വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന് വൈകിട്ട് 3.20 നായിരുന്നു മരണം.  വിഎസിന്റെ ജീവിത ചരിത്രമെന്നാൽ കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. 1923 ഒക്ടോബർ 20 നാണ് ആലപ്പുഴ വെന്തലത്തറ വീട്ടിൽ ശങ്കരൻ്റെയും അക്കാമ്മയുടെയും മകനായി വി എസ് അച്യുതാനന്ദൻ ജനിച്ചത്. നാലാം വയസിൽ അമ്മയും 11 വയസായപ്പോൾ അച്ഛനും മരിച്ചു. അനാഥത്വവും ദാരിദ്യവും വലച്ചെങ്കിലും പഠിക്കണമെന്ന മോഹം വി എസ് ഉപേക്ഷിച്ചില്ല. ജാതി വ്യവസ്ഥ കത്തിക്കാളി നിന്ന നാട്ടിൽ സവർണ കുട്ടികൾ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ വി എസ് ബൽറ്റൂരിയടിച്ചോടിച്ചു. അന്നേ വിഎസ് അച്യുതാനന്ദൻ വ്യവസ്ഥിതിയോട് കലഹം പ്രഖ്യാപിച്ചു. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസിൽ പഠിപ്പവസാനിപ്പിച്ചു. ചേട്ടൻ്റെ തയ്യൽക്കടയിലെ ചെറിയ ജോലി കൊണ്ട് വീട്ടിലെ വിശപ്പടക്കാൻ കഴിയാതായി. പതിനഞ്ചാം വയസിൽ ആസ്പിൻവാൾ കമ്പനിയിൽ ജോലിക്ക് കയറി. നടുവൊടിക്കുന്ന ജോലി, കുറഞ്ഞ കൂലി, മോശമായ തൊഴിൽ സാഹചര്യങ്ങൾ അവിടെയും അവൻ കലഹിച്ചു. മറ്റെന്തും സഹിക്കാം കൂലി കൂട്ടി ചോദിക്കാൻ അവൻ തൊഴിലാളികളോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഒരു വർഷത്തിനിടെ ആ പതിനാറുകാരൻ തൊഴിലാളികളുടെ കണ്ണിലുണ്ണിയും മുതലാളിമാരുടെ കണ്ണിലെ കരടുമായി. പതിനേഴാം വയസിൽ വി എസിന് പാർട്ടി അംഗത്വം കിട്ടി. 1943ലെ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനത്തിൽ ആ ചെറുപ്പക്കാരൻ പ്രതിനിധിയായി. അച്യുതാനന്ദനെന്ന യുവനേതാവ് അവിടെ ഉദിച്ചുയരുകയായിരുന്നു.

പ്രാദേശികം

വിദ്യാഭ്യാസ കലാ കായിക രംഗത്തെ പ്രഗത്ഭരായ വിദ്യാർഥികളെ ആദരിച്ച് തലപ്പലം ബാങ്ക്

തലപ്പലം: തലപ്പലം സർവീസ് സഹകരണ ബാങ്കിൽ നടന്ന എക്സലൻസ് അവാർഡ് മീറ്റ് 2025 ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജോൺ സെബാസ്റ്റ്യൻ ഉത്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഷിബി ജോസഫ് അധ്യക്ഷത വഹിച്ചു. 2024-25 അദ്ധ്യയന വർഷത്തിൽ വിദ്യാഭ്യാസ കലാ കായിക ശാസ്ത്ര മേളകളിൽ മികവു കാട്ടിയ സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് നൽകുന്ന എക്സലൻസ് അവാർഡ് കരസ്ഥമാക്കിയ 58 വിദ്യാർത്ഥികളെ ആദരിച്ചു.തലപ്പലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ജോസഫ്, മുൻ ബാങ്ക് പ്രസിഡന്റ് അഡ്വ. എം.ജെ. സെബാസ്റ്റ്യൻ, ഭരണസമിതി അംഗം ഡോ. റെജി വർഗീസ് മേക്കാടൻ, ബ്ലോക്ക് പഞ്ചായത്തു മെമ്പർ ശ്രീകല ആർ, ഗ്രാമപഞ്ചായത്തു മെമ്പർ അനുപമ വിശ്വനാഥ്, ഭരണസമിതി അംഗം ഗോപാലകൃഷ്ണൻ നായർ എം, ബാങ്ക് സെക്രട്ടറി അനിൽ കുമാർ പി.പി എന്നിവർ പ്രസംഗിച്ചു.

