വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

പൂഞ്ഞാർ പനച്ചികപ്പാറയിൽ മീനച്ചിലാറ്റിൽ കഞ്ചാവ് ചെടി കണ്ടെത്തി. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

പൂഞ്ഞാറിൽ കഞ്ചാവുമായി പത്താംക്ലാസുകാരൻ പിടിയിലായതിന് പിന്നാലെ കഞ്ചാവ് ചെടിയും കണ്ടെത്തി. മീനച്ചിലാറ്റിൽ കാവുംകടവ് പാലത്തിന് സമീപത്തുനിന്നാണ് ചെടി കണ്ടെത്തിയത്. കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിലായതിന് 100 മീറ്റർ മാത്രം അകലെയാണ് ഈ പാലം പ്രദേശവാസിയായ അജയൻ എന്നയാളാണ് ആറ്റുതീരത്ത് കഞ്ചാവ് ചെടി വളർന്നുനിൽക്കുന്നത് കണ്ടെത്തിയത്. തുടർന്ന് ഈരാറ്റുപേട്ട എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു. എക്സൈസ് സംഘം സ്ഥലത്ത് എത്തി സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എക്സൈസ് സംഘം അറിയിച്ചു.

കോട്ടയം

വർഗീയ വിദ്വേഷ പ്രചാരണം നടത്തുന്ന യൂട്യൂബ് ചാനലിനെതിരെ നടപടി വേണമെന്നാവശ്യം ശക്തമാകുന്നു

ഈരാറ്റുപേട്ട: വർഗീയ വിദ്വേഷ പ്രചാരണം നടത്തുന്ന യൂട്യൂബ് ചാനലിനെതിരെ ഈരാറ്റുപേട്ട പോലിസിൽ നിരവധി സംലടനകൾ പരാതി നൽകി യെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകമാവുന്നു  വർഗ്ഗീയ വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട് മാത്യു സാമുവൽ ഓഫീഷ്യൽ എന്ന യുട്യൂബ് ചാനലിനെതിരെ യൂത്ത് ലീഗ് ,ഡി വൈ എഫ് ഐ പി.ഡി.പി, ജനകീയ വികസന ഫോറം എന്നീ സംഘടനകളാണ്പരാതി നൽകിയത്.  ചാനലിൽ ദിവസങ്ങളായി മതവിദ്വേഷവും, വെറുപ്പ് സൃഷ്ടിക്കുന്ന മതസൗഹാർദ്ദം തകരാൻ ഉതകുന്നതുമായ കള്ള പ്രചരണങ്ങളും അസത്യ പ്രചരണങ്ങളും വീണ്ടും വീണ്ടും സംപ്രേഷണം ചെയ്യുകയാണെന്ന് പരാതിയിൽ പറയുന്നു. സൗഹൃദപരമായി ജീവിക്കുന്ന ഹിന്ദു-മു സ്ലീം-ക്രിസ്ത്യൻ മതവിഭാഗങ്ങൾക്ക് ഇടയിൽ ശത്രുത വർദ്ധിപ്പിക്കുകയാണ് ചാനൽ ചെയ്യുന്നത്.  വളരെ പരസ്പരം സ്നേഹത്തോടെ എല്ലാവിഭാഗം ജനങ്ങളും കഴിഞ്ഞ് പോകുന്ന ഈരാറ്റുപേട്ട നഗരസഭയിലെ ജനങ്ങ ൾക്കിടയിൽ വർഗീയ വേർതിരിവ് സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് വർഗീയ മുതലെടുപ്പ് നടത്തുക എന്നതാണ് ലക്ഷ്യം. മാത്രമല്ല വ്യാപാരവ്യവസായ മേഖലയിൽ സജീവ സാന്നിദ്ധ്യമായ ഈ നാടിന്റെ വ്യാപാരമേഖലയെ തകർക്കുന്നതിനായി ഈരാറ്റുപേട്ട ഒരു മിനി താലിബാനാണ് എന്ന തരത്തിൽ ഇയാൾ ചാനലിലൂടെ പ്രചരണം നടത്തുകയാണ്.  സമൂഹങ്ങൾക്കിടയിൽ വിദ്വേഷവും ശത്രുതയും സൃഷ്ട‌ിക്കുന്നതിനും നാടിന്റെ മതനിര പേക്ഷതയെ തകർക്കുന്നതിനും തുടർച്ചയായി ശ്രമിക്കുന്ന വ്യക്തിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 295A, 153A, 555, സി ആർ പി.സി സെക്ഷൻ 95 മുതലായ വകുപ്പുകളും പ്രാധാന്യമുള്ള മറ്റ് നിയമ വ്യവസ്ഥകളും ഉൾപ്പെടുത്തിക്കൊണ്ട് കർശന നിയമന ടപടി സ്വീകരിക്കണമെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ സംഘടനകൾ ആവശ്യപ്പെട്ടത്.

