വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഹരിത കേരളം മിഷന്റെ ദേവഹരിതം പദ്ധതിക്ക് തുടക്കമായി

പൂഞ്ഞാർ: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ദേവഹരിതം പദ്ധതിക്ക് പൂഞ്ഞാര്‍ കോയിക്കല്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ശ്രീ മധുര മീനാക്ഷി ദേവീക്ഷേത്രത്തില്‍തുടക്കമായി. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിളിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നവകേരളം കര്‍മ്മപദ്ധതിയുടെ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍. സീമ പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തിലെ ആരാധനാലയങ്ങളുടെ പരിസരപ്രദേശങ്ങളുടെ സംരക്ഷണത്തിനും പച്ചപ്പ് വര്‍ധിപ്പിക്കുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് ദേവഹരിതം.   ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ എസ്.എം.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും എ.ടി.എം. പബ്ലിക് ലൈബ്രറിയുടെയും സഹകരണത്തോടെയാണ് ശ്രീ മധുരമീനാക്ഷി ദേവീക്ഷേത്രത്തില്‍ ദേവ ഹരിതം പദ്ധതി നടപ്പിലാക്കുന്നത്. ഹരിതകേരളം മിഷന്‍ നടത്തുന്ന പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പദ്ധതി. ചന്ദനം, ചെത്തി, തുളസി, മന്ദാരം, പിച്ചകം തുടങ്ങിയ സസ്യങ്ങളാണ് ക്ഷേത്ര പരിസരപ്രദേശങ്ങളില്‍ നട്ടുപിടിപ്പിക്കുന്നത് കൂടാതെ ചെമ്പരത്തി ഉപയോഗിച്ച് ജൈവവേലിയും നിര്‍മിക്കുന്നുണ്ട്. ഉദ്ഘാടനച്ചടങ്ങില്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എന്‍.എസ്. ഷൈന്‍, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം രമാ മോഹന്‍, എസ്.എം.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ജയശ്രീ, ഹെഡ്മിസ്ട്രസ് എ.ആര്‍. അനുജ വര്‍മ, പ്രോഫ. സുധാ വര്‍മ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം രമേഷ് ബി. വെട്ടിമറ്റം, എബി ഇമ്മാനുവല്‍ (ഭൂമിക), ട്രീ ടാഗ് നോഡല്‍ ഓഫീസര്‍ ഡോ. സണ്ണിച്ചന്‍ വി. ജോര്‍ജ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ വിഷ്ണു പ്രസാദ്, എ.ടി.എം. പബ്ലിക് ലൈബ്രറി സെക്രട്ടറി വി.കെ. ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