കോട്ടയം

മനം മയക്കും മലരിക്കൽ ആമ്പൽ ടൂറിസം കാണാൻ മന്ത്രി മുഹമ്മദ് റിയാസ് ചൊവ്വാഴ്ച എത്തും

കോട്ടയം ; മലരിക്കലിലെ മനം നിറയ്ക്കും കാഴ്ച കാണാൻ ടൂറിസം മന്ത്രിയെത്തുന്നു.  നോക്കെത്താ  ദൂരത്തോളം  പിങ്ക് നിറം നിറച്ച് പരന്നു കിടക്കുന്ന ആമ്പൽപ്പൂവസന്തം  കാണാനും ടൂറിസം സാധ്യതകൾ വിലയിരുത്താനുമാണ് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി. എ മുഹമ്മദ് റിയാസ് ചൊവ്വാഴ്ച രാവിലെ ഏഴിന് മലരിക്കലിൽ എത്തുന്നത്. ജൂൺ,ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായാണ്  മലരിക്കലിലെ  പാടശേഖരങ്ങളിൽ ആമ്പൽ വിരിയുന്നത്. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിലേക്ക് വെള്ളം കയറ്റുന്നതോടെ ആമ്പലുകൾ  പൂക്കാൻ  തുടങ്ങും. 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്തിന്റെ മലരിക്കൽ ഭാഗത്തും 820 ഏക്കറുള്ള തിരുവായിക്കരി പാടത്തുമായാണ് ആമ്പൽ പൂക്കൾ വസന്തം ഒരുക്കുന്നത്. രാത്രി വിരിയുന്ന പൂക്കൾ രാവിലെ പത്തോടെ വാടിത്തുടങ്ങും. സന്ദർശകർക്ക് വള്ളങ്ങളിൽ ആമ്പലുകൾക്കിടയിലൂടെ യാത്ര ചെയ്ത്  കാഴ്ചകൾ കാണാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനസംയോജന പദ്ധതി,തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്,മലരിക്കൽ ടൂറിസം സൊസൈറ്റി, കാഞ്ഞിരം സർവ്വീസ് സഹകരണ ബാങ്ക്, തിരുവാർപ്പ് വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക്, ജെ-ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവർ സംയുകതമായാണ് ആമ്പൽ ഫെസ്റ്റ് നടത്തുന്നത്.   ആമ്പൽവസന്തത്തിലേക്ക് അതിവേഗമെത്താം   ആധുനിക നിലവാരത്തിൽ മലരിക്കലേയ്ക്കുള്ള വഴിയൊരുങ്ങി. കാഞ്ഞിരം പാലം മുതൽ മലരിക്കൽ വരെ 1.4 കിലോമീറ്റർ നീളത്തിലുള്ള റോഡ് ബി.എം.ബി.സി. നിലവാരത്തിൽ അഞ്ചുകോടി രൂപ ചെലവിട്ടാണ് നവീകരിച്ചത്. നബാർഡ് ഫണ്ടുപയോഗിച്ചാണ് റോഡ് നവീകരണം. മലരിക്കലെ ആമ്പൽ വസന്തത്തിന്റെ പ്രശസ്തിക്കൊപ്പം ഗ്രാമീണ ടൂറിസം സാധ്യതകളും ചടുലവേഗത്തിൽ വളർന്നതോടെ റോഡ് സൗകര്യം വികസിപ്പിക്കണമെന്ന ആവശ്യം പ്രദേശവാസികളിൽനിന്ന് ഉയർന്നിരുന്നു. ഇതേത്തുടർന്നാണു സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ സർക്കാരിനു പദ്ധതി സമർപ്പിച്ചത്. എങ്ങനെയെത്താം  കോട്ടയം - കുമരകം റോഡിൽ  ഇല്ലിക്കൽ കവലയിൽ നിന്ന് തിരുവാർപ്പ് റോഡിലൂടെ തിരിഞ്ഞു പോകണം.  കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണ് മലരിക്കൽ. കുമരകത്ത് നിന്ന് 9 കിലോമീറ്ററും കോട്ടയത്തുനിന്ന് ഏഴര കിലോമീറ്ററും സഞ്ചരിച്ചാൽ കാഞ്ഞിരം മലരിക്കലിൽ എത്തിച്ചേരാം. പാർക്കിങ് സൗകര്യം  പുത്തൻ റോഡിൻ്റെ വശങ്ങളിൽ ഇരുനൂറിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാം. ആമ്പൽ ഫെസ്റ്റ് നടക്കുന്ന പ്രധാന ടൂറിസം പ്രദേശങ്ങളിൽ 640 മീറ്റർ ദൂരം റോഡിന്റെ വശങ്ങളിൽ മണ്ണിട്ടുയർത്തി 12 മീറ്റർ വീതിയിൽ റോഡിന് സ്ഥലലഭ്യത ഉറപ്പുവരുത്തി. ഈ ഭാഗം പാർശ്വഭിത്തി കെട്ടി സംരക്ഷിച്ചുമാണ് പുതിയ റോഡ് നിർമിച്ചിരിക്കുന്നത്. കൂടാതെ സമീപ പ്രദേശങ്ങളിലെ വീടുകളിൽ 30 രൂപ പാർക്കിങ് ഫീസോടെ വാഹനങ്ങൾ പാർക്ക് ചെയ്യാം.    എപ്പോൾ എത്തണം  രാത്രിയാണ് ആമ്പൽ പൂക്കൾ വിരിയുന്നത്. രാവിലെ 10 ആവുമ്പോൾ പൂക്കൾ വാടിത്തുടങ്ങും. രാവിലെ ആറു മുതൽ ഏഴുവരെയുള്ള സമയങ്ങളിൽ എത്തിയാൽ കൂടുതൽ ദൃശ്യഭംഗിയോടെ പൂക്കൾ കാണാം. സെപ്റ്റംബർ പകുതിവരെ ആമ്പൽപ്പൂവസന്തം ഉണ്ടാവും.  160 വള്ളങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. ആമ്പൽപ്പാടം ചുറ്റിക്കാണാൻ ഒരാൾക്ക് 100 രൂപയാണ് വള്ളത്തിന് ഫീസ്.    ഒരു മണിക്കൂറിന് ആയിരം രൂപ നൽകി  വള്ളം വാടകയ്ക്കുമെടുക്കാം.  പ്രധനമായും ഫോട്ടോ ഷൂട്ട് നടത്താനാണ് ആളുകൾ ഇത് ഉപയോഗിക്കുന്നത്.  വരുമാനത്തിലും ഹിറ്റ്  പ്രാദേശിക ടൂറിസത്തിലൂടെ നാലു കോടി രൂപയുടെ വരുമാനം ഒരു സീസണിൽ പ്രദേശവാസികൾക്ക് ലഭിക്കുന്നതായാണ് അനൗദ്യോഗിക കണക്ക്. ഈ വർഷം നേരത്തേതന്നെ ആമ്പൽ വിരിഞ്ഞതോടെ  അതിൽ കൂടുതൽ വരുമാനമാണ് പ്രതീക്ഷിക്കുന്നത് . അവധി ദിവസങ്ങളിൽ 5,000 അധികം ആളുകൾ മലരിക്കൽ സന്ദർശിക്കുന്നുണ്ട്. പാർക്കിങ്, പൂവിൽപന, വള്ളങ്ങളുടെ വരുമാനം, കോഫി ഷോപ്പുകൾ,കടകൾ,ഹോംസ്റ്റേകൾ എന്നിവയിലൂടെയാണ് പ്രദേശവാസികൾക്ക് കൂടുതലും വരുമാനം ലഭിക്കുന്നത്.  ഇനി കർഷകർക്കും വരുമാനം  മലരിക്കൽ ആമ്പൽ ടൂറിസം കർഷകർക്ക് വരുമാനം നൽകുന്ന മാതൃകയാകും. തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്തിലെ 1800 ഏക്കർ വരുന്ന ജെ- ബ്ലോക്ക്, 850 ഏക്കർ വിസ്തൃതിയുള്ള തിരുവായ്ക്കരി പാടശേഖരസമിതികളും ഈപാടശേഖരങ്ങളിൽ വളർന്ന ആമ്പലുകൾക്കിടയിൽ സഞ്ചാരികളെ വള്ളങ്ങളിൽ എത്തിക്കുന്നവരും ചേർന്നാണ് ധാരണയുണ്ടാക്കിയത്. ടൂറിസം സീസൺ കഴിയുന്നതോടെ വള്ളങ്ങളുടെ ഉപയോഗത്താൽ കേടുസംഭവിച്ച വരമ്പുകൾ നന്നാക്കാനും പാടശേഖരങ്ങളുടെ പുറംബണ്ടുകൾ ശക്തിപ്പെടുത്താനും ഈ തുക കർഷകർക്ക് ഉപയോഗിക്കാം. ഓരോ പാടശേഖരത്തിലും ഉപയോഗിക്കുന്ന വള്ളങ്ങൾ അതത് പാടശേഖരസമിതികളുമായി ചേർന്ന് സഞ്ചാരികൾക്ക് കടവുകൾ ക്രമീകരിക്കും. ഊഴം അടിസ്ഥാനത്തിൽ വള്ളങ്ങൾ ക്രമീകരിക്കും. ലൈഫ് ജാക്കറ്റ് ഉറപ്പാക്കും. വള്ളങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കി. വള്ളങ്ങൾ പ്രവർത്തിപ്പിക്കുന്നവർ യൂണിഫോം ധരിക്കും. ഗ്രാമപ്പഞ്ചായത്ത്, മലരിക്കൽ ടൂറിസം സൊസൈറ്റി, ജെ. ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവർചേർന്നാണ് തീരുമാനങ്ങളെടുത്തത്.

