വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

മേലുകാവ് സ്വദേശി സാജൻ സാമുവലിന്റെ മൃതദേഹം പായിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്

മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. ജനുവരി മുപ്പതാം തീയതിയാണ് മേലുകാവ് സ്വദേശി സാജനെ കാണാതായത്.മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലായതിനാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് ഡി.എന്‍.എ. പരിശോധന വേണ്ടിവരും. എന്നിരുന്നാലും ഇത് സാജന്റെ മൃതദേഹമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.   ക്രിമിനല്‍ പശ്ചാത്തലമുള്ള സാജന്‍, സ്ഥിരം കുറ്റവാളി ആയിരുന്നുവെന്നാണ് വിവരം. മുപ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കുമേല്‍ കാപ്പയും ചുമത്തപ്പെട്ടിരുന്നു. സുഹൃത്തുക്കള്‍ തന്നെയാണ് സാജനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.കൊലയ്ക്കു ശേഷം ഓട്ടോറിക്ഷയിലാണ് മൃതദേഹം തേക്കിന്‍കൂപ്പിലേക്ക് കൊണ്ടുവന്നത്. ഇതിനായി, 12 കിലോമീറ്റര്‍ ദൂരത്തുനിന്നാണ് ഓട്ടോ വിളിച്ചത്. പന്നിയിറച്ചിയാണെന്ന് പറഞ്ഞാണ് മൃതദേഹം ഓട്ടോയില്‍ കയറ്റിയത്. ആദ്യം ഓട്ടോയില്‍ കയറ്റാന്‍ ഡ്രൈലര്‍ വിസമ്മതിച്ചുവെങ്കിലും പന്നിയിറച്ചി ഉപേക്ഷിക്കാന്‍ കൊണ്ടുപോകുന്നു എന്ന് പറഞ്ഞാണ് ഇവര്‍ സാജന്റെ മൃതദേഹം തേക്കിന്‍കൂപ്പ് ഭാഗത്തേക്ക് എത്തിക്കുന്നത്. എന്നാല്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ കാഞ്ഞാര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. ബൈജു ബാബുവിനെ വിവരം അറിയിച്ചു. കഴിഞ്ഞ മൂന്നുദിവസമായി എസ്.ഐ. ഇവിടെയെത്തി പരിശോധന നടത്തിയെങ്കിലും ആ സമയത്തൊന്നും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഞായറാഴ്ച വൈകിട്ട് ദുര്‍ഗന്ധം വമിച്ചതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് സാജന്റെ മൃതദേഹം കണ്ടെത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂലമറ്റം സ്വദേശിയായ ഷാരോണ്‍ ബേബിയാണ് ആദ്യം പിടിയിലാകുന്നത്. ശേഷം കാഞ്ഞാര്‍ പോലീസും വാഗമണ്‍ പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഞ്ചുപേര്‍കൂടി പിടിയിലാവുകയായിരുന്നു. സാജന്‍, പലപ്പോഴും തങ്ങളെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്ന് പിടിയിലായവര്‍ പറഞ്ഞു.നിങ്ങളുടെ കൂട്ടത്തില്‍ ഒരാളെ ഞാന്‍ കൊണ്ടുപോകുമെന്നും സാജന്‍ ഇവരോട് പറഞ്ഞിരുന്നു. അതിനാല്‍ സാജനെ കൊലപ്പെടുത്തി എന്നാണ് ഇപ്പോള്‍ പിടിയിലായവര്‍ പറയുന്നത്. എന്നാല്‍ പോലീസ് ഈ വാദം മുഖവിലയ്ക്ക് എടുത്തിട്ടില്ല. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തുടർന്ന് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൂന്നുദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. ക്രിമിനൽ സംഘങ്ങൾ തമ്മലുള്ള വൈരാ​ഗ്യത്തിന്റെ ഭാ​ഗമാണോ കൊലപാതകമെന്നും പോലീസ് സംശയിക്കുന്നുണ്ട്.

