വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കോട്ടയം പോസ്റ്റ് ഓഫീസ് ധർണ്ണ

കോട്ടയം: ചരിത്രപ്രസിദ്ധമായ യുപിയി ലെ സംഭൽ ഷാഹി ജുമാ മസ്ജിദ് സർവ്വയുടെ പേരിൽ മുസ്ലിം യുവാക്കളെ വെടിവെച്ചു കൊന്ന യുപി സർക്കാരിന്റെയും പോലീസിന്റെയും കിരാതമായ അക്രമത്തിൽ സുപ്രീംകോടതി ഇടപെടണമെന്നന്ന് ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുക ഭരണഘടന പൗരന് നൽകുന്ന അവകാശം വകവെച്ചുകൊടുക്കുക മുസ്ലിം സമുദായത്തിനെതിരെയും അവരുടെ ആരാധനാലയങ്ങൾക്കെതിരെയും നിരന്തരമായി നടക്കുന്ന കടന്നുകയറ്റത്തെയും അക്രമത്തെയും അവസാനിപ്പിക്കാൻ കോടതിയും സർക്കാരുകളും മുന്നോട്ടു വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും   വഖഫ്,മദ്റസ, സംവിധാനങ്ങളിൽകേന്ദ്രസർക്കാരിന്റെ അനാവശ്യ ഇടപെടലും യുപി പോലീസിന്റെ ക്രൂര നിലപാടിനെതിരെയും ദക്ഷിണ കേരള ലജ്ജനത്തുൽ മുഅല്ലിമീൻ കോട്ടയം മേഖലയുടെ ആഭിമുഖ്യത്തിൽ  കോട്ടയം ടൗണിൽ ഡിസംബർ 2ന് പോസ്റ്റ്‌ ഓഫീസ്  ധർണ നടത്തുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നതും കടക്കൽ ജുനൈദ് (ഓർഗനൈസിംഗ് സെക്രട്ടറി,കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ) മുഖ്യ പ്രഭാഷണം നടത്തുന്നതും മേഖല പ്രസിഡണ്ട് ത്വാഹാ മൗലവി ഹസനി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് ഖാസിമി അഷ്റഫ് അബ്റാരി ഹനീഫ മൗലവി സ്വാലിഹ് ബദ് രി ഇബ്റാഹിം ഹസനി ഷഫീഖ് മൗലവി മന്നാനിനിഷാദ് മൗലവി ഖാസിമി സാദിഖ് മൗലവി ഖാസിമി തുടങ്ങിയവർ പങ്കെടുക്കും

കോട്ടയം

നഗരത്തിലെ ആകാശപ്പാതയുടെ മേൽക്കൂര പൊളിച്ചുനീക്കണമെന്നു വിദഗ്ധ സമിതി റിപ്പോർട്ട്

കോട്ടയം ; നഗരത്തിലെ ആകാശപ്പാതയുടെ (സ്കൈവോക്) മേൽക്കൂര പൊളിച്ചുനീക്കണമെന്നു വിദഗ്ധ സമിതി റിപ്പോർട്ട്. തുരുമ്പെടുത്ത പൈപ്പുകൾ വേഗം നീക്കം ചെയ്യണമെന്നും കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നിർദേശപ്രകാരം പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറൽ എൻജിനീയറിങ് റിസർച് സെന്റർ എന്നിവർ നടത്തിയ ബലപരിശോധനാ റിപ്പോർട്ട് നിർദേശിക്കുന്നു. അടിസ്ഥാന തൂണുകൾ ഒഴികെ മേൽക്കൂര മുഴുവൻ നീക്കണമെന്നാണു റിപ്പോർട്ടിൽ പറയുന്നത്. ഇതേസമയം, ആദ്യഘട്ടം നിർമാണം ന‌ടത്തിയ കിറ്റ്കോയെ ഒഴിവാക്കി പകരം ഊരാളുങ്കൽ സൊസൈറ്റിയെ പണിയേൽപിക്കാനുള്ള സർക്കാരിന്റെ ശ്രമം നടക്കാതെ വന്നതോടെ ബലപരിശോധനയിലൂടെ ആകാശപ്പാതയ്ക്കു തടയിട്ടതാണെന്ന് ആരോപണമുണ്ട്.ആകാശപ്പാതയെ കൊല്ലാൻ ഒരു കാരണം കണ്ടെത്തിയതാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രതികരിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2015 ഡിസംബർ 22ന് ആണ് ആകാശപ്പാതയുടെ നിർമാണം ആരംഭിച്ചത്. പദ്ധതിക്ക് 5.18 കോടി രൂപ അനുവദിച്ചു. നിർമാണം അടുത്ത ഘട്ടത്തിലേക്കു കടന്നപ്പോഴാണ് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത്. തുടർന്നു കിറ്റ്കോയ്ക്കുള്ള ഫണ്ട് കുടിശികയായി. അതോടെ പണി സ്തംഭിക്കുകയായിരുന്നു.

