വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഫെയ്സ് യൂത്ത് ക്ലബ്ബ് - സിനോബി സി. തങ്കപ്പൻ പ്രസിഡൻ്റ്, നസീറ എൻ. ജനറൽ സെക്രട്ടറി,ഫൈസൽ പത്താഴപ്പടി ട്രഷറർ

ഈരാറ്റുപേട്ട : ഫെയ്സ് യൂത്ത് ക്ലബ്ബ് ഭാരവാഹികളായി ശ്രീ.സിനോബി.സി. തങ്കപ്പൻ (പ്രസിഡൻ്റ്) ശ്രീമതി.നസീറ.എൻ (ജനറൽ സെക്രട്ടറി) ശ്രീ.ഫൈസൽ പത്താഴപ്പടി (ട്രഷറർ)ശ്രീ. മാഹീൻ മറ്റക്കാട്, ശ്രീ.നാഫി മാളിയേക്കൽ (വൈസ് പ്രസിഡൻ്റ്മാർ) ശ്രീ. ഷിബു മൾബറി, ഫാത്വിമ അലി (ജോ.സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.  ഫൈൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ്) ഓഫീസ് ഹാളിൽ ചേർന്ന യോഗത്തിൽ ഫെയ്സ് ജനറൽ സെക്രട്ടറി ശ്രീ. ഹാഷിം ലബ്ബ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഫെയ്സ് പ്രസിഡൻ്റ് ശ്രീ.കെ.പി.എ. നടയ്ക്കൽ , സാഹിത്യ വേദി പ്രസിഡൻ്റ് ശ്രീ.ജാഫർ കെ.എം, സാഹിത്യവേദി സെക്രട്ടറി ശ്രീ. പി.പി.എം നൗഷാദ്, വിമൻസ് ക്ലബ്ബ് സെക്രട്ടറി ശ്രീമതി. റസീന ജാഫർ, ഫെയ്സ്സെക്രട്ടറി  ശ്രീമതി. താഹിറ താഹ എന്നിവർ സംസാരിച്ചു.ഫെയ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാലാമത്തെ ഘടകമാണ് യുത്ത് ക്ലബ്. വുമൻസ് ക്ലബ്, ലിറ്റററി ക്ലബ്, മ്യൂസിക് ക്ലബ് തുടങ്ങിയയാണ് മറ്റു ഘടകങ്ങൾ

പ്രാദേശികം

ഗസ്സ ഐക്യദാർഢ്യ സദസ്സ്സംഘടിപ്പിച്ചു

ഈരാറ്റുപേട്ട :തേവരൂപാറ ജബലന്നൂർ ജുമാ മസ്ജിദ് പരിപാലന സമിതിയുടെ നേതൃത്വത്തിൽ ഗസ്സ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു മഹല്ല് പ്രസിഡണ്ട് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു വിശപ്പിനെ ആയുധമാക്കുന്ന സയണിസ്റ്റ് ഭീകരതയെ ചെറുക്കണമെന്നും ക്രൂരമായ യുദ്ധക്കുറ്റം ചെയ്യുന്ന ഇസ്രായേൽ ഭരണത്തിനെതിരെ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്നും സമാനതകൾ ഇല്ലാത്ത ഇസ്രയേൽ ഉപരോധത്തിനെതിരെ കരുണ വറ്റാത്തമനുഷ്യർ പോരാട്ടത്തിന് ഇറങ്ങണമെന്നും ഉദ്ഘാടനം നിർവഹിച്ച് ജബലന്നൂർ ചീഫ് ഇമാം ഷിബിലി നദ്‌വി പറഞ്ഞു

കേരളം

കനത്തമഴ തുടരുന്നു; സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കനത്ത മഴ കണക്കിലെടുത്ത് ഇന്ന് ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ,തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ആണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.നാളെ എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രാദേശികം