കോട്ടയം

പാലിയേറ്റീവ് കെയർ കുടുംബ സംഗമം നടത്തി

മേലുകാവ് : മേലുകാവ് ഗ്രാമപ്പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ കുടുംബ സംഗമം നടത്തി.പഞ്ചായത്ത് പ്രസിഡൻ്റ് ജോസ്കുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു.വേൾഡ് മലയാളി കൗൺസിൽ തിരുക്കൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി. എം.അബ്ദുള്ള ഖാൻ മുഖ്യ പ്രഭാഷണം നടത്തി.വാർഡ് മെമ്പർമാർ ടി. ജെ.ബെഞ്ചമിൻ, ഷൈനി ബേബി,അലക്സ് ടി ജോസഫ്,ബിൻസി ടോമി,പ്രസന്ന സോമൻ,ഷീബാ മോൾ,പാലിയേറ്റീവ് കെയർ നഴ്‌സ് ബിന്ദു സജി,ഡോ.മുഹമ്മദ് ജിജി,ഡോ. ജോസ്ന ബഷീർ,ഡോ. കെ.എസ്.അമേഷ്,ഡോ.റിയ എന്നിവർ പ്രസംഗിച്ചു. മികച്ച പ്രവർത്തനങ്ങൾക്ക് ഡോ. കെ.എസ്. അമേഷ്,ഡോ. ജോസ്ന ബഷീർ,ഡോ.റിയ,ബിന്ദു സജി എന്നിവരെ മേമൻ്റോ നൽകി ആദരിച്ചു. പാലിയേറ്റീവ് കെയർ കുടുംബാംഗങ്ങൾക്ക് വേൾഡ് മലയാളി  കൗൺസിൽ ഉപഹാരങ്ങൾ നൽകി

കോട്ടയം

ഭരണഘടന നൽകുന്ന അവകാശങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവരാവകാശ നിയമം സഹായിച്ചു -മന്ത്രി വി.എൻ. വാസവൻ

കോട്ടയം : ഭരണഘടന ഉറപ്പുനൽകുന്ന നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ അവകാശങ്ങൾ പൗരന്മാർക്കു ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഏറ്റവും സഹായിക്കുന്നതാണു വിവരാവകാശ നിയമമെന്നു സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ വിവരാവകാശവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കായി സംസ്ഥാന വിവരാവകാശ കമ്മിഷൻ നടത്തിയ ഏകദിന സെമിനാർ എം.ജി. സർവകലാശാല അസംബ്‌ളി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വജനപക്ഷപാതം, കെടുകാര്യസ്ഥത, അഴിമതി, കാലതാമസം എന്നിവയെ ഒരുപരിധി വരെ ചെറുക്കുന്നതിന് സാധാരണ പൗരന്് സ്വാതന്ത്ര്യവും അവകാശവും നൽകുന്നതായി വിവരാവകാശ നിയമം. നിയമം നല്ലരീതിയിൽ നടപ്പാക്കണമെങ്കിൽ ഉദ്യോഗസ്ഥർക്കു ഇതു സംബന്ധിച്ചു വ്യക്തമായ ധാരണയുണ്ടാകണമെന്നും ഇത്തരം ശിൽപശാലകൾ അതുലക്ഷ്യമാക്കിയിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.  സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  സിവിൽ സർവീസിന്റെ ജനാധിപത്യവൽക്കരണത്തിനും അഴിമതി കുറയ്ക്കാനും വിവരാവകാശ നിയമം സഹായിച്ചുവെന്നു ഡോ. കെ.എം. ദിലീപ് പറഞ്ഞു. വിവരാവകാശ നിയമം നടപ്പിൽവന്ന് 20 വർഷം പിന്നിടുമ്പോൾ ജനങ്ങൾ ഈ നിയമത്തെപ്പറ്റി ബോധവാന്മാരായിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെ വിപുലീകരിക്കുന്നതിനും നിയമം സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  വിവരാവകാശ കമ്മിഷൻ ഡോ. സോണിച്ചൻ പി. ജോസഫ്, ജില്ലാ ലോ ഓഫീസർ ടി.എസ്. സബി എന്നിവർ പ്രസംഗിച്ചു. തുടർന്നു വിഷയാവരണവും ജീവനക്കാരുമായുള്ള സംവേദനവും നടന്നു.  വിവരാവകാശ നിയമത്തെപ്പറ്റി അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും സംസ്ഥാന വിവരാവകാശ കമ്മിഷൻ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നത്. സെമിനാറിൽ ഏറ്റുമാനൂർ നിയോകജകമണ്ഡലത്തിലെ വിവിധ ഓഫീസുകളിലെ സ്‌റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ, അപ്പീൽ അധികാരികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 