കോട്ടയം

പൂഞ്ഞാർ പനച്ചിക്കപാറയിൽ പത്താം ക്ലാസ് വിദ്യാർഥി കഞ്ചാവുമായി പിടിയിൽ, ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്

പൂഞ്ഞാർ പനച്ചികപാറയിൽ കഞ്ചാവുമായി പത്താംക്ലാസ് വിദ്യാർത്ഥി എക്സൈസ് പിടിയിലായി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ പിടി വലിക്കിടയിൽ നിലത്ത് വീണ് എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. മറ്റൊരു കേസുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം പൂഞ്ഞാർ കുന്നോന്നിയിൽ പോയി മടങ്ങും വഴിയായിരുന്നു സംഭവം.   സംശയാസ്പ‌ദമായ സാഹചര്യത്തിൽ പനച്ചികപാറയ്ക്ക് സമീപം ബൈക്കിൽ ഇരിക്കുന്ന വിദ്യാർത്ഥിയെ കണ്ട് എക്സൈസ് സംഘം വാഹനം നിർത്തി. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ കയ്യിൽ ഉണ്ടായിരുന്ന പൊതി വലിച്ചെറിഞ്ഞ് വിദ്യാർത്ഥി ബൈക്ക് സ്റ്റാർട്ട് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ചു. ബൈക്ക് പിടിച്ചുനിർത്താൻ ശ്രമിച്ച പ്രസാദ് എന്ന ഉദ്യോഗസ്ഥനുമായി വാഹനം മുന്നോട്ട് നീങ്ങിയതോടെ ഇരുവരും നിലത്ത് വീഴുകയായിരുന്നു. ...

കോട്ടയം

വന വന്യജീവി നിയമത്തിലെ ജനദ്രോഹ വകുപ്പുകൾ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം ഡോ: എൻ ജയരാജ്

