വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

അഭയം ചാരിറ്റബിൾ സൊസൈറ്റി, പൂഞ്ഞാർ ഏരിയ കമ്മറ്റിയും കോട്ടയം ഗവ:  ഡെന്റൽ കോളേജ്,  സംയുക്തമായി  സൗജന്യ ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മേലുകാവ് .അഭയം ചാരിറ്റബിൾ സൊസൈറ്റി, പൂഞ്ഞാർ ഏരിയ കമ്മറ്റിയും കോട്ടയം ഗവ:  ഡെന്റൽ കോളേജ്,  സംയുക്തമായി  സൗജന്യ ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു മേലുകാവ് സർവീസ് സഹകരണ ബാങ്ക് 3183 ഹാളിൽ നടന്ന ക്യാമ്പ്.  സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം  ലാലിച്ചൻ ജോർജ്  ഉദ്ഘാടനം ചെയ്തു.സഞ്ചരിക്കുന്ന ദന്താശുപത്രിയും ഉണ്ടായിരുന്നു. ദന്തൽ കോളേജ്  അസിസ്റ്റന്റ് പ്രൊഫസർ ഡോ.ബിന്ദു വി ഭാസ്കർ , ഡോ.വൃന്ദ റ്റി വി, ഡോ. പാർവതി ജയപ്രകാശ് എന്നിവർ ദന്ത സംരക്ഷണ ക്ലാസ് എടുത്തു അഭയം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ കുര്യാക്കോസ് ജോസഫ് അധ്യക്ഷനായി. ഏരിയ കൺവീനർ കെ.ആർ അനുരാഗ് പാണ്ടിക്കാട്ട് .അഭയം ജില്ലാ സെക്രട്ടറി എബ്രഹാം തോമസ്, ഓർഗനൈസിംഗ്‌ കമ്മിറ്റി അംഗം രമേഷ് ബി വെട്ടിമറ്റം, ജെറ്റോ ജോസ് , ഡെൻസി ബിജു,  ,സൽമ വിപിൻ ദാസ്, ഷീബാ മോൾ ജോസഫ്,സണ്ണി ജോൺ എന്നിവർ നേതൃത്വം നൽകി ഫോട്ടോ. മേലുകാവിൽ നടന്ന ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം  ലാലിച്ചൻ ജോർജ്  ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം

പാലായിൽ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബൈക്കിടിച്ച് കാൽനടയാത്രക്കാരി മരിച്ച സംഭവം : രജിസ്റ്റേർഡ് ഓണറായ അച്ഛൻ പ്രതിയായി.

കഴിഞ്ഞ മാസം 13 ന് പ്രവിത്താനം ആശുപത്രിയ്ക്കു സമീപം ഉണ്ടായ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിയായ ളാലം അന്തിനാട് മഞ്ഞക്കുന്നേൽ വ റോസമ്മ മാണി മരിച്ച സംഭവത്തിലാണ് നടപടി]അപകടത്തിന് കാരണമായ KL-07-BT-4103 മോട്ടോർസൈക്കിൾ ഓടിച്ചിരുന്നത് വാഹനത്തിന്റെ രജിസ്ട്രേഡ് ഓണറിന്റെ പ്രായപൂർത്തിയാകാത്ത മകനായിരുന്നു. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഉപയോഗത്തിനായി നൽകിയതിനാൽ വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമസ്ഥനായ ളാലം പയപ്പാർ അന്ത്യാളം ഭാഗത്ത് ചെരിവുപുരയിടത്തിൽ വീട്ടിൽ  രാജേഷിനെ  (44) പ്രതിയാക്കി കേസ്സ് രജിസ്റ്റർ ചെയ്തു. അപകടത്തിന് കാരണമായ വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് ക്യാൻസൽ ചെയ്യുന്നതിനുള്ള നടപടി മോട്ടോർ വാഹന വകുപ്പും സ്വീകരിച്ചു. സംഭവസമയം വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത മകനെതിരെ ജുവനൈൽ ജസ്റ്റീസ് ബോർഡിന് വിവരത്തിന് റിപ്പോർട്ട് നൽകും. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്ത (18 വയസിനു താഴെ )ഒരാൾ പൊതുനിരത്തിലൂടെ വാഹനം ഓടിക്കുകയും ഒരു കുറ്റം ചെയ്യുകയും ചെയ്താൽ ആ കുട്ടിയുടെ പിതാവ് അല്ലെങ്കിൽ രക്ഷകർത്താവ് അല്ലെങ്കിൽ വാഹനത്തിന്റെ രെജിസ്ട്രേഡ് ഉടമ മോട്ടോർ വെഹിക്കിൾ ആക്ട്.4,180 r/w199A പ്രകാരം രണ്ട് കുറ്റവും ചെയ്തതായി കണക്കാക്കപ്പെടും അയാൾക്ക് 3 വർഷം വരെ തടവും പിഴയും വരെ ശിക്ഷ ലഭിക്കാവുന്നതുമാണ്കൂടാതെ വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ്സാകുന്നത് വരെ ലൈസൻസ് ലഭിക്കുന്നതിന് വിലക്കും വരും. അതുകൊണ്ടും ബാധ്യത തീരുന്നില്ല. നഷ്ടപരിഹാരത്തുകയും രജിസ്ട്രേഡ് ഉടമ നൽകേണ്ടിവരും. ഇത്തരമൊരു ദുരന്തം വരുത്തിവെക്കാതെ വരാൻപോകുന്ന അവധിക്കാലത്ത് പ്രത്യേകിച്ചും കുട്ടികൾ ഇങ്ങനെയുള്ള പ്രവർത്തികളിൽ ഏർപ്പെടാതിരിക്കാൻ രക്ഷകർത്താക്കൾ ജാഗ്രത കാണിക്കണമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. ഐ. പി. എസ് അറിയിച്ചു.