കോട്ടയം

മഴ പെയ്യുമോ? കൃത്യമായി അറിയാൻ 'ഐ ഇൻ ദി സ്‌കൈ

കോട്ടയം: രണ്ടു മണിക്കൂർ മുമ്പേ കൃത്യമായി മഴസാധ്യത അറിയാനാകുന്ന തരത്തിൽ നിർമിതബുദ്ധിയുടെ പിന്തുണയോടെ കാലാവസ്ഥാ പ്രവചനം മാറുന്നു. അതും പ്രാദേശികമായ വിശദാംശങ്ങൾ സഹിതം. കോട്ടയത്തെ കാലാവസ്ഥാ വ്യതിയാന പഠനങ്ങൾക്കുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് (ഐ.സി.സി.എസ്) തത്സമയ മഴപ്രവചനങ്ങൾ നൽകുന്നതിനായി രൂപം കൊടുത്ത എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോമായ 'ഐ ഇൻ ദി സ്‌കൈ' ഐ.സി.സി.എസ.് നൗകാസ്റ്റിംഗ് സിസ്റ്റം സംസ്ഥാനത്തെ കാലാവസ്ഥ വെല്ലുവിളികളെ നേരിടാൻ തുണയേകും. മൊബൈൽ ആപ് വഴി ആളുകൾക്ക് വിവരങ്ങൾ അറിയാൻ കഴിയുന്ന രീതിയിലാണിത് തയ്യാറാക്കുന്നത്.   മഴ കൃത്യമായി പ്രവചിക്കാനാകുന്ന ഈ സംവിധാനത്തിനു പെട്ടെന്നുള്ളതും തീവ്രവുമായ മഴയെ നേരിടുന്നതിന് ജനങ്ങളെ സജ്ജരാക്കാൻ കഴിയും. തീവ്രമഴ സംബന്ധിച്ചും മണ്ണിടിച്ചിൽ സംബന്ധിച്ചും സമയബന്ധിതമായ മുന്നറിയിപ്പുകൾ നൽകാൻ ദുരന്ത നിവാരണ അതോറിറ്റിക്കടക്കം ഇത് ഏറെ പ്രയോജനം ചെയ്യും.ഓഗസ്റ്റ് ഏഴിനു തിരുവനന്തപുരത്ത് നടക്കുന്ന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ(കെ.എസ്.സി.എസ്.ടി.ഇ) ഗവേഷണ വികസന ഉച്ചകോടിയിൽ ഐ.സി.സി.എസ് ഈ പദ്ധതി അവതരിപ്പിക്കുന്നുണ്ട്. കെ.എസ്.സി.എസ്.ടി.ഇ. കീഴിൽ കോട്ടയത്തു കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന ഐ.സി.സി.എസ് കാലാവസ്ഥാമാറ്റങ്ങൾ കേരളത്തിന്റെ പരിസ്ഥിതി, നദീതടങ്ങൾ, തീരദേശം തുടങ്ങിയ വിവിധ രംഗങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച ഗവേഷണപ്രവർത്തനങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. കണ്ണൂർ സർവകലാശാലയുമായി സഹകരിച്ച മിനി-പോർട്ടബിൾ വെതർ സ്‌റ്റേഷന്റെ വികസനത്തിനും പദ്ധതിയുണ്ട്. ഇതു സംബന്ധിച്ച കരാറിൽ ഐ.സി.സി.എസ.് ഉടൻ ഒപ്പുവെക്കും.കാലാവസ്ഥാ നിരീക്ഷണത്തിലും പ്രവചനത്തിലും ദേശീയ, അന്തർദ്ദേശീയ സ്ഥാപനങ്ങളും സംഘടനകളും സർവകലാശാലകളും ഉൾപ്പെടെയുള്ളവരുടെ ശാസ്ത്ര സാങ്കേതിക വിജ്ഞാനങ്ങൾക്കൂടിപ്രയോജനപ്പെടുത്തി കൃത്യമായ പദ്ധതികളാവിഷ്‌കരിക്കുന്നതിനും ഐ.സി.സി.എസിന് കഴിയുന്നുവെന്ന്ഐ.സി.സി.എസ്. ഡയറക്ടർ ഡോ. കെ. രാജേന്ദ്രൻ പറഞ്ഞു.  കാലാവസ്ഥാശാസ്ത്ര മേഖലയിൽ സഹകരണ ഗവേഷണം, അക്കാദമിക് കൈമാറ്റം, ശേഷി വർദ്ധിപ്പിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മഹാത്മാഗാന്ധി സർവകലാശാല, കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (കുഫോസ്) എന്നിവയുമായി ഐ.സി.സി.എസ്. ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്. യുവ ശാസ്ത്രജ്ഞർക്കും ഗവേഷണ വിദ്യാർഥികൾക്കും വേണ്ടി ജലശാസ്ത്ര പഠനത്തിൽ പ്രായോഗിക പരിശീലനം ഉൾപ്പെടെ നിരവധി സാങ്കേതിക ശിൽപശാലകളും ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. വിദ്യാർഥികൾക്കിടയിൽ കാലാവസ്ഥാ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും ഐ.സി.സി.എസ്. മുൻകൈയെടുക്കുന്നുണ്ട്. കാലാവസ്ഥാ ഗവേഷണത്തിനുള്ള മുൻനിരകേന്ദ്രമാക്കി ഐ.സി.സി.എസിനെ മാറ്റുന്നതിനുള്ള ശ്രമങ്ങൾക്ക് കിഫ്ബി വഴി സംസ്ഥാനസർക്കാർ പിന്തുണ നൽകുന്നുണ്ട്. നിലവിൽ കഞ്ഞിക്കുഴി ദീപ്തിനഗർ റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനം സെപ്റ്റംബറോടെ ഗാന്ധിനഗറിലേക്ക് മാറും.        

