വാഗമൺ കാരികാട് ടോപ്പിന് സമീപം റോഡിലേക്ക് വലിയ പാറ വീണു. ഒഴിവായത് വൻ ദുരന്തം.
വാഗമൺ കാരികാട് ടോപ്പിന് സമീപം റോഡിലേക്ക് വലിയ പാറ വീണു. ഒഴിവായത് വൻ ദുരന്തം.
വാഗമൺ കാരികാട് ടോപ്പിന് സമീപം റോഡിലേക്ക് വലിയ പാറ വീണു. ഒഴിവായത് വൻ ദുരന്തം.
ഇടുക്കി പുല്ലുപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. മാവേലിക്കര സ്വദേശികളായ അരുൺ ഹരി, രമ മോഹൻ, സംഗീത് എന്നിവരാണ് മരിച്ചതെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാവേലിക്കരയിൽ നിന്ന് കെഎസ്ആർടിസി ബസ് വാടകക്കെടുത്ത് തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴി പുല്ലുപാറയ്ക്ക് സമീപം റോഡിൽ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. മാവേലിക്കര സ്വദേശി ബിന്ദു നാരായണൻ, അരുൺ ഹരി, രമ മോഹൻ,സംഗീത് എന്നിവരാണ് മരിച്ചത്. 34 പേരാണ് ബസിൽ ഉണ്ടായിരുന്നത്.....അപകട സമയത്ത് ബസിൽ 34 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായത്. മരിച്ചവരുടെ മൃതദേഹങ്ങൾ മുണ്ടക്കയം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പരുക്കേറ്റ മറ്റുള്ളവർ ഈ ആശുപത്രിയിലും കാഞ്ഞിരപ്പള്ളി ആശുപത്രിയിലുമായി ചികിത്സയിൽ കഴിയുകയാണ്. ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു അപകടം. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തിൽ ബസിനടിയിൽപെട്ടവരാണ് മരിച്ചതെന്നാണ് വിവരം. മറ്റുള്ളവർ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ റോഡിൽ ഒരു ഭാഗം കൊക്കയാണ്. ബ്രേക്ക് പൊട്ടി വാഹനം റോഡിൻ്റെ ബാരിക്കേഡ് തകർത്ത് താഴ്ചയിലേക്ക് പോവുകയായിരുന്നു. ഇവിടെ റബ്ബർ മരങ്ങളിൽ തട്ടി ബസ് നിന്നു.
ഈരാറ്റുപേട്ടയിൽ ജനദ്രോഹപരമായി മുൻസിപ്പാലിറ്റി ഏകപക്ഷീയമായി പ്രഖ്യാപിച്ച ട്രാഫിക് പരിഷ്കരണ നടപടികൾ എന്തായി. ചില വ്യക്തികൾക്ക് നേട്ടം ഉണ്ടാക്കുന്നതിനായി നാട്ടിലെ ജനങ്ങളെ ആകെ ദ്രോഹിക്കുന്ന കുരിക്കൽ നഗറിന്റെ സമീപത്തെ ബസ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ പാടില്ല എന്ന നടപടിയിൽ ആർക്കാണ് ഗുണം കിട്ടിയത്. ആരെങ്കിലും പറയാമോ. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ കൂടെ നീങ്ങുന്ന കെഎസ്ആർടിസി ബസ്സുകൾ മാത്രം നിർത്താൻ പാടില്ല എന്ന തരത്തിലായില്ലേ കാര്യങ്ങൾഈരാറ്റുപേട്ടയിലെ ട്രാഫിക് പുന ക്രമീകരണം അടിയന്തരമായി നടപ്പിലാക്കുക:എം ജി ശേഖരൻ ഈരാറ്റുപേട്ടയിൽ ജനദ്രോഹപരമായി മുൻസിപ്പാലിറ്റി ഏകപക്ഷീയമായി പ്രഖ്യാപിച്ച ട്രാഫിക് പരിഷ്കരണ നടപടികൾ എന്തായി. ചില വ്യക്തികൾക്ക് നേട്ടം ഉണ്ടാക്കുന്നതിനായി നാട്ടിലെ ജനങ്ങളെ ആകെ ദ്രോഹിക്കുന്ന കുരിക്കൽ നഗറിന്റെ സമീപത്തെ ബസ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ പാടില്ല എന്ന നടപടിയിൽ ആർക്കാണ് ഗുണം കിട്ടിയത്. ആരെങ്കിലും പറയാമോ. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ കൂടെ നീങ്ങുന്ന കെഎസ്ആർടിസി ബസ്സുകൾ മാത്രം നിർത്താൻ പാടില്ല എന്ന തരത്തിലായില്ലേ കാര്യങ്ങൾ. കെഎസ്ആർടിസിക്ക് കനത്ത സാമ്പത്തിക നഷ്ടം വരികയും ചെയ്തു. വർഷങ്ങളായി ജീർണിച്ച് പൊളിഞ്ഞു വീഴുന്ന ബസ്റ്റാൻഡിൽ മുഴുവൻ യാത്രക്കാരും ചെന്നുകൊള്ളണമെന്ന് പറയുന്നവർ നിയമപരിരക്ഷ ഉറപ്പ് നൽകുമോ. ടോയ്‌ലറ്റ് സൗകര്യമെങ്കിലും ജനങ്ങൾക്ക് നൽകുമോ. പതിറ്റാണ്ടുകൾക്കു മുമ്പ് ആറിന്റെ തീരത്ത് പണിതീർത്തിരിക്കുന്ന ബസ്റ്റാന്റിന്റെ ടോയ്‌ലറ്റിനോട് അനുബന്ധിച്ചുള്ള സെപ്റ്റിക് ടാങ്കിന്റെ സ്ഥിതി അറിയാമോ. കക്കൂസ് മാലിന്യം അടക്കം മീനച്ചിലാറിന്റെ വെള്ളത്തിലേക്ക് കലർന്നൊഴുകുന്നില്ല എന്ന് ആർക്കെങ്കിലും തെളിയിക്കാമോ. ഇടിച്ച് നിരത്തി മൂടേണ്ട സമയം അതിക്രമിച്ചു. ഈ ടാങ്കിലെ മാലിന്യം കലരുന്ന വെള്ളമാണ് ഈ നാട്ടിലെ ജനങ്ങൾ ആകെ ഉപയോഗിക്കുന്നത്. മനുഷ്യത്വവും നീതിബോധവും സംസ്കാരവും ഉള്ള ആർക്കെങ്കിലും ഇത് അംഗീകരിക്കാൻ കഴിയുമോ. ബ്ലോക്ക് അതിർത്തിയിലെ മുഴുവൻ ഗ്രാമപഞ്ചായത്ത് അധികാരികളും പുളിക്കൻ മാളിന് മുമ്പിൽ മുൻപ് ഉണ്ടായിരുന്നതുപോലെ ബസ്സുകൾ ആളെ കയറ്റി ഇറക്കി പോകണം എന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഭൂരിപക്ഷ ജന താൽപര്യവും ആവശ്യവും അംഗീകരിച്ച് തിരുത്താത്ത ജനപ്രതിനിധികളും അധികാരികളും സമൂഹത്തോട് കണക്ക് പറയേണ്ടിവരും. മാപ്പിരക്കേണ്ടി വരും അധികാരങ്ങളും പദവികളും താൽക്കാലികം മാത്രം ആണെന്ന് എല്ലാവരും ചിന്തിക്കുന്നതുംനല്ലത്. ധിക്കാരവും പിടിവാശിയും സ്വാർത്ഥ താല്പര്യത്തിന് വേണ്ടിയുള്ള നിലപാടുകളും തിരുത്തുന്നതാണ് എല്ലാവർക്കും നല്ലത്. അതല്ല എങ്കിൽ കാലവും ജനങ്ങളും തിരുത്തിക്കും തീർച്ച. ഈരാറ്റുപേട്ട ട്രാഫിക് പുന ക്രമീകരണം അടിയന്തരമായി നടപ്പിലാക്കുക ബന്ധപ്പെട്ടവരുടെ യോഗം അടിയന്തരമായി വിളിക്കുക
കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കടുത്തുരുത്തി, ളാലം, പാമ്പാടി, ഈരാറ്റുപേട്ട എന്നീ നാല് ബ്ലോക്കു പഞ്ചായത്തു പരിധിയിലെയും ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകളിലെയും മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു.കടുത്തുരുത്തി ബ്ലോക്കിലെ മുഴുവൻ കലാലയങ്ങളും ഹരിത കലാലയങ്ങളുമായി. ജൈവ അജൈവ ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി ഹരിതകേരളം മിഷൻ നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനങ്ങളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മാർച്ച് 30 നു മുൻപായി ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കും.കടുത്തുരുത്തി ബ്ലോക്കിലെ കടുത്തുരുത്തി, കല്ലറ, മുളക്കുളം, വെള്ളൂർ, ഞീഴൂർ, തലയോലപ്പറമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 76 വിദ്യാലയങ്ങളും, ളാലം ബ്ലോക്കിലെ ഭരണങ്ങാനം, കരൂർ, കൊഴുവനാൽ, കടനാട്, മീനച്ചിൽ, മുത്തോലി എന്നീ ഗ്രാമപഞ്ചായത്തുകളിലെ 81 വിദ്യാലയങ്ങളും പാമ്പാടി ബ്ലോക്കിലെ മണർകാട്, അകലക്കുന്നം, എലിക്കുളം, കൂരോപ്പട, പാമ്പാടി, പള്ളിക്കത്തോട്, മീനടം, കിടങ്ങൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 99 വിദ്യാലയങ്ങളും ഈരാറ്റുപേട്ട ബ്ലോക്കിലെ മേലുകാവ്, മൂന്നിലവ്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, തീക്കോയി, തലനാട്, തിടനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 73 വിദ്യാലയങ്ങളും ഏറ്റുമാനൂർ നഗരസഭയിലെ 18 വിദ്യാലയങ്ങളും ഈരാറ്റുപേട്ട നഗരസഭയിലെ 15 വിദ്യാലയങ്ങളും ആണ് സമ്പൂർണഹരിതാഭമായത്. ക്യാമ്പയിന്റെ ഭാഗമായി നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ ജെ.