വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

മെയ് 1 മുതൽ പണം പിൻവലിക്കാൻ കൂടുതൽ നിരക്ക് നൽകേണ്ടി വരും;

മെയ് 1 മുതൽ പണം പിൻവലിക്കാൻ കൂടുതൽ നിരക്ക് നൽകേണ്ടി വരും;i ഉയർന്ന ചാർജുകൾ ഒഴിവാക്കാനുള്ള വഴികൾ; അറിയേണ്ടതെല്ലാം എടിഎമ്മുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഇപ്പോൾ ഒരു വലിയ അംഗീകാരം നൽകിയിരിക്കുകയാണ്. 2025 മെയ് ഒന്ന് മുതൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള ഫീസ് വർധിക്കും. എടിഎം ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി.  ഈ മാറ്റം ബാങ്ക് ഉപഭോക്താക്കളുടെ സാമ്പത്തിക, സാമ്പത്തിക ഇതര ഇടപാടുകളെ ഒരുപോലെ ബാധിക്കും. സാമ്പത്തിക ഇടപാടുകൾക്കുള്ള ഫീസ് രണ്ട് രൂപ വർധിച്ച് 17 രൂപയിൽ നിന്ന് 19 രൂപയായി ഉയരും. കൂടാതെ, ബാലൻസ് പരിശോധിക്കുന്നത് പോലുള്ള ഇതര സാമ്പത്തിക ഇടപാടുകൾക്ക് ഒരു രൂപയുടെ വർദ്ധനവുണ്ടാകും, ഇത് ഏഴ് രൂപയായി മാറും.   ● സാമ്പത്തിക ഇടപാടുകൾക്കുള്ള ഫീസ് 2 രൂപ വർദ്ധിക്കും. ● സാമ്പത്തിക ഇടപാടുകൾക്കുള്ള ഫീസ് 17 രൂപയിൽ നിന്ന് 19 രൂപയാകും.  ● സാമ്പത്തികേതര ഇടപാടുകൾക്കുള്ള ഫീസ് ഒരു രൂപ വർദ്ധിക്കും.   5 സൗജന്യ പിൻവലിക്കലുകൾ ഓരോ മാസവും ബാങ്കുകൾ അവരുടെ ഉപഭോക്താക്കൾക്ക് സൗജന്യമായി എടിഎം-ൽ നിന്ന് പണം എടുക്കാൻ ഒരു പരിധി വെച്ചിട്ടുണ്ട്. നിങ്ങൾ ഒരു മെട്രോ നഗരത്തിലാണ് താമസിക്കുന്നതെങ്കിൽ, അഞ്ച് സൗജന്യ ഇടപാടുകൾ വരെ നടത്താം. മെട്രോ ഇതര പ്രദേശങ്ങളിൽ മൂന്ന് സൗജന്യ ഇടപാടുകളും അനുവദിച്ചിരിക്കുന്നു. ഈ സൗജന്യ പരിധി കഴിഞ്ഞാൽ കൂടുതൽ പണം പിൻവലിക്കുകയാണെങ്കിൽ, അതിന് അധികമായി ഫീസ് നൽകേണ്ടിവരും. ഇന്റർചേഞ്ച് ഫീസ് വർധിച്ചത് കാരണം ഈ തുക ഉയരും. എന്താണ് ഇന്റർചേഞ്ച് ഫീസ്? ഒരു ഉപഭോക്താവ് അവരുടെ ബാങ്കിന്റേതല്ലാത്ത മറ്റേതെങ്കിലും ബാങ്കിന്റെ എടിഎം ഉപയോഗിക്കുമ്പോൾ, ആ എടിഎം-ന്റെ ഉടമയായ ബാങ്കിന് ഉപഭോക്താവിൻ്റെ ബാങ്ക് ഒരു ചെറിയ തുക നൽകേണ്ടി വരും. ഇതിനെയാണ് ഇന്റർചേഞ്ച് ഫീസ് എന്ന് പറയുന്നത്. മറ്റു ബാങ്കുകളിലെ ആളുകൾക്ക് കൂടി തങ്ങളുടെ എടിഎം ഉപയോഗിക്കാൻ സൗകര്യം നൽകുന്നതിന് ആ ബാങ്കിന് വരുന്ന ചിലവുകൾ ഈ തുകയിൽ നിന്ന് കിട്ടും. ഈ എടിഎം ഫീസുകൾ അവസാനമായി പുതുക്കിയത് 2021 ജൂണിലാണ്.ഉയർന്ന ചാർജുകൾ ഒഴിവാക്കാനുള്ള വഴികൾ🔹🔹🔹 1. സൗജന്യ ഇടപാട് പരിധി പ്രയോജനപ്പെടുത്താൻ നിങ്ങളുടെ സ്വന്തം ബാങ്കിന്റെ എടിഎം ഉപയോഗിക്കുക. 2. നിങ്ങളുടെ എടിഎം പിൻവലിക്കലുകൾ നിരീക്ഷിക്കുക, അങ്ങനെ സൗജന്യ പരിധിക്കുള്ളിൽത്തന്നെ നിൽക്കാൻ സാധിക്കും. 3. പണം പിൻവലിക്കേണ്ട ആവശ്യം കുറയ്ക്കുന്നതിന് ഡിജിറ്റൽ ബാങ്കിംഗും ഓൺലൈൻ പേയ്‌മെന്റ് ഓപ്ഷനുകളും തിരഞ്ഞെടുക്കുക... 4. ബാലൻസ് പരിശോധിക്കുന്നതിന് വേണ്ടി എ ടി എമ്മിന് പകരം മറ്റ് സംവിധാനങ്ങൾ ഉപയോഗിക്കുക

