വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് ഗതാഗതനിയന്ത്രണം

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് ഇന്ന് പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ: ആറാട്ട് ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട് പൂവത്തുംമൂട് ആറാട്ടുകടവിലെത്തി തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കുംവരെ ഏറ്റുമാനൂർ-മണർകാട് ബൈപാസ് റോഡിൽ ഏറ്റുമാനൂർ മുതൽ പൂവത്തുംമൂട് വരെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതവും, റോഡിന്റെ വശങ്ങളില്‍ പാര്‍ക്കിങ്ങും അനുവദിക്കുന്നതല്ല. പാലാ, ഏറ്റുമാനൂർ, പട്ടിത്താനം ഭാഗങ്ങളില്‍നിന്നും മണർകാട് ബൈപാസ് റോഡെ പോകേണ്ട വാഹനങ്ങൾ കോട്ടയം ടൗൺ വഴി പോകേണ്ടതാണ്. മണർകാട് ഭാഗത്തുനിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പൂവത്തുംമൂട് നിന്നും തിരിഞ്ഞ് സംക്രാന്തി വഴി പോകാവുന്നതാണ്.

കോട്ടയം

ആരോഗ്യം ആനന്ദം - പാലാ കോടതിയിൽ ബോധവത്കരണവും സ്ക്രീനിംഗും നടത്തി

പാലാ : കേരള  സർക്കാരിൻ്റെ കാൻസർ ബോധവത്കരണ സംരംഭമായ ' ആരോഗ്യം ആനന്ദം' ൽ കൈകോർത്ത് മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി. പാലാ കോടതി സമുച്ചയത്തിൽ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും പാലാ ബാർ അസോസിയേഷനും സംയ്യകതമായി പാലാ ജനറൽ ആശുപത്രിയുടെയും ചേർപ്പുങ്കൽ മാർസ്ലീവാ മെഡസിറ്റിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർമാനും പാലാ കുടുംബ കോടതി ജഡ്ജിയുമായ ഇ.അയൂബ് ഖാൻ ഉദ്ഘാടനം ചെയ്തു. കാൻസർ നിർണയത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിവരിക്കുകയുണ്ടായി. പാലാ ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ ആൻ്റെണി ഞാവള്ളി അദ്ധ്യക്ഷനായിരുന്നു. പാലാ ജനറൽ ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. നമിത ജോൺ, മാർസ്ലീവാ മെഡിസിറ്റി മെഡിസിറ്റി മെഡിക്കൽ  ഓങ്കോളജിസ്റ് ഡോ.സോൺസ് പോൾ എന്നിവർ  അർബുദ ലക്ഷണങ്ങൾ ,നിർണായ രീതികൾ ചികിത്സാ രീതികൾ എന്നീ വിഷയങ്ങളെ സംബന്ധിച്ച് വിപുലമായ ബോധവത്ക്കരണ ക്ലാസ് നടത്തി.കാൻസർ നിർണയ പരിശോധനകൾക്ക് ഡോ.വിജിലെക്ഷ്മി ഡോ .നമിത ജോൺ സി.ഇന്ദു  എന്നിവർ നേതൃത്വം നൽകി .മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി സോണിയ ജോസഫ് ,അഡ്വക്കേറ്റ്'സ് ക്ലാർക്ക് അസോസിയേഷൻ സെക്രട്ടറി മനിലമോൾ തുടങ്ങിയവർ പ്രസംഗിച്ചു .ബാർ അസോസിയേഷൻ സെക്രെട്ടറി അഡ്വ.റോജൻ ജോർജ് ,ലീഗൽ സർവീസസ് പ്രതിനിധികൾ നേതൃത്വം നൽകി.പാലാ ,ഈരാറ്റുപേട്ട കോടതികളിലെ വനിതാ  അഭിഭാഷകർ,ജീവനക്കാർ,ഗുമസ്തർ,പാരാ ലീഗൽ വോളന്റീർസ് തുടങ്ങി 90  ഓളം പേർ പങ്കെടുത്തു.