കേരളം

സംസ്ഥാന കര്‍ഷക അവാര്‍ഡ്: 23 വരെ അപേക്ഷിക്കാം

തിരുവനന്തപുരം ; കാര്‍ഷികോല്‍പാദന മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന കര്‍ഷക അവാര്‍ഡിന് ജൂലൈ 23 വരെ അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷം നല്‍കിയ 40 വിഭാഗങ്ങളിലെ അവാര്‍ഡുകള്‍ക്ക് പുറമെ പുതുതായി ആറ് വിഭാഗങ്ങളില്‍ കൂടി ഇത്തവണ പുരസ്‌കാരം നല്‍കും. ഭിന്നശേഷിക്കാരായ കര്‍ഷകര്‍, കാര്‍ഷിക മേഖലയിലെ മികച്ച സ്റ്റാര്‍ട്ടപ്പ്, അതത് വര്‍ഷങ്ങളില്‍ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികള്‍ മികവോടെ നടപ്പാക്കുന്ന കൃഷിഭവന്‍, മികച്ച പ്രവര്‍ത്തനം നടത്തിയ കൃഷി ജോയിന്റ് ഡയറക്ടര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, കൃഷി എഞ്ചിനീയര്‍ എന്നിങ്ങനെയാണ് പുതുതായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍. കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മുഖേന നല്‍കുന്ന അവാര്‍ഡിന് കര്‍ഷകര്‍ക്ക് അതത് കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. പൂരിപ്പിച്ച അപേക്ഷ ഫോമിനൊപ്പം കൃഷിഭൂമിയുടെ രേഖകളും നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും സമര്‍പ്പിക്കണം. അപേക്ഷ ഫോമും കൂടുതല്‍ വിവരങ്ങളും  www.keralaagriculture.gov.in ല്‍ ലഭിക്കും. ഓരോ വിഭാഗങ്ങളിലും അവാര്‍ഡിനായി തെരഞ്ഞെടുക്കുന്ന കര്‍ഷകര്‍ക്ക് കര്‍ഷകദിനമായ ചിങ്ങം ഒന്നിന് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

