വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

മുണ്ടക്കയം - വാഗമൺ റോഡ് നിർമ്മാണം. 17 കോടി രൂപ അനുവദിച്ച് ടെൻഡറായി

ഈരാറ്റുപേട്ട : നാഷണൽ ഹൈവേ 183 ൽ മുണ്ടക്കയത്തുനിന്നും ആരംഭിച്ച് കൂട്ടിക്കൽ- ഏന്തയാർ -ഇളംകാട് വഴി വല്യേന്തയിൽ എത്തിനിൽക്കുന്ന  ബി എം ബി സി നിലവാരത്തിലുള്ള സംസ്ഥാനപാത അവിടെനിന്നും 7 കിലോമീറ്റർ ദൂരത്തിൽ പുതുതായി റോഡ് നിർമ്മിച്ച് വാഗമണ്ണിൽ എത്തിച്ച് പുതിയ മുണ്ടക്കയം - വാഗമൺ റോഡ് യാഥാർത്ഥ്യമാക്കുന്നതിന് 17 കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ ക്ഷണിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.  ഈ റോഡ് യാഥാർത്ഥ്യമാകുന്നതോടുകൂടി പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്ക് എത്തിച്ചേരുന്നതിനുള്ള ഏറ്റവും സൗകര്യപ്രദവും, മികച്ചതുമായ പാതയായി ഇത് മാറും. കൂടാതെ നാഷണൽ ഹൈവേയിൽ നിന്നും നേരിട്ട് വാഗമണ്ണിലേക്ക് എത്തിച്ചേരാൻ കഴിയുന്നതും ഈ റോഡ് മാർഗ്ഗത്തിലൂടെ ആകും. അതുപോലെതന്നെ നിർദിഷ്ട ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട് യാഥാർത്ഥ്യമാകുന്നതോടുകൂടി ആഭ്യന്തര,വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ വിമാനമാർഗ്ഗം എത്തിച്ചേരുന്ന ടൂറിസ്റ്റുകൾക്ക് എയർപോർട്ടിൽ നിന്നും 35 കിലോമീറ്റർ മാത്രം യാത്ര ചെയ്ത് വാഗമണ്ണിൽ എത്തിച്ചേരുന്നതിനും കഴിയും.വല്യേന്ത മുതൽ വാഗമൺ വരെയുള്ള വാകച്ചുവട്, കോലാഹലമേട്, തങ്ങൾപ്പാറ എന്നീ പ്രദേശങ്ങൾ ഏറെ പ്രകൃതി രമണീയമായ സ്ഥലങ്ങളാണ്. എന്നാൽ മതിയായ ഗതാഗത സൗകര്യങ്ങൾ ഇല്ലാതിരുന്നതുമൂലം ഈ പ്രദേശത്തേക്ക് മുൻപ് വിനോദ സഞ്ചാരികൾ കാര്യമായി എത്തിച്ചേർന്നിരുന്നില്ല. ആയതിനാൽ ഇതുവഴി ഉന്നത നിലവാരത്തിൽ റോഡ് ഗതാഗതം സാധ്യമാകുന്നതോടുകൂടി ആ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഏറെ ടൂറിസം വികസന സാധ്യതകളും ഉണ്ട്. ഇപ്പോൾ വാഗമണ്ണിന് ഉൾക്കൊള്ളാൻ കഴിയാത്ത വിധം വിനോദസഞ്ചാരികളുടെ ബാഹുല്യം പലപ്പോഴും അനുഭവപ്പെടുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ കൂടുതലായി വികസിപ്പിച്ച് വാഗമണ്ണിന്റെ അനന്തമായ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി നാടിന്റെ പുരോഗതിയും കൈവരിക്കാൻ കഴിയുമെന്നും എംഎൽഎ അറിയിച്ചു. 7 കിലോമീറ്റർ ദൂരത്തിൽ ശരാശരി 10 മീറ്റർ വീതിയിലുള്ള റോഡിൽ ഡബിൾ ലൈനായി 7 മീറ്റർ വീതിയിലാണ് ബി എം ബി സി നിലവാരത്തിൽ ടാറിങ് നടത്തുക. കൂടാതെ ആവശ്യമായ സംരക്ഷണ ഭിത്തികൾ, ഓടകൾ, കലുങ്കുകൾ, സൈഡ് കോൺക്രീറ്റിങ്, റോഡ് സുരക്ഷാക്രമീകരണങ്ങൾ മുതലായവ എല്ലാം ഉൾപ്പെടുത്തി മികച്ച നിലവാരത്തിലാണ് റോഡ് നിർമ്മാണം ആസൂത്രണം ചെയ്തിട്ടുള്ളത്. ആഗസ്റ്റ് മാസം പതിനൊന്നാം തീയതി വരെ ടെൻഡർ സമർപ്പിക്കാവുന്നതും പതിനാലാം തീയതി ടെൻഡർ ഓപ്പൺ ചെയ്യുന്നതുമാണ്. മികച്ച കരാറുകാരെ കണ്ടെത്തി ടെൻഡർ ഉറപ്പിച്ച് എത്രയും വേഗത്തിൽ നിർമ്മാണം പ്രവർത്തികൾ ആരംഭിക്കുകയും പൂർത്തീകരിക്കുകയും ചെയ്യുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസം

മഴക്കാലം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; ഏപ്രിൽ, മെയ് മാസങ്ങളിലെ അവധി, ജൂൺ, ജൂലൈ മാസത്തിലേക്ക് മാറ്റുന്നത് ചർച്ചയാക്കാം; മന്ത്രി വി ശിവൻകുട്ടി

സ്കൂൾ വേനലവധി പരിഷ്കാരം, അടിയന്തര പൊതു ചർച്ചയ്ക്ക് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി. പൊതുജനാഭിപ്രായം തേടാൻ തീരുമാനം. വേനലവധി മാറ്റുന്നതിനുള്ള ഗുണങ്ങളും ദോഷങ്ങളും ജനങ്ങൾക്ക് അറിയിക്കാം. കുട്ടികളുടെ പഠനം ആരോഗ്യം എന്നിവയെ എങ്ങനെ ബാധിക്കുമെന്ന് നിർദ്ദേശിക്കാം. നിർദ്ദേശങ്ങൾ കമന്റുകൾ ആയി രേഖപ്പെടുത്താമെന്ന് വിദ്യാഭ്യാസമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാം മാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംഘടന പ്രതിനിധികളുമായി സർക്കാർ ചർച്ചക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ കാരണം ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും ചെയ്യുന്ന സാഹചര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിനാലാണ് പൊതുചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകും? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങള്‍ നമുക്ക് എങ്ങനെ മാതൃകയാക്കാം? തുടങ്ങിയ വിഷയങ്ങളിലാണ് മന്ത്രി അഭിപ്രായം ആരാഞ്ഞത്. മന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം- കേരളത്തിലെ നമ്മുടെ സ്‌കൂള്‍ അവധിക്കാലം നിലവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തില്‍, സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. ഈ വിഷയത്തില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നു.ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങള്‍ നമുക്ക് എങ്ങനെ മാതൃകയാക്കാം?നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക. ഈ വിഷയത്തെക്കുറിച്ച് ഒരു ക്രിയാത്മകമായ ചര്‍ച്ചയ്ക്ക് തുടക്കമിടാന്‍ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു.നിങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

കോട്ടയം

വീണ്ടും അമിനിറ്റി സെന്റർ അടച്ചുപൂട്ടി;