കോട്ടയം

മാവടി- മഞ്ഞപ്ര- കുളത്തുങ്കൽ-കല്ലേക്കുളം റോഡിന് ഒരു കോടി രൂപയുടെ ഭരണാനുമതി.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട: തീക്കോയി, പൂഞ്ഞാർ തെക്കേക്കര എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ  കടന്നുപോകുന്ന പിഡബ്ല്യുഡി റോഡ് ആയ   മാവടി -മഞ്ഞപ്ര- കുളത്തുങ്കൽ- കല്ലേക്കുളം റോഡ് നിർമ്മാണത്തിന് 1 കോടി രൂപയുടെ ഭരണാനുമതി   ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. പൂഞ്ഞാർ- പെരിങ്ങളം- അടിവാരം പിഡബ്ല്യുഡി റോഡിനെയും, ഈരാറ്റുപേട്ട വാഗമൺ സ്റ്റേറ്റ് ഹൈവേയും തമ്മിൽ ബന്ധിപ്പിച്ചുള്ള  ഈ റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ഗതാഗത മാർഗ്ഗവുമാണ്. പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിരവധി ആളുകൾ താമസിക്കുന്ന പ്രദേശത്തുകൂടിയുള്ള ഈ റോഡ്  വർഷങ്ങൾക്കു മുൻപ് പിഡബ്ല്യുഡി ഏറ്റെടുത്തിരുന്ന റോഡ് ആയിരുന്നു എങ്കിലും ഈ റോഡ് മാവടിയിൽ എത്തിച്ചേരുന്ന അവസാന റീച്ച് 650 മീറ്റർ റോഡ് ശരിയായ വിധത്തിൽ ഫോം ചെയ്യുകയോ ടാറിങ് നടത്തുകയോ  സംരക്ഷണഭിത്തി ഉൾപ്പെടെ യാതൊരു അടിസ്ഥാന സജ്ജീകരണങ്ങളും   ഇല്ലാതിരുന്നത് മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഈ റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാൽ  ഇതുവഴിയുള്ള ബസ് സർവീസുകളും മറ്റും കുളത്തുങ്കൽ ക്ഷേത്ര മൈതാനിയിൽ എത്തി അവസാനിപ്പിക്കേണ്ട നിലയിലായിരുന്നു. ഈ റോഡ് നല്ല നിലയിൽ പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് നിവേദനം  നൽകിയതിനെത്തുടർന്ന് ഈ റോഡിന്റെ അവസാന റീച്ച് മികച്ച നിലയിൽ ടാറിങ് നടത്തുന്നതിനും ആവശ്യമായ സംരക്ഷണ ഭിത്തികൾ, ഡ്രെയിനേജ് സിസ്റ്റം, ഐറിഷ് കോൺക്രീറ്റിംഗ് റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെ ഒരുക്കി റോഡ് പൂർത്തീകരിക്കുന്നതിനുമാണ് ഇപ്പോൾ ഒരു കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുള്ളത്.  ഈ റോഡ് പൂർത്തീകരിക്കുന്നതോടുകൂടി പൂഞ്ഞാർ മേഖലയിൽ നിന്നും വാഗമണ്ണിൽ എത്തിച്ചേരുന്നതിനുള്ള ദൂരം ആറ് കിലോമീറ്ററോളം കുറയും എന്നുള്ള പ്രത്യേകതയുമുണ്ട്. കൂടാതെ   പ്രദേശത്തെ നൂറുകണക്കിന് ജനങ്ങളുടെ യാത്രാസൗകര്യം  ഏറെ മെച്ചപ്പെടുകയും ഈരാറ്റുപേട്ടയിൽ നിന്നും വാഗമണ്ണിലേയ്ക്ക് എത്തുന്നതിന് ഒരു ബൈപ്പാസ് ആയി ഉപയോഗിക്കാൻ കഴിയുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