കോട്ടയം

പാലായിൽ മൂന്ന് പേർക്ക് കടന്നൽ കുത്തേറ്റു.

കോട്ടയം : പാലായിൽ മൂന്ന് പേർക്ക് കടന്നൽ കുത്തേറ്റു. പാലാ ചേർപ്പുങ്കലിലാണ് മൂന്ന് പേർക്ക് കടന്നൽ കുത്തേറ്റത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കടനാട് സ്വദേശി അമ്പിളി (44 ), എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുമ്മണ്ണൂർ സ്വദേശി മരിയ റോസ് ജോർജ് (16 ), തിരുവല്ല സ്വദേശി മിഷാൽ അന്ന ( 15 ) എന്നിവർക്കാണ് കടന്നലിൻ്റെ കുത്തേറ്റത്. 3 പേരെയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം

വാഗമണ്‍ പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം

വാഗമണ്‍: വാഗമണ്‍ അന്താരാഷ്ട്ര ടോപ് ലാന്‍ഡിംഗ് ആക്കുറസി കപ്പ് ഇന്നുമുതൽ (മാര്‍ച്ച് 19) 23 വരെ വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടക്കും. സമാപന സമ്മേളനം മാര്‍ച്ച് 22ന് ഉച്ചക്ക് 12 ന് പൊതുമരാമത്ത് – വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വാഗമണ്‍ ഇന്റര്‍നാഷണല്‍ കപ്പില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയും അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് സംഘടനയുടെയും ഏറോ ക്ലബ് ഓഫ് ഇന്ത്യയുടെയും സാങ്കേതിക സഹായത്തോടെയുമാണ് വാഗമണ്‍ ഇന്റര്‍നാഷണല്‍ ടോപ് ലാന്‍ഡിംഗ് ആക്കുറസി കപ്പ് സംഘടിപ്പിക്കുന്നത്. 75 മത്സരാര്‍ത്ഥികളും നാല്പതിലധികം വിദേശ ഗ്ലൈഡറുകളും പങ്കെടുക്കും. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലില്‍ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, യുഎസ്, യുകെ, നേപ്പാള്‍, ബെല്‍ജിയം, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, തുര്‍ക്കി, ബ്രസീല്‍, ജോര്‍ജിയ, മലേഷ്യ, തായ്ലന്‍ഡ്, ഭൂട്ടാന്‍, പെറു, ചെക്ക് റിപ്പബ്ലിക്, നോര്‍വേ, സ്വീഡന്‍, കാനഡ, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ മത്സരാര്‍ത്ഥികളും ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഡല്‍ഹി, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര മത്സരാര്‍ത്ഥികളും പങ്കെടുക്കും. മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നയാള്‍ക്ക് 1,50,000 രൂപയും, രണ്ടാം സ്ഥാനത്തിന് 1,00,000 രൂപയും, മൂന്നാം സ്ഥാനത്തിന് 50,000 രൂപയുമാണ് സമ്മാനമായി ലഭിക്കുക. വാഴൂര്‍ സോമന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.    