പ്രാദേശികം

കമ്പ്യൂട്ടർ ചരിത്ര വഴിയിലെ വനിതാ സാന്നിധ്യം അടയാളപ്പെടുത്തി അരുവിത്തുറ കോളേജിലെ വിദ്യാർത്ഥിനികളുടെ പുസ്തകം പുറത്തിറങ്ങി

അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിലെ പെൺകുട്ടികൾ, കോളേജിലെ വിമൻസ് സെല്ലുമായി സഹകരിച്ച് കമ്പ്യൂട്ടിംഗിന്റെ ലോകത്തെ രൂപപ്പെടുത്തിയ 26 മുൻനിര വനിതകൾക്ക് ആദരസൂചകമായി "കമ്പ്യൂട്ടിംഗിലെ വനിതകൾ" എന്ന പുസ്തകം പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമറായ അഡാ ലവ്‌ലേസ് മുതൽ ആദ്യത്തെ കംപൈലർ കണ്ടുപിടിച്ച ഗ്രേസ് ഹോപ്പർ, അമേരിക്കയിൽ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടിയ ആദ്യ വനിതയായ സിസ്റ്റർ മേരി കെന്നത്ത് കെല്ലർ വരെ, ആധുനിക കമ്പ്യൂട്ടിംഗിന് അടിത്തറയിട്ട വനിതകളുടെ കഥകളാണ് പുസ്തകത്തിൽ ഉള്ളത്  പുസ്തകത്തിൻ്റെ രചന ക്കൊപ്പം ടൈപ്പ് സെറ്റിങ്ങ് , രൂപകൽപ്പന എന്നിവയും വിദ്യാർത്ഥിനികൾ തന്നെയാണ് നിർവഹിച്ചത്. കപ്യൂട്ടർ ആപ്ലികേഷൻ വിഭാഗത്തിലെ അദ്ധ്യാപിക ഡോ.അനു തോമസിൻ്റെ മാർഗ്ഗനിർദേശത്തിൽ അശ്വതി വി ബി, അനഘ ആർ, സനിറ്റ സിബി എന്നീ ബി.സി.എ വിദ്യാർത്ഥികളാണ് പുസ്തകത്തിന്റെ എഡിറ്റർമാരായി പ്രവർത്തിച്ചത്.  പുസ്തകത്തിൻറെ ആദ്യ കോപ്പി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫിൽ നിന്ന് പാലാ നഗരസഭ ലൈബ്രറിക്ക് വേണ്ടി ലൈബ്രേറിയൻ സിസിലി പി ഏറ്റുവാങ്ങി. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ബി.സി. എ വിഭാഗം മേധാവി ഡോ ജസ്റ്റിൻ ജോയി, അദ്ധ്യാപകരായ ഡോ അനു തോമസ് , ഡോ.ജമനി ജോർജ്, ഡോ.സൗമ്യ ജോർജ് ,ലിനു റ്റി ജയിംസ് തേജിമോൾ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

കോട്ടയം

പണയത്തിലിരുന്ന സ്വർണ്ണം എടുത്ത് വീട്ടിൽ കൊണ്ടുവന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം

കോട്ടയം :കോട്ടയത്ത് കളത്തിൽപ്പടിയിലാണ് സംഭവം.പിൻ ഭാഗത്തെ കതക് കുത്തിത്തുറന്ന് വീടിനുള്ളിൽ കയറിയാണ് 5 പവനോളം, സ്വർണവും 3500 രൂപയും കവർന്നത്. കളത്തിൽപ്പടി തൊട്ടിയിൽ ജയ്‌നമ്മ ജോയിയുടെ വീട്ടിലാണ്വെള്ളിയാഴ്ച വൈകുന്നേരത്തോടെ കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ജയ്‌നമ്മയുടെ മകളുടെ മൂന്ന് പവൻ തൂക്കമുള്ള ഷോ മാല, വള, കമ്മൽ, മോതിരം എന്നിവയാണ് നഷ്ടപ്പെട്ടത്.  ജയ്‌നമ്മയുടെ മകൻ കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിൽ പണയത്തിൽ വച്ചിരുന്ന സ്വർണം എടുത്ത് വെള്ളിയാഴ്ച 12 മണിയോടെയാണ് വീട്ടിൽ ഏൽപ്പിച്ചത്. തുടർന്ന് കൈവശം ഉണ്ടായിരുന്ന രണ്ട് ഗ്രാം മോതിരം, മൂന്നര ഗ്രാം വരുന്ന കമ്മൽ, 3500 രൂപ എന്നിവയോടൊപ്പം തിരിച്ചെടുത്ത പണയ ആഭരണങ്ങളും ചേർത്ത് അലമാരയിൽ സൂക്ഷിച്ചു വച്ചു.തുടർന്ന് ജയ്‌നമ്മ, മകളും,കൊച്ചുമകനുമായി കുട്ടിയുടെ തെറാപ്പി സ്‌കൂളിലേക്ക് ഉച്ചകഴിഞ്ഞ് 2 മണിക്ക് പോയി.പിന്നീട് 5 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം മനസ്സിലാക്കിയത്. തുടർന്ന് ഈസ്റ്റ് പോലീസ് അധികൃതരെ വിവരം അറിയിച്ചു.വിരലടയാളം വിദഗ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

പ്രാദേശികം

റമസാനിലെ അവസാനത്തെ വെള്ളിയാഴ്ച മസ്ജിദുകൾനിറഞ്ഞു കവിഞ്ഞു

ഈരാറ്റുപേട്ട:റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കടന്നു പോയത്. ഈരാറ്റുപേട്ടയിലെ മസ്ജിദുകൾ വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു വർഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന റമസാൻനോമ്പ് പാരസ്പര്യത്തിന്റെ ഊഷ്മളതയും അസുലഭാവസരങ്ങളുമാണ് വിശ്വാസികൾക്ക് സമ്മാനിച്ചത്. ഈ വെള്ളിയാഴ്ച റമസാൻ 27 യായിരുന്നു.. റമദാനിലെ പുണ്യരാവായ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ചു കൊണ്ട് തന്നെ വ്യാഴാഴ്ച വിശ്വാസികൾ പള്ളി കളിൽ പ്രാർത്ഥനകളാൽ മുഴുകിയും ഖുർആൻ പാരായണം നടത്തിയും സ്ത്രീകൾ  വീടുകളിൽ ഖുർആൻ പാരായണം നടത്തിയും പ്രാർത്ഥനകളാലും കഴിച്ചു കൂട്ടി. ഇമാമുമാര്‍ വെള്ളിയാഴ്ച ജുമുഅ പ്രസംഗത്തിൽ റമസാന് ഔപചാരിക യാത്രാമൊഴി ചൊല്ലി. അസ്സലാമു അലൈക യാ ശഹ്‌റ റമസാന്‍'' എന്ന ഇമാമുമാരുടെ ഉപചാരം ചൊല്ലല്‍ വേദനയോടെയാണ് വിശ്വാസികള്‍ ശ്രവിച്ചത്. നിർബന്ധ ദാനത്തിനും പുറമെ ധാനധർമ്മങ്ങൾ വർധിപ്പിക്കാനും അശരണരെയും ആലംബഹീനരെയും സഹായിക്കാനും അവർക്ക് ജീവിത വിഭവങ്ങൾ എത്തിച്ചു കൊടുക്കുവാനുള്ള ബാധ്യത വിശ്വാസികൾക്ക് ഉണ്ടെന്നു ഇമാമുമാർ ജുംഅ പ്രസംഗത്തിൽ പറഞ്ഞു. വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ഇമാമുമാർ ആവശ്യപ്പെട്ടു. റമസാൻ വിട പറയാൻ എതാനും ദിവസം ബാക്കി നിൽക്കേ ചെറിയ പെരുന്നാൾ വരവേൽക്കാൻ വിശ്വാസി സമൂഹം ഒരുങ്ങി കഴിഞ്ഞു      

