വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

കട്ടപ്പനയിൽ ഹോട്ടലിൻ്റെ ഓട വൃത്തിയാക്കുന്നതിനിടെ മൂന്നു പേർ മരിച്ചു

കട്ടപ്പനയിൽ ഹോട്ടലിൻ്റെ ഓട വൃത്തിയാക്കുന്നതിനിടെ അപകടം.മൂന്നു പേരാണ് മരിച്ചത് .  ആദ്യം ഒരാൾ ഓടയിൽ കുടുങ്ങുകയും ഇയാളെ രക്ഷിക്കാനിറങ്ങുമ്പോൾ മറ്റുരണ്ട് പേർ കുടുങ്ങിപ്പോവുകയുമായിരുന്നു. ഓറഞ്ച് എന്ന ഹോട്ടലിലായിരുന്നു സംഭവം. മരിച്ചവരിൽ രണ്ടുപേർ കമ്പം സ്വദേശി ജയറാം ഗൂഡല്ലൂർ സ്വദേശി സെൽവം എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമത്തെ ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല ജെസിബി ഉപയോഗിച്ച് ഓട പൊളിച്ച് നീക്കിയശേഷമായിരുന്നു രക്ഷാപ്രവർത്തനം.

കേരളം

ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും; യൂണിറ്റിന് സര്‍ചാര്‍ജ് പത്തുപൈസ

തിരുവനന്തപുരം: ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നതാണ് ബില്ല് വര്‍ധിക്കാന്‍ കാരണം.രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഇത് ബാധകമാകും. ഓഗസ്റ്റില്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതിനേക്കാള്‍ അധികമായി ചെലവായ 27.42 കോടി രൂപ തിരിച്ചുപിടിക്കാനാണ് സര്‍ചാര്‍ജ് ചുമത്തുന്നത്. സെപ്റ്റംബറിലെ ബില്ലിലും 10 പൈസയായിരുന്നു സര്‍ചാര്‍ജ്

കോട്ടയം

തലസ്ഥാനത്തേയ്ക്ക്ഇനി വെളുപ്പിന് യാത്ര ചെയ്യാം.2.50 മണിക്ക് പുതിയ സർവ്വീസ് ആരംഭിച്ചു.8 മണിക്ക് മുൻപ് എത്താം

പാലാ: വെളുപ്പിന് പാലായിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പാലാ ഡിപ്പോയിൽ നിന്നും പുതിയ സർവ്വീസ് ആരംഭിച്ചു.അതിരാവിലെ 2.50 മണിക്കാണ് സർവ്വീസ് .തിരുവനന്തപുരം ഭാഗത്തേയ്ക്ക് അതിരാവിലെ എത്തിച്ചേരേണ്ടവർക്ക് വളരെ സഹായകരമായ വിധമുള്ള സർവ്വീസാണിത്. 8.00. മണിക്ക് മുൻപ് തിരുവനന്തപു രത്ത് എത്താം.വെളുപ്പിന് കോട്ടയത്തേയ്ക്കുള്ള ആദ്യ സർവ്വീസ് കൂടിയാണിത്. ട്രയിൻ യാത്രയെ ആശ്രയിക്കുന്നവർക്കും പ്രയോജനപ്പെടും നേരത്തെ അനുവദിച്ച സർവീസ് ആയിരുന്നുവെങ്കിലും ബസിൻ്റെ കുറവുമൂലം തുടങ്ങുവാൻ കഴിയാതെ ഇരിക്കുകയായിരുന്നു.തിരുവനന്തപുരത്തു നിന്നും 9.25 ന് തിരികെ പോരും.