പ്രാദേശികം

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽകെമിസ്ട്രി വിഭാഗം ലോക യുവജന നൈപുണ്യ വികസന ദിനാഘോഷവും കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനവും.

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ കെമിസ്ട്രി വിഭാഗം ലോകയുവജന നൈപുണ്യ വികസന ദിനാഘോഷവും കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനവും നടന്നു.കോളേജിലെ പിജി ഡിപ്പാർട്ട്മെൻറ് ഓഫ് കെമിസ്ട്രിയുടെയും എയ്ഡഡ് വിഭാഗം കോമേഴ്സിൻ്റെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.പരിപാടികളുടെ ഉദ്ഘാടനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഇൻക്യുബേഷൻ സെന്റർ കോട്ടയം സി ഇ ഒ മിട്ടു റ്റി ജി നിർവഹിച്ചു. കഴിഞ്ഞ വർഷം മികച്ച റാങ്കുകൾ നേടിയ വിദ്യാർത്ഥികളെയും വിവിധ ഇൻ്റർനാഷണൽ സ്ഥാപനങ്ങളിൽ ജോലി നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.കോളേജിലെ ബിരുദാനന്തര ബിരുദം കെമിസ്ട്രി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ജ്വലിക്കുന്ന യുവത്വം: നൈപുണ്യ വികസനവും സാധ്യതകളുടെ കണ്ടെത്തലും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാല കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ജോബിൻ കുരുവിള ഉദ്ഘാടനം ചെയ്തു. കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങുകളിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ,നാക്ക് കോഡിനേറ്റർ ഡോ മിഥുൻ ജോൺ, കെമിസ്ട്രി വിഭാഗം മേധാവി ഡോ.ഗ്യാബിൾ ജോർജ് ,കോട്ടയം ഐ ഐ ഐ ടി ഇൻക്യുബേഷന്‍ സെൻ്റർ മാനേജർ അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.