പാലാ : പാലാ നഗരത്തിലെ 'അമിനിറ്റി സെന്റർ' അനിശ്ചി തമായി  അടച്ചിട്ടിട്ടിരി ക്കുന്നതിനെതിരെ പ്രതിഷേധം വീണ്ടും ശക്തമാകുന്നു.നഗരത്തിൽ ളാലം തോടിനു സമീപം നിർമിച്ചിരിക്കുന്ന 'അമിനിറ്റി സെന്ററു' മായി ബന്ധപ്പെട്ട പരാതികൾക്കും വിവാദങ്ങൾക്കും പദ്ധതിയോളോം തന്നെ പഴക്കമുണ്ട്.നിർമ്മാണം പൂർത്തിയാക്കി ഉദ് ഘാടനം നടത്തിയിട്ടും സ്ഥാപനം കൃത്യമായി തുറന്നു കൊടുക്കാത്തതുതന്നെയാണ് അതിന് കാരണം. ഗ്രീൻ ടൂറിസം പദ്ധതിപ്രകാരം നാലു കോടി 19 ലക്ഷം രൂപ ചിലവഴിച്ച്   'ലണ്ടൻ പാലം'മാതൃകയിലുള്ള തൂക്കുപാലവും മിനി പാർക്കും ഓപ്പൺ സ്റ്റേജുമൊക്കചേർന്ന 'അമിനിറ്റി സെന്റർ ' നിർമിച്ചത്. 2020 ൽ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു,അഞ്ചു വർഷം പിന്നിടുമ്പോൾ, ഇപ്പോൾ മാത്രമല്ല എപ്പോഴും അടഞ്ഞു തന്നെയാണ് ഈ സ്ഥാപനം! പാലായുടെ പുരോഗതിയും ക്ഷേമവും  തങ്ങളുടെ പ്രാഥമിക കടമയായിരിക്കെ, നികുതിപ്പണം ഉപയോഗിച്ച് നാടിനായി നിർമിച്ച ഈ സംരംഭം ദീർഘകാലമായി അടച്ചിട്ടിരിക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പാലാ നഗര ഭരണകൂടത്തിന് ഒഴിവാകാനാകില്ലെന്നും, lതുരുമ്പെടുത്തും കാടുകയറിയും, ജനങ്ങൾക്ക്‌ ഉപകാരപ്പെടാതെ ഈ സ്ഥാപനം പാഴായതിൽ സംസ്ഥാന സർക്കാരും, പ്രാദേശിക സർക്കാരും തുല്യപ്രതികളാണെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാലാ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ജോസ് പനയ്ക്കച്ചാലി പറഞ്ഞു.അമിനിറ്റി സെന്റർ' തുറന്നു പ്രവർത്തിപ്പിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലാ കളക്ടർക്ക്‌ അപേക്ഷ നൽകിയതായും അദ്ദേഹം പറഞ്ഞു.

പ്രാദേശികം

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ; പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമര ജ്വാല നടത്തി

പൂഞ്ഞാർ :ഛത്തീസ്ഗഡിലെ ബിജെപി സർക്കാർ, കള്ള കേസുണ്ടാക്കി, അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന രണ്ട്‌ മലയാളി കന്യാസ്ത്രീകളെ, മോചിപ്പിക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ, മെഴുകുതിരികൾ കത്തിച്ചു പിടിച്ചുകൊണ്ട് പ്രതിഷേധ സമര ജ്വാല നടത്തി. കേരളത്തിൽ ക്രിസ്ത്യൻ സ്നേഹം കപടമായി പ്രകടിപ്പിച്ചുകൊണ്ട്, കീരിടവും കേക്കുമായി നടക്കുന്ന ബിജെപി, വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ സമൂഹത്തെയും മറ്റ് ന്യൂന പക്ഷ വിഭാഗങ്ങളെയും പീഡിപ്പിക്കുകയും, ജയിലിൽ ഇടുകയുമാണെന്ന്, പ്രതിഷേധ ജ്വാല ഉൽഘാടനം ചെയ്തു കൊണ്ടു മുല്ലപെരിയാർ സംരക്ഷണ സമിതി രക്ഷാധികാരിഫാ :ജോയി നിരപ്പിൽ C M I പറഞ്ഞു. മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ റോജി തോമസ് മുതിരേന്തിക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ സമര ജ്വാലയിൽ കെസിബിസി, മദ്യ വിരുദ്ധ കമ്മിഷൻ ചെയർമാൻ പ്രസാദ് കുരുവിള നടത്തിയ മുഖ്യപ്രഭാഷണത്തിൽ, കോൺഗ്രസ്‌,ഇന്ത്യയിൽ അധികാരത്തിൽ വന്നാൽ മാത്രമേ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് രക്ഷ ഉണ്ടാവുകയുള്ളുയെന്ന് അഭിപ്രായപെട്ടു. നുറു കണക്കിന് ആൾക്കാർ പങ്കെടുത്ത, പ്രതിഷേധ സമര ജ്വാലയിൽ, ജോർജ് സെബാസ്റ്റ്യൻ,M C വർക്കി, അജിത് കുമാർ, നെല്ലിക്കചാലിൽ, ടോമി മാടപ്പള്ളി, പൂഞ്ഞാർ മാത്യു അപ്പച്ചൻ മൂശാരിപറമ്പിൽ, സണ്ണി ഞള്ളക്കടൻ, സജി കൊട്ടാരം, C K കുട്ടപ്പൻ, സണ്ണി കല്ലറ്റ്, വിജയ കുമാരൻ നായർ, സതീഷ് വള്ളിയിൽ, അനീഷ്‌ കീച്ചേരി ജോസ് ഇളംതുരുത്തി, ജോയി കല്ലറ്റ്, ബേബി കുന്നിൻ പുരയിടം,മാത്യു തുരുതേൽ,സാജൻ വാഴ, ജോജോ വാളപ്ലാക്കൽ ജോബി തടത്തിൽ മനു നടുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. 