കൂട്ടിക്കയ്ൽ: 1972ലെ വന വന്യജീവി സംരക്ഷണ നിയമത്തിലെ ജനദ്രോഹപരമായ വകുപ്പുകൾ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം ഡോക്ടർ എൻ ജയരാജ് ഗവൺമെന്റ് ചീഫ് വിപ്പ്. വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങൾ മൂലം ജനജീവിതം അസാധ്യമായിരിക്കുന്ന സാഹചര്യത്തിൽ ഈ ആവശ്യം ഉന്നയിച്ച് കേരള കോൺഗ്രസ് (എം) എം.എൽ.എ.മാരും പാർട്ടി നേതാക്കന്മാരും ഡൽഹിയിൽ ധർണ്ണ നടത്തുകയാണ്. ജനങ്ങളുടെ സുരക്ഷയ്ക്കായി വന്യമൃഗ അക്രമണ സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം പ്രയോഗിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. സ്വത്തിനും ജീവനും സംരക്ഷണം ഇല്ലാത്ത ജനസമൂഹം ആയിട്ടാണ് മലയോര കർഷകർ ജീവിക്കുന്നത്. സ്വന്തം ഭൂമിയിൽ നിന്നും ആദായം എടുക്കുന്നതിന് കൈവശഭൂമിയിൽ കൃഷി ചെയ്യുന്നതിന് കർഷകർക്ക് സാധിക്കാത്ത ഭയാനകരമായ അവസ്ഥയാണ് മലയോര കർഷകർ നേരിടുന്നത്. കേരളത്തിലെ വനങ്ങൾക്ക് താങ്ങാൻ ആവാത്ത വിധം കാടുകളിൽ വന്യമൃഗങ്ങൾ പെറ്റു പെരുക്കിയിരിക്കുന്നു. പരിഷ്കൃത രാജ്യങ്ങൾ ഇത്തരം സാഹചര്യതിൽ സ്വീകരിക്കുന്ന യാതൊരു നടപടിയും ഇന്ത്യയിൽ സ്വീകരിക്കുവാൻ ഇവിടുത്തെ സർക്കാരുകൾ തയ്യാറാകുന്നില്ല. ഇത് മാറിയേ തീരൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൂഞ്ഞാർ എം.എൽ.എ അഡ്വ:സെബാസ്റ്റ്യൻ കുളത്തിങ്കൽ, ജാഥാ ക്യാപ്റ്റൻ പാർട്ടി ജില്ലാ പ്രസിഡണ്ട് പ്രൊ. ലോപ്പസ് മാത്യു, നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ: സാജൻ കുന്നത്ത്, ബേബി ഉഴുത്തുവാൽ, ജോർജുകുട്ടി അഗസ്തി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സിറിയക് ചാഴിക്കാടൻ,വിജി എം തോമസ്,ബിജോയ് ജോസ് മുണ്ടുപാലം, കെ. ജെ തോമസ് കട്ടയ്ക്കൽ, സക്കറിയ ഡൊമിനിക്ക് ചെമ്പകത്തിങ്കൽ, തോമസ് മാണി , സുമേഷ് ആൻഡ്രൂസ്,ചാർലി കോശി, ബിനോ ചാലക്കുഴി, സോജൻ ആലക്കുളം, സാജൻ തൊടുക, നിർമ്മല ജിമ്മി, രാജേഷ് വാളിപ്ലാക്കൽ, ജോസ് പുത്തൻകാല,സണ്ണിക്കുട്ടി അഴകമ്പ്രയിൽ, ശ്രീകാന്ത് എസ് ബാബു, മോളി വാഴപ്പനാടി, ബിൻസി മാനുവൽ, ഷീലാമ്മ ഡൊമിനിക്ക് എന്നിവർ പ്രസംഗിച്ചു

കോട്ടയം

തുഷാർ ഗാന്ധി മേലുകാവുമറ്റം സെൻ്റ് തോമസ് യു. പി. സ്കൂളിൽ ദേശീയതയുടെ സന്ദേശവുമായി.

േലുകാവ്:  കുട്ടികൾക്കിടയിൽ ദേശീയതാഭാവം ഉണർത്തുന്നതിനും ഗാന്ധിയൻ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനും അവസരമേകുന്ന "ഇന്ത്യയെ സ്നേഹിക്കുക ഗാന്ധിജിയിലൂയുടെ..." എന്ന വിഷയത്തെ ആസ്പദമാക്കി മഹാത്മാഗാന്ധിയുടെയും കസ്തൂർബാഗാന്ധിയുടെയും കൊച്ചുമകൻ തുഷാർ ഗാന്ധി മേലുകാവ്മറ്റം സെൻ്റ് തോമസ് യു. പി. സ്കൂൾ സന്ദർശിച്ച് കുട്ടികളുമായി സംവദിച്ചു.സ്കൂൾ മാനേജർ ഫാ. ഡോ. ജോർജ് കാരാംവേലിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസുകുട്ടി കോനുക്കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ജോയ്സ് ജേക്കബ്, പി. ടി. എ. പ്രസിഡന്റ് ജിസ്മോൻ തോമസ് നെല്ലൻകുഴിയിൽ എന്നിവർ  നേതൃത്വം നൽകി.