ടാലി അംഗീകൃത പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : ബിസിനസ്സ് അക്കൗണ്ടിംഗിനെ  എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ടാലിയുടെ അംഗീകൃത പരിശീലന കേന്ദ്രം ഈരാറ്റുപേട്ടയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ്ഘാടനം ചെയ്തു. പ്രൈവറ്റ് ബസ്റ്റാന്റിന് സമീപമുള്ള ഇല്ലത്തുപറമ്പില്‍ ബില്‍ഡിംഗിലാണ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, ബിസിനസ്സ് ഉടമകള്‍ എന്നിവര്‍ക്ക് Tally-GST കോഴ്‌സുകളും പരിശീലനവും നല്‍കുന്ന ഈ സ്ഥാപനം, പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അന്താരാഷ്ട നിലവാരമുള്ള സര്‍ട്ടിഫിക്കറ്റും നല്‍കുന്നു.  Master Accountant, Tally - Essaintials , MS Office, Office Automation, GCC Vat, Advcd Excel തുടങ്ങിയ കോഴ്‌സുകളും ബിസ്സിനസ്സ് അക്കൗണ്ടിംഗ് വര്‍ക്കുകള്‍, ജിഎസ്ടി രജിസ്‌ട്രേഷന്‍, റിട്ടേണ്‍ ഫയലിംഗ്, ഐടിആര്‍ ഫയലിംഗ് തുടങ്ങിയ സേവനങ്ങളും MH Academy ക്ക് കീഴിൽ പ്രവർത്തിക്കുന്നു.മുൻസിപ്പൽ കൗൺസിലർമാർ, രാഷ്ട്രീയ-സാമൂഹിക - വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ പ്രോഗ്രാമിൽ പങ്കെടുത്തു.

കേരളം

ജയിൽചാടിയ ഗോവിന്ദച്ചാമി പിടിയിൽ

കണ്ണൂർ∙ ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി മണിക്കൂറുകൾക്കകം പിടിയിലെന്ന് സൂചന. കണ്ണൂർ നഗരത്തിലെ തളാപ്പ് പരിസരത്തുനിന്നാണ് പിടിയിലായതെന്നാണ് വിവരം. ഒറ്റക്കൈ കൊണ്ട് മതിൽചാടി രക്ഷപ്പെടുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. കണ്ണൂർ ടൗൺ‌ പൊലീസ് സ്റ്റേഷനിൽ ഉടനെ ഗോവിന്ദച്ചാമിയെ എത്തിക്കുംകണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം അറിയുന്നത്. ജയിൽ അധികൃതർ കൂടുതൽ പരിശോധനകൾ നടത്തുകയാണ്. ഇയാളെ കഴിഞ്ഞ ദിവസം വരെ ജയിലിനകത്ത് കണ്ടിരുന്നു. ഇയാളുടെ വധശിക്ഷ നേരത്തെ  സുപ്രീം കോടതി റദ്ദാക്കിയിരുന്നു.ജയിൽ അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. സെൻട്രൽ ജയിൽ ചാടിയ ഗോവിന്ദച്ചാമി പുറത്തുകടന്നത് എങ്ങനെയെന്ന് അവ്യക്തമാണ്. ജയിൽ വളപ്പിനുള്ളിൽ ഇയാൾ ഇല്ല എന്ന് അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളിൽ കേസുകളുണ്ട്. മോഷണകേസുകളിലും പ്രതിയാണ് ഗോവിന്ദച്ചാമി.  

കേരളം

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച; വ്യാപക തിരച്ചിൽ

കണ്ണൂർ : കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് ഇയാളെ കാണാനില്ലെന്ന് മനസ്സിലായത്.പുലർച്ചെ 1.15 ന്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ തനിച്ച് പാർപ്പിച്ചിരുന്ന സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയും ചെയ്തു. ഈ സമയത്ത് പുറത്ത് നിന്നും ഇയാൾക്ക് സഹായം ലഭിച്ചിരുന്നു. ഇതിൻ്റെയെല്ലാം ദൃശ്യങ്ങൾ സിസിടിവിൽ ഉണ്ട്. എന്നാൽ ജയിലുദ്യോഗസ്ഥർ വിവരമറിഞ്ഞത് രാവിലെ അഞ്ച് മണിയോടെയാണ്. സെല്ലിനകത്ത് ഇയാളില്ലെന്ന് കണ്ട് ജയിൽ പരിസരത്ത് ഇയാളെ ഉദ്യോഗസ്ഥർ തിരഞ്ഞുനടന്നു. അപ്പോഴേക്കും കൊടുംകുറ്റവാളി ജയിലിന് പുറത്ത് കടന്ന് മണിക്കൂറുകൾ പിന്നിട്ടിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ശേഷം ഏഴ് മണിയോടെയാണ് പ്രതി ജയിൽ ചാടിയെന്ന വിവരം ജയിലധികൃതർ പൊലീസിനെ അറിയിക്കുന്നത്. ഇതോടെയാണ് ജയിലിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചത്  