പ്രാദേശികം

കന്യാസ്ത്രീകളുടെ അറസ്റ്റ്: ബി.ജെ.പിയുടെ തനി നിറം പുറത്തായി -തോമസ് കല്ലാടൻ

ഈരാറ്റുപേട്ട.ഛത്തിസ്ഗഡിൽ രണ്ട് കന്യാസ്ത്രി കളെ അറസ്റ്റ് ചെയ്ത നടപടി മതേതര ഇന്ത്യക്ക് കളങ്കമാണ്. ഭരണഘടന ന്യാന പക്ഷങ്ങൾക്ക് നൽകുന്ന അവകാശങ്ങളുടെ നഗ്നമായ ലഘനം കുടിയാണ്. കേരളത്തിൽ ബി.ജെ.പി.ക്രൊ സ്തവ ഭവനങ്ങൾ തോറും കയറിയിറങ്ങുന്നു.വടക്കേ ഇന്ത്യയിൽ അവരെ ആട്ടിയോടിക്കുകയും. ആ ക്രാമിക്കുകയും ചെയ്യു ന്നു ഇതാണ് ഇവരുടെ നയം. കെ.പി. സി.സി. നിർവ്വാഹക സമിതി അംഗം തോമസ് കല്ലാടൻ തുടർന്ന് പറഞ്ഞു. പൂഞ്ഞാർ ബ്ലോക്ക് കോൺസ്. ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് അഡ്വ വി.എം മുഹമദ് ഇല്യാസ് ആദ്യ ക്ഷത വഹിച്ചു. കന്യാസ്ത്രി കളെ ജയിലിൽ അടച്ച നടപടിയെ അപലപിച്ചു കൊണ്ട് പ്രമേയം പാസാക്കി. അഡ്വ വി.ജെ.ജോസ്. പി എച്ച്. നൗഷാദ് . വർക്കിച്ചൻ വയമ്പോത്തനാൽ . അറസ് നാസർ . ഹരിമണ്ണ് മഠം. റോജി മുതിരേന്തിക്കൽ. റോയി തുരുത്തേൽ . ടോമി മാടപ്പള്ളി .എന്നിവർ പ്രസംഗിച്ചു.

കോട്ടയം

തീക്കോയിയിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തീക്കോയിയിൽ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റയീട്ടി കുട്ടിയാനിക്കൽ സോണിയെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തീക്കോയി ടൗണിൽ ഉള്ള കെട്ടിടത്തിൽ ആണ് മൃതദ്ദേഹം കണ്ടെത്തിയത്.. മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുള്ളതായി പറയുന്നു. സമീപത്തെ ഹോട്ടലിൽ ജീവനക്കാരൻ ആയിരുന്നു. ഈരാറ്റുപേട്ട പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

കോട്ടയം

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ചേതൻകുമാർ മീണ കോട്ടയം കളക്ടർ.