പ്രാദേശികം

യുവത്വത്തിൻ്റെ ഉൾതുടിപ്പുകളുമായി അരുവിത്തുറ കോളേജിൽ നവാഗത ദിനാഘോഷം

അരുവിത്തുറ : യുവത്വത്തിൻ്റെ ഉൾതുടിപ്പുകളുമായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ നാവാഗത ദിനാഘോഷം അരങ്ങേറി. അഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.ക്യു ഏ .സി കോർഡിനേർ ഡോ സുമേഷ് ജോർജ് പ്രോഗ്രാം കോഡിനേറ്റർ ഡോ.നിനുമോൾ സെബാസ്റ്റ്യൻ, ഡോ തോമസ് പുളിയ്ക്കൻ തുടങ്ങിയവർ സംസാരിച്ചു. നവാഗത വിദ്യാർത്ഥികളുടെ സർഗ്ഗ വാസനങ്ങൾ പീലിവിടർത്തിയ കാലാമാമാങ്കത്തെ അവേശപൂർവ്വമാണ് കലാലയം ഏറ്റെടുത്തത്.

കോട്ടയം

മുണ്ടാങ്കലിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ കാർ അപകടത്തിൽ ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു

പാലാ : പാലായിൽ അശ്രദ്ധമായി വാഹനം ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പാലാ പോലീസ്.മുണ്ടാങ്കൽ ഭാഗത്ത് വച്ച് ദിവസം രാവിലെ  ഉണ്ടായ വാഹന അപകടത്തിൽ രണ്ട് സ്ത്രീകളുടെ മരണത്തിനും, 11 വയസ്സുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുന്നതിനും  ഇടയാക്കിയ വാഹനം ഓടിച്ച ഇടുക്കി  നെടുംകുന്നം ചെറുവിള വീട്  ചന്ദൂസിനെ അറസ്റ്റ് ചെയ്യ്തു. ഇയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് പാലാ പോലീസ് കേസെടുത്തു.

വിദ്യാഭ്യാസം

സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ 18 മുതൽ 29 വരെ

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മ സമിതി (ക്യുഐപി) യോഗത്തിന്റേതാണ് തീരുമാനം. ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പരീക്ഷയാണ് ഓഗസ്റ്റ് 18 മുതല്‍ 29 നടക്കുക. എല്‍പി സ്‌കൂളുകളില്‍ 20 മുതല്‍ പരീക്ഷ ആരംഭിക്കാനാണ് തീരുമാനം.തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതല്‍ 29 വരെ നടത്താന്‍ തീരുമാനം. പരീക്ഷകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം, സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും 29ന് ഓണാഘോഷ പരിപാടികള്‍ നടത്തുകയും അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്യും.ഗണേശോത്സവത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോഡ് ജില്ലയില്‍ മാത്രം 27-ന് പരീക്ഷകള്‍ ഉണ്ടായിരിക്കില്ല. കാസര്‍കോഡ് ജില്ലയില്‍ 27ന് നടക്കേണ്ട പരീക്ഷ 29ന് നടത്തുകയും, പരീക്ഷയ്ക്ക് ശേഷം ഓണാഘോഷം നടത്തുകയും ചെയ്യും.

