വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

സ്നേഹ വീടുകളുമായി വീണ്ടും അരുവിത്തുറ കോളേജ് എൻ എസ് എസ് യൂണിറ്റ്.

അരുവിത്തുറ :സെൻറ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റേയും എം.ജി യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലിൻ്റെയും  ആഭിമുഖ്യത്തിൽ ചോലത്തടത്തും പെരിങ്ങുളത്തുമായി രണ്ട് സ്നേഹ വീടുകളുടെ കൂടി  താക്കോൽ ദാനകർമ്മം നടന്നു. കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, കോളേജ്  ഐ ക്യു എ സി കോർഡിനേറ്റർ ഡോ. സുമേഷ് ജോർജ് എന്നിവർ ചേർന്നാണ് താക്കോൽ കൈമാറിയത്. ഇതോടെ ആറു വീടുകളുടെ  നിർമ്മാണം പൂർത്തിയാക്കി കുടുംബാംഗങ്ങൾക്ക് നൽകി കഴിഞ്ഞു.  എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ . ഡെന്നി തോമസ് , മരിയ ജോസ്, വോളൻ്റിയർ സെക്രട്ടറിമാരായ അലൻ ജോർജ്, അഡോണിസ് തോമസ്, മറ്റു എൻഎസ്എസ് വോളൻ്റിയേഴ്സ് എന്നിവർ പ്രോഗ്രാമിനു നേതൃത്വം നൽകി. 📲വാർത്തകൾക്കും പരസ്യങ്ങൾക്കും  ബന്ധപ്പെടുക 96564 76737

ജനറൽ

എന്റെ പൊന്നേ... എന്തൊരു പോക്കാ ഇത്...; സ്വർണ വില വീണ്ടും റെക്കോർഡിൽ...പവന് 66720 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുകയാണ്. ഇന്ന് ഒറ്റയടിക്ക് പവന് 840 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 66,720 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയതെന്ന് മാത്രമല്ല റെക്കോർഡ് വിലയിലാണ് സ്വർണം എത്തിനിൽക്കുന്നത്. ഗ്രാമിന് ഇന്ന് 105 രൂപ വർധിച്ച് 8340 രൂപയിലെത്തി. ഇന്നലെ ഒരു പവന് 65,880 രൂപയായിരുന്നു വിപണി വില. കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുകയാണ്. ഇന്ന് ഒറ്റയടിക്ക് പവന് 840 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 66,720 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയതെന്ന് മാത്രമല്ല റെക്കോർഡ് വിലയിലാണ് സ്വർണം എത്തിനിൽക്കുന്നത്. ഗ്രാമിന് ഇന്ന് 105 രൂപ വർധിച്ച് 8340 രൂപയിലെത്തി. ഇന്നലെ ഒരു പവന് 65,880 രൂപയായിരുന്നു വിപണി വില. അടുത്ത ഏതാനും നാളുകൾ വലിയ ചലനമില്ലാതെ സ്വർണ വില തുടർന്നു. എന്നാൽ, മാർച്ച് 18ന് വില 66,000 തൊട്ടതോടെ സ്വർണവില താഴുമെന്നുള്ള പ്രതീക്ഷകൾ അസ്തമിച്ചു. മാർച്ച് 21 വരെ 66,000ത്തിൽ തന്നെ സ്വർണ വില തുടർന്നു. പിന്നാലെ 22ന് വില 65,000ത്തിലേക്ക് താഴുകയായിരുന്നു. അതിന് ശേഷം ഏറ്റവും ഉയർന്ന സ്വർണ വില രേഖപ്പെടുത്തുന്നത് ഇന്നാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണ വില അടുത്ത കാലങ്ങളിൽ കുറയാൻ സാധ്യത ഇല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നയങ്ങളും ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളുമടക്കം സ്വർണ വിലയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വർണ വില വരും ദിവസങ്ങളിൽ വീണ്ടും ഉയരാൻ ആണ് സാധ്യത.