കോട്ടയം

രാജ്യത്തിൻ്റെ ഭരണഘടന അപകടത്തിൽ: : അഡ്വ ഹാരിസ് ബീരാൻ എം പി

പത്തനംതിട്ട : ന്യൂനപക്ഷങ്ങൾ അനർഹമായവ നേടുന്നു എന്ന വ്യാജ പ്രചരണം നടത്തി സമൂഹത്തിൽ സ്പർധ ഉണ്ടാക്കുവാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുന്നതായി സുപ്രീം കോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ എം പി പറഞ്ഞു. കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന നേതൃസംഗമം പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . രാജ്യത്തിൻ്റെ ഭരണഘടന അപകടകരമായ സാഹചര്യത്തെ നേരിടുകയാണ്. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ ഹനിക്കപെടുന്ന കാലത്താണ് അനർഹമായി നേടുന്നു എന്ന പ്രചരണങ്ങൾ അഴിച്ചുവിടുന്നത്. വിദ്വേഷം വളർത്തി ഭിന്നിപ്പാണ് പലർക്കും ലക്ഷ്യം. രാജ്യത്ത് ജീവിച്ചുപോകാൻ പീഡിതവർഗം ഒന്നിച്ചുള്ള പോരാട്ടമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വർക്കിംഗ് പ്രസിഡൻ്റ് മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇഅത്തുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, റ്റി പി എം ഇബ്രാഹിം ഖാൻ, അഡ്വ കെ പി മുഹമ്മദ് , സി എ മൂസ മൗലവി, കെ എച്ച് മുഹമ്മദ് മൗലവി, മുഹമ്മദ് സമീർ മൗലവി, പാങ്ങോട് കമറുദ്ദീൻ മൗലവി, സെയ്യദ് മുത്തുക്കോയ തങ്ങൾ ബാഫക്കി , അഡ്വ കുറ്റിയിൽ ഷാനവാസ്, ഇലവ്പാലം ഷംസുദ്ദീൻ മന്നാനി, പി കെ സുലൈമാൻ മൗലവി, അബ്ദുൾ സലാം കുമളി, എം എം ജലീൽ, എസ് അഫ്സൽ പത്തനംതിട്ട, സൈനുദ്ദീൻ മൗലവി, യൂസുഫ് മോളൂട്ടി , ജലാലുദ്ദീൻ മൗലവി, കെ ഇ അബ്ദുറഹിമാൻ, മുണ്ടക്കയം ഹുസൈൻ മൗലവി, ജാഫർ അബ്ദുൾ വഹാബ് , കുളത്തൂപ്പുഴ സലിം, ഇ എ നസീർ മൗലവി, റഹിം മൗലവി, തലത്തോട് നൗഷാദ്, അബ്ദുൾ റസാഖ്, അബ്ദുൾ സലാം കാഞ്ഞിരപ്പളളി, സലിം കണറ്റിൻമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

കോട്ടയം

*കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന നേതൃ സംഗമം നാളെ.*

കോട്ടയം: വക്കഫ് നിയമ ഭേദഗതിക്കെതിരെ സമർപ്പിക്കപ്പെട്ട പരാതികളിൻമേൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൻറെ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്നതിനും തുടർ നിയമ നടപടികളെപ്പറ്റിയുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുമായി ,മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന നേതൃയോഗം നാളെ 30 ന് പത്തനംതിട്ടയിൽ ചേരുമെന്ന് വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട അറിയിച്ചു. സുപ്രീം കോടതിയിൽ നിയമ പോരാട്ടത്തിനു നേതൃത്വം നൽകിയ അഡ്വ ഹാരിസ് ബീരാൻ എം. പി. യോഗത്തിൽ സംബന്ധിച്ച് ജഡ്ജ്മെൻറ് അവലോകനം ചെയ്യും.സംസ്ഥാന പ്രസിഡ്ൻ്റ് കടക്കൽ അബ്ദുൽ അസീസ് മൗലവിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അഡ്വ റ്റി.പി.എം. ഇബ്രാഹിംഖാൻ ചർച്ചകൾക്ക് നേതൃത്വം നൽകും.തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, സി.എ.മൂസാ മൗലവി, മുഹമ്മദ് നദീർ മൗലവി എന്നിവർ പ്രസംഗിക്കും ._ 

പ്രാദേശികം

അരുവിത്തുറ കോളേജിലെ ആർട്ട് ഹൗസിൻ്റെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരി അലീന ആകാശമിഠായി നിർവഹിച്ചു

അരുവിത്തുറ : അരുവിത്തുറ കോളേജിൽ വിദ്യാർഥികളുടെ കലാപരവും സാഹിത്യപരവുമായ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി പോസ്റ്റ് ഗ്രാജുവേറ്റ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ ആരംഭിച്ച അർട്സ് ഹൗസിൻ്റെ ഉദ്ഘാടനവും പെഗാസ് പേപ്പേഴ്സ് ജേണലിന്റെ പ്രകാശന കർമ്മവും കേരള സാഹിത്യ അക്കാദമി കനകശ്രീ അവാർഡ് ജേതാവ് അലീന ആകാശ മിഠായി നിർവഹിച്ചു.കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ആർട്സ് ഹൗസ് കോഡിനേറ്റർമാരായ ഡോ. നീനുമോൾ സെബാസ്റ്റ്യൻ, തേജിമോൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു.ഉദ്ഘാടനത്തോട് അനുബന്ധിച്ച് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും വേദിയിൽ നടന്നു.