കോട്ടയം

പീരുമേട്ടിൽ വാഹനാപകടത്തിൽ പ്ലാശനാൽ സ്വദേശികൾക്ക് പരുക്ക്

നിയന്ത്രണം വിട്ട കാർ പാലത്തിൽ ഇടിച്ചു പരുക്കേറ്റ പ്ലാശനാൽ സ്വദേശികൾക്ക് പരുക്ക്. പരുക്കേറ്റ ഫ്രാൻസിസ് ( 62), ഭാര്യ സെലിൻ ( 60), ഡ്രൈവർ ഈരാറ്റുപേട്ട സ്വദേശി ജെയ്സൺ ( 34) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെ‍ഡിസറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ പീരുമേട് ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

കോട്ടയം

മുണ്ടക്കയം പോലീസ് സ്റ്റേഷൻ പുതിയ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം : മാർച്ച് ഒന്നിന് മുഖ്യമന്ത്രി നിർവഹിക്കും

മുണ്ടക്കയം : മുണ്ടക്കയം പോലീസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിട നിർമ്മാണത്തിന് 2.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപന ചടങ്ങ് മാർച്ച് ഒന്നാം തീയതി ശനിയാഴ്ച 4 പി.എം ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. എൻ വാസവൻ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഐപിഎസ്, എഡിജിപി മനോജ് എബ്രഹാം ഐപിഎസ്, സൗത്ത് സോൺ ഐജി ശ്യാം സുന്ദർ ഐപിഎസ്, എറണാകുളം റെയിഞ്ച് ഡിഐജി സതീഷ് ബിനോ ഐപിഎസ്, ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസ്, ഡിവൈഎസ്പി എം. അനിൽകുമാർ തുടങ്ങി പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരും, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും. മൂന്ന് നിലകളിലായി ആകെ 7000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ ലോ ആൻഡ് ഓർഡർ വിഭാഗവും, എസ് എച്ച് ഒ റൂം, എസ് ഐ റൂം, റൈറ്റർ റൂം, കമ്പ്യൂട്ടർ റൂം എന്നിവയും, ട്രാൻസ്ജെൻഡർ ലോക്കപ്പ് ഉൾപ്പെടെ മൂന്ന് ലോക്കപ്പുകളും, വിസിറ്റേഴ്സ് റൂം, പാർക്കിംഗ് ഏരിയ, വിസിറ്റേഴ്സ് ടോയ്‌ലറ്റ് , അംഗ പരിമിതർക്ക് വേണ്ടിയുള്ള ടോയ്ലറ്റ്, ആംസ് റൂം മുതലായവയുമാണ് ഉള്ളത്. ഒന്നാമത്തെ നിലയിൽ ക്രൈം സെക്ഷൻ വിഭാഗം പ്രവർത്തിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരിക്കിയിരിക്കുന്നത്.

കോട്ടയം

പി.സി. ജോർജിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ

ഈരാറ്റുപേട്ട: ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പി.സി. ജോർജ്​ഈരാറ്റുപേട്ട കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ്​ക്ലാസ്​ മജിസ്ട്രേറ്റ്​കോടതിയിലായിരുന്നു അപേക്ഷ സമർപ്പിച്ചിരുന്നത്. വാദം കേട്ട ശേഷം വിധി പറയാൻ നാളേക്ക് മാറ്റുകയായിരുന്നു. ഇ.സി.ജിയിലെ വ്യതിയാനം, മെഡിക്കൽ കോളജ്​ ആശുപത്രിയിലെ ചികിത്സ ഉൾപ്പെടെ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ജാമ്യാപേക്ഷയാണ്​ ജോർജ്​സമർപ്പിച്ചിരുന്നത്. നിലവിൽ പി.സി. ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി ഐ.സി.യുവിൽ തുടരുകയാണ്.തിങ്കളാഴ്ച രാവിലെ ഈരാറ്റുപേട്ട കോടതിയിൽ നാടകീയമായി കീഴടങ്ങിയ പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷ തള്ളി അദ്ദേഹത്തെ 14 ദിവസത്തേക്ക്​ കോടതി റിമാൻഡ്​ ചെയ്യുകയായിരുന്നു. ജോർജിനെ പൊലീസ്​ കസ്റ്റഡിയിൽ വിടരുതെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ആവശ്യം കോടതി തള്ളിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ട് കോടതികൾ നടത്തിയ പരാമർശങ്ങളും പി.സി. ജോർജിന്​എതിരാണ്.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി.സി. ജോർജ് മുസ്‍ലിം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി നൽകിയപരാതിയിലാണ് പൊലീസ് കേസെടുത്തത്.