പ്രാദേശികം

ഡോ. റെജി വർഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു

രാമപുരം: രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി ഡോ. റെജി വർഗീസ് മേക്കാടനെ കോളേജ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം നിയമിച്ചു. അരുവിത്തുറ സെന്റ്‌ ജോർജ് കോളേജ് മുൻ പ്രിൻസിപ്പൽ ആയിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധി കാലത്തു വൈവിധ്യമാർന്ന പ്രോഗ്രാമിലൂടെ മറ്റ് കോളേജുകൾക്ക് മാതൃകയായി പ്രവർത്തിച്ചതിന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ പ്രത്യേക പ്രശംസ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അരുവിത്തുറയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട സഹദാ കർമ്മപദ്ധതിയുടെ ജനറൽ കോർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു. മഹാത്മാഗാന്ധി സർവകലാശാലാ അക്കാദമിക് കൗൺസിൽ അംഗമായും റൂസ ടെക്‌നിക്കൽ സപ്പോർട്ട് ഗ്രൂപ്പ് അംഗമായും മികവാർന്ന പ്രവർത്തനം കാഴ്ചവച്ച അദ്ദേഹം അറിയപ്പെടുന്ന വാഗ്‌മിയും സംഘാടകനുമാണ്. അരുവിത്തുറ കോളേജിൽ ഐ.ക്യു.എ.സി. കോർഡിനേറ്ററായും, എൻ.സി.സി., എൻ.എസ്.എസ്. ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അദ്ദേഹം അനർഘളമായ ഭാഷാ ചാതുര്യം കൊണ്ടുതന്നെ വിദ്യാർത്ഥികളുടെ ഇഷ്ട അധ്യാപകൻ കൂടിയായിരുന്നു. അരുവിത്തുറ മേക്കാട്ട് പരേതരായ മത്തായി വർഗീസിന്റെയും മറിയക്കുട്ടിയുടെയും മകനായ ഇദ്ദേഹത്തിന്റെ ഭാര്യ കാവാലി അരിമറ്റം കുടുംബാംഗമായ ബിന്ദുവാണ്. ഡോ. അഖിൽ റെജി മേക്കാടൻ, ഡോ. ആരതി റെജി മേക്കാടൻ എന്നിവർ മക്കളാണ്.

കോട്ടയം

കാണാതായ യുഡി ക്ലർക്കിനെ തൊടുപുഴയിലെ ബന്ധു വീട്ടിൽ നിന്നും കണ്ടെത്തി

പാലായിലെ മുത്തോലി പഞ്ചായത്താഫീസിൽ യു ഡി ക്ലർക്ക് ആയിരുന്ന ബിസ്‌മി യെ കണ്ടെത്തി .തൊടുപുഴയിലെ ബന്ധു വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്.സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കെഴുവങ്കുളത്ത് നിന്നും ഈ യുവതി ബസിൽ കയറുന്ന ദൃശ്യങ്ങൾ പോലീസ് അന്വേഷണത്തിൽ ലഭിച്ചിരുന്നു .അതെ തുടർന്നുള്ള അന്വേഷണമാണ് യുവതിയെ കണ്ടെത്താൻ സഹായിച്ചത് 

കോട്ടയം

പാലായിൽ ലഹരിയ്ക്കായി ഹൃദ്രോഗ മരുന്ന് ഉപയോഗിച്ചു; യുവാവിനെ അറസ്റ്റ് ചെയ്ത് എക്സൈസ്

പാലായിൽ വൻ ലഹരി മരുന്നു വേട്ട. പാലാ ഉള്ളനാട് സ്വദേശി ചിറക്കൽ വീട്ടിൽ ജിതിൻ ആണ് പിടിയിലായത്. കാൻസർ രോഗികൾക്ക് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി കുത്തിവെക്കുന്ന ഇഞ്ചക്ഷൻ ആയ മെഫൻടെർമിൻ സൾഫേറ്റ് ഇൻജെക്ഷന്റെ 300 പായ്ക്കറ്റുമായാണ്  പ്രതിയെ പിടികൂടിയത്.. കൊറിയർ സ്ഥാപനം വഴി ഓർഡർ ചെയ്താണ് മരുന്ന് വരുത്തിയത്.

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച് 30 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് നടക്കും. രണ്ട് മണിക്ക് ശുചിത്വ സന്ദേശ റാലി തീക്കോയി പള്ളിവാതിൽ നിന്ന് ആരംഭിച്ച് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ എത്തി ചേരുന്നു. തുടർന്ന് 3 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപന സമ്മേളനം ചേരും. പ്രസ്തുത റാലിയിലും സമ്മേളനത്തിലും ജനപ്രതിനിധികൾ, സ്ഥാപന മേധാവികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, വ്യാപാരി വ്യവസായികൾ, സന്നദ്ധസംഘടന പ്രതിനിധികൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, ലൈബ്രറി കൗൺസിൽ ഭാരവാഹികൾ, വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ എന്നിവർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.