കോട്ടയം

താഴ്ച്ചയുള്ള കൊക്കയിൽ വീണു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

വാഗമൺ റോഡിൽ കൊക്കയിൽ വീണ് വിനോദസഞ്ചാരി മരിച്ചു. എറണാകുളം തോപ്പുംപടി സ്വദേശി തോബിയാസ് (58) ആണ് മരിച്ചത്. ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ 200 അടി താഴ്ച‌യിലേക്ക് കാൽവഴുതി വീഴുകയായിരുന്നു. രാത്രി എട്ടരയോടെയാണ് ഇയാൾ കൊക്കയിൽ വീണത്. വാഗമൺ സന്ദർശിക്കാനായാണ് തോബിയാസും സംഘവും എറണാകുളത്തുനിന്ന് എത്തിയത്. തിരികെ മടങ്ങുന്നതിനിടെ കാഞ്ഞാർ വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇവർ വാഹനം നിർത്തി ഇറങ്ങുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്നവർ ഉടൻ മൂലമറ്റം ഫയർഫോഴ്സിൽ വിവരം അറിയിച്ചു. തുടർന്ന്മൂലമറ്റം,തൊടുപുഴഅഗ്നിരക്ഷാസേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.പുലർച്ചെ മൂന്നു മണിയോടെ തോബിയാസിന്റെ മൃതേദേഹം പുറത്തെത്തിച്ചു. തുടർന്ന് ഇടുക്കി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

പ്രാദേശികം

വിൽപനക്ക് വെച്ച 1.5 കിലോ കഞ്ചാവ് പിടികൂടി

ഈരാറ്റുപേട്ട:തൊഴിലാളികൾക്കിടയിൽ വിൽപന നടത്താൻ വെച്ചിരുന്ന ഒന്നര കിലോ കഞ്ചാവ് പിടികൂടി. ഈരാറ്റുപേട്ട മാർക്കറ്റ് റോഡിലെ വാടക കെട്ടിടത്തിൽ താമസിക്കുന്ന കെട്ടിട നിർമാണ തൊഴിലാളിയും വെസ്റ്റ് ബംഗാൾ സ്വദേശിയുമായ ഗുരു പദ് റോയി (28) ആണ് പൊലീസിൻ്റെ വലയിൽ കുടുങ്ങിയത്. ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പ്രതി പിടിയിലായത്. ഇയാളെ കഴിഞ്ഞ രണ്ടാഴ്ചയായി പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ബുധനാഴ്ച രാത്രി പത്ത് മണിക്കാണ് വാടകക്ക് താമസിക്കുന്ന മുറിയിൽ നിന്നും ഗുരു പദ് റോയിയെ അറസ്റ്റ് ചെയ്തത്. മഫ്തി പൊലീസ് സാധനം വാങ്ങാനെന്ന നിലയിലാണ് ഇദ്ധേഹത്തെ സമീപിച്ചത്. വിൽപ്പന നടത്താനായി പ്ലാസിറ്റിക്ക് കവറിൽ നിറച്ച നിലയിലായിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പകൽ കെട്ടിട നിർമാണ തൊഴിലിൽ ഏർപ്പെടുകയും രാത്രി സമയങ്ങളിൽ കഞ്ചാവ്  കച്ചവടവുമാണ് പതിവ്. മൂന്ന് വർഷമായി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് വിൽപന നടത്തീട്ടുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.