കോട്ടയം

അദാലത്തും നേത്രപരിശോധന ക്യാമ്പും നടത്തി

േലുകാവ്: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെയും തിരുവല്ല ഐ മൈക്രോ സർജറി ആശുപത്രിയുടെയും സഹകരണത്തോടെ മേലുകാവ് ഗ്രാമപഞ്ചായത്തിൽ അദാലത്തും നേത്രപരിശോധന ക്യാമ്പും സംഘടിപ്പിച്ചു.മേലുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജിയുമായ ജി. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.  കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ഗോത്രവർദ്ധൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിൽ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ് സ്വാഗത പ്രസംഗം നടത്തി. നിയമാവബോധം ഗോത്രജനതയിലേക്ക് എത്തേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും അതുകൊണ്ട് തന്നെ സൗജന്യ നിയമസേവനവും നിയമസഹായവും പൊതുജനങ്ങളിലേക്കെത്തിക്കാൻ ലീഗൽ സർവ്വീസസ് കമ്മറ്റികളുടെ പങ്കിനെ കുറിച്ചും  ജി. പ്രവീൺ കുമാർ, ജഡ്ജ് ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. പരാതി പരാഹാരങ്ങൾക്കായി നടത്തിയ അദാലത്തിന് റിട്ട. ജില്ലാ ജഡ്ജി എ.എൻ. ജനാർനൻ, അഡ്വ. പി. രാജേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. അനുരാഗ് കെ.ആർ. വാർഡ് മെമ്പർ 5, അജി.പി (ടി.ഇ. ഒ മേലുകാവ്) അജ്ഞു (ITDP ആഫീസർ), ജോസ് അഗസ്റ്റൻ പി.എൽ. വി തുടങ്ങിയവർ പ്രസംഗിച്ചു. സുധ, നുസൈഫ, റാണി, ജെയിംസ് (പി.എൽ.വി.)  എന്നിവർ അദാലത്തിനും ക്യാമ്പിനും നേതൃത്വം നൽകി.  മറ്റു വാർഡ് മെമ്പർമാർ, ഊരുമൂപ്പന്മാർ എന്നിവർ സന്നിഹിതരായിരുന്നു. രാവിലെ 10.30 ന് ആരംഭിച്ച അദാലത്ത് വൈകിട്ട് നാലിന് അവസാനിച്ചു. പരിഗണിച്ച 30 -ഓളം പരാതികളിൽ 10 എണ്ണം തീർപ്പാക്കി. 13 - ഓളം പുതിയ പരാതികൾ ഫയലിൽ സ്വീകരിച്ചു.  പട്ടിക വർഗ്ഗ വികസന വകുപ്പ്, രജിസ്ട്രേഷൻ വകുപ്പ്, LSGD, ഇറിഗേഷൻ വകുപ്പ് ,റവന്യു വകുപ്പ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ പങ്കെടുത്തു.  150 - ഓളം പേർ ഗുണഭോക്താക്കളായി.  

കോട്ടയം

പി സി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകി; ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി ഹർജി വ്യാഴാഴ്ച പരി​ഗണിക്കും

കോട്ടയം: മത വിദ്വേഷ പരാമർശ കേസിൽ റിമാന്‍റിലുള്ള പി സി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യപേക്ഷ നൽകിയത്. കോടതി വ്യാഴാഴ്ച ഹർജി പരിഗണിക്കും. അതേസമയം പി.സി. ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി ഐസിയുവിൽ തുടരുകയാണ്. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നിലവിൽ ആരോഗ്യ നില തൃപ്തികരമാണ്. ‍ഡോക്ടർമാരുടെ നിർദേശം കൂടി കണക്കിലെടുത്താകും ജയിലിലേക്ക് മാറ്റുന്നതിലടക്കം തീരുമാനം ഉണ്ടാവുക.     ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.   ഇന്നലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പിസി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.