തിരുവനന്തപുരം: ഐഎഎസിൽ വ്യാപകമാറ്റങ്ങൾ വരുത്തി സർക്കാർ. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കളക്ടർമാരെ മാറ്റി. ചൊവ്വാഴ്ച അർധരാത്രിയാണ് ഇതിന്റെ ഉത്തരവ് പുറത്തിറങ്ങിയത്.എറണാകുളം ജില്ലാ കളക്ടറായിരുന്ന എൻ.എസ്.ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായി നിയമിച്ചു. കെഎഫ്‌സിയുടെ മാനേജിങ് ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനാണ്. പാലക്കാട് കളക്ടറായിരുന്ന ജി.പ്രിയങ്കയാണ് പുതിയ എറണാകുളം ജില്ലാ കളക്ടർ. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എം.എസ്.മാധവിക്കുട്ടിയെ പാലക്കാട് ജില്ലാ കളക്ടറാക്കി. ഇടുക്കി കളക്ടറായിരുന്ന വി.വിഘ്‌നേശ്വരിയെ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിയാക്കി. പകരം പഞ്ചായത്ത് ഡയറക്ടറായിരുന്ന ഡോ.ദിനേശൻ ചെറുവാട്ടിനെ നിയമിച്ചു. കോട്ടയം ജില്ലാ കളക്ടറായിരുന്ന ജോൺ വി.സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി. ന്യൂഡൽഹിയിൽ അഡീഷണൽ റെസിഡന്റ് കമ്മിഷണറായിരുന്ന ചേതൻകുമാർ മീണയാണ് കോട്ടയത്തെ പുതിയ കളക്ടർ.തൊഴിൽവകുപ്പ് സെക്രട്ടറിയായിരുന്ന കെ.വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാക്കി. ഡൽഹിയിലെ റസിഡന്റ് കമ്മിഷണറായ പുനീത് കുമാറിനെ തദ്ദേശഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായിരുന്ന എസ്.ഷാനവാസാണ് പുതിയ തൊഴിൽ സെക്രട്ടറി. പഠനാവധി കഴിഞ്ഞെത്തിയ ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു.തദ്ദേശ ഭരണവകുപ്പിൽ അഡീഷണൽ സെക്രട്ടറിയായ ഡോ. എസ്.ചിത്രയെ പൊതുവിദ്യാഭ്യാസ വകുപ്പിലേക്കും ലാൻഡ് റവന്യൂ ജോയിന്റ് സെക്രട്ടറി എ.ഗീതയെ റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും മാറ്റി.

പ്രാദേശികം

കാപ്പ കേസ് പ്രതിയെ പിടിക്കാൻ എത്തിയ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ പോലീസുകാരന് നേരെ പ്രതി കത്തി വീശി.

ഈരാറ്റുപേട്ട :കാപ്പ കേസ് പ്രതിയെ പിടിക്കാൻ എത്തിയ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ പോലീസുകാരന് നേരെ പ്രതി കത്തി വീശി. കത്തികൊണ്ട് പോലീസുകാരന് പരിക്കേറ്റു. ഈരാറ്റുപേട്ട മന്തക്കുന്ന് ഭാഗം പുത്തൻപുരയിൽ അഫ്സൽ ഹക്കിം ആണ് ഈരാറ്റുപേട്ട സ്റ്റേഷനിലെ സി പി ഒ ശ്രീജേഷിനെയാണ് ആക്രമിച്ചത് ഈ മാസം കാപ്പ ചുമത്തിയ പ്രതി വീട്ടിലുണ്ട് എന്നറിഞ്ഞ് എത്തിയ പോലീസിന് നേരെ കറിക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിനു മുറിവേറ്റ സിപിഓ ശ്രീജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പ്രതിയെ അറസ്റ്റ് ചെയ്‌തു. ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം. ജില്ലയിൽ നിന്നും നാടുകടത്തിയ ഇയാൾ, വിലക്ക് ലംഘിച്ചാണ് വീട്ടിലെത്തിയത്.