കോട്ടയം

പിഡിപി പ്രതിഷേധ സംഗമം നടത്തി

ഉത്തർപ്രദേശിലെസംഭാലിലെ ഷാഹി മസ്ജിദ് ഉള്ളിൽ നിയവിരുദ്ധമായിസർവ്വേ നടത്താൻ എന്തിയവരും പോലിസും ചേർന്ന് ആറ് യുവക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ ഭാരുണ സംഭവം മത്വേത്വര ഇന്ത്യയക്ക് ഏറ്റ തീര കളക്കമാണ്=യുപിയിൽ യോഗി ആദിദ്യ നാഥും കോടതിയും ചേർന്ന് കൊണ്ട് മുസ്ലിം ആരാധനലയങ്ങൾ പിടിച്ചെടുക്കാനുള്ള ഗുന്ധതത്രങ്ങളാണ് നടന്നു വരുന്നത്ഇത് രാജ്യവ്യപകമായ മുസ്ലിം വിരുദ്ധതയാണ് പ്രകടമാകുന്നത് ഇതിനെതിരെ മതേത്വര ചേരി ഒന്നിക്കണം പി ഡി പി കോട്ടയം ജില്ലാ കമ്മറ്റി കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തുകൊണ്ട് പി ഡി പി സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം എസ് നൗഷാദ് അഭിപ്രായപെട്ടു ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ അധ്യക്ഷത വഹിച്ചു സെക്രട്ടറി എം എ അക്ബർ ഒ എ സക്കരിയ പി കെ അൻസിം സക്കീർ കളത്തിൽ അൻസർഷ കുമ്മനം നൗഫൽ കീഴേടം സഫറുള്ള ഖാൻ സലിം ചങ്ങന ശേരി ഷൗക്കത്താലിതുടങ്ങിയവർ സംസാരിച്ചു

കോട്ടയം

*സോഷ്യൽ മീഡിയയിലെ പ്രവാചകൻ : പോസ്റ്റർ പ്രകാശനം

കാഞ്ഞിരപ്പള്ളി: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ കമ്മറ്റിയും മുസ്‌ലിം റൂട്ട് സ് ഇനിഷ്യേറ്റിവും സംയുക്തമായി, ഡിസംബർ 28 ശനിയാഴ്ച ആനക്കല്ല് ഫറാ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ഏകദിന സെമിനാറിന്റെ പോസ്റ്റർ പ്രകാശനം കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് പ്രസിഡന്റ് പി.എം അബ്ദുൽ സലാം നിർവഹിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ജില്ലാ പ്രസിഡന്റ് ഇ.എ അബ്ദുന്നാസർ മൗലവി അൽ കൗസരി അധ്യക്ഷത വഹിച്ചു.  ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ജില്ലാ സെക്രട്ടറി പി.എസ് അബ്ദുന്നാസർ മൗലവി, ലജനത്തുൽ മുഅല്ലിമീൻ മേഖല പ്രസിഡന്റ് അബ്ദുൽ റസാഖ് മൗലവി, സെക്രട്ടറി സാദിഖ് മൗലവി, കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത് അസിസ്റ്റന്റ് ഇമാം ഹാഫിസ് അൽത്താഫ് മൗലവി എന്നിവർ സംസാരിച്ചു. മാഹീൻ വി.എ ഇടക്കുന്നം ആമുഖ പ്രസംഗവും ഷൈജു കളരിക്കൽ സ്വാഗതവും പറഞ്ഞു. ഡോ. അബ്ദുല്ലാ ബാസിൽ സെമിനാറിൽ മുഖ്യാതിഥിയായി എത്തുന്ന സെമിനാറിൽ രാവിലെ 9:30 മുതൽ ഉലമാക്കളുമായുള്ള തുറന്ന ചർച്ചയും ,ഉച്ചക്ക് 1:30 മുതൽ വിദ്യാർഥികൾക്കുള്ള സെഷനും നടക്കുമെന്നും സംഘാടകർ അറിയിച്ചു.