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്തിൽ അംഗൻവാടികൾക്ക് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ അംഗൻവാടികൾക്ക്‌ 2024-25 വാർഷിക പദ്ധതി പ്രകാരം കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു. 13 വാർഡുകളിലായി 14 അംഗൻവാടികളാണ് ഗ്രാമപഞ്ചായത്തിൽ ഉള്ളത്. അംഗൻവാടികളെ സ്മാർട്ട് അംഗനവാടികളായി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തത്. അംഗൻവാടികളിലെല്ലാം ബേബി ഫ്രണ്ട്ലി പെയിന്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. അംഗൻവാടികൾക്കുള്ള കളിപ്പാട്ട വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു.ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ,ജയറാണി തോമസുകുട്ടി മെമ്പർമാരായ അമ്മിണി തോമസ്, നജീമ പരികൊച്ച്,ഐ സി ഡി എസ് സൂപ്പർവൈസർ ബുഷ്‌റ അംഗൻവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. 📲 വാർത്തകൾ നൽകാനും പരസ്യങ്ങൾക്കും ബന്ധപ്പെടുക :Ph: 96564 76737

കോട്ടയം

മുത്തോലി പഞ്ചായത്തിലെ യു ഡി ക്ലർക്കിനെ കാണാതായി; ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്

കോട്ടയം മുത്തോലി പഞ്ചായത്തിലെ യൂ ഡി ക്ലർക്കിനെ കാണാതായതായി പരാതി. അകലക്കുന്ന് സ്വദേശി ബിസ്മിയെയാണ് കാണാതായത്. രാവിലെ ഓഫീസിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത് എന്നാൽ ബിസ്മി ഇന്നലെ ഓഫീസില്‍ എത്തിയിട്ടില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പൊലീസിന് നല്‍കിയ മൊഴി.വൈകുന്നേരം ഭർത്താവ് പഞ്ചായത്തിൽ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് സൂചന. അതിനിടെ ഇന്നലെ രാവിലെ 10:30 ന് കൊഴുവംകുളം ജംഗ്ഷനിൽ നിന്നും ബിസ്മി ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഭര്‍ത്താവിന്‍റെ പരാതിയില്‍ പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മൊബൈല്‍ഫോണ്‍ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തുന്നത്. 📲വാർത്തകൾക്കും പരസ്യങ്ങൾക്കും  ബന്ധപ്പെടുക 96564 76737

വിദ്യാഭ്യാസം

അടുത്ത അക്കാദമിക് വർഷം മുതൽ സ്കൂൾ പ്രവേശനപ്രായം 6 വയസാക്കും: മന്ത്രി ശിവൻകുട്ടി

സ്‌കൂള്‍ പ്രവേശന പ്രായം 2026-27 അക്കാദമിക വര്‍ഷം മുതല്‍ 6 വയസാക്കി മാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. 2009ലെ വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കുട്ടികൾക്ക് പരീക്ഷ നടത്തുകയോ ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് മന്ത്രി പറഞ്ഞു. നിയമത്തിലെ സെക്ഷൻ13 (1) എ, ബി ക്ലോസുകൾ ഈ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാൽ അത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസാക്കി ഉയർത്താൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂൾ പ്രവേശന പ്രായം കേരളത്തിൽ അഞ്ച് വയസാണ് ഇപ്പോൾ.എന്നാൽ ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികൾ സജ്ജമാകുന്നത് ആറ് വയസിന് ശേഷമാണെന്നാണ് ശാസ്ത്രീയ പഠനങ്ങളും മറ്റും നിർദ്ദേശിക്കുന്നത്. അതുകൊണ്ടാണ് വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം ആറ് വയസോ അതിന് മുകളിലോ ആക്കുന്നത്. പക്ഷേ കേരളീയ സമൂഹം എത്രയോ കാലങ്ങളായി കുട്ടികളെ അ‌ഞ്ച് വയസിലാണ് ഒന്നാം ക്ലാസ്സിൽ ചേർക്കുന്നത്. എന്നിരുന്നാലും വലിയൊരു വിഭാഗം കുട്ടികളെ ഇപ്പോൾ ആറാം വയസ്സിൽ സ്‌കൂളിൽ ചേർക്കുന്ന അവസ്ഥ നിലവിലുണ്ട്.ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ 6 വയസ്സിന് ശേഷമാണ് സ്‌കൂളിൽ എത്തുന്നതെന്നും ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 2026-27 അക്കാദമിക വർഷം മുതൽ ഒന്നാം ക്ലാസ്സ് പ്രവേശന പ്രായം 6 വയസാക്കി മാറ്റാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. ഈ വർഷത്തെ ചില പരീക്ഷാ ചോദ്യപേപ്പറുകളിൽ ചില തെറ്റുകൾ സംഭവിച്ചു എന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ അന്വേഷണം നടത്താൻ നിർദ്ദേശിച്ചിടുണ്ടെന്നും ആഭ്യന്തര അന്വേഷണം നടത്തി എവിടെയാണ് വീഴ്ച സംഭവിച്ചത് എന്ന് മനസിലാക്കിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ പരിക്ഷാ പരിഷ്‌കരണം നടപ്പിലാക്കും. നിരന്തര മൂല്യനിർണ്ണയം, ചോദ്യപേപ്പർ നിർമ്മാണം, പേപ്പറുകളുടെ മൂല്യനിർണ്ണയം, ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ അധ്യാപകകർക്കുള്ള പരിശീലനം, ചോദ്യബാങ്ക് തയ്യാറാക്കൽ എന്നിവയും ഈ വർഷം തന്നെ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഇവയ്ക്കുളള വിശദമായ മാർഗ്ഗരേഖ ഏപ്രിൽ മാസം പ്രസിദ്ധീകരിക്കും. പുതുക്കിയ ചോദ്യപേപ്പറുകളുടെ മാതൃകയും എസ്.സി.ഇ.ആർ.ടി. തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളം

14.83 കോടിയുടെ അധിക ബാധ്യത; ഏപ്രിലിലും കെഎസ്ഇബി സർചാർജ് പിരിക്കും

തിരുവനന്തപുരം: വൈദ്യുതിബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് ഏപ്രിലിലും ഈടാക്കുമെന്ന് കെഎസ്ഇബി. പ്രതിമാസ ബില്ലിങ് ഉള്ളവരില്‍നിന്നും രണ്ടുമാസത്തിലൊരിക്കല്‍ ബില്ലിങ് ഉള്ളവരില്‍നിന്നും യൂണിറ്റിന് ഏഴു പൈസ വച്ച് സര്‍ചാര്‍ജ് പിരിക്കുമെന്നാണു കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട് 14.83 കോടിയുടെ അധികബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് ഏപ്രിലിലും സര്‍ചാര്‍ജ് പിരിക്കുന്നത്. ഈ മാസം യൂണിറ്റിന് എട്ടു പൈസ ആയിരുന്നു സര്‍ചാര്‍ജ്. നേരത്തേ 10 പൈസ ആയിരുന്ന സര്‍ചാര്‍ജ് കെഎസ്ഇബി കുറച്ചിരുന്നു.  

പ്രാദേശികം

ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഹർജിക്കാരന് ലഭ്യമാക്കാൻ ഉത്തരവ്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സ്വദേശിയായ വി.എസ് ഹുസൈൻ സമർപ്പിച്ച ഹർജിയിൽ ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിലെ സുരക്ഷയും വ്യക്തിഗത വിവരങ്ങൾ ഒഴികെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ഹർജിക്കാരന് ലഭ്യമാക്കാൻ കമ്മീഷൻ ഉത്തരവിട്ടു. മൃഗങ്ങൾക്ക് എതിരേയുള്ള ക്രൂരത തടയുന്നതിനായി രൂപീകരിച്ചിട്ടുള്ള സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ഏഗനിസ്റ്റ് അനിമൽ (എസ്.പി.സി.എ) വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ്. ഈ സ്ഥാപനങ്ങളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയും അപ്പീൽ അധികാരിയെയും നിയമിക്കാൻ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകും. മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എം.എ. സലീം സമർപ്പിച്ച ഹർജിയിലാണ് കമ്മീഷൻ ഇടപെടൽ. കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് നടത്തിയ സിറ്റിങ്ങിൽ 32 പരാതികൾ തീർപ്പാക്കി. 39 പരാതികൾ പരിഗണിച്ചു. ഏഴ് പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.പോലീസ്, ആരോഗ്യ മേഖല, സഹകരണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാല എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിംഗിൽ കൂടുതലായി എത്തിയതെന്ന് കമ്മീഷൻ പറഞ്ഞു.