കോട്ടയം

ഹൃദയാരോഗ്യ സന്ദേശവുമായി ലോകഹൃദയദിനാചരണം

കോട്ടയം: ഹൃദയാരോഗ്യം സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി ജില്ലാതല ഹൃദയദിനാചരണം. ലോക ഹൃദയദിനത്തോടനുബന്ധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടി ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. കാർഡിയോളജി പുതിയ ബ്ലോക്കിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.എ. ശോഭ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് മുഖ്യപ്രഭാഷണം നടത്തി.മെഡിക്കൽ കോളജിലെ നഴ്സുമാർക്കും ഏറ്റുമാനൂർ ബ്ലോക്കിലെ കുടുംബശ്രീ പ്രവർത്തകർക്കും കാർഡിയോ പൾമണറി റെസസിറ്റേഷനിൽ (സി.പി.ആർ) പ്രായോഗിക പരിശീലനം നൽകി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജൻസി മെഡിക്കൽ സർവീസസിലെ പരിശീലകൻ ഡോ. അർജുൻ ജെയിംസ് നേതൃത്വം നൽകി.മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം, കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, കാർഡിയോളജി വിഭാഗം മേധാവി ഡോ. റൈഹാനത്തുൽ മിസിരിയ, കാർഡിയോളജി വിഭാഗത്തിലെ ഡോ.കെ. ജയപ്രകാശ്, ഡോ.എൻ. ജയപ്രസാദ്, ഐ.എം.എ. പ്രതിനിധി ഡോ. ആർ.പി. രഞ്ജിൻ,ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ജൂനിയർ അഡ്മിനിസ്ട്രേറ്റ് മെഡിക്കൽ ഓഫീസർ ഡോ. മാർട്ടിൻ ഗ്ലാഡ്സൺ എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

ഇരപ്പാംകുഴി-കടുക്കപറമ്പ് പാലവും അപ്രോച്ച് റോഡും ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: തടവനാൽ ഡിവിഷന്റെ ചിരകാലാഭിലാഷമായിരുന്ന ഇരപ്പാംകുഴി തോടിന് കുറുകേയുള്ള പാലത്തിന്റേയും അപ്രോച്ച് റോഡിന്റേയും ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. കടുക്കാപറമ്പിനേയും ഇരപ്പാംകുഴിയേയും ബന്ധിപ്പിച്ചിരുന്ന ചെറിയ ഇടവഴി വികസിപ്പിച്ച് വാഹന ഗതാഗത സൌകര്യമുള്ള റോഡും പാലവും നിർമിക്കുകയെന്നത് പ്രദേശത്തുകാരുടെ ദീർഘകാലമായ ആവശ്യമായിരുന്നു. 10 ലക്ഷം രൂപ എം.എൽ.എ ഫണ്ടും മൂന്നര ലക്ഷം രൂപ മുനിസിപ്പൽ ഫണ്ടും ഉപയോഗിച്ചാണ് നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്.  വാർഡ് കൌൺസിലർ പി.ആർ. ഫൈസൽ അധ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് അനസ് പാറയിൽ, സി.പി.എം ഏരിയാ സെക്രട്ടറി ഷിജു, എൽ.ഡി.എഫ് കൺവീനർ നൗഫൽഖാൻ, കേരള കോൺഗ്രസ് മണ്ഡലം സെക്രട്ടറി പി.പി.എം. നൗഷാദ് പുളിക്കത്താഴെ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി അൻസാരി പ്ലാമൂട്ടിൽ, ഹയാത്തുദ്ദീൻ മദ്രസ മാനേജർ നൗഷാദ് കിണറ്റുംമൂട്ടിൽ എന്നിവർ സംസാരിച്ചു. സ്ഥലം വിട്ടു നൽകിയ നൌഷാദ് കിണറ്റുംമൂട്ടിൽ, വാർഡ് കൌൺസിലർ പി.ആർ. ഫൈസൽ, ബഷീർ പാറയിൽ, കോൺട്രാക്ടർ സുലൈമാൻ എന്നിവരെ മൊമന്റോ നൽകി എം.എൽ.എ ആദരിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉനൈസ് തൈപ്പറമ്പിൽ സ്വാഗതവും അനസ് കടുക്കപറമ്പിൽ നന്ദിയും പറഞ്ഞു.