കോട്ടയം

കെ.എം. മാണിയുടെ ഓർമയിൽ കേരള കോൺഗ്രസ് കാരുണ്യദിനം

ഈരാറ്റുപേട്ട.കാരുണ്യത്തെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിസ്ഥാന പ്രമാണമാക്കി മാറ്റിയ ജനനേതാവായിരുന്ന കെ. എം. മാണിസാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് കേരള കോൺസ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തിൽ കാരുണ്യ ദിനാചരണം സംഘടിപ്പിച്ചു. പെരുനിലം ആവേ മരിയ സെന്റിൽ നടന്ന ദിനാചരണം മുൻ എം.എൽ.എയും പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ പ്രൊഫസർ.വി.ജെ.ജോസഫ്‌ നിർവ്വഹിച്ചു.മണ്ഡലം പ്രസിസന്റ് അഡ്വ. ജയിംസ്  വലിയവീട്ടിൽ, സെക്രട്ടറി പി.പി.എം. നൗഷാദ്, ഡോ.ആൻസി ജോസഫ്, സോജൻ ആലക്കുളം,അഡ്വ.തോമസ് അഴകത്ത്, പി.എസ്.എം.റംലി,ലീനാ ജയിംസ്, അൻസാരി പാലയംപറമ്പിൽ, ബാബു വടകര, സിബി പാറൻകുളങ്ങര, അഡ്വ. ജയിംസ് കൊട്ടുകാപ്പള്ളിൽ, ജയിംസ് കുന്നേൽനാസ്സർ ഇടത്തുംകുന്നേൽ,റോസിറ്റ് വീഡൻ,മദർ.റാണി മേച്ചിറക്കൽ,സിസ്റ്റർ.ആനിറ്റ് പുളിക്കക്കുന്നേൽ,സിസ്റ്റർ.റാണിറ്റ് പാലക്കൽ,സിസ്റ്റർ.അമലുമേരി കൊച്ചു തറയിൽ,സിസ്റ്റർ.ടെസ്ലിൻ തുരുത്തിയിൽ, സിസ്റ്റർ.റാണിറ്റ് തേക്കുംകാട്ടിൽ എന്നിവർ നേതൃത്വം നൽകി.

കോട്ടയം

കോട്ടയത്ത് വാഹനാപകടം നവവരന് ദാരുണാന്ത്യം;കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസണാണ് മരിച്ചത്. ഇന്നായിരുന്നു ജിജോയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.

കോട്ടയം ;  ഇന്ന് വിവാഹിതനാവാനിരുന്ന യുവാവ് ഇന്നലെ വാഹനാപകടത്തിൽ മരിച്ചു. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് ഭാഗത്ത് കൊച്ചുപാറയിൽ ജിൻസണിന്റെ മകൻ ജിജോ ജിൻസണാണ് മരിച്ചത്. ജിജോയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 10 മണിയോടെ കാളികാവ് ഭാഗത്ത് വച്ച് ജിജോയും അജിത്തും സഞ്ചരിച്ച ബൈക്കിൽ ട്രാവലർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ ഇരുവരേയും നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിജോയുടെ ജീവൻ രക്ഷിക്കാനായില്ല.  