കോട്ടയം

വെള്ളാപ്പള്ളിയുടെ പ്രസ്‌താവന നിരുത്തരവാദിത്വപരം -മുഹമ്മദ് നദീർ മൗലവി

ഈരാറ്റുപേട്ട: വെള്ളാപ്പള്ളി നടേശൻ കോട്ടയത്ത് നടത്തിയ പ്രസ്‌താവന അപഹാസ്യവും നിരുത്തര വാദിത്വപരവും കേരളത്തിൻ്റെ സാമൂഹ്യഘടനയുടെ കടയ്ക്കൽ കത്തിവെക്കുന്നതുമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി പറഞ്ഞു. അടുത്തകാലം വരെ മത ന്യൂനപക്ഷങ്ങളോട് ചേർന്ന് നിന്ന് അവകാശങ്ങൾക്ക് വേണ്ടി പടപൊരുതിയ വെള്ളാപ്പള്ളി നടേശന് ഒന്നുറങ്ങി വെളുത്തപ്പോൾ നിലപാടിൽ മാറ്റം സംഭവിച്ചത് അത്ഭുതകരമാണ്. വർഗീയ ഫാസിസ്റ്റുകൾക്ക് ചുട്ടു പിടിക്കുന്ന ഈ നിലപാടിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മത സാമൂഹിക സാഹചര്യത്തിന് നിരക്കാത്ത പ്രയോഗങ്ങളാണ് അദ്ദേഹം നടത്തിയിട്ടു ള്ളത്. കേരളത്തിൽ ഒരു മുസ്ലിം മുഖ്യമന്ത്രി വന്നാൽ ആകാശം ഇടിഞ്ഞുവീഴുന്നതുപോലെ എന്തോ പ്രത്യാഘാതം ഉണ്ടാകും എന്ന മട്ടിലാണ് പ്രതികരിച്ചിട്ടുള്ളത്. ഇവിടെ മുഖ്യമന്ത്രി ആവാനും മന്ത്രി ആവാനും ആർക്കും അവകാശമുണ്ട്. ആരും ആരുടെയും വോട്ട്, തോക്ക് ചുണ്ടി വാങ്ങിച്ചിട്ടൊന്നുമില്ല. എം.എൽ.എയും എം.പിയും ഒക്കെ ആവുന്നതിന് നമ്മുടെ സാമൂഹികാന്തരീക്ഷത്തിൽ കൃത്യമായ വ്യവസ്ഥിതിയുണ്ട്. വെള്ളാപ്പള്ളി നടേശന് അറിയില്ലെങ്കിലും കേരളത്തിലെ പൊതുസമൂഹത്തിന് അത് ബോധ്യമുള്ള കാര്യങ്ങളാണ്. തീർച്ചയായും ഒരു സമുദായത്തെ മുഴുവൻ അടച്ചാക്ഷേപിച്ച് രക്ഷപ്പെടാമെന്ന് കരുതുന്നത് മഹാവിഡ്ഢിത്തമാണ്. മുസ്ലിംകൾ വളരെ കൃത്യതയോടു കൂടി തന്നെ ഇത് നോക്കിക്കാണുന്നുണ്ട്. ഈഴവരുടെ നേതാവായിരിന്നിട്ടും മുസ്ലിംകളുടെ അംഗസംഖ്യ വർധിക്കുന്നത് കൊണ്ട് കേരളത്തിലെ മുസ്ലിം ഭൂരിപക്ഷ മേഖല മുഴുവൻ വർഗീയതയുടെ ആസ്ഥാനങ്ങൾ ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് സി.പി.എമ്മിനും ബി.ജെ.പിക്കും ഗുണമുണ്ടാക്കാൻ വേണ്ടി സമുദായീകരണം ഉണ്ടാക്കുന്ന വെള്ളാപ്പള്ളിയുടെ നിലപാട് തിരുത്തണമെന്നും സാമൂഹ്യ അന്തരീക്ഷത്തിന് ഇണങ്ങുന്ന നിലയിൽ പ്രസ്താവനകൾ ഇറക്കണമെന്നും അതല്ലാത്ത പക്ഷം വളരെ അവജ്ഞയോടുകൂടി പൊതു സമൂഹം തള്ളിക്കളയുമെന്നും ഞാൻ ഓർക്കുകയാണ്. സമുദായത്തിൻ്റെ സമുദായിക സൗഹാർദ്ദവും പാരസ്‌പര ഐക്യവും നിലനിൽക്കുന്ന നല്ല നല്ല അന്തരീക്ഷം നിലനിർത്താൻ നമ്മളെല്ലാവരും കൂട്ടായി പ്രവർത്തിക്കണം എന്നും പ്രസ്‌താവനയിൽ പറഞ്ഞു.