പ്രാദേശികം

സംരംഭക മുന്നേറ്റത്തിന് തുടക്കം കുറിച്ച് അരുവിത്തുറ കോളേജിൽ സംരംഭക വികസന ക്ലബ്ബ്.

അരുവിത്തുറ :വിദ്യാർത്ഥികളിലെ സംരംഭക അഭിരുചികൾക്ക് പിൻതുണയുമായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ സംരംഭക വികസന ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിൻ്റെ ഉദ്ഘാടനം മൂവാറ്റുപുഴ ലൂവല്ലാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപക ജോയ്സ് മേരി ആൻ്റണി നിർവഹിച്ചു. ഒരു സംരംഭകനായി വിജയിക്കുന്നതിനു പിന്നിൽ കഠിനാധ്വാനത്തിന്റെയും ആത്മാർപ്പണത്തിൻ്റെയും ഏറെ കഥകൾ ഉണ്ടാവുമെന്ന് അവർ പറഞ്ഞു.കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു . ആനി ജോൺ,കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി.സി,പോഗ്രാം കോഡിനേറ്റർമാരായ ബിനിൽ ജോസഫ് ,ജിയോ ജോസ് ,അനൂ കെ ജോസ് തുടങ്ങിയവർ സംസാരിച്ചു.നിരന്തര ആശയ സംവാദങ്ങളിലൂടെയും പ്രായോഗിക പരിശീലനങ്ങളിലൂടെയും വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തിയെടുക്കുന്നതിനുള്ള ശ്രമമാണ് സംരംഭകത്വ വികസന ക്ലബ്ബു കൊണ്ട് ലക്ഷ്യമിടുന്നത്.

കോട്ടയം

പാലാ മുണ്ടാങ്കലിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു.

പാലാ: മുണ്ടാങ്കലിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു.പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ, മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 )എന്നിവരാണ് മരണമടഞ്ഞത് ജോമോളുടെ മകൾ പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോൾ ഗുരുതരാവസ്ഥയിൽ പാലാ മരിയൻ സെൻ്റർ ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ടിരിക്കുകയാണ്

ജനറൽ

പ്രേംനസീറിന്‍റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു

മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേംനസീന്‍റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. വൃക്ക-ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 11.50ഓടെയായിരുന്നു അന്ത്യം.  വഴുതക്കാട് ‘കോർഡോൺ ട്രിനിറ്റി’ ടു ബിയിൽ ആയിരുന്നു താമസം. ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മോണ്ട്ഫോർട്ട് സ്കൂൾ യേർക്കാട് എന്നിവിടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസവും ചെന്നൈയിലെ ന്യൂ കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ് ബിരുദവും നേടി. 1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങൾ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ സജീവമായി. 80കളിൽ തിരക്കുള്ള നടനായിരുന്നു. അമ്പതിലധികം സിനിമകളിൽ അഭിനയിച്ചു.  2011ൽ ‘ചൈനാ ടൗൺ’ എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തി. പൃഥ്വിരാജ് ചിത്രം ‘ജനഗണമന’യിലാണ് അവസാനമായി വേഷമിട്ടത്. ചില തമിഴ് സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മാതാവ്: ഹബീബ ബീവി. ഭാര്യ: അയിഷ. മക്കൾ: ഷമീർ ഖാൻ, അജിത് ഖാൻ. മരുമകൾ: ഹന. ‘മണിയറ’, ‘പ്രശ്നം ഗുരുതരം’, ‘ആധിപത്യം’, ‘ഇവൻ ഒരു സിംഹം’, ‘മൈലാഞ്ചി’, ‘ചിത്രം’ തുടങ്ങിയവ ഷാനവാസ് അഭിനയിച്ച പ്രധാന സിനിമകളാണ്. ഖബറടക്കം ചൊവ്വാഴ്‌ച വൈകീട്ട് അഞ്ചിന് പാളയം മുസ്‍ലിം ജമാഅത്ത് ഖബർസ്‌ഥാനിൽ