കോട്ടയം

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

തിരുവനന്തപുരം: വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.   ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോർജ് തുടർച്ചയായി വർഗീയ പരാമർശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമർശങ്ങൾ നടത്തുന്നുണ്ടെന്നും യൂത്ത് ലീഗിന്റെ പരാതിയിൽ പറഞ്ഞു

കോട്ടയം

തീക്കോയി വാഗമൺ റോഡ് സൈഡിൽ ആറ് ചാക്ക് ഹാൻസ് ശേഖരം കണ്ടെത്തി

 തീക്കോയി വാഗമൺ റോഡ് സൈഡിൽ ആറ് ചാക്ക് ഹാൻസ് ശേഖരം കണ്ടെത്തി. മംഗള ഗിരി ഒറ്റയിട്ടി റോഡിൽ 30 ഏക്കർ സമീപമാണ് റോഡ് സൈഡിലെ കലുങ്കിന് സമീപം 6 ചാക്കുകളിലായി ഹാൻസ് കണ്ടെത്തിയത്. സമീപത്തെ പുരയിടത്തിലെ ഉടമസ്ഥനാണ് ഇന്ന് രാവിലെ ഏഴുമണിയോടെ ഇവ ആദ്യം കണ്ടത്. തുടർന്ന് ഈരാറ്റുപേട്ട പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തീക്കോയി ഗ്രാമപഞ്ചായത്തംഗം രതീഷ് പി എസും ഈരാറ്റുപേട്ട പോലീസും ചേർന്ന് ഹാൻസ് അടങ്ങിയ ചാക്കുകൾ കണ്ടെടുത്തു. ലഹരിവസ്‌തുക്കൾ ഉപേക്ഷിച്ചതാണോ ഒളിപ്പിച്ചതാണോ എന്ന് വ്യക്തമായിട്ടില്ല. ലഹരിക്കെതിരെയുള്ള പരിശോധനകൾ ശക്തമാക്കിയതോടെ വാഹന സഞ്ചാരവും ആൾത്തിരക്കും കുറഞ്ഞ ഈ പ്രദേശത്ത് ഇവ ഒളിപ്പിച്ചു എന്നാണ് വിലയിരുത്തൽ. ഹാൻസിന് നിരോധനം ഉണ്ടെങ്കിലും അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ഇവയുടെ ഉപയോഗം വ്യാപകമാണ്.

കോട്ടയം

മുനമ്പം ജുഡീഷ്യൽ കമീഷൻ: കോടതി വിധി സ്വാഗതാർഹം -കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ

കോട്ടയം: 404ഏക്കറോളം വിസ്തൃതിയുള്ള മുനമ്പത്തെ വക്കഫ് ഭൂമി ഇഷ്ടദാനമായി കിട്ടിയതാണെന്നും ക്രയവിക്രയ സ്വാതന്ത്ര്യമുള്ളതാണെന്നുമുള്ള കോഴിക്കോട് ഫാറൂക്ക് കോളജ് അധികൃതരുടെ നിലപാടിനേറ്റ കനത്ത പ്രഹരമാണ് ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ പ്രസ്താവിച്ചു. മുനമ്പത്തേത് വക്കഫ് ഭൂമി ആയതു കൊണ്ടാണ് നിലവിലുള്ള നിയമപ്രകാരം സാധ്യമല്ലാത്ത കമ്മീഷൻ നിയമനം ചോദ്യം ചെയ്യപ്പെട്ടത്. ഇതംഗീകരിച്ചു കൊണ്ടുള്ള വിധിയിലൂടെ വിവാദഭൂമി വക്കഫാണെന്ന് തെളിഞ്ഞതായും സക്കീർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിൽ, ഭാരതത്തിൻറെ ഭരണഘടന നൽകുന്ന പൗരാവകാശങ്ങളും മതസ്വാതന്ത്ര്യവും അഭംഗുരം നിലനിർത്താൻ, അവസരത്തിനൊത്തുയർന്ന കേരളാ ഹൈക്കോടതി നീതിന്യായ വ്യവസ്ഥയുടെ ഉദാത്ത മാതൃകയായെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം

പൂഞ്ഞാർ പനച്ചികപ്പാറയിൽ മീനച്ചിലാറ്റിൽ കഞ്ചാവ് ചെടി കണ്ടെത്തി. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

പൂഞ്ഞാറിൽ കഞ്ചാവുമായി പത്താംക്ലാസുകാരൻ പിടിയിലായതിന് പിന്നാലെ കഞ്ചാവ് ചെടിയും കണ്ടെത്തി. മീനച്ചിലാറ്റിൽ കാവുംകടവ് പാലത്തിന് സമീപത്തുനിന്നാണ് ചെടി കണ്ടെത്തിയത്. കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിലായതിന് 100 മീറ്റർ മാത്രം അകലെയാണ് ഈ പാലം പ്രദേശവാസിയായ അജയൻ എന്നയാളാണ് ആറ്റുതീരത്ത് കഞ്ചാവ് ചെടി വളർന്നുനിൽക്കുന്നത് കണ്ടെത്തിയത്. തുടർന്ന് ഈരാറ്റുപേട്ട എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു. എക്സൈസ് സംഘം സ്ഥലത്ത് എത്തി സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എക്സൈസ് സംഘം അറിയിച്ചു.