പ്രാദേശികം

ഈരാറ്റുപേട്ട ഇനി സമ്പൂർണ മാലിന്യ മുക്ത നഗരസഭ പ്രഖ്യാപനം ശനിയാഴ്ച

ഈരാറ്റുപേട്ട: കഴിഞ്ഞ ഒരു വർഷക്കാലമായി നടന്ന് വരുന്ന മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളിൽ വിവിധ കർമ്മ പദ്ധതികൾ വിജയകരമായി പൂർത്തീകരിച്ച് ഈരാറ്റുപേട്ട നഗരസഭ. അജൈവ മാലിന്യങ്ങൾ കൈമാറുന്ന വീടുകളുടെ എണ്ണം വർധിച്ച സ്ഥിതിക്ക് ഹരിതകർമ സേനകളുടെ പ്രവർത്തനങ്ങൾ വാർഡ് തലത്തിൽ സജീവമാക്കുകയും, മാസത്തിലൊരിക്കൽ റിവ്യൂ മീറ്റിങ്ങുകൾ ചേർന്ന് സേനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും, അതിന്റെ ഭാഗമായി 2023 അഗസ്റ്റ് മാസം മുതൽ 2025 മാർച്ച് മാസം വരെ മുന്നൂറ് ടണ്ണിലധികം മാലിന്യങ്ങൾ ശേഖരിക്കാനും, സേനയുടെ സർവീസ് 90 ശതമാനത്തിൽ എത്തിക്കുവാനും, 2023 ൽ മൂന്ന് ലക്ഷമായിരുന്ന പ്രതിമാസ ഫീസ് നാല് ലക്ഷത്തിൽ എത്തിക്കുവാനും, ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ്ങിന്റെ ഭാഗമായി വീടുകളിൽ ക്യൂ ആർ കോഡ് പതിപ്പിക്കുവാനും കഴിഞ്ഞു.    ക്ലീൻ സിറ്റി മാനേജർ ടി. രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്ന.ബി.നായർ, ജെ.എച്ച്. ഐമാരായ അനീസ.വി.എച്ച്, സോണി മോൾ. ഇ.പി, ജെറാൾഡ് മൈക്കിൾ, ജഫീസ്.വി.എച്ച്, എന്നിവരുടെ നേതൃത്വത്തിൽ ഹെൽത്ത് സ്ക്വാഡ് രൂപീകരിച്ച് നൈറ്റ് പട്രോളിങ് നടത്തി രാത്രി കാലങ്ങളിൽ പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിച്ച് വരികയും, അതിന്റെ ഭാഗമായി ഫെബ്രുവരി മാസം മാത്രം ഒരു ലക്ഷം രൂപയിലധികം വ്യക്തികളിൽ നിന്നും പിഴ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. മെയ് മാസം മുതൽ 28 ഡിവിഷനുകളിലും നടത്തിയ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മൂലം ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കുവാനും, മാലിന്യ കൂനകൾ നിർമാർജ്ജനം ചെയ്തു.    മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി നഗരസഭ ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിൽ ഏപ്രിൽ മാസം മുഴുവൻ റോഡുകൾ, മീനച്ചിലാർ, കൈത്തോടുകൾ, മാലിന്യം അടിഞ്ഞ് കൂടുന്ന പ്രദേശങ്ങൾ വൃത്തിയാക്കം.നഗര സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി, സർക്കാർ ഓഫീസുകളുടെ ചുറ്റുമതിലുകളിൽ ചിത്ര രചനകൾ ചെയ്ത് മനോഹരമാക്കി. എല്ലാ വാർഡുകളിലും മാലിന്യം വലിച്ചെറിയുന്നതിനെതിരെ ജാഗ്രത ബോർഡുകളും, പൊതു സ്ഥലങ്ങളിൽ ബോട്ടിൽ ബൂത്തുകളും, പൂച്ചട്ടികളും സ്ഥാപിക്കും.     29 ശനിയാഴ്ച്ച രാവിലെ 10:00 മണിക്ക് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നും റാലിയും, മാലിന്യ മുക്ത നവകേരളം ക്യാമ്പയിന് പരിസമാപ്തി കുറിച്ച് 11:00 മണിക്ക് വ്യാപാര ഭവനിൽ വെച്ച് നടക്കുന്ന സംഗമത്തിൽ, നഗരസഭയെ സമ്പൂർണ മാലിന്യ മുക്ത നഗരസഭയായി പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തങ്കൽ പ്രഖ്യാപിക്കും. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽഖാദർ അധ്യക്ഷത വഹിക്കും, വൈസ് ചെയർമാൻ അൻസർ പുള്ളോളിൽ സ്വാഗതം ആശംസിക്കും, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേസർസൺ ഷെഫ്ന അമീൻ ക്യാമ്പയിന്റെ പ്രതിജ്ഞ ചൊല്ലും, ക്ലീൻ സിറ്റി മാനേജർ ടി.രാജൻ കൃതജ്ഞത അർപ്പിക്കും, സെക്രട്ടറി ഇൻ ചാർജ് നാൻസി വർഗീസ്, കൗൺസിലർമാരായ അഡ്വ: മുഹമ്മദ് ഇല്യാസ്, അനസ് പാറയിൽ, നാസർ വെള്ളൂപ്പറമ്പിൽ, എസ്. കെ. നൗഫൽ, അബ്ദുൽ ലത്തീഫ് വിവിധ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ എന്നിവർ സംസാരിക്കും