കോട്ടയം

വന്യമൃഗ ആക്രമണം ; പ്രതിരോധ സംവിധാനം പൂർത്തിയാക്കുന്ന ആദ്യ നിയോജകമണ്ഡലം പൂഞ്ഞാർ: മന്ത്രി എ.കെ ശശീന്ദ്രൻ

മുണ്ടക്കയം : മനുഷ്യ- വന്യജീവി സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ പ്രവേശിക്കാതിരിക്കാൻ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിന് ഗവൺമെന്റ് മുൻഗണന കൊടുക്കുന്നതായും, ഇക്കാര്യത്തിൽ വനാതിർത്തിയിൽ പൂർണമായും ഫെൻസിംഗ് പൂർത്തീകരിക്കുന്ന കേരളത്തിലെ ആദ്യ നിയോജകമണ്ഡലം പൂഞ്ഞാർ ആണെന്നും വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കോരുത്തോട്, എരുമേലി മുണ്ടക്കയം പഞ്ചായത്തുകളിലായി വനം വകുപ്പിന്റെ കോട്ടയം ഡിവിഷന് കീഴിലും, പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷന് കീഴിലുമായി 30 കിലോമീറ്ററോളം വനാതിർത്തിയാണുള്ളത്. ഈ വനാതിർത്തി പൂർണമായും 7.34 കോടി രൂപ വിനിയോഗിച്ച് കിടങ്ങ്, ഹാങ്ങിങ് ഫെൻസിങ്, സോളാർ ഫെൻസിങ് എന്നീ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി സമ്പൂർണ്ണ പ്രതിരോധ സംവിധാനം ഒരുക്കുന്നത് അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. പരമാവധി രണ്ടുമാസത്തിനുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടെ കേരളത്തിൽ ആദ്യമായി ഒരു നിയോജകമണ്ഡല അതിർത്തി പൂർണ്ണമായും സമ്പൂർണ സുരക്ഷാ വേലികൾ ഒരുക്കപ്പെടുകയാണ്. നബാർഡ് ഫണ്ട് , RKVY ഫണ്ട്, വനം വകുപ്പിന്റെ പ്ലാൻ ഫണ്ട് എന്നീ ധനസ്രോതസ്സുകൾ ഉപയോഗിച്ചതാണ് നിർമ്മാണ പ്രവർത്തികൾ നടത്തുന്നത്. ഗവൺമെന്റ് ഏജൻസിയായ പോലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് പ്രവർത്തി നടപ്പിലാക്കുന്നത്.

കോട്ടയം

വീണ്ടും മതവിദ്വേഷം: പി സി ജോര്‍ജിൻ്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണം - എസ്ഡിപിഐ

