന് കൊടുക്കില്ലെന്ന് ഷോൺ ജോർജ്, കേസെടുത്തില്ല

കോട്ടയം: ലവ് ജിഹാദ് പരാമർശത്തിൽ പിസി ജോർജിനെതിരെ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിനനുസരിച്ച് ആയിരിക്കും തുടർനടപടികൾ എടുക്കുക. നിലവിൽ പിസി ജോർജിനെതിരെ മൂന്ന് പരാതികളാണ് ഉള്ളത്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിലെ ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണ് നിലവിലെ പ്രസംഗമെന്ന് കാണിച്ചു മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി പാലാ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിലെ പരാതിക്കാരും യൂത്ത് ലീഗ് ആണ്. അതേസമയം, പിസി ജോർജിന് പിന്തുണയുമായി മകനും ബിജെപി നേതാവുമായ ഷോൺ ജോർജ് രംഗത്തെത്തി. പിസി ജോർജിന്റെ നാവിന്റെ താക്കോൽ പൂട്ടി പൊലീസിന് കൊടുക്കില്ലെന്ന് ഷോൺ ജോർജ് പറഞ്ഞു. 

കോട്ടയം

മൂന്നിലവ് കൂടുതൽ ഒറ്റപ്പെട്ടു:കടപുഴ പാലത്തിന്റെ അവസാന സ്ലാബും തെന്നി ആറ്റിൽ പതിച്ചു;ഇനി 20 കിലോ മീറ്റർ ചുറ്റിവേണം മൂന്നിലവ് ടൗണിൽ എത്താൻ

പാലാ :മലമ്പ്രദേശമായ മൂന്നിലവിന് കൂനിന്മേൽ കുരു എന്നത് പോലെ കടപുഴ പാലത്തിന്റെ അവസാന സലാബും തെന്നി ആറ്റിൽ പതിച്ചു.ഇതോടെ ജനങ്ങൾക്ക്‌ മൂന്നിലവ് ടൗണിൽ എത്തണമെങ്കിൽ 20 കിലോ മീറ്റർ ചുറ്റി സഞ്ചരിക്കണം .  2021-ല്‍ ശക്തമായ മഴയില്‍ ആണ് പാലവും തകർന്നത് .ഇതിൽ ഒരു സ്ലാബിൽ കൂടി സഞ്ചരിച്ചിരുന്നെങ്കിലും അതും ഇന്നു തകർന്നു .ഇന്ന് രാവിലെ ഒരു ക്രെയിൻ പോയപ്പോഴാണ് അവസാന സ്ലാബും നിലം പൊത്തിയത്. കനത്ത പ്രളയത്തില്‍ പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകുകയും സ്ലാബ് തെന്നിമാറി അപകടകമായ അവസ്ഥയിലുമായിരുന്നു. സ്ലാബിന്റെ ചെറിയൊരു ഭാഗം മാത്രമാണ് തൂണില്‍ ഉണ്ടായിരുന്നത്.കൂടുതല്‍ ദൂരം സഞ്ചരിക്കുന്നതൊഴിവാക്കാന്‍ ഇതിന് മുകളിലൂടെ കാറുകളടക്കം കടന്നുപോകുന്നത് പതിവായിരുന്നു. സ്ലാബ് താഴെ പതിച്ചതോടെ ഇനി ആറ്റിലിറങ്ങി കടക്കേണ്ട ദുരവസ്ഥയാണ് സംജാതമായിരിക്കുന്നത്. മൂന്നിലവ് പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, ഏഴ് വാര്‍ഡുകളിലെ ജനങ്ങള്‍ പൂര്‍ണമായി ആശ്രയിച്ചിരുന്ന കടപുഴ പാലമാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. പാലത്തിനപ്പുറത്ത് താമസിക്കുന്ന  വിദ്യാര്‍ത്ഥികള്‍ അടക്കം  വലിയൊരു ജനസമൂഹം  20 കിലോമീറ്റര്‍ ചുറ്റി വേണംമൂന്നിലവ് ടൗണിലെത്താന്‍. വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് നാടിൻറെ വികസനത്തിന്റെ ആണിക്കല്ലായിരുന്നു . മാണി സി കാപ്പൻ ഏതാനും മാസം മുമ്പ് സോയിൽ ടെസ്റ്റിനായി നിർമ്മാണ ജോലികൾ തുടങ്ങിയെങ്കിലും ഇല്ലാതാവുകയായിരുന്നു .ഇടതു വലത് മുന്നണി തർക്കത്തിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യമാണ് ഇപ്പോൾ ഹനിച്ചിരിക്കുന്നത്.

കോട്ടയം

പി സി ജോർജിനെതിരെ വീണ്ടും പരാതി നൽകി യൂത്ത് ലീഗ് പ്രവർത്തകർ

കോട്ടയം: വിദ്വേഷ പരാമർശം നടത്തിയതിൽ പി സി ജോർജിനെതിരെ വീണ്ടും പരാതി. പാലായിൽ നടന്ന കെസിബിസിയുടെ ലഹരി വിരുദ്ധ പരിപാടിയിൽ വിദ്വേഷ പരാമർശം നടത്തിയതിലാണ് യൂത്ത് ലീഗ് പ്രവർത്തകരാണ് പരാതി നൽകിയത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് പ്രവർത്തകരാണ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.  

കോട്ടയം

നിരന്തര വിദ്വേഷ പരാമർശം: പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണം -ഡി.ജി.പിക്ക് പരാതി നൽകി ഫ്രറ്റേണിറ്റി

തിരുവനന്തപുരം: നിരന്തരമായി വംശീയ പ്രസ്താവനകൾ നടത്തി വിദ്വേഷം പ്രചരിപ്പിക്കുന്ന പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ ഫ്രറ്റേണിറ്റി ഡി.ജി.പിക്ക് പരാതി നൽകി.    ജോർജ്ജിനെതിരെ കേസെടുക്കണമെന്നും നിലവിലുള്ള ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് അമീൻ റിയാസാണ് സംസ്ഥാന ഡി.ജി.പിക്ക് പരാതി നൽകിയത്.   നിലവിൽ വംശീയ പരാമർശം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്ന പി.സി. ജോർജ് വീണ്ടും ഇന്നലെ വിവാദ പരാമർശം നടത്തിയ പശ്ചാത്തലത്തിലാണ് ഫ്രറ്റേണിറ്റി പരാതി നൽകിയത്. നേരത്തെ, ജനം ചാനലിൽ വംശീയ പരാമർശം നടത്തിയതിന് യൂത്ത് ലീഗ് നൽകിയ പരാതിയിൽ അറസ്റ്റിലായി കോടതി റിമാന്റ് ചെയ്ത പി.സി. ജോർജിനെ ഇ.സി.ജിയിൽ നേരിയ വ്യതിയാനം കണ്ടെന്ന പേരിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും പിന്നീട് ജാമ്യം നേടുകയുമായിരുന്നു.