എസ് ഫാം, അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ സെന്റ് ചാവറ തീർത്ഥാടന കേന്ദ്രം, ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ സെന്റ് അൽഫോൺസാ തീർത്ഥാടന കേന്ദ്രം, പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ പുതുപ്പള്ളി സെന്റ് ജോർജ്ജ് പളളി, കുമരകം ഗ്രാമപഞ്ചായത്തിലെ കുമരകം പക്ഷി സങ്കേത കേന്ദ്രം, വൈക്കം നഗരസഭയിലെ വൈക്കം ബീച്ച് എന്നീ ആറ് കേന്ദ്രങ്ങൾ ഹരിത വിനോദസഞ്ചാര കേന്ദ്രങ്ങളായി പ്രഖ്യാപിക്കും. ഇത്തരത്തിൽ ജില്ലയിൽ മുപ്പത് കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ജില്ലയിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ ഇല്ലിക്കൽക്കല്ല്, മണർകാട് ഗ്രാമപഞ്ചായത്തിലെ നാലുമണിക്കാറ്റ്, കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ മാംഗോ മെഡോസ് അഗ്രിക്കൾച്ചർ തീം പാർക്ക് എന്നീ മൂന്നു കേന്ദ്രങ്ങൾ ഹരിത വിനോദ സഞ്ചാര കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും കടുംബശ്രീ അയൽക്കൂട്ടങ്ങളും ഹരിത സ്ഥാപനങ്ങളായി മാറുന്ന പ്രവർത്തനവും ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവരുടെ ഏകോപനത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
കോട്ടയം : ഏറ്റുമാനൂർ കാരിത്താസ് മേൽപ്പാലത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് സൊമാറ്റോ ഡെലിവറി ബോയ് ആയ യുവാവിനെ ദാരുണാന്ത്യം. കല്ലറ സ്വദേശിയായ ദേവനന്ദൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ കൂടി ഏറ്റുമാനൂർ കാരിത്താസ് മേൽപ്പാലത്തിൽ ആയിരുന്നു അപകടം. മെഡിക്കൽ കോളേജ് ഭാഗത്തേക്ക് ഓർഡർ ഡെലിവറി ചെയ്യുന്നതിനായി പോവുകയായിരുന്നു യുവാവ്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവ് തൽക്ഷണം മരിച്ചു. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്തു.
എരുമേലി കാണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകാരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരാള്‍ മരിച്ചു. വാഹനത്തിന്‍റെ ഡ്രൈവർ രാജു (51) ആണ് മരിച്ചത്. മൃതദേഹം പാമ്പാടി താലൂക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ആന്ധ്രാ പ്രദേശ് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 22 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതില്‍ 8 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അട്ടിവളവിൽ ഇറക്കം ഇറങ്ങുമ്പോൾ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്. വാഹനം നിർത്തി സുഹൃത്തുക്കൾ പുറത്തിറങ്ങിയ സമയം വാഹനത്തിൽ ഉണ്ടായിരുന്ന യുവാവുമായി കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. ഫയർഫോഴ്സിന്റെയും ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമർജൻസി, ടീം നന്മക്കൂട്ടം എന്നിവരുടെ സംയുക്തമായ തിരച്ചിലിന് ഒടുവിലാണ് 350 അടിയോളം താഴ്ചയിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്
ന്യൂ ഇയർ പ്രമാണിച്ച് റോഡിൽ പോലീസ് പരിശോധന ശക്തമാക്കി. ഇലവീഴാ പൂഞ്ചിറ, ഇല്ലികൽക്കല്ല് തുടങ്ങിയ മേഖലകളിലേക്കുള്ള രാത്രി യാത്ര നിരോധിച്ചതായി പാലാ ഡി വൈ എസ് പി കെ സദൻ അറിയിച്ചു. എല്ലാ ജില്ലാ അതിർത്തികളിലും, വിവിധ പോയിന്റ്റുകളിലും കർശന പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.