കോട്ടയം: വംശീയ വിദ്വേഷ പ്രസ്താവനകള്‍ നിരന്തരം ആവര്‍ത്തിച്ച് സാമൂഹിക സംഘർഷങ്ങൾക്ക് ശ്രമിക്കുന്ന  പി സി ജോര്‍ജിൻ്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണമെന്ന് എസ്ഡി പി ഐ കോട്ടയം ജില്ലാപ്രസിഡൻ്റ് സിഐ മുഹമ്മദ് സിയാദ്. സംസ്ഥാനത്ത് വർഗീയ കലാപത്തിന് ശ്രമിക്കുന്ന ജോർജിനെ കയറൂരിവിട്ടിരിക്കുന്നത് ഇടതു സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കുന്നതിൽ ബിരുദധാരിയാണ് ജോർജ്. ഗീബൽസ് പോലും ജോർജിനെ കണ്ടാൽ സല്യൂട്ട് ചെയ്യും. കോടതികളും അന്വേഷണ ഏജൻസികളും തെളിവില്ലെന്ന് കണ്ട് എഴുതി തള്ളിയ ലൗ ജിഹാദ് ഉയർത്തിയാണ് കേരളം കത്തിക്കാൻ ഇപ്പോൾ ജോർജ് ശ്രമിക്കുന്നത്. കോട്ടയം മീനച്ചില്‍ താലൂക്കില്‍ 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ട്ടപ്പെട്ടു എന്നാണ് ജോർജിൻ്റെ നുണക്കഥ. വംശീയ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന ജാമ്യ വ്യവസ്ഥ ഇതോടെ ലംഘിച്ചിരിക്കുകയാണ്. സംസ്ഥാന ആഭ്യന്തര വകുപ്പിനെയും പോലീസിനെയും നീതിന്യായ സംവിധാനത്തെ പോലും അവഹേളിക്കുകയാണ്  പി സി ജോർജ്. ജോർജിനെ അറസ്റ്റു ചെയ്ത് തടവിലാക്കാത്ത പക്ഷം കേരളത്തെ തന്നെ അപകടപ്പെടുത്തും. ഇടതു സർക്കാർ ഭരണത്തിൽ കേരളത്തെ അപകീർത്തിപ്പെടുത്താൻ ബി ജെ പി നേതാവ് ജോർജ് നടത്തുന്ന ശ്രമം തിരിച്ചറിയാൻ കഴിയാത്തത് ഖേദകരമാണ്. നീതിവ്യവസ്ഥയെ പരിഹസിച്ച് കലാപത്തിന് കോപ്പ് കൂട്ടി കേരളത്തെ മറ്റൊരു യു.പി ആക്കാനാണ് ജോർജ് ശ്രമിക്കുന്നത്. ജോർജിനെ അറസ്റ്റ്ചെയ്ത് തടവിലാക്കാത്തപക്ഷം സംസ്ഥാനത്ത് ഉണ്ടാകാനിടയുള്ള വർഗീയ സംഘർഷങ്ങൾക്ക് പൂർണ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വാർത്താ സമ്മേളനത്തിൽ എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡൻ്റ് യു നവാസ്, ജില്ല ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ പങ്കെടുത്തു.

കോട്ടയം

കടന്നല്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ഇല്ലിക്കല്‍കല്ലിന്റെ പിന്‍ഭാഗത്തുള്ള വ്യൂപോയിന്റിലേയ്ക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. |

പെരുംതേനീച്ച കടന്നൽ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഇല്ലിക്കൽകല്ലിൻറെ പിൻഭാഗത്തുള്ള വ്യൂപോയിന്റിലേയ്ക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. തലനാട് പഞ്ചായത്താണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. കഴിഞ്ഞ ഞായാറാഴ്‌ച ഇവിടെയെത്തിയ നിരവധി പേരെ കടന്നലുകൾ കുത്തി പരിക്കേൽപ്പിച്ചിരുന്നു. പിൻവശത്തെ പാർക്കിംഗ് ഭാഗത്ത് നിന്നും നടന്നുകയറിയ സംഘത്തിലെ ഒരാൾ കല്ലെറിഞ്ഞതാണ് കടന്നലുകൾ ഇളകാൻ കാരണമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ദിവസങ്ങൾക്കു ശേഷവും കടന്നലുകളുടെ ശല്യം ഒഴിവായിട്ടില്ല. തിങ്കളാഴ്ച വൈകിട്ടും ഇവിടെയെത്തിയവർക്ക് കുത്തേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവേശനം നിരോധിച്ച് കൊണ്ട് പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചത്. എവിടെയാണ് കടന്നുകളുടെ കൂട് എന്ന് കണ്ടെത്താനാകാത്തതിനാൽ ഇവയെ നശിപ്പിക്കാനായിട്ടില്ല. കിഴക്കാംതൂക്കായ ഭാഗത്ത് കൂടി നടക്കുന്നതിനിടെ കടന്നലാക്രമണം ഉണ്ടായാൽ അപകടം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് നിരോധനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ പറഞ്ഞു.