കോട്ടയം

*'വിദ്യാധനം' സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു*

വനിതകള്‍ ഗൃഹനാഥകളായ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള 'വിദ്യാധനം' സ്‌കോളര്‍ഷിപ്പിന് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ അതതു ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 15 ന് മുന്‍പായി നല്‍കണം. അപേക്ഷകര്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബാംഗങ്ങളും മക്കള്‍ സംസ്ഥാന സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും കേന്ദ്ര സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും സ്‌കോളര്‍ഷിപ്പ് ലഭിക്കാത്ത അര്‍ഹരായവരുമായിരിക്കണം. ഒരു കുടുംബത്തിലെ പരമാവധി രണ്ടു കുട്ടികള്‍ക്കുമാത്രമേ ധനസഹായത്തിനര്‍ഹതയുള്ളു. ഭര്‍ത്താവ് പേക്ഷിച്ചുപോയ വനിതകള്‍/ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍ (നിര്‍ദ്ദിഷ്ടസര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം)/നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവരും, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലിചെയ്യാനാവാത്തവിധം കിടപ്പിലായ കുടുംബത്തിലെ വനിതകള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റില്‍ പൊതുജന പരാതികള്‍-അപേക്ഷ പോര്‍ട്ടല്‍ എന്ന വെബ് പേജില്‍ 'എങ്ങനെ അപേക്ഷിക്കാം' എന്ന മെനുവില്‍ ക്ലിക് ചെയ്ത് നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ മനസിലാക്കി വേണം അപേക്ഷ നല്‍കാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടുകയോ www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക

കോട്ടയം

കുറവാ കൊള്ളസംഘം ആലപ്പുഴയിൽനിന്ന് കോട്ടയം ജില്ലയിലെത്തിയതായി സംശയം

പാലാ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, രാമപുരം പ്രദേശങ്ങളിൽ വീണ്ടും ഭിക്ഷാടന മാഫിയ സജീവമായി. എന്തു കടുംകൈയും ചെയ്യാൻ മടിയില്ലാത്ത കുറവാ കൊള്ളസംഘം ആലപ്പുഴയിൽനിന്ന് കോട്ടയം ജില്ലയിലെത്തിയതായി സംശയിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് പോലീസ് നിർദേശം പൈകയിലും രാമപുരത്തും ചിങ്ങവനത്തും ഉൾപ്പെടെ അറുപതു മോഷണക്കേസുകളിൽ പ്രതിയായ കുറുവാ സംഘനേതാവ് സന്തോഷ് സെൽവം ആലപ്പുഴയിൽ അറസ്റ്റിലായതിനു പിന്നാലെ പതിനഞ്ചംഗ സംഘത്തിലെ മറ്റുള്ളവർ പാലാ, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലേക്കു നീങ്ങിയതായാണ് സംശയം. മുണ്ടക്കയത്ത് 5 തമിഴ്‌നാട് രെജിസ്ട്രേഷൻ ബൈക്കിൽ വീട്ടു സാധനങ്ങൾ വിൽക്കാൻ എന്ന പേരിൽ ഒരുസംഘം കറങ്ങി നടക്കുന്നത് ആശങ്ക, കരിനിലം ഭാഗത്ത് ആണ് ഒരുസംഘം 5 തമിഴ്‌നാട് ബൈക്കിൽ വീട്ടു സാധനങ്ങൾ വിൽക്കാൻ എന്ന പേരിൽ എത്തിയത്, ആരോഗ്യപ്രശ്നങ്ങളുമില്ലാത്ത യുവതി- യുവാക്കളാണ് വിവിധ സഹായങ്ങൾ തേടി ഗ്രാമപ്രദേശങ്ങളിലെ വീടുകൾ കയറിയിറങ്ങുന്നത്. രോഗം, ഭിക്ഷ, നേർച്ച തുടങ്ങിയ ആവശ്യങ്ങളുമായെത്തുന്ന ഇവർ തമിഴാണ് സംസാരിക്കുന്നത്. ചിലർ തമിഴ് ചുവയുള്ള മലയാളവും. എരുമേലി, പൊൻകുന്നം, മണിമല, പാലാ പോലീസ് സ്റ്റേഷൻ പരിധിയിൽ സംശയാസ്പദ സാഹചര്യത്തിൽ ആരോഗദൃഢഗാത്രരായ പുരുഷന്മാർ ഏതാനും ദിവസങ്ങളായി വീടുകളിൽ സഹായം തേടിയെത്തുന്നുണ്ട്.

കോട്ടയം

തീക്കോയി പള്ളിവാതിൽ-കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു.

ഈരാറ്റുപേട്ട : തീക്കോയി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ തീക്കോയി പള്ളിവാതിൽ-പാറമട - കൊല്ലംമ്പാറ റോഡ് വർഷങ്ങളായി ടാറിങ്ങോ കോൺക്രീറ്റിങ്ങോ ഇല്ലാതെ വാഹന യാത്ര സാധ്യമാകാത്ത വിധം ദുരിത സാഹചര്യത്തിലായിരുന്നു. വലിയ കയറ്റിറക്കവും,വളവുകളും ഉള്ള ഈ ഈ റോഡിൽ ഒരു തരത്തിലും വാഹനഗതാഗതം സാധ്യമായിരുന്നില്ല. പ്രദേശവാസികൾ  പൂർണ്ണമായും കാൽനടയായാണ് ശ്രായം റോഡിൽ എത്തി വാഹനങ്ങളിൽ കയറിയിരുന്നത്. വിദ്യാർത്ഥികളും,  പ്രായമായവരും ,  രോഗികളും ഉൾപ്പെടെയുള്ളവർ ഇതുമൂലം ഏറെ ദുരിതമനുഭവിച്ചിരുന്നു. വൃദ്ധരോഗികളെയും മറ്റും എടുത്തുകൊണ്ടാണ് ആശുപത്രിയിലും മറ്റും കൊണ്ടു പോയിക്കൊണ്ടിരുന്നത്. പ്രദേശവാസികൾ ഈ ദുരിത യാത്രയുടെ സാഹചര്യം   അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യെ ധരിപ്പിക്കുകയും നിവേദനം നൽകുകയും ചെയ്തതിനെ തുടർന്ന് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് റോഡ് കോൺക്രീറ്റ് ചെയ്യുകയായിരുന്നു.  ഇതോടെ ദീർഘനാളായി  പ്രദേശവാസികൾ അനുഭവിച്ചിരുന്ന യാത്രാദുരിതത്തിന് പരിഹാരമായി. റോഡിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. വാർഡ് മെമ്പർ സിറിൽ റോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാജു പുല്ലാട്ട്, ജോഷി കൊല്ലംപാറ ,  ജോൺസൺ പുതനപ്രകുന്നേൽ, ജോളി സെബാസ്റ്റ്യൻ അഴകത്തേൽ, ബാബു വർക്കി മേക്കാട്ട്,  ജോസുകുട്ടി കല്ലൂർ,സി.വി ജോസഫ് ചങ്ങഴശ്ശേരിൽ, ടി. കെ ബാലകൃഷ്ണൻ തെക്കേടത്ത്, ഡേവിസ് പാമ്പ്ലാനി,  ജൂവൽ സെബാസ്റ്റ്യൻ, നോബി കാടൻകാവിൽ, ടോം രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

കോട്ടയം

കോട്ടയം പൊൻകുന്നത്ത് കാറിൽ യാത്ര ചെയ്ത കുടുംബത്തിനു നേരെ അക്രമം..

പൊൻകുന്നം:  ചെപ്പൂമ്പാറയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. പത്തു പേരടങ്ങുന്ന സംഘം കൊച്ചു കുട്ടിയേയും സ്ത്രീകളെയുമടക്കം ഉപദ്രവിക്കുകയും. പരിക്കേൽപ്പിക്കുകയും ചെയ്തു.  കാർ നിർത്തിയപ്പോൾ വാഹനത്തിൽ വന്നു തട്ടി എന്ന് ആരോപിച്ചായിരുന്നു മദ്യപിച്ചിരുന്ന സംഘം സ്ത്രീയെയും കുട്ടിയെയും ഉപദ്രവിച്ചത്. ഹൈവേ പോലീസ് പൊൻകുന്നം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും പരിക്കുപറ്റിയവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിന് ആസ്പദമായ  മുഴുവൻ പേർക്കെതിരെയും. കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന്. പൊൻകുന്നം പോലീസ് അറിയിച്ചു.