കോട്ടയം

തലപ്പുലം പഞ്ചായത്തിന്റ ഗ്രാമീണ ഭംഗി നുകർന്നു കൊണ്ട് പുതിയ ബസ് സർവീസ് ആരംഭിച്ചു

തലപ്പുലം പഞ്ചായത്തിന്റ ഗ്രാമീണ ഭംഗി നുകർന്നു കൊണ്ട് പുതിയ ബസ് സർവീസ് ആരംഭിച്ചു. രാവിലെ 6.30 ന് കളത്തുക്കടവിൽ ആരംഭിച്ചു തെള്ളിയാമറ്റം, പ്ലാശ്നാൽ, ഇഞ്ചോലിക്കാവ്, ഈരാറ്റുപേട്ട, അമ്പാറ നിരപ്പ്, ചേന്നാട്,ചോറ്റി എന്നീ സ്ഥലത്തു കൂടിയാണ് സർവീസ് നടത്തുന്നത്. ബസ് പ്ലാശ്നാൽ എത്തിയപ്പോൾ വമ്പിച്ച സ്വീകരണം നൽകി. മുൻ പഞ്ചായത്ത്‌ പ്രസിഡന്റും വാർഡ് മെമ്പറും ആയ അനുപമ വിശ്വനാഥിന്റെ നേതൃത്വത്തിൽ മെബർ മാരായ ബിജു K. K, സുരേഷ് P. K, എൽസമ്മ തോമസ്, ബാങ്ക് ഡയറക്ടർ ബോർഡ്‌ മെമ്പർ ഡിജു സെബാസ്റ്റ്യൻ, NPK മണ്ഡലം പ്രസിഡന്റ്‌ അപ്പച്ചൻ മുതലക്കുഴി, തോമാച്ചൻ താളനാനി, തദ്ദേശ വാസികൾ ഉൾപ്പടെ കളത്തുക്കടവ് വരെ ബസിൽ യാത്ര ചെയ്തു വേറിട്ട അനുഭവം ഉളവാക്കി.

കോട്ടയം

ഭരണഘടനയും ഭരണഘടനാ ശിൽപികളേയും സംരക്ഷിക്കപ്പെടണം. ഐ എസ് എം

ഭരണഘടന സംരക്ഷിക്കുന്നതിനും ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങൾ പൗരൻമാർക്ക് ഉറപ്പ് വരുത്തുന്നതിനും രാജ്യത്തെ പൗരൻമാർ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഐ എസ് എം യുവജാഗ്രതാ സദസ്സ് ആവശ്യപ്പെട്ടു. ഇഷ്ടമുള്ള മതം, ഭക്ഷണം, വേഷം, ഭാഷ എന്നിവ സ്വീകരിക്കുന്നതിന് അവകാശമുണ്ടാവണം. ജാഗ്രതാ സദസ്സ് മുസ്ലിം ലീഗ് മുൻസിപ്പൽ സെക്രട്ടറി അഡ്വ: വി പി  നാസർ ഉദ്ഘാടനം ചെയ്തു. ഗൈഡൻസ് സ്ഥാപനങ്ങളുടെ മാനേജർ പി എ  ഹാഷിം മുഖ്യ പ്രഭാഷണം നടത്തി.ഹാരിസ് സ്വലാഹി വിഷയാവതരണം നിർവ്വഹിച്ചു. ഇർഷാദ്, കെ പി ഷെഫീഖ് എന്നിവർ ആശംസകൾ നേർന്നു. യാസിർ പടിപ്പുര അധ്യക്ഷനായ സദസ്സിന് നിസാർ കെ എ സ്വാഗതവും റാസി മോൻ ബഷീർ നന്ദിയും രേഖപ്പെടുത്തി.

കോട്ടയം

മാർമല അരുവി വിനോദസഞ്ചാര കേന്ദ്രത്തെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ മാർമല അരുവി വിനോദസഞ്ചാര കേന്ദ്രത്തെ ഹരിതടൂറിസം കേന്ദ്രമായി ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി ഹരിതകേരള മിഷൻ ജില്ലയിലെ 30 ടൂറിസം കേന്ദ്രങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിരുന്നു. അതിലൊന്നാണ് മാർമല അരുവി. മാർമല അരുവി ടൂറിസം കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി 100% മാലിന്യമുക്ത പ്രദേശമാക്കിയിരിക്കുകയാണ്. മാർമലയിൽ ദിനംപ്രതി നിരവധി വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. മാര്‍മലയിൽ വൈദ്യുതി ലൈൻ, ബയോ-ടോയ്‌ലറ്റ്, ടേക്ക് എ ബ്രേക്ക്, ഹരിത ചെക്ക് പോസ്റ്റ്, സെക്യൂരിറ്റി റൂം, നിരീക്ഷണ ക്യാമറ എന്നിവ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. സെക്യൂരിറ്റിയും ക്ലീനിങ് സ്റ്റാഫും ഉൾപ്പെടെ നാലു ജീവനക്കാരെ ഗ്രാമപഞ്ചായത്ത് മാർമലയിൽ നിയോഗിച്ചിട്ടുണ്ട്.