പ്രാദേശികം

സിജി ഗ്രാമോത്സവം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ്‌ ഇൻഡ്യാ (സിജി) ഗ്രാമദീപംകുട്ടികൾക്കും ഗ്രാമദർശകുമാർക്കും വേണ്ടി ജില്ലാ തലത്തിൽ നടത്തിയ ഗ്രാമോത്സവംകോട്ടയം ജില്ലാ പ്രസിഡന്റ് സാജിദ് എ. കരിം ഉൽഘാടനം ചെയ്തു. ഈരാറ്റുപേട്ട അൽമനാർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി പി.പി.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. എച്ച്.ആർ ഡയറക്ടർ നിഷാ എം.എം, ജില്ലാ ട്രഷറർ എം.എഫ്. അബ്ദുൽ ഖാദർ, കോർഡിനേറ്റർ അമീർ പി. ചാലിൽ, വിമൻസ് കളക്ടീവ് സെക്രട്ടറി റസീനാ ജാഫർ, ജില്ലാ കമ്മിറ്റിയംഗം കെ.എം. ജാഫർ, ഗ്രാമ ദർശകുമാരായ റിയാസ് കങ്ങഴ, അമീനാ സിറാജ്, ഫസീല മാഹിൻ എന്നിവർ സംസാരിച്ചു. ഗ്രാമദീപം ജില്ലാ കോർഡിനേറ്റർ തസ്നീം കെ. മുഹമ്മദ് സ്വാഗതവും വിമൻസ് കളക്ടീവ് മേഖലാ പ്രസിഡന്റ് നസീറാ എൻ നന്ദിയും പറഞ്ഞു.മൂന്നാം ക്ലാസ്സ്‌ മുതൽ ഒൻപതാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്കായി സ്കിൽ ഫോർ ടുഡേ, സ്ട്രെംഗ്ത് ഫോർ ടുമോറോ എന്ന വിഷയത്തിൽ സിജി റിസോഴ്‌സ് പേഴ്സൺ ഷറഫ് പി ഹംസ ക്ലാസ് നയിച്ചു.കുട്ടികൾക്കായി രണ്ട് കാറ്റഗറികളിലായി മലയാളം പ്രസംഗവും (വിഷയം- യുദ്ധവും സമാധാനവും)മാപ്പിളപ്പാട്ട് മൽസരങ്ങളും സംഘടിപ്പിച്ചു. ഗ്രാമദീപങ്ങളുടെ ആഭിമുഖ്യത്തിൽ ഇതുവരെ കുട്ടികൾക്കും അമ്മമാർക്കും വേണ്ടി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാന വിതരണം സ്റ്റേറ്റ് എച്ച്.ആർ ഡയറക്ടർ നിഷാ എം.എം വിതരണം ചെയ്തു.രണ്ട് കാറ്റഗറികളിലായി കുട്ടികൾക്ക് വേണ്ടി മലയാളം പ്രസംഗം (വിഷയം- യുദ്ധവും സമാധാനവും )മാപ്പിളപ്പാട്ട്  മൽസരങ്ങളും സംഘടിപ്പിച്ചു.ഗ്രാമദീപങ്ങളുടെ ആഭിമുഖ്യത്തിൽ ഇത് വരെ കുട്ടികൾക്കും അമ്മമാർക്കും വേണ്ടി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാന വിതരണം സ്റ്റേറ്റ് എച്ച്.ആർ ഡയറക്ടർ നിഷാ എം.എം. വിതരണം ചെയ്തു.

പ്രാദേശികം

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധനയിലും പെർമിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് ആണ് സംയുക്ത സമരസമിതിയുടെ പണിമുടക്ക്. ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം ബസ് ഉടമകളും ആയി ചർച്ച നടത്തി എങ്കിലും ധാരണയിൽ എത്തിയിരുന്നില്ല. ബസ് ഓപ്പറേറ്റേഴ്സ് ഫോറം സമരത്തിൽ നിന്ന് പിന്മാറിയിരുന്നു. ചൊവ്വാഴ്ചക്ക് മുമ്പ് വീണ്ടും ചർച്ച ചെയ്യാമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും ഇതുവരെ ബസുടമകൾക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടുന്നതിൽ ഗതാഗത സെക്രട്ടറി വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്നും പെർമിറ്റ് പുതുക്കുന്നതിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു.